World

    • ദുബായ്, ദോഹ, മസ്‌കറ്റ്, റിയാദ്: ഇറാനിലെ ബുഷെര്‍ ആണവന വൈദ്യുതി നിലയം ഗള്‍ഫിന്റെ ചെര്‍ണോബിലാകും എന്നത് ഒരു മുന്നറിയിപ്പല്ല; യഥാര്‍ഥ ഭീഷണി; സമീപങ്ങളില്‍ മിസൈലുകള്‍ പതിച്ചത് നാലുവട്ടം; ജീവനക്കാരെ പിന്‍വലിച്ച് റഷ്യ

      ദുബായ്: ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ കെടുതികള്‍ ഓര്‍ത്താല്‍ ഇന്നും റഷ്യക്കാര്‍ ഞെട്ടിത്തരിക്കും. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ചെര്‍ണോബില്‍ ദുരന്തം ഒരു അബദ്ധമായിരുന്നു എന്നാണു വിലയിരുത്തുന്നത്. എന്നാല്‍, ഇസ്രയേലും അമേരിക്കയും ഇറാനെ ലക്ഷ്യമിട്ടു നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബുഷെര്‍ ആണവ നിലയത്തെ (Bushehr) ലക്ഷ്യമിട്ടത് ബോധപൂര്‍വമായിരുന്നു. അതും നാലുവട്ടം! എന്നിട്ടും ലോകം ഇതിനെതിരെ ഒന്നും പറയുന്നില്ല. ഫെബ്രുവരി 28-ന് ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ ആരംഭിച്ചതിന് ശേഷം ശനിയാഴ്ച നാലാം തവണയും ഇറാന്റെ ബുഷെര്‍ ആണവനിലയത്തിന് സമീപം മിസൈല്‍ പതിച്ചു. അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇക്കാര്യം (IAEA) ഇക്കാര്യം സ്ഥിരീകരിച്ചു. സൈറ്റിലെ സുരക്ഷാ ജീവനക്കാരന്‍ മിസൈല്‍ ചില്ല് തറച്ച് മരിച്ചു. സൈറ്റിലെ ഒരു കെട്ടിടത്തിന് നാശമുണ്ടായി. ഇതില്‍ ‘ശക്തമായ ആശങ്ക’ രേഖപ്പെടുത്തിയ ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി, ആണവനിലയങ്ങളോ സമീപപ്രദേശങ്ങളോ ഒരിക്കലും ആക്രമിക്കപ്പെടരുതെന്ന് ഊന്നിപ്പറഞ്ഞു. പ്രധാനപ്പെട്ട സുരക്ഷാ ഉപകരണങ്ങള്‍ ഇത്തരം കെട്ടിടങ്ങളില്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റഷ്യ നിര്‍മ്മിച്ചു നല്‍കിയ ബുഷെറിലെ 915…

      Read More »
    • ട്രംപിന്റെ നിര്‍ദേശം അതുപോലെ! വെനസ്വേലന്‍ എണ്ണ വാങ്ങി റിലയന്‍സ്; ‘ഹീലിയോസ്’ സൂപ്പര്‍ ടാങ്കര്‍ കപ്പലില്‍ ക്രൂഡ് ഓയില്‍ കയറ്റിത്തുടങ്ങി; ഷിപ്പിംഗ് വിവരങ്ങള്‍ പുറത്ത്; പണമിടപാടുകള്‍ അമേരിക്കയുടെ നിയന്ത്രണത്തില്‍ മാത്രം!

      ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ റിഫൈനറായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വെനിസ്വേലന്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ കമ്പനിയായ പി.ഡി.വി.എസ്.എയില്‍ (PDVSA) നിന്ന് നേരിട്ട് വാങ്ങിയ 20 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ കപ്പലില്‍ കയറ്റാന്‍ തുടങ്ങിയതായി കമ്പനി രേഖകള്‍. ഇതു സംബന്ധിച്ച ഷിപ്പിംഗ് വിവരങ്ങളും റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ജനുവരിയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതിനെത്തുടര്‍ന്ന് വാഷിംഗ്ടണുമായി വെനസ്വേല ഒപ്പിട്ട സുപ്രധാന എണ്ണ വിതരണ കരാറിന് ശേഷം, ചുരുക്കം ചില കമ്പനികള്‍ക്ക് മാത്രമേ പി.ഡി.വി.എസ്.എയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങാന്‍ കഴിഞ്ഞിട്ടുള്ളൂ. വ്യാപാരത്തിനായി ഇതുവരെ അനുവദിച്ച യുഎസ് ലൈസന്‍സുകള്‍ പ്രകാരം, എണ്ണ വില്പനയിലൂടെ ലഭിക്കുന്ന തുക ട്രഷറി വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴി അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും, കൂടാതെ വാണിജ്യ നിബന്ധനകള്‍ യുഎസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. തിങ്കളാഴ്ച, റിലയന്‍സിന്റെ യൂണിറ്റായ ആര്‍.ഐ.എല്‍ യുഎസ്എ (RIL USA) ചാര്‍ട്ടര്‍ ചെയ്ത ബഹാമാസ് പതാകയുള്ള ‘ഹീലിയോസ്’ എന്ന സൂപ്പര്‍ ടാങ്കര്‍ വെനിസ്വേലയുടെ കിഴക്കന്‍ തീരത്തുള്ള പി.ഡി.വി.എസ്.എയുടെ ജോസ്…

      Read More »
    • ആണവ പദ്ധതികള്‍ നശിപ്പിക്കാതെയുള്ള പിന്‍മാറ്റം ഇസ്രയേലിന് ജീവന്മരണ പ്രശ്‌നം; ഇറാനിലെ ഭരണകൂട അട്ടിമറിയേക്കാള്‍ പ്രധാനം; യുറേനിയം പിടിച്ചെടുക്കാന്‍ വേണ്ടത് ആഴ്ചകള്‍ നീളുന്ന കമാന്‍ഡോ റെയ്ഡ്; അഗ്നിപരീക്ഷയായി അഞ്ചു ഘട്ടങ്ങള്‍; അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയാല്‍ ഒറ്റയ്ക്ക് ഇറങ്ങുമോ?

      ടെല്‍-അവീവ്: സമാധാന കരാറിന് അംഗീകാരം നല്‍കുകയെന്ന ലക്ഷ്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമയപരിധികള്‍ നല്‍കാന്‍ തുടങ്ങിയതോടെ ലക്ഷ്യത്തിലേക്കുള്ള ഇസ്രയേല്‍ നീക്കങ്ങള്‍ക്കും സമയം കുറയുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ നശിപ്പിക്കുകയെന്നതാണ് ഇസ്രയേലിന്റെ ആത്യന്തിക ലക്ഷ്യം. ശത്രുനിരയ്ക്ക് പിന്നില്‍ ഭൂമിക്കടിയില്‍ നൂറുകണക്കിന് അടി ആഴത്തിലുള്ള ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ കമാന്‍ഡോ റെയ്ഡ് നടത്തി, ആയുധ നിര്‍മാണത്തിന് അടുത്ത നിലവാരമുള്ള യൂറേനിയം പുറത്തെടുത്ത് നശിപ്പിക്കുക എന്ന ദൗത്യത്തിലാണ് ഇതിന്റെ വിജയം നിലകൊള്ളുന്നത്. അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാത്രി എട്ടിനുള്ളില്‍ ട്രംപിന്റെ സമാധാന നിര്‍ദേശം ഇറാന്‍ അംഗീകരിച്ചില്ലെങ്കില്‍, രാജ്യത്ത് ‘നരകാഗ്‌നി’ വര്‍ഷിക്കുമെന്നും എല്ലാ പാലങ്ങളും പവര്‍ പ്ലാന്റുകളും തകര്‍ക്കുമെന്നും ഞായറാഴ്ച അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം നാശനഷ്ടങ്ങള്‍ അമേരിക്കയ്‌ക്കോ ഇസ്രായേലിനോ യുദ്ധലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കില്ലെങ്കിലും, വിജയം അവകാശപ്പെട്ട് യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ വഴിയൊരുക്കിയേക്കാം. ഇസ്രായേലില്‍ ഒരു വലിയ യുദ്ധസാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഊര്‍ജ നിലയങ്ങള്‍ പോലുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ മാരകമായ ആക്രമണങ്ങള്‍ വേണോ അതോ…

      Read More »
    • ‘ഇന്ത്യക്കു വിലകൂടിയ എണ്ണയും ദുര്‍ബലമായ രൂപയും ഉയരുന്ന പലിശ നിരക്കുമായി പൊരുതേണ്ടിവരും’; ഇറാനുമായി കരാറുണ്ടാക്കി ഹോര്‍മൂസിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തേക്കുമെന്ന മുന്നറിയിപ്പുമായി നിക്ഷേപക സ്ഥാപനങ്ങള്‍; ഗള്‍ഫ് മേഖലയില്‍ ഉടനീളം സാന്നിധ്യം

      ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ മേഖലയ്ക്കു മേല്‍ ചൈന അധികാരം പിടിച്ചേക്കുമെന്ന മുന്നറിയിപ്പ്. അമേരിക്ക-ഇറാന്‍ സംഘര്‍ഷങ്ങള്‍ ഹോര്‍മുസ് കടലിടുക്കിനെ നീണ്ടുനില്‍ക്കുന്ന ഒരു ഭൗമരാഷ്ട്രീയ പോരാട്ടത്തിലേക്ക് തള്ളിവിടുന്നത് ചൈനയുടെ ആധിപത്യത്തിലേക്കാകും നയിക്കുകയെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടെഹ്റാനെതിരായ നേരിട്ടുള്ള ഭീഷണിയിലൂടെ ഡൊണാള്‍ഡ് ട്രംപാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ‘ഇറാനില്‍ ചൊവ്വാഴ്ച പവര്‍ പ്ലാന്റ് ദിനവും (വൈദ്യുത നിലയ ദിനം), ബ്രിഡ്ജ് ദിനവും (പാലങ്ങളുടെ ദിനം) ഒന്നിച്ചുണ്ടാകും. അതുപോലെ മറ്റൊന്നും സംഭവിക്കാനുണ്ടാകില്ല! ഭ്രാന്തന്‍മാരേ, ആ ഹോര്‍മുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും – കണ്ടുതന്നെ അറിയൂ! അല്ലാഹുവിന് സ്തുതി’- എന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇറാന്‍ ഇതിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘നിങ്ങളുടെ വിവേകശൂന്യമായ നീക്കങ്ങള്‍ ഓരോ അമേരിക്കന്‍ കുടുംബത്തെയും ജീവിക്കുന്ന നരകത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്’ എന്നു പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ട്രംപ് ഇസ്രായേലിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഈ താല്‍ക്കാലിക പോരാട്ടങ്ങള്‍ക്കപ്പുറം,…

      Read More »
    • വെടിനിര്‍ത്തലല്ല വേണ്ടത്, യുദ്ധത്തിന് ശാശ്വതമായ അന്ത്യം; ട്രംപിന്റെ 48 മണിക്കൂര്‍ ഭീഷണി തള്ളി ഇറാന്‍; പാകിസ്ഥാന്‍ മുഖാന്തിരം നിലപാട് അറിയിച്ചു; പത്തിന നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു; യുദ്ധം തുടരുമെന്ന് വൈറ്റ് ഹൗസ്

      ദുബായ്: യുഎസ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളിയതായും പാകിസ്ഥാന്‍ വഴി തങ്ങളുടെ മറുപടി അറിയിച്ചെന്നും ം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി. താല്‍ക്കാലിക വെടിനിര്‍ത്തലിന് തഹ്രാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന മറുപടിയില്‍, പകരം ‘യുദ്ധത്തിന് ശാശ്വതമായ അന്ത്യം’ വേണമെന്ന ആവശ്യത്തിന് ഊന്നല്‍ നല്‍കുന്നു. പെട്ടെന്നുള്ള വെടിനിര്‍ത്തലിന് അപ്പുറം നില്‍ക്കുന്ന 10-ഇന ചട്ടക്കൂടായാണ് ഇറാന്റെ മറുപടി രൂപപ്പെടുത്തിയിരിക്കുന്നത്. മേഖലയിലുടനീളമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള പ്രോട്ടോക്കോളുകള്‍, ഉപരോധങ്ങള്‍ നീക്കം ചെയ്യുക, പുനര്‍നിര്‍മ്മാണത്തിനുള്ള വ്യവസ്ഥകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ‘ഞങ്ങള്‍ കേവലം ഒരു വെടിനിര്‍ത്തല്‍ അംഗീകരിക്കില്ല,’ കെയ്റോയിലെ ഇറാനിയന്‍ നയതന്ത്ര കാര്യാലയത്തിന്റെ തലവന്‍ മുജ്തബ ഫെര്‍ദൗസി പൂര്‍ തിങ്കളാഴ്ച അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ‘ഇനി ആക്രമിക്കപ്പെടില്ലെന്ന ഉറപ്പോടെ യുദ്ധം അവസാനിപ്പിക്കുന്നത് മാത്രമേ ഞങ്ങള്‍ അംഗീകരിക്കൂ.’ ഇറാന്റെ ഊര്‍ജ്ജ-അടിസ്ഥാന സൗകര്യ മേഖലകളില്‍ ബോംബാക്രമണം നടത്താനുള്ള ട്രംപിന്റെ സമയപരിധിക്ക് മുന്നോടിയായാണ് ഈ മറുപടി വന്നത്. അതേസമയം, പാകിസ്ഥാന്‍ പിന്തുണയോടെയുള്ള വെടിനിര്‍ത്തല്‍…

      Read More »
    • പൈലറ്റിനെ രക്ഷിക്കല്‍ പുകമറയോ? അമേരിക്കന്‍ സൈന്യം നടത്തിയത് ഇറാന്റെ യുറേനിയം കടത്താനുള്ള ഓപ്പറേഷന്‍? വിമാനം സ്വയം തകര്‍ത്തത് ഓപ്പറേഷന്‍ പാളിയപ്പോള്‍? സംശയങ്ങളുമായി പ്രതിരോധ വിദഗ്ധര്‍; സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തി വാര്‍ തിയറികള്‍

      ന്യൂയോര്‍ക്ക്: യുദ്ധത്തിന്റെ പുകമറകള്‍ക്കിടയില്‍ പലകാര്യങ്ങള്‍ക്കും വ്യക്തതയുണ്ടാകുക വൈകിയാണ്. എന്നാല്‍, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പൂരിപ്പിക്കുക ഗൂഢാലോചനാ സിദ്ധാന്തക്കാരാണ്. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍, യുഎസ് നടത്തിയ ഉന്നതതല ‘രക്ഷാപ്രവര്‍ത്തനവും തിരച്ചിലും’ പുറമെ കണ്ടതുപോലെ അല്ലായിരുന്നു എന്നാണു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സിദ്ധാന്തം ആരോപിക്കുന്നത്. ഇതിലേറെയും പ്രതിരോധ നിരീക്ഷകരാണ് എന്നതാണു ശ്രദ്ധേയം. അതിനാല്‍ ഒറ്റയടിക്ക് എല്ലാം തള്ളിക്കളയാനും കഴിയില്ല. തകര്‍ന്നുവീണ അമേരിക്കന്‍ പൈലറ്റിനെ പുറത്തെടുക്കാനുള്ള ദൗത്യമായി പരസ്യമായി അവതരിപ്പിച്ചത്, ഇറാനില്‍നിന്നു സമ്പുഷ്ട യുറേനിയം കടത്താനുള്ള രഹസ്യ ശ്രമമായിരുന്നെന്നും ദൗത്യം പാളിയെന്നും തെളിവുകള്‍ ഇല്ലാതാക്കാനും തങ്ങളുടെ നീക്കങ്ങള്‍ മറച്ചുവെക്കാനും യുഎസ് സേനയ്ക്ക് സ്വന്തം വിമാനം മനഃപൂര്‍വം നശിപ്പിക്കേണ്ടി വന്നെന്നും സിദ്ധാന്തത്തിന്റെ വക്താക്കള്‍ സമര്‍ത്ഥിക്കുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന ഔദ്യോഗിക സ്ഥിരീകരണമോ വിശ്വസനീയമായ തെളിവുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഈ സിദ്ധാന്തങ്ങള്‍ ഓണ്‍ലൈനില്‍ വലിയ പ്രചാരം നേടിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന കാര്യങ്ങള്‍ പുനപരിശോധിക്കാം. ഇറാന്റെ ഐആര്‍ജിസി ഒരു എഫ്-15ഇ യുദ്ധവിമാനം ഇറാന്‍ ഭൂപ്രദേശത്ത് വെച്ച് വെടിവെച്ചിട്ടു. കേടുപാടുകള്‍ സംഭവിച്ച…

      Read More »
    • അച്ഛനേയും മകനേയും കസ്റ്റഡിയില്‍ കൊന്ന 9 പൊലീസുകാര്‍ക്ക് വധശിക്ഷ: ഭാവിയില്‍ കസ്റ്റഡി കൊലപാതകം സംഭവിക്കാതിരിക്കാനുള്ള താക്കീത് എന്ന് കോടതി

      ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡിക്കൊലക്കേസില്‍ 9 പൊലീസുകാര്‍ക്ക് വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിലയിരുത്തിയാണ് മധുര ജില്ലാ കോടതിയുടെ വിധി. ഭാവിയില്‍ കസ്റ്റഡിക്കൊലകള്‍ സംഭവിക്കാതിരിക്കാനുള്ള താക്കീതായി ശിക്ഷ മാറണമെന്നും കോടതി പറഞ്ഞു. ജയരാജ്, മകന്‍ ബെനിക്‌സ് എന്നിവരെ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവ് പോലും ഈ കേസില്‍ മതിയാവില്ലെന്നും, പ്രതികളെല്ലാം തുല്യ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. കൂടുതല്‍ ഉപദ്രവിച്ചത് ആരാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വിധിയില്‍ കോടതി വിശദീകരിക്കുന്നു. ഒരു ഇന്‍സ്പെക്ടര്‍, രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, നാല് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കസ്റ്റഡി മരണത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്പെക്ടര്‍ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും 84 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പ്രതികളായ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ക്രമസമാധാനം പാലിക്കാന്‍ ബാധ്യസ്ഥരായ പൊലീസ്…

      Read More »
    • കാരണമില്ലാതെ വ്യോമപാതയടച്ചിട്ടുള്ള ചൈനീസ് നീക്കം: തായ്വാന് കുരുക്കിടാനുള്ള തന്ത്രമോ?

      ബെയ്ജിങ്‌: വ്യക്തമായ വിശദീകരണം നൽകാതെയാണ് ചൈന തങ്ങളുടെ സമുദ്രമേഖലയിലെ വ്യോമപാതകൾ 40 ദിവസത്തേക്ക് നിയന്ത്രിച്ചത്. ഈ നീക്കം ആഗോളതലത്തിൽ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. തായ്‌വാൻ കടലിടുക്ക് ചുറ്റുപാടുകളുമായി ബന്ധപ്പെട്ട ദീർഘകാല സൈനികാഭ്യാസങ്ങളുടെ ഭാഗമാണോ ഇതെന്ന സംശയത്തിലാണ് അന്താരാഷ്ട്ര സമൂഹം. സാധാരണയായി ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസങ്ങൾക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്. എന്നാൽ, മാർച്ച് 27 മുതൽ മെയ് 6 വരെ നീളുന്ന ഈ നിയന്ത്രണം അസാധാരണമാണെന്നാണ് റിപ്പോർട്ടുകൾ. യെല്ലോ സീ, ഈസ്റ്റ് ചൈന സീ മേഖലകളിലായി, തായ്‌വാനെക്കാൾ വലിയ വിസ്തൃതിയുള്ള പ്രദേശത്താണ് നിയന്ത്രണം ബാധകമാകുന്നത്. ഈ പ്രദേശങ്ങളിൽ ‘SFC-UNL’ എന്ന രീതിയിൽ ഉയരപരിധിയില്ലാത്ത വ്യോമ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ‘നോട്ടാം’ പുറത്തിറക്കിയിട്ടുണ്ടെങ്കിലും, സിവിൽ വിമാന സർവീസുകൾ ഇതുവരെ വലിയ രീതിയിൽ തടസ്സപ്പെട്ടിട്ടില്ല. ശ്രദ്ധേയമായത്, ഈ നടപടിയെക്കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയമോ വ്യോമയാന അധികാരികളോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല എന്നതാണ്. ഇത് ഒരു സാധാരണ സൈനികാഭ്യാസമല്ല, മറിച്ച്…

      Read More »
    • യുഎസ് പോർവിമാനങ്ങളെ തരിപ്പണമാക്കിയ വില്ലൻ- ‘സഖർ-1’; ഇറാന്റെ നൂതന മിസൈൽ സംവിധാനം

      വാഷിംഗ്ടൺ / ടെഹ്റാൻ: അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക എഫ് 15ഇ സ്ട്രൈക്ക് ഈ​ഗിൾ പോർവിമാനത്തെ ലക്ഷ്യമിട്ട് ഇറാൻ ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യുന്ന പുതിയ മിസൈൽ സംവിധാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ‘സഖർ-1’ (Saqr-1) അഥവാ ‘എസ്.എ-67’ എന്നറിയപ്പെടുന്ന ഈ ആയുധം ഇറാന്റെ കൈവശമുള്ള പുത്തൻ പ്രതിരോധ സാങ്കേതികവിദ്യയുടെ ഉദാഹരണമാണ്. സാധാരണ മിസൈലുകളെക്കാൾ വ്യത്യസ്തമായ ആക്രമണശൈലിയാണ് ഇതിന്റെ പ്രത്യേകത. വിക്ഷേപിച്ചതിനു പിന്നാലെ നേരിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിന് പകരം, ആകാശത്ത് ‘എട്ട്’ ആകൃതിയിൽ ചുറ്റിപ്പറന്ന് ലക്ഷ്യത്തെ നിരീക്ഷിക്കുന്ന ശേഷി (ലോയിറ്ററിംഗ് കഴിവ്) ഇതിനുണ്ട്. റോക്കറ്റ് ബൂസ്റ്ററിലൂടെ ഉയർത്തിയ ശേഷം ടർബോജെറ്റ് എഞ്ചിൻ ഉപയോഗിച്ച് ദീർഘനേരം അന്തരീക്ഷത്തിൽ നിലനിൽക്കാൻ ഈ മിസൈലിന് കഴിയും. ഇൻഫ്രാറെഡ് സീക്കറും ലേസർ പ്രോക്സിമിറ്റി സംവിധാനവും ഉപയോഗിക്കുന്നതിനാൽ ലക്ഷ്യത്തെ കൃത്യമായി തിരിച്ചറിഞ്ഞ് തകർക്കാൻ സാധിക്കുന്നു. ഏകദേശം ഒൻപത് അടി നീളമുള്ള ഈ മിസൈൽ വളരെ കുറഞ്ഞ ഇലക്ട്രോമാഗ്നറ്റിക് സിഗ്നേച്ചർ മാത്രമേ പുറപ്പെടുവിക്കൂ. അതിനാൽ ആധുനിക റഡാർ സംവിധാനങ്ങൾക്കു പോലും ഇത്…

      Read More »
    • യുഎസ്-ഇസ്രായേൽ ആക്രമണം: ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ രഹസ്യാന്വേഷണ സംഘടന മേധാവി മാജിദ് ഖാദിമി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സ്റ്റേറ്റ് മീഡിയയും ഐആർജിസിയും

      ടെഹ്‌റാൻ: ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ രഹസ്യാന്വേഷണ സംഘടനയുടെ തലവൻ മാജിദ് ഖാദിമി തിങ്കളാഴ്ച യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. “ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് ഓർഗനൈസേഷന്റെ ശക്തനും വിദ്യാസമ്പന്നനുമായ തലവൻ മേജർ ജനറൽ മജീദ് ഖാദിമി, ഇന്ന് പുലർച്ചെ അമേരിക്കൻ-സയണിസ്റ്റ് ശത്രുവിന്റെ ക്രിമിനൽ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായി,” ഗാർഡ്സ് അവരുടെ ടെലിഗ്രാം ചാനലിലെ ഒരു പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. അതേസമയം, ഖദേമി എവിടെയാണ് കൊല്ലപ്പെട്ടതെന്ന് അതിൽ വിശദീകരിച്ചിട്ടില്ല. എന്നിരുന്നാലും, തിങ്കളാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെ ചുറ്റിപ്പറ്റിയുള്ള ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഒന്നിലധികം വ്യോമാക്രമണങ്ങൾ നടന്നിരുന്നു.

      Read More »
    Back to top button
    error: