Social Media

  • ‘എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു; കണ്ടാല്‍ അവളുടെ മുഖത്ത് ഞാന്‍ ചവിട്ടും, അത്രയ്ക്കും മോശം സ്ത്രീയാണവര്‍’

    ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് നയന്‍താര. സംവിധായകന്‍ വിഗ്‌നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞതോടെ താരദമ്പതികളുടെ വാര്‍ത്തകളറിയാന്‍ നിരവധിപേരാണ് കാത്തിരിക്കുന്നത്. നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കുടുംബ ചിത്രങ്ങള്‍ക്ക് ലക്ഷക്കണക്കിന് ലൈക്കും കമന്റുകളുമാണ് വരുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് നൃത്ത സംവിധായകനായ പ്രഭുദേവയും നയന്‍താരയും തമ്മില്‍ പ്രണയത്തിലായിരുന്നു. നിയമപരമായി വിവാഹിതനായിരിക്കെ പ്രഭുദേവ നയന്‍താരയെ പ്രണയിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന് 2010 സെപ്തംബറിലാണ് നയന്‍താരയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് പ്രഭുദേവ പ്രഖ്യാപിച്ചത്. ഭാര്യ ലതയോട് വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത് സിനിമാ മേഖലയെ ആകെ ഇളക്കിമറിച്ചു. ഇതോടെ തന്റെ വിവാഹ ജീവിതം തകരാന്‍ കാരണം നയന്‍താരയാണെന്ന് ലത ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആത്മാര്‍ത്ഥനും ദയയുള്ള ഒരു മനുഷ്യനാണ് പ്രഭുദേവ. നയന്‍താര അദ്ദേഹത്തെ തട്ടിയെടുത്തു എന്നും ലത ആരോപിച്ചു. ‘നിയമപരമായി വിവാഹിതനായ ഒരാള്‍ക്ക് മറ്റൊരു വിവാഹം കഴിക്കാന്‍ സാധിക്കില്ല. അതിന് നമ്മുടെ നിയമം ഒരിക്കലും അനുവദിക്കില്ല. എന്റെ ഭര്‍ത്താവിനെ എന്നില്‍…

    Read More »
  • വീട്ടില്‍ അതിക്രമിച്ചു കയറി, ഫോണിലൂടെ ഭീഷണി; വേടനെതിരേ പരാതി നല്‍കിയ അതിജീവിതയ്ക്ക് സൈബര്‍ ആക്രമണം; പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു; വേടന്റെ രാഷ്ട്രീയത്തിന് എതിരേയല്ല പരാതി, വ്യക്തിപരമായ ദുരനുഭവത്തിനെന്ന് അഭിഭാഷകയും

    കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക. ഇതിന് പിന്നാലെ യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. യുവതിയുടെ വീട്ടില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്നും അഭിഭാഷക വെളിപ്പെടുത്തി. പരാതി ഉന്നയിച്ചതുമുതല്‍ വിഷമകരമായ മാനസികാവസ്ഥയിലൂടെയാണ് പരാതിക്കാരി കടന്നുപോകുന്നതെന്നും രണ്ട് ദിവസമായി നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വരുകയും ചിലര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്യുന്നുണ്ടെന്ന് അഭിഭാഷക വ്യക്തമാക്കി. പരാതിയുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് ഭീഷണികള്‍ വന്നത്. വേടന്‍റെ രാഷ്ട്രീയത്തിനോ ആശയങ്ങള്‍ക്കോ എതിരെയല്ല അതിജീവിത പരാതി ഉന്നയിച്ചത്. മറിച്ച് വ്യക്തിപരമായി അവര്‍ക്ക് നേരിട്ട ദുരനുഭവത്തിന് എതിരെയാണ്. അവരുടെ സ്വകാര്യതയെ മാനിക്കണം, അഭിഭാഷക പറയുന്നു. യുവ ഡോക്ടറാണ് തൃക്കാക്കര പൊലീസില്‍ വേടനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ വേടനെതിരെ കേസെടുത്തിട്ടുണ്ട്. യുവ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 2021 മുതൽ 2023 വരെ പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് പരാതി. 2023 മെയിൽ താൻ ടോക്സിക്കാണെന്ന്…

    Read More »
  • പൊന്ന് തോല്‍ക്കുന്ന മനസാണ്! സമ്മാനം തനിക്കെന്നു കരുതി വേദിയില്‍; നിരാശയോടെ മടങ്ങിയ വയോധികന്റെ മനസ്സുനിറച്ച് അനുശ്രീ, കൈയടിച്ച് മലയാളികള്‍

    നടി അനുശ്രീയുടെ നല്ല മനസ്സിനു കയ്യടിച്ച് മലയാളികള്‍. നടി ഉദ്ഘാടനത്തിനെത്തിയ കടയുടെ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത് തനിക്കാണെന്നു തെറ്റിദ്ധരിച്ച് ഒരു വയോധികന്‍ സ്റ്റേജിലെത്തിയിരുന്നു. അബദ്ധം മനസിലായി തിരിച്ചുനടന്ന ചേട്ടനെ കണ്ട് അനുശ്രീക്ക് കണ്ണീര്‍ മറച്ചുവയ്ക്കാനായില്ല. അദ്ദേഹത്തിന്റെ സങ്കടം കണ്ട് അനുശ്രീ വേദിയുടെ പിന്നിലേക്ക് മാറി കരഞ്ഞു. നിരാശനായ വയോധികന് പിന്നീട് കടയുടമ സമ്മാനത്തിന് തുല്യമായ തുക പാരിതോഷികമായി നല്‍കിയപ്പോള്‍ തന്റേതായൊരു സമ്മാനം നല്‍കാന്‍ അനുശ്രീയും മറന്നില്ല. ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ല എന്ന അനുശ്രീയുടെ വാക്കുകളെ ഇപ്പോള്‍ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.   View this post on Instagram   A post shared by ButterFly Entertainments (@butterfly.entertainments) ആലപ്പുഴ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അനുശ്രീ. ഉദ്ഘാടനത്തോടൊപ്പം ഒരു നറുക്കെടുപ്പും ഉണ്ടായിരുന്നു. നറുക്കെടുപ്പില്‍ വിജയിയെ തിരഞ്ഞെടുത്തത് നടി അനുശ്രീ ആയിരുന്നു. 10,000 രൂപ സമ്മാനം കിട്ടിയ കൂപ്പണ്‍ നമ്പര്‍ മൈക്കിലൂടെ പ്രഖ്യാപിച്ചപ്പോള്‍…

    Read More »
  • എന്താണ് ബാബ്വേട്ടാ!!! എന്റെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ നല്‍കിയ പണം കൊണ്ട് സ്വന്തം ജപ്തി ഒഴിവാക്കി; സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല; തട്ടിപ്പ് നടത്തിയ കാരണം ദുബായില്‍ പോകാനാവില്ല; ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ആളല്ല ബാബുരാജെന്ന് സരിത എസ് നായര്‍

    കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന്‍ ബാബുരാജ് ആരോപണവിമുക്തനാകും വരെ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് നടനും നിര്‍മ്മാതാവുമായ വിജയ ബാബു രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് മുറുകും തോറും ആരോപണ-പ്രത്യാരോപണങ്ങള്‍ ഏറുകയാണ്. ബാബുരാജ് ചതിയനാണെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ആകാന്‍ പറ്റിയ ആളല്ലെന്നും അഭിപ്രായപ്പെട്ട് സരിത എസ് നായര്‍ കുറിപ്പിട്ടു. തന്റെ ചികിത്സാ സഹായത്തിന് മോഹന്‍ലാല്‍ നല്‍കിയ തുക ബാബുരാജ് വകമാറ്റിയെന്നും സ്വന്തം ലോണ്‍ കുടിശ്ശിക അടച്ചു തീര്‍ത്തെന്നും സരിത ആരോപിക്കുന്നു. ദുബായിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതു കാരണമാണ് ബാബുരാജ് അവിടേക്ക് പോകാത്തത് എന്നും സരിത കുറിച്ചു. സരിതയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: അമ്മ (എ എം എം എ) സിനിമാതാരങ്ങളുടെ ‘അമ്മ’ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതില്‍ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോള്‍ ചോദ്യം വരുന്നതെന്നറിയാം. ആ സംഘടനയില്‍ എനിക്ക് യാതൊരു റോളും ഇല്ല. ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്.…

    Read More »
  • അത്താഴ വിരുന്നിന് ഒരുമിച്ച് ഹോട്ടലില്‍: ഭക്ഷണം ശേഷം ഇരുവരും അടുക്കളയിലെത്തി ഷെഫിനെ അഭിനന്ദിച്ചു; കാത്തി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലോ?

    ഓട്ടവ: അമേരിക്കന്‍ പോപ്പ് താരം കാത്തി പെറിയും കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും തമ്മില്‍ ഡേറ്റിങ്ങിലെന്ന് അഭ്യൂഹം. ഇരുവരും ഒരുമിച്ച് റസ്റ്ററിന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ സംഭവം ചര്‍ച്ചയായത്. തിങ്കളാഴ്ച രാത്രി കാനഡയിലെ മോണ്‍ട്രിയലിലുള്ള ഹോട്ടലിലാണ് അത്താഴത്തിനായി ഇരുവരും ഒരുമിച്ചെത്തിയത്. വന്‍ സുരക്ഷാ സന്നാഹവും ഒപ്പമുണ്ടായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഷെഫിനെ അഭിനന്ദിക്കാന്‍ ഇരുവരും അടുക്കളയിലേക്ക് പോയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍ പര്യടനം നടത്തുന്ന കാത്തി പെറിയുടെ സംഗീത പരിപാടി മോണ്‍ട്രിയലില്‍ ഉള്‍പ്പെടെ അരങ്ങേറുന്നുണ്ട്. 2015 മുതല്‍ കാനഡ പ്രധാനമന്ത്രിയായിരുന്ന ട്രൂഡോ ജനുവരിയിലാണ് രാജിവച്ചത്. കാത്തി പെറി നടന്‍ ഒര്‍ലാന്‍ഡോ ബ്ലൂമായുള്ള ബന്ധം അടുത്തിടെയാണ് പിരിഞ്ഞത്. ഇരുവര്‍ക്കും നാല് വയസുള്ള മകളുണ്ട്. മുന്‍ ടിവി അവതാരകയും സാമൂഹികപ്രവര്‍ത്തകയുമായ സോഫിയയില്‍ നിന്ന് 2023 ലാണ് ട്രൂഡോ വിവാഹമോചന നേടിയത്. 2005 ല്‍ വിവാഹിതരായ ഇരുവര്‍ക്കും മൂന്ന് മക്കളും ഉണ്ട്.

    Read More »
  • ”ഞങ്ങളുടെ കുടുംബം തുലച്ചത് ‘ബിഗ്ബോസ്’ സുചിത്ര, ഇതിന്റെ പേരില്‍ വഴക്കു തുടങ്ങി; എനിക്കും വീഴ്ച പറ്റി, ലൊക്കേഷനില്‍ പോകേണ്ടി വതോടെ ഞാന്‍ പ്രശ്നക്കാരിയായി”

    സാന്ത്വനം, വാനമ്പാടി, ആകാശദൂത് പോലുളള ജനപ്രിയ സീരിയലുകളുടെ സംവിധായകന്‍ ആയിരുന്നു ആദിത്യന്‍.രണ്ട് വര്‍ഷം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെടുന്നത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച പ്രശ്നങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ രോണു ചന്ദ്രന്‍. സീരിയല്‍ ടുഡെ എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം ‘വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ വളരെ സന്തോഷമായിരുന്നു. പിന്നീട് ഭാര്യയുടേയും ഭര്‍ത്താവിന്റേയും ഇടയില്‍ ഉണ്ടാകുന്ന ചെറിയ വഴക്കുകളും പിണക്കങ്ങളും ഞങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നു. അത് ചിലര്‍ മുതലെടുക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ വലിയൊരു പ്രശ്നം വന്ന് തുടങ്ങി. അതോടെ എനിക്കും ശത്രുക്കളായി. ചേട്ടന്‍ സൗഹൃദങ്ങളോടൊക്കെ വലിയ സഹായ മനോഭാവം ഉള്ള ആളാണ്. സാമ്പത്തികമായി സഹായിച്ച് തുടങ്ങി. ഒരു സ്ത്രീ മുഖേനയാണ് സഹായിച്ച് തുടങ്ങിയത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളുടെ തുടക്കമായിരുന്നു അത്. ഞങ്ങള്‍ക്കിടയില്‍ മൂന്നാമതൊരാള്‍ വന്നു. എല്ലാവര്‍ക്കും അറിയാം, ബിഗ് ബോസ് താരം കൂടിയായിരുന്നു അവര്‍, സുചിത്ര നായര്‍. വാനമ്പാടി സീരിയലിലെ നായികയായിരുന്നു അവര്‍.…

    Read More »
  • ‘എന്തിനാ പ്രതിഷേധിക്കുന്നേ? ഡല്‍ഹിയില്‍ വിളിച്ച് ആദരിച്ചാല്‍ പോരേ?’ കത്തോലിക്ക സഭയെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍; തിരുമേനിക്ക് ഇഡിയെ പേടിയില്ലേ എന്നു കമന്റ്; കാസയ്ക്കും കണക്കിനു പരിഹാസം

    തൃശൂര്‍: ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ‘എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡെല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ?’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മെത്രാപ്പൊലീത്തയുടെ പരിഹാസം. മാസങ്ങള്‍ക്കുമുമ്പ് തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയും സിബിസിഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ വിരുന്നില്‍ പ്രധാനമന്ത്രി മോദിയടക്കമുള്ള ബിജെപി നേതാക്കളെ ക്ഷണിച്ചിരുന്നു. ക്രിസ്മസ് സമയത്തായിരുന്നു പരിപാടി. ഇതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ബിജെപി നേതാവായിട്ടല്ല, പ്രധാനമന്ത്രിയെന്ന നിലയ്ക്കാണു വിളിച്ചതെന്നായിരുന്നു മാര്‍ താഴത്തിന്റെ പ്രതികരണം. നിലവധില്‍ ബിജെപി ലോക്‌സഭാ എംപിയായി വിജയിച്ചത് തൃശൂരില്‍നിന്നാണ്. കത്തോലിക്കാ വിഭാഗത്തില്‍നിന്നുള്ള വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മെത്രാപ്പൊലീത്തയുടെ പരിഹാസമെന്നതും ശ്രദ്ധേയമാണ്. കാസയ്ക്ക് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ടെന്നും തിരുമേനിക്ക് ഇഡിയെ പേടിയില്ലേ എന്നിങ്ങനെയുള്ള മറുപടികളുമായി കമന്റ് ബോക്‌സുകളും നിറയുകയാണ്. മതപരിവര്‍ത്തനം,…

    Read More »
  • ക്യാമറയ്ക്കു മുന്നില്‍ ബ്രദറും സിസ്റ്ററുമൊന്നുമില്ല! സഹോദരന്‍ ജീവിതത്തില്‍, ‘ലിപ് ലോക്’ സീന്‍ വന്നാല്‍ ചെയ്യും; പ്രതീഷ്- രേണു ജോഡിയെക്കുറിച്ച് ഭാര്യ പറഞ്ഞത്…

    രേണു സുധിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ തുടരുകയാണ്. ഭര്‍ത്താവ് കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു അഭിനയ രംഗത്തേക്ക് വന്നത്. ആല്‍ബം സോങ്‌സും ഷോര്‍ട്ട് ഫിലിമുകളുമെല്ലാമായി രേണു തിരക്കുകളിലാണ്. രേണുവിനൊപ്പം നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റാണ് പ്രതീഷ്. ഒരുമിച്ചുള്ള വര്‍ക്കുകളെക്കുറിച്ചും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളെക്കുറിച്ചും ചായ് ടോക്‌സ് വിത്ത് വൈബര്‍ഗുഡില്‍ രേണുവും പ്രതീഷും സംസാരിക്കുന്നുണ്ട്. ഞാനും ചേച്ചിയും ആദ്യമായി അഭിനയിച്ച കരിമിഴികണ്ണാലെ എന്ന ആല്‍ബം ഒരു മില്യണിന്റെ മുകളില്‍ വ്യൂസ് പോയി. അതിന് ശേഷം ഒരുപാട് ഡയരക്ടേര്‍സ് ഞങ്ങളെ വിളിച്ചു. ഞാന്‍ ചെയ്ത 10-12 വര്‍ക്കുകളില്‍ ചേച്ചിയുമായാണ് കോംബോ വന്നിരിക്കുന്നത്. തുടരെ വര്‍ക്ക് വരുന്ന സമയത്ത് എനിക്കൊരിക്കലും മാറി നില്‍ക്കാന്‍ പറ്റില്ലെന്ന് പ്രതീഷ് പറഞ്ഞു. രേണുവിനെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ചും പ്രതീഷ് പറയുന്നു. ഓരോരുത്തരുടെ ഇഷ്ടമാണ് അവരെങ്ങനെ നടക്കണം, ഡ്രസ് ചെയ്യണം, ജീവിക്കണം എന്ന്. അതില്‍ രണ്ടാമതൊരാള്‍ വന്ന് അഭിപ്രായം പറയേണ്ട കാര്യമില്ല. വൃത്തികെട്ട രീതിയില്‍ പറയുമ്പോഴാണ് പ്രതികരിക്കുന്നത്. രേണു സുധിയും പ്രതീഷും റിലേഷന്‍ഷിപ്പിലാണ്…

    Read More »
  • മനുഷ്യരൂപത്തില്‍ ജനിച്ച് പിശാചായി വളര്‍ന്ന പടുജന്മം! വിമുക്തഭടനായിട്ടും എല്ലാം വിറ്റുതുലച്ച് കള്ളനായ അച്ഛന്‍, ഭാന്ത്രിയായ അമ്മ മരിച്ചത് വണ്ടിയിടിച്ച്; ‘തനിക്ക് താനും പുരയ്ക്കു തൂണു’മായി തീര്‍ന്ന കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമി

    ജയില്‍ ചാട്ടത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട കുറ്റവാളികളിലൊരാളായ ഗോവിന്ദച്ചാമിയെന്ന ചാര്‍ലി തോമസ്. സൈനികന്റെ മകനായി ജനിച്ച ഇയാള്‍ കുടുംബത്തിലെ ടോക്സിക് അന്തരീക്ഷത്തില്‍ നന്നെ ചെറുപ്പത്തില്‍ തന്നെ കൊടുംക്രിമിനലായി രൂപപ്പെട്ടു. ലഹരിയും സെക്സുമാണ് ഈ സൈക്കോപാത്തിനെ മുന്നോട്ടു നയിക്കുന്നത്. ഇയാളെക്കുറിച്ച് ഫെയ്സ്ബുക്കില്‍ റിജ്ജു കാലിക്കറ്റ് (എം റിജ്ജു) എന്നയാള്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ സേലം വിരുതാചലം സമത്വപുരത്തെ ഐവത്തിക്കുടി എന്ന ഗ്രാമത്തിലാണ് ഗോവിന്ദച്ചാമി ജനിച്ചത്. ഇന്ന് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല, ഇന്ത്യന്‍ ആര്‍മിയിലെ ഒരു സൈനികനായിരുന്നു, ഗോവിന്ദച്ചാമിയുടെ പിതാവെന്ന് തമിഴ്മാധ്യമങ്ങള്‍ ജന്‍മനാട്ടില്‍ അന്വേഷണം നടത്തി പറയുന്നുണ്ട്. ഗോവിന്ദച്ചാമിക്ക് ഒരു സഹോദരനുമുണ്ട്. പിതാവ് സൈനികനായിരുന്നെങ്കിലും അങ്ങേയറ്റം ടോക്‌സിക്കായ ഒരു ബാല്യമായിരുന്നു അവരുടേത്. സൈന്യത്തില്‍നിന്ന് വിരമിച്ച ശേഷം, അച്ഛന്‍ കടുത്ത മദ്യപാനിയായി. കുടുംബത്തിന്റെ പൂര്‍വ്വിക സ്വത്ത് വിറ്റുതുലച്ചു. അതോടെ അദ്ദേഹം ഗുണ്ടാപ്പണിയിലേക്കും, ചില്ലറ മോഷണങ്ങളിലേക്കും തിരിഞ്ഞു. സൈനികന്‍ അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന കള്ളനായി! എല്ലാം വിറ്റുതലഞ്ഞതോടെ…

    Read More »
  • ട്രാഫിക്കില്‍ വലഞ്ഞു; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വേണം; ഓഫീസിലെ അമ്മാവന്‍മാര്‍ക്ക് ഇതൊന്നും മനസിലാവില്ലെന്ന് കുറിപ്പ്

    ഓഫീസ് ജീവനക്കാര്‍ പലപ്പോഴും ദൈനംദിന യാത്രയ്ക്കിടെ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നു. പ്രത്യേകിച്ചും ഗതാഗതക്കുരുക്ക് മിക്ക നഗരങ്ങളിലും ജനങ്ങളെ വലയ്ക്കുന്നുണ്ട്. ഇതില്‍ നിന്ന് രക്ഷനേടാനും ജീവനക്കാരുടെ സമയവും ഊര്‍ജ്ജവും നഷ്ടപ്പെടാതിരിക്കാനും വര്‍ക്ക് ഫ്രം ഹോം വ്യാപകമായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഒരു യുവതിയാണ് ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പല ജീവനക്കാരും ഓഫീസിലേക്ക് എത്തുമ്പോഴേക്കും വിലപ്പെട്ട സമയവും ഊര്‍ജ്ജവും പണവും പാഴാക്കുകയാണെന്ന് യുവതി വാദിക്കുന്നു. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് ഓഫീസില്‍ എത്തുമ്പോഴേക്കും ജോലി ആരംഭിക്കുന്നതിനുമുമ്പുതന്നെ ജീവനക്കാര്‍ തളരുകയാണെന്നും മടുപ്പിക്കുന്ന ഗതാഗതക്കുരുക്കും മോശം അടിസ്ഥാനസൗകര്യങ്ങളും സമ്മര്‍ദ്ദം കൂട്ടുന്നതായും അവര്‍ വ്യക്തമാക്കി. അതുകൊണ്ട് ബംഗളൂരു, മുംബൈ പോലുള്ള നഗരങ്ങളില്‍ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നാണ് അവര്‍ പോസ്റ്റില്‍ പറയുന്നത്. ജീവനക്കാരുടെ ഭൗതിക സാന്നിധ്യം ആവശ്യമില്ലാത്ത ജോലികളാണെങ്കില്‍ അതിനായി ദിനവും ഗതാഗതക്കുരുവും മോശം അടിസ്ഥാനസൗകര്യങ്ങളും നേരിട്ട് സമയവും ഊര്‍ജ്ജവും പണവും പാഴാക്കി ഓഫീസിലെത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ്…

    Read More »
Back to top button
error: