Breaking NewsSports

പ്രായം നോമാന്‍ അലിക്ക് ഒരു തടസ്സമല്ല: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആറു വിക്കറ്റ് നേട്ടം നടത്തുന്നത് ഏറ്റവും പ്രായം കൂടിയ താരം ; തകര്‍ത്തത് ആര്‍ അശ്വിന്റെ റെക്കോര്‍ഡ്

പ്രായം നോമാന്‍ അലിക്ക് ഒരു തടസ്സമേയല്ല. അദ്ദേഹത്തിന് 39 വയസ്സിന് മുകളിലായിട്ടും പാകിസ്ഥാന്റെ സ്പിന്‍ ആക്രമണത്തിന് അദ്ദേഹം ഇപ്പോഴും നേതൃത്വം നല്‍കുന്നു, മാത്രമല്ല ശ്രദ്ധേയമായ പ്രകടനം നടത്തി ലോകറെക്കോഡുമിട്ടു. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ നോമാന്‍ 112 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി.

ഇതോടെ പാകിസ്ഥാന്റെ 378 റണ്‍സിനെതിരെ പ്രോട്ടീസിനെ 269 റണ്‍സിന് പുറത്താക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇത് ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്, കൂടാതെ കഴിഞ്ഞ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം 5-ല്‍ അധികം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

Signature-ad

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേട്ടം നടത്തിയ നോമാന്‍ അലി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരിന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേട്ടമുണ്ടാക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായിട്ടാണ് മാറിയത്. ഈ ഇടംകൈയ്യന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ റെക്കോര്‍ഡ് തകര്‍ത്തു. അശ്വിന്‍ 2024-ല്‍ ബംഗ്ലാദേശിനെതിരെ 38 വയസ്സും 2 ദിവസവും പ്രായമുള്ളപ്പോഴാണ് 6-88 എന്ന പ്രകടനം നടത്തിയത്. നോമാന്‍ 39 വയസ്സും 5 ദിവസവും പ്രായമുള്ളപ്പോള്‍ ആറ് വിക്കറ്റ് നേട്ടം കൈവരിച്ച് അശ്വിനെ മറികടന്നു.

മൊത്തത്തില്‍, ടെസ്റ്റ് ക്രിക്കറ്റില്‍ സിക്‌സ്-ഫെര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം ഓസ്‌ട്രേലിയയുടെ ബെര്‍ട്ട് അയണ്‍മോംഗര്‍ ആണ്. അദ്ദേഹം 1932-ല്‍ 49 വയസ്സും 311 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. 2023 ജൂലൈ മുതല്‍ നോമാന്‍ 52 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഈ കാലയളവിലെ എല്ലാ ബൗളര്‍മാരിലും വെച്ച് ഏറ്റവും മികച്ച ശരാശരിയായ 15.21 ആണ് അദ്ദേഹത്തിന്റേത്. മൊത്തത്തില്‍, 19 മത്സരങ്ങളില്‍ നിന്ന് 24.75 ശരാശരിയില്‍ അദ്ദേഹം 83 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ഈ വിജയത്തില്‍ കളിയുടെ സാഹചര്യങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2023-2024 സീസണില്‍ ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും ഹോം ടെസ്റ്റ് പരമ്പരകള്‍ പരാജയപ്പെട്ട ശേഷം, പാകിസ്ഥാന്‍ ഹോം പരമ്പരകള്‍ക്കായി തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റി. എതിരാളികള്‍ ക്കെതിരെ നോമാന്‍ അലിയെയും സാജിദ് ഖാനെയും ഇറക്കിവിടുകയും ചെയ്തു. ഈ നീക്കം ഉടനടി ഫലം കണ്ടിരിക്കുകയാണ്.

Back to top button
error: