World

    • ഇറാൻ തൊടുത്തുവിട്ട ഡ്രോൺ പതിച്ചത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഇന്ധന ടാങ്കിന് തീപിടിച്ചു, വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു!! യാത്രക്കാർ വിമാന വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണം- അറിയിപ്പ്

      ദുബായ്: ഇറാൻ തൊടുത്തുവിട്ട ഡ്രോൺ പതിച്ചത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമെന്ന് റിപ്പോർട്ട്. സ്ഫോടനത്തിൽ ഇന്ധന ടാങ്കിൽ തീപിടിത്തമുണ്ടായതോടെ വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഈ നടപടി സ്വീകരിച്ചതായി അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്ത് എല്ലാ സുരക്ഷാ നടപടികളും സജീവമായതോടെ ആരും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ദുബായ് മീഡിയ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഒരു ഇന്ധന ടാങ്കിനെ ഡ്രോൺ പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതായി വ്യക്തമാക്കുന്നു. പിന്നീട് സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കിയതായും അറിയിച്ചു. അതേസമയം യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രക്കാർ തങ്ങളുടെ വിമാന വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചു. ഇതിനിടെ ചില വിമാനങ്ങൾ അൽ…

      Read More »
    • എഐ വഴി ഇറാൻ- യുഎസ്-ഇസ്രയേൽ വ്യാജ യുദ്ധ വീഡിയോകൾ സൃഷ്ടിച്ചു, ഇറാന് അനുകൂല വീഡിയോകളും ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു; 19 ഇന്ത്യക്കാരടക്കം 35 പേർ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാൽ കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ

      ദുബായ്: മിഡിൽ ഈസ്റ്റ് യുദ്ധവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും വ്യാജ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാരടക്കം 35 പേർ. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരേ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം ശക്തമായ പശ്ചാത്തലത്തിലാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി തിരുത്തിയ ദൃശ്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ച വീഡിയോകളും പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾക്കെതിരെ വേഗത്തിലുള്ള വിചാരണ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഹമദ് സെയ്ഫ് അൽ ഷംസി പുറത്തിറക്കിയ പ്രസ്താവനയിൽ, വ്യാജ വിവരങ്ങളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ഉള്ളടക്കങ്ങളും സൃഷ്ടിച്ച് പൊതുജനങ്ങളിൽ ഭീതിയും അസ്ഥിരതയും സൃഷ്ടിക്കാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അറിയിച്ചു. അതുപോലെ അന്വേഷണത്തിൽ പ്രതികൾ മൂന്ന് സംഘങ്ങളായി പ്രവർത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആദ്യ സംഘത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം 10 പേർ ഉണ്ടായിരുന്നു. ഇവർ യഥാർത്ഥ മിസൈൽ ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിച്ച് അതിൽ ഭീതിയാകുന്ന കമൻ്റുകളും ശബ്ദപ്രഭാവങ്ങളും ചേർത്ത് പ്രചരിപ്പിച്ചതായി…

      Read More »
    • ഭീഷണിപ്പെടുത്തി കാര്യം നടത്തുന്ന മുൻ തന്ത്രം പുറത്തെടുത്ത് ട്രംപ്!! ‘ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം…വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നത്, ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കും’

      വാഷിങ്ടൺ: ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഹോർമുസ് കടലിടുക്കിനെ മോചിപ്പിക്കാൻ സഖ്യകക്ഷികളോടു സഹായം അഭ്യർത്തിച്ചും ഭീഷണി തുടർന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയടക്കമുള്ള രാജ്യങ്ങളോട് സഹായം ആവർത്തിച്ച ട്രംപ് നാറ്റോ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി. റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക യുക്രൈനെ സഹായിച്ചതുപോലെ, ഹോർമുസ് കടലിടുക്കിൽ യൂറോപ്പ് സഹായിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ‘പ്രതികരണമില്ലാതിരിക്കുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ നാറ്റോയുടെ ഭാവിക്കത് വളരെ മോശമായിരിക്കും’ ട്രംപ് പറഞ്ഞു. വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നതെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. അതുപോലെ ചൈന ഇറക്കുമതി ചെയ്യുന്ന 90 ശതമാനം എണ്ണയും ഹോർമുസ് വഴിയാണ് ലഭിക്കുന്നതെന്ന് പറഞ്ഞ ട്രംപ് അവരുടെ സഹായം താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു. ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റുമായുള്ള തന്റെ കൂടിക്കാഴ്ച വൈകാൻ സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ‘ഉച്ചകോടിക്ക്…

      Read More »
    • ഇസ്രായേലിൻ്റെ അയൺ ഡോമിനെ പോലും പറ്റിക്കാൻ കഴിവുള്ള “ഡാൻസിംഗ് മിസൈൽ” അഥവാ ‘സെജ്ജിൽ’ മിസൈൽ ആദ്യമായി യുഎസ് സൈനിക താവളങ്ങൾക്കു നേരെ പ്രയോ​ഗിച്ച് ഇറാൻ!! എന്താണ് ