Sports

  • മഴ മാറി, മാനം തെളിഞ്ഞു!! പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയർ മത്സരം ആരംഭിച്ചു, മുംബൈയ്ക്ക് ബാറ്റിങ്

    ഐപിഎൽ 2025 സീസണിന്റെ രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന പഞ്ചാബ് കിംഗ്സ്- മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയർ മത്സരം ആരംഭിച്ചു. ടോസ് വീണുകഴിഞ്ഞ് ഏഴരയോടെ മത്സരം ആരംഭിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മഴയെത്തുകയായിരുന്നു. ഇതോടെ ഇരു ടീമുകളിലെയും താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഡഗൗട്ടിൽ നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് 9.45 ഓടുകൂടിയാണ് കളി പുനരാരംഭിച്ചത്. ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-മുംബൈ ഇന്ത്യൻസ് തമ്മിലുള്ള നിർണായകമായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം മികച്ച ബാറ്റിങ്ങ് റെക്കോർഡുള്ള ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് കൂടുതൽ പിന്തുണ ലഭിക്കുന്ന പിച്ചിൽ ടോസ് ലഭിച്ചിട്ടും എന്തുകൊണ്ട് ബൗളിങ് തിരഞ്ഞെടുത്തുവെന്ന ചോദ്യവും ആരാധകർക്കിടയിൽ ഉയർന്നു. ഇതിനുള്ള കാരണം അപ്പോൾ തന്നെ ആങ്കറുമായി അയ്യർ വിശദീകരിച്ചു. അൽപം മേഘങ്ങൾ നിറഞ്ഞ സാഹചര്യമാണ് അഹമ്മദാബാദിലുള്ളത്. ഇന്നലെ പിച്ച് മഴ കാരണം മൂടിയിരുന്നു. അതിനാൽ ഞങ്ങൾ…

    Read More »
  • ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈയ്ക്കു മുന്നിൽ വില്ലനായി മഴ, കളി ഉപേക്ഷിച്ചാൽ മുംബൈ പുറത്ത്

    അഹമ്മദാബാദ്: തോറ്റ് തോറ്റ് തോൽവിക്കൊടുവിൽ ഫീനിക്സ് പക്ഷിയെപ്പോലുള്ള വിജയക്കുതിപ്പായിരുന്നു ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റേത്. ആദ്യ മത്സരങ്ങളിലെല്ലാം അമ്പേ പരാജയപ്പെട്ട് പിന്നീടങ്ങോട്ട് മുംബൈയുടെ തേരോട്ടമായിരുന്നു. അത് ചെന്നെത്തിനിൽക്കുന്നതോ ഫൈനലിനു തൊട്ടു മുൻപിലും. എന്നാൽ മുംബൈയ്ക്ക് ഇനിയൊരു സ്റ്റെപ്പ് മുന്നോട്ടു വയ്ക്കണമെങ്കിൽ മഴ കനിയണം. ഐപിഎൽ ക്വാളിഫയർ 2 ൽ മുംബൈയ്ക്കു മുന്നിൽ വില്ലനായി അവതരിച്ചിരിക്കുകയാണു മഴ. ടോസിന് ശേഷം മഴയെത്തിയതോടെ പഞ്ചാബ് കിങ്‌സ് -മുംബൈ ഇന്ത്യൻസ് പോരാട്ടം . ഇതുവരെ തുടങ്ങിയിട്ടില്ല. താരങ്ങൾ ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് മഴയെത്തിയത്. അതേസമയം ടോസ് നേടിയ പഞ്ചാബ് ഫീൽഡിങ്ങാണ് തിരഞ്ഞെടുത്തത്. നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. ജയിക്കുന്ന ടീം ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. നേരത്തേ ക്വാളിഫയർ മത്സരം ഈഡൻ ​ഗാർഡൻസിലാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്ത് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. അതേസമയം എന്തെങ്കിലും കാരണവശാൽ രണ്ടാം ക്വാളിഫയർ മത്സരം ഉപേക്ഷിക്കേണ്ടിവന്നാൽ പോയന്റ് പട്ടികയിൽ മുന്നിലുള്ള ടീമാണ് ഫൈനലിലേക്ക് മുന്നേറുക. ലീഗ്…

    Read More »
  • തകർത്തടിച്ച് രോ​ഹിത്തും ജോണിയും, അവസാന ഓവറിൽ വിശ്വരൂപം പുറത്തെടുത്ത് പാണ്ഡ്യ, ഒരോവറിൽ പിറന്നത് 22 റൺസ്, മുംബൈ ഇന്ത്യൻസിനെതിരെ ​ഗു​ജറാത്തിന് 229 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം

    മുല്ലൻപുർ: ഓപ്പണർമാരായ രോഹിത് ശർമയും ജോണി ബെയർസ്‌റ്റോയും തിളങ്ങിയ ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ 229 റൺസ് വിജയലക്ഷ്യമുയർത്തി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 228 റൺസിലെത്തിയത്. അവസാന ഓവറിൽ മുംബൈ ക്യാപ്റ്റൻ തന്റെ വിശ്വരൂപം പുറത്തെടു‌ക്കുക കൂടി ചെയ്തതോടെ ​ഗുജറാത്ത് ടൈറ്റൻസിന് 229 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം. ജെറാൾഡ് കോട്ട്‌സീയെറിഞ്ഞ അവസാന ഓവറിൽ മാത്രം പിറന്നത് 22 റൺസ്. മൂന്നു സിക്സും മൂന്നു വൈഡുമുൾപ്പെടെയായിരുന്നു ഇത്. ഇന്നിങ്‌സിന്റെ തുടക്കത്തിൽ രോഹിത് നൽകിയ രണ്ടു ക്യാച്ചുകൾ കൈവിട്ടതിന് വലിയ വിലയാണ് ഗുജറാത്തിന് നൽകേണ്ടി വന്നത്. 50 പന്തിൽ നിന്ന് 81 റൺസെടുത്ത രോഹിത്താണ് മുംബൈയുടെ ടോപ് സ്‌കോറർ. നാല് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ രോഹിത്- ജോണി ബെയർസ്‌റ്റോ ഓപ്പണിങ് സഖ്യം തകർപ്പൻ തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. 44 പന്തിൽ…

    Read More »
  • സൂപ്പർ ലീഗ് കേരളയും ജർമൻ ഫുട്ബോൾ അസോസിയേഷനും സഹകരണക്കരാറിൽ ഒപ്പുവെച്ചു

    കൊച്ചി: ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച്, സൂപ്പർ ലീഗ് കേരളയും (SLK) ജർമൻ ഫുട്ബോൾ അസോസിയേഷനും (DFB) തമ്മിൽ സഹകരണക്കരാർ ഒപ്പുവെച്ചു. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ചടങ്ങിൽ സൂപ്പർ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടർ ഫിറോസ് മീരാനും ജർമൻ ഫുട്ബോൾ അസോസിയേഷനെ പ്രതിനിധീകരിച്ച് മീഡിയ റൈറ്റ്‌സ് ഡയറക്ടർ കേ ഡാംഹോൾസും 3. ലീഗ, ഫുട്സൽ-ബുണ്ടസ്ലിഗ മേധാവി ഫിലിപ്പ് മെർഗെന്തലറും കരാറിൽ ഒപ്പുവെച്ചു. ജർമനിയുടെ ലോകോത്തര ഫുട്ബോൾ പശ്ചാത്തല സൗകര്യങ്ങളും പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള അവരുടെ തനത് രീതികളും കേരള ഫുട്ബോളിന് വലിയ മുതൽക്കൂട്ടാകും. സാങ്കേതിക സഹകരണം, കളിക്കാരുടെ കൈമാറ്റം, വിജ്ഞാനം പങ്കിടൽ എന്നിവയിലൂടെ ഫുട്ബോൾ വികസനം സാധ്യമാക്കുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. സൂപ്പർ ലീഗ് കേരള കളിക്കാർക്ക് ജർമനിയിൽ ഉന്നതനിലവാരത്തിലുള്ള പരിശീലനം നേടാൻ ഇതു വഴി അവസരം ലഭിക്കും. കൂടാതെ, പരിചയസമ്പന്നരായ ജർമൻ ഫുട്ബോൾ പ്രഫഷണലുകൾക്കും കോച്ചുമാർക്കും സൂപ്പർ ലീഗ് കേരളയുടെ…

    Read More »
  • ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത് കൃത്യമായ ‘ബ്ലൂ പ്രിന്റുമായി’; രോഹിത്തും കോലിയും അശ്വിനും എന്തു ചെയ്യണമെന്നു പറഞ്ഞു തന്നിട്ടുണ്ട്; കളിക്കാരെ അറിഞ്ഞ് അവസരത്തിനൊത്ത് ചുമതല നല്‍കുന്നതാണ് ക്യാപ്റ്റന്‍സി; ബാറ്റിംഗിന് ഇറങ്ങിയാല്‍ ക്യാപ്റ്റാണ് എന്നതു മറക്കാനാണ് ഇഷ്ടമെന്നും ശുഭ്മാന്‍ ഗില്‍

    ബംഗളുരു: രോഹിത് ശര്‍മയും വിരാട് കോലിയും ആര്‍. അശ്വിനും ചേര്‍ന്നു വിദേശത്തു ടെസ്റ്റ് പരമ്പര ജയിക്കാനുള്ള ‘ബ്ലൂ പ്രിന്റ്’ നല്‍കിയിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. കോലിക്കും രോഹിത്തിനും വ്യത്യസ്ത നേതൃശൈലിയുണ്ടായിരുന്നെന്നും ഗില്‍. ഇരുപത്തഞ്ചുകാരനായ ഗില്ലിന്റെ ആദ്യ ചുമതല ഇംഗ്ലണ്ടിലെ ടെസ്റ്റ് വിജയമാണ്. കോലി, രോഹിത്ത് എന്നിവരുടെ അഭാവത്തില്‍ ഏറെക്കാലത്തിനുശേഷം നടക്കുന്ന കളിയെന്ന പ്രത്യേകതയുമുണ്ട്. വിദേശത്തു പര്യടനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എങ്ങനെ ജയം കൈപ്പിടിയിലാക്കാമെന്നതിനുമുള്ള ബ്ലൂ പ്രിന്റ് നല്‍കിയിട്ടുണ്ടെന്നും ബിസിസിഐ പുറത്തിറക്കിയ വീഡിയോയില്‍ ഗില്‍ പറഞ്ഞു. ‘പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും വ്യത്യസ്ത കാര്യങ്ങളാണ്. പക്ഷേ, ഞങ്ങള്‍ക്കു ബ്ലൂ പ്രിന്റ് ഉള്ളതിനാല്‍ വിദേശത്ത് എങ്ങനെ ജയിക്കണമെന്നതില്‍ ധാരണയുണ്ട്’-ഗില്‍ പറഞ്ഞു. ‘ഞാന്‍ കുട്ടിയായിരുന്നപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാരില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും എനിക്ക് എപ്പോഴും പ്രചോദനം ലഭിച്ചിരുന്നു. വിരാടിനും രോഹിത്തിനുമൊപ്പം കളിക്കാനുള്ള ഭാഗ്യമുണ്ടായി. രണ്ടുപേരുടെയും ശൈലി വളരെ വ്യത്യസ്തമായിരുന്നു. ഇരുവരും ഒരു പൊതു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നത് കാണുന്നത് വളരെ പ്രചോദനാത്മകമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍…

    Read More »
  • ടീമിലുണ്ടെങ്കിലും ഇവരെല്ലാം പുറത്തിരിക്കും! ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ ശിഷ്യനും ‘വാട്ടര്‍ ബോയ്’; കുല്‍ദീപിനും വാഷിംഗ്ടണ്‍ സുന്ദറിനും റോളില്ല; അവസാന ഇലവനില്‍ ആരൊക്കെ?

    ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തതിനു പിന്നാലെ ടീമിലുള്ള ആരൊക്കെ അവസാന ഇലവനില്‍ കളിക്കുമെന്ന ചര്‍ച്ചയും ഉയരുന്നു. 18 അംഗ സ്‌ക്വാഡിനെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. തകര്‍പ്പന്‍ ഫോമിലുള്ള യുവതാരം സായ് സുദര്‍ശന്‍ ആദ്യമായി ടെസ്റ്റ് ടീമിലെത്തിയപ്പോള്‍ നീണ്ട ഇടവേളയ്ക്കു ശേഷം മറുനാടന്‍ മലയാളി താരം കരുണ്‍ നായരും തിരിച്ചുവിളിക്കപ്പെട്ടു. എന്നാല്‍, ഇതില്‍ ചിലര്‍ക്കു പരമ്പരയിലെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ഗ്രൗണ്ടില്‍ വെള്ളം കൊടുക്കുന്ന ‘വാട്ടര്‍ ബോയ്‌സ്’ ആയി മാറാനാണ് ഏറെയും സാധ്യത. ആരെല്ലാം പുറത്തിരിക്കും? ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഒന്നില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാനിടയില്ലാത്തവര്‍ ആറു പേരാണ്. ഓപ്പണിങ് ബാറ്ററായ അഭിമന്യു ഈശ്വരന്‍, ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, പേസര്‍മാരായ ആകാശ്ദീപ്, അര്‍ഷ്ദീപ് സിങ്, ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് എന്നിവരാണിത്. കെഎല്‍ രാഹുലും യശസ്വി ജയ്സ്വാളും ചേര്‍ന്നായിരിക്കും ഇന്ത്യക്കു…

    Read More »
  • പോണ്ടിംഗ് കണ്ടെത്തിയ താരോദയം; സോഷ്യല്‍ മീഡിയ ആര്‍മിയും പിആര്‍ പ്രൊമോഷനുമില്ല; കളത്തിലെ ക്യാപ്റ്റന്‍ കൂള്‍; കളിച്ചു കാണിച്ചിട്ടും എന്തുകൊണ്ട് രോഹിത്തിന് പകരം ആരെന്ന ചര്‍ച്ചയില്‍ ശ്രേയസ് അയ്യരുടെ പേര് ഉയരുന്നില്ല?

    ബംഗളുരു: കൊല്‍ക്കത്തയെയും ഡല്‍ഹിയെയും ഉയര്‍ത്തെഴുന്നേല്‍പ്പിച്ച് പഞ്ചാബിനെ പ്ലേ ഓഫിലേക്കും നയിച്ചതിനു പിന്നാലെ ശ്രേയസ് അയ്യര്‍ എന്ന ഒറ്റയാള്‍ പോരാളി ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചാ കേന്ദ്രമാകുന്നു. ഡല്‍ഹിയുടെ ക്യാപ്റ്റനായിരിക്കുമ്പോള്‍ കലാശപ്പോരാട്ടത്തിനു യോഗ്യനാക്കിയ ശ്രേയസ്, പത്തുവര്‍ഷത്തിനുശേഷം കൊല്‍ക്കത്തയ്ക്കു കിരീടം നേടിക്കൊടുത്ത ശേഷമാണു പഞ്ചാബിന്റെ ചുമതലക്കാരനായി തേരോട്ടം തുടരുന്നത്. രോഹിത് ശര്‍മയ്ക്ക് പകരക്കാരന്‍ ആരാകുമെന്നും ഭാവി ഇന്ത്യന്‍ ക്രിക്കറ്റിനെ ആരു മുന്നില്‍നിന്നു നയിക്കുമെന്നൊക്കെ ചര്‍ച്ച ചെയ്യുമ്പോഴും ശ്രേയസ് അയ്യര്‍ എന്ന ‘അണ്‍സംഗ് ഹീറോ’യെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉയരുന്നില്ല. ക്രീസിലും ഗ്രൗണ്ടിലും സോഷ്യല്‍ മീഡിയയില്‍ പോലും ആള്‍ക്കൂട്ടത്തില്‍ ഒരുവനായി നിശബ്ദനാണ് ശ്രേയസ്. സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യും. എതിര്‍ടീമിന്റെ പ്രകടനം നോക്കി ഫീല്‍ഡിങ് ചേഞ്ചുമായി കളിതിരിക്കും. ക്യാപ്റ്റന്‍സി ഏറ്റെടുത്ത് സമ്മര്‍ദത്തിലാകുന്ന, സ്വന്തം പെര്‍ഫോമന്‍സ് ബലിനല്‍കുന്ന താരമല്ല അയ്യര്‍. ക്യാപ്റ്റനായി ആറ് സീസണുകളാണ് കളിച്ചതെങ്കില്‍ അതില്‍ നാലിലും 400 നു മുകളില്‍ റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട് അയാള്‍. ഒന്നര പതിറ്റാണ്ടോളം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അമരത്തിരുന്ന സാക്ഷാല്‍ എം.എസ് ധോണിക്കും ഒരു…

    Read More »
  • പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍നിന്ന് ക്രിക്കറ്റിന്റെ അതിരുകള്‍ ഭേദിക്കുന്ന ആത്മവിശ്വാസം; പ്രതിദിനം പരിശീലനത്തിന് നേരിട്ടത് 500 പന്തുകള്‍; അണ്ടര്‍-19 മത്സരത്തില്‍ ഒറ്റക്കളിയില്‍ അടിച്ചത് 351 റണ്‍സ്; ദ്രാവിഡ് പറഞ്ഞു, ഇവന്‍ ക്യാപ്റ്റനാകും; സെലക്ടര്‍മാര്‍ ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തതില്‍ കാര്യമുണ്ട്‌

    ന്യൂഡല്‍ഹി: അസാമാന്യ ക്ഷമയും സുദീര്‍ഘമായ ഓവറുകളുമുള്ള ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിചയ സമ്പന്നരായ നിരവധി കളിക്കാരുള്ളപ്പോള്‍ കേവലം 25 വയസ് മാത്രമുള്ള ശുഭ്മാന്‍ ഗില്‍? ക്രിക്കറ്റിനെ സൂഷ്മമായി വീക്ഷിക്കുന്നവര്‍ക്കുപോലും കൗതുകമുണര്‍ത്തുന്ന തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ ടീമിനുവേണ്ടി ഇപ്പോള്‍ നടന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിനു പിന്നാലെയാണ് അടുത്ത ക്യാപ്റ്റന്‍ ആരെന്ന ചോദ്യവും ഉയര്‍ന്നത്. ഗില്ലിനെ സംബന്ധിച്ച് ഇതൊരു സുദീര്‍ഘമായ കരിയറിന്റെ തുടക്കമാകുമോ? നിയന്ത്രിത ഓവറുകളിലും തകര്‍ത്തു കളിക്കേണ്ട ടി20 ക്രിക്കറ്റിലുമൊക്കെ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായി ഗില്‍ തിളങ്ങിയിട്ടുണ്ട്. അതുമതിയാകുമോ ടെസ്റ്റ് ക്രിക്കറ്റില്‍, അതും ഇരുത്തംവന്ന കളിക്കാരുമായി ഇറങ്ങുന്ന ഇംഗ്ലണ്ടിനെപ്പോലുള്ള ടീമിനെതിരേ? കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഗില്‍ ഒരു നേതാവായി ഉയര്‍ന്നു വരുന്നത് ആളുകള്‍ കണ്ടിട്ടുണ്ട്. ഇനി അതു ശരിയാണെന്നു തെരഞ്ഞെടുക്കാനുള്ള സമയമാണ്. ഇന്ത്യ-പാക് അതിര്‍ത്തി ഗ്രാമമായ പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിലെ പഞ്ചാബി കുടുംബത്തില്‍നിന്നാണു ഗില്ലിന്റെ വരവ്. കാര്‍ഷിക കുടുംബമാണെങ്കിലും ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ പിതാവും ഗില്ലിന് നല്‍കിയ പിന്തുണ ചെറുതല്ല. മൂന്നാം വയസില്‍ ബാറ്റെടുക്കുമ്പോള്‍തന്നെ…

    Read More »
  • ഇന്ത്യന്‍ ടീമില്‍ തലമുറമാറ്റം; ടെസ്റ്റ് ടീമിനെ ഗില്‍ നയിക്കും; പന്ത് വൈസ് ക്യാപ്റ്റന്‍; കോലിയും രോഹിത്തുമില്ല; കരുണ്‍ നായര്‍ അകത്ത്; സഞ്ജു പുറത്ത്‌

    മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ തലമുറമാറ്റം. ഇംഗ്ലണ്ട്‌ പര്യടനത്തിനുള്ള ടെസ്‌റ്റ്‌ ടീമിനെ ശുഭ്‌മാൻ ഗിൽ നയിക്കും. ഋഷഭ്‌ പന്താണ് വൈസ് ക്യാപ്റ്റൻ. ക്യാപ്‌റ്റൻ രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും പടിയിറങ്ങിയശേഷമുള്ള ആദ്യ പരമ്പരയാണ്‌ ഇന്ത്യക്ക്‌. ജൂൺ 20 മുതൽ ആഗസ്‌ത്‌ നാല്‌ വരെയാണ്‌ ഇംഗ്ലണ്ടുമായുള്ള അഞ്ച്‌ ടെസ്‌റ്റ്‌ പരമ്പര. ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), ഋഷഭ്‌ പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്. ALSO READ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍നിന്ന് ക്രിക്കറ്റിന്റെ അതിരുകള്‍ ഭേദിക്കുന്ന ആത്മവിശ്വാസം; പ്രതിദിനം പരിശീലനത്തിന് നേരിട്ടത് 500 പന്തുകള്‍; അണ്ടര്‍-19 മത്സരത്തില്‍ ഒറ്റക്കളിയില്‍ അടിച്ചത്…

    Read More »
  • ഏഷ്യ കപ്പില്‍നിന്ന് പാകിസ്താനെ മാറ്റിയാല്‍ പോലും ആരുമൊന്നും മിണ്ടില്ല! മുമ്പും മൂന്നുവട്ടം ടീമുകള്‍ പിന്മാറി; സംപ്രേഷണത്തിനായി സോണി മുടക്കിയത് 170 ദശലക്ഷം ഡോളര്‍; വരുമാനം പങ്കിടലും ബുദ്ധിമുട്ട്; ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനവും റദ്ദാക്കാന്‍ സാധ്യത; യുദ്ധത്തെക്കാള്‍ മൂര്‍ച്ചയുള്ള ക്രിക്കറ്റ് നയതന്ത്രം

    ബംഗളുരു: ‘രാഷ്ട്രീയവും സ്‌പോര്‍ട്‌സും കൂട്ടിക്കലര്‍ത്തരുത്’- പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാന്‍ ഒരിക്കല്‍ പറഞ്ഞത് അടുത്തിടെയാണ്. രാഷ്ട്രീയത്തിന്റെയും സ്‌പോര്‍ട്‌സിന്റെയും ചരിത്രം അറിയാത്തവരാണ് പലപ്പോഴും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. സ്‌പോര്‍ട്‌സ് പലപ്പോഴും രാഷ്ട്രീയംതന്നെയാണെന്നു ചരിത്രം തെളിയിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയം കാരണം അന്താരാഷ്ട്ര ക്രിക്കറ്റിന് അവിടെ ഇടമുണ്ടാകില്ലെന്നു റിസ്വാന്‍ ഭയപ്പെടുന്നുണ്ടാകാം. പാകിസ്താനു പുറത്ത് ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചാല്‍ ലോകകപ്പുകളുടെ കാര്യവും ചോദ്യ ചിഹ്നമാകും. ഇന്ത്യയുടെ കോച്ച് ഗൗതം ഗംഭീറിന്റെ നിലപാടും ഇതുതന്നെയാണ്. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ പദ്ധതികളില്‍ ക്രിക്കറ്റ് മികച്ച ഉപകരണമാണ്. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പാകിസ്താന്‍ ഇന്ത്യയിലേക്കു വരുന്നതോ, യുഎഇയിലോ ശ്രീലങ്കയിലോ ഇന്ത്യ പാകിസ്താനുമായി കളിക്കുന്നതോ വിദൂര സ്വപ്‌നമാണ്. സര്‍ക്കാര്‍ പറയുന്നതുപോലെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണ്. ഇപ്പോഴത്തെ ശത്രുത അവസാനിപ്പിക്കല്‍ താല്‍ക്കാലിക വിരാമം മാത്രമാണ്. ഐപിഎല്ലിലെ ‘സ്ട്രാറ്റജിക് ടൈം ഔട്ട്’ പോലെയാണിത്. ഇടവേളയ്ക്കുശേഷം കളി തുടരും! അതുപോലെതന്നെ ക്രിക്കറ്റിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇടവേളയുണ്ടാകുന്നത്…

    Read More »
Back to top button
error: