Sports
-
ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ നാലു വിക്കറ്റിന് 397
മുംബൈ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിയിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് എടുത്തു. 113 പന്തില്‍ 117 റണ്‍സെടുത്ത കോലിയാണ് ടോപ് സ്കോറർ.50ാം സെഞ്ച്വറി നേട്ടത്തോടെ സച്ചിനെയും മറികടന്ന നിമിഷം വികാരഭരിതനായാണ് കോലി പ്രതികരിച്ചത്. ഓണ്‍സൈഡിലേക്ക് ബാറ്റ് വീശിയ ശേഷം രണ്ട് റണ്‍സ് ഓടിയെടുത്താണ് കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ താരം ഗാലറിയിൽ ഇരുന്ന സച്ചിന് നേരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഭാര്യ അനുഷ്‌ക്കയ്ക്ക് നേരെ കൈകള്‍ ഉയര്‍ത്തി. കോലിക്ക് നേരെ ചുംബനമെറിഞ്ഞാണ് അനുഷ്‌കയും നേട്ടം ആഘോഷിച്ചത്. ഒരു ലോകകപ്പ് നോക്കൗട്ടില്‍ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. നേരത്തേ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. അതും ഇന്ന് തന്നെ. 2003 ലോകകപ്പില്‍ സച്ചിൻ നേടിയ 673 റണ്‍സാണ് കോലി പഴങ്കഥയാക്കിയത്. ഇതോടൊപ്പം ഏകദിന റണ്‍നേട്ടത്തില്‍ മുൻ ഓസീസ്…
Read More » -
ടോസ് ജയിച്ച് ഇന്ത്യ, ആദ്യം ബാറ്റു ചെയ്യും; മാറ്റങ്ങളില്ലാതെ ഇരു ടീമുകളും
മുംബൈ: ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്കു ബാറ്റിങ്. ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കിയ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കിവീസിനെ നേരിടുന്നത്. ന്യൂസീലന്‍ഡ് ടീമിലും മാറ്റങ്ങളില്ല. ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര. ന്യൂസീലന്‍ഡ് പ്ലേയിങ് ഇലവന്‍ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസന്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടോം ലാതം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട് മികച്ച ബാറ്റിങ് ട്രാക്കാണ് വാങ്കഡെയിലേത്. പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് വിജയസാധ്യത. ലോകകപ്പിലെ നാലില്‍ ഒരു മത്സരത്തില്‍ മാത്രം ആ പതിവ് തെറ്റിച്ചത് അഫ്ഗാനിസ്ഥാന്‍-…
Read More » -
ടീമിനെ ഒന്നാം റാങ്കിലെത്തിച്ചത് ബാബറാണെന്ന കാര്യം മറക്കരുത്’; പാക്കിസ്ഥാൻ ക്യാപ്റ്റന് പിന്തുണയുമായി കപിൽ ദേവ്
ന്യൂഡൽഹി: ലോകകപ്പില്‍ പാകിസ്താന്‍റെ ദയനീയ പ്രകടനത്തില്‍ നായകന്‍ ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ബാബറിനെ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങളടക്കം നിരവധി പേര്‍ ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ ബാബറിന് പിന്തുണയുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ജേതാവുമായ കപില്‍ ദേവ്. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ബാബറിന്‍റെ ക്യാപ്റ്റന്‍സിയെ വിലയിരുത്തരുത് എന്ന് കപില്‍ പറഞ്ഞു. ”നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകള്‍ ബാബറിനെ വിമര്‍ശിക്കുന്നത്. ആറ് മാസങ്ങള്‍ക്ക് മുമ്ബ് പാകിസ്താനെ ഒന്നാം റാങ്കിലെത്തിച്ചത് ഇതേ ബാബറാണെന്ന കാര്യം മറന്ന് പോവരുത്. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ താരങ്ങളെ വിലയിരുത്തുന്നത് ആരാധകരുടെ ഒരു സ്ഥിരം സ്വഭാവമാണ്. ആദ്യ മത്സരത്തില്‍ ഒരു താരം സെഞ്ച്വറിയടിച്ചാല്‍ ആളുകള്‍ക്കയാള്‍ സൂപ്പര്‍ സ്റ്റാറാണ്. എന്നാല്‍ ഒരാള്‍ ആദ്യ മത്സരത്തില്‍ സംപൂജ്യനായി മടങ്ങിയാല്‍ അയാളെ പുറത്താക്കാൻ മുറവിളികൂട്ടും. ഇത് ശരിയല്ല. നിലവിലെ പ്രകടനം വച്ച് ഒരു താരത്തേയും വിലയിരുത്തതരുത്. അയാള്‍ കളിയെ എങ്ങനെ സമീപിക്കുന്നു എന്നത് മാത്രം നോക്കൂ.…
Read More » -
ലക്ഷ്യം മൂന്നാം ഫൈനലെന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ; ചിരിച്ചു തള്ളി രോഹിത് ശർമ
മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ സെമി ഫൈനലില്‍ വീണ്ടുമൊരു ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം. കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ ‘മെന്‍ ഇന്‍ ബ്ലൂ’ ഇറങ്ങുമ്ബോള്‍ തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് കിവീസിന്‍റെ ലക്ഷ്യം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം വേദിയാകുന്ന ആവേശ മത്സരം നാളെ (നവംബര്‍ 15) ഉച്ചയ്‌ക്ക് രണ്ടിനാണ് ആരംഭിക്കുന്നത്.ലോകകപ്പിലെ ആദ്യ റൗണ്ടില്‍ മിന്നും പ്രകടനം നടത്താന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്.പ്രാഥമിക റൗണ്ടില്‍ കിവീസിനെ തകര്‍ക്കാനായത് നീലപ്പടയ്‌ക്ക് ആത്മവിശ്വാസവും പകരുന്ന കാര്യമാണ്. എന്നാൽ മറുവശത്ത് ചരിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കിവീസിന്‍റെ വരവ്. ലോകകപ്പില്‍ 9 പ്രാവശ്യം തമ്മിലേറ്റുമുട്ടിയപ്പോള്‍ 5 ജയം നേടാന്‍ സാധിച്ചുവെന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. ഇതോടൊപ്പമാണ്, ഇന്ത്യയ്‌ക്കെതിരായ ഐസിസി ടൂര്‍ണമെന്‍റുകളിലെ നോക്ക് ഔട്ട് പ്രകടനങ്ങളുടെ കണക്കും. കരുത്തരുടെ നിരയാണ് ന്യൂസിലന്‍ഡിനുമുള്ളത്. രചിന്‍ രവീന്ദ്ര, കെയ്‌ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരടങ്ങുന്ന ബാറ്റിങ് നിര ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും വെല്ലുവിളിയാകാന്‍ പോന്നവര്‍. പ്രധാന ബാറ്റര്‍മാരെല്ലാം ഫോമിലാണ് എന്നതും വാങ്കഡെയിലെ ബാറ്റിങ് പറുദീസയില്‍ ഇന്ത്യയെ…
Read More » -
ടീമിലെ മുഴുവൻ വിദേശ പരിശീലകരേയും പിരിച്ചുവിടാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ്
കറാച്ചി: ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ടീമിലെ മുഴുവൻ വിദേശ പരിശീലകരേയും പിരിച്ചുവിടാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ്. മുഖ്യ പരിശീലകൻ ഗ്രാന്റ് ബ്രാഡ് ബേണ്‍, ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍, ബാറ്റിങ് കോച്ച് ആൻഡ്ര്യൂ പുട്ടിക്ക് എന്നിവരെ ടീം ഉടൻ തന്നെ പിരിച്ചു വിടുമെന്നാണ് സൂചന. നേരത്തേ ബോളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍ സ്ഥാനം രാജിവക്കുന്നതായി അറിയിച്ചിരുന്നു. ഈ ഒഴിവിലേക്ക് മുന്‍ പാക് ബോളര്‍ ഉമര്‍ ഗുല്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ”ടൂര്‍ണമെന്‍റില്‍ ആദ്യ നാലില്‍ ഇടംപിടിക്കുക എന്നതല്ല ലക്ഷ്യം, വിശ്വകിരീടത്തില്‍ മുത്തമിടാനാണ് ഇന്ത്യയിലേക്ക് വരുന്നത്”- ലോകകപ്പിന് തൊട്ട് മുമ്ബ് പാക് നായകന്‍ ബാബര്‍ അസം പറഞ്ഞതിങ്ങനെയാണ്. എന്നാല്‍ ലോകകപ്പില്‍ ബാബര്‍ അസമിന്‍റെ കണക്കു കൂട്ടലുകളെല്ലാം തകര്‍ന്നടിഞ്ഞു. തോല്‍വികളോടെ തുടങ്ങിയ പാകിസ്താന്‍ അഫ്ഗാനിസ്ഥാന് മുന്നില്‍ വരെ നിലംപരിശായി. അവസാന രണ്ട് മത്സരങ്ങളില്‍ ബംഗ്ലാദേശിനോടും കിവീസിനോടും നേടിയ വിജയങ്ങള്‍ പാകിസ്താന് ഒരല്‍പമെങ്കിലും സാധ്യതകള്‍ അവശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഏറ്റവുമൊടുവിൽ ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടതോടെ പാക് പട മുട്ടു…
Read More » -
ആര് നേടും ലോകകപ്പ്, പറയാമോ ?
നാട്ടിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെന്നതിനാല്‍ 2011ന് ശേഷം കപ്പുയര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇത്തവണ ഇന്ത്യക്കുള്ളത് ഇത്തവണത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആര് നേടും ? നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യക്കാണ് ചാൻസ് കൂടുതൽ.ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച ഒൻപത് കളികളിൽ ഒൻപതും ജയിച്ചാണ് ഇന്ത്യ സെമിഫൈനലിലേക്ക് കടന്നിരിക്കുന്നത്. സെമിയിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളി.2015,2019 ലോകകപ്പുകളിലെ റണ്ണേഴ്സ് അപ്പ് ആണവർ.മറ്റൊരു കണക്കുകൂടി ഇവിടെ പരിശോധിക്കേണ്ടി വരും.2019 ലോകകപ്പിൽ ഇത്തവണത്തെപ്പോലെ ഒരു കളിയിൽ പോലും തോൽക്കാതെയാണ് ഇന്ത്യ അന്നും സെമിഫൈനലിൽ എത്തിയത്.എന്നാൽ ഇതേ ന്യൂസിലൻഡിനോട് സെമിയിൽ തോറ്റ് ഇന്ത്യ അന്ന് പുറത്താകുകയായിരുന്നു. പിന്നീടുള്ളത് ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയുമാണ്.ഇതിൽ ഓസ്ട്രേലിയ അഞ്ച് തവണ ചാമ്പ്യൻമാരായ ടീമാണ്. (1987, 1999, 2003, 2007, 2015 ). സൗത്ത് ആഫ്രിക്കയാകട്ടെ ഇതുവരെ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ കളിച്ചിട്ടുള്ള ടീമല്ല.എന്നാൽ ഇത്തവണ ഒരു പരാജയമൊഴികെ മറ്റെല്ലാ മത്സരങ്ങളിലും വിജയിച്ച ടീമാണവർ.അതിനാൽ തന്നെ അവരേയും എഴുതിത്തള്ളുക സാധ്യമല്ല. ഇന്ത്യ ഇതിനുമുൻപ് രണ്ടു തവണയാണ് ലോകകപ്പ്…
Read More » -
ഇന്ത്യ – കുവൈത്ത് ഫുട്ബോൾ മത്സരം; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
കുവൈത്ത് സിറ്റി: വ്യാഴാഴ്ച കുവൈത്തില്‍ നടക്കുന്ന ഇന്ത്യ-കുവൈത്ത് ലോകകപ്പ്, ഏഷ്യൻ കപ്പ് ഫുട്ബാള്‍ പ്രിലിമിനറി ക്വാളിഫയര്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പന തുടങ്ങി. https://tickets.stadjaber.com/awcq/57?culture=en ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. മൂന്നു ദീനാറിന് സ്റ്റേഡിയം ടിക്കറ്റും അഞ്ചു ദീനാറിന് പ്രീമിയം ടിക്കറ്റും സ്വന്തമാക്കാം. വ്യാഴാഴ്ച രാത്രി ഏഴിന് ജാബിര്‍ അല്‍ അഹ്മദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് മത്സരം. 2026 ലോകകപ്പ് ഫുട്ബാള്‍, 2027 ഏഷ്യൻ കപ്പ് എന്നിവയുടെ പ്രിലിമിനറി ക്വാളിഫയര്‍ മത്സരത്തിനാണ് കുവൈത്തിൽ തുടക്കമാകുന്നത് . ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഗ്രൂപ് ‘എ’യിലെ ഇന്ത്യ-കുവൈത്ത് ആദ്യ മത്സരവും കുവൈത്തിന്റെ ഹോം മാച്ചുമാണ് വ്യാഴാഴ്ച നടക്കുന്നത്. ഖത്തര്‍, അഫ്ഗാനിസ്താൻ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഓരോ ടീമും ഹോം, എവേ അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ മാറ്റുരക്കും.ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ 2027ല്‍ സൗദിയില്‍ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും സ്ഥാനക്കാര്‍ 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിലും പ്രവേശിക്കും.
Read More » -
ഒൻപതിൽ ഒൻപത്; നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്‌ക്ക് 160 റണ്‍സ് ജയം
ബംഗളൂരു: നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് തോല്‍പ്പിച്ച് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായ ഒൻപതാം ജയം. ഇന്ത്യ ഉയര്‍ത്തിയ 411 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റേന്തിയ ഡച്ച് പട 47.5 ഓവറില്‍ 250 റണ്‍സിന് പുറത്തായി. 39 പന്തില്‍ 54 റണ്‍സ് നേടിയ തേജ നിടമാനുരു ആണ് നെതര്‍ലന്‍ഡ്‌സിന്‍റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ രണ്ട് വിക്കറ്റും വിരാട് കോലി, നായകന്‍ രോഹിത ശര്‍മ എന്നിവര്‍ ഒരു വിക്കറ്റും നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരുടെയും കെ.എല്‍. രാഹുലിന്‍റെയും സെഞ്ചുറികളുടെ മികവിലാണ് കൂറ്റൻ സ്കോര്‍ പടുത്തുയര്‍ത്തിയത്. ശ്രേയസ്-രാഹുല്‍ സഖ്യം 208 റണ്‍സാണ് അടിച്ചെടുത്തത്. രാഹുല്‍ 64 പന്തില്‍ 11 ഫോറും നാല് സിക്സും ഉള്‍പ്പെടെ 102 റണ്‍സെടുത്തു. ശ്രേയസ് പുറത്താകാതെ 94 പന്തില്‍ പത്ത് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 128 റണ്‍സ് നേടി.…
Read More » -
ദീപാവലി വെടിക്കെട്ടുമായി ശ്രേയസും രാഹുലും; നെതർലൻഡ്സിന് 411 റൺസ് വിജയലക്ഷ്യം
ബംഗളൂരു: ദീപാവലി ദിനത്തിൽ വെടിക്കെട്ട് സമ്മാനിച്ച് ശ്രേയസ് അയ്യരും കെ. എൽ. രാഹുലും. സെഞ്ചുറികളുമായി ഇരുവരും നിറഞ്ഞാടിയപ്പോൾ ഇന്ത്യ ഈ ലോകകപ്പിൽ ആദ്യമായി 400 റൺസ് കടന്നു. അമ്പത് ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 410 റൺസാണ് ഇന്ത്യ നേടിയത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. നെതർലൻഡ്സ് ബൗളർമാരെ അനായാസം നേരിട്ട ഇരുവരും 12-ാം ഓവറിൽ തന്നെ ടീം സ്കോർ 100-ൽ എത്തിച്ചു.. ഗില്ലായിരുന്നു കൂടുതൽ അപകടകാരി. താരം അർധസെഞ്ചുറി നേടുകയും ചെയ്തു. എന്നാൽ ടീം സ്കോർ 100-ൽ നിൽക്കെ ഗിൽ പുറത്തായി. 32 പന്തിൽ മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 51 റൺസെടുത്ത ഗില്ലിനെ പോൾ വാൻ മീകെറെനാണ് പുറത്താക്കിയത്.പിന്നാലെ 54 പന്തിൽ എട്ട് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 61 റൺസെടുത്ത…
Read More » -
2019 ലെ തിരിച്ചടിക്ക് പകരം വീട്ടുമോ?; ഇന്ത്യ-ന്യൂസിലണ്ട് സെമി ബുധനാഴ്ച
മുംബൈ: ലോകകപ്പിന്റെ ആദ്യ സെമിയില്‍ ബുധനാഴ്ച ആതിഥേയരായ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. 2019 ലോകകപ്പ് സെമി ഫൈനലിലേറ്റ പരാജയത്തിന് കിവീസിനെതിരെ പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ഒരുങ്ങിയിട്ടുള്ളത്.മഴ കളിച്ച കളിയില്‍ അന്ന് 21 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.എല്ലാ കളിയിലും ജയിച്ചായിരുന്നു അന്നും ഇന്ത്യ സെമിയിൽ എത്തിയത്. ഇത്തവണയും കളിച്ച എട്ടു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്. നാലാം സ്ഥാനക്കാരായാണ് കിവീസിന്റെ സെമി പ്രവേശനം. നവംബര്‍ 16ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. കൊല്‍ക്കത്ത ഈഡൻ ഗാര്‍ഡൻസില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം. അഞ്ചുതവണ ലോകചാമ്ബ്യന്മാരായ ടീമാണ് ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ ലോകകിരീടം നേടാനായിട്ടില്ല. ഫൈനല്‍ നവംബര്‍ 19 ശനിയാഴ്ച നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് കലാശപോരാട്ടം നടക്കുക.
Read More »