Month: September 2020

  • TRENDING

    കോവിഡിനെ പ്രതിരോധിക്കാന്‍ ഇനി മുതല്‍ കണ്ണടയും

    കോവിഡ് നിരക്ക് ദിനംപ്രതി വര്‍ധിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. ലോകരാജ്യങ്ങളില്‍ തകൃതിയായി ഇവയെ തുരത്താനുളള വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. എന്നാല്‍ കോവിഡിനെ സംബന്ധച്ച് ദിവസവും പല ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുകളുമാണ് പുറത്ത് വരുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ ഇതുവരെ മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവുമായിരുന്നു എന്നാല്‍ ഇനി മുതല്‍ ഒരു കണ്ണടയും കൂടി വയ്ക്കാം എന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ണട ധരിക്കുന്നവര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയത്. കണ്ണട വയ്ക്കുന്നവര്‍ക്ക് നിരന്തരം കണ്ണില്‍ തൊടാനുള്ള പ്രവണത കുറവായിരിക്കും. ഇത് മൂലം കൈകളില്‍ നിന്ന് കൊറോണ വൈറസ് കണ്ണുകളിലേക്ക് പകരാനുള്ള സാധ്യത കുറയുമെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ മനുഷ്യര്‍ ഒരു മണിക്കൂറില്‍ പത്ത് തവണയെങ്കിലും അറിയാതെ തങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിക്കുമെന്നാണ് കണക്കാക്കുന്നത്. വൈറസ് ശരീരത്തിനുള്ളില്‍ കയറാതിരിക്കാന്‍ വായും മൂക്കും മാത്രമല്ല കണ്ണും സംരക്ഷിക്കണമെന്നു പുതിയ പഠനത്തിലൂടെ അടിവരയിടുന്നു. ചൈനയിലെ സൈ്വയ്ചോയില്‍ നടത്തിയ ഗവേഷണ പഠനത്തില്‍ 276 രോഗികളാണ്…

    Read More »
  • TRENDING

    ഐ പി എൽ അഥവാ ഇന്ത്യൻ പണം കായ്ക്കുന്ന ലീഗ്: അജീഷ് മാത്യു കറുകയിൽ

    ക്രിക്കറ്റ് ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിൽ അലിഞ്ഞ വിനോദമാണ് . വേറെ ഏതൊരു വിനോദ ഉപാധിയേക്കാളും വേരും ജനപ്രിയതയും ക്രിക്കറ്റ് എന്ന കായിക വിനോദത്തിനു ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ സ്ഥാനമുണ്ട് .കപിലിന്റെ ചെകുത്താൻ മാർ മുതലിങ്ങോട്ടു ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളി മാത്രമായിരുന്നില്ല അതൊരാഘോഷമായി മാറുകയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങളായി പോലും മത്സരങ്ങൾ മാറുന്ന പിന്നാമ്പുറ രാഷ്ട്രീയം ഇന്ത്യയിൽ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് രാജ്യസ്നേഹത്തിന്റെ അധിക നിറം നൽകി ഗ്രാമ ഗ്രാമാന്തരങ്ങളിൽ പോലും ജനകീയമായ വിഭവമാക്കി ക്രിക്കറ്റിനെ വളർത്തി. ടെലിവിഷന്റെ പ്രചുര പ്രചാരം ക്രിക്കറ്റിന്റെ ഇന്ത്യക്കാരന്റെ സ്വീകരണ മുറിയിലെ ഏറ്റവും പ്രീയപ്പെട്ട വിഭവമാക്കുന്ന ഇടത്തു നിന്നും ക്രിക്കറ്റ് വിനോദമെന്നതിൽ നിന്നും വലിയൊരു വ്യവസായമാണെന്ന തിരിച്ചറിവിലേയ്ക്കു കാര്യങ്ങൾ മാറി മറിഞ്ഞു . വിപണനം സാധ്യമാകുന്ന എന്തിനെയും കച്ചവടം ചെയ്യുന്ന വ്യാപാര മനസുകൾ പണമിറക്കിത്തുടങ്ങിയതോടെ ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ ബാലാരിഷ്ടത വിട്ടു മുന്നേറ്റം തുടങ്ങി. കപിൽദേവെന്ന ബ്രാൻഡ് സച്ചിൻ എന്ന ദൈവത്തിനു വഴിമാറിയതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ…

    Read More »
  • NEWS

    കൊച്ചിയിലെ അല്‍ ഖായിദ ഭീകര്‍ താമസിച്ചത് ഇങ്ങനെ

    കൊച്ചി: കൊച്ചിയില്‍ നിന്ന് പിടിയിലായ അല്‍ ഖായിദ ഭീകരരെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. കേരളത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ എന്ന വ്യാജേന പല സ്ഥലങ്ങളിലായി താമസിച്ച് വരികയായിരുന്നു. എറണാകുളം ജില്ലയിലെ പാതാളം എന്ന സ്ഥലത്തു നിന്നാണ് നിര്‍മാണ ജോലി ചെയ്ത് വരികയായിരുന്ന മുര്‍ഷിദ് ഹസന്‍ പിടിയിലായത്. ഒരാളെ പെരുമ്പാവൂരില്‍ നിന്നും മറ്റൊരാളെ ആലുവയില്‍ നിന്നുമാണ് ഇന്ന് പുലര്‍ച്ചെ പിടികൂടിയത്. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ പുലര്‍ച്ചെയാണ് റെയ്ഡ് നടന്നത്. എറണാകുളം, ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 9 അല്‍ ഖായിദ ഭീകരരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. ചിലര്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനിരിക്കെയാണ് പിടിയിലായത്. ആറു പേരെ ബംഗാളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍നിന്ന് അല്‍ ഖായിദ ഭീകരരെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത പുറത്തുവരുന്നത്.

    Read More »
  • TRENDING

    കുതിച്ചുയര്‍ന്ന് കോവിഡ് രോഗികള്‍‌ ; 24 മണിക്കൂറിനിടെ 93,337 പേര്‍

    ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയി. ആകെ മരണസംഖ്യ 85,619 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1247 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, 24 മണിക്കൂറിനിടെ 95,880 പേര്‍ രോഗമുക്തി നേടി. 42,08,432 പേരാണ് ഇതുവരെ രാജ്യത്തുടനീളം രോഗമുക്തരായി ആശുപത്രി വിട്ടത്. 10,13,964 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഐസിഎംആര്‍ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 6.24 കോടി സാംപിളുകള്‍ പരിശോധിച്ചു.

    Read More »
  • NEWS

    അബദ്ധത്തില്‍ സംഭവിച്ചു, പെണ്‍കുട്ടിയെ നേരത്തെ പരിചയമില്ല; ആംബുലന്‍സ് ഡ്രൈവറുടെ മൊഴി പുറത്ത്

    പന്തളം: കോവിഡ് ബാധിച്ച പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതിയെ നാളെ വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കായംകുളം കീരിക്കാട് പനയ്ക്കച്ചിറയില്‍ വീട്ടില്‍ നൗഫലിനെയാണ് നാളെ വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ പത്തനംതിട്ട ജില്ലാ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിയെ ഹാജരാക്കിയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കരുതിക്കൂട്ടിയല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നും പ്രതി അന്വേഷണ സംഘത്തിനു മൊഴി നല്‍കി. മറ്റാര്‍ക്കും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പെണ്‍കുട്ടിയെ നേരത്തേ പരിചയമില്ലെന്നും മൊഴി നല്‍കി. അടൂര്‍ ഡിവൈഎസ്പി ആര്‍.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് ആവശ്യമെങ്കില്‍ വീണ്ടും തെളിവെടുപ്പു നടത്തും. കസ്റ്റഡിയിലെടുക്കുന്നതിനു മുന്നോടിയായി ഇയാളെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെയായിരുന്നു പീഡനം. രണ്ടു യുവതികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കി. പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ്…

    Read More »
  • NEWS

    കരമന കൂടത്തില്‍ ദുരൂഹമരണം; അന്വേഷണത്തില്‍ വീണ്ടും വഴിത്തിരിവ്

    തിരുവനന്തപുരം: കരമന കൂടത്തില്‍ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ വീണ്ടും വഴിത്തിരിവ്. മരിച്ച ജയമാധവന്‍ നായര്‍ സ്വത്ത് കൈമാറ്റത്തിന് അനുമതി നല്‍കിയെന്ന കാര്യസ്ഥന്റെ മൊഴി വ്യാജമെന്ന് തെളിഞ്ഞു. അതിനാല്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ പ്രതിയാക്കുന്ന കാര്യം പരിഗണനയിലാണ്. തലയ്‌ക്കേറ്റ ക്ഷതമാണ് ജയമാധവന്റെ മരണത്തിനിടയാക്കിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാര്യസ്ഥനെ കസ്റ്റഡിയിലെടുത്തത്. സ്വത്ത് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി കൂടിയായ രവീന്ദ്രന്‍ നായരുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് നേരത്തെ മരവിപ്പിച്ചിരുന്നു. ജില്ലാ സഹകരണബാങ്കില്‍ രവീന്ദ്രന്‍ നായര്‍ക്കും ഭാര്യക്കുമുണ്ടായിരുന്ന അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളിലുമായി 50 ലക്ഷം രൂപയാണുള്ളത്. ഇതില്‍ 20 ലക്ഷം രൂപ മരിച്ച ജയമാധവന്‍ നായരുടേതാണെന്നാണ് നിഗമനം. മാത്രമല്ല ജയമാധവന്റെ സ്വത്ത് വിറ്റ പണവും ഇതിലുണ്ടെന്ന് സംശയിക്കുന്നു. അതേസമയം, നേരത്തേയും കാര്യസ്ഥന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടായിരുന്നു. ജയമാധവനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത് മുന്‍ കാര്യസ്ഥന്‍ സഹദേവന്‍ അയച്ച ഓട്ടോറിക്ഷയിലെന്നായിരുന്നു ആദ്യ മൊഴി. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കരമന പൊലീസ്…

    Read More »
  • NEWS

    ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

    പത്തനംതിട്ട: യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ പ്രതി പ്രമാടം വൈക്കത്ത് വടക്കേതില്‍ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പ്രമാടത്താണ് സംഭവം. ഫെയ്‌സ്ബുക്കിലൂടെയാണ് രാജേഷ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇന്നലെ രാത്രി രാത്രി 7.30ഓടെ രാജേഷ് യുവതിയുടെ വീട്ടില്‍ എത്തി പെട്രോള്‍ ഒഴിക്കുകയായിരുന്നു. തടസ്സപെടുത്താന്‍ ശ്രമിച്ച യുവതിയുടെ അമ്മയുടെ ശരീരത്തിലും പെട്രോള്‍ വീണു. തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് എത്തുകയും രാജേഷിന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ തട്ടിക്കളയുകയുമായിരുന്നു. അതേസമയം ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. അറസ്റ്റിലായ പ്രതി രാജേഷ് വിവാഹിതനാണ്. സംഭവത്തിന്റെ കാരണം വ്യക്തമല്ല.

    Read More »
  • NEWS

    പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശര്‍ബരി ദത്ത മരിച്ച നിലയില്‍

    കൊല്‍ക്കത്ത: പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ശര്‍ബരി ദത്തയെ (63) ആണ് വീട്ടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകള്‍ കണ്ടതായി പൊലീസ് പറയുന്നു. എന്നാല്‍ ഹൃദയാഘാതം മൂലമാണു മരണമെന്നു കുടുംബ ഡോക്ടര്‍ അറിയിച്ചതായി ശര്‍ബരിയുടെ മകന്‍ അമലിന്‍ ദത്ത പറഞ്ഞു. വൈകിട്ട് ഫോണ്‍ കോള്‍ വരാത്തതിനാല്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് രാത്രി 11.30ന് ശര്‍ബരിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അമാലി പറഞ്ഞു. ബംഗാളി കവിയായ അജിത് ദത്തയുടെ മകളാണ് ശര്‍ബരി. പുരുഷന്‍മാര്‍ക്കുള്ള ഇന്ത്യന്‍ പരമ്പരാഗത വസ്ത്ര രൂപകല്‍പനയിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, സിനിമാതാരങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകല്‍പന ചെയ്തിട്ടുണ്ട്.

    Read More »
  • NEWS

    എന്‍ഐഎ റെയ്ഡില്‍ 9 അല്‍ ഖായിദ ഭീകര്‍ അറസ്റ്റില്‍; കൊച്ചിയില്‍ നിന്ന് മൂന്ന് പേര്‍

    കൊച്ചി: എന്‍ഐഎ റെയ്ഡില്‍ 9 അല്‍ ഖായിദ ഭീകര്‍ അറസ്റ്റില്‍. കേരളത്തിലെ എറണാകുളം, ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് 9 അല്‍ ഖായിദ ഭീകരരെ അറസ്റ്റ് ചെയ്തത്. മൂന്നു പേരെ എറണാകുളത്തു നിന്നും ആറു പേരെ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍നിന്ന് അല്‍ ഖായിദ ഭീകരരെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത പുറത്തുവരുന്നത്. കേരളം,കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി ഐ.എസ്. ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഐ.എസ്. സാന്നിധ്യമുള്ളത് കേരളത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുളള 200 അംഗങ്ങള്‍ വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള അല്‍ ഖ്വയ്ദയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ താലിബാന് കീഴിലാണ് അല്‍ ഖ്വയ്ദ പ്രവര്‍ത്തിക്കുന്നത്. മുന്‍ അല്‍ ഖ്വയ്ദ തലവനായ അസിം…

    Read More »
  • TRENDING

    എട്ടുവീട്ടിൽ പിള്ളമാരും ചങ്ങനാശേരിയും

    കോട്ടയം ജില്ലയുടെ പടിഞ്ഞാറെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ചങ്ങനാശേരി. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യഘട്ടങ്ങളിൽ മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിരുന്ന ചങ്ങനാശേരിച്ചന്ത വേലുത്തമ്പി ദളവയാണ് നിർമ്മിച്ചത്. തെക്കുംകൂർ രാജവംശത്തിൻ്റെ ആസ്ഥാനമായിരുന്ന ചങ്ങനാശേരി ഇന്ന് രണ്ട് പ്രബല സമുദായങ്ങളുടെ ആസ്ഥാന കേന്ദ്രം കൂടിയാണ്. സാഹിത്യകാരൻമായിരുന്ന ഉള്ളൂരിൻ്റെയും എ ആർ രാജരാജ വർമ്മയുടെയും ജൻമദേശം. (ഇനിയും ഉണ്ട് പലരും) ചരിത്ര പ്രാധാന്യമുള്ള ധാരാളം സ്ഥലങ്ങൾ ചങ്ങനാശേരിയിലുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥലത്തിൻ്റെ ചിത്രമാണ് മുകളിൽ. മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്തെ പ്രമുഖരായ നാട്ടുപ്രമാണിമാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ – രാജ ഭരണത്തിൽ അമിതമായി കൈ കടത്തുന്നു എന്ന ആരോപണത്തിൻമേൽ മാർത്താണ്ഡവർമ്മ അവരെ വധിക്കുകയും (ചതി?) അവരുടെ സ്ത്രീകളെ മറ്റു ജാതിക്കാർക്ക് പിടിച്ചുകൊടുക്കുകയും ചെയ്തു. ശേഷം ധർമ്മരാജാവിൻ്റെ കാലഘട്ടമായപ്പോൾ രാജ്യത്ത് അനർത്ഥങ്ങൾ ധാരാളമായി ഉണ്ടാകാൻ തുടങ്ങി. തൻ്റെ സമയത്ത് രാജ്യം അധ:പതിച്ചു എന്ന ദുഷ്പ്പേര് മറികടക്കാൻ ധർമ്മരാജാവ് ദൈവജ്ഞൻമാരെ ആശ്രയിച്ചു. അരുംകൊല ചെയ്യപ്പെട്ട എട്ടുവീട്ടിൽ പിള്ളമാരുടെ…

    Read More »
Back to top button
error: