TRENDING
-
ഉടന്‍ പണമില്ലെങ്കില്‍ എണ്ണയുമില്ല; വാങ്ങാന്‍ ആളുകള്‍ ഇഷ്ടംപോലെ! ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണക്കപ്പല്‍ ചൈനയിലേക്ക് വഴിതിരിച്ചു വിട്ടു; പണമിടപാടിലെ പ്രതിസന്ധിയെന്ന് പ്രാഥമിക സൂചന; ഷിപ്പ് ട്രാക്കിംഗ് രേഖകള്‍ പുറത്ത്
ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്കു പുറപ്പെട്ട ഇറാനില്‍നിന്നുള്ള എണ്ണക്കപ്പല്‍ ചൈനയിലേക്കു തിരിച്ചുവിട്ടെന്നു റിപ്പോര്‍ട്ട്. ഏഴുവര്‍ഷത്തിനിടെ ആദ്യമായി ഇറാനില്‍നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട ടാങ്കറായിരുന്നു ഇതെന്നും സൂചനയുണ്ട്. 2002-ല്‍ നിര്‍മ്മിച്ചതും 2025-ല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതുമായ അഫ്രാമാക്‌സ് (Aframax)കപ്പലായ പിംഗ് ഷുന്‍ (Ping Shun), 6 ലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണയുമായി ഇപ്പോള്‍ ചൈനയിലെ ഡോങ്യിംഗിലേക്ക് (Dongying) പോകുന്നതായാണ് ഷിപ്പ് ട്രാക്കിംഗ് ഡാറ്റകള്‍ സൂചന നല്‍കുന്നത്. ഈ ആഴ്ച ആദ്യം, ടാങ്കര്‍ ഗുജറാത്തിലെ വാഡിനാറില്‍ എത്തേണ്ടിയിരുന്നതാണ് ഇതെന്നാണ് കെപ്ലര്‍ (Kpler) ഡാറ്റ കാണിക്കുന്നു. വാഷിംഗ്ടണ്‍ അടുത്തിടെ നല്‍കിയ ഉപരോധ ഇളവിനെത്തുടര്‍ന്ന്, കടലിലുള്ള ഇറാനിയന്‍ എണ്ണ ചരക്കുകള്‍ വാങ്ങുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യന്‍ റിഫൈനറികള്‍ പരിശോധിക്കുന്നതിനിടെയാണ് പുതിയ സംഭവം. യുഎസ് ഉപരോധത്തെത്തുടര്‍ന്ന് 2019 മുതല്‍ ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നില്ല. ഈ ഷിപ്പ്‌മെന്റ് ഇന്ത്യയിലെത്തിയിരുന്നെങ്കില്‍ 2019നുശേഷം നടത്തുന്ന ആദ്യ ഇറക്കുമതിയാകുമായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കപ്പല്‍ വാഡിനാറിലേക്ക് വരികയായിരുന്നു കപ്പല്‍. എന്നാല്‍ ലക്ഷ്യസ്ഥാനത്തിന് അടുത്തെത്തിയപ്പോള്‍ ഇന്ത്യയെ ഒഴിവാക്കി ചൈനയിലേക്ക്…
Read More » -
ധോണിയോടും കപില്‍ദേവിനോടും മാപ്പ്: തുറന്നു പറഞ്ഞ് യുവരാജ് സിംഗ്; ‘ഇതു ശരിയല്ലെന്ന് ഞാന്‍ അച്ഛനോടു പഞ്ഞതാണ്’
മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍മാരായ കപില്‍ദേവിനോടും മഹേന്ദ്രസിങ് ധോണിയോടും പരസ്യമായി മാപ്പുപറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്. സച്ചിനും സെവാഗിനും ധോണിക്കും സഹീര്‍ഖാനുമെല്ലാമൊപ്പം ഒന്നരപ്പതിറ്റാണ്ട് നീണ്ട കരിയര്‍ ചെലവഴിച്ച യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ തലയെടുപ്പുള്ള താരമായിരുന്നു. 2007 ലെ ട്വന്‍റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ധോണി പ്രഭാവത്തില്‍ മുങ്ങിപ്പോയ അക്കാലത്ത് യുവരാജ് ഉള്‍പ്പടെയുള്ളവര്‍ തഴയപ്പെട്ടതായി വ്യാപക ആക്ഷേപവും ഉയര്‍ന്നിരുന്നു. യുവരാജ് സിങ് വിരമിച്ചതിന് ശേഷം പിതാവായ യോഗ്രാജ് സിങാണ് ടീമിനുള്ളില്‍ മകന്‍ നേരിട്ട വിവേചനങ്ങളെ കുറിച്ചും കഴിവുണ്ടായിട്ടും പിന്തള്ളപ്പെട്ടതിനെ കുറിച്ചും ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാതിരുന്നതില്‍ ധോണിക്കുള്ള പങ്കിനെ കുറിച്ചും തുറന്നടിച്ചത്. ഇക്കാര്യങ്ങളെ കുറിച്ചാണ് യുവരാജിന്‍റെ മാപ്പുപറച്ചിലെന്നാണ് സൂചന. ‘സ്പോര്‍ട്സ് തകി’ന്റെ പോഡ്കാസ്റ്റല്‍ സംസാരിക്കവേയാണ് ‘കപിലിനോടും ധോണിയോടും ഞാന്‍ മാപ്പ് പറയുന്നു’ എന്ന് താരം തുറന്ന് പറഞ്ഞത്. ‘ആ അഭിമുഖങ്ങള്‍ കാണുമ്പോള്‍ മോശമായിപ്പോയെന്ന് തോന്നാറുണ്ടോ എന്ന് യോഗ്രാജ് സിങിന്‍റെ…
Read More » -
റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം ആഗോള തലത്തിൽ വമ്പൻ ട്രെൻഡിങ്ങായി “കത്തനാർ” ടീസർ ട്രെയ്‌ലർ
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ മാർച്ച് 31 നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ചർച്ചയായി മാറിയ ഈ ട്രെയ്‌ലർ, യൂട്യുബിലും ആഗോള തലത്തിലാണ് ട്രെൻഡ് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിയ ചിത്രം ആഗോള തലത്തിൽ ഒട്ടേറെ വിദേശ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും എത്തി ചരിത്രമാവുകയാണ്. കുവൈറ്റ്, ഒമാൻ , ഖത്തർ എന്നിവിടങ്ങളിൽ ഒന്നാം സ്ഥാനത്തു ട്രെൻഡ് ചെയ്യുന്ന ഈ ടീസർ ട്രെയ്‌ലർ, ഓസ്‌ട്രേലിയയിൽ പതിമൂന്നാം സ്ഥാനത്തും ബംഗ്ലാദേശിൽ ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ് ട്രെൻഡ് ചെയ്യുന്നത്. സൗദി അറേബ്യയിൽ യൂട്യൂബിൽ രണ്ടാം സ്ഥാനത്ത് ട്രെൻഡ് ചെയ്യുന്ന ട്രെയ്‌ലർ കാനഡയിൽ പതിനൊന്നാം സ്ഥാനത്തും, അയർലണ്ടിൽ ഏഴാം സ്ഥാനത്തുമാണ് നിൽക്കുന്നത്. നെതർലണ്ടിൽ ഇരുപത്തിമൂന്നാം സ്ഥാനത്താണ് ട്രെയ്‌ലർ ട്രെൻഡ് ചെയ്യുന്നത്. ഇത് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച ആഗോള…
Read More » -
രണ്ട് പ്രധാന പാതകള്‍; ഒരു ബദല്‍ മാര്‍ഗം; ഉപരോധങ്ങളെ മറികടക്കാനുള്ള വഴിയും; അതി സങ്കീര്‍ണമായ കപ്പല്‍ ചാലുകള്‍; ഷാഡോ ഫ്‌ളീറ്റ്; നിരീക്ഷണമില്ലാത്ത മേഖലകളിലെ നിഗൂഢ കൈമാറ്റങ്ങള്‍; അത്ര ലളിതമല്ല റഷ്യന്‍ എണ്ണ ഇന്ത്യയിലെത്തുന്ന വിധം
ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നു ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞതോടെ റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക അനുവാദം നല്‍കുമ്പോള്‍ ഏകദേശം 150 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കപ്പലില്‍ ടാങ്കറുകളിലുണ്ടായിരുന്നു. നേരത്തെ ലോഡ് ചെയ്തതോ ട്രാന്‍സിറ്റിലുള്ളതോ ആയ കാര്‍ഗോകള്‍ക്ക് മാത്രം ബാധകമായ ഈ ഇളവ്, റഷ്യന്‍ അസംസ്‌കൃത എണ്ണ വ്യാപാരത്തിന്റെ സംവിധാനങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ വിതരണ ശൃംഖലയില്‍ എത്രത്തോളം ആഴത്തില്‍ ഇഴചേര്‍ന്നിട്ടുണ്ടെന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു. യുഎസും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വാങ്ങാന്‍ ആളില്ലാതെ തീരങ്ങളില്‍ ടാങ്കറുകള്‍ വെറുതെ കിടന്നതോടെ റഷ്യന്‍ എണ്ണ കടലില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലേക്കുള്ള റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ അളവില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. 2022ല്‍ ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ഇറക്കുമതി, 2025 അവസാനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മറ്റൊരു ഘട്ടം ഉപരോധം ഏര്‍പ്പെടുത്തിയതോടെ കുറഞ്ഞു. എന്നാല്‍ ഇറക്കുമതി ഒരിക്കലും നിലച്ചില്ല. ഗള്‍ഫില്‍ നിന്നുള്ള ഇന്ധന വിതരണത്തെ തടസപ്പെടുത്തിയ യുഎസ്-ഇസ്രായേല്‍, ഇറാന്‍ സംഘര്‍ഷത്തിനിടയില്‍…
Read More » -
പൊള്ളും വില; വാണിജ്യ പാചകവാതക സിലിണ്ടറിനും പ്രീമിയം ഇന്ധനങ്ങൾക്കും വില കുതിച്ചുയർന്നു; റെക്കോർഡിട്ട് വിമാന ഇന്ധന വില
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനൊപ്പം ആഗോള എണ്ണവിപണിയും കടുത്ത സമ്മർദ്ദത്തിലാകുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലും ഇന്ധനവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയതോടെ സാധാരണ ജനജീവിതത്തെയും വ്യവസായ മേഖലയെയും ഇത് നേരിട്ട് ബാധിക്കാൻ തുടങ്ങി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിൽ, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ വീണ്ടും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച മുതൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയതോടെ ഡൽഹിയിൽ അതിന്റെ വില 2,078.50 രൂപയായി ഉയർന്നു. സാധാരണയായി ഓരോ മാസവും ഒന്നാം തീയതിയിലാണ് വില പരിഷ്കരണം നടക്കാറുള്ളത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്. വിമാനയാന മേഖലയെയും ഈ വിലക്കയറ്റം ശക്തമായി ബാധിച്ചിട്ടുണ്ട്. വിമാന ഇന്ധനമായ എ.ടി.എഫ് വില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് രണ്ടുലക്ഷം രൂപ കടന്നിരിക്കുകയാണ്. ഡൽഹിയിൽ ഇത് 2,07,341.22 രൂപയായി ഉയർന്നത് വലിയ ആശങ്കകൾക്കിടയാക്കുന്നു. ഇതിന് മുമ്പ് 2022-ൽ…
Read More » -
ഇറാനെ ഒതുക്കാൻ പുതു കൂട്ടുകെട്ട് തന്ത്രം മെനഞ്ഞ് ഇസ്രയേൽ ; ശത്രുവിനെതിരെ പുതിയ സഖ്യം രൂപീകരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നെതന്യാഹു; ‘ഏതൊക്കെ രാജ്യങ്ങളെന്നത് വരും ദിനങ്ങളിൽ പുറത്തുവിടും‘
ടെൽ അവീവ്: ഇറാനിൽ നിന്നുള്ള സുരക്ഷാഭീഷണിയെ നേരിടുന്നതിനായി മേഖലയിലെ പ്രധാന രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ രൂപീകരിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ഇറാന്റെ സൈനികവും ആണവവുമായി ബന്ധപ്പെട്ട അഭിലാഷങ്ങൾ പല രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ, ഇസ്രായേലും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിന്റെ സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ പുതിയ സഖ്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പേരുകൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയുമെന്ന് നെതന്യാഹു അറിയിച്ചു. മേഖലയിൽ ശക്തമായ ഒരു സുരക്ഷാ കൂട്ടായ്മ രൂപപ്പെടുന്നതിന്റെ ആദ്യഘട്ടമാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ ആണവ പദ്ധതിക്കും ബാലിസ്റ്റിക് മിസൈൽ ശേഷിക്കും എതിരായി ഇസ്രായേൽ നടത്തിയ നടപടികൾ ഫലപ്രദമായിരുന്നുവെന്നും, അതിലൂടെ നേരിട്ടുള്ള ഭീഷണി ഒഴിവാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആയുധ നിർമ്മാണ ശേഷിയെ തകർക്കുന്നതിൽ ഇസ്രായേൽ വിജയിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതോടൊപ്പം, ഇറാനിലെ നിലവിലെ ഭരണകൂടം വൈകാതെ…
Read More » -
ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ് പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. അടുത്തിടെ ,കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ൽ പെയ്‌സ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
Read More » -
രാത്രിയില്‍ നാല് ‘അതിഥികളെ’ മുറിയിലെത്തിച്ചു; പുലരും വരെ റൂമില്‍! ഷഹീന്‍ഷാ അഫ്രീദിക്ക് ഒരു മില്യണ്‍ പിഴ
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗിനിടെ അച്ചടക്കം ലംഘിച്ചതിന് സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രീദിക്ക് കൂറ്റന്‍ പിഴ. ഒരു മില്യണ്‍ പാക്കിസ്ഥാന്‍ രൂപയാണ് അഫ്രീദിയുടെ ഫ്രാഞ്ചൈസിയായ ലാഹോര്‍ ക്വാലന്‍ഡര്‍സ് പിഴയീടാക്കിയത്. ഹോട്ടലിലെ സുരക്ഷാചട്ടം മറികടന്ന് പുറത്ത് നിന്നുള്ളവരെ മുറിയില്‍ കയറ്റുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. വിവരം പിസിബിയെയും ക്വാലന്‍ഡര്‍സ് അറിയിച്ചിട്ടുണ്ട്. രാത്രി 11 കഴിഞ്ഞതോടെയാണ് സിംബാബ്വെ താരം സിക്കന്ദര്‍ റാസയ്ക്കൊപ്പം നാലു പേരെ കൂട്ടി ഷഹീന്‍ ഷാ അഫ്രീദി റാസയുടെ മുറിയിലേക്ക് കടന്നത്. അതിഥികളെ ഹോട്ടല്‍മുറിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വിലക്കിയെങ്കിലും ഇരുവരും ഗൗനിച്ചില്ല. പുലര്‍ച്ചെ ഒന്നര വരെ ഇവര്‍ക്കൊപ്പം ഇരുവരും സമയം ചെലവഴിച്ചതായാണ് വിവരം. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഫ്രാഞ്ചൈസിയെയും പൊലീസിനെയും വിവരം അറിയിച്ചു. ഇതിന്റെ ഭാഗമായാണ് അച്ചടക്ക നടപടി. ‘അച്ചടക്കവും ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായി ഷഹീന്‍ഷാ അഫ്രീദിയില്‍ നിന്നും പത്തുലക്ഷം പാക് രൂപ പിഴയായി ഈടാക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം പിസിബിയെയും ധരിപ്പിച്ചിട്ടുണ്ട്’ എന്നായിരുന്നു ക്വാലന്‍ഡര്‍സിന്‍റെ ഔദ്യോഗിക…
Read More »

