World

    • യുഎസ്-ഇസ്രായേൽ ആക്രമണം: ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ രഹസ്യാന്വേഷണ സംഘടന മേധാവി മാജിദ് ഖാദിമി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സ്റ്റേറ്റ് മീഡിയയും ഐആർജിസിയും

      ടെഹ്‌റാൻ: ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ രഹസ്യാന്വേഷണ സംഘടനയുടെ തലവൻ മാജിദ് ഖാദിമി തിങ്കളാഴ്ച യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. “ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് ഓർഗനൈസേഷന്റെ ശക്തനും വിദ്യാസമ്പന്നനുമായ തലവൻ മേജർ ജനറൽ മജീദ് ഖാദിമി, ഇന്ന് പുലർച്ചെ അമേരിക്കൻ-സയണിസ്റ്റ് ശത്രുവിന്റെ ക്രിമിനൽ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായി,” ഗാർഡ്സ് അവരുടെ ടെലിഗ്രാം ചാനലിലെ ഒരു പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. അതേസമയം, ഖദേമി എവിടെയാണ് കൊല്ലപ്പെട്ടതെന്ന് അതിൽ വിശദീകരിച്ചിട്ടില്ല. എന്നിരുന്നാലും, തിങ്കളാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെ ചുറ്റിപ്പറ്റിയുള്ള ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഒന്നിലധികം വ്യോമാക്രമണങ്ങൾ നടന്നിരുന്നു.

      Read More »
    • ബിൻ ലാദനെ തകർക്കുന്നതിനിടെ അമേരിക്ക സ്വീകരിച്ച തന്ത്രം പുറത്തെടുത്ത് ട്രംപ്!! ശത്രുവിന്റെ കൈകളിൽ രഹസ്യങ്ങൾ എത്താതിരിക്കാൻ യുഎസ് സൈന്യം തകർത്തത് 100 മില്യൺ ഡോളർ വിലവരുന്ന സ്വന്തം വിമാനങ്ങൾ… അമേരിക്ക നശിപ്പിച്ചത് എംസി-130ജെ കമാൻഡോ II വേരിയന്റ്, ബോയിംഗ് എംഎച്ച്-6 ലിറ്റിൽ ബേർഡ്‌സ്?- വീഡിയോ

      ടെഹ്റാൻ: ഇറാൻ ജീവനോടെ പിടികൂടണമെന്നാവശ്യപ്പെട്ട് വല വിരിച്ച രണ്ട് വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്താൻ അമേരിക്കയ്ക്ക് സ്വന്തം ഹൈടെക് സൈനിക വിമാനങ്ങൾ തന്നെ ബലികഴിക്കേണ്ടി വന്നതായി റിപ്പോർട്ട്. ഇറാനിയൻ സേന എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ വിമാനം വീഴ്ത്തിയതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്താൻ നടത്തിയ അതീവ അപകട സാധ്യതയുള്ള ദൗത്യത്തിനിടെ സ്വന്തം ഹൈടെക് സൈനിക വിമാനങ്ങൾ തന്നെ നശിപ്പിക്കേണ്ടി വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, മരുഭൂമിയിലെ താത്കാലിക എയർസ്ട്രിപ്പിൽ പ്രത്യേക ഓപ്പറേഷൻസ് ഗതാഗത വിമാനങ്ങൾ ഇറക്കി അമേരിക്കൻ സേന രണ്ടാമത്തെ പൈലറ്റിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ലാൻഡിംഗിന് പിന്നാലെ സാങ്കേതിക തകരാറോ, മണൽമണ്ണിൽ കുടുങ്ങലോ കാരണം ഈ വിമാനങ്ങളിൽ കുറഞ്ഞത് ഒന്ന്, ഒരുപക്ഷേ രണ്ട്, ലാൻഡിംഗിന് ശേഷം ഉപയോഗശൂന്യമായി‌‌. ഇതോടെ ദൗത്യം കൂടുതൽ സങ്കീർണ്ണമായി. ഇതിനിടെ ഇറാന്റെ സൈന്യം അടുത്തെത്തിയതോടെ, രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ യുഎസ് സൈന്യത്തിന് കൂടുതൽ വിമാനങ്ങൾ ഇറക്കേണ്ടിവന്നു. അതേസമയം അപകടം കാരണം ഉപേക്ഷിക്കാൻ നിർബന്ധിതരായ രണ്ട്…

      Read More »
    • ‘ഹോർമുസ് തുറക്കാൻ ചൊവ്വാഴ്ച രാത്രി 8 മണിവരെ സമയം തരുന്നു; തുറന്നില്ലെങ്കിൽ ഇറാന് കാണേണ്ടിവരിക യുഎസിന്റെ ഇതുവരെ കാണാത്ത മുഖം‘- കനത്ത മുന്നറിയിപ്പുമായി ട്രംപ്

      വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഉടൻ തുറന്നുകൊടുക്കാത്ത പക്ഷം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം സമാധാനകരാറിലെത്തിയില്ലെങ്കിൽ ഇറാനെ വ്യാപകമായി ആക്രമിക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നൽകി. സ്വകാര്യ സാമൂഹികമാധ്യമമായ “ട്രൂത്ത് സോഷ്യൽ” വഴിയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളെ “പവർ പ്ലാന്റ് ഡേ”, “ബ്രിഡ്ജ് ഡേ” എന്നിങ്ങനെ വിശേഷിപ്പിച്ച അദ്ദേഹം, അത്തരം ആക്രമണങ്ങൾ നടന്നാൽ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും പറഞ്ഞു. ഇതിനിടെ, സാധാരണ ജനങ്ങൾക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകൾ ട്രംപ് തള്ളിക്കളഞ്ഞു. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന ഇറാൻ ജനത ഇത്തരം നടപടികൾക്ക് പിന്തുണ നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ പൈലറ്റിനെ ഇറാൻ മണ്ണിൽനിന്ന് രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ട്രംപിന്റെ ഭീഷണിക്കെതിരെ…

      Read More »
    • 45 ദിവസത്തെ വെടിനിർത്തൽ പരി​ഗണനയിൽ; യുഎസും ഇറാനും ചർച്ചകളിലെന്ന് റിപ്പോർട്ട്

      വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിന് ഇടവേളയൊരുക്കാൻ സാധ്യതയുള്ള 45 ദിവസത്തെ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ ശക്തമാകുന്നു. യുഎസിനും ഇറാനുമൊപ്പം മധ്യസ്ഥരാജ്യങ്ങളും ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്‌സിയോസ് ആണ് യുഎസ്,ഇസ്രയേൽ എന്നിവിടങ്ങളിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാവുന്ന ഒരു കരാറാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. ആദ്യഘട്ടത്തിൽ താത്കാലിക വെടിനിർത്തൽ നടപ്പാക്കി യുദ്ധം നിർത്തുന്നതിനുള്ള അടിസ്ഥാന ധാരണയിലെത്തുകയാണ് ലക്ഷ്യം. തുടർന്ന് രണ്ടാംഘട്ടത്തിൽ സമഗ്രമായ സമാധാനകരാർ രൂപപ്പെടുത്തും. ആവശ്യമായാൽ വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. ചർച്ചകളിൽ പാക്കിസ്ഥാൻ, ഈജിപ്ത്, ടർക്കി എന്നീ രാജ്യങ്ങൾ മധ്യസ്ഥരായി പ്രവർത്തിക്കുന്നുവെന്നാണ് സൂചന. കൂടാതെ, ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അഘ്‌രാചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കൽ, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ പരിഹരിക്കൽ രണ്ടാംഘട്ടത്തിലേ സാധ്യമാകൂവെന്നാണ് മധ്യസ്ഥരുടെ വിലയിരുത്തൽ. അതേസമയം, ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമയപരിധിക്കകം കരാറിലെത്താനുള്ള സാധ്യത…

      Read More »
    • ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിൽ ടെഹ്റാനിൽ പലയിടത്തും വ്യോമാക്രമണം; 18 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, മരണസംഖ്യ ഉയരും? ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്യാമ്പസും ഗ്യാസ് പ്ലാന്റും തകർന്നു, തകർന്നത് ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള സർവകലാശാല

      ടെഹ്‌റാൻ: ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാൻ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന എസ്ലാംഷാർ സമീപത്തെ ഒരു കെട്ടിടത്തിൽ വ്യോമാക്രമണം. തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ വ്യോമാക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആക്രമിക്കാൻ ഈ കെട്ടിടം ലക്ഷ്യമാക്കിയതിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇറാൻ സർക്കാരിനോട് അടുപ്പമുള്ള ഫാർസ് ന്യൂസ് ഏജൻസിയും നൂർ ന്യൂസും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ഇറാനോട് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്. പുലർച്ചെ ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെയും വ്യോമാക്രമണങ്ങൾ ഉണ്ടായി. ടെഹ്‌റാനിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്യാമ്പസിനും സമീപ പ്രദേശങ്ങൾക്കും നേരെയുമാണ് വ്യോമാക്രമണമുണ്ടായത്. സർവകലാശാലയ്ക്കു സമീപമുള്ള പ്രകൃതി വാതക വിതരണ കേന്ദ്രം കേടുപാടുകൾക്ക് ഇരയായതായി ഇറാൻ മാധ്യമങ്ങൾ അറിയിച്ചു.…

      Read More »
    • ‘പാകിസ്താന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നെന്നത് വെറും പ്രചാരണം മാത്രമാണ്; എണ്ണവില നിയന്ത്രിക്കാൻ ചിലർ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയാണ്; അതേസ്ഥാനത്ത് ഇന്ത്യയ്ക്ക് നിർണ്ണായക ഇടപെടലുകൾ നടത്താനാകും‘- ഇറാൻ

      പട്‌ന: പശ്ചിമേഷ്യൻ സംഘർഷത്തിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നുവെന്ന പ്രചാരണങ്ങൾ തള്ളി ഇറാൻ . ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയായ അബ്ദുൾ മജിദ് ഹക്കീം ഇലാഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയൊരുക്കുന്നുവെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ലോക വിപണിയിലെ എണ്ണവിലയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ഇലാഹി ആരോപിച്ചു. ചർച്ചകളിലും നയതന്ത്ര നീക്കങ്ങളിലും പാകിസ്താൻ ഗൗരവതരമായ പങ്ക് വഹിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മുൻ ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ അനുശോചന ചടങ്ങിൽ പങ്കെടുക്കാൻ പട്‌നയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”പാകിസ്താന് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ല. പാകിസ്താൻ വഴി ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടക്കുന്നുവെന്നത് സത്യമായിരുന്നില്ല. കാരണം വെറുതെ സംസാരിക്കുന്നതിലൂടെ എണ്ണവില പിടിച്ചുനിർത്താൻ അവർ ആഗ്രഹിച്ചു. ചർച്ചകളിലൊ ഒത്തുതീർപ്പുകളിലൊ സംഭാഷണങ്ങളിലൊ യാതൊരു ഗൗരവവും കാണിച്ചിരുന്നില്ല. അവർക്ക് ചില രാജ്യങ്ങളെ ഉപയോഗിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും തയ്യാറാണെന്ന്…

      Read More »
    • പൈലറ്റിന്റെ രക്ഷാ പ്രവര്‍ത്തനത്തിനിടെ അമേരിക്കന്‍ വിമാനങ്ങളുടെ കൂട്ടക്കുരുതി? ചിത്രങ്ങള്‍ പങ്കുവച്ച് ഇറാന്‍; നിരവധി വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം; ചൊവ്വാഴ്ചയ്ക്കു ശേഷം ‘ഇതുപോലെ മറ്റൊന്ന്’ ഉണ്ടാകില്ലെന്ന ഭീഷണിയുമായി വീണ്ടും ട്രംപ്; പവര്‍ പ്ലാന്റുകള്‍ തകര്‍ക്കും

      ദുബായ്: ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയുടെ തെക്ക് ഭാഗത്ത് കുടുങ്ങിക്കിടന്ന ഒരു വൈമാനികനെ കണ്ടെത്താനുള്ള യുഎസ് ദൗത്യത്തിനിടെ നിരവധി വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഇറാന്‍ സൈന്യം. വെള്ളിയാഴ്ച ഇറാനില്‍ വെച്ച് വെടിവെച്ചിട്ട എഫ്-15 ജെറ്റിലെ രണ്ടാമത്തെ വൈമാനികനെ രക്ഷിച്ചെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘ഗ്രൗണ്ടിലുള്ള വിദഗ്ധര്‍ നടത്തിയ അന്വേഷണത്തില്‍ യുഎസ് സൈന്യത്തിന്റെ രണ്ട് സി-130 സൈനിക ഗതാഗത വിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഞങ്ങളുടെ സേന നശിപ്പിച്ചെന്നു കണ്ടെത്തി’- ഇറാനിയന്‍ സായുധ സേനയുടെ ഏകീകൃത കമാന്‍ഡ് വക്താവ് പറഞ്ഞു. ഇറാനിയന്‍ സൈന്യവും റെവല്യൂഷണറി ഗാര്‍ഡും പുറപ്പെടുവിച്ച പ്രത്യേക പ്രസ്താവനകളില്‍, ഇസ്ഫഹാന്‍ പ്രവിശ്യയില്‍ ഇസ്രായേലി ഹെര്‍മിസ്-900 ഡ്രോണും യുഎസ് എംക്യു-9 ഡ്രോണും വെടിവെച്ചിട്ടതായി പറഞ്ഞു. ചഹര്‍മഹല്‍ ആന്‍ഡ് ബക്തിയാരി, കോഹ്ഗിലുയേ ആന്‍ഡ് ബോയര്‍ അഹ്മദ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് വ്യത്യസ്ത പ്രവിശ്യകളില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ യുഎസ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് പറഞ്ഞു. അതേസമയം, കടുത്ത…

      Read More »
    • ചരിത്ര നേട്ടവുമായി “ധുരന്ധർ പ്രതികാരം” ആഗോള ഗ്രോസ് 1500 കോടി; ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 1000 കോടി

      ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് ആധിപത്യം തുടരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രം എന്ന നേട്ടത്തിന് തൊട്ടരികിലാണ് “ധുരന്ധർ പ്രതികാരം”. റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാവുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ 961 കോടി രൂപയാണ്. മൂന്നാം വീക്കെൻഡ് പൂർത്തിയാവുമ്പോഴും ഇന്ത്യൻ സിനിമയിൽ ഇതുവരെ സംഭവിക്കാത്ത, ഇന്ത്യയിൽ നിന്ന് മാത്രം ആയിരം കോടി നെറ്റ് ഗ്രോസ് എന്ന അസാധാരണമായ നേട്ടത്തിലേക്ക് ചിത്രം എത്തുമെന്നുറപ്പായിക്കഴിഞ്ഞു. ചിത്രത്തിന്റെ ആഗോള ഗ്രോസ് ഇതിനോടകം 1501 കോടിയും പിന്നിട്ടു കഴിഞ്ഞു. ആഗോള തലത്തിൽ നേടുന്ന ഈ മഹാവിജയം ചിത്രത്തിന്റെ അസാധാരണമായ അന്താരാഷ്ട്ര ആധിപത്യത്തിന് കൂടിയാണ് അടിവരയിടുന്നത്. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ, ഇന്ത്യൻ സിനിമയുടെ ആഗോള മാനദണ്ഡങ്ങൾ പുനർനിർവചിക്കുന്ന ചിത്രമായി “ധുരന്ധർ പ്രതികാരം” മാറിക്കഴിഞ്ഞു.…

      Read More »
    • കുതിച്ചുയര്‍ന്നു പെട്രോള്‍, ഡീസല്‍ വില; പമ്പുകളില്‍ നീണ്ട ക്യൂ; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വില വര്‍ധന, കുമിഞ്ഞു കൂടുന്ന കടം; ഒപ്പം യുദ്ധവും: പാകിസ്താനില്‍ ജീവിക്കാനുള്ള ഏറ്റവും മോശം സമയം

      ഇസ്ലാമാബാദ്: ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മാധ്യസ്ഥം വഹിക്കാമെന്ന നിര്‍ദേശത്തോടെ വീണ്ടും ചര്‍ച്ചയിലേക്കു വന്നിരിക്കുകയാണ് പാകിസ്താന്‍. പ്രധാന കക്ഷികളാരും ഇതിനെ ഗൗരവത്തോടെ എടുത്തില്ല എന്നതിനാല്‍ ഈ ശ്രമത്തിനു കാര്യമാല ഫലം ലഭിച്ചില്ലെന്നാണു വിലയിരുത്തുന്നത്. പാകിസ്ഥാന്റെ നയതന്ത്ര അഭിലാഷങ്ങളും താഴെത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരമാണ് ഇതു പ്രകടിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിലെ ആഭ്യന്തര സാഹചര്യം സര്‍ക്കാരിന് കൂടുതല്‍ വെല്ലുവിളിയായി മാറുകയാണ്. ഇന്ധനവില വര്‍ദ്ധനവ്, വൈദ്യുതി നിരക്കിലെ ഉയര്‍ച്ച, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം എന്നിവ രാജ്യം നേരിടുന്നു. ഇവയെല്ലാം സാധാരണ പൗരന്മാര്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു. പെട്രോള്‍ പമ്പുകളിലെ നീണ്ട ക്യൂകള്‍, ഉയര്‍ന്ന യുട്ടിലിറ്റി ബില്ലുകള്‍, ജീവിതച്ചെലവ് വര്‍ദ്ധനവ് എന്നിവ ജനങ്ങളുടെ നിരാശ വര്‍ദ്ധിപ്പിച്ചു. ഈ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ സുരക്ഷാ ആശങ്കകളും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. അവിടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പിരിമുറുക്കം തുടരുകയാണ്. സാമ്പത്തികവും രാഷ്ട്രീയവും സുരക്ഷാപരവുമായ ഒട്ടനവധി പ്രതിസന്ധികളാണ് പാകിസ്ഥാന്‍ ഒരേ സമയം നേരിടുന്നത്. കുത്തനെ ഉയര്‍ന്ന പെട്രോള്‍ വില ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള…

      Read More »
    • രക്ഷാപ്രവര്‍ത്തനം സിറ്റുവേഷന്‍ റൂമിലിരുന്ന് ട്രംപ് ലൈവ് ആയി കണ്ടു; നേതൃത്വം നല്‍കിയത് സ്‌പെഷല്‍ കമാന്‍ഡോ യൂണിറ്റ്; ഇറാന്‍ സൈന്യത്തെ വെടിവച്ചു തുരത്തി; കരമാര്‍ഗം രക്ഷിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു; രണ്ടാം പെലറ്റിനെ രക്ഷിച്ചത് അതീവ സാഹസികമായി; അണിയറ ഒരുക്കങ്ങള്‍ പുറത്ത്

      ടെഹ്‌റാന്‍: ഇറാന്‍ വെടിവച്ചിട്ട വിമാനത്തില്‍നിന്ന് പുറത്തുചാടിയ രണ്ടാമത്തെ പൈലറ്റിനെയും കടുത്ത പോരാട്ടത്തിനൊടുവില്‍ രക്ഷിച്ചെന്ന് അമേരിക്ക. അല്‍ജസീറ ടിവിക്കു നല്‍കിയ പ്രതികരണത്തിലാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. പൈലറ്റ് അപകടനില തരണം ചെയ്തിട്ടില്ലെന്നും പറയുന്നു. വിമാനത്തിലെ വെപ്പണ്‍സ് സിസ്റ്റം ഓഫീസറായ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു എങ്കിലും നടക്കാന്‍ കഴിയുമായിരുന്നുവെന്നും, ഒരു ദിവസത്തിലധികം മലനിരകളില്‍ പിടിക്കപ്പെടാതെ ഒളിവില്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ കാണാതായ യുഎസ് ഓഫീസറെ കണ്ടെത്താന്‍ ഐആര്‍ജിസിയും മത്സരിച്ചതോടെ ഈ വിമാനം വെടിവെച്ചിട്ട സംഭവം യുഎസ് സൈന്യത്തിന് അഭിമാന പ്രശ്‌നമായി മാറി. രണ്ട് ക്രൂ അംഗങ്ങളെയും ഇറാന്റെ ഉള്ളില്‍ നടന്ന സ്‌പെഷ്യല്‍ ഫോഴ്‌സ് ഓപ്പറേഷനുകളിലൂടെയാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ചത്തെ ഓപ്പറേഷന്‍ നടത്തിയത് പ്രത്യേക കമാന്‍ഡോ യൂണിറ്റാണെന്നും, യുഎസ് സേന ശക്തമായ വെടിവെപ്പ് നടത്തിയെന്നും, ഇപ്പോള്‍ എല്ലാ സൈനികരും ഇറാന് പുറത്തെത്തിയെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവിച്ചത് ഇങ്ങനെ രണ്ട് സ്രോതസ്സുകള്‍ നല്‍കുന്ന വിവരമനുസരിച്ച്, എഫ്-15 പൈലറ്റും വെപ്പണ്‍സ് സിസ്റ്റം ഓഫീസറും വെള്ളിയാഴ്ച പുറത്തുചാടിയ…

      Read More »
    Back to top button
    error: