Month: September 2020

  • NEWS

    ബിജെപി നേതൃത്വത്തിൽ വൻ അഴിച്ചുപണി ,റാം മാധവ് അടക്കം പുറത്ത് ,പകച്ച് ആർഎസ്എസ്

    ബിജെപി കേന്ദ്രനേതൃത്വത്തിൽ വൻ അഴിച്ചുപണി .ആർഎസ്എസിൽ നിന്ന് ബിജെപിയിൽ എത്തിയ റാം മാധവ് അടക്കം പുറത്തതായി .അമിത് ഷായ്ക്ക് ഭീഷണി ആയവരെ ഒക്കെ ഒതുക്കി എന്നാണ് പാർട്ടിക്കുള്ളിലെ അടക്കം പറച്ചിൽ . കൂറുമാറി വന്നവർക്ക് വൻ പരിഗണന ആണ് കിട്ടിയത് .കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷൻ ആക്കി .തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുകുൾ റോയും ദേശീയ ഉപാധ്യക്ഷൻ ആണ് . ആർഎസ്എസുമായി കൂടി ആലോചിക്കാതെ ആണ് പുനഃ സംഘടന എന്നാണ് വിവരം .ജെ പി നദ്ദ അധ്യക്ഷനായി 9 മാസം പിന്നിടുമ്പോൾ ആണ് അഴിച്ചു പണി .റാം മാധവിന് പുറമെ പി മുരളീധരൻ ,സരോജ് പാണ്ഡെ ,അനിൽ ജൈന എന്നിവരും വെട്ടിനിരത്തപ്പെട്ടു .ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇവരെല്ലാം തെറിച്ചു . ശിവരാജ് സിങ് ചൗഹാൻ ഉമാ ഭാരതി ,പ്രകാശ് ജാ ,വിനയ് സഹസ്രബുദ്ധ,ഓം പ്രകാശ് മാഥുർ ,ശ്യാം ജാജ്ജു,അവിനാശ് റായ്…

    Read More »
  • NEWS

    ബിജെപിയ്ക്ക് തിരിച്ചടി, എൻഡിഎ വിട്ട് അകാലി ദൾ

    ശിരോമണി അകാലി ദൾ എൻ ഡി എ വിട്ടു. കർഷക ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജി. സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ പാർലമെന്റിൽ പാർട്ടി നിലപാട് എടുത്തിരുന്നു. അകാലി ദളിന്റെ മന്ത്രിസഭയിലെ പ്രതിനിധി ഹാർസിമ്രത് കൗർ രാജിവെച്ചിരുന്നെങ്കിലും മുന്നണി വിടാൻ അകാലി ദൾ തീരുമാനിച്ചിരുന്നില്ല. എന്നാൽ കർഷക സമരങ്ങൾ പഞ്ചാബിൽ ശക്തിപ്പെട്ടതോടെ മുന്നണി തന്നെ വിടാൻ പാർട്ടി തീരുമാനിക്കുക ആയിരുന്നു. പഞ്ചാബിൽ വൻ പ്രതിഷേധം ആണ് ബില്ലിനെതിരെ ഉണ്ടായിരിക്കുന്നത് പഞ്ചാബിൽ മാത്രമല്ല രാജ്യമെമ്പാടും കർഷകർ പ്രക്ഷോഭ രംഗത്താണ്.

    Read More »
  • LIFE

    സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം :യൂട്യൂബർക്കെതിരെ കേസ്

    യൂട്യൂബ് വിഡിയോകൾ വഴി സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ പോലീസ് കേസെടുത്തു.ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിന്മേൽ തമ്പാനൂർ പോലീസ് ആണ് കേസെടുത്തത്. ഐപിസി 354 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഡോ. വിജയ് പി നായർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.സ്ത്രീകളെ മാനഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ കയ്യേറ്റം ചെയ്യുമ്പോൾ ചുമത്തുന്ന വകുപ്പ് ആണിത്. ഇയാളുടെ സ്ത്രീവിരുദ്ധ വീഡിയോകളിൽ സഹികെട്ട് ഭാഗ്യലക്ഷ്മി, ദിയ സന തുടങ്ങിയവർ ഇയാൾ താമസിക്കുന്ന ലോഡ്ജിൽ എത്തി കരി ഓയിൽ പ്രയോഗം നടത്തിയിരുന്നു.വിജയിയെ കൊണ്ട് ഇവർ മാപ്പും പറയിച്ചിരുന്നു. തനിക്ക് പരാതി ഇല്ലെന്നാണ് വിജയ് പോലീസിനോട് പറയുന്നത്. സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്നാണ് ഇയാൾ പറയുന്നത്.യൂട്യൂബ് ചാനലിലൂടെ ആളെ തിരിച്ചറിയും വിധം ഇയാൾ കൃത്യമായ സൂചന നൽകിയാണ് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നത്.അധിക്ഷേപത്തിൽ മനം മടുത്തിട്ടാണ് കടുത്ത പ്രതിഷേധത്തിന് മുതിർന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

    Read More »
  • NEWS

    സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി -കോൺഗ്രസ് ആസൂത്രണമെന്നു കോടിയേരി

    ലൈഫ് മിഷനിലെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സിബിഐ എത്തിയത് സദുദ്ദേശപരമല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .നേതൃയോഗങ്ങൾക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം . ലൈഫ് മിഷനിലെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം ആണ് .പാർട്ടിയുടെ പൂർണ പിന്തുണ സർക്കാരിന് ഉണ്ട് .ചട്ടങ്ങൾ പാലിക്കാതെയാണ് സിബിഐ അന്വേഷണം .ഇത് അസാധാരണം ആണ് . സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ല .എന്നാൽ സർക്കാരിനെ അട്ടിമറിക്കാൻ ആണ് നീക്കമെങ്കിൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കോടിയേരി വ്യക്തമാക്കി .സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി-കോൺഗ്രസ് ആസൂത്രണം ഉണ്ടെന്നും കോടിയേരി ആരോപിച്ചു .

    Read More »
  • LIFE

    ഞങ്ങൾക്കും ഇവിടെ സമാധാനത്തോടെ ജീവിക്കേണ്ടേ ?യൂട്യൂബറെ വീട്ടിൽ കേറി കരി ഓയിൽ ഒഴിച്ചതിന്റെ കാരണങ്ങൾ ഭാഗ്യലക്ഷ്മി NewsThen- നോട് വിവരിക്കുന്നു -വീഡിയോ

    യൂട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വ്യക്തിക്കെതിരെ കരിഓയിൽ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മിയും ദിയാ സനയും ഉൾപ്പെടെയുള്ളവർ .തിരുവനന്തപുരം സ്വദേശി ഡോ വിജയൻ പി നായർക്കെതിരെ ആണ് കരി ഓയിൽ പ്രയോഗം .വിട്രിക്സ് സീൻസ് എന്ന ചാനലിലൂടെ ആണ് ഇയാൾ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നത് . തിരുവനന്തപുരത്തെ ഇയാളുടെ ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് .ഇതിന്റെ കാരണങ്ങൾ വിശദീകരിക്കുകയാണ് ഭാഗ്യലക്ഷ്മി . “കുറെ നാളായി നിരന്തരം ആക്രമിക്കുന്നു .യാതൊരു മാന്യതയുമില്ലാത്ത ഭാഷയിൽ ആണ് എന്നെ കുറിച്ച് തെറി പറയുന്നത്.എന്തിനാണ് എന്നെ കുറിച്ച് തെറി പറയുന്നത് എന്ന് മനസിലാകുന്നില്ല .അതുപോലെ തന്നെ മറ്റുപല സ്ത്രീകളെയും അവരുടെ പ്രായത്തെ പോലും പരിഗണിക്കാതെ .ആരെ കുറിച്ചും ആർക്കും എന്തും പറയാം.മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞാലും മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് പറഞ്ഞാലും വീട്ടിലിരിക്കുന്നവരെ കുറിച്ച് പറഞ്ഞാലും .ഒരു ശല്യം പോലും ഉണ്ടാക്കാത്ത സാധാരണ സ്ത്രീകളെ കുറിച്ചും ആർക്കും എന്തും പറയാം .ആർക്കുമെതിരെ നടപടി എടുക്കാൻ പറ്റില്ല .നമ്മുടെ…

    Read More »
  • 7000 കടന്ന് കോവിഡ്,ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71),…

    Read More »
  • LIFE

    യൂട്യൂബ് ചാനലിലൂടെ നീരന്തരം സ്ത്രീവിരുദ്ധ പരാമർശം ,പരാതിയുടെ പൂർണ രൂപം ഇങ്ങനെ

    യൂട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വ്യക്തിക്കെതിരെ കരിഓയിൽ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മിയും ദിയാ സനയും ഉൾപ്പെടെയുള്ളവർ .തിരുവനന്തപുരം സ്വദേശി ഡോ വിജയൻ പി നായർക്കെതിരെ ആണ് കരി ഓയിൽ പ്രയോഗം .വിട്രിക്സ് സീൻസ് എന്ന ചാനലിലൂടെ ആണ് ഇയാൾ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നത് . തിരുവനന്തപുരത്തെ ഇയാളുടെ ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് .ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്യാനും ആവശ്യം ഉയർന്നിട്ടുണ്ട് . ഇയാൾക്കെതിരെ പോലീസിലും പരാതി നല്കിയിട്ടുണ്ട് .വനിതാ കമ്മീഷനും പരാതി നൽകി .യൂട്യൂബ് ചാനൽ വഴി ഇയാൾ നിരന്തരം അസഭ്യ പ്രചാരണങ്ങൾ നടത്തുകയായിരുന്നു .സഹികെട്ടാണ് ഭാഗ്യലക്ഷ്മിയും ദിയ സേനയും ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി ഇയാൾക്ക് നേരെ കരി ഓയിൽ പ്രയോഗം നടത്തിയത് . പരാതിയുടെ പൂർണ രൂപം ഇങ്ങനെ എല്ലാവർക്കും മെയിലിൽ കംപ്ലെയിന്റ് അയച്ചിട്ടുണ്ട്. നടപടി വേഗത്തിൽ ഉണ്ടാകാൻ ആഗ്രഹിച്ചുകൊണ്ട് ഒരു ഓപ്പൺ കംപ്ലെയിന്റ് പോസ്റ്റ് ചെയ്യുന്നു. To : 1)കേരളാ വനിതാ കമ്മീഷൻ 2)…

    Read More »
  • LIFE

    ലാലേട്ടന് വേണ്ടിയൊരു തിരക്കഥയെഴുതിയിട്ടുണ്ട്:ബിബിന്‍ ജോര്‍ജ്

    അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നു വന്ന ഇരട്ട തിരക്കഥകൃത്തുക്കളാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. ആദ്യ ചിത്രത്തിന്റെ വന്‍ വിജയം മലയാളത്തിലെ മൂല്യമേറിയ തിരക്കഥാകൃത്തുകളുടെ പട്ടികയിലേക്ക് ഇരുവരേയും എത്തിച്ചു. ആദ്യ ചിത്രത്തിന് ശേഷം ഇവരുടെ തിരക്കഥയില്‍ പിന്നാലെയെത്തിയ കട്ടപ്പനയിലെ ഹൃത്വിക് റോഷനും വലിയ വിജയമായതോടെ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും തിരക്കുള്ള തിരക്കഥാകൃത്തുക്കളായി മാറി. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്നെയായിരുന്നു രണ്ടാമത്തെ ചിത്രത്തിലെ നായകന്‍. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ വിഷ്ണുവിനെ തേടി ഒരുപാട് നായക കഥാപാത്രങ്ങള്‍ വന്നു. വിഷ്ണു നായകനായും ഉപനായകനായും പിന്നീട് ചിത്രങ്ങള്‍ സംഭവിച്ചു വിഷ്ണു ഉണ്ണികൃഷ്ണന് പിന്നാലെ ബിബിന്‍ ജോര്‍ജും ഒരു പഴയ ബോബ് കഥ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. ആ ചിത്രവംു വലിയ വിജയമായതോടെ ഇരുവരും അഭിനയത്തിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന് വേണ്ടിയാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും…

    Read More »
  • LIFE

    യൂട്യൂബ് ചാനലിലൂടെ നീരന്തരം സ്ത്രീവിരുദ്ധ പരാമർശം ,വീഡിയോ ഇറക്കിയതിനു പിന്നാലെ ഓഫീസിൽ എത്തി കരി ഓയിൽ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മിയും ദിയാ സനയും ഉൾപ്പെടെയുള്ളവർ ,ഡോ വിജയൻ പി നായർക്കെതിരെ പോലീസ് സ്റ്റേഷനിലും പരാതി

    യൂട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വ്യക്തിക്കെതിരെ കരിഓയിൽ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മിയും ദിയാ സനയും ഉൾപ്പെടെയുള്ളവർ .തിരുവനന്തപുരം സ്വദേശി ഡോ വിജയൻ പി നായർക്കെതിരെ ആണ് കരി ഓയിൽ പ്രയോഗം .വിട്രിക്സ് സീൻസ് എന്ന ചാനലിലൂടെ ആണ് ഇയാൾ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നത് . തിരുവനന്തപുരത്തെ ഇയാളുടെ ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് .ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്യാനും ആവശ്യം ഉയർന്നിട്ടുണ്ട് . ഇയാൾക്കെതിരെ പോലീസിലും പരാതി നല്കിയിട്ടുണ്ട് .വനിതാ കമ്മീഷനും പരാതി നൽകി .യൂട്യൂബ് ചാനൽ വഴി ഇയാൾ നിരന്തരം അസഭ്യ പ്രചാരണങ്ങൾ നടത്തുകയായിരുന്നു .സഹികെട്ടാണ് ഭാഗ്യലക്ഷ്മിയും ദിയ സേനയും ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി ഇയാൾക്ക് നേരെ കരി ഓയിൽ പ്രയോഗം നടത്തിയത് .

    Read More »
  • LIFE

    കെ എം മാണിയെ തള്ളിപ്പറഞ്ഞവരുടെ കൂട്ടായ്മയാണ് അപ്പുറത്ത് രൂപം കൊള്ളൂന്നത് ,ജോസഫ് എം പുതുശ്ശേരി മറുകണ്ടം ചാടാൻ നേരത്തെ തീരുമാനിച്ചിരിക്കാം ,ജോസ് പക്ഷത്തെ പ്രബലൻ എൻ ജയരാജ് എംഎൽഎ NewsThen-നോട്

    കെ എം മാണിയെ തള്ളിപ്പറഞ്ഞവരുടെ കൂട്ടായ്മയാണ് എതിർപക്ഷത്ത് രൂപം കൊള്ളുന്നത് എന്ന് ജോസ് പക്ഷത്തെ പ്രബലനും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ .എൻ ജയരാജ് .ജോസഫ് എം പുതുശ്ശേരി മറുകണ്ടം ചാടിയ പശ്ചാത്തലത്തിൽ NewsThen-നോട് സംസാരിക്കുക ആയിരുന്നു ഡോ .എൻ ജയരാജ് .ഏതെങ്കിലും മുന്നണിയിൽ ചേക്കേറുന്നത് സംബന്ധിച്ച് കൃത്യമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ല .എന്നാൽ ജോസഫ് എം പുതുശ്ശേരി നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നിരിക്കാം . ജോസഫ് എം പുതുശ്ശേരിയുടെ നിലപാടിനെ വഞ്ചന എന്ന് വിളിക്കാൻ താൻ തയ്യാറല്ല .സ്വന്തം മനഃസാക്ഷിയോടാണ് വഞ്ചന ആണോ അല്ലയോ എന്ന് ചോദിക്കേണ്ടത് .കെ എം മാണിയുടെ വികാരം ഉൾക്കൊള്ളുന്നവർ മാണിയുടെ വികാരം ഉൾക്കൊള്ളുന്ന പ്രസ്ഥാനത്തിനൊപ്പം ഉണ്ടാകും .വിശ്വസ്തർ എന്ന് പറഞ്ഞ് ജീവിച്ചിരുന്നപ്പോൾ മാണിക്കൊപ്പം നിന്നവരാണ് ഇപ്പോൾ മറുകണ്ടം ചാടുന്നത് . പാലായിൽ കേരള കോൺഗ്രസ് എം മത്സരിക്കുന്നില്ല എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് കൊടുത്തവർ ആണ് അപ്പുറത്ത് ഉള്ളത് .പല  അഭ്യൂഹങ്ങളും…

    Read More »
Back to top button
error: