TRENDING

  • ദാനം വേണ്ട…!! ഫിഫ ലോകകപ്പിൽ അർഹത നേടിയ ഇറാനെ പുറത്താക്കണം പകരം യോ​ഗ്യത നേടാത്ത ഇറ്റലിയെ ഉൾപ്പെടുത്തണം- ഫിഫയ്ക്കു മുന്നിൽ നിർദേശം വച്ച് ട്രംപ്, ലജ്ജാകരം, യോ​ഗ്യത നേടാതെ കളിക്കാനില്ല… ട്രംപിന്റെ ഓഫർ നിരസിച്ച് ഇറ്റലി

    റോം: വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച് ഇറ്റലി. ഇറാനെ പകരം ഇറ്റലിയെ ഉൾപ്പെടുത്താമെന്ന അമേരിക്കൻ ഭരണകൂടത്തിലെ നിർദ്ദേശം ഇറ്റാലിയൻ കായിക അധികൃതർ ശക്തമായി തള്ളി. ലോകകപ്പിൽ പങ്കെടുക്കാൻ അർഹത നേടാതിരുന്ന സാഹചര്യത്തിൽ ഇത്തരം ഒരു മാറ്റം അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. കാനഡ, യുഎസ്എ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ജൂൺ 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്ബോളിൽ ഇറാനെ ഒഴിവാക്കി പകരം ഇത്തവണയും യോഗ്യത നേടാനാകാതെ പോയ ഇറ്റലിക്ക് അവസരം കൊടുക്കണമെന്ന വിചിത്ര ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി പോളോ സാംബോളി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനയെ നേരിൽ കണ്ടിരുന്നു. ഇറാൻ ടീമിന്റെ പങ്കാളിത്തത്തെക്കുറിച്ച് ഉയർന്ന അനിശ്ചിതത്വങ്ങൾക്കിടയിലായിരുന്നു ഈ വിവാദം. ഇറാൻ അവസാന നിമിഷം പിന്മാറുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ഒരു ബദൽ പദ്ധതിയായാണ് ഈ നിർദ്ദേശം ഉന്നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയേയും ഈ ആശയം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.…

    Read More »
  • ബൗണ്ടറിയില്ലാതെ 18 പന്തുകള്‍! ഗുജറാത്തിന്റെ വിധിയെഴുതിയത് ആ മൂന്നോവര്‍

    മനസുവച്ചാല്‍ ജയിക്കാമായിരുന്ന കളിയാണ് ഗുജറാത്ത് ടൈറ്റന്‍സ് കളഞ്ഞുകുളിച്ചത്. ഡെത്തോവറുകളില്‍ പിഴച്ചതോടെ  സായ് സുദര്‍ശന്റെ സെഞ്ചറിയും പാഴായി. സ്വപ്നസമാനമായിരുന്നു ഗുജറാത്തിന് സായിയും ഗില്ലും ചേര്‍ന്ന് നല്‍കിയ തുടക്കം. 128 റണ്‍സാണ് ഓപ്പണിങ് പാര്‍ട്നര്‍ഷിപ്പില്‍ പിറന്നത്. ജോസ് ബട്​ലറും വാഷിങ്ടണ്‍ സുന്ദറും ജേസണ്‍ ഹോള്‍ഡറും തുടങ്ങി എണ്ണം പറഞ്ഞ താരങ്ങള്‍ ഇറങ്ങാനുള്ളപ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ 230 കടക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ ഡെത്തോവറില്‍ സുയാഷും ഭുവനേശ്വര്‍ കുമാറും ഹേസല്‍വുഡും പിടിമുറുക്കിയതോടെ ഗുജറാത്തിന് താളം തെറ്റി. 17–ാം ഓവറില്‍ സുയാഷ് നല്‍കിയത് ആകെ നാല് റണ്‍സ്. ബട്​ലര്‍ക്കും സുന്ദറിനും അനങ്ങാന്‍ പറ്റിയില്ല. 18–ാം ഓവറില്‍ ഭുവനേശ്വര്‍ കുമാറും പിശുക്ക് തുടര്‍ന്നു. അഞ്ച് റണ്‍സും ബട്​ലറുടെ വിക്കറ്റും. 19–ാം ഓവറില്‍ ഹേസല്‍വുഡ് ആകെ എട്ടുറണ്‍സാണ് വിട്ടുനല്‍കിയത്. തകര്‍ത്തടിക്കേണ്ട അവസാന ഓവറുകളില്‍ ഗുജറാത്ത് കളി മറന്നതോടെ സ്കോര്‍ 205ല്‍ ഒതുങ്ങി. ഡെത്തോവറുകളില്‍ ബൗണ്ടറി കണ്ടെത്താന്‍ കഴിയാതിരുന്നതാണ് തോല്‍വിക്ക് കാരണമായതെന്ന് പോസ്റ്റ് മാച്ചില്‍ ഗില്ലും സമ്മതിച്ചു.’ആ മൂന്നോവറുകള്‍ ഞങ്ങള്‍ക്ക് നിര്‍ണായകമായിരുന്നു’–…

    Read More »
  • ‘അമേരിക്കയോട് നേരിട്ടുള്ള ചർച്ചയ്ക്കില്ല; പറയാനുള്ളത് പാക്കിസ്ഥാൻ മുഖേന അറിയിക്കും‘- നിലപാടിലുറച്ച് ഇറാൻ

    ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ വീണ്ടും സജീവമാകുന്നതിനിടെ, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലെത്തി. നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടെ നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്ന നിലപാട് ഇറാൻ വീണ്ടും വ്യക്തമാക്കി. അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടക്കുന്നു എന്ന റിപ്പോർട്ടുകൾ അവർ നിഷേധിക്കുകയും ചെയ്തു. പകരം, തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും പാകിസ്താൻ അധികൃതർക്ക് കൈമാറി, അവരുടെ വഴി അമേരിക്കയിലേക്ക് സന്ദേശം എത്തിക്കുന്ന രീതിയിലാണ് നീക്കം. ആണവ പദ്ധതി, എണ്ണവിതരണം എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്ക കടുത്ത നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും, സമാധാന കരാറിന് സാധ്യതയുണ്ടെന്ന സൂചന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നൽകി. ഇതോടൊപ്പം, പശ്ചിമേഷ്യൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അമേരിക്കൻ പ്രതിനിധിയും മുതിർന്ന ഉപദേശകനും ചർച്ചകൾക്കായി പാകിസ്താനിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡൻറും ഇറാന്റെ പാർലമെൻറ് അധ്യക്ഷനും പങ്കെടുക്കുന്നില്ലെന്നതാണ് ശ്രദ്ധേയമാണ്. എന്നാൽ, പാകിസ്താൻ ഒരുക്കുന്ന സൗകര്യങ്ങളിലൂടെ നേരിട്ടുള്ള ചർച്ചകൾ നടക്കുമെന്ന വിവരം വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ കൈവശമുള്ള…

    Read More »
  • ‘കരണത്തടിയിലൂടെ ഹര്‍ഭജന്‍ സിംഗ് ഒരു കോടിയുണ്ടാക്കി’; വമ്പന്‍ ആരോപണവുമായി ശ്രീശാന്ത്

    മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിംഗും എസ്. ശ്രീശാന്തും തമ്മിലുള്ള ബന്ധം അനുദിനം മോശമായ നിലയിലേക്കു പോകുന്നെന്നു വ്യക്തമാക്കുന്ന അഭിമുഖം പുറത്ത്. താരങ്ങള്‍ ഇപ്പോള്‍ സംസാരിക്കാറില്ല. കായിക ലോകത്തെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിലും ഇവര്‍ ഉള്‍പ്പെട്ടിരുന്നു. പഴയ മുറിവുകള്‍ ഉണക്കിയതായി തോന്നിയിരുന്നുവെങ്കിലും, 2008-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണിലെ കുപ്രസിദ്ധമായ ‘സ്ലാപ്ഗേറ്റ്’ (കരണത്തടിച്ച സംഭവം) വീണ്ടും ഒരു തര്‍ക്കവിഷയമായി മാറിയിരിക്കുന്നു. ഐപിഎല്‍ സ്ലാപ്ഗേറ്റിനെ ആസ്പദമാക്കി ഒരു പരസ്യം ചിത്രീകരിച്ചതിലൂടെ ഹര്‍ഭജന്‍ ഏകദേശം ഒരു കോടി രൂപ സമ്പാദിച്ചെന്നാണ് ശ്രീശാന്തിന്റെ അവകാശവാദം. ഈ പരസ്യം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കിടാന്‍ ഹര്‍ഭജന്‍ ആവശ്യപ്പെട്ടതായും മുന്‍ പേസര്‍ ആരോപിച്ചു – ഈ അഭ്യര്‍ത്ഥന അദ്ദേഹം പാടെ നിരസിച്ചു. ‘ഞാന്‍ ഒരിക്കലും ഒരു അഭിമുഖത്തിലും ഭാജിയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇത് ആദ്യമായിരിക്കും,’ ശ്രീശാന്ത് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ‘അടുത്ത കാലം വരെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല, പക്ഷേ അദ്ദേഹം അതിനെക്കുറിച്ച് വീണ്ടും ഒരു പരസ്യം ചെയ്തു.…

    Read More »
  • ‘ക്യാപ്റ്റന്‍സിയില്‍ തോല്‍വി, പന്തെറിയാന്‍ പേടി, ബാറ്റില്‍ പന്ത് മുട്ടിക്കാന്‍ പോലും കഴിയുന്നില്ല’; നിരന്തര പരാജയങ്ങള്‍ക്ക് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയെ നിര്‍ത്തിപ്പൊരിച്ച് മുതിര്‍ന്ന താരങ്ങള്‍; കടുത്ത പ്രതിസന്ധിയില്‍ മുംബൈ ടീം

    മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വളരെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സീസണിലെ തങ്ങളുടെ ആദ്യ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ടീം പരാജയപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും തങ്ങളുടെ പോരാട്ടം ആരംഭിച്ചത് എങ്കിലും, ആ വിജയത്തിന് ശേഷം ടീം പാളം തെറ്റി. പിന്നീട് തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ മുംബൈ പരാജയപ്പെട്ടു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 99 റണ്‍സിന്റെ വലിയ വിജയം നേടിയതോടെ മുംബൈ താളം വീണ്ടെടുക്കുകയാണെന്ന് തോന്നിച്ചെങ്കിലും, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഏറ്റ 103 റണ്‍സിന്റെ കനത്ത തോല്‍വി ടീമിനെ വീണ്ടും വലിയ പ്രതിസന്ധിയിലാക്കി. സിഎസ്‌കെയ്ക്കെതിരായ മത്സരത്തില്‍ ഹാര്‍ദിക് രണ്ട് ഓവറില്‍ 38 റണ്‍സാണ് വഴങ്ങിയത്. ഇതിന്റെ ഫലമായി സ്ലോഗ് ഓവറുകളില്‍ അദ്ദേഹം പന്തെറിഞ്ഞില്ല, പകരം 21 കാരനായ യുവതാരം കൃഷ് ഭഗതിനെയാണ് ആ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. കൃഷ് തന്റെ രണ്ട് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തു, ഇത് ഹാര്‍ദിക്കിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരാന്‍…

    Read More »
  • ഐപിഎല്‍ 2026 ട്രെന്‍ഡുകള്‍: സ്‌കോറിംഗിനു ശരവേഗം; മിന്നല്‍ സെഞ്ചുറികള്‍; മങ്ങി സ്പിന്നര്‍മാര്‍; മിന്നിത്തിളങ്ങി അണ്‍ക്യാപ്പ്ഡ് പേസര്‍മാര്‍; ബാറ്റിംഗില്‍ ടീമുകളുടെ സമീപനത്തില്‍ നാടകീയ മാറ്റങ്ങള്‍

    34 മത്സരങ്ങള്‍ക്ക് ശേഷം 9.68 എന്ന മൊത്തത്തിലുള്ള സ്‌കോറിംഗ് റേറ്റുമായി ചരിത്രത്തിലെ ഏറ്റവും സ്‌ഫോടനാത്മകമായ പതിപ്പായി മാറുകയാണ് ഐപിഎല്ലിലെ ഈ സീസണ്‍. ഈ ഘട്ടത്തില്‍ ഏതൊരു സീസണിലും രേഖപ്പെടുത്തിയ ഏറ്റവും മികച്ച നിരക്കാണിത്. 200-ന് മുകളിലുള്ള ടോട്ടലുകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായി മാറിയിരിക്കുന്നു. ഇതിനകം തന്നെ 27 തവണ 200 മുകളില്‍ സ്‌കോറുകള്‍ പിറന്നുകഴിഞ്ഞു. 40 മത്സരങ്ങള്‍ കൂടി ബാക്കി നില്‍ക്കെ ഒരു ഐപിഎല്‍ സീസണിലെ നാലാമത്തെ ഉയര്‍ന്ന കണക്കാണിത്. ഒരു സീസണില്‍ 200-ന് മുകളിലുള്ള ലക്ഷ്യങ്ങള്‍ ഏറ്റവും കൂടുതല്‍ തവണ പിന്തുടര്‍ന്ന് ജയിച്ചതിന്റെ റെക്കോര്‍ഡ് ഒമ്പതാണ്; ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഐപിഎല്‍ 2026-ന് ഇനി നാല് വിജയങ്ങള്‍ കൂടി മതി. ആകാശം തൊടുന്ന സ്‌കോറിംഗ് റേറ്റുകള്‍ ബാറ്റിംഗില്‍ ടീമുകളുടെ സമീപനത്തില്‍ നാടകീയമായ മാറ്റം വന്നിട്ടുണ്ട്. തങ്ങളുടെ വിഭവങ്ങള്‍ പിന്നീട് ഉപയോഗിക്കാനായി കരുതിവെക്കുന്നതിന് പകരം തുടക്കം മുതലേ സ്‌ഫോടനാത്മകമായി ബാറ്റ് ചെയ്യാനാണ് ടീമുകള്‍ നിരന്തരം ശ്രമിക്കുന്നത്. മുന്‍നിര ബാറ്റര്‍മാരുടെ ഈ സീസണിലെ സംയുക്ത…

    Read More »
  • മുംബൈയ്‌ക്കെതിരേ ഹൊസൈന്‍ പുറത്തെടുത്തത് ‘ജഡേജ’ മാജിക്? സ്പിന്നിനൊപ്പം കിടിലന്‍ സ്പീഡ്; ആ നാലു വിക്കറ്റുകളും മാസ്റ്റര്‍ സ്‌ട്രോക്ക്; പവര്‍പ്ലേയില്‍ ചെന്നൈയുടെ തുരുപ്പു ചീട്ടാകാന്‍ വെസ്റ്റ് ഇന്‍ഡീസ് താരം

    അന്ന് രാത്രി നാലു വിക്കറ്റുകളുമായാണ് അദ്ദേഹം കളി അവസാനിപ്പിച്ചത്. എങ്കിലും നമുക്ക് തുടക്കത്തില്‍ നിന്ന് തന്നെ തുടങ്ങാം- തന്റെ ആദ്യ വിക്കറ്റ് വീഴ്ത്തുന്നതിന് മുന്‍പ് അഖീല്‍ ഹൊസൈന്‍ എറിഞ്ഞ ആ അഞ്ച് പന്തുകളില്‍ നിന്ന്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സി.എസ്.കെ.) 207 റണ്‍സ് അടിച്ചുകൂട്ടിയ അതേ പിച്ചില്‍, കയ്യില്‍ പുതിയ പന്തുമായി ക്വിന്റണ്‍ ഡി കോക്കിനെപ്പോലൊരു വെടിക്കെട്ട് ഇടംകൈയ്യന്‍ ഓപ്പണറെ നേരിടുകയായിരുന്നു ഈ ഇടംകൈയ്യന്‍ ഫിംഗര്‍ സ്പിന്നര്‍. സമാനമായ ഒരു ‘മാച്ച്-അപ്പ്’ (എതിരാളിയുടെ ശൈലിക്ക് അനുയോജ്യമായ ബൗളറെ തിരഞ്ഞെടുക്കല്‍) കാരണത്താല്‍ കഴിഞ്ഞ മത്സരത്തില്‍ സിഎസ്‌കെ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ (എസ്ആര്‍എച്ച്) ലോകോത്തര ഇടംകൈയ്യന്‍ ഓപ്പണിംഗ് ജോഡിയെ നേരിടാന്‍ ഓഫ്സ്പിന്‍ എറിയാന്‍ കഴിയുന്ന മാത്യു ഷോര്‍ട്ടിനെയാണ് അന്ന് സിഎസ്‌കെ പരിഗണിച്ചത്. ഇപ്പോള്‍ ഹൊസൈന്‍ സിഎസ്‌കെ നിരയില്‍ തിരിച്ചെത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള ടി20 ലീഗുകളിലും വെസ്റ്റ് ഇന്‍ഡീസിനു വേണ്ടിയും അദ്ദേഹം ചെയ്യുന്ന അതേ ജോലി തന്നെ ഇവിടെയും ചെയ്യുന്നു: പവര്‍പ്ലേയില്‍ പന്തെറിയുക. തന്റെ ‘സീം-അപ്പ്…

    Read More »
  • കോലിയെ പൂജ്യത്തിനു കൈവിട്ടു; മത്സരവും; ഗുജറാത്തിനെ തകര്‍ത്ത് ആര്‍സിബി രണ്ടാമത്‌

    ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു.  206 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ മറികടന്നു. വിരാട് കോലി 44 പന്തില്‍ 81 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 27 പന്തില്‍ 55 റണ്‍സുമെടുത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്  115 റണ്‍സ് നേടി. റണ്ണെടുക്കും മുന്‍പ് ചേസിങ് മാസ്റ്റര്‍ വിരാട് കോലിയെ സിറാജിന്റെ പന്തിൽ വാഷിങ്ടണ്‍ സുന്ദര്‍ കൈവിട്ടിരുന്നു. ഗുജറാത്ത് കൈവിട്ടത് മല്‍സരം തന്നെയായിരുന്നു. സെഞ്ചറി നേടിയ ഓപ്പണര്‍ സായി സുദര്‍ശനാണ് ഗുജറാത്തിനെ 205 റണ്‍സിലേക്ക് നയിച്ചത്. സായിയുടെ മൂന്നാം ഐപിഎല്‍ സെഞ്ചുറിയാണ്. ക്യാപ്റ്റൻ രജത് പാട്ടീദാർ (8), ജിതേഷ് ശർ‌മ ( 6) എന്നിവർ പെട്ടെന്നു മടങ്ങിയെങ്കിലും ക്രുണാൽ പാണ്ഡ്യ ( 23*), ടിം ഡേവിഡ് ( 10*) എന്നിവർ ചേർന്ന് ആർസിബിയെ അനായാസം വിജയത്തിലെത്തിച്ചു. ഗുറാത്തിനായി റാഷിദ് ഖാന്‍ രണ്ടും വിക്കറ്റും സിറാജും ഹോള്‍ഡറും ഒരോ വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ…

    Read More »
  • ഉറങ്ങുമോ? ഞാൻ ഫോൺ വിളിക്കാം… എട്ടുനിലയിൽ പൊട്ടിയിട്ടും കാമുകിയോട് അക്കരെ ഇക്കരെ നിന്ന് സൊള്ളി മുംബൈ നായകൻ!! ഇവന്റെ തൊലിക്കട്ടി അപാരം, ചേച്ചി സീസൺ കഴിയും വരെ ഈ പരിസരത്തേക്ക് വരാതിരിക്കാവോയെന്ന് ട്രോളി മലയാളികൾ

    മുംബൈ: ഐപിഎലിൽ റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഇന്നലെ സ്വന്തം തട്ടകത്തിൽവച്ച് ചെന്നൈ സൂപ്പർ കിങ്സിനോടു ഏറ്റുവാങ്ങിയത്. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 103 റൺസിനാണ് മുംബൈ തോറ്റത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ അവരുടെ ഏറ്റവും നാണംകെട്ട തോൽവിയായിരുന്നു മുംബൈയുടേത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ, സഞ്ജുവിന്റെ സെഞ്ചറി കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ അടിതെറ്റിയ മുംബൈയുടെ പോരാട്ടം 104 റൺസിൽ ഒതുങ്ങി. സ്കോർ: ചെന്നൈ 20 ഓവറിൽ 6ന് 207. മുംബൈ 19 ഓവറിൽ 104ന് പുറത്ത്.ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം ജയിച്ച മുംബൈ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം മത്സരവും തോറ്റതിനു പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ക്യാപ്റ്റൻസിയിലുമെല്ലാം…

    Read More »
  • ‘പ്ലീസ്, ദയവ് ചെയ്ത് ഇല്ലാത്ത ഗോസിപ്പുകള്‍ ഉണ്ടാക്കാതെയിരിക്കൂ, എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നത്; ആ വ്യക്തി കാരണമാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്’- പ്രശസ്ത സിനിമാപ്രവർത്തകനെ ചേർത്തുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് സജ്ന

    ഫിറോസ് ഖാനുമായുള്ള വിവാഹമോചന കാരണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുവെന്ന് നടിയും ബി​ഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ സജ്ന നൂര്‍. സജ്നയും ബി​ഗ് ബോസില്‍ ഒറ്റ മത്സരാര്‍ഥിയായി എത്തിയ ഫിറോസ് ഖാനും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. പരസ്പര ബഹുമാനത്തോടെ തങ്ങള്‍ പിരിയുകയാണെന്ന കാര്യം ഇരുവരും പരസ്യമാക്കിയിരുന്നു. എന്നാല്‍, അന്തരാഷ്ട്ര തലത്തിൽ പ്രശസ്തനായ വ്യക്തിയുമായുള്ള തന്റെ ബന്ധമാണ് ഫിറോസ്മുള്ള വിവാഹബന്ധം വേർപിരിയാനുള്ള കാരണമെന്ന തരത്തിലാണ് ഇപ്പോഴത്തെ വ്യാജ പ്രചരണമെന്ന് സജ്ന പറയുന്നു. ഇന്‍സ്റ്റ​ഗ്രാമില്‍ സജ്ന ഒരു സ്റ്റോറി പങ്കുവച്ചതിന് ശേഷമാണ് യുട്യൂബിലും മറ്റും പല ക്രിയേറ്റേഴ്സും ഇത്തരത്തില്‍ പ്രചരണം നടത്തിയത്. തങ്ങള്‍ പിരിയാന്‍ കാരണം മൂന്നാമതൊരാള്‍ അല്ലെന്നും ദയവായി തെറ്റായ പ്രചരണം നിര്‍ത്തണമെന്നും സജ്ന അഭ്യര്‍ഥിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സജ്ന നൂറിന്‍റെ പ്രതികരണം. സജ്‍ന നൂറിന്‍റെ പ്രതികരണം ഹലോ, ഇന്നത്തെ വൈറല്‍ ഞാനാണ്. ഞാന്‍ മാത്രമല്ല. ഞാന്‍ കാരണം കുറേപ്പേര്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ കുറേ വീഡിയോസ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനൊരു…

    Read More »
Back to top button
error: