Sports
-
അവന്‍ വരവറിയിച്ചു! രാജസ്ഥാന്‍ കൈയോടെ പൊക്കിയയത് വെറുതേയല്ല; ശാര്‍ദൂല്‍ കേട്ടത് ‘ഠപ്പ്’ എന്ന ശബ്ദം മാത്രം! സൂര്യനെപ്പോലെ ജ്വലിച്ച് വൈഭവ്; പ്രയാസ് റേ ബര്‍മന്റെ വര്‍മന്റെ റെക്കോഡ് മറികടന്ന പ്രകടനം
ബംഗളുരു: ആദ്യ ഓവറിലെ നാലാം ബോള്‍. ശാര്‍ദൂല്‍ കേട്ടത് ‘ഠപ്പ്’ എന്ന ശബ്ദം മാത്രം. വിക്കറ്റിനു പിന്നില്‍നിന്ന ഋഷഭ് പന്തിന് എന്താണു സംഭവിച്ചതെന്നു മനസിലാകുംമുമ്പേ പന്ത് ആകാശംമുട്ടി ബൗണ്ടറി കടന്നു. നേരിട്ട ആദ്യ പന്തില്‍തന്നെ സൂപ്പര്‍ സിക്‌സര്‍! കമന്റേറ്റര്‍മാര്‍ പോലും അന്തംവിട്ടുനിന്നപ്പോള്‍ മുഖത്തു ഭാവഭേദമൊന്നുമില്ലാതെ ഫീല്‍ഡിംഗില്‍ ആരൊക്കെയുണ്ടെന്നു ഗൗരവത്തോടെ വിലയിരുത്തുന്ന ഒരു മുഖം തെളിഞ്ഞു. അതേ… അവന്‍ വരവറിയിച്ചു. തെരഞ്ഞെടുപ്പ് ഒട്ടും തെറ്റിയില്ലെന്ന് രാജസ്ഥാനെ ഓര്‍മിപ്പിച്ച് വൈഭവ്! 25th November 2024: The youngest ever player to be bought at the IPL Auction 19th April 2025: The youngest ever to play an IPL game & put up a dazzling show on debut ! #TATAIPL |… pic.twitter.com/MxLuCTPzeN — IndianPremierLeague (@IPL) April 19, 2025 കഴിഞ്ഞില്ല. രണ്ടാം ഓവറിലെ ആദ്യ പന്തെറിഞ്ഞ ആവേശിനായിരുന്നു മാനത്തുനോക്കാന്‍ നിയോഗം. പന്ത്…
Read More » -
താഴത്തില്ല! വെടിക്കെട്ടുമായി ബട്‌ലര്‍ തിരിച്ചെത്തി; ഡല്‍ഹിയെ പറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്
അഹമ്മദാബാദ്: അർധ സെഞ്ചുറിയുമായി ജോസ് ബട്ട്ലർ (54 പന്തിൽ പുറത്താകാതെ 97) നയിച്ച മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഗുജറാത്ത് ടൈറ്റൻസ് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ഡൽഹി ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം ഗുജറാത്ത് 19.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: ഡൽഹി ക്യാപിറ്റൽസ് 203/8. ഗുജറാത്ത് ടൈറ്റൻസ് 204/3 ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് അടിച്ചെടുത്തത്. 32 പന്തിൽ 39 റൺസ് സ്വന്തമാക്കിയ ക്യാപ്റ്റൻ അക്ഷർ പട്ടേലാണു ഡൽഹിയുടെ ടോപ് സ്കോറർ. ഓപ്പണർമാർ അഭിഷേക് പോറെൽ (9 പന്തിൽ 18) മിന്നുന്ന തുടക്കമാണ് ഡൽഹിക്ക് നൽകിയത്. സ്കോർ 23 ൽ നിൽക്കെ അഭിഷേക് പൊറേലിനെ ഡൽഹിക്കു നഷ്ടമായി. പിന്നാലെയെത്തിയ കെ എൽ രാഹുലും (14 പന്തിൽ 28) കരുൺ നായരും (18 പന്തിൽ 31) റൺറേറ്റ് താഴാതെ ടീമിനെ മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റിൽ 53 റൺസ്…
Read More » -
ചരിത്രം കുറിച്ച് വൈഭവ്; 14-ാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം; വൈഭവിനെ ടീമിലെത്തിച്ചത് ഒരുകോടി രൂപയ്ക്ക്; ബംഗാള്‍ താരത്തിന്റെ റെക്കോഡ് ഇനി പഴങ്കഥ
ജയ്പൂർ: ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവൻഷി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് രാജസ്ഥാന് വേണ്ടി 14കാരൻ കളത്തിലിറങ്ങിയത്. ബിഹാർ സ്വദേശിയായ വൈഭവിനെ 1.1 കോടി രൂപയ്‌ക്കാണ് രാജ സ്ഥാൻ റോയൽസ് ടീമിലെടുത്തത്. ഐപിഎൽ ചരിത്രത്തിൽ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇന്ത്യൻ അണ്ടർ 19 താരമായ ഇടംകൈയൻ ബാറ്റർ സ്വന്തമാക്കിയിരുന്നു. . . Welcome to #TATAIPL, Vaibhav Suryavanshi Updates ▶️ https://t.co/02MS6ICvQl#RRvLSG | @rajasthanroyals pic.twitter.com/MizhfSax4q — IndianPremierLeague (@IPL) April 19, 2025 ബംഗാൾതാരം പ്രയാസ് റായ് ബർമന്റെ പേരിലുള്ള റെക്കോഡാണ് താരം മറികടന്നത്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി കളിക്കുമ്പോൾ 16 വർഷവും 157 ദിവസവുമായിരുന്നു പ്രയാസിന്റെ പ്രായം. നാലാംവയസ്സിൽ കളി തുടങ്ങിയതാണ് വൈഭവ്. 2011ൽ ബിഹാറിലെ തജ്‌പുരിലാണ് ജനനം. ഐപിഎൽ ആരംഭിച്ചത് 2008ലാണെന്ന് ഓർക്കണം. മകന്റെ ക്രിക്കറ്റ് പ്രേമം തിരിച്ചറിഞ്ഞ അച്ഛൻ സഞ്‌ജീവാണ് പ്രോത്സാഹനം നൽകിയത്. വീട്ടുമുറ്റത്ത്…
Read More » -
കളി തോറ്റെങ്കിലും ആര്‍സിബി നായകന്‍ സച്ചിനെ മറികടന്ന് റെക്കോഡ് ഇട്ടു; അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാന്‍; തട്ടകത്തിലെ നാണംകെട്ട തോല്‍വിക്ക് ബാറ്റിംഗ് നിരയെ വിമര്‍ശിച്ച് രജത് പാട്ടീദാര്‍
ബംഗളുരു: ഐപിഎല്‍ ചരിത്രത്തില്‍ റെക്കോഡുകള്‍ പഴങ്കഥയാകാന്‍ അധിക സമയമൊന്നുംവേണ്ട. ടി20 ക്രിക്കറ്റ് വന്നതിനുശേഷം ഇന്ത്യ കണ്ട പല അതികായന്മാരുടെയും റെക്കോഡുകള്‍ യുവത്വത്തിന്റെ പേരിലേക്കു തിരുത്തിക്കുറിക്കപ്പെട്ടു. ഇപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡ് മറികടന്നിരിക്കുകയാണു ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍. ഐപിഎല്ലില്‍ 1000 റണ്‍സ് നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ വേഗമേറിയ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണു രജത്. 30 ഇന്നിംഗ്‌സ് കൊണ്ടാണ് രജത് ആയിരം തികച്ചതെങ്കില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 31 മാച്ചുകളിലാണ് ഈ നേട്ടമുണ്ടാക്കിയത്. വെള്ളിയാഴ്ച പഞ്ചാബിനെതിരേ 18 ബോളില്‍ 23 റണ്‍സ് നേടിയതോടെയാണു സച്ചിന്റെ റെക്കോഡ് പഴങ്കഥയായത്. 150 സ്‌ട്രൈക്കിംഗ് റേറ്റും 35 ആവറേജ് റണ്‍സുമായാണു പാട്ടീദാര്‍ സച്ചിനെ മറികടന്നത്. സമ്മര്‍ദ സമയത്തും അദ്ദേത്തിന്റെ കളിയിലെ നിയന്ത്രണം നഷ്ടപ്പെടാറില്ല. ടി20യിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനായിട്ടാണ് അദ്ദേഹത്തെ വിലയിരുത്തുന്നതും. ഇതിനുമുമ്പ് മുംബൈയുടെ തിലക് വര്‍മ (33 മാച്ചുകള്‍) യും ചെനൈയുടെ റിതുരാജുമാണ് (31 മത്സരങ്ങള്‍) ആയിരം കടന്നത്. പഞ്ചാബിനെതിരായ മത്സരം മഴമൂലം 14…
Read More » -
‘സഞ്ജുവും ദ്രാവിഡുമായുള്ള ശീതയുദ്ധം ടീമിനെ തകര്‍ക്കും; സംഗക്കാര കോച്ചായി തിരിച്ചെത്തണം’: വിമര്‍ശനവുമായി ആരാധകര്‍; തീരുമാനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് കാഴ്ചക്കാരനായി ക്യാപ്റ്റന്‍; പരിക്കിന്റെ പേരില്‍ പുറത്തിരിക്കാനും സാധ്യത
ബംഗളുരു: രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് അടുത്ത മത്സരം നിര്‍ണായകമായിരിക്കേ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്കും കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള പടലപ്പിണക്കവും ടീമിനെ വലയ്ക്കുന്നു. വലത്തേ അടിവയറ്റിലാണു സഞ്ജുവിനു കടുത്ത വേദനയെന്നും സ്‌കാന്‍ ഫലത്തിനായി കാത്തിരിക്കുകയുമാണെന്നാണു കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. ഡല്‍ഹി ക്യാപ്പിറ്റലിനെതിരേയുള്ള മത്സരത്തിനിടെയാണു സഞ്ജുവിനു പരിക്കേറ്റത്. വിപ്‌രാജ് നിഗമിനെ കട്ട് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അടിവയറ്റില്‍ വേദന അനുഭവപ്പെട്ടത്. തൊട്ടു പിന്നാലെ പുറത്തേക്കും പോകേണ്ടിയും വന്നു. കുഴപ്പമില്ലെങ്കിലും അടുത്ത മത്സരം കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കമന്റേറ്റര്‍മാരുടെ ചോദ്യത്തിനു സഞ്ജു മറുപടി പറഞ്ഞിരുന്നു. ഐപിഎല്‍ പാതി ദൂരം പിന്നിട്ടിട്ടും ടീമിനു താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കളിക്കളത്തിലും പുറത്തും ടീമിനെ വലയ്ക്കുന്ന നിരവധി കാര്യങ്ങളുണ്ട്. കോച്ച് രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങള്‍ അമ്പേ പരാജയപ്പെട്ടു എന്നും വിമര്‍ശനമുണ്ട്. സഞ്ജുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നു തോന്നിപ്പിക്കുന്ന വീഡിയോ രംഗങ്ങളും പുറത്തുവന്നിരുന്നു. റോയല്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന മല്‍സരം സൂപ്പര്‍ ഓവറിലേക്കു കടന്നപ്പോള്‍ താരങ്ങള്‍ക്കു ദ്രാവിഡ്…
Read More » -
കോലിയൊക്കെ എന്ത്! ബാബര്‍ ലോകത്തെ ഏറ്റവും മികച്ച താരമാകും; പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ വന്‍ ദുരന്തമായിട്ടും പ്രശംസയ്ക്കു കുറവില്ല; വിവിയര്‍ റിച്ചാര്‍ഡിനേക്കാള്‍ വലിയ താരമാകുമെന്ന് ഫ്രാഞ്ചൈസി ഉടമ
ഇസ്ലാമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സല്‍മി ടീമിന്റെ നായകനായ പാക് ക്രിക്കറ്റ് താരം ബാബര്‍ അസമിനെ പൊക്കിയടിച്ച് ഫ്രാഞ്ചൈസി ഉടമ. ആദ്യ രണ്ടു കളിയിലും വമ്പന്‍ പരാജയമായിട്ടും ഇന്ത്യന്‍ താരം കോലിക്കും മുകളിലെത്തുമെന്ന പ്രശംസ സോഷ്യല്‍ മീഡിയയിലും വന്‍ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. മറ്റൊരു ഫ്രാഞ്ചൈസിയായ കറാച്ചി കിംഗ്‌സിന്റെ ഉടമായ സല്‍മാന്‍ ഇഖ്ബാലാണു പോഡ്കാസ്റ്റിലൂടെ പ്രശംസിച്ചത്. നേരത്തേ കറാച്ചി ടീമിന്റെ ഭാഗമായിരുന്നു ബാബര്‍. ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ രണ്ടക്കം കടക്കാന്‍ ബാബര്‍ക്കു കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തില്‍ ഒന്നും രണ്ടാം മത്സരത്തില്‍ പൂജ്യത്തിനുമാണു പുറത്തായത്. ഇതിനിടയാണു മികച്ച ഫോമിലേക്കു തിരിച്ചെത്തിയ വിരാട് കോലിക്കും മുകളിലെത്തുമെന്നും കാത്തിരിക്കൂ എന്നും പറഞ്ഞത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇപ്പോള്‍ ബാബര്‍ ആസമിന്റെ പ്രകടനം അത്ര വലിയ കാര്യമാക്കേണ്ടതില്ലെന്നും ഫോമിലേക്കു മടങ്ങിയെത്തിയാല്‍ ഇതിഹാസമായി മാറുമെന്നുമാണ് സല്‍മാന്‍ ഇഖ്ബാല്‍ പറയുന്നത്. ‘എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവച്ചോളൂ, അസം തിരിച്ചെത്തിയാല്‍ വിരാട് കോലിയടക്കം ലോകത്തെ ഏറ്റവും വമ്പന്‍ താരത്തേക്കാളും…
Read More » -
സീനിയര്‍ താരമായിട്ടും അശ്വിനെ പുറത്തിരുത്തി; ചെന്നൈ ജയിച്ചു; പ്ലേ ഓഫ് സാധ്യതയും മുന്നില്‍; മറ്റു ടീമുകള്‍ ഈ സീനിയര്‍ താരങ്ങളെ മാറ്റിയാല്‍ നാണക്കേടില്ലാതെ കഴിച്ചിലാകാം; ടീമിന്റെ ഉപദേശകരായി തുടര്‍ന്നാല്‍ മതിയെന്നും വാദം
ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്കിടയില്‍ ആശ്വാസ ജയം നേടി ചെന്നൈ വീണ്ടും ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്. ഇനിയുള്ള ഏഴു മത്സരങ്ങളില്‍ ആറെണ്ണത്തില്‍ ജയിക്കുകയും മെച്ചപ്പെട്ട റണ്‍റേറ്റ് നേടുകയും ചെയ്താല്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത ഇനിയുമുണ്ട്. ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ ധോണിയുടെ മികച്ച പ്രകടനവും ആരാധകര്‍ക്ക് ആശ്വാസമായി. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെ അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഏഴ് വിക്കറ്റിന് 166 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ മൂന്ന് പന്ത് ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. ശിവം ദുബെയുടേയും (43*) നായകന്‍ എംഎസ് ധോണിയുടേയും (26*) ബാറ്റിങ് പ്രകടനമാണ് സിഎസ്‌കെയ്ക്ക് അനായാസ ജയമൊരുക്കിയത്. എന്നാല്‍, മോശം ഫോമിലായ അശ്വനിനെ പുറത്തിരുത്താന്‍ കാട്ടിയ ധൈര്യവും ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. മുതിര്‍ന്ന ടീം അംഗങ്ങളെ ഒഴിവാക്കുന്നത് സാധാരണഗതിയില്‍ പതിവില്ലെങ്കിലും ഓള്‍റൗണ്ടര്‍ കൂടിയായ അശ്വിനെ പുറത്തിരുത്തുകയായിരുന്നു. ഇതു കഴിഞ്ഞ കളിയിലും നിര്‍ണായകമായി. സമാന രീതിയില്‍ രോഹിത് ശര്‍മയെയും മുഹമ്മദ് ഷമിയെയും മാറ്റി നിര്‍ത്തിയാല്‍…
Read More » -
ഹിറ്റ്മാൻ ബ്രില്യൻസ് വീണ്ടും, ജയവർധന’ ഈഗോ’ മാറ്റിവച്ച് ടീമിനു ഗുണകരമായ കാര്യങ്ങൾ ചെയ്യണം- ഹർഭജൻ സിങ്
മുംബൈ: ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച രോഹിത് ശർമയുടെ ഇടപെടലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രോഹിത്തിന്റെ തീരുമാനം ടീമിന്റെ മുഖ്യ പരിശീലകനായ മഹേള ജയവർധന അംഗീകരിക്കാൻ തയാറായില്ലെന്നും ഹർഭജൻ സിങ് പറഞ്ഞു. ഡൽഹി ബാറ്റ് ചെയ്യുമ്പോൾ 13–ാം ഓവറിനു ശേഷം പന്തു മാറ്റാനും സ്പിന്നർമാരെക്കൊണ്ട് ബോൾ ചെയ്യിക്കാനും രോഹിത് ഡഗ്ഔട്ടിലിരുന്ന് നിർദ്ദേശിച്ചെങ്കിലും അതു കേൾക്കാൻ പോലും ജയവർധന തയാറായില്ലെന്നാണ് ഹർഭജന്റെ ആരോപണം. ജയവർധന മൈൻഡ് ചെയ്യാത്തതിനെ തുടർന്ന് രോഹിത് നേരിട്ട് പാണ്ഡ്യയ്ക്കും കരൺ ശർമയ്ക്കും നിർദ്ദേശം നൽകുകയായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ചിലപ്പോഴെങ്കിലും പരിശീലകർ ‘ഈഗോ’ മാറ്റിവച്ച് ടീമിനു ഗുണകരമാകുന്ന കാര്യങ്ങൾ അംഗീകരിക്കണമെന്നും ഹർഭജൻ പറഞ്ഞു. ഹർഭജന്റെ വാക്കുകൾ ഇങ്ങനെ- ‘‘ഡൽഹി ക്യാപിറ്റൽസിനെതിരെ രോഹിത് ശർമയുടെ ഇടപെടലാണ് നിർണായകമായത്. സ്പിന്നർമാരെ ഇറക്കാനും കരൺ ശർമയെക്കൊണ്ട് ബോൾ ചെയ്യിക്കാനും രോഹിത്, മുംബൈയുടെ മുഖ്യ പരിശീലകനായ മഹള ജയവർധനയോട് ആവശ്യപ്പെട്ടു. രോഹിത്തിന്റെ ആശയം ഇഷ്ടപ്പെടാത്തതിനാൽ അതു കേൾക്കാൻ…
Read More » -
മിന്നല്‍ സ്റ്റംപിംഗ്, ബൗളിംഗ് തന്ത്രം, വെടിക്കെട്ട് ബാറ്റിംഗ്: വീണ്ടും കളം നിറഞ്ഞ് ‘തല’; ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാരെ പൂട്ടിക്കെട്ടിയ തന്ത്രം; അടിപൊട്ടേണ്ട അഞ്ച് ഓവറില്‍ ചെന്നൈ നല്‍കിയത് 26 റണ്‍സ് മാത്രം; മഞ്ഞപ്പട വീണ്ടും ട്രാക്കില്‍?
ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് നിരന്തര തോല്‍വിയില്‍നിന്നു കരകയറിയതോടെ ധോണിയുടെ ക്യാപ്റ്റന്‍സിയും ചര്‍ച്ചയാകുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. ലഖ്നൗവിനായി ക്യാപ്റ്റന്‍ ഋഷഭ് പന്ത് അര്‍ധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ ഉപകരിച്ചില്ല. 55 off 5 overs need when MS Dhoni arrived to the crease with Shivam Dube who looked like a batter who doesn’t know how to pick a bat. & then MSD scored sensational 25(11)* at age of 43 and rescued CSK. He has been CSK best batter in…
Read More » -
ഇത്തിരിയില്ലാത്തെ പിള്ളാരുടെ കയ്യിൽ നിന്നുപോലും ചുമ്മാ അടി വാങ്ങിക്കൂട്ടുവാ … നെറ്റ്സിൽ ജോഫ്ര ആർച്ചറെ അടിച്ചൊതുക്കി 14 കാരൻ സൂര്യവംശി, എന്റെ പൊന്നു സഞ്ജു ഇവനൊക്കെ ടീമിൽ വച്ചിട്ടാണോ നീ ചുമ്മാ തോൽക്കുന്നത്, കളത്തിലിറക്കാൻ കമെന്റ്… വീഡിയോ
രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ 14 വയസുകാരൻ രാജസ്ഥാൻ ബാറ്റ്സ്മാൻ വൈഭവ് സൂര്യവംശിയുടേത്. ജയ്പൂരിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (ആർസിബി) ടീമിനെ മത്സരത്തിന് മുമ്പ് നെറ്റ്സിൽ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറെ നേരിടുന്നത്. വീഡിയോയിൽ, ആർച്ചർ യുവതാരത്തെ തന്റെ പേസ്, ലൈൻ, ലെങ്ത് എന്നിവ ഉപയോഗിച്ച് പരീക്ഷിക്കുന്നത് കണ്ടു. എന്നാൽ തനിക്കിട്ട് പണി തരാൻ നോക്കുന്ന ആർച്ചറെ താരം മനോഹരമായി നേരിടുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് നിരവധി കമെന്റുകളാണ് വരുന്നത്. ഇതുപോലുള്ള താരമുണ്ടായിട്ടാണോ രാജസ്ഥാൻ കളിപ്പിക്കാത്തതെന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം വൈഭവ് ഇതുവരെ ഒരു ഐപിഎൽ മത്സരം പോലും കളിച്ചിട്ടില്ല. മറുവശത്ത്, ആർച്ചർ അഞ്ച് മത്സരങ്ങളിൽ നിന്ന് 35.40 ശരാശരിയിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്, 3/25 എന്ന മികച്ച പ്രകടനം. കഴിഞ്ഞ വർഷത്തെ ഐപിഎൽ മെഗാ ലേലത്തിൽ, സൂര്യവംശി 1.1 കോടി രൂപയ്ക്ക് ആണ് ടീമിൽ എടുത്തത്. 2011…
Read More »