TRENDING

  • ‘ഇന്ന് രാത്രി മുഴുവൻ നാ​ഗരികതയും മരിക്കും, 47 വർഷമായി തുടരുന്ന ഭീഷണി, അഴിമതി, മരണങ്ങൾ എന്നിവയ്ക്ക് ഇതോടെ അവസാനം വരും’… ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

    വാഷിങ്ടൺ: ഇറാന് നൽകിയ അന്ത്യശാസനം ഇന്ന് അവസാനിക്കുന്ന സാ​ഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. “ഇന്ന് രാത്രി ഒരു മുഴുവൻ സിവിലൈസേഷൻ തന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട്” എന്നാണ് സോഷ്യൽ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ കുറിച്ചത്. ഇന്ന് രാത്രി ലോകചരിത്രത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒന്നായിരിക്കും, 47 വർഷമായി തുടരുന്ന ഭീഷണി, അഴിമതി, മരണങ്ങൾ എന്നിവയ്ക്ക് ഇതോടെ അവസാനം വരുമെന്നും ട്രംപ് കുറിച്ചു. ട്രൂത്ത് പോസ്റ്റിൽ ട്രംപ് കുറിച്ചതിങ്ങനെ- ഇന്ന് രാത്രി മുഴുവൻ നാ​ഗരികതയും മരിക്കും, ഇനി ഒരിക്കലും തിരിച്ചുവരാൻ കഴിയില്ല. അത് സംഭവിക്കണമെന്ന് എനിക്ക് ആ​ഗ്രഹമില്ല, പക്ഷേ അത് സംഭവിക്കും. എന്നിരുന്നാലും, ഇപ്പോൾ നമുക്ക് സമ്പൂർണ്ണവും സമ്പൂർണ്ണവുമായ ഭരണമാറ്റം ഉണ്ട്, അവിടെ വ്യത്യസ്തവും ബുദ്ധിപരവും കുറഞ്ഞതുമായ സമൂലമായ മനസ്സുകൾ നിലനിൽക്കുന്നു, ഒരുപക്ഷേ വിപ്ലവകരമായി അത്ഭുതകരമായ എന്തെങ്കിലും സംഭവിക്കാം, ആർക്കറിയാം? ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമുക്ക് കണ്ടെത്താനാകും. 47 വർഷത്തെ കൊള്ള, അഴിമതി, മരണം…

    Read More »
  • ‘ഇന്ത്യക്കു വിലകൂടിയ എണ്ണയും ദുര്‍ബലമായ രൂപയും ഉയരുന്ന പലിശ നിരക്കുമായി പൊരുതേണ്ടിവരും’; ഇറാനുമായി കരാറുണ്ടാക്കി ഹോര്‍മൂസിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തേക്കുമെന്ന മുന്നറിയിപ്പുമായി നിക്ഷേപക സ്ഥാപനങ്ങള്‍; ഗള്‍ഫ് മേഖലയില്‍ ഉടനീളം സാന്നിധ്യം

    ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ മേഖലയ്ക്കു മേല്‍ ചൈന അധികാരം പിടിച്ചേക്കുമെന്ന മുന്നറിയിപ്പ്. അമേരിക്ക-ഇറാന്‍ സംഘര്‍ഷങ്ങള്‍ ഹോര്‍മുസ് കടലിടുക്കിനെ നീണ്ടുനില്‍ക്കുന്ന ഒരു ഭൗമരാഷ്ട്രീയ പോരാട്ടത്തിലേക്ക് തള്ളിവിടുന്നത് ചൈനയുടെ ആധിപത്യത്തിലേക്കാകും നയിക്കുകയെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടെഹ്റാനെതിരായ നേരിട്ടുള്ള ഭീഷണിയിലൂടെ ഡൊണാള്‍ഡ് ട്രംപാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ‘ഇറാനില്‍ ചൊവ്വാഴ്ച പവര്‍ പ്ലാന്റ് ദിനവും (വൈദ്യുത നിലയ ദിനം), ബ്രിഡ്ജ് ദിനവും (പാലങ്ങളുടെ ദിനം) ഒന്നിച്ചുണ്ടാകും. അതുപോലെ മറ്റൊന്നും സംഭവിക്കാനുണ്ടാകില്ല! ഭ്രാന്തന്‍മാരേ, ആ ഹോര്‍മുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും – കണ്ടുതന്നെ അറിയൂ! അല്ലാഹുവിന് സ്തുതി’- എന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇറാന്‍ ഇതിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘നിങ്ങളുടെ വിവേകശൂന്യമായ നീക്കങ്ങള്‍ ഓരോ അമേരിക്കന്‍ കുടുംബത്തെയും ജീവിക്കുന്ന നരകത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്’ എന്നു പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ട്രംപ് ഇസ്രായേലിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഈ താല്‍ക്കാലിക പോരാട്ടങ്ങള്‍ക്കപ്പുറം,…

    Read More »
  • യുഎസ് പോർവിമാനങ്ങളെ തരിപ്പണമാക്കിയ വില്ലൻ- ‘സഖർ-1’; ഇറാന്റെ നൂതന മിസൈൽ സംവിധാനം

    വാഷിംഗ്ടൺ / ടെഹ്റാൻ: അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക എഫ് 15ഇ സ്ട്രൈക്ക് ഈ​ഗിൾ പോർവിമാനത്തെ ലക്ഷ്യമിട്ട് ഇറാൻ ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യുന്ന പുതിയ മിസൈൽ സംവിധാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ‘സഖർ-1’ (Saqr-1) അഥവാ ‘എസ്.എ-67’ എന്നറിയപ്പെടുന്ന ഈ ആയുധം ഇറാന്റെ കൈവശമുള്ള പുത്തൻ പ്രതിരോധ സാങ്കേതികവിദ്യയുടെ ഉദാഹരണമാണ്. സാധാരണ മിസൈലുകളെക്കാൾ വ്യത്യസ്തമായ ആക്രമണശൈലിയാണ് ഇതിന്റെ പ്രത്യേകത. വിക്ഷേപിച്ചതിനു പിന്നാലെ നേരിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിന് പകരം, ആകാശത്ത് ‘എട്ട്’ ആകൃതിയിൽ ചുറ്റിപ്പറന്ന് ലക്ഷ്യത്തെ നിരീക്ഷിക്കുന്ന ശേഷി (ലോയിറ്ററിംഗ് കഴിവ്) ഇതിനുണ്ട്. റോക്കറ്റ് ബൂസ്റ്ററിലൂടെ ഉയർത്തിയ ശേഷം ടർബോജെറ്റ് എഞ്ചിൻ ഉപയോഗിച്ച് ദീർഘനേരം അന്തരീക്ഷത്തിൽ നിലനിൽക്കാൻ ഈ മിസൈലിന് കഴിയും. ഇൻഫ്രാറെഡ് സീക്കറും ലേസർ പ്രോക്സിമിറ്റി സംവിധാനവും ഉപയോഗിക്കുന്നതിനാൽ ലക്ഷ്യത്തെ കൃത്യമായി തിരിച്ചറിഞ്ഞ് തകർക്കാൻ സാധിക്കുന്നു. ഏകദേശം ഒൻപത് അടി നീളമുള്ള ഈ മിസൈൽ വളരെ കുറഞ്ഞ ഇലക്ട്രോമാഗ്നറ്റിക് സിഗ്നേച്ചർ മാത്രമേ പുറപ്പെടുവിക്കൂ. അതിനാൽ ആധുനിക റഡാർ സംവിധാനങ്ങൾക്കു പോലും ഇത്…

    Read More »
  • ‘ഹോർമുസ് തുറക്കാൻ ചൊവ്വാഴ്ച രാത്രി 8 മണിവരെ സമയം തരുന്നു; തുറന്നില്ലെങ്കിൽ ഇറാന് കാണേണ്ടിവരിക യുഎസിന്റെ ഇതുവരെ കാണാത്ത മുഖം‘- കനത്ത മുന്നറിയിപ്പുമായി ട്രംപ്

    വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഉടൻ തുറന്നുകൊടുക്കാത്ത പക്ഷം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം സമാധാനകരാറിലെത്തിയില്ലെങ്കിൽ ഇറാനെ വ്യാപകമായി ആക്രമിക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നൽകി. സ്വകാര്യ സാമൂഹികമാധ്യമമായ “ട്രൂത്ത് സോഷ്യൽ” വഴിയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളെ “പവർ പ്ലാന്റ് ഡേ”, “ബ്രിഡ്ജ് ഡേ” എന്നിങ്ങനെ വിശേഷിപ്പിച്ച അദ്ദേഹം, അത്തരം ആക്രമണങ്ങൾ നടന്നാൽ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും പറഞ്ഞു. ഇതിനിടെ, സാധാരണ ജനങ്ങൾക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകൾ ട്രംപ് തള്ളിക്കളഞ്ഞു. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന ഇറാൻ ജനത ഇത്തരം നടപടികൾക്ക് പിന്തുണ നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ പൈലറ്റിനെ ഇറാൻ മണ്ണിൽനിന്ന് രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ട്രംപിന്റെ ഭീഷണിക്കെതിരെ…

    Read More »
  • 45 ദിവസത്തെ വെടിനിർത്തൽ പരി​ഗണനയിൽ; യുഎസും ഇറാനും ചർച്ചകളിലെന്ന് റിപ്പോർട്ട്

    വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിന് ഇടവേളയൊരുക്കാൻ സാധ്യതയുള്ള 45 ദിവസത്തെ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ ശക്തമാകുന്നു. യുഎസിനും ഇറാനുമൊപ്പം മധ്യസ്ഥരാജ്യങ്ങളും ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്‌സിയോസ് ആണ് യുഎസ്,ഇസ്രയേൽ എന്നിവിടങ്ങളിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാവുന്ന ഒരു കരാറാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. ആദ്യഘട്ടത്തിൽ താത്കാലിക വെടിനിർത്തൽ നടപ്പാക്കി യുദ്ധം നിർത്തുന്നതിനുള്ള അടിസ്ഥാന ധാരണയിലെത്തുകയാണ് ലക്ഷ്യം. തുടർന്ന് രണ്ടാംഘട്ടത്തിൽ സമഗ്രമായ സമാധാനകരാർ രൂപപ്പെടുത്തും. ആവശ്യമായാൽ വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. ചർച്ചകളിൽ പാക്കിസ്ഥാൻ, ഈജിപ്ത്, ടർക്കി എന്നീ രാജ്യങ്ങൾ മധ്യസ്ഥരായി പ്രവർത്തിക്കുന്നുവെന്നാണ് സൂചന. കൂടാതെ, ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അഘ്‌രാചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കൽ, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ പരിഹരിക്കൽ രണ്ടാംഘട്ടത്തിലേ സാധ്യമാകൂവെന്നാണ് മധ്യസ്ഥരുടെ വിലയിരുത്തൽ. അതേസമയം, ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമയപരിധിക്കകം കരാറിലെത്താനുള്ള സാധ്യത…

    Read More »
  • ചരിത്ര നേട്ടവുമായി “ധുരന്ധർ പ്രതികാരം” ആഗോള ഗ്രോസ് 1500 കോടി; ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 1000 കോടി

    ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് ആധിപത്യം തുടരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രം എന്ന നേട്ടത്തിന് തൊട്ടരികിലാണ് “ധുരന്ധർ പ്രതികാരം”. റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാവുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ 961 കോടി രൂപയാണ്. മൂന്നാം വീക്കെൻഡ് പൂർത്തിയാവുമ്പോഴും ഇന്ത്യൻ സിനിമയിൽ ഇതുവരെ സംഭവിക്കാത്ത, ഇന്ത്യയിൽ നിന്ന് മാത്രം ആയിരം കോടി നെറ്റ് ഗ്രോസ് എന്ന അസാധാരണമായ നേട്ടത്തിലേക്ക് ചിത്രം എത്തുമെന്നുറപ്പായിക്കഴിഞ്ഞു. ചിത്രത്തിന്റെ ആഗോള ഗ്രോസ് ഇതിനോടകം 1501 കോടിയും പിന്നിട്ടു കഴിഞ്ഞു. ആഗോള തലത്തിൽ നേടുന്ന ഈ മഹാവിജയം ചിത്രത്തിന്റെ അസാധാരണമായ അന്താരാഷ്ട്ര ആധിപത്യത്തിന് കൂടിയാണ് അടിവരയിടുന്നത്. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ, ഇന്ത്യൻ സിനിമയുടെ ആഗോള മാനദണ്ഡങ്ങൾ പുനർനിർവചിക്കുന്ന ചിത്രമായി “ധുരന്ധർ പ്രതികാരം” മാറിക്കഴിഞ്ഞു.…

    Read More »
  • ആ ചിലവെന്താ സണ്ണി ജോസഫ് പറയാഞ്ഞത്? ഒരു തരത്തില്‍ കണക്കൊപ്പിക്കാന്‍ നോക്കിയപ്പോള്‍ അവിടെയും ഒക്കുന്നില്ലല്ലോ? രാഹുല്‍ മാങ്കൂട്ടത്തിലും കെപിസിസി പ്രസിഡന്റും പറഞ്ഞ തുകയിലും പൊരുത്തക്കേട്; പുതിയ കണക്കും കോണ്‍ഗ്രസിന് ‘ആപ്പാ’കുമോ?

    തിരുവനന്തപുരം: വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് മുള്‍മുനയിലാണ്. പിരിച്ച പണമെത്രയെന്ന് പുറത്തുവിടാത്തതായിരുന്നു കടുത്ത പ്രതിസന്ധിക്ക് ഇടയാക്കിയത്. ആപ്പ് അടക്കം നിര്‍മിച്ച് കോടികള്‍ പിരിച്ചെന്നത് സ്‌ക്രീന്‍ ഷോട്ട് അടക്കം ഇടതുപക്ഷ സംഘടനകള്‍ പുറത്തുവിട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. 40 കോടിക്കു മുകളില്‍ പിരിച്ചെന്നാണ് ഇടതു സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍, നിലവില്‍ വയനാട്ടില്‍ ഭൂമി വാങ്ങിയത് അടക്കം, ആപ്പ് നിര്‍മിക്കാനുള്ള ഒമ്പതുലക്ഷം ചെലവ് അടക്കമുള്ള കണക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ചു. ഇതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തുവന്നു. എന്നാല്‍, ഈ കണക്കുകളിലെ ലക്ഷങ്ങളുടെ പൊരുത്തക്കേടു ചൂണ്ടിക്കാട്ടുകയാണ് കണ്ടന്റ് ക്രിയേറ്ററായ അജയ് ബാലചന്ദ്രന്‍. കണക്കില്‍ 7.76 ലക്ഷം രൂപയുടെ വ്യത്യാസം എങ്ങനെയുണ്ടായെന്നും ഇത് ഏതു കണക്കില്‍ ചെലവിട്ടു എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. വയനാട്ടില്‍ അടുത്ത ഘട്ടം ഭൂമിവാങ്ങാനുള്ള 2.18 ഏക്കര്‍ ഭൂമിയുടെ വിലയായ 2,50,30,272 രൂപ ഉള്‍ക്കൊള്ളിക്കുന്നുണ്ടെങ്കിലും ഭൂമി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതും കാണണം.   പോസ്റ്റിന്റെ…

    Read More »
  • സഞ്ജു ബാറ്റ് എടുക്കുമ്പോഴെല്ലാം റണ്‍ മെഷീന്‍ ആകില്ല, ആരും എഴുതി തള്ളുകയും വേണ്ട; പിന്തുണച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്

    ബംഗളുരു: ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തിയ സഞ്ജു സാംസണിന്റെ കളി കാണാന്‍ വാനോളം പ്രതീക്ഷകളുമായാണ് ആരാധകര്‍ കാത്തിരുന്നത്. പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു കളി. രാജസ്ഥാനെതിരെയും പഞ്ചാബിനെതിരെയും രണ്ടക്കം കാണാതെ സഞ്ജു മടങ്ങിയതോടെ വിമര്‍ശകരും ഒരറ്റത്ത് നിന്ന് തലപൊക്കിത്തുടങ്ങി. ആറും, ഏഴുമാണ് ഇതുവരെയുള്ള രണ്ട് കളികളിലെ സഞ്ജുവിന്റെ സ്‌കോര്‍. രണ്ട് കളിയിലും ചെന്നൈയും തോറ്റു. ഇതോടെ താരത്തിന് സ്ഥിരതയില്ലെന്ന ആക്ഷേപം വിമര്‍ശകര്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പങ്കുവയ്ക്കുകയാണ്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ തല്‍കാലം അടങ്ങണമെന്നും ബാറ്റെടുക്കുമ്പോളെല്ലാം സഞ്ജു തകര്‍ത്തടിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ചെന്നൈയുടെ മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് വ്യക്തമാക്കി. ‘സഞ്ജു എപ്പോഴും സ്‌കോര്‍ ചെയ്യണമെന്നില്ല. ഇത് ട്വന്റി 20 ക്രിക്കറ്റാണ്. സഞ്ജുവിന് ഇന്ന് തിളങ്ങാന്‍ കഴിഞ്ഞില്ല. പക്ഷേ സഞ്ജു നല്ല ഫോമിലാണ്. നന്നായി പരിശീലനം നടത്തുന്നു. താളം കണ്ടെത്തിയാല്‍ കളി ജയിപ്പിക്കാന്‍ പാകത്തിലുള്ള താരമാണ് സഞ്ജു. രണ്ട് ഇന്നിങ്‌സ് കൊണ്ട് ആരും വിലയിരുത്താന്‍ നില്‍ക്കേണ്ടതില്ല’ ഫ്‌ലെമിങ് വ്യക്തമാക്കി. രാജസ്ഥാനെതിരെ സീസണിലെ ആദ്യ…

    Read More »
  • ഒറ്റപ്പെട്ടാലും ഒറ്റയ്ക്കല്ല അയാള്‍! ശത്രു രാജ്യത്ത് പൈലറ്റുമാര്‍ എങ്ങനെ അതിജീവിക്കും? കരയിലോ വെള്ളത്തിലോ ആകട്ടെ; ട്രാക്കിംഗ് സംവിധാനം മുതല്‍ ഭക്ഷണം വരെ; യുഎസ് വ്യോമസേനയുടെ അതിജീവന സംവിധാനം ഇങ്ങനെ; ഇജക്ഷന്‍ കിറ്റ് വേറെ ലെവല്‍

    ന്യൂയോര്‍ക്ക്: ദക്ഷിണ ഇറാനില്‍ യുഎസ് എഫ്-15ഇ (F-15E) യുദ്ധവിമാനം വെടിവെച്ചിട്ടതോടെ പൈലറ്റിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. ഒരു വശത്ത് ഇറാനിയന്‍ സൈന്യം ഈ പ്രദേശത്ത് തെരച്ചില്‍ നടത്തുമ്പോള്‍, മറുവശത്ത് യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് പൈലറ്റിനെ കണ്ടെത്താനും വീണ്ടെടുക്കാനുമുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഏതൊരു യുദ്ധത്തിലും ഏറ്റവും അപകടകരമായ നിമിഷം പലപ്പോഴും വരുന്നത് ഒരു യുദ്ധവിമാനം അതിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ്. അത് പ്രവര്‍ത്തനരഹിതമായതോ, മിസൈല്‍ ആക്രമണമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളോ ആവാം. അങ്ങനെ അത് ശത്രുരാജ്യത്ത് തകര്‍ന്നുവീഴുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പൈലറ്റുമാര്‍ വിമാനത്തില്‍നിന്ന് പുറത്തേക്ക് തെറിക്കാനും (Eject) ശത്രു രാജ്യത്ത് അതിജീവിക്കാനും നിര്‍ബന്ധിതരാകും. ഇറാനില്‍ തകര്‍ന്ന എഫ്-15ഇ വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ പുറത്തേക്കു തെറിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഈ അപകടസാധ്യത അടിവരയിടുന്നു. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയെങ്കിലും, മറ്റൊരാള്‍ ഇപ്പോഴും കാണാമറയത്താണ്. വിമാനത്തില്‍ കരുതിയിരിക്കുന്ന സംവിധാനങ്ങളെയും പരിശീലനത്തെയും ആശ്രയിച്ചാണ് ഇദ്ദേഹത്തിന്റെ അതിജീവനം. ഇത്തരത്തിലുള്ള അതിരൂക്ഷമായ അപകടസാധ്യതയുള്ള സാഹചര്യങ്ങള്‍ക്കായി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്‌സ് ഒരു അത്യാധുനിക അതിജീവന സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.…

    Read More »
  • ഡൽഹിയിൽ പുറകെ നടന്ന് ശല്യപ്പെടുത്തിയാളെ ഓടിച്ചിട്ട് അടിച്ച് വിനോദസഞ്ചാരികൾ; ചർച്ചയായി വീഡിയോ

    ന്യൂഡൽഹി: ദില്ലിയിൽ വിദേശ വനിതാ സഞ്ചാരികളെ ശല്യം ചെയ്ത മധ്യവയസ്കനെ അവർ ഓടിച്ചിട്ട് മർദ്ദിക്കുന്ന വീഡിയോ വൈറലായി. തിരക്കേറിയ റോഡിൽ നടന്ന സംഭവത്തിൽ പോലീസോ വഴിയാത്രക്കാരോ ഇടപെടാത്തത് രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. ഈ വീഡിയോയെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ പലവിധ തർക്കങ്ങളും നടക്കുന്നുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയിൽ സ്ത്രീ സുരക്ഷ അങ്ങേയറ്റം പ്രശ്നകരമായ അവസ്ഥയിലാണെന്ന് കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദില്ലിയിലെ തെരുവുകളിലൂടെ നടക്കുന്ന മൂന്ന് വിദേശ സ‌‌‌ഞ്ചാരികളെ ഒരു മധ്യവയസ്കൻ പിന്നാലെ നടന്ന് ശല്യം ചെയ്തു. ഇയാളെ വിദേശ വനിതകൾ ഓടിച്ചിട്ട് അടിക്കുന്ന വീഡിയോയായിരുന്നു അത്. തിരക്കേറിയ റോഡിലാണ് ഈ സംഭവം നടന്നതെങ്കിലും പോലീസോ മറ്റ് വഴിയാത്രക്കാരോ ഒന്നും ഇടപെടാതെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ ദിവസമാണ് മുംബൈയിൽ തന്‍റെ സഹോദരിയെ പുറകെ നടന്ന് ശല്യം ചെയ്ത യുവാക്കളെ മലയാളിയായ ജയൻ ശിവാനന്ദൻ നായർ വെടിവച്ച് വീഴ്ത്തിയത്. അതിന് പിന്നാലെയാണ് ദില്ലിയിൽ നിന്നുള്ള വീഡിയോ…

    Read More »
Back to top button
error: