Sports
-
കുട്ടിക്രിക്കറ്റിലെ തമിഴക വീര്യം; സ്ഥിരതയുടെ പര്യായം: 20 ലക്ഷത്തില്‍നിന്ന് മൂന്നുവര്‍ഷം കൊണ്ട് എട്ടരക്കോടിയുടെ താരമൂല്യം; ഒറ്റയ്ക്കു വഴിവെട്ടി വന്നവന്‍; സായ് സുദര്‍ശന്‍
മൂന്നുവര്‍ഷം മുമ്പ് വെറും 20 ലക്ഷം രൂപയ്ക്കു ടീമിലെത്തുമ്പോള്‍ ‘ഗോഡ്ഫാദര്‍മാരായി’ ആരുമുണ്ടായിരുന്നില്ല. ഇന്ന് ഗുജറാത്ത് ടൈറ്റന്‍ എന്ന ടീമിന് ഏറ്റവുമധികം വിശ്വസിക്കാവുന്ന കളിക്കാന്‍. കോഹ്‌ളിയും ധോണിയും രോഹിത്തും സഞ്ജുവുമൊക്കെയുണ്ടായിട്ടും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ ഓറഞ്ച് ക്യാപ്പ് തലയില്‍. ക്രിക്കറ്റില്‍ ഒറ്റയ്ക്കു വഴിവെട്ടിവരുന്നന്‍. സായ് സുദര്‍ശന്‍ എന്ന 23 കാരന്‍ ഇന്ന് കുട്ടിക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനാണ്. എട്ടു മത്സരങ്ങളില്‍നിന്ന് അഞ്ച് അര്‍ധസെഞ്ചുറിയടക്കം ഐപിഎല്‍ 18-ാം സീസണ്‍ പാതി പിന്നിടുമ്പോള്‍ സായ് സുദര്‍ശനിലേക്കാണ് എല്ലാ ടീമുകളുടെയും നോട്ടം. പുറകില്‍ നിക്കോളാസ് പൂരന്‍ മുതല്‍ വിരാട് കോഹ്ലി വരെ ലോക ക്രിക്കറ്റിലെ വന്‍മരങ്ങള്‍ പലരുമുണ്ട്. സീസണില്‍ എട്ട് മത്സരങ്ങളില്‍ ആറ് ജയവുമായി പോയിന്റ് ടേബിളിന്റെ തലപ്പത്ത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ പടയോട്ടങ്ങളിലെ നെടുന്തൂണാണിപ്പോള്‍ ഈ തമിഴ്‌നാട്ടുകാരന്‍. 2022 ല്‍ വെറും 20 ലക്ഷം രൂപക്ക് ഗുജറാത്ത് തട്ടകത്തിലെത്തിച്ചതാണ് സുദര്‍ശനെ. ഇക്കുറി മെഗാ താരലേലത്തിന് മുമ്പ് ഗുജറാത്ത് നിലനിര്‍ത്തിയ അഞ്ച് താരങ്ങളില്‍ ഒരാള്‍ സുദര്‍ശനായിരുന്നു.…
Read More » -
ഗാര്‍ഹിക പീഡനം; മദ്യപിച്ച് മര്‍ദനം: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് നാലുവര്‍ഷത്തെ തടവു വിധിച്ച് കോടതി; ചുമത്തിയത് 19 കുറ്റങ്ങള്‍; ഒരുവര്‍ഷം കസ്റ്റഡിയില്‍ കഴിഞ്ഞത് ഭാഗ്യമായി!
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഒരുകാലത്ത് മിന്നും താരമായും പിന്നീട് കമന്റേറ്ററായും ആരാധകരുടെ മനം കവര്‍ന്ന സൂപ്പര്‍താരം മൈക്കല്‍ സ്ലേറ്ററിന് നാലു വര്‍ഷത്തെ തടവുശിക്ഷ. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ താരത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് വ്യക്തമാക്കിയാണ് ഓസ്‌ട്രേലിയന്‍ കോടതിയിലെ ജസ്റ്റിസ് ഗ്ലെന്‍ ക്യാഷ് ശിക്ഷ വിധിച്ചത്. അന്‍പത്തഞ്ചുകാരനായ സ്ലേറ്റര്‍, 2021ലും സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. ഇതിനു ശേഷമാണ് 2024ല്‍ വീണ്ടും അറസ്റ്റിലായത്. 1993 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്കായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ച താരമാണ് സ്ലേറ്റര്‍. 74 ടെസ്റ്റുകളില്‍നിന്ന് 14 സെഞ്ചറികള്‍ ഉള്‍പ്പെടെ 5312 റണ്‍സ് നേടി. 2004ല്‍ സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച സ്ലേറ്റര്‍ പിന്നീട് പേരുകേട്ട ടെലിവിഷന്‍ അവതാരകനും ക്രിക്കറ്റ് കമന്റേറ്ററുമായിരുന്നു. അതേസമയം, ഇതുവരെ ഒരു വര്‍ഷത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞ സാഹചര്യത്തില്‍ സ്ലേറ്റര്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല എന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ സ്ലേറ്റര്‍ക്കെതിരെ ചുമത്തിയ ഏഴു കുറ്റങ്ങള്‍ തെളിഞ്ഞതായി വ്യക്തമാക്കിയാണ് നാലു വര്‍ഷത്തെ ജയില്‍ശിക്ഷ…
Read More » -
ഒന്നാമതുണ്ട് ചെന്നൈ! ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ കളഞ്ഞതിലാണെന്നു മാത്രം! പിന്നാലെ സഞ്ജുവിന്റെ ടീം; മുംബൈ മിടുക്കന്മാര്‍; ടൂര്‍ണമെന്റില്‍ വിട്ടുകളഞ്ഞത് 103 ക്യാച്ചുകള്‍; ചാഹലും വിജയ് ശങ്കറും ദുരന്തം!
ന്യൂഡല്‍ഹി: കുട്ടിക്രിക്കറ്റില്‍ അടിച്ചു കസറുന്നവരെ കുടുക്കാന്‍ ബൗളര്‍മാര്‍ക്കുമുന്നിലുള്ള ഒരേയൊരു വഴി ക്യാച്ചുകള്‍ക്കുളള അവസരമൊരുക്കുയെന്നതാണ്. ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കുകയും എല്ലാ ബോളിലും അടിച്ചുകളിക്കാന്‍ പ്രേരിപ്പിക്കുന്നതിനുമൊപ്പം പന്തില്‍ കെണിയൊളിപ്പിക്കാനും ബൗളര്‍മാര്‍ മടിക്കാറില്ല. കൈവിട്ടുകളയുന്ന ഒരോ ക്യാച്ചും കളിയുടെ ഗതിതന്നെ നിശ്ചയിക്കും. ഐപിഎല്‍ 18-ാം എഡിഷന്‍ പാതിവഴി പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നഷ്ടപ്പെടുത്തിയ ക്യാച്ചുകളെ കുറിച്ചാണ്. ഓരോ മത്സരത്തില്‍ നിരവധി സുവര്‍ണാവസരങ്ങളാണ് ഫീല്‍ഡര്‍മാര്‍ കളഞ്ഞത്. പല ക്യാച്ചുകളും പിന്നീട് കളിയുടെ ഗതിമാറ്റി. നിലവില്‍ 39 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 103 ക്യാച്ചുകളാണ് നഷ്ടമായത്. ക്യാച്ച് കാര്യക്ഷമയില്‍ ഇത്തവണ 76.1 ശതമനമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയിലെ ഐപിഎല്ലിലെ മോശം കണക്കും 18-ാം സീസണിലാണ്. 2021 മുതല്‍ ഓരോ സീസണിലും ക്യാച്ചുകള്‍ നഷ്ടമാകുന്നത് വര്ര്‍ധിച്ച് വരികയാണ്. രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നിലത്തിട്ടത്. ഒന്‍പത് ഡ്രോപ് ക്യാച്ചുകളാണ് ഈ മാച്ചില്‍ കണ്ടത്. പഞ്ചാബ് കിങ്സ്-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരവും സമാനമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ…
Read More » -
പരിക്ക് പണിയാകും; സഞ്ജു ഉടന്‍ മടങ്ങിയെത്തില്ല; ജയ്പുരില്‍ ചികിത്സ തുടരും; പരാഗ് ടീമിനെ നയിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ്
ബംഗളുരു: പരിക്കിന്റെ പിടിലായ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉടന്‍ മടങ്ങിയെത്തില്ലെന്നു സൂചന. വ്യാഴാഴ്ച രാത്രി ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആര്‍സിബിയുമായിട്ടാണ് അടുത്ത മത്സരം. ഇതില്‍ ഉള്‍പ്പെട്ടേക്കാവുന്ന ടീം അംഗങ്ങളെക്കുറിച്ചു വിശദീകരിക്കുമ്പോഴാണു സഞ്ജുവിന്റെ അനിശ്ചിതാവസ്ഥയെക്കുറിച്ചു സൂചന പുറത്തുവിട്ടത്. യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് ആയിരിക്കും ടീമിനെ നയിക്കുക. എല്‍എസ്ജിയുമായി സഞ്ജുവിന്റെ അഭാവത്തില്‍ പരാഗാണു ടീമിനെ നയിച്ചത്. രാജസ്ഥാന് സീസണില്‍ ആറു മത്സരങ്ങളാണ് അവശേഷിക്കുന്നത്. പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ എല്ലാ കളികളും ജയിക്കണം. എന്നാല്‍, മെഡിക്കല്‍ സ്റ്റാഫിനൊപ്പം ജയ്പുരില്‍തന്നെ സഞ്ജു തുടരുമെന്നാണു വിവരം. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിനിടെയാണ് ബാറ്റിങിനിടെ സഞ്ജു സാംസണിന്റെ വാരിയെല്ലിനു പരിക്കേല്‍ക്കുന്നത്. ഡല്‍ഹിയില്‍ നടന്ന കളിയില്‍ റോയല്‍സ് ടീം 189 റണ്‍സ് ചേസ് ചെയ്യുമ്പോഴാണു പരിക്ക് വില്ലനായത്. ആറാമത്തെ ഓവറില്‍ ഡിസ് സ്പിന്നര്‍ വിപ്രാജ് നിഗമിനെതിരേ ഷോട്ടിനു ശ്രമിക്കവെ ടൈമിങ് പാളുകയും ബോള്‍ നേരെ വാരിയെല്ലിന്റെ ഭാഗത്തു കൊള്ളുകയുമായിരുന്നു. അസ്വസ്ഥനായ സഞ്ജുവിനെ മെഡിക്കല്‍ സംഘം പരിശോധിച്ചശേഷം കളി തുടര്‍ന്ന സഞ്ജു ബൗണ്ടറിയും…
Read More » -
ബിസിസിഐ കരാറില്‍ ഞെട്ടിച്ച് പുതുമുഖങ്ങള്‍; അനക്കമില്ലാതെ സീനിയേഴ്‌സ്; സഞ്ജുവിടെ കടത്തിവെട്ടി ശ്രേയസ് അയ്യരും കുല്‍ദീപും സൂര്യകുമാറും; പട്ടിക ഇങ്ങനെ
2024-25 സീസണിലേക്കുള്ള താരങ്ങളുടെ വാര്‍ഷിക കരാര്‍ പുതുക്കി ബിസിസിഐ. എപ്ലസ് വിഭാഗത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ തുടരും. കഴിഞ്ഞ സീസണില്‍ ബിസിസിഐ കരാറിന് പുറത്തായിരുന്ന ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും കരാറിലേക്ക് തിരിച്ചെത്തി. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്നതിനെ തുടര്‍ന്നാണ് ശ്രേയസ് അയ്യരെ കരാറില്‍ നിന്നും ഒഴിവാക്കിയിരുന്നത്. നിലവില്‍ ഗ്രേഡ് ബി കരാറിലാണ് ശ്രേയസ് അയ്യര്‍. ഇഷാന്‍ കിഷൻ ഗ്രേഡ് സി കരാറിന്‍റെ ഭാഗമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ആര്‍. അശ്വിന്‍ കരാറിന് പുറത്തായി.കഴിഞ്ഞ സീസണില്‍ ബി ഗ്രേഡ് കരാറിലായിരുന്നു റിഷഭ് പന്ത് ഗ്രേഡ് എ കരാര്‍ സ്വന്തമാക്കി. ഇതിലൂടെ വര്‍ഷത്തില്‍ അഞ്ച് കോടി രൂപയാണ് പന്തിന് ലഭിക്കുക. വരുണ്‍ ചക്രവര്‍ത്തിയും ഹർഷിത് റാണ, അഭിഷേക് ശർമ്മ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ഇത്തവണത്തെ പുതുമുഖങ്ങള്‍. ഗ്രേഡ് എ– മുഹമ്മദ് സിറാജ്, കെ.എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി,…
Read More » -
ഈ ക്യാപ്റ്റന് ഇതെന്തുപറ്റി? അലമായി സിക്‌സ് അടിക്കാന്‍ നോക്കി ആദ്യം പുറത്തായി; ക്യാപ്റ്റന്‍സിയിലും അമ്പേ പൊളിഞ്ഞു; റിവ്യൂ കൊടുത്തിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല കളി
മുംബൈ: ബാറ്റിംഗില്‍ അമ്പേ പൊളിഞ്ഞുപോയ ചെന്നൈ ക്യാപ്റ്റന് മുംബൈയ്‌ക്കെതിരാ മത്സരത്തില്‍ ക്യാപ്റ്റന്‍സിയിലും പിഴച്ചു. ആദ്യ ഓവര്‍മുതല്‍ മുംബൈയുടെ കൂട്ടുകെട്ടു പൊളിക്കാന്‍ കിട്ടിയ അവസരങ്ങളൊന്നും ധോണി മുതലാക്കിയില്ലെന്നാണു വിമര്‍ശനം. ഓപ്പണിംഗ് ഇറങ്ങിയ റിയാന്‍ റിക്കില്‍ട്ടണും രോഹിത് ശര്‍മയും നിലപാടു വ്യക്തമാക്കിയിരുന്നു. ആദ്യ ഓവറില്‍തന്നെ റിക്കില്‍ട്ടന്‍ ബൗണ്ടറി പായിച്ചു. എന്നാല്‍, ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റിന് അവസരം ലഭിച്ചെങ്കിലും മുതലാക്കിയില്ല. റിയാന്‍ റിക്കില്‍ട്ടനെ എല്‍ബിയില്‍ കുടുക്കാന്‍ ലഭിച്ച അവസരമാണ് ധോണിയുടെ പിഴവില്‍ നഷ്ടമായത്. ബൗളര്‍ ഖലീല്‍ അഹമ്മദ് കാര്യമായി അപ്പീല്‍ ചെയ്യാതിരുന്നതും മുംബൈക്ക് കരുത്തായി മാറി. മുംബൈക്കായി വെടിക്കെട്ട് തുടക്കമാണ് റിയാന്‍ റിക്കില്‍ട്ടന്‍ കാഴ്ചവെച്ചത്. ഔട്ട് സ്വിങ്ങറിനെ റിക്കില്‍ട്ടന്‍ നന്നായി നേരിടുന്നത് മനസിലാക്കിയ ഖലീല്‍ അഞ്ചാം പന്തില്‍ മികച്ചൊരു ഇന്‍സ്വിങ്ങറാണ് എറിഞ്ഞത്. ഈ പന്ത് റിക്കില്‍ട്ടണിന്റെ പാഡില്‍ത്തട്ടി സ്ലിപ്പില്‍ വിജയ് ശങ്കറിന്റെ കൈയിലേക്കെത്തി. ചെറുതായി അപ്പീല്‍ ചെയ്ത ശേഷം ഖലീല്‍ ധോണിയെ നോക്കിയെങ്കിലും സിഎസ്‌കെ നായകന്‍ ഇത് അവഗണിച്ചു.…
Read More » -
നാണംകെട്ടെങ്കിലും വീണ്ടുമൊരു താരോദയം; ചെന്നൈയ്ക്കായി മൂന്നാം നമ്പരില്‍ തകര്‍ത്താടി പതിനേഴുകാരന്‍ ആയുഷ്; അശ്വിനി കുമാറിന്റെ മൂന്നുബോളില്‍ നേടിയത് 16 റണ്‍സ്
മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പതിനേഴുകാരന്‍ ആയുഷ് മാത്രെയുടെ പ്രകടനത്തില്‍ ആശ്വാസം. മുന്‍ ക്യാപ്റ്റന്‍ റിതുരാജിനു പകരക്കാരനായിട്ടാണ് മുംബൈക്കാരനെ കളത്തലിറക്കിയത്. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ആയുഷ് തകര്‍ത്താടി. ആഭ്യന്തര താരമായതിനാല്‍ പിച്ചിനെക്കുറിച്ചുളള അറിവും അനുകൂലമായി. മുംബൈയുടെ സൂപ്പര്‍ ബൗളര്‍മാരെ വിറപ്പിച്ച ആയുഷ് 15 പന്തില്‍ 32 റണ്‍സ് നേടിയാണ് പുറത്തായത്. നാല് ഫോറും രണ്ട് സിക്സും പറത്തിയ താരത്തെ ദീപക് ചഹാറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്നര്‍ മികച്ച ക്യാച്ചിലാണ് പുറത്താക്കിയത്. പവര്‍പ്ലേയില്‍ ആദ്യം പരുങ്ങിയ ചെന്നൈയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചതും ആയുഷാണ്. രചിന്‍ രവീന്ദ്രയെ പുറത്താക്കിയ ആത്മവിശ്വാസത്തില്‍ പന്തെറിയാന്‍ എത്തിയ അശ്വിനി കുമാറിനെ കരയിച്ചാണു മടക്കിയത്. അശ്വിനിയുടെ നാലാം ഓവറിലെ നാലാം പന്ത് ബൗണ്ടറി കടത്തിയ ആയുഷ്, അഞ്ചാം പന്ത് സിക്‌സര്‍ പറത്തി. അടുത്തതായി ഷോര്‍ട്ട് ബോള്‍ എറിഞ്ഞപ്പോഴും പന്ത് ആകാശം മുട്ടി. മൂന്നു ബോളില്‍ 16 റണ്‍സാണ് അശ്വിനി കുമാര്‍ വിട്ടുനല്‍കിയത്. How about that…
Read More » -
ക്യാപ്റ്റന്‍ ഡാ! കളിക്കുമുമ്പ് വണ്ടര്‍ കിഡിന് സ്വന്തം ബാറ്റ് കൈമാറി സഞ്ജു; വെടിക്കെട്ട് ഇന്നിംഗ്‌സിനായി വൈഭവിനെ കൂള്‍ ആക്കി; പിന്നെ കണ്ടത് ചരിത്രം!
ജയ്പൂര്‍: ഐപിഎല്ലില്‍ ലക്‌നൗവിനെതിരേ പടിക്കല്‍ കലമുടച്ചെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്ക് എത്തിയത് രാജസ്ഥാനു നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ആദ്യ മത്സരത്തിന്റെ പകപ്പൊന്നും ഇല്ലാതെ സിക്‌സറില്‍ തുടങ്ങിയ പതിനാലുകാരന്‍ വൈഭവിന്റെ പ്രകടനത്തിനും വന്‍ പ്രശംസയാണു ലഭിക്കുന്നത്. മുമ്പ് യശ്വസി ജെയ്‌സ്വാളിനെ കളിയിലേക്കു കൊണ്ടുവന്നതുപോലെ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ പ്രോത്സാഹനവും നിര്‍ദേശങ്ങളുമാണു വൈഭവിന്റെ തീപ്പൊരി പ്രകടനത്തിനു പിന്നിലെന്നാണു പിന്നീടു പുറത്തുവരുന്ന വിവരം. ആദ്യംമുതല്‍ വൈഭവിനൊപ്പം നില്‍ക്കാന്‍ സമയം കണ്ടെത്തിയ സഞ്ജു, കൃത്യമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഒപ്പം തന്റെ ബാറ്റും നല്‍കി! മല്‍സരത്തിനു മുമ്പാണ് എസ്എസ് ബ്രാന്‍ഡിലുള്ള തന്റെ ബാറ്റ് അദ്ദേഹം സമ്മാനിച്ചത്. ഐപിഎല്ലില്‍ നേരത്തേ ഇതേ ബാറ്റുകൊണ്ടു വെടിക്കെട്ടു പ്രകടനങ്ങളും സഞ്ജു നടത്തിയിട്ടുണ്ട്. അതു വൈഭവിന്റെ കൈകളിലേക്കു വന്നപ്പോഴും പിഴച്ചില്ല. മത്സരത്തില്‍ കളിക്കാതിരുന്നിട്ടും വൈഭവിനു ആത്മവിശ്വാസവും ധൈര്യവും നല്‍കി സഞ്ജു കൂടെ തന്നെയുണ്ടായിരുന്നു. റണ്‍ചേസില്‍ ബാറ്റിംഗിന് ഇറങ്ങുംമുമ്പ് അല്‍പം വികാരഭരിതനായ താരത്തെ അരികിലിരുന്നു കൂള്‍ ആക്കിയതും സഞ്ജുവാണ്. സഞ്ജു സംസാരിക്കുന്നതും അതു ശ്രദ്ധയോടെ കേള്‍ക്കുന്നതും…
Read More » -
കോടികള്‍ എറിഞ്ഞു കൂടെക്കൂട്ടിയ ഫിനിഷര്‍മാര്‍ എവിടെ? ആറു പന്തില്‍ ഒമ്പതു റണ്‍സ് എടുക്കാന്‍ വയ്യ! പടിക്കല്‍ കലമുടച്ചതില്‍ ഒത്തുകളി? രണ്ടുവര്‍ഷം വിലക്കു നേരിട്ടത് ഓര്‍മിപ്പിച്ച് ആരാധകര്‍
ബംഗളുരു: ഐപിഎല്ലില്‍ വെടിക്കെട്ടു തുടക്കം നല്‍കിയിട്ടും വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും അവസാന ഓവറിലെ തോല്‍വിക്കു മറുപടിയില്ലാതെ രാജസ്ഥാന്‍. കളിയില്‍ മിക്ക സമയത്തും ആധിപത്യം പുലര്‍ത്തിയിട്ടും അവസാന നിമിഷത്തെ സമ്മര്‍ദത്തിന് ഒരിക്കല്‍ കൂടി രാജസ്ഥാന്‍ റോയല്‍സ് കീഴ്‌പ്പെട്ടു. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ പോരാട്ടം 178 റണ്‍സില്‍ അവസാനിച്ചുതോല്‍വി 2 റണ്‍സിന്! കോടികളെറിഞ്ഞു നിലനിര്‍ത്തിയ ഫിനിഷര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ പോയതാണ് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയത്. ഓവറില്‍ ഒമ്പതു റണ്‍സ് എന്നത് കുട്ടിക്രിക്കറ്റില്‍ ഒരു റണ്‍സേയല്ല. ലക്‌നൗ പേസര്‍ ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 9 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ ആവശ്യം. ഷിമ്രോണ്‍ ഹെറ്റ്‌മെയറും (7 പന്തില്‍ 12) ധ്രുവ് ജുറേലും (5 പന്തില്‍ 6 നോട്ടൗട്ട്) ക്രീസില്‍ ഉണ്ടായിരുന്നിട്ടും രാജസ്ഥാന് നേടാന്‍ സാധിച്ചത് 6 റണ്‍സ് മാത്രം. സ്‌കോര്‍: ലക്‌നൗ 20 ഓവറില്‍ 5ന് 180. രാജസ്ഥാന്‍ 20 ഓവറില്‍ 5ന് 178. നാല്…
Read More » -
ഔട്ട്! രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലെ പവലിയന് സ്വന്തം പേരിട്ട അസറുദീന്റെ നടപടി റദ്ദാക്കി ഓംബുഡ്‌സ്മാന്‍ ഉത്തരവ്; ടിക്കറ്റില്‍ പേര് അച്ചടിക്കുന്നതിനും വിലക്ക്; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വെട്ടിയത് വിവിഎസ് ലക്ഷ്മണിന്റെ പേര്
ഹൈദരാബാദ്: രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നോര്‍ത്ത് പവലിയനില്‍നിന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീന്റെ പേരു നീക്കം ചെയ്യാന്‍ നിര്‍ദേശം. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്‌സിഎ) ഓംബുഡ്‌സ്മാന്റെയാണ് ഉത്തരവ്. ടിക്കറ്റുകളില്‍ അസറുദീന്റെ പേര് അച്ചടിക്കരുതെന്നും മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസുകൂടിയായ ജസ്റ്റി് വി. ഈശ്വരയ്യയുടെ ഉത്തരവില്‍ പറയുന്നു. 2019ല്‍ അസറുദീന്‍ എച്ച്‌സിഎ പ്രസിഡന്റായിരുന്ന സമയത്താണു നോര്‍ത്ത് സറ്റാന്‍ഡിന് ‘അസറുദീന്‍ സ്റ്റാന്‍ഡ്’ എന്നു പേരിട്ടത്. അതുവരെ വിവിഎസ് ലക്ഷ്മണ്‍ പവലിയന്‍ എന്നായിരുന്നു പേര്. അസറുദീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ ഫെബ്രുവരി 28ന് ഇതേക്കുറിച്ചു പരാതി ഉയര്‍ന്നു. എച്ച്‌സിഎയിലെ 226 അംഗങ്ങളിലൊന്നായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബാണു (എല്‍സിസി) പരാതി നല്‍കിയത്. എച്ച്‌സിഎയുടെ നിയമാവലിക്കു വിരുദ്ധമായാണ് അസറുദീന്‍ സ്വന്തം നിലയ്ക്കു പേരു നല്‍കിയതെന്നും 38-ാം വകുപ്പ് അനുസരിച്ച് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സിലിന് അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ക്ലബ് വാദിച്ചു. എന്നാല്‍, വാദങ്ങള്‍ തള്ളിയ അസറുദീന്‍ ഇതിനെതിരേ ഹൈക്കോടതിയെ…
Read More »