World

    • ട്രംപിനെ സുഖിപ്പിക്കാൻ ചെയ്തതെല്ലാം വെള്ളത്തിൽ, തീരുവയാകട്ടെ ബദ്ധ ശത്രുക്കളായ ഇന്ത്യക്കാൾ കൂടുതൽ!! ഇന്ത്യ- യുഎസ് പുതിയ കൂട്ടുകെട്ടിൽ നിൽക്കെക്കള്ളിയില്ലാതെ പാക്കിസ്ഥാൻ, പ്രധാനമന്ത്രിയും സിഡിഎഫും തച്ചിന് വൈറ്റ്ഹൗസ് കയറിയിറങ്ങിയിട്ടും ഒരുപകാരവുമുണ്ടായില്ലല്ലോയെന്ന് പാക് മാധ്യമങ്ങൾ, ‘സെയിൽസ്മാൻ ഇൻ ചാർജ്’ പരിഹസിച്ച് സോഷ്യൽമീഡിയ

      ഇസ്‌ലാമാബാദ്: ട്രംപിനെ സുഖിപ്പിക്കാൻ എന്തൊക്കെ ചെയ്തു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം പോലും ചെയ്തിട്ടും യുഎസുമായുള്ള നയതന്ത്ര ബന്ധത്തിൽ തിരിച്ചടി നേരിട്ട് പാക്കിസ്ഥാൻ. ഇന്ത്യ– യുഎസ് വ്യാപാര കരാറിനു പിന്നാലെ തീരുവ 18 ശതമാനമാക്കി കുറച്ചതാണ് നയതന്ത്ര രംഗത്ത് പാക്കിസ്ഥാന് തിരിച്ചടിയായത്. ഇതോടെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയും പരിഹാസവുമായി രം​ഗത്തെത്തിയിട്ടുണ്ട്. യുഎസുമായി മികച്ച ബന്ധം സ്ഥാപിച്ചിട്ടും ഇന്ത്യയേക്കാൾ ഒരു ശതമാനം കൂടുതലാണ് പാക്കിസ്ഥാന് യുഎസ് ഏർപ്പെടുത്തിയ തീരുവ. ഇതോടെ പാക്ക് ഭരണ നേതൃത്വത്തിന് നേർക്ക് കടുത്ത വിമർശനമാണ് പാക്കിസ്ഥാനിനുള്ളിൽ നിന്ന് തന്നെ ഉയരുന്നത്. ഇതിനു ആക്കം കൂട്ടുന്നതാണ് ഇന്ത്യയും യുഎസും തമ്മിൽ പുതുതായി ഒപ്പുവച്ച വ്യാപാര കരാർ. ഇത് പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് നേതാവായ ഹമദ് അസ്ഹർ നയതന്ത്ര രംഗത്തെ പാക്കിസ്ഥാന്റെ പരാജയത്തെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തി. പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സിഡിഎഫ് അസിം മുനീറും വാഷിങ്ടണിൽ തുടർച്ചയായി സന്ദർശനം…

      Read More »
    • ‘ഫെബ്രുവരിയിലാണ് കളിയെന്നത് ഓര്‍മവേണം’; ട്വന്റി 20 ടീമിന് മുന്നറിയിപ്പുമായി ധോണി; ഇന്ത്യ അപകടകാരിയായ ടീം; പക്ഷേ ടോസ് നിര്‍ണായകം; രോഹിത്തിനും കോലിക്കും പരസ്യ പിന്തുണ

      ബംഗളുരു: കുട്ടി ക്രിക്കറ്റിലെ കിരീട നേട്ടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റന്‍ ധോണി. ‘ഇന്ത്യന്‍ ടീം അതിശക്തരാണ്. ലോകത്തെ ഏറ്റവും അപകടകാരികളായ ടീമുമാണ്. ചാംപ്യന്‍ ടീമിനുവേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സംഘം. അവര്‍ക്ക് ട്വന്റി 20യില്‍ അസാമാന്യ അനുഭവസമ്പത്തുമുണ്ട്. സമ്മര്‍ദങ്ങള്‍ അതിജീവിച്ചവരാണ്. പക്ഷേ ഫെബ്രുവരിയിലാണു കളിക്കുന്നതെന്ന് ഓര്‍ക്കണം’ ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏറ്റവും ഭയക്കേണ്ട കാര്യം അന്തരീക്ഷത്തിലെ മഞ്ഞിന്റെയും ഈര്‍പ്പത്തിന്റെയും സാന്നിധ്യമാണ്. ഇത് പലപ്പോഴും പ്രതീക്ഷകളെ അട്ടിമറിച്ചേക്കാം. ഐ ഹേറ്റ് ഡ്യൂ…’ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റര്‍ ജതിന്‍ സപ്രുവിന് നല്‍കിയ അഭിമുഖത്തില്‍ ധോണി പറഞ്ഞു. താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുമ്പോഴും ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നതും ഈ സാഹചര്യമായിരുന്നുവെന്ന് എം.എസ്. തുറന്നുപറഞ്ഞു. മഞ്ഞുള്ളപ്പോള്‍ ടോസ് നിര്‍ണായകമാകും. മല്‍സരത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ അതിന് പ്രാധാന്യം കൂടും. ടീമിന്റെ ഘടനയെക്കുറിച്ചും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും ധോണി പറഞ്ഞു. ‘ഏതുസാഹചര്യത്തെയും നേരിടാന്‍ കെല്‍പ്പുള്ള ടീമാണ് ഇന്ത്യയ്ക്ക് ഇന്നുള്ളത്. പരുക്കുകള്‍ ഒഴിവാക്കണം. ഓരോരുത്തരും ടീം…

      Read More »
    • ഇന്ത്യയോടുള്ള മത്സരം മാത്രമായി ഉപപേക്ഷിക്കാന്‍ പാകിസ്ഥാന് കഴിയുമോ? പറ്റും പക്ഷേ, സൂപ്പര്‍ എട്ടില്‍ കഷ്ടപ്പെടും; നിയമം പറയുന്നത് ഇത്

      ന്യൂഡല്‍ഹി: ട്വന്‍ി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് ശേഷവും തുടര്‍ന്ന ബഹിഷ്‌കരണ ഭീഷണികള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ചത്. പക്ഷേ, ഇന്ത്യക്കെതിരേ കളിക്കില്ലെന്നാണ് നിലപാട്. പാക് ക്രിക്കറ്റ് ബോര്‍ഡിനു പകരം സര്‍ക്കാരാണ് ഇക്കാര്യം പറഞ്ഞതെന്നു മാത്രം. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല. ബംഗ്ലദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ ഇത്തരം സെലക്ടീവ് ബഹിഷ്‌കരണം ലോകകപ്പില്‍ സാധ്യമാണോ? ഐസിസിയുടെ നിയമം പറയുന്നതെന്ത്? സാങ്കേതികമായി പറഞ്ഞാല്‍ ഒരു മല്‍സരം പാക്കിസ്ഥാന് ഒഴിവാക്കാം. അത് തടയാന്‍ നിലവില്‍ ഐസിസിക്ക് നിയമമില്ല. എന്നിരുന്നാലും അത്തരം പ്രവണത തടയാനും ഗുരുതരസ്ഥിതിയൊഴിവാക്കാനും ഐസിസിക്ക് നിയമങ്ങളുണ്ട്. പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം ഇന്ത്യയ്‌ക്കെതിരെയുള്ള മല്‍സരം ബഹിഷ്‌കരിക്കാനാണ് പാക്കിസ്ഥാന്റെ നീക്കമെങ്കില്‍ ഐസിസിക്ക് ചില നടപടികള്‍ സ്വീകരിക്കാം. വാക്കോവര്‍ നിയമം: നിശ്ചയിച്ചുറപ്പിച്ച മല്‍സരത്തിന് ഒരു ടീം കളിക്കാന്‍ ഇറങ്ങുന്നില്ലെങ്കില്‍ എതിര്‍ ടീമിനെ ആ കളിയിലെ വിജയിയായി ഐസിസി പ്രഖ്യാപിക്കും. ഇന്ത്യന്‍ ടീം…

      Read More »
    • ബലൂചില്‍ പാക് ആക്രമണം; ബോംബ് വര്‍ഷിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും; 58 മരണം; ബിഎല്‍എയ്ക്കു പിന്തുണ നല്‍കുന്നത് ഇന്ത്യയെന്ന് പാകിസ്താന്‍; ജനങ്ങളെ കേള്‍ക്കാന്‍ തയാറാകൂ എന്നു തിരിച്ചടിച്ച് ഇന്ത്യ

      ഇസ്ലാമാബാദ്: മൂന്നുദിവസമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന ബലൂചിസ്ഥാനില്‍ വിമതരെ നേരിടാന്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് പാക്കിസ്ഥാന്‍ സൈന്യം. ആക്രമണങ്ങളില്‍ ഇതുവരെ 58 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ ഹെറോഫില്‍ പാക് സൈന്യത്തിനും പൊലീസിനും കനത്ത നാശമുണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളും പൊലീസ് സ്റ്റേഷനും വരെ ബി.എല്‍.എ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായാണ് സൈന്യം കനത്ത പ്രത്യാക്രമണം നടത്തിയത്. ഒട്ടേറെ സ്ഥലങ്ങളില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 197 വിമതര്‍ കൊല്ലപ്പെട്ടെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന വിവരം. നുഷ്‌കി ഉള്‍പ്പെടെയുള്ള ബലൂച് പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ടെന്നും പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹെലികോപ്റ്ററുകളും ഡ്രോണുകളുടെ ഉപയോഗിച്ചുള്ള ആക്രമണം സ്ഥിരീകരിക്കാന്‍ പാക് ആഭ്യന്തര മന്ത്രാലയമോ പ്രതിരോധമന്ത്രാലയമോ തയാറായില്ല കൂടുതല്‍ സ്വയംഭരണാവകാശവും ബലൂചിസ്ഥാനിലെ അമൂല്യധാതുക്കളില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്കും ആവശ്യപ്പെട്ടാണ് ബലൂച് ജനത കാലങ്ങളായി പോരാടുന്നത്. അതിന് സായുധനേതൃത്വം നല്‍കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ പാക്കിസ്ഥാനും അമേരിക്കയും…

      Read More »
    • ഇറാൻ–യുഎസ് ചർച്ചകൾ സജീവം… ഇനിയൊരു ‘മിഡ്‌നൈറ്റ് ഹാമർ’ അവർ ആ​ഗ്രഹിക്കുന്നുണ്ടാകില്ല, എബ്രഹാം ലിങ്കൺ ലക്ഷ്യമിട്ടെത്തിയ ഇറാൻ F-35C യുദ്ധവിമാനം തകർത്തു- യുഎസ്, ഹോർമൂസ് കടലിടുക്കിൽ യുഎസ് പതാകയുള്ള ഒരു എണ്ണക്കപ്പലിനെ ഇറാൻ ലക്ഷ്യമിട്ടു, കപ്പൽ പിടിച്ചെടുക്കുമെന്ന് ഭീഷണി

      വാഷിങ്ടൺ: സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ ടെഹറാൻ ശ്രമിക്കുന്നതായും ഇറാനുമായി സജീവ ചർച്ചകളിലാണ് അമേരിക്കയെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘മിഡ്‌നൈറ്റ് ഹാമർ’ എന്ന പേരിൽ വിശേഷിപ്പിച്ച മുൻ സൈനിക നടപടിപോലുള്ള മറ്റൊരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഇറാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. “അവർ ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. വീണ്ടും അത്തരം ഒരു സംഭവമുണ്ടാകാൻ അവർ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾ ഇറാനുമായി ചർച്ച നടത്തുകയാണ്,” ട്രംപ് പറഞ്ഞു. ട്രംപിന്റെ പരാമർശങ്ങൾക്കിടെ, യുഎസ് സെൻട്രൽ കമാൻഡ് ഇറാനുമായി ബന്ധപ്പെട്ട പുതിയ സൈനിക സംഭവങ്ങൾ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ജലപരിധിയിൽ എബ്രഹാം ലിങ്കൺ യുഎസ് വിമാനവാഹിനി കപ്പൽ ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ ഡ്രോൺ യുഎസ് സേന വെടിവെച്ച് വീഴ്ത്തിയതായി അധികൃതർ അറിയിച്ചു. യുഎസ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസിന്റെ പ്രകാരം, F-35C യുദ്ധവിമാനമാണ് ഡ്രോൺ തകർത്തത്. സംഭവത്തിൽ അമേരിക്കൻ സൈനികർക്കൊന്നും പരിക്കേറ്റിട്ടില്ല. പിന്നാലെ മണിക്കൂറുകൾക്കകം, ഹോർമൂസ് കടലിടുക്കിൽ യുഎസ് പതാകയുള്ള ഒരു എണ്ണക്കപ്പലിനെ…

      Read More »
    • ഉപരോധം മറികടക്കാന്‍ ക്രിപ്‌റ്റോ? കുതിച്ചുയര്‍ന്ന് ഇറാനിലെ ക്രിപ്‌റ്റോ ഇടപാടുകള്‍; സൈന്യം മുതല്‍ സാധാരണക്കാര്‍ വരെ; അന്വേഷണവുമായി അമേരിക്കന്‍ ഏജന്‍സികള്‍; സാമ്പത്തിക ശൃംഖലകള്‍ക്ക് എതിരേ നടപടിയെന്ന് യുഎസ് ട്രഷറി വകുപ്പ്; ഷാഡോ ബാങ്കിംഗ് എന്ന പാരലല്‍ വേള്‍ഡ്

      ടെഹ്‌റാന്‍: ഇറാനില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗത്തില്‍ കുത്തനെയുണ്ടായ വര്‍ധനയില്‍ അന്വേഷണവുമായി അമേരിക്ക. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാന്‍ ക്രിപ്‌റ്റോ ഇടപാടുകളെ ആശ്രയിക്കുന്നെന്ന സംശയത്തിന്റെ പുറത്താണു നടപടി. ഉപരോധം മറികടക്കാന്‍ ചില പ്രത്യേക ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നുണ്ടോ എന്ന് യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതായി ഒരു ബ്ലോക്ക്‌ചെയിന്‍ ഗവേഷകന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ടിആര്‍എം ലാബ്‌സ് (TRM Labs), ചെയിനാലിസിസ് (Chainalysis) എന്നിവയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇറാന്റെ ക്രിപ്‌റ്റോ ഇടപാടുകള്‍ 8 മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ്. ഗവണ്‍മെന്റ് അനുകൂല ഗ്രൂപ്പുകളും സാധാരണ നിക്ഷേപകരും ഡിജിറ്റല്‍ കറന്‍സികളിലേക്ക് തിരിഞ്ഞതാണ് ഈ വര്‍ധനയ്ക്കു കാരണം. വിദേശത്തേക്ക് പണം കടത്താനോ, ഹാര്‍ഡ് കറന്‍സി സ്വന്തമാക്കാനോ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനോ ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാനെ സഹായിക്കുന്നുണ്ടോ എന്നാണ് യുഎസ് ട്രഷറി പ്രധാനമായും പരിശോധിക്കുന്നത്. ഇറാനെ സഹായിക്കുന്ന ഇത്തരം സാമ്പത്തിക ശൃംഖലകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രഷറി വക്താവ് നേരത്തെ സൂചിപ്പിച്ചിരുന്നു.…

      Read More »
    • എത്ര പറഞ്ഞാലും കേള്‍ക്കില്ല; ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ മടിയില്ലാതെ നിര്‍മിച്ച് ഇലോണ്‍ മസ്‌കിന്റെ നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോം ഗ്രോക്ക്; ചാറ്റ് ജിപിടിയും ജെമിനിയും ലാമയും ചിത്രങ്ങള്‍ നല്‍കാന്‍ നിഷേധിച്ചു; അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സി

      ന്യൂയോര്‍ക്ക്: ഉപഭോക്താക്കള്‍ വ്യക്തമായി വിയോജിപ്പ് അറിയിച്ചിട്ടും, ആളുകളുടെ അനുമതിയില്ലാതെ അവരുടെ ലൈംഗികച്ചുവയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ‘ഗ്രോക്ക്’ (Grok) തുടരുന്നതായി റോയിട്ടേഴ്‌സ് കണ്ടെത്തി. മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ ‘X’, ഗ്രോക്കിന്റെ പബ്ലിക് ഔട്ട്പുട്ടുകളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഒന്‍പത് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ വിവിധ സാഹചര്യങ്ങളില്‍ ഗ്രോക്കിനെ പരീക്ഷിച്ചു. അനുമതിയില്ലാത്ത ലൈംഗിക ചിത്രങ്ങള്‍ ഗ്രോക്ക് എപ്പോഴൊക്കെ നിര്‍മ്മിക്കുമെന്ന് കണ്ടെത്താനായിരുന്നു ഈ പരിശോധന. ഗ്രോക്കിന്റെ പബ്ലിക് എക്‌സ് അക്കൗണ്ടുകള്‍ ഇപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ വലിയ തോതില്‍ പുറത്തുവിടുന്നില്ലെങ്കിലും, വ്യക്തിഗതമായി ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടുമ്പോള്‍ അത് ഇപ്പോഴും ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ചിത്രത്തിലുള്ള ആളുകള്‍ ദുര്‍ബലരാണെന്നോ, അല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ അവരെ അപമാനിക്കുമെന്നോ മുന്നറിയിപ്പ് നല്‍കിയിട്ടും ഗ്രോക്ക് പിന്മാറുന്നില്ലെന്ന് റോയിട്ടേഴ്‌സ് കണ്ടെത്തി. ഈ വിഷയത്തില്‍ X-ഉം xAI-യും വിശദമായ മറുപടി നല്‍കിയില്ല. പകരം ‘പഴയകാല മാധ്യമങ്ങള്‍ നുണ പറയുകയാണ്’ (Legacy Media Lies) എന്ന സ്ഥിരം മറുപടിയാണ് xAI നല്‍കിയത്.…

      Read More »
    • യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നോ? യുദ്ധത്തിന് പടയാളികളില്ല; 10 ലക്ഷം റഷ്യന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടെന്ന് ബ്രിട്ടീഷ് കണക്ക്; കൂലിപ്പട്ടാളത്തില്‍ ചേരാന്‍ വിദേശികള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളവും ബോണസും പൗരത്വവും വാഗ്ദാനം; പിടിച്ചു നില്‍ക്കാന്‍ പെടാപ്പാട്

      മോസ്‌കോ: നാലുവര്‍ഷമായി തുടരുന്ന യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ദീര്‍ഘകാലം യുക്രൈന്‍ പിടിച്ചു നില്‍ക്കുമെന്നു പ്രതീക്ഷിക്കാതിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഏഴു ലക്ഷം സൈനികര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയിച്ചത്. എത്രപേര്‍ കൊല്ലപ്പെട്ടെന്നോ എത്രപേര്‍ പരുക്കേറ്റ് ചികില്‍സയിലാണെന്നോ ഉള്ള വിവരങ്ങളൊന്നും റഷ്യ പുറത്തുവിടുന്നില്ല. കുറഞ്ഞതു പത്തുലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു ബ്രിട്ടീഷ് പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍. റഷ്യയിലെ സ്വതന്ത്ര വെബ്‌സൈറ്റായ മീഡിയ സോണയും ബിബിസിയും സന്നദ്ധപ്രവര്‍ത്തകരുടെ സംഘവും ചേര്‍ന്ന് യുക്രെയ്നില്‍ കൊല്ലപ്പെട്ട 1,60,000 സൈനികരുടെ പേരുകള്‍ ശേഖരിച്ച് പുറത്തുവിട്ടിരുന്നു. ഇതില്‍ 550 പേരുകള്‍ രണ്ട് ഡസനിലേറെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇന്ത്യയടക്കം നാല്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കൂലിപ്പടയാളികള്‍ റഷ്യയ്ക്കുവേണ്ടി യുക്രെയ്നില്‍ പോരാടുന്നുണ്ട്. 2024ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയ സ്വന്തം സൈനികരെ നേരിട്ട് അയച്ചിട്ടുണ്ട്. അതും പോരാതെ വന്നതോടെയാണ് തട്ടിപ്പ് റിക്രൂട്ടിങ് ഏജന്‍സികളെ അടക്കം ഉപയോഗിച്ച് വിദേശ പൗരന്മാരെ റഷ്യന്‍ പട്ടാളെ വിലക്കെടുക്കുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ പട്ടാളക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് സ്വന്തം…

      Read More »
    • എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് ട്രംപിന്റെ അവകാശവാദം മാത്രം; അക്കാര്യത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ

      മോസ്‌കോ: എണ്ണ വാങ്ങുന്നത് നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്താൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. റഷ്യൻ വക്താവായ ദിമിത്രി പെസ്‌കോവാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമർശങ്ങൾ റഷ്യ സൂക്ഷ്മമായി വിശകലനംചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇതിനാൽ റഷ്യൻ എണ്ണ ഇറക്കുമതിചെയ്യുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% അധിക തീരുവ ഒഴിവാക്കിയതായും ട്രംപ് പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിലാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരണം നടത്തിയത്. ”ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് റഷ്യ കൂടുതൽ പ്രധാന്യം നൽകുന്നത്. അങ്ങനെ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്താനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇത് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്”,…

      Read More »
    • പിണക്കം മാറ്റി ഇണങ്ങിയപ്പോൾ ട്രംപ് ഇന്ത്യയ്ക്കേകിയത് പ്രേത്യേക സമ്മാനം! ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് യുഎസ് തീരുവയുള്ള രാജ്യമായി ഇന്ത്യ

      വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതോടെ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയ്ക്ക് മേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കിയാണ് അമേരിക്ക കുറച്ചത്. തീരുവ കുറച്ചതിൽ ട്രംപിന്റെ നടപടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ പിഴച്ചുങ്കമായുള്ള 25 ശതമാനം അടക്കം 50 ശതമാനമായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള തീരുവ. ഇതാണ് 18 ശതമാനത്തിലേക്ക് കുറഞ്ഞത്. തിങ്കളാഴ്ച നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമമായെന്ന് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് അറിയിച്ചത്. അതേസമയം ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനെക്കുറിച്ച് ഇന്ത്യ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തെക്കുറിച്ച്റ ട്രംപ് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. തീരുവ കുറച്ചതിന് പകരമായി റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈൻ യുദ്ധം തീർക്കുന്നതിന് സഹായകരമാകുമെന്നും ട്രംപ് പറയുകയുണ്ടായി. യുഎസിന്റെ ഊർജ, സാങ്കേതിക,…

      Read More »
    Back to top button
    error: