Month: March 2022
-
Kerala
ഇന്ത്യയുടെ സ്വന്തം ആലപ്പുഴ
ആലപ്പുഴ: നാഷണല്‍ ജ്യോഗ്രഫിക് പുറത്തുവിട്ട ലോകത്തെ ഏറ്റവും റൊമാന്റിക്കായ 19 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ആലപ്പുഴ മാത്രം.ഇവിടുത്തെ കായല്‍പരപ്പിലൂടെയുള്ള യാത്രകള്‍ ഏറെ ആസ്വാദ്യകരമാണെന്നാണ് പഠനത്തില്‍ പറയുന്നത്.പടിഞ്ഞാറന്‍ യൂറോപ്പിലെ മോസേലി റിവര്‍ വില്ലേജാണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. ബെല്‍ജിയത്തിലെ ബ്രൂഗ്സാണ് രണ്ടാമത്.സ്കോട്ട്ലന്‍ഡിലെ ഇസ്ലേ ഓഫ് സ്കൈ, ഗ്രീസിലെ മീകോനോസ്, ഫ്രാന്‍സിലെ ഫ്രഞ്ച് റിവിയേര, സ്പെയിനിലെ സണ്‍ സെബാസിയന്, ചൈനയിലെ യുനാന്‍ പ്രവിശ്യ, ഇറ്റലിയിലെ വെനീസ്, കാലിഫോര്‍ണിയയിലെ ബിഗ് സൂര് എന്നിവയാണ് ആദ്യ പത്തിലെത്തിയ മറ്റിടങ്ങള്‍.
Read More » -
Crime
നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണ പുരോഗതി റിപ്പോർട്ടാണ് കോടതി പരിഗണിക്കുന്നത്. അന്വേഷണം പൂർത്തിയാവാത്തതിനാൽ തുടരന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെടും. കേസ് നടത്തിപ്പിനായി പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും. ജനുവരിയിലാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന ഒരു മാസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസത്തെ സമയം കൂടി നൽകാൻ വിചാരണക്കോടതി സുപ്രീം കോടതിയോട് തേടിയിട്ടുണ്ട്.
Read More » -
Kerala
ജയന്തി ജനത 31 മുതൽ ഓടിത്തുടങ്ങും; സർവീസ് പൂനെ വരെ മാത്രം
പൂനെ: കോവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന കന്യാകുമാരി-മുംബൈ സിഎസ്ടി ജയന്തിജനത എക്സ്പ്രസ് മാര്‍ച്ച് 31 മുതല്‍ ഓടിത്തുടങ്ങും.പൂനെ വരെയായിരിക്കും സർവീസ്.മാര്‍ച്ച് 31-ന് കന്യാകുമാരിയില്‍നിന്നും ഏപ്രില്‍ ഒന്നുമുതല്‍ പുനെയില്‍ നിന്നും ട്രെയിൻ സർവീസ് ആരംഭിക്കും. കന്യാകുമാരിയില്‍നിന്ന് കാലത്ത് 8.25-ന് പുറപ്പെടുന്ന വണ്ടി(നമ്ബര്‍-16382) അടുത്ത ദിവസം രാത്രി 10.20-ന് പുനെയിലെത്തും. അന്നുതന്നെ രാത്രി 11.50-ന് പുനെയില്‍നിന്ന് തിരിച്ച് (നമ്ബര്‍-16381) മൂന്നാം ദിവസം ഉച്ചയ്ക്ക് 12.30-ന് കന്യാകുമാരിയില്‍ എത്തും.
Read More » -
NEWS
നഗരങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം,കീവ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകി യുക്രൈൻ
യുക്രെയ്ൻ അധിനിവേശം ഏഴ് ദിവസം പിന്നിടുമ്പോൾ നഗരങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സൈന്യം. ഇസ്യുമിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ സൈന്യം ദാക്ഷിണ്യമില്ലാതെ ആക്രമണം നടത്തി. മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ അറിയിച്ചു. തലസ്ഥാനമായ കീവിലും കാർക്കീവിലും റഷ്യ ആക്രമണം നടത്തി. റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കീവ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ യുക്രെയ്ൻ, വ്യോമാക്രമണ മുന്നറിയിപ്പ് നൽകി. കീവിലെ തുടർ ആക്രമണങ്ങളുടെ സാഹചര്യത്തിൽ പ്രദേശവാസികൾ ബങ്കറുകളിലേക്ക് പോകാൻ അധികൃതർ നിർദേശം നൽകി. കീവിലെ തന്ത്രപ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം. യുക്രെയ്നിലെ ആക്രമണങ്ങളിൽ ഇതുവരെ 752 സാധാരണക്കാർക്ക് പരിക്കേറ്റെന്നാണ് യുഎൻ മനുഷ്യാകാശ വിഭാഗം അറിയിക്കുന്നത്. യുദ്ധത്തിൽ ഇതുവരെ 9,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രസിഡന്റ് അറിയിച്ചു.
Read More » -
India
യുക്രൈനിൽ നിന്ന് 208 പേരുടെ സംഘവുമായി വ്യോമസേനയുടെ സി-17 വിമാനം പറന്നിറങ്ങി
യുക്രെയ്ൻ-റഷ്യ യുദ്ധമുഖത്ത് കുടുങ്ങിക്കിടന്ന കൂടുതൽ പേരെ വ്യോമസേനാ വിമാനത്തിൽ രാജ്യത്ത് എത്തിച്ചു. പോളണ്ടിൽ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് 208 പേരുടെ സംഘം വിമാനം ഹിന്ദൻ വ്യോമതാവളത്തിൽ വന്നിറങ്ങിയത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള മൂന്നാം വ്യോമസേനാ വിമാനമാണ് ഡൽഹിയിൽ വന്നിറങ്ങിയത്. കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് വിദ്യാർഥികളെ സ്വീകരിച്ചു.
Read More » -
India
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്
ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നിയമസഭ പ്രതിപക്ഷ നേതാവും മുതിർന്ന സമാജ് വാദ് പാർടി നേതാവുമായ രാം കോവിന്ദ് ചൗധരി, മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ തുടങ്ങി നിരവധി മുതിർന്ന നേതാക്കളും മന്ത്രിമാരും ഇന്ന് ജനവിധി തേടും. 10 ജില്ലകളിൽ നിന്നായി 57 നിയമസഭ മണ്ഡലങ്ങളാണ് ഇന്ന് ജനവിധി എഴുതുന്നത്. 676 സ്ഥാനാർഥികളാണ് ആറാംഘട്ടത്തിൽ മത്സര രംഗത്തുള്ളത്. ഗോരഖ്പൂർ, അംബേദ്കർ നഗർ, ബല്ലിയ, ബൽറാംപൂർ, ബസ്തി, ദിയോറിയ, ഖുഷിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥ് നഗർ എന്നീ പത്ത് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
Read More » -
NEWS
ആക്രമണം ഒരാഴ്ച പിന്നിടുമ്പോള്‍ യുക്രൈന് – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്
യുക്രൈനില്‍ റഷ്യന്‍ സൈനിക ആക്രമണം ഒരാഴ്ച പിന്നിടുമ്പോള്‍ യുക്രൈന് – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്. പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച. തിങ്കളാഴ്ച നടന്ന ആദ്യ റൗണ്ട് ചര്‍ച്ചകളില്‍ പങ്കെടുത്ത അതേ പ്രതിനിധികള്‍ ഉള്‍പ്പെടുന്നവരായിരിക്കും ഇന്നത്തെ ചര്‍ച്ചയിലും പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. നേരത്തെ നടന്ന ആദ്യഘട്ട ചര്‍ച്ച അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നെങ്കിലും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം ഘട്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലും ചര്‍ച്ചയാവുമെന്ന് റഷ്യ അറിയിച്ച സാഹചര്യത്തില്‍ യുദ്ധത്തിന് അവസാനം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
Read More » -
India
ഇനി യുദ്ധ ഭൂമിയിൽ അവരെ തനിച്ചാക്കേണ്ട, മടക്ക യാത്രയിൽ കൂടെ കൂട്ടാം
കഴിഞ്ഞ ദിവസം യുദ്ധ ഭൂമിയില്‍ നിന്നും തന്റെ നയക്കുട്ടിയെ കൂട്ടി വന്ന ആര്യ എന്ന ഇടുക്കികാരി വലിയ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ വളർത്തു മൃഗങ്ങളെ ഉപേക്ഷിച്ച് വരിക എന്നത് ഹൃദയഭേദകമാണ്. അതിനെക്കുറിച്ച് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് സർക്കാർ. യുക്രെയ്നിൽ നിന്നു മടങ്ങുന്ന ഇന്ത്യക്കാർക്ക് ഇനി തടസമില്ലാതെ തങ്ങളുടെ ഓമന വളർത്തു മൃഗങ്ങളെയും ഒപ്പം കൂട്ടാം. ഇതിനുള്ള നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തി. നായയും പൂച്ചയും ഉൾപ്പടെയുള്ളവ കഴിഞ്ഞ ഒരു മാസമെങ്കിലും ഉടമയ്ക്ക് ഒപ്പം ഉണ്ടായിരുന്നിരിക്കണം. പെറ്റ് വാക്സിനേഷൻ സർട്ടിഫിക്കറ്റും ഒപ്പം കരുതണം. ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നു മൃഗങ്ങളുമായി വരുന്നവർ ആ രാജ്യത്തെ പെറ്റ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഒപ്പം കരുതിയിരിക്കണം
Read More »

