Sports
-
‘ഇന്ത്യക്കു വട്ടായി, ഭീകരാക്രമണത്തില്‍ പങ്കെടുത്തവരില്‍ പാക് ക്രിക്കറ്റ് താരം ബാബര്‍ അസമും!’: ഇന്ത്യ പുറത്തുവിട്ട രേഖാചിത്രം ഉപയോഗിച്ച് പാകിസ്താനില്‍ വ്യാപക പ്രചാരണം; പൊളിച്ചടുക്കി പാക് മാധ്യമം
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം വ്യാജ വിവരങ്ങളുടെ പരമ്പരയാണു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആക്രമണത്തിനു പിന്നാലെ ഭീകരരെന്നു സംശയിക്കുന്നവരുടെ രേഖാ ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇവ മാധ്യമങ്ങളും വാര്‍ത്തയാക്കി. എന്നാല്‍, ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യക്കെതിരേ വ്യാപക അധിക്ഷേപമാണു പാകിസ്താനില്‍ നടക്കുന്നത്. ആക്രമണത്തില്‍ പങ്കെടുത്തെന്നവരുടെ കൂട്ടത്തില്‍ പാകിസ്താനില്‍ ആ സമയത്തു ക്രിക്കറ്റ് കളിച്ചിരുന്ന ബാബര്‍ അസമുമുണ്ടോ എന്ന തരത്തിലായിരുന്നു പരിഹാസം. ഇന്ത്യ പുറത്തുവിട്ടെന്നു പറയുന്ന രേഖാചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കളിയാക്കല്‍. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള മാധ്യമമായ ഡോണ്‍ തന്നെ ഇക്കാര്യം ‘ഫേക്ക്’ ആണെന്നു ചൂണ്ടിക്കാട്ടി രംഗത്തുവന്നു. 26 പേരാണു മുസ്ലില്‍ ഭൂരിപക്ഷ പ്രദേശമായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം ‘ദ റസിസ്റ്റന്റ് ഫ്രണ്ട്’ എന്ന സംഘടനയും ഏറ്റെടുത്തിരുന്നു. ഇതുവരെ ഇങ്ങനെയൊരു സംഘടനയെക്കുറിച്ചു വലിയ വിവരങ്ങളില്ലായിരുന്നു. കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തു കളഞ്ഞതിനെതിരേയായിരുന്നു അക്രമമെന്നാണു സംഘടന അവകാശപ്പെടുന്നത്. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള നിരവധി ഫേസ്ബുക്ക്, ട്വിറ്റര്‍ (എക്‌സ്) യൂസര്‍മാര്‍ പ്രചരിപ്പിച്ച സ്‌ക്രീന്‍ ഷോട്ടുകളാണു പരിശോധിക്കുന്നത്. ഇന്ത്യ ടുഡേയുടെ എക്‌സ്…
Read More » -
ഭീകരാക്രമണം: ഇന്ത്യക്കാര്‍ മടങ്ങുന്നു; പാകിസ്താന്‍ സൂപ്പര്‍ ലീഗ് സംപ്രേഷണം പ്രതിസന്ധിയില്‍; എന്‍ജിനീയര്‍മാരും ക്യാമറമാന്‍മാരും തിരികെയെത്തും; പ്ലേയര്‍ ട്രാക്കിംഗ് മുഴുവന്‍ ഇന്ത്യക്കാര്‍; ഫാന്‍കോഡ് വെബ്‌സൈറ്റില്‍നിന്ന് ഉള്ളടക്കങ്ങള്‍ നീക്കി
ന്യൂഡൽഹി/ ഇസ്ലമാബാദ്: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അതിർത്തി കടന്നുള്ള സംഘർഷങ്ങൾ വർധിച്ചതിനാൽ പാകിസ്ഥാൻ സൂപ്പർ ലീഗുമായി(പിഎസ്എൽ) ബന്ധപ്പെട്ട് പാകിസ്ഥാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരൻമാരും മടങ്ങും. ഇത് വരും ദിവസങ്ങളിൽ പിഎസ്എൽ സംപ്രേഷണം പ്രതിസന്ധിയിലാക്കും. പിഎസ്എല്ലിന്റെ പ്രൊഡക്ഷൻ, ബ്രോഡ്കാസ്റ്റ് ക്രൂവിൽ രണ്ട് ഡസനിലധികം ഇന്ത്യൻ പൗരന്മാരാണുള്ളത്. എഞ്ചിനീയർമാർ, പ്രൊഡക്ഷൻ മാനേജർമാർ, ക്യാമറാമാൻമാർ, പ്ലെയർ-ട്രാക്കിംഗ് വിദഗ്ധർ എന്നിങ്ങനെയുള്ള ടീം ആണ് പിഎസ്എല്‍ ബ്രോഡ്കാസ്റ്റിങ് നടത്തുന്നത്. ഇതില്‍ പ്ലേയര്‍ ട്രാക്കിങ് നടത്തുന്നത് മുഴുവന്‍ ഇന്ത്യക്കാരാണ്. ക്രൂ അംഗങ്ങൾ നാട്ടിലേക്ക് മടങ്ങുന്നതോടെ പിഎസ്‌എൽ സംപ്രഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ്. വ്യാഴാഴ്ച ഇസ്ലാമാബാദിൽ നടന്ന യോഗത്തിന് ശേഷം ദേശീയ സുരക്ഷാ കൗൺസിൽ പാകിസ്ഥാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അടുത്ത 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണത്തിന് ശേഷം, ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫാൻകോഡ് വെബ്‌സൈറ്റിൽ നിന്ന് പിഎസ്എല്ലിന്റെ എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്തു. കശ്മീര്‍ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ്…
Read More » -
‘അടിയൊക്കെ കൊള്ളാം, പക്ഷേ മോന്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ വീട്ടിലിരിക്കേണ്ടി വരും’; വൈഭവിന് മുന്നറിയിപ്പുമായി വീരേന്ദ്ര സേവാഗ്; ‘ഒരു കളികൊണ്ടു പ്രശസ്തരായവരെ എനിക്കറിയാം, അവര്‍ക്ക് എന്തു സംഭവിച്ചെന്നും’
മുംബൈ: പതിനാലാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറി വെടിക്കെട്ടു പ്രകടനം കാഴ്ചവയ്ക്കുന്ന രാജസ്ഥാന്‍ താരം വൈഭവ് സൂര്യവന്‍ഷിക്കു മുന്നറിയിപ്പുമായി വീരേന്ദ്ര സേവാഗ്. സഞ്ജു സാംസണു പരിക്കേറ്റതോടെയാണ് ഓപ്പണറായി വൈഭവിന് അവസരം കിട്ടിയത്. ആദ്യ നേരിട്ട പന്ത് സിക്‌സര്‍ പറത്തിയാണ് വൈഭവ് ഞെട്ടിച്ചത്. എന്നാല്‍ ആര്‍സിബിക്കെതിരേ വലിയ മികവ് കാട്ടാന്‍ കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച വൈഭവ്, 12 പന്തില്‍ രണ്ട് സിക്സറടക്കം 16 റണ്‍സാണ് നേടിയത്. ഭുവനേശ്വര്‍ കുമാറിനെ സിക്സര്‍ പറത്തിയ തൊട്ടടുത്ത പന്തില്‍ ക്ലീന്‍ബൗള്‍ഡായി. ഇതോടെയാണു സേവാഗ് മുന്നറിയിപ്പുമായി എത്തിയത്. താരത്തിന്റെ പ്രായം പരിഗണിച്ചാണ് ഇത്തരമൊരു ഉപദേശം സെവാഗ് നല്‍കിയിരിക്കുന്നത്. ‘നീ നല്ല പ്രകടനം നടത്തുമ്പോള്‍ പ്രശംസിക്കുമെന്നും മോശമാവുമ്പോള്‍ വിമര്‍ശിക്കുമെന്നും തിരിച്ചറിയാന്‍ സാധിക്കണം. എപ്പോഴും ലാളിത്യം കൈവിടാതിരിക്കുക. ഒന്നോ രണ്ടോ മത്സരംകൊണ്ട് പ്രശസ്തരായ നിരവധി താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് അവര്‍ ഒന്നുമല്ലാതെ ആകുന്നതും കണ്ടിട്ടുണ്ട്. അതിന് കാരണം അവര്‍ സ്വയം താനൊരു വലിയ സംഭവമാണെന്ന് കരുതുന്നതുകൊണ്ടാണ്’…
Read More » -
പോലീസില്‍നിന്ന് പടിയിറക്കം; പിറന്നാള്‍ ദിനത്തില്‍ ഐ.എം. വിജയന് യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍; മൂന്നുനാള്‍ കഴിഞ്ഞാല്‍ വീണ്ടും കളിക്കളത്തിലേക്ക്; പടിയിറങ്ങുന്നത് ഇന്ത്യകണ്ട ഇതിഹാസം
മലപ്പുറം : കാൽപന്ത് കളിയിലെ മികവിൽ 18 ാം വയസിൽ അതിഥി താരമായി പൊലീസിൽ എത്തിയ ഐ എം വിജയൻ 38 വർഷത്തെ സർവ്വീസിന് ശേഷം കാക്കിക്കുപ്പായം അഴിച്ചു. അമ്പത്താറാം പിറന്നാൾ ദിവസമാണ് വിരമിക്കലിനായി തെരഞ്ഞെടുത്തത്. ഐ എം വിജയന് പൊലീസ് സേന ഔദ്യോഗിക യാത്രയയപ്പ് നൽകി. മലപ്പുറത്ത് എംഎസ്‌പി അസി. കമാൻഡന്റ് പദവിയിൽ നിന്നാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിച്ച താരം പടിയിറങ്ങുന്നത്. ഇന്ന് രാവിലെ നടന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന് സല്യൂട്ട് സ്വീകരിച്ചതോടെ വി പി സത്യനും യു ഷറഫലിയും സി വി പാപ്പച്ചനും കെ ടി ചാക്കോയും കുരികേശ് മാത്യുവും പി പി തോബിയാസും അടക്കമുള്ള കേരള പൊലീസ് ഫുട്‌ബോൾ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങി. 30നാണ് വിജയന്റെ സർവീസ് കാലാവധി പൂർത്തിയാവുക. തന്റെ ജീവിതം അത്ഭുതകരമായി മാറ്റിമറിച്ച കേരള പൊലീസിന്റെ കുപ്പായമാണ് ഐ എം വിജയൻ അഴിച്ചുവയ്‌ക്കുന്നത്. 1969 എപ്രിൽ 25ന് തൃശൂർ കോലോത്തുംപാടം…
Read More » -
ഐപിഎല്ലിനായി പാകിസ്താന്‍ സൂപ്പര്‍ലീഗ് വേണ്ടെന്നു വയ്ക്കും; ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നു; അടുത്ത വര്‍ഷം കളിക്കാന്‍ കഴിയുമെന്നു പ്രതീക്ഷ: വെളിപ്പെടുത്തലുമായി പേസര്‍ മുഹമ്മദ് ആമിര്‍
ലഹോര്‍: ഇന്ത്യ-പാക് നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി മുന്‍ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാനും ടൂര്‍ണമെന്റില്‍ കളിക്കാനും താല്‍പര്യമുണ്ടെന്നും ആമിര്‍ തുറന്നുപറഞ്ഞു. ഐപിഎല്ലിനായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ടെന്നു വയ്ക്കുന്നതില്‍ കുഴപ്പമില്ലെന്നും ആമിര്‍ വ്യക്തമാക്കി. നിലവില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമിന്റെ താരമാണ് മുഹമ്മദ് ആമിര്‍. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച ആമിര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ്. അതിന്റെ ഭാഗമായാണ് ഐപിഎല്‍ കളിക്കാനുള്ള മോഹവും താരം തുറന്നുപറഞ്ഞത്. ”അവസരം ലഭിച്ചാല്‍ ഉറപ്പായും ഞാന്‍ ഇന്ത്യയില്‍ കളിക്കും. ഞാനത് തുറന്നുപറയുകയാണ്. അടുത്ത വര്‍ഷം എനിക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. അവസരമുണ്ടെങ്കില്‍ ഞാന്‍ കളിക്കുന്നതില്‍ എന്താണു തെറ്റ്? ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയില്ലെങ്കില്‍ മാത്രം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇറങ്ങാം.” ആമിര്‍ ഒരു പാക്കിസ്ഥാന്‍ മാധ്യമത്തോടു പ്രതികരിച്ചു. ‘അടുത്തവര്‍ഷം ഐപിഎല്ലും…
Read More » -
മൂന്നു സീസണുകളില്‍ വിയര്‍ത്തു കളിച്ചിട്ടും കടുത്ത അപമാനം; ഗോയങ്കയോടു മിണ്ടാന്‍ കൂട്ടാക്കാതെ രാഹുല്‍; പക വീട്ടാനുള്ളതാണെന്നു സോഷ്യല്‍ മീഡിയ; അര്‍ധ സെഞ്ച്വറിക്കു പിന്നാലെ കാമക്കണ്ണുകള്‍ പകര്‍ത്തിയത് കൗതുക ദൃശ്യങ്ങള്‍
മുംബൈ: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ എട്ടുവിക്കറ്റ് ജയത്തിനുശേഷം കെ.എല്‍. രാഹുലിനൊപ്പം കാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഈ ഐപിഎല്ലിലെ മൂന്നാം അര്‍ധ സെഞ്ചറിയും കുറിച്ച് വിജയിച്ച് എല്‍എസ്ജിക്കെതിരെ ജയിച്ച് മടങ്ങിയ രാഹുലിന് ഇത് മധുരപ്രതികാര നിമിഷം കൂടിയാണ്. അര്‍ധസെഞ്ച്വറിക്ക് പിന്നാലെ ബാറ്റ് പിന്നിലേക്ക് വച്ച് ജഴ്‌സിയിലെ നമ്പറില്‍ തൊട്ട് ആഘോഷിക്കാനും രാഹുല്‍ മറന്നില്ല. ജയിച്ചു മടങ്ങിയ രാഹുലിനെ അഭിനന്ദിക്കാന്‍ എല്‍എസ്ജി ഉടമയായ സഞ്ജീവ് ഗോയങ്കയും മകന്‍ ശാശ്വതും പുഞ്ചിരിയോടെ കാത്തുനിന്നുവെങ്കിലും തണുപ്പന്‍ പ്രതികരണമാണ് രാഹുലില്‍ നിന്നുണ്ടായത്. കൈ കൊടുത്തെങ്കിലും ഒരുവാക്കും മിണ്ടാതെ രാഹുല്‍ മടങ്ങി. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ തവണ എല്‍എസ്ജിക്കുവേണ്ടി ഇറങ്ങിയ രാഹുലിനെ വിട്ടുകളഞ്ഞത് ഏറെ വിഷമമുണ്ടാക്കിയിരുന്നു. മൂന്ന് ഫോറും ആറ് സിക്‌സുമടക്കം 42 പന്തുകളില്‍ നിന്ന് 57 റണ്‍സാണ് രാഹുല്‍ ഡല്‍ഹിക്കായി നേടിയത്. ഇതോടെ ഐപിഎല്ലില്‍ അതിവേഗം 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററും രാഹുലായി. 130ാം ഇന്നിങ്‌സിലാണ് രാഹുലിന്റെ നേട്ടം.…
Read More » -
നീലക്കുപ്പായത്തില്‍ വിക്കറ്റ് കാക്കാന്‍ ഇന്ത്യക്കായി ആരിറങ്ങും? ഗംഭീറിനു മുന്നില്‍ എട്ടുപേര്‍; അഞ്ചുപേര്‍ ഒന്നിനൊന്നു മെച്ചം; തീപ്പൊരി മത്സരം രണ്ടുപേര്‍ തമ്മില്‍; ഇനിയുള്ള കളികള്‍ നിര്‍ണായകം
ബംഗളുരു: ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു കാത്തിരിക്കുന്നത് എട്ടുപേര്‍. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറാത്തവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ടൂര്‍ണമെന്റില്‍ കീപ്പര്‍മാരുടെ പ്രകടനം ശ്രദ്ധിക്കുന്ന ഇന്ത്യന്‍ ടീം കോച്ച് ഗൗതം ഗംഭീറിനു മുന്നിലാണ് എട്ടുപേരുകളുള്ളത്. ഈവര്‍ഷം ടി20 ഏഷ്യാ കപ്പും അടുത്തവര്‍ഷം ലോകകപ്പും നടക്കും. വിക്കറ്റിനു പിന്നിലും ബാറ്റിംഗിലും പൂര്‍ണമായി വിശ്വസിക്കാവുന്ന രണ്ടുപേരെയാണു പരിഗണിക്കുക. എന്നാല്‍, മികച്ച ഫോമിലുള്ളവരില്‍നിന്ന് രണ്ടുപേരെ കണ്ടെത്തുക എളുപ്പമല്ല. ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ അണ്‍ക്യാപ്ഡ് വിക്കറ്റ് കീപ്പര്‍മാരില്‍ ഡല്‍ഹിയുടെ അഭിഷേക് പോറല്‍, പഞ്ചാബിന്റെ പ്രഭ്‌സിമ്രന്‍ സിംഗുമാണ്. ഓപ്പണിംഗില്‍ ഇരുവരും വെടിക്കെട്ടു തുടക്കമാണു നല്‍കുന്നത്. എട്ടു മത്സരങ്ങളില്‍ പോറെലിന് 146.10 ആണു സ്‌ട്രൈക്ക് റേറ്റ്. 225 റണ്‍സ് നേടി. ഒരു ഫിഫ്റ്റിയും ഇതിലുണ്ട്. പഞ്ചാബിന്റെ വെടിക്കെട്ട് ഓപ്പണറായ പ്രഭ്സിമ്രന്‍ മുന്‍ സീസണുകള്‍ പോലെ തന്നെ ഇത്തവണയും സാന്നിധ്യമറിയിച്ചു. എട്ട് ഇന്നിങ്സുകളില്‍ നിന്നും 168.54 സ്ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത് 209 റണ്‍സാണ്. ധ്രുവ് ജുറേല്‍ രാജസ്ഥാനുവേണ്ടി എട്ട്…
Read More » -
ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം! പ്ലേ ഓഫ് പ്രതീക്ഷയില്ലെന്ന് ധോണി; ലക്ഷ്യം അടുത്ത സീസണ്‍; മഞ്ഞപ്പട പ്ലേ ഓഫ് കാണുമെന്നു പറഞ്ഞ അമിത് മിശ്രയെ ട്രോളി സേവാഗ്
ചെന്നൈ: ഇനി പ്ലേഓഫ് പ്രതീക്ഷയില്ലെന്നും അടുത്ത സീസണിലേക്കുള്ള പദ്ധതികളാണു സിഎസ്‌കെയ്ക്കു വേണ്ടതെന്നും മഞ്ഞപ്പടയുടെ നായകന്‍ എം.എസ്. ധോണി. ഈ സീസണിലെ കരുത്ത് മോശമാണ്. അടുത്ത വര്‍ഷത്തേക്കുള്ള പ്ലേയിംഗ് 11 കണ്ടെത്താനാണ് ഇനി ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും ക്യാപ്റ്റന്‍സിയിലുമടക്കം സകല മേഖലകളിലും വന്‍ പരാജയമായിരുന്നു ചെന്നൈ ടീം. ആദ്യം മുതല്‍ കെട്ടുറപ്പില്ലായിരുന്നു. ഇടയ്‌ക്കൊരു വിജയത്തോടെ പ്രതീക്ഷ നല്‍കിയെങ്കിലും തുടരെത്തുടരെ തോല്‍വിയായിരുന്നു ഫലം. പ്ലേ ഓഫ് പ്രതീക്ഷ മങ്ങിയതോടെ തുടര്‍ന്നുള്ള കളികളില്‍ അടുത്ത സീസണ്‍ ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങളും പ്രതീക്ഷിക്കാം. ആദ്യ മത്സരങ്ങളില്‍ പിന്നോട്ടുപോയ മുംബൈ ഇന്ത്യന്‍സ് അടക്കമുള്ള ടീമുകള്‍ ശക്തമായ തിരിച്ചുവരവാണു നടത്തിയത്. കന്നിക്കിരീടം ലക്ഷ്യമിട്ട് ആര്‍സിബിയും മികച്ച പ്രകടനം നടത്തുന്നു. ഇതിനിടെ സിഎസ്‌കെ പ്ലേ ഓഫിലെത്തുമെന്നു പറഞ്ഞ മുന്‍ താരം അമിത് മിശ്രയെ സേവാഗ് ട്രോളിയതും വൈറലായി. എട്ടു മത്സരങ്ങളില്‍ രണ്ടുവട്ടം മാത്രം ജയിച്ച സിഎസ്‌കെ ജയിക്കുമെന്നു ക്രിക്ബസില്‍ നടത്തിയ അഭിമുഖത്തിനിടെയാണു അമിത് മിശ്ര പറഞ്ഞത്. എന്നാല്‍,…
Read More » -
കശ്മീര്‍ ഭീകരാക്രമണം: കടുപ്പിച്ച് ക്രിക്കറ്റ് ലോകവും; പാകിസ്താനുമായി ഇനി കളിക്കില്ലെന്ന് ഇന്ത്യ; ഐസിസി മത്സരങ്ങളില്‍ മാത്രം പങ്കെടുക്കും; ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാര്‍ ഇറങ്ങുക കറുത്ത ബാന്‍ഡ് ധരിച്ച്
ബംഗളുരു: കശ്മീര്‍ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് കളികളും ഭാവിയിലുണ്ടാകില്ലെന്നു പ്രഖ്യാപിച്ച് ബിസിസിഐ. 2012-13 ശേഷ ഇന്ത്യയും പാകിസ്താനും മാത്രം ഉള്‍പ്പെടുന്ന മത്സരങ്ങള്‍ നടന്നിട്ടില്ല. ഇതു ഭാവിയിലും കര്‍ശനമായി തുടരുമെന്ന സൂചനയാണു വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നല്‍കുന്നത്. അമ്പതോവര്‍ മത്സരത്തിന് ഇന്ത്യയിലെത്തിയതിനുശേഷം പാകിസ്താനും ഇന്ത്യയും മാത്രം ഉള്‍പ്പെടുന്ന കളികള്‍ നടന്നിട്ടില്ല. 2008ല്‍ ആണ് ഇന്ത്യ അവസാനമായി പകിസ്താനില്‍ കളിക്കുന്നത്. പിന്നീട് 2023ല്‍ ഇന്ത്യയില്‍ ലോകകപ്പിലും പാകിസ്താനുമായി ഏറ്റുമുട്ടി. ഈ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് പാകിസ്താനില്‍ പോകില്ലെന്ന് അറിയിച്ചതിനു പിന്നാലെ മത്സരങ്ങള്‍ ദുബായിലേക്കു മാറ്റിയിരുന്നു. ഞങ്ങള്‍ ഭീകരാക്രമണത്തിന്റെ ഇരകളാണ്. സര്‍ക്കാര്‍ എന്തുതന്നെ പറഞ്ഞാലും ഞങ്ങള്‍ ചെയ്യും. ഇന്ത്യയും പാകിസ്താനും മുള്ള ഉഭയകക്ഷി മത്സരങ്ങള്‍ ഇനി കളിക്കില്ല. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരമുള്ള മത്സരങ്ങളില്‍നിന്നു മാറി നില്‍ക്കാനാകില്ല. അവര്‍ക്കു സാഹചര്യങ്ങളെന്തെന്നു വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാമില്‍ നടന്ന കൂട്ടക്കുരുതിയില്‍ ക്രിക്കറ്റ് ലോകത്തിന് ആശങ്കയുണ്ടെന്ന് ബിസിസിഐ…
Read More »
