യുക്രെയ്ൻ-റഷ്യ യുദ്ധമുഖത്ത് കുടുങ്ങിക്കിടന്ന കൂടുതൽ പേരെ വ്യോമസേനാ വിമാനത്തിൽ രാജ്യത്ത് എത്തിച്ചു. പോളണ്ടിൽ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് 208 പേരുടെ സംഘം വിമാനം ഹിന്ദൻ വ്യോമതാവളത്തിൽ വന്നിറങ്ങിയത്.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള മൂന്നാം വ്യോമസേനാ വിമാനമാണ് ഡൽഹിയിൽ വന്നിറങ്ങിയത്. കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് വിദ്യാർഥികളെ സ്വീകരിച്ചു.