World

    • ജൂതരുടെ പണം കൈയ്ക്കില്ല! ലണ്ടനില്‍ ആഡംബര വീടുകള്‍ വാങ്ങാന്‍ മോജ്തബയ്ക്ക് വായ്പ നല്‍കിയത് ഇസ്രയേലി വ്യവസായികളുടെ കമ്പനി!; ഉപരോധം മറികടന്ന് കടലാസ് കമ്പനികള്‍ വഴി വിദേശത്തേക്കു കടത്തിയത് നൂറു കണക്കിനു ബില്യണ്‍ ഡോളറുകള്‍; ഗോള്‍ഫ് കോഴ്‌സുകള്‍ മുതല്‍ ആഡംബര ഹോട്ടലുകള്‍ വരെ

      ന്യൂയോര്‍ക്ക്: ലണ്ടനില്‍ ആഡംബര വീടുകള്‍ വാങ്ങാന്‍ ഇറാന്റെ പരമോന്നത നേതാവിനു ദശലക്ഷക്കണക്കിനു പൗണ്ട് വായ്പ നല്‍കിയത് ബ്രിട്ടീഷ്- ഇസ്രയേലി വ്യവസായികളുടെ ഉടമസ്ഥതയിലുള്ള കമ്പനിയെന്നു റിപ്പോര്‍ട്ട്. കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുമായി (ICIJ) സഹകരിച്ച് ഇസ്രായേലി വാച്ച്‌ഡോഗായ ഷോംറിം (Shomrim) നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. അതിപ്രശസ്തമായ നികുതി വെട്ടിപ്പ് (ടാക്‌സ് ഹാവന്‍) കേന്ദ്രമായ ഐല്‍ ഓഫ് മാനില്‍ (Isle of Man) രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിക്കാണ് 2013-ല്‍ അനുവദിച്ച 36 ദശലക്ഷം പൗണ്ടിന്റെ വായ്പ കൈമാറിയത്. ഈ സമയം ഇടപാടില്‍ ഉള്‍പ്പെട്ട ഇറാനികള്‍ ഉപരോധത്തിനു കീഴിലായിരുന്നില്ല. വായ്പ തടയുന്നതിന് നിയമപരമായ നിയന്ത്രണങ്ങളും ഇല്ലായിരുന്നു. ഇസ്രായേലി ഉടമസ്ഥതയിലുള്ള ഒരു കമ്പനിയെ തിരഞ്ഞെടുത്തത് ഇസ്രായേലിനോടും ഇസ്രായേലികളോടും ഇറാന്‍ ഭരണകൂടത്തിന്റെ മനോഭാവത്തിലെ കാപട്യത്തെയാണ് അടിവരയിടുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കലിന്റെ ആഗോള ശൃംഖല യുദ്ധത്തിനു രണ്ടുമാസം മുമ്പ് ഖമേനിയുടെ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ചു ബ്ലുംബെര്‍ഗ് നടത്തിയ വിപുലമായ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. രഹസ്യ ബിസിനസ് രേഖകള്‍,…

      Read More »
    • ഇസ്രയേലിന്റെ പക്കല്‍ മൂന്നാഴ്ചത്തേക്കുള്ള വിശദമായ പദ്ധതി; തകര്‍ക്കാനുള്ളത് ആയിരത്തോളം കേന്ദ്രങ്ങള്‍; ഹോര്‍മൂസിലേക്ക് കപ്പലുകള്‍ അയയ്ക്കാന്‍ കഴിയില്ലെന്ന് ജപ്പാനും ജര്‍മനിയും ഓസ്‌ട്രേലിയയും; നാറ്റോ സഖ്യം ‘മോശം ഭാവി’ നേരിടേണ്ടി വരുമെന്ന് ട്രംപ്; ചൈന സന്ദര്‍ശനവും മാറ്റിയേക്കും

      ടെല്‍അവീവ്: കുറഞ്ഞതു മൂന്നാഴ്ചയെങ്കിലും യുദ്ധം തുടരാനുള്ള പദ്ധതികള്‍ കൈയിലുണ്ടെന്ന് ഇസ്രയേല്‍. അതേസമയം, ഇറാനിയന്‍ ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. യുണൈറ്റഡ് അറബ് എമിറേറ്റിലെ (യുഎഇ) പ്രധാന എണ്ണ ഉല്‍പാദന കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും ഒഴുകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എണ്ണവില വര്‍ധിപ്പിക്കുമെന്ന ഭീതി വര്‍ദ്ധിപ്പിക്കുന്നു. സുപ്രധാന ഷിപ്പിംഗ് പാത വീണ്ടും തുറക്കാന്‍ സഹായിക്കുന്നതിന് രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ആവശ്യപ്പെട്ടു. വാഷിംഗ്ടണിനെ സഹായിക്കുന്നതില്‍ അംഗരാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ നാറ്റോ സഖ്യം ‘വളരെ മോശം’ ഭാവി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാത തുറക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് അവര്‍ പിന്തുണ അറിയിച്ചെങ്കിലും സൈനിക നടപടിയില്‍ പങ്കാളിയാകില്ലെന്നാണു നാറ്റോ രാജ്യങ്ങള്‍ നല്‍കിയ സൂചന. ഇറാനുമായുള്ള യുദ്ധത്തിന് അടുത്ത മൂന്നാഴ്ചത്തേക്കുള്ള വിശദമായ പ്രവര്‍ത്തന പദ്ധതികളും അതോടൊപ്പം കൂടുതല്‍ മുന്നോട്ടുള്ള…

      Read More »
    • പരിക്കേറ്റ പ്രതിഷേധക്കാരെ ചികിത്സിച്ചു; നഴ്‌സുമാരെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍; രണ്ടുപേരെ വെടിവച്ചു കൊന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സമരക്കാര്‍ക്കു നേരെ നടന്നത് പീഡന പരമ്പര

      ടെഹ്‌റാന്‍: ടെഹ്റാനിലെ ആശുപത്രിയില്‍ പ്രതിഷേധക്കാരെ ചികിത്സിച്ച രണ്ട് നഴ്‌സുമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇറാന്‍ ഇന്റര്‍നാഷണല്‍. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ടെഹ്റാന്‍ സ്വദേശികളാണ് വിവരങ്ങള്‍ കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ അവസാനം മുതല്‍ ജനുവരി വരെ നടന്ന വന്‍ പ്രതിഷേധങ്ങളില്‍ പരിക്കേറ്റവരെ ചികിത്സിച്ച ടെഹ്റാനിലെ രാജായി കാര്‍ഡിയോവാസ്‌കുലര്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരായിരുന്നു ഇവര്‍. ഈ പ്രതിഷേധങ്ങളിലെ അടിച്ചമര്‍ത്തലില്‍ ഏകദേശം 36,500 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ലൈംഗിക പീഡനവും ഗുരുതരമായ പരിക്കുകളും 33 വയസ്സുള്ള ഒരു നഴ്‌സ് തടങ്കലില്‍ വെച്ച് തുടര്‍ച്ചയായി ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ഗ്രൂപ്പുകളായി തിരിഞ്ഞ് ദിവസങ്ങളോളം ബലാത്സംഗം ചെയ്തു. മലദ്വാരത്തിലൂടെ വസ്തുക്കള്‍ കയറ്റി നടത്തിയ പീഡനത്തെത്തുടര്‍ന്ന് ഇവര്‍ക്ക് കഠിനമായ രക്തസ്രാവമുണ്ടായി. ക്രൂരമായ മറ്റൊരു പീഡനമുറയായി, ഇവരെ മറ്റ് സ്ത്രീകളോടൊപ്പം ഉയരമുള്ള സ്ഥലത്തുനിന്ന് കുഴിയിലേക്ക് തള്ളിയിട്ടതായും റിപ്പോര്‍ട്ടുണ്ട്. പീഡനം മൂലം ഈ നഴ്‌സിന്റെ…

      Read More »
    • ഡോക്ടര്‍മാരെ നിരീക്ഷിച്ച് ചാരന്‍മാര്‍ കണ്ടെത്തുമെന്ന് ഭയം; മോജ്തബയെ ചികിത്സയ്ക്കായി റഷ്യന്‍ സൈനിക വിമാനത്തില്‍ രഹസ്യമായി മാറ്റി; നിര്‍ദേശിച്ചത് പുടിന്‍; പുറത്തുവന്ന കത്ത് എഴുതിയത് അനുയായി; എല്ലാം അറിയാമെന്ന് നെതന്യാഹു

      ന്യൂയോര്‍ക്ക്: പരമോന്നത പദവിയിലേക്ക് ഉയര്‍ത്തിയെങ്കിലും മോജ്തബ ഖമേനിയുടെ വിവരങ്ങള്‍ ഇപ്പോഴും നിഗൂഢമായി തുടരുകയാണ്. അദ്ദേഹം ‘ജീവിച്ചിരിപ്പില്ല’ എന്ന് ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചപ്പോള്‍, തങ്ങളുടെ പുതിയ നേതാവിന് ‘പ്രശ്‌നങ്ങളൊന്നുമില്ലെന്ന്’ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായി വാദിച്ചു. ആദ്യഘട്ട ആക്രമണങ്ങളില്‍ ഏറ്റ ഗുരുതരമായ പരിക്കുകള്‍ക്ക് ചികിത്സ തേടി ഖമേനി ഇപ്പോള്‍ റഷ്യയിലുണ്ടെന്നാണു റിപ്പോര്‍ട്ട്. മൊജ്താബ ഖമേനിയെ അതീവ രഹസ്യമായി റഷ്യന്‍ സൈനിക വിമാനത്തില്‍ മോസ്‌കോയിലേക്ക് കൊണ്ടുപോയെന്നാണു കുവൈത്തി പത്രമായ അല്‍-ജരീദ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 12-ന് അദ്ദേഹം ഇറാന്‍ വിട്ടതായും യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ ആദ്യ തരംഗത്തില്‍ കാലിനേറ്റ ഗുരുതരമായ പരിക്കുകള്‍ക്ക് ‘വിജയകരമായ’ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരിട്ട് വൈദ്യസഹായം വാഗ്ദാനം ചെയ്തിരുന്നതായി ‘പരമോന്നത നേതാവിനോട് അടുത്ത ഉന്നത സ്രോതസിനെ’ ഉദ്ധരിച്ച് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഖമേനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റുവെന്ന് സൂചിപ്പിക്കുന്ന വിവിധ…

      Read More »
    • ‘റഷ്യയും ചൈനയും ഞങ്ങൾക്കൊപ്പം; സഹായസഹകരണവും നല്കിവരുന്നു‘: സമ്മതിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

      ടെഹ്‌റാൻ: മധ്യേഷ്യയിലെ സംഘർഷത്തിൽ റഷ്യയും ചൈനയും ഇറാനെ സൈനിക സഹകരണത്തിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും സഹായിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയ്ക്കും ഇസ്രയേലും എതിരായ യുദ്ധത്തിൽ റഷ്യയും ചൈനയും തങ്ങളെ സഹായിക്കുന്നുണ്ടെന്ന് ഇത് ആദ്യമായാണ് ഇറാൻ തുറന്നുസമ്മതിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളും ഇറാന്റെ നിർണായക പങ്കാളികളാണെന്ന് (strategic partners) അരാഗ്ചി വ്യക്തമാക്കി. ഇറാനിലെ എണ്ണക്കമ്പനികൾക്കോ ഊർജ്ജ സ്രോതസ്സുകൾക്കോ നേരെ ആക്രമണമുണ്ടായാൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള പ്രാദേശിക ആസ്തികൾക്ക് നേരെ തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യുഎഇ വഴി തങ്ങൾക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും അരാഗ്ചി ആരോപിച്ചു. ഇറാനും റഷ്യയും ചൈനയും തമ്മിൽ രഹസ്യമായി സൈനിക സഹകരണത്തിൽ ഏർപെട്ടിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെതന്നെ ആരോപിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇറാന്റെ വിദേശകാര്യമന്ത്രി ഇന്ന് പങ്കുവെച്ചത്. ‘ചൈനയും റഷ്യയും ഇറാന്റെ തന്ത്രപ്രധാന പങ്കാളികളാണ്, സംഘർഷത്തിൽ അവർ സഹകരണം നൽകുന്നുണ്ട്. അതിൽ സൈനിക സഹകരണവും ഉൾപ്പെടുന്നു.’…

      Read More »
    • ‘ഹോർമൂസ് പിടിച്ചടക്കാൻ ഇന്ത്യ യുഎസിനെ സഹായിക്കും: ജപ്പാൻ, കൊറിയ, ചൈന, തായ്‌ലൻഡ് എന്നീ ഏഷ്യൻ രാജ്യങ്ങളും പിന്തുണ നൽകും‘- യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്

      വാഷിങ്ടൺ: ലോകത്തിലെ നിർണ്ണായക ഇന്ധന നീക്കപാതയായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ യുഎസിനൊപ്പം ഇന്ത്യ നിൽക്കുമെന്ന് സൂചിപ്പിച്ച് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. ഹോർമുസ് കടലിടുക്ക് സൈനീക ബലത്തിലൂടെ പിടിച്ചെടുക്കാൻ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിനെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമായ ചില രാജ്യങ്ങളെക്കുറിച്ച് ട്രംപ് തന്നോട് പറഞ്ഞതായി റൈറ്റ് അവകാശപ്പെട്ടു. ഈ രാജ്യങ്ങളെക്കുറിച്ച് പരാമർശിക്കവെയാണ് ഇന്ത്യയുടെ കാര്യവും റൈറ്റ് സൂചിപ്പിച്ചത്. ‘ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണെന്ന് ശനിയാഴ്ച പ്രസിഡന്റ് ട്രംപ് പറഞ്ഞു. അദ്ദേഹം ചൈന, ജപ്പാൻ, യുകെ, ഫ്രാൻസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പേരുകൾ പരാമർശിച്ചു. ചില രാജ്യങ്ങൾ യുഎസിനെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,‘ റൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഹായിക്കുന്ന രാജ്യങ്ങളുടെ പ്രത്യേക പേരുകൾ നൽകാമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ക്രിസ് റൈറ്റ് ചോദ്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളുടെ പേര്…

      Read More »
    • ‘ഇറാൻ പ്രചരിപ്പിക്കുന്നതെല്ലാം എഐ സഹായത്തോടെയുള്ള വ്യാജ വാർത്തകൾ, അവരതിൽ സമർത്ഥർ; ഞാനും നെതന്യാഹും തമ്മിൽ അഭിപ്രായഭിന്നതകളൊന്നുമില്ല‘- ട്രംപ്

      വാഷിംഗ്ടൺ: നിലവിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാൻ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളോട് രൂക്ഷ ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധരംഗത്തെ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കാനും അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകാനും അവർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് മാധ്യമങ്ങളോടും, അതു കൂടാതെ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും ട്രംപ് തന്റെ പ്രതികരണം രേഖപ്പെടുത്തി. ഇറാൻ സൈനിക വിജയങ്ങൾ നേടിയെന്ന് കാണിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കാൻ AI ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ട്രംപിൻ്റെ വാദം. “ചാവേർ ബോട്ടുകൾ”, യുഎസ്എസ് എബ്രഹാം ലിങ്കൺ കപ്പലിന് നേരെയുണ്ടായ ആക്രമണം, ഇറാനിലെ സർക്കാർ അനുകൂല റാലികൾ എന്നിവയുടെ ദൃശ്യങ്ങളെല്ലാം ഇത്തരത്തിൽ നിർമ്മിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷത്തെക്കുറിച്ചുള്ള ലോകത്തിൻ്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കുകയാണ് ഇത്തരം വ്യാജ ഉള്ളടക്കങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് ഇങ്ങനെ കുറിച്ചു: “മാധ്യമങ്ങളെ തങ്ങളുടെ താൽപര്യങ്ങൾക്കായി…

      Read More »
    • ‘ഇറാനുമായുള്ള ചർച്ചകൾ ഫലപ്രാപ്തിയിലേയ്ക്ക്; ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം; ‘: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

      ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ഇറാനും നടത്തുന്ന നയതന്ത്ര ചർച്ചകൾ വിജയമാവുന്നു എന്നതു സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇറാനുമായുള്ള നേരിട്ടുള്ള ചർച്ചകൾ ഫലം നൽകുന്നുണ്ടെന്നും അതിലൂടെ ഇന്ത്യയിലേക്കുള്ള എൽപിജി വിതരണം സുഗമമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ​ഗതാ​ഗതം പുനരാരംഭിക്കുന്നതിനായി ഇറാനുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ജയ്ശങ്കർ പറഞ്ഞു. നയതന്ത്ര ഇടപെടലിലൂടെയുള്ള പുരോഗതിയുടെ ഉദാഹരണമായി, ശനിയാഴ്ച രണ്ട് ഇന്ത്യൻ പതാക ഘടിപ്പിച്ച ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വാഹക കപ്പലുകൾ കടലിടുക്ക് കടന്ന കാര്യം ജയ്ശങ്കർ ചൂണ്ടിക്കാട്ടി. ശിവാലിക്, നന്ദാ ദേവി എന്നീ കപ്പലുകൾ ഏകദേശം 92,712 മെട്രിക് ടൺ എൽപിജിയുമായാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇവ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ഇന്ത്യൻ പതാകയുള്ള കപ്പലുകളുടെ കാര്യത്തിൽ ഇറാനുമായി ഇന്ത്യ ഒരു ‘പൊതുവായ കരാറിൽ’…

      Read More »
    • ബഹ്റൈനിൽ കുടുങ്ങിയവർക്ക് കൈത്താങ്ങുമായി കേരളീയ സമാജം; കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനമെത്തി; വരും ദിവസങ്ങളിലും സർവ്വീസ് തുടരും

      മനാമ : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ മുടങ്ങിയതോടെ നാട്ടിൽ പോകാൻ കഴിയാതെവന്ന ബഹ്റൈൻ പ്രവാസികൾക്ക് കോവിഡ് കാലത്തെന്നപോലെ കൈത്താങ്ങായി ബഹ്റൈൻ കേരളീയ സമാജം. ഗൾഫ് എയറുമായി സഹകരിച്ചുകൊണ്ട് ഞായറാഴ്ച ദമാം വഴി കേരളത്തിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം പറന്നെത്തി. ഞായറാഴ്ച പുലർച്ചെ മനാമയിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബസ് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്നുകൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. സമാജം ഭരണസമിതി അംഗങ്ങളും സന്നദ്ധപ്രവർത്തകരും യാത്രക്കാർക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലും കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കിയിട്ടുണ്ടെന്നാണ് കേരളീയ സമാജം നേതൃത്വം അറിയിക്കുന്നത്.

      Read More »
    • ഹോർമുസ് കടലിടുക്ക് സൈനീകബലത്തിലൂടെ പിടിച്ചെടുക്കാനുള്ള യുഎസ് നീക്കത്തിൽ പങ്കാളികളാവില്ലയെന്ന് ഓസ്ട്രേലിയയും ജപ്പാനും; ‘ആ കടൽപാത വളരെ പ്രധാനപ്പെട്ടതൊക്കെ തന്നെ,പക്ഷേ നാവികസേനാ വിന്യാസത്തിനില്ല‘

      ടെഹ്റാൻ: ഇറാൻ യുദ്ധത്തെ തുടർന്ന് പ്രധാനപ്പെട്ട എണ്ണ വിതരണ മാർഗ്ഗമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷിതയാത്ര പുനരാരംഭക്കാൻ അവിടം പിടിച്ചെടുക്കണമെന്നും അതിനായി ഏഴ് രാജ്യങ്ങളോട് യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാൽ ട്രംപിന്റെ നിർദേശത്തെ ഭൂരിഭാ​ഗം സഖ്യകക്ഷികളും നിരസിക്കുകയാണ്. ഓസ്ട്രേലിയയും ജപ്പാനും ഈ വിഷയത്തിന്മേലുള്ള നേരിട്ടുള്ള പ്രതികരണം നടത്തിക്കഴിഞ്ഞു. കടലിടുക്ക് വളരെ പ്രധാനമാണെങ്കിലും, കപ്പൽ അയക്കാൻ ട്രംപ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലും അങ്ങനെ ചെയ്യാൻ പദ്ധതിയില്ലെന്നും ഓസ്ട്രേലിയൻ കാബിനറ്റ് മന്ത്രി കാതറിൻ കിങ് എബിസിയോട് പറഞ്ഞു. ഓസ്ട്രേലിയ നാവികസഹായം സംഭാവന ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ഹോർമുസ് കടലിടുക്കിലേക്ക് ഒരു കപ്പൽ അയക്കില്ല. ഹോർമുസ് എത്രത്തോളം പ്രധാനമാണോന്ന് ഞങ്ങൾക്കറിയാം, ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല, ഞങ്ങൾ നാവികശേഷി സംഭാവന ചെയ്യാനുമില്ല,‘കാതറിൻ കിംഗ് പറഞ്ഞു. ഓസ്ട്രേലിയയ്ക്ക് പിന്നാലെ ജപ്പാനും തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഈ ഘട്ടത്തിൽ നാവിക സുരക്ഷാപ്രവർത്തനങ്ങൾ പരിഗണിക്കുന്നില്ലയെന്നാണ് ജപ്പാൻ സൂചിപ്പിച്ചത്. രാജ്യത്തെ നിയമപരമായ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് ഇ…

      Read More »
    Back to top button
    error: