Sports
-
2025ല്‍ വേട്ടയാടിയ അതേ ദൗര്‍ബല്യം; പത്തു വര്‍ഷം മുമ്പത്തെ ആ കളിയില്‍നിന്ന് കാര്യമായ മാറ്റമില്ല! മധ്യ ഓവറുകളിലെ ഇഴച്ചില്‍ എങ്ങനെ മറികടക്കും? കൊല്‍ക്കത്തയ്ക്ക് ശക്തിയും ദൗര്‍ബല്യവുമാകുന്ന രഹാനെ; ഇന്ത്യന്‍ പിച്ചില്‍ ഇതൊന്നും ഒരു റണ്ണല്ല!
ന്യൂഡല്‍ഹി: കൃത്യം പത്തു വര്‍ഷം മുമ്പ് വാംഖഡെ സ്റ്റേഡിയം. അജിങ്ക്യ രഹാനെ കളിച്ച ഇന്നിംഗ്സ് ടി20 ക്രിക്കറ്റിനെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആ ഒരു ഇന്നിംഗ്സ് മാത്രമല്ല അതിന് കാരണമായത്, അത് പെട്ടെന്ന് സംഭവിച്ചതുമല്ല. എന്നാല്‍ ഒരു ദശകത്തിന് ശേഷം ആ സ്‌കോര്‍കാര്‍ഡിലേക്ക് നോക്കുമ്പോള്‍, ഭൂതകാലത്തിന്റെ അവശേഷിപ്പായി തോന്നും! അന്ന്, ടി20 ലോകകപ്പ് സെമി ഫൈനലില്‍, രഹാനെ 15.3 ഓവര്‍ ക്രീസില്‍ ചിലവഴിച്ച് 35 പന്തില്‍ നിന്ന് 40 റണ്‍സാണ് നേടിയത്. രണ്ട് ഫോറുകള്‍ മാത്രം അടിച്ച അദ്ദേഹം ഒരു സിക്‌സര്‍ പോലും നേടിയില്ല. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 192 റണ്‍സ് അന്ന് കുറിച്ചു. എന്നാല്‍ വ്യത്യസ്തമായ ടി20 ശൈലി പുറത്തെടുത്ത വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യയുടെ നാല് സിക്‌സറുകള്‍ക്ക് മറുപടിയായി 11 സിക്‌സറുകള്‍ പറത്തി ഏഴ് വിക്കറ്റിന് അനായാസം വിജയിച്ചു. ഞായറാഴ്ച ഇതേ വേദിയില്‍, മുംബൈ ഇന്ത്യന്‍സിനെതിരെ രഹാനെ ബാറ്റ് ചെയ്തത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. ഈ ഫോര്‍മാറ്റില്‍…
Read More » -
അവസാന ഓവറില്‍ പന്ത് ചുരണ്ടി, ക്യാമറയില്‍ എല്ലാം പതിഞ്ഞു; പാക് താരം കുടുങ്ങി; കാത്തിരിക്കുന്നത് വിലക്ക്
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പന്തുചുരണ്ടല്‍ വിവാദം. ലാഹോര്‍ ഖലന്ദേഴ്‌സും കറാച്ചി കിങ്സുമായുള്ള മത്സരത്തിനിടെ ലാഹോര്‍ താരം ഫഖർ സമാനാണ് പന്തുചുരണ്ടിയത്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ ഫഖര്‍ സമാനെ കയ്യോടെ പൊക്കി. എന്നാല്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ ഫഖര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. കറാച്ചി കിങ്സുമായുള്ള മത്സരത്തിന്‍റെ അവസാന ഓവറിലാണ് സംഭവം. ജയിക്കാന്‍ 14 റൺസായിരുന്നു കറാച്ചി ടീമിന് ആവശ്യം. പേസർ ഹാരിസ് റൗഫ് അവസാന ഓവർ എറിയുന്നതിന് മുന്‍പായാണ് സമാന്‍ പന്തുചുരണ്ടിയത്. ടീം ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രിഡി, ഫഖര്‍ സമാന്‍, റൗഫ് എന്നിവര്‍ ബൗളിങ് റണ്ണപ്പിന് സമീപം സംസാരിക്കുന്നതിനിടെ സമാന്‍ പന്തില്‍ കൃത്രിമം കാണിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ കൃത്യമായി ടിവി ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ അംപയര്‍ ഫൈസൽ അഫ്രീദി പന്ത് ആവശ്യപ്പെടുകയും പരിശോധിക്കുകയും ചെയ്തു. ഓൺ-ഫീൽഡ് അംപയറായ ഷർഫുദ്ദൗളയുമായി ചർച്ച നടത്തിയ ശേഷം പന്തില്‍ കൃത്രിമം കാണിച്ചത് ഉറപ്പിക്കുകയും കറാച്ചി ടീമിന് അഞ്ച് പെനാൽറ്റി റൺസ് അനുവദിക്കുകയും ചെയ്തു. അവസാന…
