LocalNEWS

വോട്ടര്‍മാരെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥി; കോട്ടയത്ത് ഇടതു മുന്നണി ബഹുദൂരം മുന്നില്‍

കോട്ടയം: ലോക്‌സഭ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവേശകരമായി തുടരുന്നു. വിവിധ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിച്ചാണ് പ്രാഥമിക പ്രചാരണം. ഇന്നലെ രാവിലെ പുല്ലരിക്കുന്ന് പള്ളി വികാരിയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് കേരള വേളാര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന കൗണ്‍സില്‍ സമ്മേളനത്തിലും വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിലും പങ്കെടുത്തു. പിന്നീട് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ ചടങ്ങിലും സംബന്ധിച്ചു. ആശുപത്രിയിലും കടനാട് ടൗണിലും സ്ഥാനാര്‍ത്ഥിയെ കാണാന്‍ നാട്ടുകാര്‍ തടിച്ചു കൂടി. കെട്ടിപ്പിടിച്ചും ആശ്ലേഷിച്ചുമാണ് പലരും തങ്ങളുടെ സ്‌നേഹം പങ്കു വച്ചത്. തുടര്‍ന്ന് ദന്തല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടന ചടങ്ങിലും സ്ഥാനാര്‍ത്ഥിയെത്തി. അയ്മനം പിഎച്ച്‌സിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിലും സ്ഥാനാര്‍ത്ഥി സാന്നിധ്യമറിയിച്ചു.

ഇതിനിടെ അയ്മനത്ത് കുടുംബയോഗം ഉദ്ഘാടനം ചെയ്യാനും സമയം കണ്ടെത്തി. മാഞ്ഞൂരില്‍ ബൂത്ത് കണ്‍വന്‍ഷനിലും കടുത്തുരുത്തിയില്‍ കുടുംബയോഗത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

Signature-ad

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എല്‍ ഡി എഫ് നേതൃയോഗങ്ങളും സജീവമാണ്. ഇന്നലെ അയര്‍ക്കുന്നം, അകലക്കുന്നം,എലിക്കുളം മേഖലാ യോഗങ്ങള്‍ ചേര്‍ന്നു. ഇന്ന് മേലുകാവ്, രാമപുരം, പാല മേഖലകളിലെ നേതൃസംഗമം നടക്കും.

 

Back to top button
error: