CrimeNEWS

മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ ജോലി വെള്ളത്തിലാകുമെന്ന് ഭയം; 5 മാസമുള്ള കുഞ്ഞിനെ ദമ്പതികള്‍ കനാലിലെറിഞ്ഞു കൊന്നു

ജയ്പുര്‍: സര്‍ക്കാരിന്റെ രണ്ടു കുട്ടി പദ്ധതി മൂലം ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് മൂന്നാമത്തെ കുട്ടിയെ കനാലിലെറിഞ്ഞ് ദമ്പതികള്‍. സര്‍ക്കാര്‍ വകുപ്പില്‍ കരാര്‍ ജീവനക്കാരനായ 36 വയസുകാരന്‍ ജവര്‍ലാല്‍ മെഗ്വാളും ഭാര്യ ഗീത ദേവിയുമാണ് 5 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കനാലിലെറിഞ്ഞു കൊന്നത്.

ഞായറാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ബിക്കാനേര്‍ ജില്ലയിലാണ് സംഭവം. ജവര്‍ലാലിനും ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങളുണ്ട്, അതിനിടെയാണ് മൂന്നാമതൊരു കുഞ്ഞ് കൂടി ജനിക്കുന്നത്. കരാര്‍ ജോലിയില്‍നിന്നും സ്ഥിരജോലി പ്രതീക്ഷിക്കുന്ന മെഗ്വാളിനു രാജസ്ഥാന്‍ സര്‍ക്കാരിന്റെ രണ്ടുകുട്ടി പദ്ധതി പാരയാകുമെന്ന് കരുതിയാണ് ഈ കടുംകൈ ചെയ്തത്. മൂന്നാമതൊരു കുഞ്ഞ് കൂടിയുണ്ടായാല്‍ നിര്‍ബന്ധിത വിരമിക്കലാണ് രാജസ്ഥാന്‍ പദ്ധതിയിലുള്ളത്.

സംഭവത്തെത്തുടര്‍ന്ന് ദമ്പതികളെ അറസ്റ്റ് ചെയ്തതായി ബിക്കാനേര്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഐപിസി 302, 120ബി വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Back to top button
error: