Newsthen Special

  • വടക്കന്‍ ബംഗാള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: പശ്ചിമ ബംഗാളില്‍ മോദിയുടെ നേതൃത്വത്തില്‍ പ്രചണ്ഡ പ്രചാരണങ്ങളുമായി ബിജെപി; 54 സീറ്റുകള്‍ നോട്ടം; ഇക്കുറി ഇഞ്ചോടിഞ്ച്

    കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 54 സീറ്റുകള്‍ ലക്ഷ്യമിട്ട് പ്രചാരണം കടുപ്പിച്ചു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച വടക്കന്‍ ബംഗാള്‍ സന്ദര്‍ശിക്കും. ഏപ്രില്‍ ഏഴിനും എട്ടിനും വമ്പന്‍ പ്രചാരണങ്ങള്‍ക്കാണു ലക്ഷ്യമിടുന്നത്. ഇതില്‍ സിലിഗുരിയിലെ റോഡ് ഷോയും ഒരു പൊതുറാലിയും ഉള്‍പ്പെടുമെന്നാണു വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് വഞ്ചിച്ചെന്നും ‘പുതിയ വടക്കന്‍ ബംഗാള്‍’ എന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചും വീടുതോറുമുള്ള പ്രചാരണത്തിനാണു ലക്ഷ്യമിടുന്നത്. എന്തുകൊണ്ടാണ് വടക്കന്‍ ബംഗാള്‍ പ്രധാനമാകുന്നത്? പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നേട്ടവും രാഷ്ട്രീയ അവസരവും ഒരുക്കുന്നതിനാല്‍ ഈ മേഖലയിലെ 54 സീറ്റുകള്‍ ബിജെപിക്ക് തന്ത്രപരമായി നിര്‍ണായകമാണ്. ഡാര്‍ജിലിംഗ്, കലിംപോങ്, ജല്‍പായ്ഗുരി, അലിപുര്‍ദുവാര്‍, കൂച്ച് ബെഹാര്‍, ഉത്തര്‍ ദിനാജ്പുര്‍, ദക്ഷിണ ദിനാജ്പുര്‍, മാല്‍ഡ എന്നിങ്ങനെ 8 ജില്ലകളാണ് വടക്കന്‍ ബംഗാളിലുള്ളത്. ഇവയെല്ലാം ചേര്‍ന്ന് 54 നിയമസഭാ മണ്ഡലങ്ങളുണ്ട്. മലയോര മേഖലയിലെ ഡാര്‍ജിലിംഗ്, കുര്‍സിയോങ്, മാറ്റിഗര-നക്‌സല്‍ബാരി എന്നിവയും; ഡൂവേഴ്സിലെ (Dooars) ജല്‍പായ്ഗുരി, രാജ്ഗഞ്ച്, ദാബ്ഗ്രാം-ഫുല്‍ബാരി, മാല്‍ എന്നിവയും; അലിപുര്‍ദുവാര്‍, ഫലകാട്ട, കുമാര്‍ഗ്രാം എന്നിവയും; കൂച്ച് ബെഹാറിലെ…

    Read More »
  • ഇറാനും അമേരിക്കയ്ക്കും ഇടയില്‍ ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിക്കാന്‍ പാകിസ്താന്‍ തയാര്‍! പ്രതികരിക്കാതെ ട്രംപ്; നിലപാട് കടുപ്പിച്ച് റവല്യൂഷനറി ഗാര്‍ഡ്; അമേരിക്കയുടെ വ്യവസ്ഥകള്‍ അംഗീകരിക്കില്ല; സ്വന്തം നിലയ്ക്കു മുന്നോട്ടു പോകാന്‍ യോഗം വിളിച്ച് നെതന്യാഹു

    ഇസ്ലാമാബാദ്/ജെറൂസലേം/ടെല്‍ അവീവ്: ഗള്‍ഫിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ താന്‍ തയാറെന്നു പാകിസ്താന്‍ പ്രധാനമന്ത്രി. ‘ഫലപ്രദമായ’ ചര്‍ച്ചകള്‍ നടന്നെന്നു ചൂണ്ടിക്കാട്ടി ഇറാന്റെ പവര്‍ പ്ലാന്റുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണിയില്‍നിന്നു ട്രംപ് പിന്‍മാറിയതിനു പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനായി സംഭാഷണങ്ങള്‍ തുടരാനുള്ള ശ്രമങ്ങളെ പാകിസ്ഥാന്‍ സ്വാഗതം ചെയ്യുകയും പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ‘അമേരിക്കയുടെയും ഇറാന്റെയും സമ്മതത്തിന് വിധേയമായി, സമഗ്രമായ ഒരു ഒത്തുതീര്‍പ്പിനായി അര്‍ത്ഥവത്തായതും നിര്‍ണ്ണായകവുമായ ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്ന ആതിഥേയനാകാന്‍ പാകിസ്ഥാന്‍ തയ്യാറാണ്. അതില്‍ അഭിമാനിക്കുന്നു’- അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനോടു അമേരിക്കയോ ഇറാനോ അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല. ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ലെന്നു പറഞ്ഞാണ് ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആക്രമണം ആരംഭിച്ചത്. ഗണ്യമായ പുരോഗതി ഉണ്ടായതായി മധ്യസ്ഥരായ ഒമാന്‍ അന്ന് അറിയിച്ചിരുന്നു. അന്നുമുതല്‍, യുഎസ് താവളങ്ങളുള്ള…

    Read More »
  • ആറു പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി; യാക്കോബായ സഭയ്ക്കും സര്‍ക്കാരിനും ആശ്വാസം; ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നെന്ന വാദം അംഗീകരിച്ചു

    ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പള്ളികൾ ഏറ്റെടുക്കുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന സർക്കാരിന്റെയും യാക്കോബായ സഭയുടെയും വാദം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം പാലക്കാട്  ജില്ലകളിലെ കുന്നക്കുരുടി, മംഗലം ഡാം, എരുക്കുംചിറ, ചെറുകുന്നം പള്ളികളുൾപ്പെടെയുള്ള ആറ് പള്ളികളെ സംബന്ധിച്ചായിരുന്നു കോടതിയുടെ വിധി. ഈ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാത്തതിനെത്തുടർന്നാണ് ഓർത്തഡോക്സ് സഭ കോടതി അലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുത്ത് സൂക്ഷിക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് പള്ളികൾ ഏറ്റെടുക്കുന്നത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും ക്രമസമാധാന പ്രശ്നത്തിലേക്ക് വഴിതെളിക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു. മതപരമായ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഏറ്റെടുക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകളും സർക്കാർ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ മുഖവിലയ്ക്കെടുത്ത ഡിവിഷൻ ബെഞ്ച്,…

    Read More »
  • സതീശനെതിരേ കടകംപള്ളിയുടെ കേസ്: കോടതിയില്‍ ഉരുണ്ടുകളിച്ച് അഭിഭാഷകന്‍; കടകംപള്ളിക്കു പങ്കുണ്ടെന്നു പറഞ്ഞിട്ടില്ലെന്ന് വാദം; കേസ് നീട്ടിക്കൊണ്ടു പോകാന്‍ നീക്കം; തെളിവു ഹാജരാക്കാതെ പറ്റില്ലെന്ന് കോടതി

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ നീക്കം. കേസില്‍ കടകംപള്ളിയുടെ വാദം ജനുവരി അഞ്ചിനു പൂര്‍ത്തിയായി. എന്നാല്‍, എതിര്‍വാദം പറയേണ്ട വി.ഡി. സതീശന്റെ അഭിഭാഷന്‍ വാദം പറയാനോ തെളിവു ഹാജരാക്കാനോ തയാറായില്ല. ജനുവരി 15 മുതല്‍ ഇന്നലെവരെ 12 പ്രാവശ്യം അഡീഷണല്‍ സബ് കോടതി വിചാരണയ്‌ക്കെടുത്തു. എന്നാല്‍, പ്രതിഭാഗം ഓരോ കാരണങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച വേറെ കോടതിയില്‍ കേസുണ്ടെന്ന് പറഞ്ഞാണ് കേസ് മാറ്റാന്‍ പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇനി സമയം നീട്ടി തരാനാകില്ല എന്ന് കര്‍ശന നിര്‍ദേശം നല്‍കിയ കോടതി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി. കോടതി വിധി തിരിച്ചടിയാകുമോയെന്ന് ഭയന്ന് തെരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നാണു കടകംപള്ളി വിഭാഗത്തിന്റെ വാദം. ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളി യിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കോടതിയില്‍ കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇനിയും എന്തെ ങ്കിലും…

    Read More »
  • ‘100 സീറ്റെന്ന വാശി എന്തിന്? 80 സീറ്റ് കിട്ടിയാലും ഭരിക്കാമല്ലോ’; വനിതകള്‍ക്ക് സീറ്റ് കിട്ടിയില്ലെന്ന പരാതി യാഥാര്‍ഥ്യം, അത് അടുത്തകാലത്ത് ഒന്നും മാറില്ലെന്നും തരൂര്‍

    നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറും നൂറ്റിപ്പത്തും സീറ്റിന്റെ അവകാശവാദം വേണ്ടെന്നും എണ്‍പതിലേറെ സീറ്റ് കിട്ടിയാലും ഭരണം പിടിക്കാമല്ലോ എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എം.പി. നൂറിലേറെ സീറ്റെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭരിക്കാനുള്ള സീറ്റ് മതിയല്ലോ എന്നുള്ള തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുമായി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്റ്റാര്‍ ക്യാംപയിനര്‍ എന്ന പേര് ആഗ്രഹിക്കുന്നില്ല. പതിനാല് ജില്ലകളിലും പ്രചരണത്തിന് എത്താനാണ് ശ്രമം. വനിതകള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്നത് യാഥാര്‍ഥ്യമാണ്. വനിതകളുടെ പരാതി അടുത്തകാലത്തൊന്നും മാറില്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 2217 പത്രികകളാണ് ലഭിച്ചത്. 1252 സ്ഥാനാര്‍ഥികളാണ് മത്സരംഗത്ത് ഉള്ളത്. ഇന്നത്തെ സൂക്ഷ്മ പരിശോധന കഴിയുന്നതോടെ പത്രികകളുടെ എണ്ണം കൂടുതല്‍ വ്യക്തമാകും. മറ്റന്നാള്‍ വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രികകള്‍ പിന്‍വലിക്കാം. അതേസമയം, സി.പി.എം ബി.ജെ.പി ഡീല്‍ എന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന…

    Read More »
  • ‘ഹോര്‍മൂസ് തുറക്കാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കണം’; ഇറാനെതിരേ ഐക്യരാഷ്ട്ര സഭയില്‍ പരസ്യ നിലപാടുമായി ബഹ്‌റൈന്‍; ‘ഹോമൂസ് നട്ടെല്ല്, ഇറാന്റെ നടപടി അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണി, സൈനിക നടപടി അടക്കം പരിശോധിക്കണം’

    പാരിസ്: ഹോര്‍മുസ് കടലിടുക്കിലും പരിസരത്തും വാണിജ്യ കപ്പലുകളെ സംരക്ഷിക്കുന്നതിനായി സൈനിക നടപടികള്‍ ഉള്‍പ്പെടെ ‘ആവശ്യമായ എല്ലാ മാര്‍ഗങ്ങളും’ ഉപയോഗിക്കാന്‍ രാജ്യങ്ങളെ അനുവദിക്കുന്ന ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയത്തിന്റെ കരട് ബഹ്റൈന്‍ അവതരിപ്പിച്ചു. മറ്റ് ഗള്‍ഫ് അറബ് രാജ്യങ്ങളുടെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും പിന്തുണ ഈ കരട് പ്രമേയത്തിനുണ്ടെന്ന് നയതന്ത്രജ്ഞര്‍ പറഞ്ഞു, എങ്കിലും ഇത് വിജയിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് വഹിക്കുന്നതും ഗള്‍ഫ് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലുമായ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് ഇറാന്‍ തുടര്‍ന്നും ഭീഷണി ഉയര്‍ത്തിയേക്കാമെന്ന മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ആശങ്കയെ ഈ നീക്കം അടിവരയിടുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുക എന്നത് ഇറാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. യു.എസും ഇസ്രായേലുമായുള്ള സംഘര്‍ഷത്തിനിടെ ഇറാന്‍ കപ്പലുകളെ ആക്രമിച്ചതിനെത്തുടര്‍ന്ന് ഈ ജലപാതയിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഇറാന്റെ നടപടികള്‍ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് കരട് പ്രമേയം ആരോപിക്കുന്നു. കടലിടുക്കിലൂടെയുള്ള സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര നാവിക ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങള്‍ തടയുന്നതിനുമായി…

    Read More »
  • 48 മണിക്കൂര്‍ മുമ്പ് നെതന്യാഹുവിന്റെ ഫോണ്‍കോള്‍ എത്തി; ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടു; അമേരിക്കയെ യുദ്ധത്തിലേക്ക് നയിച്ചത് ഇസ്രയേല്‍ തന്നെയെന്ന് റിപ്പോര്‍ട്ട്; ഖമേനിയുടെ മീറ്റിംഗിനെ കുറിച്ച് വിവരം നല്‍കി, ഭരണമാറ്റം കൊണ്ടുവരാമെന്നും വിശ്വസിപ്പിച്ചു

    വാഷിംഗ്ടണ്‍/ജെറൂസലേം: ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇറാനെ പൊടുന്നനെ ആക്രമിക്കാനുള്ള കാരണം 48 മണിക്കൂര്‍ മുമ്പ് നെതന്യാഹു ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണമെന്ന് റിപ്പോര്‍ട്ട്. അമേരിക്ക ഇതുവരെ എതിര്‍ത്ത തരത്തിലുള്ള ആക്രമണത്തെക്കുറിച്ചാണ് നെതന്യാഹു സംസാരിച്ചതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും അദ്ദേഹത്തിന്റെ പ്രധാന സഹായികളും ഉടന്‍ തന്നെ ടെഹ്റാനിലെ അദ്ദേഹത്തിന്റെ കോമ്പൗണ്ടില്‍ യോഗം ചേരുമെന്ന് ആഴ്ചയുടെ തുടക്കത്തില്‍ ലഭിച്ച ഇന്റലിജന്‍സ് ബ്രീഫിംഗുകളില്‍ നിന്ന് ട്രംപിനും നെതന്യാഹുവിനും അറിയാമായിരുന്നു. ഇത് അവരെ ഒരു ‘ഡെകാപിറ്റേഷന്‍ സ്‌ട്രൈക്കിനു’ള്ള (തലപ്പത്തുള്ളവരെ ലക്ഷ്യമിട്ടുള്ള ആക്രമണം) തീരുമാനത്തിലെത്തിച്ചു. ഒരു രാജ്യത്തിന്റെ ഉന്നത നേതാക്കള്‍ക്കെതിരായ ഇത്തരത്തിലുള്ള ആക്രമണം ഇസ്രായേലികള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും അമേരിക്കയ്ക്ക് ഇങ്ങനെയൊരു രീതിയില്ല. എന്നാല്‍, ശനിയാഴ്ച രാത്രി ഖമേനി നടത്തേണ്ടിയിരുന്ന യോഗം ശനിയാഴ്ച രാവിലെയിലേക്ക് മാറ്റിയതായി പുതിയ രഹസ്യാന്വേഷണ വിവരങ്ങള്‍ സൂചിപ്പിച്ചു എന്ന് കോളിനെക്കുറിച്ചു വിവരം ലഭിച്ച മൂന്ന് പേര്‍ പറഞ്ഞു. ഇത്തരമൊരു ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. പതിറ്റാണ്ടുകളായി താന്‍…

    Read More »
  • ഹിജാബ് ധരിക്കാത്ത സ്ത്രീകളെയും പ്രതിഷേധക്കാരെയും കണ്ടെത്താന്‍ ഇറാന്‍ വമ്പന്‍ ക്യാമറ ശൃംഖലകള്‍ സ്ഥാപിച്ചു; ഇസ്രയേല്‍ ഹാക്ക് ചെയ്തു! ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചതെല്ലാം ഇസ്രയേലിന്റെ നിയന്ത്രണത്തില്‍; ജയിലിലെ പീഡന ദൃശ്യങ്ങള്‍ അടക്കം പുറത്ത്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി വാര്‍ത്താ ഏജന്‍സി

    ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവിന്റെ വധത്തില്‍ അവിടുത്തെ തെരുവുകളിലെ ക്യാമറകള്‍ ഇസ്രായേല്‍ ഹൈജാക്ക് ചെയ്‌തെന്ന ഗുരുതര റിപ്പോര്‍ട്ടുമായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്. യുദ്ധകാലത്ത് നിരീക്ഷണ സംവിധാനങ്ങള്‍ ശത്രുക്കള്‍ എങ്ങനെ ലക്ഷ്യമിടുന്നു എന്നത് ഇതു വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള കടകളിലും വീടുകളിലും തെരുവോരങ്ങളിലും ദശലക്ഷക്കണക്കിന് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയില്‍ പലതും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ടതും സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞവയുമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പുതിയ മുന്നേറ്റങ്ങള്‍, നിരീക്ഷണ ദൃശ്യങ്ങളുടെ വന്‍ശേഖരം വേഗത്തില്‍ പരിശോധിക്കാനും ലക്ഷ്യങ്ങളെ തിരിച്ചറിയാനും സൈന്യങ്ങളെയും രഹസ്യാന്വേഷണ ഏജന്‍സികളെയും സഹായിക്കുന്നു. ഫെബ്രുവരി 28-ന്, ഇത്തരം സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് ശത്രുക്കള്‍ക്കെതിരെ എങ്ങനെ ഉപയോഗിക്കാമെന്ന് ഇസ്രായേല്‍ വ്യക്തമായി തെളിയിച്ചു. ഇറാന്റെ നിരീക്ഷണ സംവിധാനങ്ങള്‍ തകരാറിലാണെന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട്, ടെഹ്റാനിലെ സ്വന്തം തെരുവ് ക്യാമറകളുടെ സഹായത്തോടെ ഇസ്രായേല്‍ ഇറാനിയന്‍ നേതാവ് അയത്തുള്ള അലി ഖമേനിയെ കണ്ടെത്തി. ചോര്‍ന്ന ഡാറ്റകള്‍, പരസ്യ പ്രസ്താവനകള്‍, വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ഖമേനിയെ വധിക്കാനുള്ള ഓപ്പറേഷനില്‍…

    Read More »
  • ‘ഇറാനുമായി ചര്‍ച്ച നടത്തി, പല കാര്യങ്ങളിലും ധാരണയിലെത്തി, അത് പരമോന്നത നേതാവ് അല്ലെന്നും ട്രംപ്’; നിഷേധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം; ‘കാര്യങ്ങള്‍ ഇത്ര വേഗം നീങ്ങുമെന്ന് അറിഞ്ഞില്ലെ’ന്ന് ഇസ്രയേല്‍; ആണവ ശേഖരം കൈമാറുന്നത് അടക്കം സമ്മതിച്ചെന്നു സൂചന

    ന്യൂയോര്‍ക്ക്: ഇറാനിയന്‍ നേതൃത്വത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി തന്റെ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെന്നും പല കാര്യങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തിയെന്നും പ്രസിഡന്റ് ട്രംപ്. ഊര്‍ജ നിലയങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍നിന്നു പിന്‍മാറിയതിനു പിന്നിലും ചര്‍ച്ചകളാണെന്നു ട്രംപ് വ്യക്തമാക്കി. എന്നാല്‍, ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും വിപണിയെ ശാന്തമാക്കാനാണു ട്രംപിന്റെ ശ്രമമെന്നും ഇറാന്‍ പറഞ്ഞു. അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫുമായി സംസാരിച്ചിരുന്നതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനിയന്‍ പ്രതിനിധിയുടെ പേര് ട്രംപ് വെളിപ്പെടുത്തിയില്ല. അയാളെ വധിക്കുന്നത് തനിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, പ്രധാന വിഷയങ്ങളില്‍ അമേരിക്കയും ഇറാനും ഒരേ നിലപാടിലാണെന്ന് അവകാശപ്പെട്ടു. ‘ഏറ്റവും ആദരിക്കപ്പെടുന്ന ഒരാളുമായാണ് ഞങ്ങള്‍ ഇടപഴകുന്നതെന്നും അതു പരമോന്നത നേതാവല്ലെന്നും’ ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ ഫോണിലൂടെ തുടരുമെന്നും പിന്നീട് നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങള്‍ ഇസ്ലാമാബാദില്‍  കൂടിക്കാഴ്ച സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഘാലിബാഫും ടെഹ്റാനെ പ്രതിനിധീകരിക്കുന്ന…

    Read More »
  • തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍ വന്നത് ക്ലറിക്കല്‍ പിഴവ്; ബിജെപിക്കും കമ്മീഷനും രണ്ട് ഓഫീസ് വേണമെന്ന് പറയുന്നത് അതുകൊണ്ടാണ് എന്ന് സിപിഎം പരിഹാസം

    തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ ഉണ്ടെന്ന സിപിഎം ആരോപണത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സീല്‍ വന്നത് ക്ലറിക്കല്‍ പിഴവാണെന്നും പിശക് തിരിച്ചറിഞ്ഞു നേരത്തെ തന്നെ തിരുത്തല്‍ നടത്തിയതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പു കമ്മീഷനും ബിജെപിക്കും രണ്ട് ഓഫീസ് വേണമെന്ന പറഞ്ഞത് അതുകൊണ്ടാണെന്ന പരിഹാസവുമായി സിപിഎം രംഗത്തുവന്നു. സംഭവം പുറത്തുവന്നതിനു പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് തെരഞ്ഞെടുപ്പു കമ്മീഷനെതിരേ ഉയരുന്നത്. നേരത്തേ, എസ്‌ഐആര്‍ മുതല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ തെര. കമ്മീഷനെതിരേ രംഗത്തു വന്നിരുന്നു. ബിജെപിയുടെ ഇംഗിതത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഇതിലേക്കു വഴിവയ്ക്കുന്നതാണ് പുതിയ സംഭവം. ‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ഭാരതീയ ജനത പാര്‍ട്ടി സീല്‍ വന്നത് തികച്ചും ക്ലെറിക്കല്‍ പിഴവാണ്. ബി ജെ പി കേരള ഘടകം, ക്രിമിനല്‍ ആന്റിസെഡന്റ്റ്സ് സംബന്ധിച്ച 2019 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ…

    Read More »
Back to top button
error: