World
-
സ്വിസ് ബാങ്കില്‍ മുന്‍ ഐ. എസ്. ഐ തലവന് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം
സ്വിറ്റ്സര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്യൂസില്‍ നിന്ന് ചോര്‍ന്ന വിവരങ്ങള്‍ പ്രകാരം ഉന്നത രാഷ്ട്രീയക്കാരും മുന്‍ ഐഎസ്‌ഐ തലവന്‍ ജനറല്‍ അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍ അടക്കമുള്ളവര്‍ നിക്ഷേപം നടത്തിയതായാണ് റിപ്പോര്‍ട്ട്. പാകിസ്താനി പൗരന്മാരുമായി ബന്ധമുള്ള 600 ഓളം അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തായത്. ഇതില്‍ ഉന്നത നേതാക്കന്മാരും ഉള്‍പ്പെടും. 1979 മുതല്‍ 87 വവരെ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവനായിരുന്നു അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന്‍.<span;>സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിലെ മുജാഹിദീനികളെ പിന്തുണയ്ക്കാന്‍ അമേരിക്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ പണവും മറ്റ് സഹായങ്ങളും അക്തര്‍ അബ്ദുര്‍ റഹ്‌മാന്‍ ഖാന് സഹായമായി ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മുജാഹിദീനുള്ള സൗദി അറേബ്യയുടെയും യുഎസിന്റെയും സഹായം സിഐഎയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്നും ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് പറയുന്നു. അക്തര്‍ അബ്ദുര്‍ റഹ്‌മാന്റെ നേതൃത്വത്തിലുള്ള പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ഈ…
Read More » -
കാടും മൃഗങ്ങളും കാഴ്ചകളുടെ വിസ്മയവുമായി ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്ക് ഷാര്‍ജയില്‍
ലോകത്തിലെ ഏറ്റവും വിസ്തൃതമായ സഫാരി പാര്‍ക്ക് തുറന്ന് ഷാര്‍ജ. ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്കാണ് ഷാര്‍ജയിലേത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. എട്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന പാര്‍ക്ക് 120 ഇനം ആഫ്രിക്കന്‍ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. കൂടാതെ ഒരു ലക്ഷത്തോളം ആഫ്രിക്കന്‍ മരങ്ങളും ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ ഉള്‍പ്പെടെ ഈ പാര്‍ക്കിലുണ്ട്. ആഫ്രിക്കന്‍ ഭൂപ്രദേശത്തേയും വനസമ്പത്തിനേയും അനുഭവിക്കാനുകും വിധമാണ് വന്‍മരങ്ങളാലും വ്യത്യസ്ത രീതിയിലുള്ള മൃഗങ്ങളാലും സമ്പന്നമാണ് സഫാരി പാര്‍ക്കിനെ ഒരുക്കിയിരിക്കുന്നത്. അല്‍ ദൈദ് പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഷാര്‍ജ സഫാരിയില്‍ കാടിന്റെ സ്വാഭാവികത തനത് രീതിയില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.
Read More » -
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ചരിത്രത്തില്‍ ആദ്യമായി എച് ഐ വി മോചിതയായി സ്ത്രീ.
അമേരിക്കയിലാണ് സംഭവം. ലുക്കീമിയ ബാധിതയായ മദ്ധ്യവയസ്‌ക പതിനാല് മാസമായി ചികിത്സയില്‍ തുടരുകയാണ്. ആന്റിറെട്രോ വൈറല്‍ തെറാപ്പി ഇല്ലാതെയാണ് ഇവര്‍ക്ക് എച്ച്‌ഐവി ഭേദമായത്. മജ്ജയില്‍ കാണപ്പെടുന്ന അര്‍ബുധ രോഗമായ അക്യൂട്ട് മൈലോയ്ഡ് ലുക്കിമിയ ബാധിച്ച് സ്ത്രീയ്‌ക്കാണ് മറ്റൊരാളില്‍ നിന്ന് മജ്ജ മാറ്റിവെച്ചത്. ഇന്റര്‍നാഷണല്‍ എയ്ഡ്സ് സൊസൈറ്റിയുടെ പ്രസിഡന്റ് ഷാരോണ്‍ ലെവിനാണ് പ്രസ്താവനയില്‍ ഇക്കാര്യം പറഞ്ഞു. ഡെന്‍വറില്‍ നടന്ന റെട്രോവൈറസ് ഓണ്‍ ഓപ്പര്‍ച്യൂനിസ്റ്റിക് ആന്റ് ഇന്‍ഫെക്ഷന്‍സ് കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. കാലിഫോര്‍ണിയ ലോസ് ഐഞ്ചല്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഇവോണ്‍ ബ്രൈസണ്‍, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഡെബോറ പെര്‍സൗഡര്‍ തുടങ്ങിയവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത് അര്‍ബുദമോ മറ്റ് ഗുരുതര രോഗങ്ങള്‍ക്കോ അസ്ഥിമജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്ന 25 പേരിലാണ് പഠനം നടത്തിയത്. ക്യാന്‍സര്‍ ചികിത്സയില്‍ കോശങ്ങളെ നശിപ്പിക്കാന്‍ ആദ്യം കീമോതെറാപ്പി ചെയ്യുന്നു. തുടര്‍ന്ന് പ്രത്യേക ജനിതക പരിവര്‍ത്തനമുള്ള വ്യക്തികളില്‍ നിന്ന് സ്റ്റെം സെല്ലുകള്‍ മാറ്റിസ്ഥാപിക്കുന്നു. ഇത്തരക്കാരില്‍ എച്ച്‌ഐവിയെ പ്രതിരോധിക്കാനുള്ള…
Read More » -
ക്രിമിയയിൽനിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് റഷ്യ. കൂടുതല്‍ സൈന്യത്തെ പിന്‍വലിച്ചു, സൈനിക പരിശീലനം അവസാനിപ്പിച്ചു
യുക്രെയ്ൻ അതിർത്തിയിൽ അഭ്യാസപ്രകടനത്തിനെത്തിയ കൂടുതൽ സൈനികരെ പിൻവലിച്ച് റഷ്യ. ക്രിമിയയിലെ സൈനിക പരിശീലനം അവസാനിപ്പിച്ചുവെന്നും ഇവിടെനിന്നും സൈനികരെ പിൻവലിക്കുമെന്നുമാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യന്‍ ടാങ്കുകള്‍ യുദ്ധമാരംഭിക്കാനായി അക്രമണ സ്ഥാനങ്ങളിലേക്ക് നീങ്ങുകയാണെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് അതിര്‍ത്തിയിലെ കുറച്ച് സൈനീകരെ പിന്‍വലിച്ചതായി റഷ്യ അറിയിച്ചത്. 2014ൽ യുക്രെയിനിൽനിന്ന് റഷ്യ കൈയടക്കിയ മേഖലയാണ് ക്രിമിയ. അടുത്തിടെ ക്രിമിയയിൽ വിന്യസിച്ച സൈനികരെയാണ് പിൻവലിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുക്രെയ്ൻ അതിർത്തിയിൽ അഭ്യാസപ്രകടനത്തിനെത്തിയ സൈന്യത്തിൽനിന്നു കുറച്ചു യൂണിറ്റുകളെ റഷ്യ പിൻവലിച്ചിരുന്നു. യുക്രെയ്നിൽ നുഴഞ്ഞുകയറാൻ റഷ്യ പദ്ധതിയിട്ടില്ലെന്നും ഇതിനുള്ള തെളിവാണു സൈന്യത്തെ പിൻവലിക്കുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സക്കറോവ് പറഞ്ഞു. യുക്രെയ്ൻ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന റഷ്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു സൈനിക പിന്മാറ്റം. റഷ്യയുടെ വാക്കിനെക്കാൾ, സൈന്യത്തെ പിന്‍വലിച്ചതെന്ന് ബോധ്യപ്പെടണമെങ്കില്‍ നേരിട്ട് കണ്ടറിയണമെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. “നിങ്ങള്‍ കേള്‍ക്കുന്നത് വിശ്വസിക്കരുത്. നിങ്ങള്‍ കാണുന്നത് മാത്രം വിശ്വസിക്കുക” എന്നായിരുന്നു യുക്രെയ്ൻ പ്രതിരോധ…
Read More » -
ചര്‍ച്ചയ്ക്ക് തയ്യാര്‍’; റഷ്യ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് പുടിന്‍
യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്നും പുടിന്‍ അറിയിച്ചു. ജര്‍മ്മന്‍ ചാന്‍സിലറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പുടിന്‍ ഇക്കാര്യം അറിയിച്ചത്. മിസൈല്‍ വിന്യാസത്തിലും സൈനിക സുതാര്യതയിലും നാറ്റോയുമായും അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പുടിന്‍ പറഞ്ഞു. യുക്രൈന്‍ അതിര്‍ത്തികളില്‍ നിന്നും ഏതാനും ട്രൂപ്പ് സൈനികരെ പിന്‍വലിച്ച ശേഷം പുടിന്‍ നടത്തിയിരിക്കുന്ന പ്രസ്താവന ശുഭസൂചനയായാണ് പാശ്ചാത്യ ലോകം കാണുന്നത്. യുക്രൈന്‍ ഉള്‍പ്പെടെയുള്ള മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളെ നാറ്റോയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള മോസ്‌കോയുടെ ആവശ്യം അമേരിക്കയും നാറ്റോയും പരിഗണിച്ചില്ലെന്നും പുടിന്‍ ചൂണ്ടിക്കാട്ടി. യുക്രൈനെ റഷ്യ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കിയുടെ പ്രസ്താവന നേരത്തെ ചര്‍ച്ചയായിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പ്ര സിഡന്റ് രാജ്യത്തെ ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. ഇതെ ത്തുടര്‍ന്ന് ബുധനാഴ്ച രാജ്യത്ത് അവധി ദിനമായി പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Read More » -
യുക്രൈനിലുള്ള ഇന്ത്യക്കാർ തൽക്കാലം മടങ്ങണമെന്ന് ഇന്ത്യൻ എംബസി.
യുക്രൈനിൽ നിലവിലുള്ള അവസ്ഥയെ തുടര്‍ന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറിയിപ്പ്. യുക്രൈനിലുള്ള വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ തല്ക്കാലം രാജ്യം വിടണമെന്നും എംബസ്സി അറിയിച്ചു. റഷ്യയിൽ യുദ്ധ സംഘർഷത്തിനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാർ യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും എംബസി ആവശ്യപ്പെട്ടു. സംഘർഷ സാധ്യതയുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. എംബസി തല്ക്കാലം അടയ്ക്കി. അതിനിടെ, യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അതേതുടർന്ന് ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി അറിയിച്ചത്. എന്നാല്‍ ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞുവെന്ന് പ്രസിഡന്‍റ് വ്യക്തമാക്കുന്നില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ബിസി ന്യൂസ് പറയുന്നു. ‘ഫെബ്രുവരി 16 ആക്രമണത്തിന്‍റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്’ എന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കുന്നത്. യുക്രൈനിനെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി…
Read More » -
ഖുറാന്‍ കത്തിച്ചു എന്നാരോപിച്ച് 50കാരനെ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി
ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കുട്ടം അടിച്ചുകൊലപ്പെടുത്തി. പാകിസ്ഥാനിലാണ് സംഭവം. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാല്‍ ജില്ലയിലെ തുലംബ ടൗണില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ശേഷമാണ് ആള്‍ക്കൂട്ടം ഇയാളെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നിയമം കൈയിലെടുക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ള മുഹമ്മദ് മുഷ്താഖ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ ഖുറാന്‍ കത്തിക്കുന്നത് കണ്ടെന്ന് പള്ളി ഇമാമിന്റെ മകന്‍ അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാത്രിയില്‍ പള്ളിയില്‍ ആളുകള്‍ തടിച്ചുകൂടി മധ്യവയസ്‌കനെ പിടികൂടി. പൊലീസ് എത്തുമ്പോള്‍ മുഹമ്മദ് മുഷ്താഖിനെ പിടിച്ച് മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. മര്‍ദനമേറ്റ് അബോധാവസ്ഥയിലായ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസിന് നേരെയും ആക്രമണമുണ്ടായി. താന്‍ കത്തിച്ചില്ലെന്ന് മുഹമ്മദ് മുഷ്താഖ് വിളിച്ച് പറഞ്ഞുവെങ്കിലും ആള്‍ക്കൂട്ടം ചെവിക്കൊണ്ടില്ല. വടി, കോടാലി, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചാണ് ഇയാളെ മര്‍ദ്ദിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. സംഭവത്തില്‍ ഇതുവരെ 12…
Read More » -
പ്രണയത്തിനും പ്രണയ ദിനാഘോഷങ്ങൾക്കും വിലക്ക്, വാലന്റൈന്‍സ് ദിനാഘോഷങ്ങൾ നിരോധിച്ച് ചില രാജ്യങ്ങള്‍
പ്രണയദിനം ഓരോരുത്തരും ഓരോ രീതിയിലാണ് ആഘോഷിക്കുന്നത്. എന്നാല്‍ അത് ഒരു വിധത്തിലും ആഘോഷിക്കാന്‍ അനുവാധമില്ലാത്ത രാജ്യങ്ങളും ലോകത്തിലുണ്ട്. അവിടെയെല്ലാം വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ നിയമവിരുദ്ധമാണ്. ✤ സൗദി അറേബ്യ സൗദി അറേബ്യയില്‍ വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുനിരത്തില്‍ സമ്മാനങ്ങള്‍ കൈമാറുകയോ, വാലന്റൈന്‍സ് ദിനം ആഘോഷിക്കുകയോ ചെയ്താല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളാണ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ 2018 ല്‍ ഈ നിയമത്തിന് അയവ് വന്നു. 2019 മുതല്‍ അവിടെ ചെറിയ രീതിയില്‍ ആഘോഷിക്കുന്നുണ്ട്. ✤ പാകിസ്താന്‍ വാലന്റൈന്‍സ് ദിനം ഒരു തരത്തിലും ആഘോഷിക്കാന്‍ പാടില്ലാത്ത ഒരു രാജ്യം നമ്മുടെ അയല്‍പക്കത്ത് തന്നെയുണ്ട്. 2016 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന മംനൂണ്‍ ഹുസൈനാണ് പാകിസ്താന്‍ പൗരന്മാരോട് വാലന്റൈന്‍സ് ദിനാഘോഷത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പറഞ്ഞത്. പൊതുനിരത്തില്‍ വാലന്റൈന്‍സ് ദിനത്തിന്റെ യാതൊരു വിധത്തിലുള്ള അടയാളങ്ങളും പാടില്ല. ✤ മലേഷ്യ 2005 ലാണ് മലേഷ്യയിലെ ഫത്വ കൗണ്‍സില്‍ വാലന്റൈന്‍സ് ദിനത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചത്. 2011 വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവരെ…
Read More » -
സ്ത്രീകൾ ബിക്കിനിയും ബ്രായും ധരിച്ച് സമൂഹമാധ്യമങ്ങളിൽ ഫോട്ടോയിടരുതെന്ന് ഉപദേശം
സ്ത്രീകൾ ബിക്കിനികളും ബ്രാകളും പോലുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ചിത്രങ്ങൾ എടുത്ത് ഓൺലൈനിൽ പങ്കിടരുതെന്ന് നിർദ്ദേശിച്ച യു.എസിലെ പ്രശസ്തനായ പാസ്റ്റർ ബ്രയാൻ സോവ്ന് ഇപ്പോൾ വിമർശന പെരുമഴ. യൂട്ടായിലെ ഓഗ്‌ഡനിലെ റെഫ്യൂജ് ചർച്ചിലെ പുരോഹിതനാണ് ബ്രയാൻ സോവ്. അഞ്ചു കുട്ടികളുടെ പിതാവാണ് ഇദ്ദേഹം. ഓൺലൈനിൽ പോസ്റ്റ് ചെയ്യേണ്ട ഫോട്ടോകളെ കുറിച്ച് സ്‌ത്രീകളെ ഉപദേശിച്ച ബ്രയാൻ സോവ്നെ ഇപ്പോൾ സോഷ്യൽ മീഡിയ ട്രോളി കൊല്ലുകയാണ്. ട്വീറ്ററിൽ, ബ്രയാൻ സോവ് കുറിച്ചത് ഇങ്ങനെയാണ്: “പ്രിയപ്പെട്ട വനിതകളെ, ഇനി എന്തൊക്കെ പറഞ്ഞാലും ലോകട്ട് ഷർട്ടുകൾ, ബിക്കിനികൾ, ബ്രാ, അടിവസ്‌ത്രങ്ങൾ അല്ലെങ്കിൽ സമാനമായ മറ്റെന്തെങ്കിലും ധരിച്ച് നിൽക്കുന്ന നിങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യേണ്ട ഒരാവശ്യവുമില്ല. നിങ്ങളുടെ ഭാരം കുറഞ്ഞു എന്ന് കാണിക്കാൻ ഇതിന്റെ ആവശ്യമില്ല. നിങ്ങളുടെ നവജാത ശിശുവിനെ കാണിക്കാനല്ല, നിങ്ങളുടെ ജനന കഥ രേഖപ്പെടുത്താനും ഇതിന്റെയൊന്നും ആവശ്യമില്ല.” സോഷ്യൽ മീഡിയയിൽ ശരീരം കാണിച്ചുള്ള ചിത്രങ്ങൾ പങ്കിടരുതെന്ന ഈ പ്രസ്താവനയ്ക്ക് ശേഷം ബ്രയാൻ സോവ്നെ ഒരു സ്ത്രീവിരുദ്ധനായി…
Read More » -
റഷ്യ യുക്രെയിനെ ആക്രമിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
റഷ്യ ഏതുനിമിഷവും യുക്രെയിനെ ആക്രമിക്കാൻ സാധ്യതയെന്നും ഇതിനു വലിയ വില നൽകേണ്ടി വരുമെന്നും അമേരിക്ക. വിമാനത്തിലൂടെ ബോംബ് വർഷിച്ചാകും ആക്രമണമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നൽകി. റഷ്യ ഏതു നിമിഷവും ആക്രമണം തുടങ്ങിയേക്കുമെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി ചൊവ്വാഴ്ച മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയശേഷം പുടിൻ യുദ്ധം തുടങ്ങിയേക്കുമെന്ന സൂചനയുള്ളതായി ചില റിപ്പോർട്ടുകളിൽ പറയുന്നു. യുക്രെയ്ൻ തലസ്ഥാനമായ കീവ് ആയിരിക്കും റഷ്യൻ സേന ലക്ഷ്യമിടുകയെന്ന് പാശ്ചാത്യ ഇന്റലിജൻസ് സംഘടനകൾ സൂചിപ്പിച്ചു. യുക്രെയ്ന്റെ കിഴക്കുഭാഗത്തോടു ചേർന്ന് ഒരു ലക്ഷം പട്ടാളക്കാരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന ബലാറൂസിൽ സംയുക്ത സൈനിക അഭ്യാസത്തിനെന്ന പേരിൽ 30,000 റഷ്യൻ പട്ടാളക്കാർ എത്തിയിട്ടുണ്ട്. കരിങ്കടലിൽ റഷ്യൻ നാവികേസനയും അഭ്യാസത്തിനെന്ന പേരിൽ തയാറെടുത്തു നിൽക്കുന്നു. ഇതിനിടെ പ്രശ്ന പരിഹാരത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തി. നൂറ്റാണ്ടുകളായി റഷ്യയോട് വിശ്വസ്തത…
Read More »