Month: March 2023
-
Kerala
ആകാശത്തിൻ്റെ നെറുകയിൽ തൊടാം, ഇരവികുളം ദേശീയോദ്യാനം സഞ്ചാരികൾക്കായി ഏപ്രിൽ ഒന്നിന് തുറക്കും
വരയാടുകളുടെ പ്രസവകാലത്തെ തുടർന്ന് അടച്ചിട്ടിരുന്ന മൂന്നാർ രാജമല ഇരവികുളം ദേശീയോദ്യാനം 2 മാസത്തെ ഇടവേളയ്ക്കു ശേഷം ഏപ്രിൽ ഒന്നിനു തുറക്കും. ഫെബ്രുവരി ഒന്നിനാണ് ഉദ്യാനം അടച്ചത്. ഉദ്യാനം അടച്ചതോടെ രാജമലയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ 102 വരയാടിൻ കുഞ്ഞുങ്ങളാണു രാജമലയിൽ പിറന്നത്. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ചതാണ് ഇരവികുളം ദേശീയോദ്യാനം. സമുദ്രനിരപ്പിൽ നിന്ന് 7000 അടി ഉയരത്തിലാണ് ഈ ഉദ്യാനം. വരയാടുകൾക്ക് പുറമെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും ഇവിടത്തെ പ്രധാന ആകർഷണമാണ്. സംരക്ഷിത പ്രദേശമായതിനാൽ ട്രെക്കിങ് പോലുള്ള വിനോദങ്ങൾ ടൂറിസം മേഖലയിൽ മാത്രമായി നിയന്ത്രിച്ചിരിക്കുന്നു. ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നാൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ആനമുടി കാണാം. ഏറ്റവും കൂടുതൽ വരയാടുകൾ ഉള്ള സംരക്ഷിതമേഖലയായിട്ടാണ് ഇരവികുളത്തെ ദേശീയോദ്യാനം അറിയപ്പെടുന്നത്. ഇത്തവണ രാജമലയിലേക്കുള്ള ടിക്കറ്റ് വിതരണം ഓൺലൈൻ വഴിയാക്കിയതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. പ്രജനനകാലം അവസാനിച്ചതോടെയാണ് രാജമലയിൽ സഞ്ചാരികള്‍ക്ക് പ്രവേശനം…
Read More » -
Crime
ദേവഗിരി കോളജില്‍ റാഗിങ്; ഒന്നാംവര്‍ഷ വിദ്യാര്‍ഥിക്ക് കണ്ണിന് ഗുരുതര പരുക്ക്
കോഴിക്കോട്: ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജില്‍ റാഗിങ്ങിനെത്തുടര്‍ന്ന് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. കണ്ണിന് പരുക്കേറ്റ വിദ്യാര്‍ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ എ. മുഹമ്മദ് അര്‍ഫസ്, കെ. മുഹമ്മദ് ഷഹീദ്, അഷിര്‍ അഷ്‌റഫ്, ഷൈനു ഷാമില്‍ എന്നിവരെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പരുക്കേറ്റ വിദ്യാര്‍ഥിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് നാല് വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം കോളജ് കാമ്പസിന് പുറത്തുവെച്ചാണ് സംഭവം.
Read More » -
India
36 ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ എല്‍വിഎം 3 കുതിച്ചുയര്‍ന്നു; സാറ്റ്‌ലൈറ്റിലൂടെ ഇന്റര്‍നെറ്റ് ഉടന്‍
വിശാഖപട്ടണം: 36 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 (എല്‍വിഎം 3) വിക്ഷേപിച്ചു. സാറ്റ്‌ലൈറ്റിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് വിക്ഷേപണം. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലായിരുന്നു വിക്ഷേപണം. ബ്രിട്ടീഷ് കമ്പനി വണ്‍ വെബിന് വേണ്ടിയുള്ള രണ്ടാം ദൗത്യമാണിത്. ഒക്ടോബര്‍ 23നുനടന്ന ആദ്യ വിക്ഷേപണത്തില്‍ വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ പരിഷ്‌കൃത രൂപമായ എല്‍വിഎം-3 വണ്‍ വെബിനു വേണ്ടി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. 5805 കിലോഗ്രാം വരുന്ന ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. #WATCH | Andhra Pradesh: The Indian Space Research Organisation (ISRO) launches India’s largest LVM3 rocket carrying 36 satellites from Sriharikota (Source: ISRO) pic.twitter.com/jBC5bVvmTy — ANI (@ANI)…
Read More » -
Kerala
ആകാശത്തിൻ്റെ നെറുകയിൽ തൊടാം, ഇരവികുളം ദേശീയോദ്യാനം സഞ്ചാരികൾക്കായി ഏപ്രിൽ ഒന്നിന് തുറക്കും
വരയാടുകളുടെ പ്രസവകാലത്തെ തുടർന്ന് അടച്ചിട്ടിരുന്ന മൂന്നാർ രാജമല ഇരവികുളം ദേശീയോദ്യാനം 2 മാസത്തെ ഇടവേളയ്ക്കു ശേഷം ഏപ്രിൽ ഒന്നിനു തുറക്കും. ഫെബ്രുവരി ഒന്നിനാണ് ഉദ്യാനം അടച്ചത്. ഉദ്യാനം അടച്ചതോടെ രാജമലയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ 102 വരയാടിൻ കുഞ്ഞുങ്ങളാണു രാജമലയിൽ പിറന്നത്. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ചതാണ് ഇരവികുളം ദേശീയോദ്യാനം. സമുദ്രനിരപ്പിൽ നിന്ന് 7000 അടി ഉയരത്തിലാണ് ഈ ഉദ്യാനം. വരയാടുകൾക്ക് പുറമെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും ഇവിടത്തെ പ്രധാന ആകർഷണമാണ്. സംരക്ഷിത പ്രദേശമായതിനാൽ ട്രെക്കിങ് പോലുള്ള വിനോദങ്ങൾ ടൂറിസം മേഖലയിൽ മാത്രമായി നിയന്ത്രിച്ചിരിക്കുന്നു. ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നാൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ആനമുടി കാണാം. ഏറ്റവും കൂടുതൽ വരയാടുകൾ ഉള്ള സംരക്ഷിതമേഖലയായിട്ടാണ് ഇരവികുളത്തെ ദേശീയോദ്യാനം അറിയപ്പെടുന്നത്. ഇത്തവണ രാജമലയിലേക്കുള്ള ടിക്കറ്റ് വിതരണം ഓൺലൈൻ വഴിയാക്കിയതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. പ്രജനനകാലം അവസാനിച്ചതോടെയാണ് രാജമലയിൽ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാൻ…
Read More » -
Crime
കൈകാണിച്ചിട്ട് വാഹനം നിര്‍ത്താത്തതിന് കസ്റ്റഡിയിലെടുത്തു; ഗൃഹനാഥന്‍ സ്‌റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു
കൊച്ചി: അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നയാള്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും. ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനാണ് (53) ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചത്. രാത്രി ഒന്‍പതു മണിയോടെ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഹില്‍പാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെയെത്തിച്ച് അധികം കഴിയും മുന്‍പേ മനോഹരന്‍ കുഴഞ്ഞുവീണുവെന്നാണ് പോലീസ് ഭാഷ്യം. ഉടന്‍തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെവച്ച് മരണം സ്ഥിരീകരിച്ചു. എന്നാല്‍, പോലീസ് കൈകാണിച്ചെങ്കിലും അല്‍പം മുന്നോട്ടു നീങ്ങിയാണ് മനോഹരന്‍ വാഹനം നിര്‍ത്തിയത്. പോലീസ് ജീപ്പിനു സമീപം നില്‍ക്കുകയായിരുന്ന പോലീസുകാരന്‍ ഓടിയെത്തി ഹെല്‍മറ്റ് മാറ്റിയ ഉടനെ മനോഹരന്റെ മുഖത്തടിച്ചു എന്നാണ് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ നല്‍കുന്ന…
Read More » -
NEWS
ഫോക്കസ് കുവൈറ്റ് റിഗ്ഗായ് യൂണിറ്റ് ഭാരവാഹികള്‍
കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് റിഗ്ഗയ് യൂണിറ്റ് വാര്‍ഷിക സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ഷഫീറിന്റെ അദ്ധ്യക്ഷതയില്‍ കൂടി. യൂണിറ്റ് കണ്‍വീനര്‍ അഷറഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് റെജി കുമാര്‍, ജോ. സെക്രട്ടറി സുനില്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി അഷറഫ് (കേന്ദ്ര എക്‌സിക്യൂട്ടീവ് ), ഷഫീര്‍ അബുബക്കര്‍ (യൂണിറ്റ് കണ്‍വീനര്‍), സന്തോഷ് (ജോ: കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. സാം തോമസ് സ്വാഗതവും സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു
Read More » -
Kerala
ഓരോ കരാറിനും എത്രരൂപയുടെ മുദ്രപത്രമാണ് വേണ്ടതെന്ന് അറിയാമോ…? ഇനി മുതൽ മുദ്രപത്രം മൂല്യമറിഞ്ഞ് വാങ്ങാം
മുദ്രപത്രങ്ങളുടെ ഉപയോഗങ്ങളും ഓരോ കരാറിനും എത്രരൂപയുടെ മുദ്രപത്രമാണ് വേണ്ടതെന്നും നാം വ്യക്തമായി അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കാരണം പല ഘട്ടങ്ങളിലും ഇത് ആവശ്യമായി വരും. ജനന, മരണ സർട്ടിഫിക്കറ്റുകൾക്ക് 50 രൂപയുടെ മുദ്രപത്രമാണ് വേണ്ടത്. സ്‌കൂൾ സർട്ടിഫിക്കറ്റ് കോപ്പികൾക്ക്100 രൂപ. നോട്ടറി അറ്റസ്റ്റേഷൻ സത്യവാങ്മൂലങ്ങൾക്ക് 200 രൂപ. കെട്ടിടവാടക പുതുക്കലിന് വേണ്ടത് 200രൂപ (രണ്ട് 100 രൂപ പത്രം) പത്രമാണ്. ഇപ്പോൾ ഇതിന് 500 രൂപ പത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇതും പക്ഷേ വേണ്ടത്ര ലഭിക്കാനില്ല. വാഹനക്കരാർ, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ, ബാങ്ക് വായ്പ ഉടമ്പടി, ബിൽഡിംഗ് പെർമിറ്റ്, ബോണ്ട്, സർട്ടിഫിക്കറ്റുകളിലെ തിരുത്ത്, സമ്മതപത്രങ്ങൾക്ക് 500 രൂപ. പവർ ഒഫ് അറ്റോർണി1,000 രൂപ. ആധാരം, ഇഷ്ടദാനം, വലിയ വിലയുടെ പത്രങ്ങൾക്കൊപ്പം ചേർക്കാൻ 5,000. കമ്പനി, പാർട്ണർഷിപ്പ് രജിസ്ട്രേഷനുകൾ10,000, 15,000, 20,000, 25,000.(വലിയ തുകകളുടെ മുദ്രപ്പത്രങ്ങൾ വസ്തു സംബന്ധമായ കാര്യങ്ങൾക്കും പാർട്ണർഷിപ്പ് ഡീലുകൾക്കും നിരവധി പേരാണ് മുദ്രപത്രങ്ങൾ ലഭിക്കാതെ മടങ്ങുന്നത്. സംസ്ഥാനത്ത് 50,…
Read More » -
Movie
കെ.പി കൊട്ടാരക്കരയും ശശികുമാറും ചേർന്നൊരുക്കിയ ‘ലങ്കാദഹനം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 52 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പുരാണകഥയെ പോലീസിന്റെയും കൊള്ളക്കാരുടെയും കഥയായി അവതരിപ്പിച്ച ‘ലങ്കാദഹനം’ റിലീസ് ചെയ്‌തിട്ട് 52 വർഷം. 1971 മാർച്ച് 26 നാണ് കെ.പി കൊട്ടാരക്കരയുടെ രചനയിൽ ശശികുമാർ സംവിധാനം ചെയ്‌ത ഈ ചിത്രം പ്രദർശനമാരംഭിച്ചത്. നിർമ്മാണവും കെ.പി കൊട്ടാരക്കരയായിരുന്നു. സിനിമാ ഷൂട്ടിങ്ങിനിടെ നടിയെ (വിജയശ്രീ) തട്ടിക്കൊണ്ടു പോയി ലങ്കയിലെ പഞ്ചവടി സംഗീത കലാപീഠത്തിൽ പാർപ്പിച്ചിരിക്കുന്നു. പഞ്ചവടി ഒരു ദുരൂഹകേന്ദ്രമാണ്. രാവണൻ എന്നൊരു മുഖം മൂടിധാരിയാണ് അത് നിയന്ത്രിക്കുന്നത്. പഞ്ചവടിയിൽ പാട്ട് വാദ്ധ്യാരായി ചെല്ലുന്ന നസീർ ‘ഈശ്വരനൊരിക്കൽ വിരുന്നിന് പോയി’ പാടി അവിടെ കഥകളി പഠിക്കാൻ വന്ന ഫ്രഞ്ച് മദാമ്മയുടെ പോലും പ്രിയങ്കരനാകുന്നു. പഞ്ചവടിയുടെ ഒരു രക്ഷാധികാരിയായ സുൽത്താന്റെ സന്ദർശനത്തിനിടയിൽ അദ്ദേഹത്തിന്റെ പെട്ടി മോഷണം പോയി. പഞ്ചവടി നസീറിനെ സംശയിക്കുന്നു. നസീർ തന്നെയാണ് മോഷ്ടിച്ചത്. പിന്നെ കാണല്ലോ അത് വെളിപ്പെടുക, നസീർ സി.ഐ.ഡിയാണ്. സുൽത്താന്റെ പെട്ടിക്കകത്ത് രാജ്യരക്ഷയെ സംബന്ധിക്കുന്ന രഹസ്യങ്ങളടങ്ങിയ ഭൂപടമാണ്. അത് ശത്രുരാജ്യങ്ങൾക്ക് കൈമാറി കാശ് വാങ്ങുന്ന…
Read More » -
India
കള്ളടിച്ച് പൂസായി ഞായറാഴ്ച രാത്രി കിടന്നുറങ്ങിയ വരന്‍ ഉണര്‍ന്നത് ചൊവ്വാഴ്ച, തിങ്കളാഴ്ചത്തെ കല്യാണം മുടങ്ങി!
കള്ളു കുടിച്ച് പൂസായി മദ്യലഹരിയില്‍ കിടന്നുറങ്ങിപ്പോയതിനാല്‍ സ്വന്തം വിവാഹത്തിനെത്താന്‍ വൈകിപ്പോയി വരന്‍. മദ്യനിരോധനം നിലവിലുള്ള ബീഹാറിലെ ഭാഗല്‍പുര്‍ സുല്‍ത്താന്‍ ഗഞ്ചിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. വിവാഹത്തലേന്ന് മദ്യം കഴിച്ച് പൂസായ വരന്‍ വിവാഹത്തിനെത്താന്‍ മറന്നുപോവുകയായിരുന്നു. ഞായറാഴ്ച രാത്രി വൈകി മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങിയ വരന്‍ ഉണര്‍ന്നത് ചൊവ്വാഴ്ച. തിങ്കളാഴ്ചയായിരുന്നു വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. വധുവും വീട്ടുകാരും കാത്തിരുന്നെങ്കിലും വരന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. ചൊവ്വാഴ്ച സ്വബോധം വന്നതോടെ ഇയാള്‍ വധുവിന്റെ വീട്ടിലെത്തിയെങ്കിലും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഉത്തരവാദിത്തമില്ലാത്ത ഒരാളോടൊപ്പം ജീവിതം പങ്കിടാന്‍ താത്പര്യമില്ലെന്ന് വധു പറഞ്ഞു. തുടര്‍ന്ന് വിവാഹച്ചടങ്ങുകള്‍ക്കായി ചെലവഴിച്ച പണം വരന്റെ വീട്ടുകാര്‍ തിരികെ നല്‍കണമെന്ന് വധുവിന്റെ വീട്ടുകാരും ആവശ്യപ്പെട്ടു. ഇരുകൂട്ടരുടെയും വാശികള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടെ വരന്റെ ബന്ധുക്കളില്‍ ചിലരെ വധുവിന്റെ വീട്ടുകാര്‍ പിടിച്ചു കെട്ടിയിട്ടതോടെ രംഗം വഷളാവുകയും പൊരിഞ്ഞ അടിപിടിയുമായി. ഒടുവില്‍ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് ഇരുകൂട്ടരേയും ശാന്തരാക്കിയത്. വര- അലക്സ് മണ്ണൂർ
Read More » -
NEWS
ആത്മവിശ്വാസം അണഞ്ഞുപോകരുത്, പ്രതിസന്ധികളെ തീർച്ചയായും തരണം ചെയ്യാനാവും
വെളിച്ചം വേട്ടക്കാരന്‍ കാട്ടിലൂടെ നടക്കുമ്പോള്‍ ഒരു കിളിയുടെ കരച്ചില്‍ കേട്ടു. ദൂരെയുളള മരക്കൊമ്പിലെ കൂടിനരികെ ഇരുന്ന് ഒരു അമ്മക്കിളി കരയുന്നു. കൂടിനെ ലക്ഷ്യമാക്കി ഒരു പാമ്പ് ഇഴഞ്ഞ് വരുന്നത് കണ്ടാണ് അമ്മക്കിളി കരയുന്നത്. ആ കൂട്ടില്‍ അമ്മക്കിളിയുടെ കുഞ്ഞുങ്ങളുണ്ട്. അത് സഹായത്തിനായി ചുറ്റുപാടും നോക്കുന്നുണ്ട്. വേട്ടക്കാരന് വേണമെങ്കില്‍ ആ പാമ്പിനെ ഓടിച്ച് ആ കുഞ്ഞുങ്ങളെ രക്ഷിക്കാവുന്നതേയുള്ളൂ. എന്നാൽ അയാള്‍ അതു ചെയ്തില്ല. സ്വാഭാവിക പരിണാമത്തിനായി വേട്ടക്കാരൻ കാത്തു നിന്നു. അയാള്‍ നോക്കിനില്‍ക്കെ അമ്മക്കിളി എവിടേക്കോ പറന്നുപോയി. അല്പ നേരത്തേക്ക് ആ കിളിയെ കാണാന്‍ കഴിഞ്ഞില്ല. പാമ്പ് കൂടിനടുത്ത് എത്താറായി. അപ്പോള്‍ ചുണ്ടില്‍ രണ്ടുമൂന്ന് ഇലകളുമായി അമ്മക്കിളി എത്തി. അവള്‍ ആ ഇലകള്‍ കുഞ്ഞുങ്ങളുടെ മീതെ ഇട്ടു. കുഞ്ഞുങ്ങളെ വിഴുങ്ങാനായി കൂട്ടില്‍ തലയിട്ടപാമ്പ് പെട്ടെന്ന് തന്നെ തിരിച്ച് ഇറങ്ങിപ്പോകുന്നത് വേട്ടക്കാരന്‍ കണ്ടു. വേട്ടക്കാരന്‍ ഈ വിവരം ആ കാട്ടില്‍ താമസിക്കുന്ന ഒരാളെ അറിയിച്ചപ്പോള്‍ അയാള്‍പറഞ്ഞു: ‘പാമ്പിന് ആ ഇലകളുടെ മണം ഇഷ്ടമല്ല. കൂട്ടിലേക്ക്…
Read More »