Read More » -
2025 ജൂൺ നാലിന് ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരമർപ്പിച്ച് ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഇനിയുള്ള രണ്ടുമാസം കുട്ടി ക്രിക്കറ്റിന്റെ പോരാട്ട നാളുകൾ… അഭിഷേകിന് ഐപിഎല്ലിലും പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്
ബെംഗളൂരു: നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റുചെയ്തുകൊണ്ട് രണ്ടുമാസം നീണ്ടുനിൽക്കുന്ന ഐപിഎൽ മാമാങ്കത്തിന് ആവേശത്തുടക്കം. 2025ലെ ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരമർപ്പിച്ചുകൊണ്ടായിരുന്നു ഐപിഎല്ലിന് തുടക്കമായത്. 11 ആരാധകരെ അനുസ്മരിപ്പിച്ചുകൊണ്ട് 11 കസേരകൾ വേദിക്കരുകിൽ ഒരുക്കി. അതേസമയം ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ ഫീൽഡിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് ഒരു വിക്കറ്റ് നഷ്ടമായി. ടി 20 ലോകകപ്പിൽ മോശം ഫോം കൊണ്ട് ഏറെ പഴികേട്ട അഭിഷേക് ശർമയ്ക്ക് ഐപിഎൽ തുടക്കത്തിൽ തന്നെ പിഴച്ചു. എട്ടു ബോളിൽ ഒരു സിക്സറടക്കം 7 റൺസെടുത്ത് അഭിഷേക് പുറത്തായി. അഭിഷേകിന്റെയടക്കം രണ്ടുവിക്കറ്റുകൾ സൺറൈസേഴ്‌സിന് നഷ്ടമായി. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, അനികേത്…
Read More » -
ധോണിക്ക് പരുക്ക്, രണ്ടാഴ്ച കളിക്കില്ല, വിക്കറ്റ് കീപ്പറായി ചെന്നൈയിൽ സഞ്ജുവിന്റെ കന്നിയങ്കം, എതിരാളികൾ പഴയ തട്ടകത്തിലെ രാജസ്ഥാൻ റോയൽസ്…
ചെന്നൈ: ഐപിഎൽ 19–ാം സീസണിന്റെ ആദ്യ മത്സരത്തിനു മുൻപു തന്നെ ആരാധകർക്ക് ഒരേസമയം സന്തോഷവും അതേസമയം ദു:ഖവും തരുന്ന വാർത്ത. ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്. ധോണിക്ക് പരുക്കേറ്റതായി ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചു. പേശിവലിവ് കാരണം എഐപിഎലിലെ ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങൾ ധോണി കളിക്കില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങൾ ശനിയാഴ്ച അറിയിച്ചു. ‘‘എം.എസ്.ധോണി നിലവിൽ പേശിവലിവിൽനിന്നു മുക്തനായി വരുന്നതേയുള്ളൂ. ഇതിന്റെ ഫലമായി, ഐപിഎൽ 2026-ന്റെ ആദ്യ രണ്ടാഴ്ച അദ്ദേഹത്തിന് നഷ്ടമായേക്കും. വേഗം സുഖം പ്രാപിക്കട്ടെ, തല! ’’– ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം ആരാധകർക്ക് സന്തോഷം തരുന്നവാർത്തയുമെത്തി ധോണിയുടെ അസാന്നിധ്യത്തിൽ മലയാളി താരം സഞ്ജു സാംസണാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ. രാജസ്ഥാനിൽനിന്ന് ചെന്നൈയ്ക്ക് ചേക്കേറിയശേഷം സഞ്ജുവിന്റെ കന്നിയങ്കമാണ് 30ാം തിയതിയിലെ മത്സരം. അതും പഴയ ടീം എതിരാളികളായെത്തുമ്പോൾ ആരാധകരുടെ ആവേശം ഒരു പടികൂടി കൂടും. ടി 20 ലോകകപ്പിലും സൈഡ് ബഞ്ചിലിരുന്ന സഞ്ജുവിന്…
Read More » -
‘പെണ്ണ്, പണം, പാർട്ടികൾ, റീൽസ്… എനിക്ക് അഭിഷേകിനോട് അറപ്പ് തോന്നുന്നു…യുവരാജ് സിങ്ങിന് അടുത്തെത്താൻ ഇവനൊക്കെ ഇനിയുമൊരു യുഗം വേണ്ടിവരും’- യോഗ്‍രാജ് സിങ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ അഭിഷേക് ശർമയെയും ശുഭ്മൻ ഗില്ലിനെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ യോഗ്‍രാജ് സിങ് രംഗത്ത്. അഭിഷേകിന്റെ ശ്രദ്ധ പൂർണമായും ക്രിക്കറ്റിലല്ലെന്നും ചില സമയങ്ങളിൽ പ്രതിരോധാത്മകമായി കളിക്കേണ്ടതുണ്ടെന്നും യോഗ്‌രാജ് കുറ്റപ്പെടുത്തി. യോഗ്‌രാജിന്റെ മകനും മുൻ ഇന്ത്യൻ താരവുമായ യുവരാജ് സിങ്, അഭിഷേകിന്റെയും ശുഭ്മൻ ഗില്ലിന്റെയും മെന്ററാണ്. ‘‘യുവരാജ് സിങ്ങിന് അടുത്തെത്താൻ അവന് ഇനിയുമൊരു യുഗം വേണ്ടിവരും. ഈ പ്രപഞ്ചം മുഴുവൻ പ്രവർത്തിക്കുന്നത് അച്ചടക്കത്തിലാണ്. ക്രിക്കറ്റ് താരങ്ങളും അങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. എവിടെയാണ് ക്രിക്കറ്റ് താരങ്ങൾക്ക് പിഴയ്ക്കുന്നത്? പാർട്ടികൾ, പെൺകുട്ടികൾ, പണം, എപ്പോഴും ഷൂട്ടിങ്ങുകൾ, അങ്ങനെയാണ് ഇവരുടെ പോക്ക്’’– ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യോഗ്‌രാജ് പറഞ്ഞു. അതുപോലെ തനിക്ക് അഭിഷേക് ശർമയോട് ‘അറപ്പ്’ തോന്നുന്നെന്നും യോഗ്‌രാജ് പറഞ്ഞു. താൻ അഭിഷേകിന് പലപ്പോഴും സന്ദേശങ്ങൾ അയക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘എനിക്ക് അവനോട് വലിയ അറപ്പ് തോന്നുന്നു. ഈ കളിയെ നിസാരമായി കാണരുത് എന്ന് ഞാൻ അവന്…
Read More » -
ഹോട്ടൽ മുറിയിൽ യുവാക്കളെ എത്തിച്ച് ലഹരി വില്പനയും ലൈംഗീക ചൂഷണവും; സന്തോഷ് ട്രോഫി കേരള ഫുട്ബോൾ ടീം മുൻ താരം പിടിയിൽ
തിരുവനന്തപുരം ∙ സന്തോഷ് ട്രോഫി കേരള ഫുട്ബോൾ ടീം മുൻ താരവും ട്രാവൻകൂർ ടൈറ്റാനിയം സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ 4 ഗ്രാം എംഡിഎംഎയുമായി നഗരത്തിലെ ഹോട്ടലിൽ നിന്ന് എക്സൈസ് സംഘം പിടികൂടി. പ്രത്യേക മൊബൈൽ ആപ് തയാറാക്കി അതു വഴി യുവാക്കളെ ഹോട്ടൽ മുറിയിൽ എത്തിച്ച് ലഹരി കൈമാറുന്നതാണ് നജീബ് ഖാന്റെ രീതിയെന്ന് എക്സൈസ് പറഞ്ഞു. 5 വർഷമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് നജീബ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഹോട്ടലിലേക്ക് 25 ഗ്രാം എംഡിഎംഎയുമായി ബെംഗളൂരുവിൽ നിന്ന് ഏജന്റ് വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോകന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നജീബ് കുടുങ്ങിയത്. സന്തോഷ് ട്രോഫി താരമെന്ന നിലയിലാണ് ടൈറ്റാനിയത്തിൽ നജീബ് ഖാന് സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ചത്. അഞ്ചു വർഷമായി നജീബ് ലഹരി ഉപയോഗിക്കുന്നുണ്ട്. ഇതിനു ശേഷമാണ് വിൽപനയും തുടങ്ങിയത്. യുവാക്കളെ വിളിച്ചുവരുത്തി ലഹരി കച്ചവടവും ലൈഗിംക ചൂഷണവും പതിവായിരുന്നുവെന്ന് എക്സൈസ് പറയുന്നു. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ…
Read More » -
ബിര്‍ല, ബ്ലിറ്റ്‌സര്‍, ബ്ലാക്‌സ്‌റ്റോന്‍, ടൈംസ് ഓഫ് ഇന്ത്യ കണ്‍സോര്‍ഷ്യം ആര്‍സിബിയെ ഏറ്റെടുക്കും; 1.78 ബില്യണ്‍ ഡോളറിന്റെ പടുകൂറ്റന്‍ ഡീല്‍!; യുണൈറ്റഡ് സ്പിരിറ്റ്‌സ് കൈവിട്ടതു മുതല്‍ അനിശ്ചിതത്വം; വരുമാനത്തില്‍ വന്‍ വര്‍ധന പ്രതീക്ഷ
ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോള്‍ട്ട് വെഞ്ചേഴ്‌സ്, ബ്ലാക്ക്‌സ്റ്റോണ്‍ (Blackstone) എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യം, ഐപിഎല്‍ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 1.78 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കും. ആഴ്ചകള്‍ നീണ്ട ‘ലേലം വിളി’കള്‍ക്കാണ് ഇതോടെ അവസാനമായത്. യുകെ ആസ്ഥാനമായുള്ള കുടിവെള്ള ഭീമന്‍ ഡിയാജിയോയുടെ (Diageo) ഇന്ത്യന്‍ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ്, തങ്ങളുടെ മദ്യ വ്യാപാരത്തിന് ബെംഗളൂരു ഫ്രാഞ്ചൈസി ആവശ്യമില്ലെന്നു വിലയിരുത്തി നവംബറില്‍ 100 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിനെക്കുറിച്ച് അറിയിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി നടന്ന ലേലം വിളികളില്‍ ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ കെകെആര്‍ (), ബ്ലാക്ക്‌സ്റ്റോണ്‍, ഇന്ത്യന്‍ വ്യവസായികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവല്ല, മണിപ്പാല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോ-ചെയര്‍മാന്‍ അവ്റാം ഗ്ലേസര്‍ എന്നിവരും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബോളിവുഡ് താരങ്ങളും…
Read More » -
ഫിറ്റ്‌നസ് സംരക്ഷിച്ച് രോഹിത്ത്, ബീസ്റ്റ് മോഡില്‍ കോലി; കാത്തിരിപ്പ് തുടര്‍ക്കഥ; ഇരുവരും അര്‍ഹിക്കുന്നത് വ്യക്തതയാണ്, ഊഹാ പോഹങ്ങളല്ല; ലോക കപ്പില്‍ താരങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ ഉരുണ്ടുകളിച്ച് ബിസിസിഐ
ബംഗളുരു: ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സ് വരെ തുടരാനുള്ള തന്റെ ആഗ്രഹം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ 2027 ഏകദിന ലോകകപ്പ് വരെ തുടരാനാണ് ലക്ഷ്യമിടുന്നത്. ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്റെ ലക്ഷ്യം 2028 ആയി നിശ്ചയിച്ചിരിക്കുന്നു. ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാകട്ടെ ദക്ഷിണാഫ്രിക്ക ലോകകപ്പിലാണ് തന്റെ അന്തിമ ലക്ഷ്യം ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിലെ എല്ലാവരും ഭാവി ലക്ഷ്യങ്ങളില്‍ ശ്രദ്ധാലുക്കളാണ്. മുന്‍ ഏകദിന ക്യാപ്റ്റന്മാരായ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും സംബന്ധിച്ച അവ്യക്തത ഒഴികെ! കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യന്‍ ക്രിക്കറ്റിന് അവര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കിടയിലും, വരാനിരിക്കുന്ന ലോകകപ്പിലെ തങ്ങളുടെ പങ്കിനെക്കുറിച്ച് രോഹിത്തിനോ വിരാടിനോ ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ടൂര്‍ണമെന്റ് അടുത്തുവരുമ്പോഴും, ‘ഇനിയും സമയമുണ്ട്’, ‘ഞങ്ങള്‍ വര്‍ത്തമാനകാലത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു’ തുടങ്ങിയ പദപ്രയോഗങ്ങളല്ലാതെ ബിസിസിഐ വ്യക്തമായിട്ടൊന്നും പറയുന്നില്ല. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലില്‍നിന്ന് വ്യക്തമായ പിന്തുണ വന്നത് 2025 ഒക്‌ടോബറിലാണ്. ‘തീര്‍ച്ചയായും.…
Read More » -
‘നായകനാകുന്നത് പോയിട്ട് ദേശീയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ല’… ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്
തോൽവികളിൽ നിന്ന് തോൽവികളിലേക്കു നീങ്ങി ക്രിക്കറ്റിൽ പരിഹാസമായി മാറിയിരിക്കുന്ന ടീമാണ് പാക്കിസ്ഥാൻ. കഴിഞ്ഞ ഏഷ്യ കപ്പിൽ ഫൈനലിൽ ഇന്ത്യയോട് തോറ്റ് കപ്പും അടിച്ചുമാറ്റി മുങ്ങിയ പാക്കിസ്ഥാൻ ടി 20 ലോകകപ്പിലും നാണംകെട്ടാണ് പുറത്തായത്. കൂടാതെ ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും പാക്കിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ഏകദിന പരമ്പരയും തോറ്റതോടെ വലിയ വിമർശനങ്ങളാണ് ടീമിനും ക്രിക്കറ്റ് ബോർഡിനും നേരെ ഉയരുന്നത്. ഇപ്പോഴിതാ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും സ്റ്റാർ പേസറുമായ ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. നായകനാകുന്നത് പോയിട്ട് ദേശീയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ലെന്നാണ് ലത്തീഫ് പറഞ്ഞത്. ഷഹീനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതിന് പിന്നാലെയാണ് ലത്തീഫ് പ്രതികരണം. ‘ഷഹീൻ ഏകദിന ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് ഇപ്പോൾ എല്ലാവരും പറയുന്നു. എന്നാൽ സത്യത്തിൽ അദ്ദേഹം ടീമിൽ പോലും സ്ഥാനം നേടാൻ അർഹനല്ല എന്നതാണ് യാഥാർത്ഥ്യം. ഏകദിന നായകത്വത്തിൽ നിന്നും മാറ്റി ടി 20 ടീമിന്റെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം…
Read More »
