Month: March 2023

  • Kerala

    ഹെലികോപ്ടർ നീക്കി; നെടുമ്പാശ്ശേരിയിൽ വിമാന സർവീസ് സാധാരണ നിലയിൽ

    കൊച്ചി: ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേർപ്പെടുത്തിയ നിയന്ത്രണം നീക്കി. ഹെലികോപ്ടർ റൺവേയിൽ നിന്നും നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റൺവെ തുറന്നത്. വിമാനത്താവളത്തിൽ സർവീസ് സാധാരണ നിലയിലേക്കെത്തി. ദില്ലി-കൊച്ചി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. മാലി ദീപിൽ നിന്നുള്ള വിമാനവും അൽപ്പസമയത്തിൽ കൊച്ചിയിൽ തന്നെ  ഇറങ്ങും. ഹെലികോപ്ടർ അപകടത്തെ തുടർന്ന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങൾ വൈകിയിരുന്നു. റൺവേ തുറന്ന് നൽകിയതിനാൽ വിമാനത്താവളത്തിൽ ബോർഡിങ് നടപടികൾ വീണ്ടും തുടങ്ങി. രണ്ട് വിമാനങ്ങളും ഉടൻ പുറപ്പെടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. പരിശീലന പറക്കലിനിടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. പറന്നുയരാൻ തുടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ക്രൈൻ ഉപയോഗിച്ച് ഹെലികോപ്റ്റർ ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്. മൂന്ന് കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾക്ക്…

    Read More »
  • Crime

    കാഞ്ചിയാറിലെ കൊലപാതകം: മരിച്ച അധ്യാപികയുടെ ഭർത്താവ് അറസ്റ്റിൽ; ഒളിവിലായിരുന്ന വിജേഷ് പിടിയിലായത് അതിർത്തിയിലെ വനമേഖലയിൽ നിന്ന്

    ഇടുക്കി: കാഞ്ചിയാറിലെ പ്രീ പ്രൈമറി അധ്യാപിക അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭർത്താവ് അറസ്റ്റിൽ. അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് വിജേഷ് പിടിയിലായത്. കഴിഞ്ഞ 21ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഭർത്താവ് വിജേഷിനെ കാണാതാകുകയും ചെയ്തു. ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് സൈബർ സെല്ലി​ന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് വിജേഷി​ന്റെ കൈയ്യിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. ഞായറാഴച്ച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി അയ്യായിരം രൂപയ്ക്ക് ഫോൺ ഇയാൾക്ക് വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജേഷി​ന്റെ മൊബൈൽ ഉപേക്ഷിച്ച…

    Read More »
  • India

    ”മോദി അഹങ്കാരിയും ഭീരുവും; രാജ്യദ്രോഹിയെന്ന് വിളിക്കുന്നത് രക്തസാക്ഷിയുടെ മകനെ”

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്ന് പ്രിയങ്ക മുന്നറിയിപ്പു നല്‍കി. രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി. പ്രസംഗത്തില്‍ പിതാവ് രാജീവ് ഗാന്ധിയുടെ അന്ത്യയാത്ര അനുസ്മരിച്ച പ്രിയങ്ക ഗാന്ധി, രക്തസാക്ഷിയുടെ മകനെയാണ് അവര്‍ രാജ്യദ്രോഹി എന്നു വിളിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. രക്തസാക്ഷിയായ പിതാവിനെ പാര്‍ലമെന്റില്‍ പലതവണ അപമാനിച്ചു. അവരെയാരെയും മാനനഷ്ടക്കേസില്‍ ശിക്ഷിച്ചുകണ്ടില്ല. തനിക്കെതിരെയും കേസെടുക്കാന്‍ പ്രിയങ്ക വെല്ലുവിളിച്ചു. ആരാണ് അദാനിയെന്നും അദാനിയുടെ പേര് പറയുമ്പോള്‍ എന്തിനാണ് ഇത്ര വെപ്രാളമെന്നും പ്രിയങ്ക ചോദിച്ചു. അദാനിയുടെ ഷെല്‍ കമ്പനികളില്‍ 20,000 കോടി രൂപ നിക്ഷേപിച്ചത് ആരാണ്?. കൊള്ളയടിച്ചത് രാഹുല്‍ ഗാന്ധിയുടെ സ്വത്തല്ല, രാജ്യത്തിന്റെ സമ്പത്താണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കുവേണ്ടിയാണ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ…

    Read More »
  • Kerala

    നെടുമ്പാശേരിയില്‍ ഹെലികോപ്റ്റര്‍ അപകടം; സര്‍വീസുകള്‍ 2 മണിക്കൂര്‍ തടസപ്പെടും

    കൊച്ചി: രാജ്യാന്തര വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ പരിശീലനപ്പറക്കലിനു തയാറെടുക്കുന്നതിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറി അപകടം. ഒരാള്‍ക്കു പരുക്കേറ്റു. 3 പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. വിമാനത്താളത്തിന്റെ തെക്കേയറ്റത്തുള്ള കോസ്റ്റ് ഗാര്‍ഡ് എയര്‍ സ്റ്റേഷനോടു ചേര്‍ന്ന് ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. അതേസമയം, ഹെലികോപ്റ്റര്‍ തകര്‍ന്നു വീണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ റണ്‍വേയുടെ വശങ്ങളില്‍ ഉരസിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഹെലികോപ്റ്റര്‍ റണ്‍വേയില്‍നിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ റണ്‍വേ താല്‍ക്കാലികമായി അടച്ചു. ഇനി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ഇവിടെനിന്നു മാറ്റി സുരക്ഷാ പരിശോധനയും പൂര്‍ത്തിയായ ശേഷമേ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കൂ. രണ്ടു മണിക്കൂര്‍ നേരത്തേക്ക് വിമാന സര്‍വീസുകള്‍ തടസപ്പെടുമെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിവരം.      

    Read More »
  • Crime

    തൃപ്പൂണിത്തുറ കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; മുഖത്തടിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

    കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരന്റെ (52) മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. പോലീസ് നടപടിയില്‍ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. മനോഹരന്റെ മുഖത്തടിച്ച എസ്‌ഐ: ജിമ്മിയെ സസ്‌പെന്‍ഡ് ചെയ്തു. മനോഹരനെ പിടികൂടിയ സമയത്ത് മുഖത്തടിച്ചതായി എസ്‌ഐ സമ്മതിച്ചിരുന്നു. ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ കുഴഞ്ഞുവീണ മനോഹരന്‍, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. പിടിച്ചയുടന്‍ പോലീസ് മനോഹരനെ മര്‍ദിച്ചുവെന്ന് ദൃക്‌സാക്ഷിയായ വീട്ടമ്മ പറഞ്ഞിരുന്നു. അതിനിടെ, മനോഹരന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. മനോഹരന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തുടങ്ങി. ശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവച്ചാണ് നിര്‍മാണത്തൊഴിലാളിയായ മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പോലീസ് പിടികൂടിയത്.…

    Read More »
  • NEWS

    ഖത്തറിൽ ബഹുനില കെട്ടിടം തകര്‍ന്ന്  മരിച്ചത് 4 മലയാളികൾ, കാസര്‍കോട് സ്വദേശിയുടെ ദുരന്തം നാടിന് കണ്ണീരായി

       ഖത്തറില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി ഉയര്‍ന്നു. കാസർകോട് പുളിക്കൂറിലെ മുഹമ്മദ് അഷറഫ് (38), മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി (48), പൊന്നാനി സ്വദേശി അബു ടി (45), പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് (44) എന്നിവരാണ് മരിച്ചത്. കെട്ടിടത്തില്‍ കുടുങ്ങി കിടന്ന കാസര്‍കോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷറഫിന്റെ (38) മൃതദേഹം ഇന്നലെ (ശനി) വൈകീട്ടാണ് കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ഇയാൾ ഖത്തറിലെത്തിയത്. അതിനിടയില്‍ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന് ഇരയായി ജീവൻ പൊലിയുകയും ചെയ്തു. നാട്ടുകാരെയും ബന്ധുക്കളെയും അഷറഫിന്റെ വേർപാട് അഗാധദുഃഖത്തിലാഴ്ത്തി. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് ബി റിങ് റോഡിലെ മന്‍സൂറയിലെ ബിന്‍ ദുര്‍ഹാം ഏരിയയില്‍ സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം തകര്‍ന്ന് വീണത്. കെട്ടിടത്തിന്റ ഒരു ഭാഗം അതിനടുത്തുള്ള മൂന്ന് നില കെട്ടിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. ഏഴു പേരെ രക്ഷാ സംഘം ഉടന്‍ തന്നെ പുറത്തെത്തിച്ചു. ഒരാളുടെ മരണവും അന്ന്…

    Read More »
  • Kerala

    ഗര്‍ഭഛിദ്രത്തിനായി 8 മാസം ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയെ മാതാപിതാക്കൾ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പീഡനത്തിനിരയാക്കിയ യുവാവിനെ തിരഞ്ഞ് പൊലീസ്

        മൂവാറ്റുപുഴ:  ഗര്‍ഭിണിയായ വിദ്യാര്‍ഥിനിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ പീഡനത്തിനിരയാക്കിയ യുവാവിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ചേര്‍ത്തല സ്വദേശിനിയായ വിദ്യാര്‍ഥിനിയെ മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ സബൈന്‍ ആശുപത്രിയില്‍ എത്തിച്ചത്. പീഡനത്തിനിരയായതിനെ തുടര്‍ന്ന് അവശനിലയിലായ യുവതി എട്ടു മാസം ഗര്‍ഭിണിയാണ്. വിവരമറിഞ്ഞ് ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാര്‍ഥിനിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ എട്ടുമാസം ഗര്‍ഭിണിയായ അവശനിലയിലുള്ള വിദ്യാര്‍ഥിനിയെ ഗര്‍ഭഛിദ്രത്തിനു വിധേയയാക്കാന്‍ കഴിയില്ലെന്നും വിവരം പൊലീസില്‍ അറിയിക്കണമെന്നും വിദ്യാര്‍ഥിനിയെ പരിശോധിച്ച ഡോക്ടര്‍ സബൈന്‍ ശിവദാസ് ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ വിസമ്മതിച്ചതോടെ ഡോക്ടര്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് ആശുപത്രിയില്‍ എത്തി വിദ്യാര്‍ഥിനിയില്‍ നിന്നു മൊഴിയെടുത്തു. മലപ്പുറം സ്വദേശിയായ യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നാണു വിദ്യാര്‍ഥിനി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ ഇയാള്‍ വിദ്യാര്‍ഥിനിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നുവെന്നും വിദ്യാര്‍ഥിനി മൊഴി നല്‍കി. കഴിഞ്ഞ ദിവസം അവശനിലയില്‍ കണ്ട വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണു താൻ ഗര്‍ഭിണിയാണെന്ന് വിവരം വിദ്യാര്‍ഥിനി…

    Read More »
  • Crime

    നടുറോഡില്‍ സ്ത്രീകളുടെ തമ്മിലടി വീഡിയോ; തയ്യല്‍ക്കാരി ഒട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ചു

    കൊല്ലം: സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ വിജിത്തിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വിജിത്തിന്റെ പരാതിയില്‍ കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശി അന്‍സിയക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓട്ടോഡ്രൈവറായ വിജിത്തിനെ അന്‍സിയ കമ്പിവടി കൊണ്ട് ആക്രമിച്ചത്. പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മില്‍ ഒരാഴ്ച മുന്‍പ് നടുറോഡില്‍ ഏറ്റുമുട്ടിയിരുന്നു. ഈ സംഘര്‍ഷത്തിന്റെ വീഡിയോ വിജിത്ത് ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു അന്‍സിയയുടെ സംശയം. തുടര്‍ന്ന് ഇക്കാര്യം ചോദിക്കാനായി ചൊവ്വാഴ്ച അന്‍സിയ ഓട്ടോസ്റ്റാന്‍ഡിലെത്തി. എന്നാല്‍, വീഡിയോ എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും അന്‍സിയ വിജിത്തിനെ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് ഇടതുകൈ തല്ലിയൊടിച്ചശേഷം അന്‍സിയ തയ്യല്‍ക്കടയ്ക്കുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പരുക്കേറ്റ വിജിത്തിനെ സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റു ഓട്ടോഡ്രൈവര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് അന്‍സിയക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഒരാഴ്ചമുന്‍പുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സ്ത്രീകളുടെ പരാതിയിലും ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. അതേസമയം, രണ്ടുതവണ കേസെടുത്തിട്ടും…

    Read More »
  • Kerala

    കരുണം സിനിമയിലെ നായിക ഏലിയാമ്മ 100 ാം വയസില്‍ അന്തരിച്ചു

    കാസര്‍ഗോഡ്: ജയരാജ് സംവിധാനം ചെയ്ത കരുണം സിനിമയില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച കുന്നുംകൈയിലെ തടത്തില്‍ ഏലിയാമ്മ അന്തരിച്ചു. 100 വയസായിരുന്നു. 2000 ല്‍ റിലീസ് ചെയ്ത ചിത്രം മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരമടക്കം നിരവധി പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. കണക്കറ്റ സ്വത്തുണ്ടായിട്ടും മക്കളുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന വൃദ്ധദമ്പതിമാരുടെ കഥയാണ് കരുണം പറഞ്ഞത്. ഏലിയാമ്മയ്‌ക്കൊപ്പം കുര്യന്‍ ജോസഫ് എന്ന വാവച്ചനും പ്രധാനവേഷത്തിലെത്തി. ഈ സിനിമയ്ക്ക് 2000-ല്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു. 2001ല്‍ ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡ് നേടിയ ‘കരുണം’ 1999 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടി. പരേതനായ തടത്തില്‍ ഔസേപ്പ് ആണ് ഭര്‍ത്താവ്. മക്കള്‍: ലീലാമ്മ മഠത്തിപ്പറമ്പില്‍, ജോസഫ് (തൃശ്ശൂര്‍), കുട്ടിയമ്മ കാരമുള്ളേല്‍ (കോട്ടയം), റോസമ്മ തുരുത്തേല്‍ (കോട്ടയം), സെബാസ്റ്റ്യന്‍ (കാഞ്ഞങ്ങാട്), ജോസ്, സണ്ണി. മരുമക്കള്‍ : മാത്യു (കുന്നുംകൈ), മേരി, പാപ്പച്ചന്‍, ജേക്കബ്, ത്രേസ്യാമ്മ, സെലിന്‍, സുബൈദ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്…

    Read More »
  • Crime

    കടം തീര്‍ക്കാന്‍ സ്വന്തം വീട്ടില്‍ കവര്‍ച്ച; യുവാവും സുഹൃത്തുക്കളും അറസ്റ്റില്‍

    പാലക്കാട്: സുഹൃത്തുക്കളുടെ സഹായത്തോടെ സ്വന്തം വീട്ടില്‍നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവാവും സഹായികളും അറസ്റ്റില്‍. പാലക്കാട് പുതുപ്പരിയാരം സ്വദേശി ബൈജു, സുഹൃത്തുക്കളായ സുനി, സുശാന്ത് എന്നിവരാണ് അറസ്റ്റിലായത്. കടബാധ്യത തീര്‍ക്കാനാണ് സ്വന്തം വീട് കുത്തിത്തുറന്നതെന്നാണ് ബൈജുവിന്റെ മൊഴി. പാലക്കാട് ഹേമാംബിക നഗര്‍ പോലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബൈജു വീട്ടുകാരുമായി ചേര്‍ച്ചയിലായിരുന്നില്ല. വീട്ടുകാര്‍ വീട് പൂട്ടി കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പോയതിനു പിന്നാലെയാണ് കവര്‍ച്ച നടത്തിയത്. സഹോദരിയെ ഫോണില്‍ വിളിച്ച് വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കി. മടങ്ങി വരുന്ന സമയം ചോദിച്ചറിഞ്ഞു. വന്‍ തുക വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും ഒപ്പം കൂട്ടി. ഓട് പൊളിച്ച് വീടിനുള്ളില്‍ കയറിയായിരുന്നു കവര്‍ച്ച. അലമാരകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കൈക്കലാക്കി. അന്വേഷണം വഴി തെറ്റിക്കുന്നതിനായി മുളക് പൊടി വിതറി. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാരി വലിച്ചിട്ട ശേഷം രക്ഷപ്പെട്ടു. വീടിന് സമീപത്തുനിന്നാണ് കവര്‍ച്ചയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ ശേഖരിച്ചത്. അധികം ദൂരത്തല്ലാതെ…

    Read More »
Back to top button
error: