TRENDING

  • ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തഴഞ്ഞവര്‍ക്ക് ചുട്ട മറുപടി നല്‍കി മുഹമ്മദ് ഷമിയുടെ പ്രതികാരം ; രഞ്ജിയില്‍ മിന്നും പ്രകടനത്തില്‍ ആദ്യ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റ്, വീഴ്ത്തി

    കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ തനിക്ക് അവസരം നല്‍കാതിരുന്ന ബിസിസിഐയ്ക്ക് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ശക്തമായ മറുപടി. രഞ്ജി ട്രോഫിയിലെ പുതിയ സീസണിലെ ആദ്യ പോരാട്ടത്തില്‍ മിന്നും പ്രകടനം കാഴ്ച വെച്ചു. ഉത്തരാഖണ്ഡിനെതിരെ 10 ഓവര്‍ എറിഞ്ഞ് 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. ഇന്ത്യന്‍കുപ്പായത്തില്‍ അവസാനമായി ഷമി കളിച്ചത് ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു. ഫിറ്റ്‌നസ് മോശമായതുകൊണ്ടാണ് ഓസീസിനെതിരേയുള്ള ടീമില്‍ ഉള്‍പ്പെടുത്താതി രുന്നതെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ഫിറ്റ്നസ് ഇല്ലെങ്കില്‍ രഞ്ജി എങ്ങിനെയാണ് കളിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്്. അതേസമയം ഐപിഎല്ലില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാതിരുന്നത് മുതല്‍ താരം ഇന്ത്യന്‍ ടീമിന് പുറത്താണ്് . രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഷമിയിപ്പോള്‍. നേരത്തെ ടെസ്റ്റ് ടീമിലും ഷമിയെ സെലക്ടര്‍മാര്‍ അവഗണിച്ചിരുന്നു. ” ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ എന്റെ കൈകളിലല്ല. ഫിറ്റ്നസ് പ്രശ്നമുണ്ടെങ്കില്‍, ഞാന്‍ ഇവിടെ പശ്ചിമ ബംഗാളിനു വേണ്ടി കളിക്കില്ല. നാല് ദിവസത്തെ രഞ്ജിട്രോഫി മത്സരങ്ങള്‍…

    Read More »
  • ഇന്ത്യന്‍ ഫുട്ബോളിന് കനത്ത തിരിച്ചടി; ഗോവയില്‍ സിംഗപ്പൂരിനോട് 2-1 ന് തോറ്റു ; ഒരു ദശാബ്ദത്തിന് ശേഷം ബ്ലൂ ടൈഗേഴ്സിന് ഏഷ്യന്‍ കപ്പിന് യോഗ്യത നേടാനായില്ല

    ഗോവയില്‍ നടന്ന മത്സരത്തില്‍ സിംഗപ്പൂരിനോട് 2-1 ന് തോറ്റതോടെ ഇന്ത്യന്‍ ഫുട്ബോളിന് വീണ്ടും നാണക്കേട്. സൗദി അറേബ്യയില്‍ നടക്കുന്ന 2027-ലെ ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കാനില്ല. തോല്‍വി ഇന്ത്യയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും അടയാന്‍ കാരണമായി. യോഗ്യതാ റൗണ്ടില്‍ നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീമിന് ആകെ രണ്ട് പോയിന്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ഹോങ്കോങ്ങിനും സിംഗപ്പൂരിനും എട്ട് പോയിന്റ് വീതമുണ്ട്. ഇരു ടീമുകള്‍ക്കും ഒരു മത്സരം കൂടി അവശേഷിക്കുന്ന സാഹചര്യത്തില്‍ ടീമിന് ഒമ്പത് പോയിന്റാകും. ഇന്ത്യന്‍ ടീമിന് അവരെ മറികടക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെ 0-0 സമനില നേടിയ ഇന്ത്യ, ഹോങ്കോങ്ങിനെതിരായ എവേ മത്സരത്തില്‍ 94-ാം മിനിറ്റിലെ ഗോളില്‍ 1-0 ന് തോറ്റു. കഴിഞ്ഞ ആഴ്ച കല്ലാങ്ങില്‍ സിംഗപ്പൂരിനെതിരെ ഭാഗ്യം കൊണ്ട് 1-1 സമനില നേടിയെങ്കിലും ഇന്നത്തെ ഹോം മത്സരത്തില്‍ അവര്‍ പരാജയം ഏറ്റുവാങ്ങി. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് ഈ കോണ്ടിനെന്റല്‍…

    Read More »
  • തുടര്‍ച്ചയായി പത്തു പരമ്പരകള്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചു ; ഇന്ത്യ നേടിയെടുത്തത് വമ്പന്‍ റെക്കോഡ് ; ലോക ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് മൂന്നാം സ്ഥാനത്ത്

    വെസ്റ്റിന്‍ഡീസിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയതിലൂടെ ഇന്ത്യ 143 വര്‍ഷത്തെ ചരിത്രത്തില്‍ വലിയൊരു റെക്കോഡാണ് ഇട്ടത്. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് തോല്‍വിയറിയാതെ പരമ്പര പൂര്‍ത്തിയാക്കി. ഒരു ടീമിനെതിരെ തുടര്‍ച്ചയായി 10 ടെസ്റ്റ് പരമ്പരകള്‍ ഒരു ടെസ്റ്റ് മത്സരം പോലും തോല്‍ക്കാതെ വിജയിക്കുന്ന ആദ്യ ടീമായിട്ടാണ് ഇന്ത്യ മാറിയത്. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായി 10 പരമ്പരകള്‍ നേടിയിട്ടുണ്ടെങ്കിലും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടിരുന്നു. മറുവശത്ത്, 2002 മുതല്‍ ഈ ജൈത്രയാത്രയില്‍ വിന്‍ഡീസിനോട് ഇന്ത്യ ഒരു ടെസ്റ്റ് പോലും തോറ്റിട്ടില്ല. അവര്‍ 17 ടെസ്റ്റുകള്‍ വിജയിക്കുകയും 10 എണ്ണം സമനിലയില്‍ ആക്കുകയും ചെയ്തു. ഒരു ടീമിനെതിരെ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ തോല്‍വി അറിയാത്ത യാത്രയാണിത്. ഈ വിജയത്തോടെ നിലവിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യ നാലാമത്തെ വിജയമാണ് കുറിച്ചത്. ഇതോടെ ലോക ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ അവര്‍ മൂന്നാം സ്ഥാനത്തെത്തി. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസം…

    Read More »
  • മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ചികിത്സ

    ഡോ. വി. ആനന്ദ് കുമാര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്, എച്ച്ഒഡി, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റല്‍ കൊച്ചി നമ്മുടെ ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാവുന്ന വിവിധ കാരണങ്ങളുണ്ട്. ‘മോശം കൊളസ്ട്രോള്‍’ എന്നറിയപ്പെടുന്ന ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോളിനെ ഹൃദയവുമായി ബന്ധപ്പെട്ട അപകടസാധ്യതകളുടെ കാര്യത്തില്‍ പ്രാഥമിക ആശങ്കയായി കണക്കാക്കപ്പെടുന്നു. തോത് കൂടുതലായിരിക്കുമ്പോള്‍ എല്‍ഡിഎല്‍സി ധമനികളില്‍ പ്ലാക്കുകള്‍ രൂപപ്പെടുത്തുകയും രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന തരത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. പരിശോധനയിലൂടെ മുന്‍കരുതല്‍ എടുക്കുക എന്നതാണ് ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോളിനെ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ട ആദ്യപടി. 2024ല്‍ പ്രസിദ്ധീകരിച്ച കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സിഎസ്ഐ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 18 വയസ്സ് മുതല്‍ തന്നെ കൊളസ്ട്രോള്‍ പരിശോധനകള്‍ ആരംഭിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. ഉയര്‍ന്ന എല്‍ഡിഎല്‍സി നേരത്തേ കണ്ടെത്തുന്നത് ചികിത്സ എളുപ്പമാക്കുന്നു എന്ന് മാത്രമല്ല എല്‍ഡിഎല്‍സിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും കഴിയും. അതിരോസ്‌കല്‍റോസിസ് (രക്തപ്രവാഹത്തിന് തടസ്സം സൃഷട്ടിക്കുന്ന വിധം ശരീരത്തിലെ സുപ്രധാന ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടല്‍) ഉണ്ടാകുന്നതിന് എല്‍ഡിഎല്‍…

    Read More »
  • ഒറ്റക്കൊമ്പൻ ലൊക്കേഷനിൽ ജിജോ പുന്നൂസ്; ഒരാഴ്ചയായി പാലായിൽ ഉത്സവപ്രതീതി

    കോട്ടയം: പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെ ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ, നേരം പുലരുവോളം തുറന്നിരിക്കുന്ന കടകൾ, തിങ്ങി നിറഞ്ഞു ജനം, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാര….. അങ്ങനെ തികച്ചും ഉത്സവപ്രതീതി. ഇത് പാലാ കുരിശു പള്ളിത്തിരുന്നാളിൻ്റെ ഭാഗങ്ങളാണ്. പക്ഷെ ഇപ്പോഴത്തെ ഈ പെരുന്നാൾ സംഘടിപ്പിച്ചിരിക്കുന്നത് ഒറ്റക്കൊമ്പൻ എന്ന സിനിമക്കു വേണ്ടിയാണ്. സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലൻ ഗോപാലനാണ് നിർമ്മിക്കുന്നത്. നവാഗതനായ മാത്യുസ്തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ സുപ്രധാനമായ രംഗമാണ് പാലാ കുരിശു പള്ളിത്തിരുന്നാൾ. ഇക്കഴിഞ്ഞ ദിവസം ഇവിടുത്തെ ചിത്രീകരണം നടക്കുന്നതിനിടയി ലാണ് ഈ ലൊക്കേഷനിലേക്ക് ജിജോ പുന്നൂസ് കടന്നു വരുന്നത്. ദൃശ്യവിസ്മയങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച വ്യക്തിത്ത്വങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പ്രമുഖനാണ് ജിജോ പുന്നൂസ്. മലയാളത്തിലേക്ക് ആദ്യമായി സിനിമാസ്ക്കോപ്പ്, 70 M .M , ത്രീഡി , എന്നിങ്ങനെ വലിയ വിസ്മയങ്ങൾ…

    Read More »
  • പ്രായം നോമാന്‍ അലിക്ക് ഒരു തടസ്സമല്ല: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആറു വിക്കറ്റ് നേട്ടം നടത്തുന്നത് ഏറ്റവും പ്രായം കൂടിയ താരം ; തകര്‍ത്തത് ആര്‍ അശ്വിന്റെ റെക്കോര്‍ഡ്

    പ്രായം നോമാന്‍ അലിക്ക് ഒരു തടസ്സമേയല്ല. അദ്ദേഹത്തിന് 39 വയസ്സിന് മുകളിലായിട്ടും പാകിസ്ഥാന്റെ സ്പിന്‍ ആക്രമണത്തിന് അദ്ദേഹം ഇപ്പോഴും നേതൃത്വം നല്‍കുന്നു, മാത്രമല്ല ശ്രദ്ധേയമായ പ്രകടനം നടത്തി ലോകറെക്കോഡുമിട്ടു. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ നോമാന്‍ 112 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ പാകിസ്ഥാന്റെ 378 റണ്‍സിനെതിരെ പ്രോട്ടീസിനെ 269 റണ്‍സിന് പുറത്താക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇത് ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്, കൂടാതെ കഴിഞ്ഞ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം 5-ല്‍ അധികം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേട്ടം നടത്തിയ നോമാന്‍ അലി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരിന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേട്ടമുണ്ടാക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായിട്ടാണ് മാറിയത്. ഈ ഇടംകൈയ്യന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ റെക്കോര്‍ഡ് തകര്‍ത്തു. അശ്വിന്‍ 2024-ല്‍ ബംഗ്ലാദേശിനെതിരെ 38 വയസ്സും 2 ദിവസവും…

    Read More »
  • കേരളവും ജപ്പാനും കൈകോർക്കുന്നു; ‘ജപ്പാൻ മേള 2025’; ഒക്ടോബർ 16, 17 തീയതികളിൽ കൊച്ചി റമദ റിസോർട്ടിൽ

    കൊച്ചി: ഇന്ത്യയും ജപ്പാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് മൂന്നാമത് ‘ജപ്പാൻ മേള 2025’ ഒക്ടോബർ 16, 17 തീയതികളിൽ കൊച്ചി റമദ റിസോർട്ടിൽ വെച്ച് നടക്കും. ഇന്തോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ഘടകമായ (INJACK) സംഘടിപ്പിക്കുന്ന ഈ ദ്വിദിന മേള, വ്യാപാര-സാങ്കേതിക-സാംസ്‌കാരിക സഹകരണത്തിന്റെ കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തും. ഒക്ടോബർ 17-ന് മേളയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ കേരള സർക്കാരും ജപ്പാനുമായി സുപ്രധാനമായ ഒരു ധാരണാപത്രം (MoU) ഒപ്പുവെക്കും. ബിസിനസ്, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ജാപ്പനീസ് പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിൽ വഴിത്തിരിവാകുന്നതാണ് ഈ കരാർ. മേളയിൽ ടൂറിസം, വെൽനസ്, സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷ്യസംസ്‌കരണവും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ്, ഐ.ടി., സ്റ്റാർട്ടപ്പുകൾ, ഗ്രീൻ എനർജി, മാരിടൈം ഇൻഫ്രാസ്ട്രക്ചർ എന്നീ ഉയർന്ന മുൻഗണനാ മേഖലകളിലെ മുൻനിര ജാപ്പനീസ്, ഇന്ത്യൻ കമ്പനികൾ പങ്കെടുക്കും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക്…

    Read More »
  • ലക്ഷത്തിലേക്കുള്ള ദൂരം കുറയുന്നു; സ്വര്‍ണത്തിന് ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ; ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ വാങ്ങാന്‍ ഒരുലക്ഷത്തിനു മുകളില്‍ നല്‍കണം; ഒക്‌ടോബര്‍ മൂന്നിനു ശേഷം വര്‍ധിച്ചത് 7800 രൂപ

    കൊച്ചി: ഒറ്റയടിക്ക് 2,400 രൂപ വര്‍ധിച്ചതോടെ 94,360 രൂപയിലാണ് ഒരു പവന്‍റെ വില. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വലിയ വര്‍ധനയുണ്ടായതോടെ പവന് ഒരു ലക്ഷത്തിലേക്ക് എത്താന്‍ ഇനി 5,640 രൂപയുടെ ദൂരം മാത്രം. അതേസമയം, ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പോലും ഒരു പവന്‍ ആഭരണമായി വാങ്ങാന്‍ ഒരു ലക്ഷത്തിലേറെ നല്‍കേണ്ട സ്ഥിതിയാണിന്ന്. അഞ്ച് ശതമാനം പണിക്കൂലിയിലും ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഒരു ലക്ഷം രൂപയിലധികം നല്‍കണം. അഞ്ച് ശതമാനം പണിക്കൂലിയില്‍ 1,02,104 രൂപയാണ് ഇന്നത്തെ നിലയില്‍ ഒരു പവന്‍ ആഭരണത്തിന്‍റെ വില. 10 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 106,960 രൂപയോളം നല്‍കേണ്ടി വരും. പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവ ചേരുന്ന തുകയാണിത്. ഒക്ടോബര്‍ മൂന്നിന് രേഖപ്പെടുത്തിയ 86560 രൂപയായിരുന്നു ഈ മാസത്തെ കുറഞ്ഞ വില. ഈ വിലയില്‍ നിന്നും 7800 രൂപയുടെ വര്‍ധനവാണ് 14 ദിവസത്തിനിടെ ഒരു…

    Read More »
  • മരിച്ചത് പോലെ അഭിനയിച്ചു കിടന്നത് ഒരു മണിക്കൂര്‍ ; പക്ഷേ ഹമാസ് കാമുകിയെയും കൂട്ടുകാരനെയും കണ്‍മുന്നിലിട്ടു കൊന്നു ; രണ്ടു വര്‍ഷം ഡിപ്രഷ ന് ശേഷം ഇസ്രായേലി യുവാവ് തീകൊളുത്തി മരിച്ചു

    ജറുസലേം: ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തിലേക്ക് നയിച്ച 2023 ഒക്ടോബറില്‍ നോവ സംഗീതമേളയില്‍ ഹമാസ് നയിച്ച അക്രമത്തില്‍ കാമുകിയെ ഹമാസ് കൊലപ്പെടുത്തുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന യുവാവ് രണ്ടു വര്‍ഷത്തിന് ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇയാളുടെ കണ്‍മുന്നിലിട്ടാണ് കാമുകിയെയും ഉറ്റ സുഹൃത്തിനെയും ഹമാസ് വെടിവെച്ചു കൊലപ്പെടുത്തിയത്. ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 30 കാരനായ റോയി ഷാലേവിനെ കത്തിയ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, തനിക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹം ഓണ്‍ലൈനില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. 2023 ഒക്ടോബര്‍ 7 ന് ഹമാസ് നയിക്കുന്ന പലസ്തീന്‍ തീവ്രവാദികള്‍ ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് കടന്ന് നോവ ഓപ്പണ്‍ എയര്‍ സംഗീതമേളയെയും സമീപ പ്രദേശങ്ങളിലെ സമൂഹങ്ങളെയും ആക്രമിച്ചപ്പോള്‍ 344 സാധാരണക്കാര്‍ ഉള്‍പ്പെടെ കുറഞ്ഞത് 378 പേര്‍ കൊല്ലപ്പെട്ടു. ഈ അഭൂതപൂര്‍വമായ ആക്രമണമാണ് ഗാസയിലെ ഹമാസിനെതിരെ തുടര്‍ച്ചയായ യുദ്ധം നടത്താന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത്. ഹമാസ്…

    Read More »
  • ഹോപ്പിന്റെയും കാംബെല്ലിന്റെയും സെഞ്ച്വറികള്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചു ; രണ്ടാംടെസ്റ്റില്‍ ഒരു ദിവസത്തേക്ക് കൂടി ജീവന്‍ നീട്ടിയെടുത്തു, വിജയം 58 റണ്‍സ് അകലെ

    ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ഹോപ്പും കാംബെല്ലും നേടിയ സെഞ്ച്വറികള്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചു. ഫോളോ ഓണില്‍ ഇന്ത്യന്‍ സ്‌കോര്‍ മറികടന്ന വെസ്റ്റിന്‍ഡീസിനെതിരേ ജയിക്കാന്‍ ഇന്ത്യയ്ക്ക് 58 റണ്‍സുകള്‍ കൂടി വേണം. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകര്‍ച്ച അതിജീവിച്ചു. ജോണ്‍ കാംബെല്‍ 115 റണ്‍സും ഷായ്‌ഹോപ്പ് 103 റണ്‍സും നേടിയ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ 390 റണ്‍സ് അടിച്ചുകൂട്ടി. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്ന് പ്രതീക്ഷിച്ചിരിക്കു മ്പോഴായി രുന്നു ഇരുവരുടേയും സെഞ്ച്വറി. ജോണ്‍ കാംബെല്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി കുറിച്ചപ്പോള്‍ ഷായ് ഹോപ്പ് എട്ട് വര്‍ഷത്തിനിടയിലെ ആദ്യ സെഞ്ച്വറി നേട്ടമാണ് ഉണ്ടാക്കി യത്. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ അവര്‍ 79 റണ്‍സ് ചേര്‍ത്തു. ഇത് 2025-ലെ അവരുടെ രണ്ടാമത്തെ മികച്ച കൂട്ടുകെട്ടായിരുന്നു. സെഞ്ച്വറി അടിച്ച കാംബെല്‍ ഒടുവില്‍ ജഡേജയ്ക്ക്് മുന്നില്‍ എല്‍ബിഡബ്‌ള്യൂ ആയി. ഷായ് ഹോപ്പ് മുഹമ്മദ് സിറാജിനും ഇരയായി. ഫോളോ ഓണ്‍ചെയ്ത് കരീബിയന്‍ ടീമിനായി…

    Read More »
Back to top button
error: