അമേരിക്ക ‘ഇസ്രായേല്‍ മോഡലും’ പരീക്ഷിക്കും; യുദ്ധമുണ്ടായാല്‍ പ്രധാന വ്യക്തികളെ ലക്ഷ്യമിടുമെന്ന് വെളിപ്പെടുത്തി യുഎസ് ഉദ്യോഗസ്ഥര്‍; ഏറ്റവും വേഗത്തില്‍ ഭരണമാറ്റമുണ്ടാകും; ട്രംപിന്റെ ഉത്തരവ് മുന്നില്‍ കണ്ട് വന്‍ തയാറെടുപ്പുകള്‍; ഇറാന് കൈവെള്ളയിലെന്ന് ഇന്റലിജന്‍സ് വിഭാഗം

വാഷിംഗ്ടണ്‍: ഇറാനിലെ പ്രധാനപ്പെട്ട വ്യക്തികളെയടക്കം ലക്ഷ്യമിട്ട് അമേരിക്കയുടെ ആക്രമണമുണ്ടാകുമെന്ന് വെളിപ്പെടുത്തി യുഎസ് ഉദ്യോഗസ്ഥര്‍. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാ റോയിട്ടേഴ്സ് ആണ് ഭരണമാറ്റമടക്കം ലക്ഷ്യമിട്ട് അമേരിക്കയുടെ ആക്രമണമുണ്ടാകുമെന്നു വ്യക്തമാക്കിയത്. ട്രംപിന്റെ ഉത്തരവ് ലഭിച്ചാലുടന്‍ ഏതുതരത്തിലുള്ള ആക്രമണത്തിനും സജ്ജമാണെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍, ഇത് ഇറാനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണോ എന്നതു വ്യക്തമല്ല.
നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഇറാനുമായി ഒരു ഗുരുതരമായ സംഘട്ടനത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് തയ്യാറെടുക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ സൂചനകളാണിതെന്നാണു വിദഗ്ധരുടെ അനുമാനം. ഇറാനിയന്‍ സുരക്ഷാ കേന്ദ്രങ്ങളും ആണവ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുന്നത് ഉള്‍പ്പെടെ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന സുസ്ഥിരമായ സൈനിക നീക്കത്തിന് യുഎസ് സൈന്യം തയാറെടുക്കുകയാണെന്ന് റോയിട്ടേഴ്സ് കഴിഞ്ഞ ആഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഭരണമാറ്റം എന്ന ആശയം കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് മുന്നോട്ടുവച്ചത്. ഇതിനായി ഏറ്റവും സൂഷ്മമായ ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നത്. ഏതൊക്കെ വ്യക്തികളെ ലക്ഷ്യം വെക്കാമെന്നോ അല്ലെങ്കില്‍ ഒരു വലിയ കരസേനയില്ലാതെ ഇറാന്റെ ഭരണമാറ്റം എങ്ങനെ നടപ്പിലാക്കാന്‍ യുഎസ് സൈന്യം ശ്രമിക്കുമെന്നോ ഉള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.
മുന്‍ അമേരിക്കന്‍ ഭരണകൂടങ്ങള്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഭരണകൂടങ്ങളെ താഴെയിറക്കിയതുപോലെ താന്‍ ചെയ്യില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു വിരുദ്ധമായ നടപടിയായിട്ടാണ് ഇറാനിലെ നീക്കങ്ങളെ വിലയിരുത്തുന്നത്. ട്രംപിന്റെ നയങ്ങളിലെ മാറ്റമായും ഇതിനെ പ്രതിരോധ വിധഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യയില്‍ ട്രംപ് വന്‍തോതിലുള്ള വെടിക്കോപ്പുകള്‍ സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധശേഷികളില് ഭൂരിഭാഗവും യുദ്ധക്കപ്പലുകളിലും യുദ്ധവിമാനങ്ങളിലുമാണ് ഉള്ളത്. ഏതൊരു വലിയ ബോംബിംഗ് കാമ്പെയ്നും യുഎസ് ആസ്ഥാനമായുള്ള ബോംബറുകളുടെ പിന്തുണയും പ്രതീക്ഷിക്കാം.
‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
ട്രംപിന്റെ പ്രസിഡന്റ് പദവിയുടെ ആദ്യ ഘട്ടത്തില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്പ്സിനുവേണ്ടി (IRGC) വിദേശ ചാരപ്രവര്‍ത്തനത്തിനും പാരാമിലിട്ടറി വിഭാഗത്തിനുമായുള്ള ‘ഖുദ്സ് ഫോഴ്സിനെ’ നയിച്ചിരുന്ന ഇറാന്റെ ഉന്നത ജനറല്‍ ഖാസിം സുലൈമാനിയെ 2020-ല്‍ വധിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് കൊലപാതകങ്ങള്‍ (targeted killings) നടത്താനുള്ള സന്നദ്ധത ട്രംപ് കാണിച്ചിരുന്നു.
2019-ല്‍ ട്രംപ് ഭരണകൂടം ഐആര്‍ജിസിയെ ഔദ്യോഗികമായി വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. വാഷിംഗ്ടണ്‍ മറ്റൊരു രാജ്യത്തിന്റെ സൈന്യത്തിന് ഇത്തരമൊരു പദവി നല്‍കുന്നത് ആദ്യമായായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇറാനുമായി നടന്ന 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനിയന്‍ നേതാക്കളെ ലക്ഷ്യം വെക്കുന്നതില്‍ ഇസ്രായേല്‍ നേടിയ വിജയം യുഎസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ ചൂണ്ടിക്കാട്ടി. ആ സമയത്ത്, സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരി ഉള്‍പ്പെടെയുള്ള 20 മുതിര്‍ന്ന കമാന്‍ഡര്‍മാരെങ്കിലും കൊല്ലപ്പെട്ടിരുന്നു.
എങ്കിലും, വ്യക്തികളെ ലക്ഷ്യം വെക്കുന്നതിന് അധിക ഇന്റലിജന്‍സ് സ്രോതസ്സുകള്‍ ആവശ്യമാണെന്ന് പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ഒരു പ്രത്യേക സൈനിക കമാന്‍ഡറെ കൊല്ലുക എന്നതിനര്‍ത്ഥം അവരുടെ കൃത്യമായ സ്ഥാനം അറിയുക എന്നും ഓപ്പറേഷനില്‍ മറ്റാര്‍ക്കൊക്കെ അപകടമുണ്ടായേക്കാം എന്നു മനസിലാക്കുകയുമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
ഭരണമാറ്റം ഒരു സാധ്യമായ ലക്ഷ്യം
ഇറാനില്‍ ഭരണമാറ്റത്തിനുള്ള സാധ്യത ട്രംപ് പരസ്യമായി മുന്നോട്ടുവെച്ചിട്ടുണ്ട്, ‘സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും എന്ന് തോന്നുന്നു’ എന്ന് അദ്ദേഹം കഴിഞ്ഞ ആഴ്ച പറഞ്ഞു. ഇറാന്റെ ഭരണം ആര് ഏറ്റെടുക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു എന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു, പക്ഷേ ‘അവിടെ ആളുകളുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു.
#DonaldTrump, #USA, #Iran, #MiddleEastCrisis, #USMilitary, #BreakingNews, #GlobalConflict, #DailyhuntMalayalam, #WarNews, #RegimeChange, #TrumpNews, #അമേരിക്ക, #ഇറാൻ, #യുദ്ധം, #ഡൊണാൾഡ്ട്രംപ്, #മലയാളംവാർത്ത, #വിദേശവാർത്തകൾ






