World

    • മയക്കുമരുന്നിന് അടിമയായ കൗമാരക്കാരന് പണം നല്‍കി നഗ്‌നചിത്രങ്ങള്‍ വാങ്ങി; ബി.ബി.സി. മാധ്യമപ്രവര്‍ത്തകനെതിരേ നടപടി

      ന്യൂയോര്‍ക്ക്: നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് പണം നല്‍കിയ സംഭവത്തില്‍ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനെതിരെ നടപടി. ബിബിസിയിലെ മാദ്ധ്യമപ്രര്‍ത്തകനാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ അവതാരകനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു. വിമര്‍ശനം ശക്തമായതോടെയണ് ബിബിസി നടപടിയെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവതാരകനെ പറ്റിയോ കുട്ടിയെ പറ്റിയോ ഉള്ള വിവരങ്ങള്‍ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. സംഭവം പുറത്ത് വന്നതോടെ ആരാണ് അവതാരകന്‍ എന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതോടെ തങ്ങളല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന് വെളിപ്പെടുത്തി ബിബിസിയിലെ നിരവധി അവതാരകര്‍ രംഗത്തെത്തി. 2020 മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാദ്ധ്യമപ്രവര്‍ത്തകന്‍ കുട്ടിക്ക് പണം നല്‍കി നഗ്‌നചിത്രങ്ങള്‍ വാങ്ങുകയായിരുന്നു. 35,000 പൗണ്ടാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിരുന്നത്. കുട്ടി ഈ പണം കൊക്കെയ്ന്‍ പോലുള്ള മയക്കുമരുന്ന് വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. മയക്കുമരുന്നിന് അടിമയായ കുട്ടിയ്ക്ക് ഇത്രയധികം പണം ലഭിക്കുന്നതെന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്. ബിബിസിയ്ക്ക് മുന്‍പാകെ പരാതി നല്‍കി ഒരുമാസമായിട്ടും നടപടി എടുക്കാതെ വന്നതോടെ…

      Read More »
    • പറന്നുയരാന്‍ വിലങ്ങുതടിയായി പൊണ്ണത്തടി; ഭാരം കൂടിയതിന്റെ പേരില്‍ 19 യാത്രക്കാരെ പുറത്തിരുത്തി ഈസി ജെറ്റ്

      ലണ്ടന്‍: ‘ടേക് ഓഫ്’ ചെയ്യാന്‍ പ്രയാസമായതിനാല്‍ വിമാനത്തില്‍നിന്നും യാത്രക്കാരെ ഒഴിവാക്കി ബ്രിട്ടീഷ് എയര്‍ലൈനായ ഈസി ജെറ്റ്. 19 യാത്രക്കാരെയാണ് ഈ മാസം 5ന് ഈസി ജെറ്റ് പുറത്താക്കിയത്. സ്‌പെയിനിലെ ലന്‍സറോട്ടില്‍ നിന്നും ബ്രിട്ടനിലെ ലിവര്‍പൂളിലേക്ക് പോകുന്നതിന് വേണ്ടി തയാറെടുക്കുമ്പോഴാണ് യാത്രക്കാരുടെ ഭാരം കൂടുതലാണെന്നും അതിനാല്‍ ടേക് ഓഫ് ചെയ്യാന്‍ പ്രയാസമാണെന്നും പൈലറ്റ് അറിയിച്ചത്. തുടര്‍ന്ന് 19 യാത്രക്കാരെ ഒഴിവാക്കുകയായിരുന്നു. ”ഇവിടെ യാത്രചെയ്യാന്‍ തയാറെടുത്തിരിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. കാരണം ഇന്ന് ഒരുപാട് പേരാണ് ഞങ്ങള്‍ക്കു യാത്രക്കാരായുള്ളത്. എന്നാല്‍ ഇവിടെ ലന്‍സറോട്ടിലുള്ളത് വളരെ ചെറിയ റണ്‍വേയാണ്. മാത്രമല്ല ശക്തമായ കാറ്റ് ഈ ഒരു സാഹചര്യത്തില്‍ നമുക്ക് എല്ലാവര്‍ക്കും വളരെ തടസം സൃഷ്ടിക്കുന്നതാണ്. ഈ ഒരു കാലാവസ്ഥയില്‍ ഇത്രയും യാത്രക്കാരുമായി ലന്‍സറോട്ടില്‍ നിന്നും പുറപ്പെടാന്‍ സാധിക്കുന്നതല്ല”,- പൈലറ്റ് അറിയിച്ചു. ”അതുമാത്രമല്ല ഈ ശക്തമായ കാറ്റ് അത്രയ്ക്ക് നല്ലതല്ല. മാത്രമല്ല ചൂട് കൂടുതലുമാണ്. നമുക്ക് യാത്ര ചെയ്യേണ്ട ?ദിശയും മികച്ചതല്ല. അതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി…

      Read More »
    • മുപ്പത്തിമൂന്നുകാരിയായ കാമുകിക്ക് 900 കോടി! ‘കാതല്‍ മന്നന്‍’ ബെര്‍ലുസ്‌കോണിയുടെ വില്‍പത്രം

      റോം: കാമുകിക്ക് 906.29 കോടി രൂപയുടെ സമ്പാദ്യം നീക്കി വച്ച് ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി. 2023 ജൂണ്‍ 12ന് 86 ാം വയസിലാണ് സില്‍വിയോ ബെര്‍ലുസ്‌കോണി അന്തരിച്ചത്. ബെര്‍ലുസ്‌കോണി തന്റെ സ്വത്തില്‍നിന്ന് 100 മില്യന്‍ യൂറോ (9,05,86,54,868 രൂപ) മുപ്പത്തിമൂന്നുകാരിയായ കാമുകി മാര്‍ത്ത ഫസീനയ്ക്ക് നല്‍കിയതായി രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നാലു തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായ ബെര്‍ലുസ്‌കോണിയുടെ ആസ്തി ഏതാണ്ട് ആറു ബില്യന്‍ യുറോ (54,000 കോടി രൂപ) യാണ്. രണ്ട് തവണ വിവാഹ മോചനം നേടിയിട്ടുള്ള സില്‍വിയോ ബെര്‍ലുസ്‌കോണി മാര്‍ത്താ ഫാസിനയെ ഔദ്യോഗികമായി വിവാഹം ചെയ്തിരുന്നില്ല. എന്നാല്‍ മതപരമായി രഹസ്യമായി 2022 ല്‍ വിവാഹം ചെയ്തിരുന്നു. 1994ല്‍ ബെര്‍ലുസ്‌കോണി രൂപീകരിച്ച ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി അംഗമായ മാര്‍ത്ത 2018 മുതല്‍ പാര്‍ലമെന്‍്‌റംഗമാണ്. 2020 ലാണ് ബര്‍ലുസ്‌കോണിയുമായി അടുക്കുന്നത്. അതേസമയം, ബെര്‍ലുസ്‌കോണിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ നിയന്ത്രണം അദ്ദേഹത്തിന്റെ മൂത്ത മക്കളായ മറിനയ്ക്കും പിയര്‍ സില്‍വിയോയ്ക്കുമാണ്. ഇവര്‍ക്ക് കുടുംബസ്വത്തിന്റെ…

      Read More »
    • അമേരിക്ക നശിപ്പിച്ചു; ചൈനയുടെ ഇടപെടലിൽ ഗൾഫ് മേഖലയിൽ സമാധാനം തിരികെയെത്തുന്നു

