World
-
ചൈനീസ് വിമാനാപകടം സംബന്ധിച്ച ദുരൂഹതയേറുന്നു; വിമാനം പൊട്ടിപ്പിളര്‍ന്നത് ആകാശത്തുവച്ച് ?
ബീജിങ്: 132 പേരുടെ മരണത്തിനിടയാക്കിയ ചൈനീസ് വിമാനാപകടം സംബന്ധിച്ച ദുരൂഹതകള്‍ വര്‍ധിക്കുന്നു. മലയില്‍ ഇടിച്ചു തകരും മുമ്പ് തന്നെ വിമാനത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോയിരുന്നു എന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘം കണ്ടെടുത്തു. അപകടം നടന്നയിടത്തു നിന്ന് പത്തു കിലോമീറ്റര്‍ അകലെയാണ് വിമാനത്തിന്റേത് എന്ന് സംശയിക്കുന്ന ഒരു ഭാഗം കണ്ടെത്തിയത്. ഇത് തകര്‍ന്ന വിമാനത്തിന്റേത് തന്നെ എന്ന് അന്വേഷണ സംഘം ഉറപ്പിച്ചാല്‍, മലയിലേക്ക് കൂപ്പു കുത്തും മുമ്പ് ആകാശത്തുവെച്ചു തന്നെ വിമാനം പൊട്ടിപ്പിളര്‍ന്നിരുന്നു എന്ന നിഗമനത്തിലേക്ക് എത്തേണ്ടി വരും. എന്താണ് ഈ കണ്ടെടുക്കപ്പെട്ട ഭാഗം, എപ്പോഴാണ് അത് വിമാനത്തില്‍ നിന്ന് അടര്‍ന്നു വീണത് എന്നൊക്കെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. തകരും മുമ്പ് വിമാനം ശബ്ദവേഗത്തിലാണ് സഞ്ചരിച്ചിരുന്നത് എന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. അതോടൊപ്പം അപകടം നടന്ന സ്ഥലത്തുനിന്നും അകന്നുമാറി തകര്‍ന്നുവീണ വിമാനഭാഗം കൂടി കണ്ടെടുത്തതോടെ അപകട കാരണം സംബന്ധിച്ച ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. തിങ്കളാഴ്ച ചൈനനയിലെ ഗുവാങ്സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള…
Read More » -
റഷ്യയുടെ കപ്പല്‍ തകര്‍ത്തതായി യുക്രൈൻ
തുറമുഖ നഗരമായ ബെർഡിയാൻസ്കിൽ റഷ്യയുടെ കൂറ്റൻ ലാൻഡിംഗ് കപ്പലായ ഓർസ്ക് തകർത്തതായി യുക്രെയ്ൻ നാവികസേന അവകാശപ്പെട്ടു. വേറെ രണ്ട് കപ്പലുകൾക്ക് കേടുപാടുണ്ടാക്കുകയും ചെയ്തു. ഓർസ്കിന് തീപിടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ യുക്രെയ്ൻ സൈന്യം പുറത്തുവിട്ടു. അതേസമയം, കപ്പലിന് എന്ത് സംഭവിച്ചുവെന്ന് റഷ്യൻ സൈന്യം പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 27 മുതൽ ബെർഡിയാൻസ്ക് റഷ്യയുടെ നിയന്ത്രണത്തിലാണ്. യുക്രെയ്ൻ അധിനിവേശം നാല് ദിവസം പിന്നിട്ടപ്പോഴാണ് റഷ്യ തുറമുഖ നഗരം പിടിച്ചടക്കിയത്.
Read More » -
വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്ഥാനെ കെട്ടിപ്പടുക്കാനാണ് താലിബാൻ ശ്രമിക്കുന്നത്: മലാല
പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് താലിബാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലാല യൂസഫ്സായി. പ്രൈമറി സ്കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴിവുകഴിവുകൾ നിരത്തുന്നത് തുടരുമെന്ന് മലാല ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടികളുടെ സ്കൂളുകൾ തുറക്കുമെന്നാണ് താലിബാൻ പറഞ്ഞിരുന്നത്. എന്നാൽ ധരിക്കേണ്ട യൂണിഫോമിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞ് ഇത് മാറ്റി വയ്ക്കുകയുണ്ടായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്ഥാനെ കെട്ടിപ്പടുക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് മലാല ആരോപിച്ചു. താലിബാൻ അഫാഗാനിസ്ഥാൻ പിടിച്ചടക്കിയതിനുശേഷം നൽകിയ വാഗ്ദാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും 1996 മുതലേ താലിബാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് എതിരാണെന്നും മലാല കൂട്ടിച്ചേർത്തു.
Read More » -
വിദേശകാര്യമന്ത്രി വാംഗ് യിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തും
ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ 11ന് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച വാംഗ് യി ഡൽഹിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിനുശേഷം രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഉന്നത ചൈനീസ് നേതാവ് ഇന്ത്യയിലെത്തുന്നത്. വാംഗ് യി ഇന്ത്യയിലെത്തുന്നതു സംബന്ധിച്ച് ഒരു സൂചനയും കേന്ദ്രസർക്കാർ നല്‍കിയിരുന്നില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വാംഗ് യിയുമായും ചർച്ച നടത്തും.
Read More » -
സൊമാലിയയിൽ ബോംബ് ആക്രമണം: വനിത പാർലമെന്റ് അംഗം അടക്കം 15 പേർ കൊല്ലപ്പെട്ടു
സെൻട്രൽ സൊമാലിയയിൽ ചാവേർ ബോംബാക്രമണത്തിൽ വനിത പാർലമെന്റ് അംഗം അടക്കം 15 പേർ കൊല്ലപ്പെട്ടു. സൊമാലിയയിലെ പ്രതിപക്ഷ പാർലമെന്റ് അംഗമായ ആമീന മുഹമ്മദ് അബ്ദിയാണ് മരിച്ചത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഹിറാൻ മേഖലയുടെ തലസ്ഥാനമായ ബെലെഡ്വെയ്ൻ നഗരത്തിൽ ബുധനാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന ആമിനയുടെ നേരെ ചാവേർ പാഞ്ഞടുത്ത് ആലിംഗനം ചെയ്യുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. ഭീകര സംഘമായ അൽ-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
Read More » -
യുക്രെയ്നില്‍ മാനുഷിക പരിഗണന വേണമെന്ന് പ്രമേയവുമായി റഷ്യ; അപഹാസ്യമെന്ന് യു.എസ്. അംബാസഡര്‍
മോസ്കോ: യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ച് റഷ്യ. യുക്രെയ്നില്‍ മാനുഷിക പ്രതിസന്ധിയുണ്ടെന്നും ഒഴിപ്പിക്കല്‍ സുഗമമാക്കാന്‍ നടപടിയുണ്ടാകണമെന്നുമായിരുന്നു റഷ്യ അവതരിപ്പിച്ച പ്രമേയത്തിന്റെ ഉള്ളടക്കം. ബെലാറൂസ്, സിറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു പ്രമേയം അവതരിപ്പിച്ചത്. സുരക്ഷാ സമിതിയിലെ 15 അംഗങ്ങളില്‍ ഇന്ത്യയും മറ്റു 12 രാജ്യങ്ങളും വിട്ടുനിന്നു. ചൈനയും റഷ്യയും മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും സ്ത്രീകള്‍, കുട്ടികള്‍ സഹായം ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്കി യുദ്ധം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നും പുറത്തെത്തിക്കണമെന്നുമായിരുന്നു റഷ്യയുടെ ആവശ്യം. അധിനിവേശവുമായി ബന്ധപ്പെട്ട് യാതൊരു പരാമര്‍ശവുമില്ലാതെയായിരുന്നു റഷ്യയുടെ പ്രമേയം. ചില രാജ്യങ്ങള്‍ റഷ്യയുടെ പ്രമേയവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ചെങ്കിലും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്‍പും രണ്ട് തവണ റഷ്യയുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചപ്പോള്‍ ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. യുദ്ധം ആരംഭിച്ച റഷ്യ തന്നെ മാനുഷിക ഇടപെടല്‍ ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്…
Read More » -
ചൈന വിമാനാപകടം: മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി; കോക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ പരിശോധിക്കും
ബെയ്ജിങ്: 132 യാത്രക്കാരുമായി ചൈനീസ് മലനിരക്കില്‍ തകര്‍ന്നുവീണ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ബോയിങ് 737800 വിമാനത്തിന്റെ കോക്പിറ്റിലെ വോയിസ് റെക്കോര്‍ഡര്‍ വിശകലനം ചെയ്യുന്നു. അപകടം നടന്ന സ്ഥലത്തുനിന്നു മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി രക്ഷാദൗത്യ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതായാതാണ് വിവരം. ജീവനോടെ ആരെയും കണ്ടെത്തിയിട്ടില്ല. നിലവില്‍ കണ്ടെത്തിയ വോയ്സ് റെക്കോര്‍ഡറിന്റെ സ്റ്റോറേജ് യൂണിറ്റുകള്‍ക്ക് ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലും ഡീക്കോഡ് ചെയ്യുന്നതിനായി ബെയ്ജിങ് ഇന്‍സ്റ്റിറ്റൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ചൈന സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചു. ഇതിനു പുറമേ രണ്ടാമത്തെ റെക്കോര്‍ഡറിനായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അതു ലഭിച്ചാല്‍ ടേക്ക് ഓഫിനു മുന്‍പ് സുരക്ഷാ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയ വിമാനം എങ്ങനെ പാതിവഴിയില്‍ തകര്‍ന്നു എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കുമെന്നും അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാന്റെ തലസ്ഥാനമായ കുന്‍മിങ്ങില്‍നിന്ന് ഹോങ്കോങ്ങിനടത്തുള്ള ഗ്വാങ്ചൗ നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. അപകടകാരണം വ്യക്തമായിട്ടില്ല. വിമാനം പൊട്ടിത്തകര്‍ന്ന് തീപിടിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരില്‍ 9 പേര് വിമാനജോലിക്കാരായിരുന്നു. 300ല്‍ അധികം…
Read More » -
സാങ്കേതിക വിദ്യയിലെ യുഎസിന്റെ മേല്‍ക്കൈ നഷ്ടമായെന്ന് യു.എസ്. സെനറ്റര്‍
വാഷിങ്ടന്‍: നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തില്‍ യുഎസിന്റെ മേധാവിത്തം നഷ്ടമായെന്നു യുഎസ് സെനറ്റര്‍ ജാക്ക് റീഡ്. ഹൈപര്‍സോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു മേല്‍ക്കൈ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘സാങ്കേതിക വിദ്യകളും അവയുടെ ഉപയോഗവും അനുദിനം മെച്ചപ്പെട്ടു വരികയാണ്. സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍, ഒരുകാലത്തു നമ്മളാണ് ഏറെ മുന്നിട്ടുനിന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ഹൈപര്‍സോണിക് മേഖലയില്‍ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പുലര്‍ത്തുന്ന മേല്‍ക്കൈ പ്രകടമാണ്.’ സെനറ്റ് സായുധ സേവന വിഭാഗം അധ്യക്ഷന്‍ കൂടിയായ ജാക്ക് റീഡ് പറഞ്ഞു. ‘ന്യൂക്ലിയര്‍ വിദ്യയില്‍ ആദ്യമായാണ് സോവിയറ്റ് യൂണിയന് അല്ലാതെ മറ്റൊരു രാജ്യവുമായി മത്സരിക്കേണ്ടി വരുന്നത്. ചൈന, റഷ്യ, യുഎസ് എന്നീ രാജ്യങ്ങള്‍ തമ്മിലാണ് ഇപ്പോള്‍ മത്സരം.’ അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ ഒട്ടേറെ പുരോഗതി നാം കൈവരിച്ചിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തും.’ പ്രതിരോധ വിഭാഗം നിയുക്ത…
Read More » -
ചൂട് കൂടുമ്പോള്‍ കാറിന് തീപിടിക്കാതിരിക്കാന്‍ ചെയ്യേണ്ടത്; പ്രത്യേത നിര്‍ദേശവുമായി അബുദാബി പോലീസ്
അബുദാബി: യു.എ.ഇയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരേ ജാഗ്രത വേണമെന്ന് അധികൃതര്‍. പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അബുദാബി പോലീസും സിവില്‍ ഡിഫന്‍സും ആവശ്യപ്പെട്ടു. ഇത്തരം തീപിടുത്തങ്ങളില്‍ ഭൂരിഭാഗവും ഉണ്ടാകുന്നത് സുരക്ഷയുടെ കാര്യത്തിലുള്ള അശ്രദ്ധ കൊണ്ടാണെന്നും പോലീസ് അറിയിച്ചു. വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച ശേഷം വാഹനം ലോക്ക് ചെയ്ത് പോകുന്നത് തീപിടിക്കാനുള്ള ഒന്നാമത്തെ കാരണമാണ്. വാഹനത്തിന് യോജിച്ചതല്ലാത്ത ഇന്ധന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും തീപിടിക്കാന്‍ കാണമാവും. വാഹനങ്ങള്‍ക്ക് കൃത്യമായ ഇടവേളകളില്‍ യോഗ്യരായ മെക്കാനിക്കുകളുടെയോ സര്‍വീസ് സെന്ററുകളുടെയോ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരിക്കണമെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് പബ്ലിക് സേഫ്റ്റി വിഭാഗം ഡയറക്ടര്‍ സലീം അല്‍ ഹബഷി പറഞ്ഞു. അംഗീകൃതമല്ലാത്ത ടെക്നീഷ്യന്മാര് വാഹനം റിപ്പെയര്‍ ചെയ്യുമ്പോള്‍ പലപ്പോഴും മറ്റൊരു തകരാറ് വന്നുപെടുകയാവും ചെയ്യുന്നത്. അത്യാവശ്യ സമയങ്ങളില്‍ ഉപയോഗിക്കാന്‍ ഫസ്റ്റ് എയ്ഡ് സാമഗ്രികളും ഒരു അഗ്നിശമന ഉപകരണവും വാഹനത്തില്‍ സൂക്ഷിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ തീപിടിക്കാന്‍ പ്രധാനമായും…
Read More » -
യുക്രെയ്ന് സ്വരം കടുപ്പിച്ചു, റഷ്യയിലെ പ്ലാന്റ് അടച്ചുപൂട്ടി ഫ്രഞ്ച് വാഹന ഭീമന്!
മോസ്കോ: റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ഫ്രഞ്ച് വാഹന ഭീമനായ റെനോ. തങ്ങളുടെ മോസ്കോ ഫാക്ടറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും റെനോ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെ യുദ്ധ യന്ത്രത്തെ റെനോ സ്പോണ്സര് ചെയ്യുന്നു എന്ന് ആരോപിച്ച് ഉക്രേനിയന്‍ നേതാക്കള്‍ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്നാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോജിസ്റ്റിക്സിലെ തകരാര്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് ശേഷം റെനോ കഴിഞ്ഞ ദിവസമാണ് മോസ്കോയില്‍ ഉല്‍പ്പാദനം പുനരാരംഭിച്ചത്. ഇതിനു പിന്നാലെ ആയിരുന്നു യുക്രെയ്ന് നേതാക്കളുടെ ബഹിഷ്കരാഹ്വാനം. അന്താരാഷ്ട്ര ഉപരോധങ്ങള്‍ പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് റെനോ ഗ്രൂപ്പ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു. എങ്കിലും, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് പ്രസ്താവനയില്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ യുക്രെയ്നെ ആക്രമിച്ചതു മുതല്‍ റഷ്യയില്‍ അതിന്റെ…
Read More »