Month: February 2023
-
India
അഗ്‌നിപഥില്‍ ഇടപെടേണ്ട സാഹചര്യമില്ല; എല്ലാ ഹര്‍ജികളും തള്ളി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള എല്ലാ ഹര്‍ജികളും ഡല്‍ഹി ഹൈക്കോടതി തള്ളി. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളടക്കമുള്ളവയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പരിഗണിച്ചത്. പദ്ധതിയില്‍ ഇടപടേണ്ട സാഹചര്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. സൈന്യത്തിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നതില്‍ നയപരമായ മാറ്റം വരുത്തുകയായിരുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. പദ്ധതി ദേശതാല്‍പര്യത്തിന് അനുകൂലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദും അടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് അഗ്‌നിപഥിനെതിരായ മുഴുവന്‍ ഹര്‍ജികളും ഒരു ഹൈക്കോടതിയിലേക്ക് മാത്രം മാറ്റിയത്. അതിന്റെ ഭാഗമായാണ് ഡല്‍ഹി ഹൈക്കോടതിയിലേക്ക് ഈ ഹരജികളെല്ലാം മാറ്റിയത്. പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് അഗ്‌നിപഥ് പദ്ധതിക്കെതിരായ എല്ലാ ഹര്‍ജികളും തള്ളിയത്. പദ്ധതി 10 ലക്ഷത്തോളം യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു. 17 വയസിനും 21 വയസിനും ഇടയിലുള്ള യുവാക്കളെ നാലുവര്‍ഷത്തേക്ക് സൈന്യത്തില്‍…
Read More » -
Kerala
കുട്ടികളുടെ നഗ്നവിഡിയോ, 64 സ്ഥലങ്ങളിൽ റെയ്ഡ്: 142 കേസുകൾ,13 പേർ അറസ്റ്റിൽ, മൊബൈൽ- കമ്പ്യൂട്ടറുകള്‍ ഉൾപ്പടെ 270 ഉപകരണങ്ങൾ പിടിച്ചെടുത്തു
കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പൊലീസ്. അഞ്ച് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്‌ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തൊട്ടാകെ നടത്തിയ റെയ്ഡില്‍ പിടിയിലായത് ഐ.ടി മേഖലയിലടക്കം ജോലി ചെയ്യുന്ന ഉയര്‍ന്ന പ്രൊഫഷണലുകളാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച മാത്രം സംസ്ഥാനത്തൊട്ടാകെ 142 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി 270 ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളെ ലൈംഗികാവശ്യത്തിന് കടത്തുന്നതായും സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ഉപകരണങ്ങളിലെ സന്ദേശങ്ങളില്‍ നിന്നാണ് അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും എന്‍ക്രിപ്റ്റ് ചെയ്ത ഹാന്‍ഡിലുകളാണ് സംഘം ഉപയോഗിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മറ്റ് വ്യക്തികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. ഈ റാക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാ വ്യക്തികള്‍ക്കെതിരെയും…
Read More » -
Tech
മുഖം മിനുക്കി നോക്കിയ; 60 വര്‍ഷത്തിനിടെ ആദ്യമായി ലോഗോ മാറ്റി
ബാഴ്‌സലോണ: ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയെ അടക്കി ഭരിച്ചിരുന്ന കമ്പനിയാണ് നോക്കിയ. സ്മാര്‍ട് ഫോണുകള്‍ അരങ്ങു വാഴുന്നതിനു മുന്‍പെ മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ ആയിരുന്നു. പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തങ്ങളുടെ ലോഗോ മാറ്റിയിരിക്കുകയാണ് നോക്കിയ. 60 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് നോക്കിയ ലോഗോ മാറ്റുന്നത് നോക്കിയ എന്ന വാക്ക് രൂപപ്പെടുത്തുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലോഗോ. പഴയ ലോഗോയുടെ ഐക്കണിക് നീല നിറത്തിന് പകരമായി വ്യത്യസ്തമായ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ബാഴ്സലോണയില്‍ നടക്കുന്ന വാര്‍ഷിക മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ മുന്നോടിയായി സി.ഇ.ഒ പെക്ക ലന്‍ഡ്മാര്‍ക്ക് പുതിയ ഡിസൈന്‍ അവതരിപ്പിച്ചു.”നേരത്തെ സ്മാര്‍ട്ട്ഫോണുകളുമായി ബന്ധമുണ്ടായിരുന്നു, ഇപ്പോള്‍ ഞങ്ങള്‍ ഒരു ബിസിനസ്സ് ടെക്നോളജി കമ്പനിയാണ്”- ലന്‍ഡ്മാര്‍ക്ക് അഭിമുഖത്തില്‍ പറഞ്ഞു. 2020 ലാണ് ഫിന്നിഷ് കമ്പനിയുടെ സിഇഒ ആയി ലന്‍ഡ്മാര്‍ക്ക് ചുമതലയേല്‍ക്കുന്നത്. മന്ദഗതിയിലായിരുന്ന കമ്പനിയുടെ പുരോഗതിക്കായി നിരവധി തന്ത്രങ്ങള്‍ ലന്‍ഡ്മാര്‍ക്ക് ആവിഷ്‌കരിച്ചിട്ടുണ്ട്. ടെലികോം കമ്പനികള്‍ക്ക് ഉപകരണങ്ങള്‍ വില്‍ക്കുന്ന സേവനദാതാക്കളുടെ ബിസിനസ് വളര്‍ത്താനാണ് നോക്കിയ…
Read More » -
Kerala
കലാമണ്ഡലത്തിലും പിന്‍വാതില്‍ നിയമനം; അനുമതിയില്ലാതെ ഏഴു പേരെ നിയമിച്ചതില്‍ അന്വേഷണം
തൃശൂര്‍: കേരള കലാമണ്ഡലത്തിലും പിന്‍വാതില്‍ നിയമനം. സര്‍ക്കാര്‍ അനുമതിയില്ലാതെ ഏഴു പേരെ മൂന്ന് ഘട്ടങ്ങളിലായി പിന്‍വാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സാംസ്‌കാരിക വകുപ്പിന് കത്ത് നല്‍കി. 2014-ലാണ് കല്‍പിത സര്‍വകലാശാലയായ കേരള കലാമണ്ഡലത്തില്‍ ബിരുദ വകുപ്പുകളിലെ ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം 28 ആയി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കലാമണ്ഡലത്തിന് പുതിയ നിയമനം നടത്തണമെങ്കില്‍ ഓരോ ഡിപ്പാര്‍ട്ടുമെന്റിലും വരേണ്ട ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം സര്‍ക്കാര്‍ നിജപ്പെടുത്തണം. ഇത് ലംഘിച്ചാണ് 2019 മുതല്‍ 2021 വരെ അംഗീകൃത തസ്തികകള്‍ക്ക് പുറത്ത് ഏഴ് നിയമനങ്ങള്‍ നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായായിട്ടായിരുന്നു നിയമനം. അനുവദിക്കപ്പെട്ട സെക്കന്‍ഡ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം 28 ആയിരുന്നു. എന്നാല്‍, ഏഴ് പേരെ അനധികൃതമായി നിയമിച്ചതിലൂടെ സെക്കന്‍ഡ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ ഏഴ് സ്ഥാനക്കയറ്റ സാധ്യതകളാണ് നഷ്ടമായത്. കൂടാതെ ഏഴ് ഫസ്റ്റ് ഗ്രേഡ് തസ്തികയും ഇല്ലാതായി. നിയമനത്തിന് പിന്നില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ടോയെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവരാനുണ്ട്.
Read More » -
Kerala
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: അന്വേഷണം ശരിയായ രീതിയിലെന്ന് കോടതി
കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ശരിവച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സിബിഐ കോടതിക്ക് കൈമാറി. മരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമല്ലെന്ന അമ്മയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. സിബിഐ അന്വേഷണത്തില്‍ ഗുരുതരമായ ആരോപണമാണ് പെണ്‍കുട്ടികളുടെ അമ്മ ഉന്നയിച്ചിരുന്നത്. തെളിവുകളും ഫോറന്‍സിക് രേഖകളും സിബിഐ പരിശോധിക്കുന്നില്ല, തെളിവുകളെല്ലാം തള്ളുകയാണ് സിബിഐ ചെയ്യുന്നതെന്നതടക്കമുള്ള ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സാവകാശം വേണമെന്നാണ് സിബിഐ കോടതിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോടതി ഇന്ന് വരെ സമയം നീട്ടി നല്‍കിയത്. സീലുവെച്ച കവറിലാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. രേഖകള്‍ പരിശോധിച്ച ശേഷം അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തുകയായിരുന്നു. മൂന്നാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
Read More » -
NEWS
സ്‌കൂളില്‍ പോകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കി; വെളിപ്പെടുത്തലില്‍ നടുങ്ങി ഇറാന്‍
ടെഹ്റാന്‍: ഇറാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാന്‍ ആസൂത്രികതമായ ശ്രമം നടക്കുന്നുവെന്ന് ആരോപണം. ആരോഗ്യ സഹമന്ത്രി യൂനീസ് പഹാനിയാണ് രാജ്യത്തെ നടുക്കിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയുന്നതിനായി തെക്കന്‍ ടെഹ്റാനിലെ ക്വോം നഗരത്തില്‍ നൂറുകണക്കിന് പെണ്‍കുട്ടികള്‍ക്ക് ചിലര്‍ വിഷം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ മാസം മുതലാണ് നീക്കം ശ്രദ്ധയില്‍പ്പെടുന്നത്. നൂറുകണക്കിന് പെണ്‍കുട്ടികളാണ് ശ്വാസ കോശ സംബന്ധമായ ഗുരുതര പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ക്വോം നഗരത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലാണ് പ്രശ്നം കണ്ടുവരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയാന്‍ ചിലര്‍ ബോധപൂര്‍വ്വം വിഷം നല്‍കുകയാണെന്ന് ആരോഗ്യ സഹമന്ത്രി യൂനിസ് പഹാനി പരോക്ഷമായി സ്ഥിരീകരിക്കുകയായിരുന്നു. ”പെണ്‍കുട്ടികള്‍ക്ക് ചിലര്‍ മനപ്പൂര്‍വ്വം വിഷബാധയേല്‍പ്പിക്കുകയും ക്വാമിലെ സ്‌കൂളുകള്‍ പൂട്ടാന്‍ നീക്കം നടക്കുകയും ചെയ്യുന്നുണ്ട്, പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ നീക്കം നടക്കുന്നത്”- ആരോഗ്യ സഹമന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസെടുത്തതായി റിപ്പോര്‍ട്ടില്ല.…
Read More » -
Crime
മോഡലിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു; മുന്‍ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍
ഹോങ്കോങ്: മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ മുന്‍ഭര്‍ത്താവടക്കം നാലു പേര്‍ പിടിയില്‍. ഫാഷന്‍ മാഗസിന്‍ ‘എല്‍ ഒഫീഷ്യല്‍ മൊണാക്കോ’യുടെ ഡിജിറ്റല്‍ കവറില്‍ കഴിഞ്ഞ ആഴ്ച പ്രത്യക്ഷപ്പെട്ട 28 വയസുകാരിയായ എബി ചോയിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് എബിയെ കാണാതായത്. വെള്ളിയാഴ്ച ഉച്ചയോടെ ഹോങ്കോങ് തായ് പോ ജില്ലയിലെ ഒരു കശാപ്പ് യൂണിറ്റില്‍ നിന്ന് അധികൃതര്‍ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍, ഒരു ഇറച്ചി സ്ലൈസര്‍, ഒരു ഇലക്ട്രിക് കട്ടര്‍, കുറച്ച് വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തി. മുന്‍ഭര്‍ത്താവിന്റെ പിതാവ് വാടകയ്‌ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നാണ് മോഡലിന്റെ രണ്ടു കാലുകളും തിരിച്ചറിയല്‍ കാര്‍ഡും ക്രഡിറ്റ് കാര്‍ഡുകളും കണ്ടെത്തിയത്. മോഡലിന്റെ മുന്‍ ഭര്‍തൃപിതാവിനെയും മുന്‍ ഭര്‍ത്താവിനെയും മറ്റ് രണ്ട് പേരെയും വെള്ളിയാഴ്ച നഗരത്തിന്റെ പുറം ദ്വീപുകളിലൊന്നായ തുങ് ചുങ്ങിലെ ഒരു കടവില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച, 100 ഓളം ഉദ്യോഗസ്ഥര്‍ സെംഗ് ക്വാന്‍ ഒ…
Read More » -
Crime
കറുകച്ചാലില്‍ യുവാവിനെ വെട്ടിക്കൊന്നു; വീടിന് കല്ലെറിഞ്ഞതിന്റെ വൈരാഗ്യമെന്ന് പോലീസ്
കോട്ടയം: കറുകച്ചാലില്‍ യുവാവ് വെട്ടേറ്റു മരിച്ചു. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. വിവാഹം ക്ഷണിക്കാത്തതിന്റെ പേരില്‍ സെബാസ്റ്റ്യന്റെ വീടിനു നേര്‍ക്ക് കൊല്ലപ്പെട്ട ബിനു കല്ലെറിഞ്ഞതിലും വിഷ്ണുവിനെ ഭാര്യയുടെ മുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തിയതിലുമുള്ള വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
Read More » -
Kerala
പള്ളിയും പഞ്ചായത്തുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ഒരുലക്ഷം അല്ലെങ്കില്‍ മൂന്ന് സെന്റ് സ്ഥലം; ഡിവൈഎഫ്‌ഐ നേതാവിനെതിരേ അന്വേഷണം
ആലപ്പുഴ: പള്ളിയും ഗ്രാമപ്പഞ്ചായത്തും തമ്മിലുള്ള നിയമനടപടി ഒത്തുതീര്‍പ്പാക്കാന്‍ കമ്മീഷന്‍ ചോദിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരേ അന്വേഷണം നടത്തും. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം ചേര്‍ത്തല ഏരിയ കമ്മിറ്റിയംഗവുമായ യുവ നേതാവിനെതിരേയാണ് അന്വേഷണം. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗം കെ. പ്രസാദും ജില്ലാ കമ്മിറ്റിയംഗം എന്‍.ആര്‍. ബാബുരാജും ഉള്‍പ്പെട്ട പാര്‍ട്ടി കമ്മിഷനാണ് ഇപ്പോഴത്തെ പരാതി അന്വേഷിക്കുന്നത്. ചേര്‍ത്തലയിലെ പള്ളിഭാരവാഹികളാണ് സിപിഎം സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയത്. പള്ളിക്കു മുന്നിലെ സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിനെതിരേ ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് നല്‍കിയതാണ് തര്‍ക്കത്തിന് കാരണം. ഈ സ്ഥലം പുറമ്പോക്കാണെന്ന തര്‍ക്കം നിലവിലുണ്ട്. തര്‍ക്കം നിയമനടപടിയിലേക്കു നീങ്ങിയതോടെയാണ് ഒത്തുതീര്‍പ്പിനായി യുവനേതാവ് ഇടപെട്ടത്. നിയമനടപടി ഒത്തുതീര്‍പ്പാക്കാന്‍ ഒരുലക്ഷം രൂപയോ മൂന്നുസെന്റ് സ്ഥലമോ ആവശ്യപ്പെട്ടതായാണ് പള്ളിഭാരവാഹികളുടെ ആരോപണം. പള്ളിക്കെതിരേ നിയമനടപടിയെടുത്ത ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം സിപിഎമ്മിനാണ്. ആ സ്വാധീനമുപയോഗിച്ചാണ് യുവനേതാവ് വിഷയത്തില്‍ ഇടപെട്ടത്. അതേസമയം, ഭൂമി പള്ളിയുടേതാണെന്നു തെളിയിക്കുന്ന രേഖകളെല്ലാം തങ്ങളുടെ പക്കലുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു.
Read More »