      പ്രകൃതി വിഭവങ്ങളാല്‍ സമ്ബന്നമാണ് പശ്ചിമേഷ്യ. ഗള്‍ഫ് മേഖലയില്‍ വേണ്ടുവോളം എണ്ണയും പ്രകൃതി വാതകവുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വാതകം കൈവശമുള്ള രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ഇറാന്റെ പ്രകൃതി വാതകം. എന്നാല്‍ മേഖലയിലെ തര്‍ക്കം കാരണം കാര്യമായ ഖനനം നടക്കുന്നില്ല.   മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെങ്കില്‍ വിദേശ നിക്ഷേപം ആവശ്യമാണെന്ന് ചൈന അറബ് നേതാക്കളെ ഉണര്‍ത്തിയിരുന്നു. സമാധാനപരമായ അന്തരീക്ഷവും നിയമ വ്യവസ്ഥയിലെ ഇളവുമാണ് ഇതിന് വേണ്ടതെന്നും ചൈന ഉപദേശിച്ചു.ചൈനയുടെ ലക്ഷ്യം വേറെയാണെങ്കിലും ഇതോടെയാണ് മേഖലയില്‍ മഞ്ഞുരുക്കത്തിന് വഴി തെളിഞ്ഞത്.തര്‍ക്കങ്ങള്‍ ഒഴിയുന്ന മേഖലയായി ഗള്‍ഫ്-മെന മാറുകയാണിപ്പോള്‍.   ഇറാനുമായി സമാധാന കരാറുണ്ടാക്കിയ പിന്നാലെ സൗദി അറേബ്യ യമന്‍ യുദ്ധം അവസാനിപ്പിച്ചു.സിറിയയുമായി ഐക്യത്തിന്റെ പാതയിലെത്തി. ഖത്തറിനെതിരായ ഉപരോധം രണ്ടു വര്‍ഷം മുമ്ബേ അവസാനിപ്പിച്ചിരുന്നു.ഗള്‍ഫ് മേഖല ഇപ്പോള്‍ തര്‍ക്ക രഹിതമാണ്. വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്തുന്നതിനാണ് ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്.   ഇതിന്റെ ഭാഗമായി ഗതാഗത സൗകര്യം വിപുലീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍…

      Read More »
    • ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ  ഇന്ത്യ 126ാമത്

      ന്യൂഡൽഹി:ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ  ഇന്ത്യയുടെ സ്ഥാനം 126ാമത്. ഗ്ലോബല്‍ പീസ് ഇൻഡക്‌സ് ആണ് പട്ടിക പുറത്ത് വിട്ടത്.ഐസ്‌ലാൻഡ് ആണ് ലോകത്തിലേറ്റവും സമാധാനമുള്ള രാജ്യം.പട്ടികയില്‍ ഇന്ത്യ 126ാമതാണ്. ഡെന്മാര്‍ക്ക് രണ്ടാമതും അയര്‍ലാൻഡ് മൂന്നാമതുമാണ്. ന്യൂസിലൻഡ് (4), ആസ്ട്രിയ (5), സിംഗപ്പൂര്‍(6), പോര്‍ച്ചുഗല്‍ (7), സ്‌ലോവാനിയ (8), ജപ്പാൻ (9), സ്വിറ്റ്‌സര്‍ലാൻഡ്(10) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ സ്ഥാനമുള്ള രാജ്യങ്ങള്‍. പാകിസ്താൻ -146, അഫ്ഗാൻ -163 എന്നീ സ്ഥാനങ്ങളിലാണ്.

      Read More »
    • അയര്‍ലണ്ടില്‍ മലയാളി നഴ്സ് നിര്യാതയായി

      ഡബ്ലിൻ:മലയാളി നേഴ്സ് അയര്‍ലണ്ടില്‍ നിര്യാതയായി. ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ താമസിക്കുന്ന കോട്ടയം കുറുവിലങ്ങാട് കാളികാവ് സ്വദേശിനി ബിനുമോള്‍ പോളശ്ശേരിയാണ് നിര്യാതയായത്. ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മാറ്റര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം. ഭര്‍ത്താവ് ബിനോയ് ജോസ്. മക്കള്‍: എഡ്വിന്‍, ഈതന്‍ , ഇവ, കോട്ടയം കാളികാവ് പി.ജെ ഉലഹന്നാന്റെയും മേരിയുടെയും മകളാണ്.

      Read More »
    • ആവശ്യമെങ്കിൽ മണിപ്പൂര്‍ കലാപം പരിഹരിക്കാൻ സഹായിക്കാമെന്ന് അമേരിക്ക

      ന്യൂഡല്‍ഹി: മാസങ്ങളായി തുടരുന്ന മണിപ്പൂര്‍ കലാപം പരിഹരിക്കാൻ സന്നദ്ധതയറിയിച്ച്‌ യുസ്. ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാര്‍സൈറ്റിയാണ് ഇന്ത്യ ആവശ്യപ്പെട്ടാല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാമെന്ന് നിലപാടറിയിച്ച്‌ രംഗത്തെത്തിയത്. ഇതിനെ ഏതെങ്കിലുമൊരു നയതന്ത്രവിഷയമായി വിലയിരുത്തേണ്ട ആവശ്യമില്ലെന്നും തികച്ചും മാനുഷികമായ ഇടപെടലായി വിലയിരുത്തിയാല്‍ മതിയെന്നും ഗാര്‍സൈറ്റി വിശദീകരിച്ചു. കുട്ടികളുള്‍പ്പെടെയുള്ളവര്‍ മരിച്ചു വീഴുന്ന കാഴ്ച്ചകാണുമ്ബോള്‍ ആശങ്കപ്പെടാൻ‌ നമ്മള്‍ ഇന്ത്യക്കാരായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത്തരമൊരു അഭിപ്രായം യുഎസിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് നാലു പതിറ്റാണ്ടിനിടയിലെ എന്‍റെ പൊതു ജിവിതത്തില്‍ കേട്ടിട്ടുപോലുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു.ഇന്ത്യയിലെ ഡബിൾ എഞ്ചിൻ സർക്കാർ വിഷയത്തിൽ എന്ത് പറയുന്നെന്നും അദ്ദേഹം ചോദിച്ചു.

      Read More »
    • അഫ്ഗാനിൽ ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടിയത് വരന്റെ കുടുംബത്തിനുള്ള സാമ്ബത്തിക ബാധ്യത കുറയ്ക്കാനെന്ന് താലിബാന്‍

      കാബൂൾ:രാജ്യത്തെ ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടിയത് വരന്റെ കുടുംബത്തിനുള്ള സാമ്ബത്തിക ബാധ്യത കുറയ്ക്കാനെന്ന് താലിബാന്‍. ഇസ്ലാമിക വിശ്വാസത്തിന് എതിരായതിനാലും വിവാഹസമയത്ത് വരന്റെ കുടുംബത്തിനുണ്ടാവുന്ന ഭീമമായ സാമ്ബത്തിക ബാധ്യത കുറയ്ക്കാനുമാണ് ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടിയത്.താലിബാന്‍ വക്താവ് സാദിഖ് ആകിഫ് മഹ്‌ജെര്‍ ഒരു വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.   പുരികം മോടി വരുത്തല്‍, സ്വാഭാവിക മുടിയ്ക്ക് നീളം കൂട്ടാനുള്ള വെപ്പുമുടി, മേക്കപ്പ് എന്നിവയൊക്കെ ഇസ്ലാമില്‍ നിഷിദ്ധമാണെന്ന് വിഡിയോയില്‍ പറയുന്നു. ഇതൊന്നും അണിഞ്ഞ് നിസ്‌കരിക്കാനാവില്ല. വിവാഹത്തിനു മുന്‍പ് വധുവിനും ബന്ധുക്കള്‍ക്കും ബ്യൂട്ടി പാര്‍ലറിലെ സേവനങ്ങള്‍ക്കുള്ള പണം നല്‍കേണ്ടത് വരന്റെ കുടുംബമാണ്. ഇത് അവര്‍ക്ക് കനത്ത സാമ്ബത്തിക ബാധ്യതയുണ്ടാക്കുന്നു.ബ്യൂട്ടി പാര്‍ലറുകള്‍ ഒരു മാസത്തിനുള്ളില്‍ പൂട്ടണമെന്നായിരുന്നു താലിബാന്റെ നിര്‍ദ്ദേശം.

      Read More »
    • കനത്ത മഴയില്‍ ചൈനയിൽ 15 മരണം; റയിൽവെ പാലം തകർന്നുവീണു

      ബീജിംഗ്:കനത്ത മഴയില്‍ ചൈനയിൽ 15 മരണം.ഒരു റയിൽവെ പാലവും തകർന്നുവീണിട്ടുണ്ട്.ചോംഗ്ക്വിംഗ് മേഖലയിലെ ഒരു റെയില്‍വേ പാലമാണ് കനത്ത മഴയില്‍ തകര്‍ന്നുവീണത്. അതേസമയം ചൈനയിലെ വിവിധ പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരിച്ചതായാണ് വിവരം. നാല് പേരെ കാണാതായി.10,000-ലേറെ ആളുകളെ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. മധ്യ ചൈനയിലെ ചോംഗ്ക്വിംഗ് നഗരത്തിലും തെക്കുപടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിലും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ചോംഗ്ക്വിംഗ് മേഖലയിലെ ഒരു റെയില്‍വേ പാലം കനത്ത മഴയില്‍ തകര്‍ന്നുവീണതായി അധികൃതര്‍ സ്ഥിരീകരിച്ചു. നിരവധി വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. ഏകദേശം 80 മില്യണ്‍ ഡോളറിന്‍റെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍.

      Read More »
    • പണക്കാരാവാന്‍ എളുപ്പ വഴി തേടി ലഹരി കച്ചവടത്തിനിറങ്ങിയ പ്രവാസികൾ നിരവധി, സൗദിയിലെ ദമ്മാം ജയിലില്‍ മോചനം കാത്ത് കഴിയുന്നത് വിദ്യാര്‍ത്ഥികള്‍ ഉൾപ്പെടെ 200 ഓളം മലയാളികള്‍

            സൗദിയിലെ ദമ്മാം ജയിലിൽ ലഹരി കച്ചവടത്തിൽ കുടുങ്ങിയ ഇരുന്നൂറോളം മലയാളികളുണ്ടെന്ന് വിവരം. നിലവിൽ 400ലധികം ഇന്ത്യൻ തടവുകാരാണ് ദമ്മാം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നത്. ഇതിലാണ് പകുതിപേർ മലയാളികൾ. കൂടുതൽ ആളുകളും മയക്കുമരുന്ന്, മദ്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ശിക്ഷ അനുഭവിക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനിടയിൽ പിടിയിലായ, ഇന്ത്യൻ സ്കുൾ വിദ്യാർത്ഥിയായ മലയാളി രണ്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി അടുത്തവർഷം നാട്ടിലേക്ക് മടങ്ങും. ഒപ്പം പിടിയിലായ മറ്റൊരു മലയാളി വിദ്യാർത്ഥി ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുകയാണ്. ഇരുവരുടെയും കുടുംബങ്ങള്‍ ഇപ്പോഴും ദമ്മാമിലുണ്ട്. തങ്ങളുടെ നിയന്ത്രണത്തിൽനിന്നും വിട്ടുപോയ മക്കള്‍ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ കുറ്റകൃത്യങ്ങളിൽ നിന്ന് അകന്ന് ഉത്തമ പൗരന്മാരായി മാറുമെന്ന പ്രതീക്ഷയിലാണ് ഈ മാതാപിതാക്കൾ. മയക്ക് മരുന്നിനെതിരെയുള്ള വേട്ട സൗദി പൊലീസ് ശക്തമാക്കിയതോടെയാണ് പിടിയിലാകുന്നവരുടെ എണ്ണം വർദ്ധിച്ചത്. നേരിയ സംശയം തോന്നുന്നവരുടെ വാഹനങ്ങൾ അരിച്ചുപെറുക്കി പരിശോധിക്കുകയാണ്. മയക്കുമരുന്നുമായി പിടിയിലായ മിക്ക മലയാളികൾക്കും മറ്റു രാജ്യക്കാരായ മയക്കുമരുന്ന് കച്ചവടക്കാരുമായി ബന്ധമുള്ളവരാണ്. പെട്ടെന്ന്…

      Read More »
    Back to top button
    error: