Sports

  • കോമണ്‍വെല്‍ത്ത് ഗെയിംസ് 2030-ന് ആതിഥ്യമരുളാന്‍ ഇന്ത്യ ; ഗെയിംസിന്റെ നൂറാം പതിപ്പിന് ഗുജറാത്തിലെ അഹമ്മദാബാദ് വേദിയാകും ; ആതിഥേയത്വം വഹിക്കുന്നത് 20 വര്‍ഷത്തിന് ശേഷം

    ഇന്ത്യന്‍ കായിക ലോകത്തിന് വലിയ വാര്‍ത്തയായി, 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നഗരമായി ഗുജറാത്തിലെ അഹമ്മദാബാദിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം വാര്‍ഷിക പതിപ്പായതുകൊണ്ട് തന്നെ ഈ ഗെയിംസ് വളരെ സവിശേഷമായിരിക്കും. 2010-ല്‍ ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നതിന് ശേഷം ഇന്ത്യ ഒരു മെഗാ കായിക ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത് ഇത് ആദ്യമായാണ്. അഹമ്മദാബാദിലെ സിഡബള്യൂജി 2030ല്‍ അഹമ്മദാബാദ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആകെ 15 മുതല്‍ 17 വരെ കായിക ഇനങ്ങള്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെഗാ ഇവന്റിന്റെ ഭാഗമാകുമെന്ന് ഉറപ്പിച്ച കായിക ഇനങ്ങള്‍ അത്ലറ്റിക്സ്, പാരാ അത്ലറ്റിക്സ്, നീന്തല്‍, പാരാ നീന്തല്‍, ടേബിള്‍ ടെന്നീസ്, പാരാ ടേബിള്‍ ടെന്നീസ്, ബൗള്‍സ്, പാരാ ബൗള്‍സ്, വെയ്റ്റ് ലിഫ്റ്റിംഗ്, പാരാ പവര്‍ ലിഫ്റ്റിംഗ്, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, നെറ്റ്‌ബോള്‍, ബോക്‌സിംഗ് ശേഷിക്കുന്ന കായിക ഇനങ്ങള്‍ അന്തിമമാക്കുന്നതിനുള്ള നടപടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. ഉള്‍പ്പെടുത്താന്‍ പരിഗണിക്കുന്ന കായിക ഇനങ്ങള്‍ ഇവയാണ്: ആര്‍ച്ചറി, ബാഡ്മിന്റണ്‍,…

    Read More »
  • പരിശീലനം അമ്പേ പരാജയമോ? ഗംഭീര്‍ തെറിച്ചേക്കും; ‘എല്ലാവര്‍ക്കും ഉത്തരവാദിത്വം, ചാമ്പ്യന്‍സ് ട്രോഫിയിലും ഏഷ്യാ കപ്പിലും വിജയപ്പിച്ചു; ഭാവി ബിസിസിഐക്കു തീരുമാനിക്കാം’

    ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. താനുള്‍പ്പടെ എല്ലാവര്‍ക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ”ഇക്കാര്യത്തില്‍ കുറ്റം ഞാന്‍ മുതല്‍ എല്ലാവര്‍ക്കുമുണ്ട്. ഞങ്ങള്‍ നന്നായി കളിക്കണമായിരുന്നു. ഒന്നിന് 95 എന്ന നിലയില്‍നിന്ന് ഏഴിന് 122 എന്ന നിലയിലേക്കു വീഴുന്നത് ഒരിക്കലും സ്വീകാര്യമല്ല. ഒരു താരത്തെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഞാനൊരിക്കലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തില്ല.” ഗംഭീര്‍ പ്രതികരിച്ചു. പരിശീലകനെന്ന നിലയില്‍ തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നും ഗംഭീര്‍ പറഞ്ഞു. ”എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. പക്ഷേ ചാംപ്യന്‍സ് ട്രോഫിയിലും ഏഷ്യാകപ്പിലും ഇംഗ്ലണ്ടിലും അനുകൂലമായ ഫലം കൊണ്ടുവന്നതും ഞാന്‍ തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം, അല്ലാതെ ഞാനല്ല. ഇതു മുന്‍പും പറഞ്ഞിട്ടുള്ളതാണ്. ടെസ്റ്റ് ക്രിക്കറ്റാണ് പ്രധാനമെങ്കില്‍, അതിന് അനുസരിച്ചുള്ള പരിഗണന നമ്മള്‍ കൊടുക്കേണ്ടിവരും. തോല്‍വിയില്‍ ഒരു താരത്തെയോ, വ്യക്തിയെയോ കുറ്റം പറയാന്‍…

    Read More »
  • ദക്ഷിണാഫ്രിക്കയോട് തോറ്റത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ പാകിസ്താനും പിന്നിലായി ; രണ്ടു തവണ ഫൈനല്‍ കളിച്ച ഇന്ത്യ അഞ്ചാം സ്ഥാനത്ത്

    ഗുവാഹട്ടി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. ദക്ഷിണാഫ്രിക്ക ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പരാജയം വഴങ്ങി പരമ്പര കൈവിട്ട ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഓസ്‌ട്രേലിയ മുന്നില്‍ നില്‍ക്കുന്ന പട്ടികയില്‍ ഇന്ത്യ പാകിസ്താ നും പിന്നില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയാകട്ടെ നിലവി ല്‍ രണ്ടാം സ്ഥാനത്താണ്. രണ്ടു കളികളില്‍ ഒരു വിജയവും ഒരു സമനിലയുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്തും രണ്ടു കളികളില്‍ ഒരു വിജയവും ഒരു സമനിലയുമായി പാകിസ്ഥാന്‍ നാലാം സ്ഥാനത്തുമാണുള്ളത്. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഒരു സമ്പൂര്‍ണ പരമ്പര വിജയം സ്വന്തമാക്കു ന്നത്. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ 400 റണ്‍സിലേറെ തോല്‍വി വഴങ്ങുന്നത്. ഇതിന് മുമ്പെ…

    Read More »
  • സാങ്‌ലിയിലെ സ്‌കൂള്‍ കുട്ടിയില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി മാറിയ സ്മൃതി; പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും വിയര്‍പ്പിന്റെയും കഥകള്‍ മാത്രം; വ്യക്തി ജീവിതം എന്തുമാകട്ടെ, അവര്‍ വളരുന്ന പെണ്‍കുട്ടികള്‍ക്കു മാതൃകയായി പുഞ്ചിരിക്കും

    ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്‌ക്കെരായ വനിതാ ലോകകപ്പ് ഫൈനലില്‍ കലക്കന്‍ വിജയം നേടിയതിനു പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയാണ് കായിക രംഗത്തെ ശ്രദ്ധാകേന്ദ്രം. ദീര്‍ഘകാല സുഹൃത്തായ പലാഷ് മുഹ്ചാലുമായുള്ള വിവാഹം അച്ഛന്റെ ഹൃദയാഘാതത്തെ തുടര്‍ന്ന് മാറ്റിവച്ചതാണ് പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നീട് പലാഷിനെ വൈകാരിക സമ്മര്‍ദത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. വ്യക്തിപരമായ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ നാഴികക്കല്ലിനു തടസമുണ്ടാക്കിയെങ്കിലും കായിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കരിയറിലേക്കു സ്മൃതി എങ്ങനെ സ്വയം പടുത്തുയര്‍ത്തിയെന്ന കഥയിലേക്കും ശ്രദ്ധ തിരിച്ചുവിട്ടു. അച്ചടക്കം, വിദ്യാഭ്യാസത്തിലെ സ്ഥിരതയാര്‍ന്ന തീരുമാനങ്ങള്‍, വര്‍ഷങ്ങളോളമുള്ള ക്രമാനുഗതമായ പുരോഗതി എന്നിങ്ങനെ ധ്യാനപൂര്‍ണമായ ജീവിതവും ക്ഷമയും എങ്ങനെയാണ് അവളെ പരുവപ്പെടുത്തിയത് എന്നും ഇതോടെ ചര്‍ച്ചയായി. ഠ സാങ്‌ലിയിലെ ബാല്യം 1996 ജൂലൈയില്‍ മുംബൈയിലാണു സ്മൃതിയുടെ ജനനം. എന്നാല്‍, മഹാരാഷ്ട്രയിലെതന്നെ സാങ്‌ലിയിലുള്ള മാധവനഗറാണ് സ്മൃതിയുടെ ജീവിതത്തെ രൂപപ്പെടുത്തിയത്. പ്രദേശിക സ്‌കൂളിലായിരുന്നു പഠനം. ചിന്തമാന്‍ റാവു കോളജ് ഓഫ് കൊമേഴ്‌സില്‍ കോളജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. സ്മൃതിയുടെ…

    Read More »
  • ടി20 ലോകകകപ്പ് ഫെബ്രുവരി ഏഴുമുതല്‍; ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍; കൊളംബോയില്‍ തീപാറും; പാകിസ്താന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയില്‍; രോഹിത്ത് ബ്രാന്‍ഡ് അംബാസഡര്‍

    മുംബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന അടുത്തവർഷത്തെ ട്വന്റി20 ലോകകപ്പിൽ അയൽവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽതന്നെ. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈയിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ, യുഎസ്എയെ നേരിടും. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം. ലോകകപ്പിൽ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്. രോഹിത് ശർമയാണ് ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡർ. തുടർച്ചയായ നാലാം ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് റൗണ്ടിൽ നേർക്കുനേർ വരുന്നത്. നമീബിയയും നെതർലൻഡ്സുമാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ മറ്റു എതിരാളികൾ. ആകെ 20 ടീമുകൾ മത്സരിക്കുന്ന ലോകകപ്പിൽ ഇന്ത്യയിൽ അഞ്ചും ശ്രീലങ്കയിൽ മൂന്നും വേദികളുണ്ട്. ഇരു ടീമുകളും ഫൈനലിലെത്തിയാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഈ ലോകകപ്പിൽ 3 തവണ ഏറ്റുമുട്ടും. മാർച്ച് എട്ടിന് നടക്കുന്ന ഫൈനലിന്റെ വേദിയായി അഹമ്മദാബാദ് സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കലാശപ്പോരാട്ടം കൊളംബോയിൽ നടക്കും. ∙ 2026 ട്വന്റി20 ലോകകപ്പിൽ 20 ടീമുകൾ, 8 വേദികൾ,…

    Read More »
  • പന്ത് ഏകദിനത്തില്‍ സഞ്ജുവിനെ അപേക്ഷിച്ച് വമ്പന്‍ പരാജയം; എന്നിട്ടും സെലക്ടര്‍മാര്‍ പരിഗണിച്ചു; ശ്രേയസ് അയ്യരുടെയും ഗില്ലിന്റെയും അസാന്നിധ്യത്തില്‍ ഇന്ത്യ വരുത്തുന്നത് ഗുരുതര പിഴവോ? ഈ കണക്കുകള്‍ സത്യം പറയും

    ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച സെലക്ഷന്‍ ബോര്‍ഡ് സഞ്ജുവിനെ ഒഴിവാക്കിയത് വമ്പന്‍ പിഴവെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകര്‍. പന്തിന്റെ ആക്രമണോത്സുകതയും കളി ജയിപ്പിക്കാനുള്ള അപ്രതീക്ഷിത പ്രകടനവും നിലനില്‍ക്കുമ്പോഴും ഏകദിനത്തില്‍ സഞ്ജുവിനെ അപേക്ഷിച്ചു വമ്പന്‍ പരാജയമാണെന്നും കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തില്‍ സ്ഥിരതയുള്ള ബാറ്ററുടെ സ്ഥാനമെന്താണ് ഇതിനുമുമ്പും സഞ്ജു തെളിയിച്ചിട്ടുണ്ട്. നവംബര്‍ 30ന് റാഞ്ചിയില്‍ ആരംഭിക്കുന്ന മൂന്നു മത്സരങ്ങളുള്ളസീരീസിലേക്ക് നവംബര്‍ 23ന് ആണു 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യര്‍ക്കും ഗില്ലിനും പരിക്കേറ്റതോടെ സെലക്ടര്‍മാര്‍ ചെറിയ മാറ്റങ്ങളും ടീമില്‍ വരുത്തി. ധ്രുവ് ജുറേല്‍ തിരിച്ചെത്തിയതിനൊപ്പം കാലിന്റെ പരിക്കു മാറിയ റിഷഭ പന്തും ടീമില്‍ ചേരും. എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ ഗംഭീര സെഞ്ചുറിയോടെ കളി ജയിപ്പിച്ചിട്ടും അമ്പതോവര്‍ ഫോര്‍മാറ്റില്‍ 56.7 ശരാശരിയും 99.61 സ്‌ട്രൈക്ക് റേറ്റുമുണ്ടായിട്ടും സഞ്ജുവിനെ പുറത്തിരുത്തി. പന്തിനേക്കാള്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തേണ്ടിയിരുന്നതിന്റെ കാരണങ്ങള്‍ ഇതാ. 1. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം വെള്ളപ്പന്തിലെ കളിയില്‍ സഞ്ജുവിനെക്കാള്‍ ഏറെപ്പിന്നിലാണ് റിഷഭ്…

    Read More »
  • ഒറ്റദിവസം കൊണ്ട് സ്‌കോര്‍ ചെയ്യേണ്ടത് 500 ന് മേല്‍ , കെ എല്‍ രാഹുലും ജയ്‌സ്വാളും വീണു ; അത്ഭുതം നടന്നാല്‍ ഇന്ത്യ ജയിക്കും ; പക്ഷേ ദക്ഷിണാഫ്രിക്കയെ മറികടന്നാല്‍ ചേസിംഗില്‍ കാത്തിരിക്കുന്നത് ഈ നേട്ടം

    ഗുവാഹത്തി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ആവേശകര മായ അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ മറികടക്കാന്‍ നാലാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടത് റെക്കോഡ് ചേസിംഗ്. ഇന്ത്യയുടെ വിജയലക്ഷ്യം 549 റണ്‍സാണ്. നാലാം ഇന്നിംഗ്‌സില്‍ ഒരു ലോക റെക്കോര്‍ഡ് ചേസ് ആവശ്യമാണ്. ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസ് 2003-ല്‍ വെസ്റ്റ് ഇന്‍ഡീസ് ഓസ്ട്രേലിയക്കെതിരെ നേടിയ 418 ആണ്. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിജയകരമായ ചേസ് 1976-ല്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 406 ആണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 400-ല്‍ അധികം റണ്‍സ് നാല് തവണ മാത്രമാണ് വിജയകര മായി ചേസ് ചെയ്തിട്ടുള്ളത്. എന്നിരുന്നാലും ഏഷ്യന്‍ സാഹചര്യങ്ങളില്‍ ഒരു ടീമും 400-ല്‍ അധികം റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചിട്ടില്ല. ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകര മായ ചേസ് 2021-ല്‍ ബംഗ്ലാദേശിനെതിരെ ചട്ടോഗ്രാമില്‍ വെസ്റ്റ് ഇന്‍ഡീസ് നേടിയ 395 റണ്‍സാണ്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വിജയകരമായ ചേസ്…

    Read More »
  • ഇന്ത്യയെ ഇന്നിംഗ്‌സ് തോല്‍വിയിലേക്ക് തള്ളിവിടാന്‍ അവസരമുണ്ടായിട്ടും ഒഴിവാക്കി; രണ്ടു മിനുട്ട് ആലോചിച്ച് ഫോളോ ഓണ്‍ വേണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍; ഇന്ത്യ ഏറ്റവുമൊടുവില്‍ ഫോളോ ഓണ്‍ വഴങ്ങിയത് 2010ല്‍

    ഗുവാഹത്തി: രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 201ന് ഓള്‍ഔട്ടായതോടെ ആതിഥേയരെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാന്‍ (വീണ്ടും ബാറ്റിങ്ങിന് അയയ്ക്കുക) ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവൂമയ്ക്ക് അവസരം ഉണ്ടായിരുന്നിട്ടും വിനിയോയിച്ചില്ല. എന്നാല്‍ അംപയര്‍മാര്‍ ഫോളോ ഓണിനെപ്പറ്റി ചോദിച്ചപ്പോള്‍ ‘രണ്ടു മിനിറ്റ്, ടീമുമായി ആലോചിക്കട്ടെ’ എന്നായിരുന്നു ബവൂമയുടെ മറുപടി. പിന്നാലെ ഡ്രസിങ് റൂമിന് അടുത്തേക്ക് ഓടിയ ബവൂമ, പരിശീലകന്‍ ഉള്‍പ്പെടെ ഉള്ളവരോടു ചോദിച്ച ശേഷം ഫോളോ ഓണ്‍ വേണ്ടെന്നും തങ്ങള്‍ ബാറ്റ് ചെയ്‌തോളാമെന്നും അംപയര്‍മാരെ അറിയിച്ചു. ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയിലേക്ക് തള്ളിവിടാന്‍ അവസരം ഉണ്ടായിട്ടും ഫോളോ ഓണ്‍ ഉപേക്ഷിച്ച ബവൂമയുടെ തീരുമാനം കമന്റേറ്റര്‍മാര്‍ക്കും കൗതുകമായി. നാട്ടില്‍ നടന്ന ടെസ്റ്റില്‍, 2010ലാണ് ഇന്ത്യ അവസാനമായി ഫോളോ ഓണ്‍ വഴങ്ങിയത്. അന്നും ദക്ഷിണാഫ്രിക്ക തന്നെയായിരുന്നു എതിരാളി. മത്സരത്തില്‍ ഇന്നിങ്‌സിനും 6 റണ്‍സിനും ഇന്ത്യ തോറ്റിരുന്നു. ഇതടക്കം 3 തവണയാണ് ഇന്ത്യ സ്വന്തം നാട്ടില്‍ ഫോളോ ഓണ്‍ നേരിടേണ്ടിവന്നത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 201ന് പുറത്താക്കി 288…

    Read More »
  • സ്പിന്‍ പിച്ചൊരുക്കി എതിരാളികളെ പൂട്ടാന്‍ നോക്കിയ ഇന്ത്യയ്ക്ക് കിട്ടിയത് വമ്പന്‍ തിരിച്ചടി ; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതയും മങ്ങി

    ഗുവാഹട്ടി: ആദ്യ ടെസ്റ്റിലെ പരാജയത്തിന് കണക്ക് തീര്‍ക്കാന്‍ ഗുവാഹട്ടിയില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്നും കിട്ടിയത് കൂറ്റന്‍ പണി. മത്സരത്തില്‍ വിജയം നേടണമെങ്കില്‍ 522 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് മുന്നില്‍ വെച്ചിരിക്കുന്നത്. 400 റണ്‍സിന് മുകളില്‍ ചേസിംഗ് നടത്തിയിട്ടില്ലാത്ത ഏഷ്യന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് പ്രോട്ടീസിന്റെ വെല്ലുവിളി അല്‍പ്പം കനത്തത് തന്നെയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റിന് 260 റണ്‍സ് എടുത്ത ദക്ഷിണാഫ്രിക്ക ഇന്നിംഗ്്‌സ് ഡിക്ലയര്‍ ചെയ്തു. സ്റ്റബ്‌സിന്റെയും ഡിസോഴ്‌സിയുടേയും മികവില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബൗളര്‍മാരെ കീഴടക്കി. സ്റ്റബ്‌സിന്റെ 94 റണ്‍സും ഡിസോഴ്‌സിയുടെ 49 റണ്‍സുമായിരുന്നു രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സിന് കരുത്തു പകര്‍ന്നത്. വിയാന്‍ മള്‍ഡര്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ മാര്‍ക്രം 29 റണ്‍സും നേടിയപ്പോള്‍ നായകന്‍ ടെമ്പാ ബാവുമ മാത്രമാണ് രണ്ടക്കം കാണാതെ മടങ്ങിയത്. മൂന്ന് റണ്‍സ് എടുക്കാനേ ക്യാപ്റ്റന് കഴിഞ്ഞത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് എടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ…

    Read More »
  • ഗംഭീറിനു പകരം ആളെത്തപ്പുന്നു; മുന്‍നിര താരങ്ങളും ഗംഭീറിനെതിരെ; ഗംഭീര്‍ രാജിക്കൊരുങ്ങുന്നതായും സൂചന

    ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന്‍ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ സ്ഥാനമൊഴിയാന്‍ തയ്യാറാകുന്നതായി സൂചന. ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിനു പുറമെ തനിക്ക് നേരിടേണ്ടി വന്ന കടുത്ത വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പരിശീലകസ്ഥാനം രാജിവെച്ചൊഴിയാന്‍ ഗംഭീര്‍ ആലോചിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റിലുണ്ടായ നാണക്കേട് രണ്ടാം ടെസ്റ്റില്‍ ഇല്ലാതാക്കാം എന്ന പ്രതീക്ഷ തകര്‍ന്നതോടെയാണ് ഗംഭീര്‍ രാജിയെന്ന തീരുമാനത്തിലേക്ക് ഉറ്റുനോക്കുന്നത്. പല മുതിര്‍ന്ന കളിക്കാരും ഗംഭീറിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതും ഗംഭീറിന് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനെ പെട്ടന്ന് മത്സരത്തിലേക്കും വിജയപഥത്തിലേക്കും തിരിച്ചുകൊണ്ടുവരികയെന്ന വലിയ ദൗത്യം എളുപ്പമല്ലെന്ന തിരിച്ചറിവും ഗംഭീറിനെ രാജിക്ക് നിര്‍ബന്ധിതനാക്കുന്നുണ്ട്. അതേസമയം ഗംഭീറിന് ഇനിയും അവസരം കൊടുക്കണമെന്നും രണ്ടു ടെസ്റ്റു മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു അന്തിമ വിലയിരുത്തല്‍ വേണ്ടെന്നും ബിസിസിഐക്കുള്ളില്‍ അഭിപ്രായമുണ്ട്. ഒന്നാം ടെസ്റ്റിന്റെ മാനസികസമ്മര്‍ദ്ദം ഗംഭീറിനെ രണ്ടാം ടെസ്റ്റിലും ബാധിച്ചുവെന്ന് പൊതുവെ വിലയിരുത്തുന്നുണ്ട്. ഗംഭീറിന്റെ ബോഡി ലാംഗ്വേജിലും കളിക്കാരോടുള്ള പെരുമാറ്റത്തിലും വരെ അത് പ്രകടമാണെന്ന്…

    Read More »
Back to top button
error: