Sports

  • ഫ്‌ളവറല്ല, ഫയര്‍! 2024ലെ കണ്ണീരിനു ഫലം കണ്ടു; പതിറ്റാണ്ടിനുശേഷം വാങ്കഡെയില്‍ ആര്‍സിബിക്ക് മധുര പ്രതികാരം; തീപ്പൊരിയായി ബാറ്റ്‌സ്മാന്‍മാര്‍; അടിമുടി ഫോമില്‍ ടീം

    ബംഗളുരു: പത്തുവര്‍ഷത്തിനുശേഷം മുംബൈയെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ തകര്‍ത്ത് ആര്‍സിബിയുടെ മുന്നേറ്റം. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 2015ലാണ് ഇതിനുമുന്‍പ് ആര്‍സിബി വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈയെ തോല്‍പിച്ചിട്ടുള്ളത്. നാലോവറില്‍ 45 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനം ആര്‍സിബി വിജയത്തില്‍ നിര്‍ണായകമായി. ഏറ്റവുമൊടുവില്‍ വാങ്കഡെയില്‍ ചേസിംഗിനിടെ വീണുപോയ ആര്‍സിബിയുടെ തിരിച്ചുവരവ് ഇനി കാണാനുള്ള കളിയെന്തെന്നുള്ളതിന്റെ വ്യക്തമായ സൂചനയായി. മുംബൈയ്‌ക്കെതിരേ അവസാന ആറുകളിയിലും വീണുപോയ ആര്‍സിബി, ഇതില്‍ അഞ്ചിലും തോറ്റത് വന്‍ മാര്‍ജിനിലായിരുന്നു. 2024ലെ പരാജയം ടീമിനെ സംബന്ധിച്ചിടത്തോളം ഒരു ‘വേക്കപ്പ് കോള്‍’ ആയിരുന്നു. ബാറ്റിംഗില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കില്‍ കര പറ്റില്ലെന്നു വിമര്‍ശനമുണ്ടായി. ആ ഗെയിമില്‍ ആര്‍സിബി 196 റണ്‍സ് അടിച്ചെങ്കിലും 27 ബോള്‍ ബാക്കി നില്‍ക്കെയാണ് മുംബൈ അടിച്ചെടുത്തത്. https://x.com/i/status/1909313713053876586 ബൗളര്‍മാര്‍ക്കു സമ്മര്‍ദം നല്‍കാതിരിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കണമെന്നു അന്നത്തെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിസ്…

    Read More »
  • ചടപടാ അടിക്കിടെ ക്രുണാലിന്റെ അപ്രതീക്ഷിത ബൗണ്‍സര്‍; വില്‍ ജാക്‌സ് കോഹ്ലിയുടെ കൈയില്‍! മുംബൈയുടെ അടിത്തൂണിളക്കിയ തന്ത്രം; വേറെ ലെവലാണു ചേട്ടന്‍ പാണ്ഡ്യ!

    ബംഗളുരു: മുംബൈയ്‌ക്കെതിരായ തീപ്പൊരി മത്സരത്തില്‍ ആര്‍സിബിക്കു വേണ്ടി കോഹ്ലിപ്പട വെടിക്കെട്ടു ബാറ്റിംഗാണു കാഴ്ചവച്ചത്. 120 ബോളില്‍ 221 റണ്‍സ് നേടിയെങ്കിലും വാങ്കടെയിലെ റണ്ണൊഴുകുന്ന പിച്ചില്‍ ഇതൊന്നും ഒരു സ്‌കോറേയല്ല എന്നതാണു വാസ്തവം. തുടക്കംമുതല്‍ ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ മുംബൈയെ തലങ്ങുംവിലങ്ങും തല്ലിയെങ്കിലും ഇതേ നാണയത്തിലായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈയുടെ മറുപടി. ഒരുവേള ആര്‍സിബിയുടെ കൂറ്റന്‍ സ്‌കോര്‍ മറികടക്കുമെന്ന തോന്നല്‍പോലുമുണ്ടായി. എപ്പോഴും ഐപിഎല്‍ എന്നതു സര്‍പ്രൈസ് ആണ്. ഒരാള്‍ ഫോമായാല്‍ കളിയുടെ ഗതിതന്നെ മാറും. അപ്പോഴാണ് സ്പിന്നര്‍ വേഷത്തില്‍ ആര്‍സിബിക്കുവേണ്ടിയിറങ്ങിയ ക്രുണാല്‍ പാണ്ഡ്യയുടെ കറക്കുവിദ്യയില്‍ മുംബൈയുടെ അടിത്തൂണ്‍ ഇളകിയത്. അപകടരമായി കളിക്കുന്ന വില്‍ ജാക്‌സിനെ പുറത്താക്കിയ ക്രുണാലിന്റെ തന്ത്രമാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. പതിഞ്ഞ സ്‌റ്റെപ്പുമായെത്തി തിരിപ്പന്‍ പന്തെറിയുന്നതിനിടെ അപ്രതീക്ഷിതമായാണു ക്രുണാണില്‍നിന്ന് ബൗണ്‍സര്‍ വന്നത്. വില്‍ അതിനെ ബൗണ്ടറിയിലേക്കു ഉയര്‍ത്തിയെങ്കിലും കോഹ്ലിയുടെ കൈകളില്‍ സുരക്ഷിതമായതോടെ കളിയുടെ ഗതിതന്നെ മാറി! സ്പിന്നറായിവന്ന് അവസാന നിമിഷം ഫാസ്റ്റ് നമ്പര്‍ പുറത്തിറിക്കിയ ക്രുണാലിന്റെ തന്ത്രത്തില്‍ കമന്റേറ്റര്‍മാര്‍…

    Read More »
  • വെല്‍ക്കം മുഫാസ! നെറ്റ്‌സില്‍ തീപാറിച്ച് ബുമ്രയുടെ യോര്‍ക്കറുകള്‍; ബംഗളുരുവിനു മുന്നറിയിപ്പായി വീഡിയോ പുറത്തുവിട്ട് മുംബൈ: കഴിഞ്ഞ സീസണ്‍ നഷ്ടമായതിന്റെ കേടു തീര്‍ക്കുമോ?

    മുംബൈ: തുടര്‍തോല്‍വികള്‍ക്കിടെ മുംബൈ ഇന്ത്യന്‍സിന് ആശ്വാസമായി പേസര്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു. പുറത്തെ പരുക്കിനുശേഷം വിശ്രമത്തിലായിരുന്ന ബുമ്ര ഇന്നലെ മുംബൈ ടീമിനൊപ്പം ചേര്‍ന്നു. ഇന്നു ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ബുമ്ര കളിക്കുമെന്ന് മുഖ്യപരിശീലകന്‍ മഹേള ജയവര്‍ധനെ അറിയിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തോളിനു പരുക്കേറ്റ ബുമ്ര ഈ വര്‍ഷം ജനുവരി 5 മുതല്‍ ചികില്‍സയിലും വിശ്രമത്തിലുമായിരുന്നു. https://twitter.com/i/status/1908862322925531259 ബുമ്ര ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തുന്ന വിഡിയോ മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. പരിശീലനത്തിനിടെ ബാറ്ററുടെ നിലതെറ്റിച്ച് തകര്‍പ്പന്‍ യോര്‍ക്കറില്‍ സ്റ്റംപ് പിഴുതെടുക്കുന്ന ബുമ്രയുടെ ദൃശ്യമാണ് ടീം പങ്കുവച്ചത്. ബുമ്രയുടെ അഭാവത്തില്‍ ഇതുവരെ നാലു മത്സരങ്ങള്‍ക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്, വിജയം നേടാനായത് ഒരേയൊരു മത്സരത്തില്‍ മാത്രമാണ്. ആകെ രണ്ടു പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ. കഴിഞ്ഞവര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത മുംബൈ താരവും ബുമ്രയായിരുന്നു. ഞായറാഴ്ച നെറ്റ്‌സില്‍ കളിക്കുമ്പോഴും ട്രെന്‍ഡ് ബോള്‍ട്ടിനും സാന്റനര്‍ക്കും കാണ്‍ ശര്‍മയ്‌ക്കൊപ്പവും പന്തെറിഞ്ഞിരുന്നു. ബൗളിംഗ് കോച്ച്…

    Read More »
  • ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കി; ബുംറയും ഷമിയും ഇല്ലാത്തപ്പോഴും അവഗണിച്ചു; ആദ്യത്തെ ദുഖം മറികടന്ന് സ്വയം പുതുക്കി; കുറവുകള്‍ നികത്തി; കുന്തമുനയായി അയാള്‍ മടങ്ങിയെത്തി; സിറാജ് ഈസ് ബാക്ക്!

    ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരേ തീയുണ്ട ബോളുകള്‍ തൊടുത്ത മുഹമ്മദ് സിറാജ്, ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ ബൗളറായി. ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്നടക്കം ഒഴിവാക്കിയതിനു പിന്നാലെ രണ്ടുവര്‍ഷം പുറത്തിരിക്കേണ്ടിവന്ന താരം പക്ഷേ, ഇടവേള മുതലാക്കി കഠനാധ്വാനത്തിലായിരുന്നു. ഇപ്പോള്‍ അയാള്‍ തിരിച്ചെത്തിയിരിക്കുന്നു. ഏറ്റവും മിടുക്കനായി! നിയന്ത്രിത ഓവറുകളിലടക്കം മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴാണ് അദ്ദേഹം ടീമില്‍നിന്നു പുറത്താകുന്നത്. ബുംറയ്ക്കു പരിക്കേറ്റു കളിക്കാന്‍ കഴിയാതിരുന്നപ്പോള്‍ പോലും 15 അംഗ ടീമില്‍ സിറാജിന് ഇടം ലഭിച്ചില്ല. ഇന്ത്യക്കാവശ്യം ഇന്‍ടുദി പിച്ച് ബൗളറെയായിരുന്നു. ആ സ്ഥാനത്തേക്ക് സ്പിന്നറാണ് ഇടം പിടിച്ചത്. പിന്നീട് ഒരു സീം ബോളര്‍ക്കു മാത്രമായിരുന്നു സ്ഥാനം. അത് മുഹമ്മദ് ഷമിയും കൊണ്ടുപോയി. 2023 മുതലുള്ള കളികള്‍ പരിശോധിച്ചാല്‍ സിറാജ് മികച്ച ഒരു ബൗളറിലേക്കു പരുവപ്പെടുകയായിരുന്നു. വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫോമില്ലായ്മയുടെ പ്രശ്‌നം ഒരിക്കലും അലട്ടിയില്ല. ഇതിനിടയിലാണ് അദ്ദേഹത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കുന്നത്. ഇക്കാലമത്രയും കളിച്ച ആര്‍സിബിയും സിറാജിനെ വിട്ടുകളഞ്ഞു. ‘ആദ്യം ഇതെനിക്കു ദഹിച്ചില്ലെന്നായിരുന്നു’ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണവും.…

    Read More »
  • നായകനെത്തി, ഇനി എല്ലാം അവൻ നോക്കിക്കോളും, സുഖമായി ഒന്നുറങ്ങാം, രാജസ്ഥാൻ ബാറ്റിങ്ങിനിടെ കൗതുകമുണർത്തി ജോഫ്ര ആർച്ചറിന്റെ ഉറക്കം- വീഡിയോ

    ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കു സഞ്ജുവെത്തിയതോടെ അടിമുടി മാറിയ ടീമിനെയായിരുന്നു ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും അവർ പഞ്ചാബ് നിരയിൽ തുടരെത്തുടരെ പ്രഹരമേൽപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ എത്ര റൺസിനാകും പഞ്ചാബിന്റെ തോൽവി എന്നറിഞ്ഞാൽ മതി എന്നായി സ്ഥിതി. ഇതിനിടെ യാതൊരു ടെൻഷനുമില്ലാതെ ഉറങ്ങുന്ന ഒരു താരത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറൽ. അത് മറ്റാരുമല്ല ഐപിഎൽ സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിലും നിറംകെട്ട പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ. ഒരു വിക്കറ്റുപോലും നേടാനാവാതെ 109 റൺസ് വഴങ്ങിയ ആർച്ചർ വലിയ വിമർശനത്തിന് പാത്രമായിരുന്നു ആർച്ചർ. പക്ഷേ, സഞ്ജു സാംസൺ ക്യാപ്റ്റനായെത്തിയ ഒറ്റ മത്സരത്തിലെ പ്രകടനംകൊണ്ട് ആർച്ചർ എതിർത്തുപറഞ്ഞവരെയെല്ലാം എഴുന്നേൽപ്പിച്ചുനിർത്തി. ശനിയാഴ്ച പഞ്ചാബ് കിങ്‌സിനെതിരേ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്നുവിക്കറ്റുകളാണ് താരം നേടിയത്. ടോസ് നഷ്ടപ്പെട്ട് രാജസ്ഥാൻ ബാറ്റുചെയ്യുന്നതിനിടെയാണ് കൗതുകമുണർത്തുന്ന കാഴ്ച ക്യാമറക്കണ്ണിൽ പതിഞ്ഞത്. 14-ാം ഓവറിനിടെ രാജസ്ഥാൻ റോയൽസിന്റെ ഡ്രസ്സിങ് റൂമിൽ ബ്ലാങ്കറ്റ്…

    Read More »
  • കുഞ്ഞൂഞ്ഞിന്റെ കുഞ്ഞുതാരം; ടെന്നീസില്‍ മുന്നേറി ഉമ്മന്‍ചാണ്ടിയുടെ കൊച്ചുമകന്‍

    തിരുവനന്തപുരം: ‘അപ്പയായിരുന്നു മുത്തിന്റെ കൂട്ട്. അവന് ടെന്നിസില്‍ താത്പര്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍ മികച്ച കളിക്കാരനാക്കണമെന്ന് അപ്പ പറയുമായിരുന്നു. സ്വര്‍ഗത്തിലിരുന്ന് അപ്പ സന്തോഷിക്കുന്നുണ്ടാവും…” കേരളത്തിന്റെ പ്രിയനേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ വാക്കുകളില്‍ മകന്റെ നേട്ടത്തില്‍ സന്തോഷവും പിതാവിന്റെ വിരഹത്തില്‍ സങ്കടവും നിറഞ്ഞു. മികച്ച ടെന്നിസ് താരമായി വളര്‍ന്ന എഫിനോഹ ഉമ്മന്‍ റിച്ചിയുടെ പോരാട്ടം നേരില്‍ കാണാനെത്തിയതാണ് മറിയ. ഒപ്പം ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുമുണ്ട്. കുമാരപുരം രാമനാഥന്‍കൃഷ്ണന്‍ ടെന്നിസ് കോംപ്ലക്‌സിലെ ഗ്രൗണ്ടില്‍ നീല ജേഴ്‌സിയണിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ മുത്ത് സ്മാഷുകള്‍ പായിക്കുകയാണ്. പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ ഇന്‍കെലും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്ന് സംഘടിപ്പിച്ച ഓപ്പണ്‍ പ്രൈസ് മണി ടെന്നിസ് ടൂര്‍ണമെന്റാണ്. രണ്ടിനങ്ങളില്‍ എഫി ചാമ്പ്യനായി. ബോയ്‌സ് അണ്ടര്‍ 18 സിംഗിള്‍സിലും മെന്‍സ് ഡബിള്‍സിലും. മെന്‍സ് സിംഗിള്‍സില്‍ ഫൈനലിലുമെത്തി. ഡബിള്‍സില്‍ അദ്വൈത് ആയിരുന്നു പങ്കാളി. ‘എഫിയെ മത്സരങ്ങള്‍ക്ക് കൊണ്ടുപോകുമ്പോള്‍ എനിക്കുള്ള ധൈര്യം അപ്പയായിരുന്നു. തിരക്കിനിടെ കളി കാണാന്‍ എത്തിയിട്ടില്ല. എങ്കിലും എഫിയുടെ മത്സരമെന്തായെന്ന് വിളിച്ച് ചോദിക്കും…

    Read More »
  • തോല്‍വിയാണെങ്കിലും ‘തല’ തുടരും! ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ഹെഡ് കോച്ച്; ഭാര്യയും മാതാപിതാക്കളും കളികാണാന്‍ എത്തിയതില്‍ വന്‍ ഊഹാപോഹങ്ങള്‍; ഗാലറിയില്‍നിന്നുള്ള വീഡിയോയും വൈറല്‍

    ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു ധോണി വിരമിക്കുന്നെന്ന എല്ലാ ഊഹാപോഹങ്ങളും തള്ളി ചൈന്നെയുടെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്്. അദ്ദേഹം ഇപ്പോഴും സ്‌ട്രോംഗ് ആണ്. ഡല്‍ഹി ക്യാപ്പിറ്റലിനെതിരേയുള്ള തോല്‍വിക്കു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുകയാണു ചെന്നൈ. ഇന്നലെ അക്‌സര്‍ പട്ടേലിന്റെ ഡല്‍ഹിക്കെതിരേ 17 റണ്‍സിനാണു തോറ്റത്. ഇക്കുറിയും റിതുരാജ് ഗെയ്ക്ക്‌വാദിന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് സംഘം അമ്പേ പരാജയപ്പെട്ടു. 184 റണ്‍സ് ഫോളോ ചെയ്തിറങ്ങിയ ടീം ഇക്കുറിയും നിരാശപ്പെടുത്തി. ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള മത്സരം തുടങ്ങുന്നതിനുമുമ്പേ വലിയ ഊഹാപോഹങ്ങള്‍ ഗാലറിയില്‍നിന്നു പ്രചരിച്ചിരുന്നു. ധോണി കളിക്കുശേഷം തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു ഇത്. മാതാപിതാക്കളും ഭാര്യയും മകളുമെത്തിയതോടെ ഇത് ഇരട്ടിയായി. ധോണിയുടെ പിതാവ് പാന്‍ സിങ് ധോണിയും അമ്മ ദേവകി ദേവിയും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മല്‍സരം കാണുന്ന ദൃശ്യങ്ങള്‍ വൈറലാണ്.   https://twitter.com/i/status/1908518388155953242 2008 മുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണെങ്കിലും ആദ്യമായാണ് ഒരു ഐപിഎല്‍ മല്‍സരം…

    Read More »
  • പഞ്ചാബ് കിംഗ്‌സിന് ആദ്യ തോല്‍വി സമ്മാനിച്ച് രാജസ്ഥാന്‍; ശരാശരിയെന്ന് വിമര്‍ശകര്‍ മാര്‍ക്കിട്ട ടീമിനെ വച്ച് സഞ്ജു സാംസണ്‍ എന്ന ക്യാപ്റ്റന്റെ കളി; ബൗളര്‍മാര്‍ക്കും കൈയടി

      മുല്ലൻപൂർ:  ഇന്ത്യൻ പ്രീമിയർ ലീഗിൽ കോടികളുടെ പണക്കിലുക്കവുമായെത്തിയ പഞ്ചാബ് കിങ്സിന് സീസണിൽ ആദ്യത്തെ തോൽവി സമ്മാനിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. തുടർച്ചയായ മൂന്നാം വിജയം തേടിയെത്തിയ പഞ്ചാബ് കിങ്സിനെ 50 റൺസിനാണു രാജസ്ഥാൻ തകർത്തുവിട്ടത്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. ആദ്യ മത്സരങ്ങൾക്കു പിന്നാലെ ശരാശരിയെന്ന് വിമർശകർ മാർക്കിട്ട ടീമിനെ വച്ചാണ് സഞ്ജു സാംസണെന്ന ക്യാപ്റ്റൻ ലേലത്തിൽ കോടികൾ വാരിയെറിഞ്ഞ് മോഹിച്ച താരങ്ങളെയെല്ലാം വാങ്ങിയ പഞ്ചാബിന് ഇരുട്ടടി നൽകിയത്. 41 പന്തിൽ 62 റൺസെടുത്ത നേഹൽ വധേരയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 21 പന്തിൽ 30 റൺസെടുത്ത ഗ്ലെൻ മാക്സ്‍വെല്ലും തിളങ്ങി.മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് ബാറ്റിങ് നിര വിറച്ചുകൊണ്ടാണു തുടങ്ങിയത്. ജോഫ്ര ആർച്ചറുടെ ആദ്യ പന്തിൽ തന്നെ പ്രിയാൻഷ് ആര്യ ബോൾഡായി. ഇതേ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (10) വീണതോടെ പഞ്ചാബ് പ്രതിരോധത്തിലായി.…

    Read More »
  • ഔട്ടായ കലിയിൽ ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു, 67 റൺസുമായി യശസ്വി ജയ്സ്വാളും പുറത്ത്

    പാട്യാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ പുറത്തായ കലിയിൽ ബാറ്റ് വലിച്ചെറിഞ്ഞ് നായകൻ സഞ്ജു സാംസൺ. ഫെർ​ഗുസനെറിഞ്ഞ ബോളിൽ ആഞ്ഞടിക്കാൻ ശ്രമിച്ച സഞ്ജുവിനു ചുവടു പിഴയ്ക്കുകയായിരുന്നു. ബോൾ നേരെ ശ്രേയസ് അയ്യരുടെ കൈകളിലേക്ക്. 26 ബോളിൽ 6 ഫോറുൾപ്പെടെ 38 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഔട്ടായ ഉടൻ ബാറ്റ് വായുവിലേക്ക് പൊക്കിയെറിയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ പവർ പ്ലേ ഓവറുകളിൽ ആഞ്ഞടിക്കുകയായിരുന്നു. നിലവിൽ 14.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 എന്ന നിലയിലാണ് രാജസ്ഥാൻ. 38 റൺസെടുത്ത സഞ്ജു, യശസ്വി ജയ്സ്വാൾ എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. 45 ബോളിൽ 5 സിക്സും 4 ഫോറുമുൾപെടെ ജയ്സ്വാൾ 67 റൺസെടുത്തു. ഫെർ​ഗൂസണുതന്നെയാണ് രണ്ട് വിക്കറ്റും. രാജസ്ഥാൻറെ നായകനായി സഞ്ജു സാംസൺ മടങ്ങിയെത്തിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട രാജസ്ഥാനെ പഞ്ചാബ് ബാറ്റിങ്ങിനയക്കുകയായിരുന്നു. അർഷ് ദീപ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 10 റൺസോടെയായിരുന്നു സഞ്ജു- ജയ്സ്വാൾ സഖ്യത്തിന്റെ…

    Read More »
  • വേറെ വഴിയില്ല; ചെന്നൈ ടീമിന്റെ ‘തല’യായി ധോണിയെത്തും; ഋതുരാജിന്റെ പരിക്ക് മുതലാക്കി ടീം അഴിച്ചു പണിയാന്‍ സിഎസ്‌കെ; ഇതുവരെ നയിച്ചത് 226 മത്സരങ്ങള്‍

    ചെന്നൈ: ഐപിഎലില്‍ എം.എസ്. ധോണി വീണ്ടും ക്യാപ്റ്റന്റെ റോളില്‍ എത്തുമെന്നു സൂചന. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍ മാറാന്‍ സാധ്യതയുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസി അറിയിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സത്തിനിടെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനു പന്ത് കയ്യിലിടിച്ചു പരുക്കേറ്റിരുന്നു. അടുത്ത മത്സരത്തില്‍ ഋതുരാജ് കളിക്കുമോയെന്ന കാര്യവും സംശയമാണ്. ഋതുരാജ് ഇറങ്ങിയില്ലെങ്കില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താല്‍ക്കാലിക ക്യാപ്റ്റനാകും. ശനിയാഴ്ച രാത്രി എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ ഡല്‍ഹി പോരാട്ടം. ധോണിയുടെ ക്യാപ്റ്റന്‍സി ഒരിക്കല്‍ കൂടി കാണാമെന്ന മോഹത്തിലാണ് ചെന്നൈയിലെ ധോണിയുടെ ആരാധകര്‍. ഋതുരാജിന്റെ പരുക്ക് ഭേദമാകുന്നത് അനുസരിച്ചാണ് അദ്ദേഹം കളിക്കാനുള്ള സാധ്യതകള്‍. നെറ്റ്‌സില്‍ അദ്ദേഹത്തിന്റെ പരിശീലനം കൂടി കണ്ട ശേഷമാകും തീരുമാനം. ഋതുരാജ് കളിച്ചില്ലെങ്കില്‍ ആരു നയിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല എന്നും ഹസി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. 226 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി, അഞ്ച് ഐപിഎല്‍ കിരീടങ്ങളും, രണ്ട് ചാംപ്യന്‍സ്…

    Read More »
Back to top button
error: