Month: September 2020
-
NEWS
കെപിസിസി തുടര്‍ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: കെപിസിസി തുടര്‍ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. 96 സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ജംബോ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ പത്ത് ജനറല്‍ സെക്രട്ടറിമാരെ തീരുമാനിച്ചിട്ടുണ്ട്. പി കെ ജയലക്ഷ്മിയും വി എസ് ജോയിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. വീടാക്രമണ സംഭവത്തെത്തുടര്‍ന്ന് വിവാദത്തിലായ ലീനയെ സെക്രട്ടറിമാരുടെ പട്ടികയില്‍ നിന്നൊഴിവാക്കി. അതേസമയം, കെ വി തോമസി പട്ടികയില്‍ ഇല്ല. പ്രസിഡന്റ് ഉള്‍പ്പടെ നിലവിലുള്ള 50 ഭാരവാഹികള്‍ക്ക് പുറമേയാണ് പുതിയ പട്ടിക.
Read More » -
NEWS
അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവക്കണം -രമേശ് ചെന്നിത്തല
അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാനം കാശിക്ക് പോയോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്ത് നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് അദ്ദേഹം ഓരോ പത്രസമ്മേളനത്തിലും പറഞ്ഞിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതെന്തിന്, അവര്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തട്ടെ, എന്നാണ് മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നത് അന്വേഷണ ഏജന്‍സിയായ ഇ.ഡിക്ക് രാഷ്ട്രീയ താത്പര്യമെന്നാണ്. എന്നു മുതലാണ് ഇ.ഡിക്ക് ഇങ്ങനെ തോന്നിത്തുടങ്ങിയത്? അത് പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകനെ ചോദ്യം ചെയ്തതു മുതലാണ്. അത് മന്ത്രിസഭയിലെ ഒരു മന്ത്രിയെ ചോദ്യം ചെയ്തതു മുതലാണ്. അത് മറ്റൊരു മന്ത്രി പുത്രന്‍ കൂടി കുടുങ്ങുമെന്ന് വന്നപ്പോഴാണ്. അപ്പോഴാണ് ഇ.ഡിക്ക് രാഷ്ട്രീയ താത്പര്യമെന്ന് സി.പി.എമ്മിന് തോന്നിത്തുടങ്ങിയത്. പിടി മുറുകുമ്പോള്‍ രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇത്. അന്വേഷണം…
Read More » -
NEWS
കണ്ണൂരില്‍ വ്യാപകമായ ബോംബ് നിര്‍മാണം: പോലീസ് നിഷ്‌ക്രിയമെന്ന് ഉമ്മന്‍ ചാണ്ടി
രാജ്യത്തുതന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂരില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മാണം നടക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തയാറെടുപ്പാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്ണൂരില്‍ നടക്കുന്ന ബോംബു നിര്‍മ്മാണങ്ങളില്‍ പാര്‍ട്ടിക്കുള്ള പങ്ക് പകല്‍പോലെ വ്യക്തമാണ്. ബോംബ് നിര്‍മ്മാണവും ആയുധ ശേഖരണവും നടത്തുന്നവരെയും ഇതിന് പ്രേരണ നല്‍കുന്നവരേയും കണ്ടെത്തുന്നതിനോ, നിയമ നടപടികള്‍ സ്വീകരിക്കുന്നതിനോ പോലീസ് തയ്യാറാകുന്നില്ല. അനേ്വഷണം സി.പി.എമ്മിലേക്കു നീങ്ങുമ്പോള്‍ പിന്‍മാറാന്‍ പോലീസ് നിര്‍ബന്ധിതമാകുകയാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച തലശ്ശേരിക്കടുത്ത് പൊന്ന്യത്തുണ്ടായ ബോംബു നിര്‍മ്മാണ വേളയിലെ സ്‌ഫോടനമാണ് അവസാനത്തെ സംഭവം. അന്നത്തെ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്ക്പറ്റി രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു. ഈ സംഭവത്തില്‍ നാല്‌പേരെ അറസ്റ്റ് ചെയ്തു വിട്ടയച്ചതായി പത്രങ്ങളില്‍ വായിച്ചു. ഇവര്‍ നാല്‌പേരും മുന്‍പ് നിരവധി വധശ്രമ കേസ്സുകളിലും അക്രമങ്ങളിലും പ്രതികളായ സി.പി.എം. പ്രവര്‍ത്തകരാണ്. കൈപ്പത്തി നഷ്ടപ്പെട്ടത് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കപ്പെടുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത വ്യക്തിയുടേതാണ്. ഇരിക്കൂറിലെ മലയോര പ്രദേശമായ കുടിയാന്‍മലയില്‍ സി.പി.എം. നേതാവിന്റെ വീട്ടില്‍ വച്ച് ബോംബ്…
Read More » -
TRENDING
108 ആംബുലൻസുകളിൽ ഒളിഞ്ഞിരിക്കുന്ന അഴിമതി: മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: 108 ആംബുലന്‍സുകള്‍ക്കെതിരെ അഴിമതി ആരോപണവുമായി മാത്യു കുഴല്‍നാടന്‍. കഴിഞ്ഞ ദിവസം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ് 108 ആംബുലന്‍സില്‍ വെച്ച് കോവിഡ് രോഗിയായ ഒരു സഹോദരി പീഡിപ്പിക്കപ്പെട്ടത്. അതിനെ തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ ഈ കോവിഡ് കാലഘട്ടത്തില്‍ 108 ആംബുലന്‍സുമായി ബന്ധപ്പെട്ട് നടത്തിയിട്ടുളള വലിയ ഒരു അഴിമതിയുടെ ചുരുളും ഇതോടൊപ്പം അഴിഞ്ഞുവെന്നും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മുന്നൂറ്റിപതിനഞ്ച് 108 ആംബുലന്‍സുകളുടെ കരാര്‍ ഹൈദരാബാദ് കമ്പനിക്ക് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും ഒറ്റ ഏജന്‍സി മാത്രമാണ് ബിഡില്‍ പങ്കെടുത്തത് എന്നിരിക്കെ റീ ടെന്‍ഡര്‍ പോലുമില്ലാതെ ഉയര്‍ന്ന തുകയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നു. സാധാരണ ആംബുലന്‍സുകള്‍ 10 കിലോ മീറ്ററിന് 600 രൂപയ്ക്ക് സര്‍വീസ് നടത്തുമ്പോള്‍ 108 ആംബുലന്‍സുകള്‍ക്ക് 1 കിലോമീറ്ററിന് മാത്രം 224 രൂപയാണ് നല്‍കുന്നത്. ഇന്ത്യയില്‍ തന്നെ ഉയര്‍ന്ന തുകയാണ് ഇത്. മള്‍ട്ടി ട്രീറ്റ്‌മെന്റ് സംവിധാനങ്ങള്‍ ഉള്ളത് കൊണ്ടാണ് 108…
Read More » -
NEWS
ക്രൂരമായ പ്രതികാരം: സിപിഐ എം പിബി
ആഭ്യന്തര മന്ത്രി അമിത്‌ഷാ നിയന്ത്രിക്കുന്ന ഡൽഹി പൊലീസ് വടക്കുകിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭീകര വർഗീയകലാപവുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയനേതാക്കളെയും അക്കാദമിക് പണ്ഡിതരെയും കേസുകളിൽപെടുത്താൻ ശ്രമിക്കുന്നതിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തിയായി പ്രതിഷേധിച്ചു. ക്രൂരമായ പക്ഷപാതവും പ്രതികാരവും നിറഞ്ഞ ഈ നടപടിയെ എത്ര അപലപിച്ചാലും മതിയാകില്ല. സമാധാനപരമായ പ്രതിഷേധങ്ങളും കുറ്റകരമാണെന്ന് വരുത്തിത്തീർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിക്കേണ്ടത് ഭരണഘടനസംരക്ഷണത്തിനു അനിവാര്യമാണ്. വർഗീയകലാപത്തിനു ആർഎസ്‌എസും ബിജെപിയും സ്വന്തമായ വ്യാഖ്യാനം ചമച്ച്, ഇതിനെ പൗരത്വനിയമഭേദഗതി വിരുദ്ധപ്രക്ഷോഭകരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഏറ്റവും ഒടുവിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞ ജയതിഘോഷ്, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്രയാദവ്, ഡോക്യുമെന്ററി പ്രവർത്തകൻ രാഹുൽ റോയ് എന്നിവർ അടക്കം ‘ഒരു പദ്ധതിയുടെ ഭാഗമായി’ പ്രതിഷേധം പ്രോത്സാഹിപ്പിച്ചവരാണെന്ന് ആരോപിക്കുകയാണ് ഡൽഹി പൊലീസ്. ഈ പ്രമുഖവ്യക്തികൾ പ്രതിഷേധങ്ങൾക്ക് പ്രചോദനം നൽകിയെന്ന് കോടതിയിൽ സമർപ്പിച്ച അനുബന്ധകുറ്റപത്രത്തിലാണ് ഡൽഹിപൊലീസ് ആരോപിക്കുന്നത്. പ്രമുഖരായ…
Read More » -
NEWS
കോവിഡ് നിയന്ത്രണങ്ങളോടെ നീറ്റ് പരീക്ഷ ആരംഭിച്ചു: ഒരു ക്ലാസ് മുറിയില്‍ 12 കുട്ടികള്‍
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളോടെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ആരംഭിച്ചു. സംസ്ഥാനത്ത് 322 കേന്ദ്രങ്ങളിലായി 1,16,000 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. 24ന് പകരം12പേരാണ് ഒരു ക്ലാസ് മുറിയില്‍ പരീക്ഷ എഴുതുക. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ പരീക്ഷാര്‍ഥികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ നേരത്തെ നിലവിലുള്ള നിയന്ത്രണങ്ങളും വിദ്യാര്‍ഥികള്‍ക്ക് ബാധകമാണ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പരീക്ഷ. പലയിടങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് പരീക്ഷാകേന്ദ്രങ്ങളിലെത്തി ചേരാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസം നേരിട്ടു. സാമൂഹിക അകലം പാലിച്ചു കൊണ്ട് ഉച്ചയ്ക്ക് ഒന്നരമണിവരെ വിദ്യാര്‍ത്ഥികളെ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തിയ മാതാപിതാക്കള്‍ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് വിലക്കുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷവും ഒരുകൂട്ടം വിദ്യാര്‍ത്ഥികളും പരീക്ഷ നടത്തരുതെന്ന് സുപ്രിംകോടതിയില്‍ അടക്കം അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ട് തവണ മാറ്റിവച്ച പരീക്ഷ ഇനി വീണ്ടും മാറ്റിവയ്ക്കനാകില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കായി കേരളമുള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ യാത്രാ…
Read More » -
NEWS
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭീഷണിയും അപവാദപ്രചരണവും, പെണ്‍കുട്ടി ജീവനൊടുക്കി; 11 മാസങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍
വിവാഹത്തില്‍ നിന്നും കാമുകൻ പിന്‍മാറിയതിനെ തുടര്‍ന്ന് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് കേരളമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ആ വാര്‍ത്തയുടെ നടുക്കം മാറുന്നതിന് മുമ്പ് ഇപ്പോഴിതാ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഭീഷണിയും അപവാദപ്രചരണവും മൂലം യുവതി ജീവനൊടുക്കിയ സംഭവത്തിലെ രണ്ട് പ്രതികള്‍ പതിനൊന്ന് മാസത്തിന് ശേഷം അറസ്റ്റിലായിരിക്കുന്നു. കൊല്ലം പട്ടത്താനം സ്വദേശിയായ 19കാരിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ പതിനൊന്നു മാസം മുമ്പ് കണ്ടെത്തിയത്. കൊല്ലം വടക്കേവിള ശ്രീനഗര്‍ ആറ്, രാജ്ഭവനില്‍ റോബിന്‍ രാജ് (20), കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ചേരിയില്‍ വാടി പനമൂട് പുരയിടത്തില്‍ എസ്.എന്‍ കോട്ടേജില്‍ സോജിന്‍ (19)എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്. അതേസമയം, കേസിലെ പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായി പോലീസിനു സൂചന ലഭിച്ചു. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം അന്വേഷണ ഉദ്യാഗസ്ഥർ ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടന്ന യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ സുഹൃത്തുക്കളെ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമങ്ങളിലടക്കം പെണ്‍കുട്ടിക്കെതിരേ അപവാദ പ്രചാരണം നടത്തുകയുമായിരുന്നു.…
Read More » -
NEWS
അറസ്റ്റ് ഒഴിവാക്കാൻ ലക്ഷ്മി പ്രമോദ് നാട് വിട്ടു ? ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് റംസിയുടെ കുടുംബം
റംസി കേസിൽ ഒളിവിൽ കഴിയുന്ന സീരിയൽ താരം ലക്ഷ്മി പ്രമോദും കുടുംബവും നാട് വിട്ടതായി റിപ്പോർട്ട് .ഇവർ ബെംഗളുരുവിലേക്ക് കടന്നതായാണ് സൂചന .പരിശോധനകൾ ഇല്ലാതെ നാട് വിടാൻ ഇവർക്ക് ഭരണതലത്തിലെ ഉന്നതന്റെ സഹായം ലഭിച്ചതായും റിപ്പോർട്ട് ഉണ്ട് . ലക്ഷ്മി മുൻകൂർ ജാമ്യം തേടുന്നുവെന്നാണ് വിവരം .അതുവരെ അറസ്റ്റ് ഒഴിവാക്കാനാണ് നീക്കം .റംസിയുടെ ആത്മഹത്യയിൽ കാമുകൻ ഹാരിസ് പോലീസ് പിടിയിലാണ് .താമസിയാതെ ലക്ഷ്മി അടക്കമുള്ള കുടുംബത്തിലെ അംഗങ്ങളെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തേക്കുമെന്നു വിവരം ഉണ്ടായിരുന്നു .ഇത് മണത്തറിഞ്ഞാണ് ലക്ഷ്മിയുടെ നീക്കം എന്നാണ് വിവരം . പോലീസ് പിന്നാലെയുണ്ട് എന്ന ബോധ്യത്തിലാണ് നാടുവിടാൻ ലക്ഷ്മി തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട് .ഇതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം .കേസിൽ പോലീസിനെതിരെ റംസിയുടെ കുടുംബത്തിന് പരാതിയുണ്ട് .കേസിൽ നടിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം .ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു . റംസിയുടെ ആത്മഹത്യയിൽ ഹാരിസിനും കുടുംബത്തിനും പങ്കുണ്ടെന്നു പുറത്ത് വന്ന…
Read More » -
NEWS
ഉമ്മൻ ചാണ്ടി തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥി, ഹൈക്കമാൻഡ് തീരുമാനവും അനുകൂലം
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുകയാണ് മുൻമുഖ്യമന്ത്രിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫ് ഭരണം പിടിക്കും എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. ഈ പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടി സർക്കാരിനെ നയിക്കട്ടെ എന്ന നിലപാടിലേക്ക് എത്തുകയാണ് ഹൈക്കമാൻഡ്. കേരളത്തിലെ യു ഡി എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വാഭാവികമായി ഉയർന്നു വരേണ്ട പേര് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതാണ്. എന്നാൽ രമേശിന്റെ മുമ്പിൽ പ്രതിബന്ധങ്ങൾ ചെറുതല്ല. അതിൽ സുപ്രധാനം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉമ്മൻചാണ്ടി മടങ്ങി വരാൻ തീരുമാനിച്ചതാണ്. ആരാകും അടുത്ത മുഖ്യമന്ത്രി എന്ന് ഉമ്മൻചാണ്ടിയോട് മാധ്യമ പ്രവർത്തകർ ചോദിക്കുക ഉണ്ടായി.ഹൈക്കമാൻഡ് തീരുമാനിക്കും എന്നായിരുന്നു ഉത്തരം. രമേശ് ചെന്നിത്തല എന്നായിരുന്നില്ല ഉത്തരം. മാത്രമല്ല അടുത്ത തവണ പുതുപ്പള്ളിയിൽ മത്സരിക്കും എന്നും ഉമ്മൻചാണ്ടി കൃത്യമായി പറഞ്ഞു വച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്നും ആന്ധ്രയുടെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണം എന്നും ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചതാണ്. ഒരുവേള ഹൈക്കമാൻഡ് അത്…
Read More » -
NEWS
മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ചു
പട്‌ന: മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിതനായ രഘുവംശ പ്രസാദ് ഒരാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് സിങ് വ്യാഴാഴ്ചയാണ് ലാലുപ്രസാദ് യാദവിന് തുറന്ന കത്തെഴുതി പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചത്. അതേസമയം,ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ അദ്ദേഹം ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു. ലാലുപ്രസാദ് യാദവ് ജയിലിലായ ശേഷം പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത തേജ്വസി യാദവുമായി ഏറെ നാളായി അഭിപ്രായ ഭിന്നതയിലായിരുന്നു രഘുവംശ പ്രസാദ് സിങ്. പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. ‘കര്‍പുരി ഠാക്കൂറിന്റെ മരണശേഷം ഞാന്‍ 32 വര്‍ഷം നിങ്ങളുടെ പിന്നില്‍ നിന്നു. എന്നാല്‍ ഇനിയില്ല.’ പാര്‍ട്ടി വിടുന്നതിന് മുന്നോടിയായി രഘുവംശ പ്രസാദ് ലാലു പ്രസാദ് യാദവിന് എഴുതിയ കത്തില്‍ അറിയിച്ചിരുന്നു.
Read More »