Sports

  • ക്യാപ്റ്റാ, അഭിഷേകിനോ, തിലകിനോ പകരക്കാരനല്ല, ഇവൻ നായകൻ ടാ…പുച്ഛിച്ച് ചിരിച്ചവരെക്കൊണ്ട് തലകുനിപ്പിച്ച് സ്വീകരിപ്പിച്ച മലയാളി, കിട്ടിയ അവസരം കളഞ്ഞുകുളിച്ചവനൊന്ന് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ച അതേ നാവുകൊണ്ട് ഹീറോ ഡാ എന്നു പറയിച്ച ഇരട്ടച്ചങ്കൻ… സഞ്ജു വി സാംസൺ…Video

    ഈ ലോകകപ്പിലേക്കുള്ള ‍സഞ്ജുവിന്റെ വരവ് ഡ​ഗൗട്ടിൽ ഇരിപ്പുറപ്പിക്കാനെന്ന് പലരും പരിഹസിച്ചു, വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷാൻ കിഷനും കളംനിറഞ്ഞാടിയതോടെ കളത്തിലിറങ്ങിയ ശേഷം വിക്കറ്റ് കീപ്പറിന്റെ ​ഗൗസുപോലും ഊരിമാറ്റി പകരക്കാരന്റെ റോളിലേക്ക് മാറേണ്ടിവന്നു… അവിടെ നിന്നുള്ള സഞ്ജു വിശ്വനാഥ് സാംസണിന്റെ ഒന്നൊന്നര തിരിച്ചുവരവായിരുന്നു ഇന്നലെ ഈഡൻ ഗാർഡൻസിൽ കണ്ടത്. അതും തോറ്റാൽ ടീം ലോകകപ്പ് സെമി കാണാതെ പുറത്താവുമെന്ന അതിനിർണായക സാഹചര്യം. മുന്നിൽ കരീബിയൻ കരുത്തർ ഉയർത്തിയ 196 റൺസെന്ന റൺമല. ഏത് താരവും സമ്മർദത്തിന് അടിപ്പെടുന്ന നിമിഷം… അഭിഷേക് മുതൽ ഓരോരുത്തരായി വിൻഡീസിനു മുന്നിൽ തലകുനിച്ച് മടങ്ങി. പക്ഷേ സഞ്ജു ശാന്തനായിരുന്നു. കളിയുടെ മനശാസ്ത്രം മനസിലാക്കിയ ഒരു പ്രൊഫഷണൽ ക്ലാസ് ബാറ്ററുടെ അസാമാന്യ പ്രകടനമാണ് പിന്നീട് ക്രിക്കറ്റ് ലോകം കാണുന്നത്. ഇന്ത്യ വിജയ റൺ കുറിച്ച ആ നിമിഷത്തിൽ കമന്റേറ്ററും പറഞ്ഞു, സഞ്ജു സ്പെഷ്യൽ സാംസൺ. അതേ അവൻ കളിക്കു ശേഷം പറഞ്ഞ വാക്കുകളിൽ തന്നെ അവന്റെ എക്സ്പീരിയൻസ് കാണാൻ സാധിക്കും. ഞാൻ…

    Read More »
  • ഈശോയേ…വിജയ ഫോർ നേടിയ ശേഷം മുട്ടുകുത്തി കുരിശുവരിച്ച് സഞ്ജു!! ഞാൻ കാത്തിരുന്ന ദിവസമാണിത്…ലോകം മുഴുവൻ ഞാനായതായി തോന്നുന്നു, എന്റെ താഴ്ചകളിൽ ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു… എന്ത് സംഭവിക്കും? ‘എനിക്ക് സാധിക്കുമോ? ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു… ഞാൻ വളരെ സന്തോഷവാനാണ്… വീഡിയോ

    കൊൽക്കത്ത: അന്ന് ഓസ്ട്രേലിയയ്ക്കെതിരെ വിജയിച്ച് ഫൈനലിലെത്തിയ ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് അന്നത്തെ വിജയ ശിൽപി ജെമിമ റോഡ്രി​ഗസ് ആദ്യം യേശുവിന് നന്ദി പറഞ്ഞു… ഇന്ന് അതേ സ്ഥാനത്ത് സഞ്ജു സാംസൺ. അർദ്ധ സെഞ്ചുറി നേടിക്കഴിഞ്ഞപ്പോഴും ഇന്ത്യ 5 വിക്കറ്റിന് ജയിച്ച ശേഷവും സഞ്ജു മൈതാനത്ത് മുട്ടുകുത്തിനിന്ന് ഈശോയെന്നു വിളിച്ച് നെറ്റിയിൽ പിതാവിനും പുത്രനും കുരിശു വരച്ച് തന്റെ നന്ദി അറിയിക്കുന്ന വീഡിയോ ഐസിസി തന്നെ പങ്കുവച്ചു. ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നത് മലയാളിതാരം സഞ്ജു സാംസണാണ്. 50 പന്തിൽ പുറത്താവാതെ സഞ്ജു നേടിയ 97 റൺസാണ് ഇന്ത്യക്ക് സെമി ഫൈനൽ ബെർത്ത് ഉറപ്പാക്കിച്ചത്. നാല് സിക്‌സും 12 ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. അവസാന ഓവറിൽ ഏഴ് റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നു. റൊമാരിയോ ഷെപ്പേർഡിന്റെ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സർ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ്…

    Read More »
  • വന്നവർ വന്നവർ പാതിവഴിയിൽ തളർന്നു വീണു, ഇരട്ടച്ചങ്കന്റെ തോളിലേറി ഇന്ത്യ സെമി ഫൈനലിലേക്ക്… 50 ബോളിൽ 12 ഫോർ, 4 സിക്സ് ഉൾപെടെ സഞ്ജു 97*, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം-video

    കൊൽക്കത്ത: ടി20 ക്രിക്കറ്റ് ലോകകപ്പ് സെമിപ്രവേശത്തിന് വെസ്റ്റിൻഡീസിനെതിരേ മലയാളി താരം സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. 50 ബോളിൽ 12 ഫോർ, 4 സിക്സ് ഉൾ‌പെടെ പുറത്താകാതെ താരം 97 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് നിർണായക വിക്കറ്റുകൾ നഷ്ടപ്പെട്ടു, 10 വീതം റൺസുകളെടുത്ത അഭിഷേക് ശർമയുടേയും ഇഷാൻ കിഷന്റേയും വിക്കറ്റുകളാണ് പവർപ്ലേ ഓവറുകളിൽ ഇന്ത്യയ്ക്ക് നഷ്‌ടമായത്. ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയ വിൻഡീസ് ഇടയ്ക്കൊന്ന് പതറിയെങ്കിലും പിന്നീട് അർഷ്ദീപിനേയും മറ്റുബോളർമാരേയും കണക്കിന് പ്രഹരിക്കുകയായിരുന്നു. നാലോവറിൽ 43 റൺസാണ് അർഷ്ദീപ് വിട്ടുകൊടുത്തത്. ഓപ്പർണമാരായ ഷായ് ഹോപ്പ് (33 പന്തിൽ 32), റോസ്റ്റൺ ചേസ് (25 പന്തിൽ 40), വമ്പനടിക്ക് മുതിർന്ന ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 27), റൂൽർഫോഡ് (9…

    Read More »
  • ഈ കളിയിൽ ജയത്തിൽ കുറഞ്ഞ് ഒന്നും മതിയാകില്ല!! വിൻഡീസിന് ബാറ്റിങ്, സഞ്ജു തുടരും, ടീം പൊളിക്കാതെ ഇന്ത്യ

    കൊൽക്കത്ത: ടി20 ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റ് ചെയ്യും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിൻഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അതേസമയം സിംബാബ്‌വെക്കെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ തുടരും. ടോസ് ലഭിച്ചിരുന്നെങ്കിൽ ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്ന് വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് വ്യക്തമാക്കി. ഒരു മാറ്റവുമായിട്ടാണ് വിൻഡീസ് ഇറങ്ങുന്നത്. ബ്രൻഡൻ കിംഗിന് പകരം അകെയ്ൽ ഹൊസീൻ ടീമിലെത്തി. പ്ലേയിംഗ് ഇലവൻ- ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, തിലക് വർമ്മ, ശിവം ദുബെ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര. വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്, ഷിംറോൺ ഹെറ്റ്മെയർ,…

    Read More »
  • പാക്ക് പ്രവചന സിംഹം വീണ്ടുമിറങ്ങിയിട്ടുണ്ട്, പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- മുൻ ക്രിക്കറ്റ് താരം

    ലഹോർ: ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും ഇന്ത്യ സെമി ഫൈനൽ കളിക്കാൻ പോകുന്നില്ലെന്ന് ആവർത്തിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ. ഇന്ത്യ സെമി ഫൈനലിലേക്ക് കടക്കില്ലെന്ന് ആമിർ നേരത്തേ തന്നെ പ്രവചിച്ചിരുന്നു. പിന്നാലെ പാക്ക് താരത്തിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നെങ്കിലും ആമിർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും, ഇന്ത്യ സെമി കളിക്കില്ലെന്നാണ് ആമിറിന്റെ പുതിയ പ്രതികരണം. സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യ നാളെ വെസ്റ്റിൻഡീസിനെ നേരിടാനിരിക്കെയാണ് ആമിറിന്റെ പ്രവചനം പുറത്തുവന്നത്. അതേസമയം ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ നിന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മാത്രമാണ് ഇതുവരെ സെമി ഫൈനൽ എത്തിയത്. രണ്ടാം ഗ്രൂപ്പിൽനിന്ന് സെമിയിലെത്തിയ ഇംഗ്ലണ്ട്, വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യയെയോ, വെസ്റ്റിൻഡീസിനെയോ നേരിടും. ടൂർണമെന്റിലെ ഒരു മത്സരവും തോൽക്കാതെ സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക, കൊൽക്കത്തയിലോ കൊളംബോയിലോ നടക്കുന്ന പോരാട്ടത്തിൽ ന്യൂസീലൻഡിനെയോ പാക്കിസ്ഥാനെയോ നേരിടും. സൂപ്പർ എട്ട് ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും…

    Read More »
  • സെമി ബെർത്ത് ഉറപ്പിക്കാൻ അവസാന അവസരം, ശ്രീലങ്കയെ കുറഞ്ഞത് 65 റൺസിനെങ്കിലും പരാജയപ്പെടുത്തിയേ മതിയാകു, ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിങ്

    കൊളംബോ: സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരേ പാക്കിസ്ഥാന് ബാറ്റിങ്. ടോസ് നേടിയ ലങ്ക ഫീൽഡിങ് തെരഞ്ഞെടുത്തു. അതേസമയം ഗ്രൂപ്പിൽ മൂന്നാമതുള്ള പാക്കിസ്ഥാന് സെമി കാണണമെങ്കിൽ ലങ്കയെ കുറഞ്ഞത് 65 റൺസിനെങ്കിലും പരാജയപ്പെടുത്തിയെ മതിയാകൂ. സൂപ്പർ എട്ടിലെ പാക്കിസ്ഥാന്റെ അവസാന മത്സരത്തിൽ ബാബർ അസം, സയിം അയൂബ്, സൽമാൻ മിർസ എന്നിവർ കളിക്കുന്നില്ല. പകരം നസീം ഷാ, ഖവാജ നഫൈ, അബ്രാർ അഹമ്മദ് എന്നിവരെ ടീമിൽ ഉൾപെടുത്തി. കഴിഞ്ഞ മത്സരത്തിൽ ന്യൂസീലൻഡ് ഇംഗ്ലണ്ടിനോട് തോറ്റതാണ് പാക്കിസ്ഥാന് സെമി സാധ്യത തുറന്നത്. ജയിച്ചാൽ സെമി ടിക്കറ്റെടുക്കാമായിരുന്നെങ്കിലും തോൽവിയോടെ കിവീസിന്റെ കാത്തിരിപ്പ് നീണ്ടു. ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് നേരത്തേ തന്നെ സെമി ബെർത്ത് ഉറപ്പിച്ചിരുന്നു. അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് കിവീസിന് മൂന്ന് പോയന്റുണ്ട്. പാക്കിസ്ഥാന് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റാണുള്ളത്. അവസാന മത്സരത്തിൽ ലങ്കയെ തോൽപ്പിച്ചാൽ പാക്കിസ്ഥാനും മൂന്ന് പോയന്റാകും. ഈ സമയം…

    Read More »
  • ‘ജയിച്ചാലും തോറ്റാലും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ തെറിക്കും; ബാബര്‍ അടക്കമുള്ളവരുടെ അവസാന ടൂര്‍ണമെന്റ്’; പാക് ക്രിക്കറ്റ് ബോര്‍ഡ് കട്ടക്കലിപ്പിലെന്ന് വെളിപ്പെടുത്തല്‍; ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ പരിഗണനയില്‍

    കറാച്ചി: ട്വന്റി-20 ലോകകപ്പിലെ പ്രകടനം എന്തുതന്നെയായാലും പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സല്‍മാന്‍ അലി ആഗ തെറിക്കുമെന്ന് ഉറപ്പ്. ടീമിലെ മറ്റ് ചില മുതിര്‍ന്ന താരങ്ങളുടെയും ദേശീയ ടീമിനായുള്ള അവസാന ടൂര്‍ണമെന്റായിരിക്കും ഇതെന്നും സൂചനയുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ (പിസിബി)യിലെ വിശ്വസനീയ കേന്ദ്രത്തെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിനുണ്ടായ തിരിച്ചടികളില്‍ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി കടുത്ത അതൃപ്തിയിലാണ്. ‘നഖ്വി ഒട്ടും സന്തുഷ്ടനല്ല. ഇത്തവണ ലോകകപ്പില്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സെലക്ടര്‍മാരും ടീം മാനേജ്മെന്റും ബോര്‍ഡിലെ അടുത്ത സഹായികളും അദ്ദേഹത്തിന് ഉറപ്പുനല്‍കിയിരുന്നു. സല്‍മാനെ ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ നഖ്വി ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ചില താരങ്ങളുടെ ഭാവി സംബന്ധിച്ച് ഹെഡ് കോച്ച് മൈക്ക് ഹെസനുമായും സെലക്ടര്‍മാരുമായും അദ്ദേഹം തുറന്ന ചര്‍ച്ച നടത്തും. സല്‍മാന്‍, ബാബര്‍ അസം, ഉസ്മാന്‍ ഖാന്‍ എന്നിവരുള്‍പ്പെടെയുള്ള ചില താരങ്ങളുടെ ട്വന്റി-20 അന്താരാഷ്ട്ര കരിയര്‍ ഈ ലോകകപ്പിന് ശേഷം അവസാനിച്ചേക്കാം.…

    Read More »
  • ‘ഒന്നുകില്‍ 60 റണ്‍സിന് ജയിക്കണം, അല്ലെങ്കില്‍ 8 ഓവര്‍ ബാക്കി നില്‍ക്കേ അടിച്ചെടുക്കണം’; രണ്ടും സംഭവിക്കാന്‍ പോകുന്നില്ല; പാകിസ്ഥാന്‍ സെമി ഫൈനലില്‍ എത്തില്ലെന്ന പ്രവചനവുമായി വീരേന്ദര്‍ സെവാഗ്

    ബംഗളുരു: പാകിസ്ഥാന്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടില്ലെന്ന് പ്രവചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗ്. ക്രിക്ബസില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് സെവാഗ് വെടിപൊട്ടിച്ചത്. സല്‍മാന്‍ അലി ആഗയുടെ ടീം ആദ്യം ബാറ്റ് ചെയ്ത് 160 റണ്‍സ് നേടിയാല്‍, അവര്‍ 60-ലധികം റണ്‍സിന് വിജയിക്കേണ്ടതുണ്ട്. ‘അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല’ എന്നായിരുന്നു സേവാഗിന്റെ പ്രതികരണം. ശ്രീലങ്ക ഉയര്‍ത്തിയ 160 റണ്‍സ് പിന്തുടരുകയാണെങ്കില്‍, 40-ലധികം പന്തുകള്‍ ബാക്കിനില്‍ക്കെ പാകിസ്ഥാന്‍ ജയിക്കണം. ‘അതും സംഭവിക്കാന്‍ പോകുന്നില്ല’ സെവാഗ് കൂട്ടിച്ചേര്‍ത്തു. കാര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെവാഗ് പറഞ്ഞത് ഇങ്ങനെയാണ്: ‘പാകിസ്ഥാന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇംഗ്ലണ്ട് ജയിക്കണമെന്ന അവരുടെ പ്രാര്‍ത്ഥനകള്‍ ഫലിച്ചു. എന്നാല്‍ അവരുടെ ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ പാകിസ്ഥാനെ സഹായിക്കാന്‍ പോകുന്നില്ല. അവര്‍ കുറെ കാലമായി പ്രാര്‍ത്ഥിക്കുന്നു, പക്ഷേ അത് ഫലിക്കുന്നില്ല. അതിനാല്‍ ഇത് സാധ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ എങ്ങനെയെങ്കിലും യോഗ്യത നേടിയാല്‍ അത് വളരെ നല്ലത്.’ ‘അവര്‍ 160 റണ്‍സ് എടുക്കുകയും 60 റണ്‍സിന് വിജയിക്കുകയും…

    Read More »
  • വലതു വശത്തേക്ക് വായുവിൽ പറന്നുയർന്നൊരു വൺ ഹാൻഡ് ക്യാച്ച്, ഫുട്ബോളിൽ ഗോൾ കീപ്പറുടെ അസാധ്യ സേവ് പോലെ… കമൻറേറ്റർമാർ, സഞ്ജുവിനായി ആർത്തുവിളിച്ച് ചെപ്പോക്ക്…

    ചെന്നൈ: സൂപ്പർ എട്ടിലെ രണ്ടാം മൽസരത്തിൽ സിംബാബ്​വെയെ 72 റൺസിന് തോൽപ്പിച്ച് സെമി സാധ്യതകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മൽസരത്തിൽ ബാറ്റിങ്ങിനൊപ്പം കിടിലനൊരു വൺ ഹാൻഡ് ക്യാച്ചും കൊണ്ട് ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് സഞ്ജു. അഭിഷേകിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു തുടക്കം രണ്ടാം പന്ത് തന്നെ സിക്സർ പറത്തിയാണ് ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകിയത്. 15 പന്തിൽ നിന്ന് 24 റൺസെടുത്ത് താരം മടങ്ങിയെങ്കിലും അപ്പോഴേക്കും അഭിഷേകിന് അടിച്ചു കളിക്കാം എന്ന ധൈര്യം വന്നിരുന്നു. അതുപോലെ വിക്കറ്റിന് പിന്നിലും മാസ്മരിക പ്രകടനമാണ് സഞ്ജു ഇന്നലെ പുറത്തെടുത്തത്. രണ്ടാം ഇന്നിങ്സിൻറെ അവസാന ഓവറിലാണ് ആരാധകരെ ഞെട്ടിച്ച ആ പ്രകടനം. അവസാന ഓവറിലെ മൂന്നാമത്തെ പന്ത് ശിവം ദുബെ എറിയുന്നു. 101.5 കി.മീ വേഗതയിലുള്ള പന്ത് തഷിങ്ക മുസ്കിവ അടിച്ചു പറത്താൻ ശ്രമിച്ചു. പന്തിൻറെ അറ്റത്ത് തട്ടി വിട്ടതും വിക്കറ്റ് കീപ്പർ സഞ്ജുവിൻറെ വലത് ഭാഗത്തേക്ക് പറന്നു. ഞൊടിയിടയിൽ വലത്തേക്ക് ഉയർന്നു ചാടിയ സഞ്ജു…

    Read More »
  • എങ്കിലും എന്റെ ക്യാപ്റ്റാ… ധ്യൈര്യം ഭയങ്കരം തന്നെ…. ഒരോവറിൽ നോ ബോളും വൈഡുമടക്കം ദുബെ വിട്ടുനൽകിയത് 21 റൺസ്, അവസാന ഓവറിൽ തനിയാവർത്തനം… രണ്ട് ഓവറിൽ 46 റൺസും ഒരു വിക്കറ്റും… നെ​ഗറ്റീവ് ഒഴിവായില്ല, മഴ കളിച്ചില്ലെങ്കിൽ പ്രതീക്ഷയ്ക്ക് വക

    ചെന്നെെ: വൻ മാർജിനിൽ ജയിക്കേണ്ട മത്സരം… അതിൽ ഭാ​ഗ്യപരീക്ഷണം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ശിവം ദുബെ പന്തേൽപ്പിച്ച ആദ്യ ഓവറിൽ വൈഡും നോബോളും ഫ്രീ ഹിറ്റുമടക്കം സിംബാബ്‌വെ അടിച്ചുകൂട്ടിയത് 21 റൺസ്. പിന്നാലെ അവസാന ഓവർ വീണ്ടും ദുബെയെ പന്തേൽപിച്ച ക്യാപ്റ്റന് പിഴച്ചു. ദുബെ അവസാന ഓവർ എറിയാനെത്തുമ്പോൾ സിംബാബ്‌വെയുടെ സ്കോർ 160 ആയിരുന്നെങ്കിൽ 20 ഓവർ അവസാനിച്ചപ്പോഴേക്കും 184 ൽ എത്തി. അഞ്ച് നോ ബോളാണ് താരം രണ്ടോവറിൽ എറിഞ്ഞത്. നാലോവർ വീതം എറിഞ്ഞ വരുണും അക്സറും 35 വീതം റൺസുകൾ വിട്ടുനൽകി, മൂന്നോവർ വീതമെറിഞ്ഞ ബുമ്രയും പാണ്ഡ്യയും 21 റൺസ് വീതം വിട്ടുനൽകിയപ്പോൾ നാലോവറിൽ 3 വിക്കറ്റെടുത്ത അർഷ്ദീപ് 24 റൺസ് വിട്ടുനൽകി. അതേസമയം വെസ്റ്റിൻഡീസിനെ ദക്ഷിണാഫ്രിക്കയും സിംബാബ്‌വേയെ ഇന്ത്യയും കീഴടക്കിയതോടെ ഞായറാഴ്ച നടക്കുന്ന ഇന്ത്യ- വിൻഡീസ് പോരാട്ടം നിർണായകമായി. സിംബാബ്‌വേ ലോകകപ്പിൽ നിന്ന് പുറത്തായി. ദക്ഷിണാഫ്രിക്ക സെമിയിലുമെത്തി. ഇന്ത്യ-വിൻഡീസ് മത്സരത്തിൽ ജയിക്കുന്നവർക്ക് സെമിയിലെത്താം. എന്നാൽ…

    Read More »
Back to top button
error: