TRENDING
-
പാക്ക് പ്രവചന സിംഹം വീണ്ടുമിറങ്ങിയിട്ടുണ്ട്, പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- മുൻ ക്രിക്കറ്റ് താരം
ലഹോർ: ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും ഇന്ത്യ സെമി ഫൈനൽ കളിക്കാൻ പോകുന്നില്ലെന്ന് ആവർത്തിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ. ഇന്ത്യ സെമി ഫൈനലിലേക്ക് കടക്കില്ലെന്ന് ആമിർ നേരത്തേ തന്നെ പ്രവചിച്ചിരുന്നു. പിന്നാലെ പാക്ക് താരത്തിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നെങ്കിലും ആമിർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും, ഇന്ത്യ സെമി കളിക്കില്ലെന്നാണ് ആമിറിന്റെ പുതിയ പ്രതികരണം. സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യ നാളെ വെസ്റ്റിൻഡീസിനെ നേരിടാനിരിക്കെയാണ് ആമിറിന്റെ പ്രവചനം പുറത്തുവന്നത്. അതേസമയം ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ നിന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മാത്രമാണ് ഇതുവരെ സെമി ഫൈനൽ എത്തിയത്. രണ്ടാം ഗ്രൂപ്പിൽനിന്ന് സെമിയിലെത്തിയ ഇംഗ്ലണ്ട്, വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യയെയോ, വെസ്റ്റിൻഡീസിനെയോ നേരിടും. ടൂർണമെന്റിലെ ഒരു മത്സരവും തോൽക്കാതെ സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക, കൊൽക്കത്തയിലോ കൊളംബോയിലോ നടക്കുന്ന പോരാട്ടത്തിൽ ന്യൂസീലൻഡിനെയോ പാക്കിസ്ഥാനെയോ നേരിടും. സൂപ്പർ എട്ട് ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും…
Read More » -
സെമി ബെർത്ത് ഉറപ്പിക്കാൻ അവസാന അവസരം, ശ്രീലങ്കയെ കുറഞ്ഞത് 65 റൺസിനെങ്കിലും പരാജയപ്പെടുത്തിയേ മതിയാകു, ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിങ്
കൊളംബോ: സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരേ പാക്കിസ്ഥാന് ബാറ്റിങ്. ടോസ് നേടിയ ലങ്ക ഫീൽഡിങ് തെരഞ്ഞെടുത്തു. അതേസമയം ഗ്രൂപ്പിൽ മൂന്നാമതുള്ള പാക്കിസ്ഥാന് സെമി കാണണമെങ്കിൽ ലങ്കയെ കുറഞ്ഞത് 65 റൺസിനെങ്കിലും പരാജയപ്പെടുത്തിയെ മതിയാകൂ. സൂപ്പർ എട്ടിലെ പാക്കിസ്ഥാന്റെ അവസാന മത്സരത്തിൽ ബാബർ അസം, സയിം അയൂബ്, സൽമാൻ മിർസ എന്നിവർ കളിക്കുന്നില്ല. പകരം നസീം ഷാ, ഖവാജ നഫൈ, അബ്രാർ അഹമ്മദ് എന്നിവരെ ടീമിൽ ഉൾപെടുത്തി. കഴിഞ്ഞ മത്സരത്തിൽ ന്യൂസീലൻഡ് ഇംഗ്ലണ്ടിനോട് തോറ്റതാണ് പാക്കിസ്ഥാന് സെമി സാധ്യത തുറന്നത്. ജയിച്ചാൽ സെമി ടിക്കറ്റെടുക്കാമായിരുന്നെങ്കിലും തോൽവിയോടെ കിവീസിന്റെ കാത്തിരിപ്പ് നീണ്ടു. ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് നേരത്തേ തന്നെ സെമി ബെർത്ത് ഉറപ്പിച്ചിരുന്നു. അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് കിവീസിന് മൂന്ന് പോയന്റുണ്ട്. പാക്കിസ്ഥാന് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റാണുള്ളത്. അവസാന മത്സരത്തിൽ ലങ്കയെ തോൽപ്പിച്ചാൽ പാക്കിസ്ഥാനും മൂന്ന് പോയന്റാകും. ഈ സമയം…
Read More » -
യുദ്ധം; കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; ഒറ്റ ദിവസം പവന് 5240 രൂപയുടെ വര്‍ധന; ഗ്രാമിന് 15465 രൂപ!
യു.എസ് ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ സ്വര്‍ണ വിലയില്‍ വലിയ വര്‍ധന. രാവിലെയും ഉച്ചയ്ക്കുമായി ഇന്ന് 5240 രൂപയുടെ വര്‍ധനവുണ്ടായി. രാവിലെ പവന് 2320 രൂപ രൂപ വര്‍ധച്ച് 1,20,800 രൂപയായിരുന്നു സ്വര്‍ണ വില. ഉച്ചയ്ക്ക് ഇറാന് നേരെ ഉണ്ടായ ആക്രമണ വാര്‍ത്തയ്ക്ക് പിന്നാലെ പവന് 2920 രൂപ വര്‍ധിച്ചു. 1,23,720 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില. ഗ്രാമിന് 365 രൂപ വര്‍ധിച്ച് 15465 രൂപയായി. കനം കുറഞ്ഞ 18 കാരറ്റ് സ്വര്‍ണത്തിന് പവന് 2400 രൂപ വര്‍ധിച്ച് 1,01,640 രൂപയായി. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 12705 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 295 രൂപയാണ്. ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 140,174 രൂപയോളം വേണ്ടി വരും. ഫെബ്രുവരിയില്‍ ഒരു ലക്ഷത്തിന് താഴേക്ക് പോകും എന്ന തോന്നലുണ്ടാക്കിയ ശേഷമാണ് സ്വര്‍ണ വിലയിലെ വമ്പന്‍ കുതിപ്പ്. ഫെബ്രുവരി രണ്ടിന് സ്വര്‍ണ വില 1,07,920 രൂപയിലെത്തിയിരുന്നു. രാജ്യാന്തര…
Read More » -
‘ജയിച്ചാലും തോറ്റാലും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ തെറിക്കും; ബാബര്‍ അടക്കമുള്ളവരുടെ അവസാന ടൂര്‍ണമെന്റ്’; പാക് ക്രിക്കറ്റ് ബോര്‍ഡ് കട്ടക്കലിപ്പിലെന്ന് വെളിപ്പെടുത്തല്‍; ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ പരിഗണനയില്‍
കറാച്ചി: ട്വന്റി-20 ലോകകപ്പിലെ പ്രകടനം എന്തുതന്നെയായാലും പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സല്‍മാന്‍ അലി ആഗ തെറിക്കുമെന്ന് ഉറപ്പ്. ടീമിലെ മറ്റ് ചില മുതിര്‍ന്ന താരങ്ങളുടെയും ദേശീയ ടീമിനായുള്ള അവസാന ടൂര്‍ണമെന്റായിരിക്കും ഇതെന്നും സൂചനയുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ (പിസിബി)യിലെ വിശ്വസനീയ കേന്ദ്രത്തെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിനുണ്ടായ തിരിച്ചടികളില്‍ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി കടുത്ത അതൃപ്തിയിലാണ്. ‘നഖ്വി ഒട്ടും സന്തുഷ്ടനല്ല. ഇത്തവണ ലോകകപ്പില്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് സെലക്ടര്‍മാരും ടീം മാനേജ്മെന്റും ബോര്‍ഡിലെ അടുത്ത സഹായികളും അദ്ദേഹത്തിന് ഉറപ്പുനല്‍കിയിരുന്നു. സല്‍മാനെ ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ നഖ്വി ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ചില താരങ്ങളുടെ ഭാവി സംബന്ധിച്ച് ഹെഡ് കോച്ച് മൈക്ക് ഹെസനുമായും സെലക്ടര്‍മാരുമായും അദ്ദേഹം തുറന്ന ചര്‍ച്ച നടത്തും. സല്‍മാന്‍, ബാബര്‍ അസം, ഉസ്മാന്‍ ഖാന്‍ എന്നിവരുള്‍പ്പെടെയുള്ള ചില താരങ്ങളുടെ ട്വന്റി-20 അന്താരാഷ്ട്ര കരിയര്‍ ഈ ലോകകപ്പിന് ശേഷം അവസാനിച്ചേക്കാം.…
Read More » -
ജിയോ ഫിനാൻഷ്യൽ ആപ്പ് ഇനി മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കും
ജിയോ ഫിനാൻഷ്യൽ ആപ്പ് തേർഡ് പാർട്ടി ഉത്പ്പന്നങ്ങൾ വിൽക്കുന്ന മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. എ.ഐ., മെഷീൻ ലേണിംഗ്, ന്യൂറൽ നെറ്റ്‌വർക്കുകൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ ജിയോഫിനാൻസ് ആപ്പ്, ഉപയോക്താക്കൾക്കായി ഭാവിയിൽ ഒരു ‘ഫിനാൻഷ്യൽ സ്കോർ’ സൃഷ്ടിക്കുകയും, സാമ്പത്തിക കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി വിവിധ വിഷയങ്ങളിൽ ഉപദേശം നൽകുകയും ചെയ്യും .
Read More » -
‘ഒന്നുകില്‍ 60 റണ്‍സിന് ജയിക്കണം, അല്ലെങ്കില്‍ 8 ഓവര്‍ ബാക്കി നില്‍ക്കേ അടിച്ചെടുക്കണം’; രണ്ടും സംഭവിക്കാന്‍ പോകുന്നില്ല; പാകിസ്ഥാന്‍ സെമി ഫൈനലില്‍ എത്തില്ലെന്ന പ്രവചനവുമായി വീരേന്ദര്‍ സെവാഗ്
ബംഗളുരു: പാകിസ്ഥാന്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടില്ലെന്ന് പ്രവചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗ്. ക്രിക്ബസില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് സെവാഗ് വെടിപൊട്ടിച്ചത്. സല്‍മാന്‍ അലി ആഗയുടെ ടീം ആദ്യം ബാറ്റ് ചെയ്ത് 160 റണ്‍സ് നേടിയാല്‍, അവര്‍ 60-ലധികം റണ്‍സിന് വിജയിക്കേണ്ടതുണ്ട്. ‘അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല’ എന്നായിരുന്നു സേവാഗിന്റെ പ്രതികരണം. ശ്രീലങ്ക ഉയര്‍ത്തിയ 160 റണ്‍സ് പിന്തുടരുകയാണെങ്കില്‍, 40-ലധികം പന്തുകള്‍ ബാക്കിനില്‍ക്കെ പാകിസ്ഥാന്‍ ജയിക്കണം. ‘അതും സംഭവിക്കാന്‍ പോകുന്നില്ല’ സെവാഗ് കൂട്ടിച്ചേര്‍ത്തു. കാര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെവാഗ് പറഞ്ഞത് ഇങ്ങനെയാണ്: ‘പാകിസ്ഥാന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇംഗ്ലണ്ട് ജയിക്കണമെന്ന അവരുടെ പ്രാര്‍ത്ഥനകള്‍ ഫലിച്ചു. എന്നാല്‍ അവരുടെ ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ പാകിസ്ഥാനെ സഹായിക്കാന്‍ പോകുന്നില്ല. അവര്‍ കുറെ കാലമായി പ്രാര്‍ത്ഥിക്കുന്നു, പക്ഷേ അത് ഫലിക്കുന്നില്ല. അതിനാല്‍ ഇത് സാധ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ എങ്ങനെയെങ്കിലും യോഗ്യത നേടിയാല്‍ അത് വളരെ നല്ലത്.’ ‘അവര്‍ 160 റണ്‍സ് എടുക്കുകയും 60 റണ്‍സിന് വിജയിക്കുകയും…
Read More »



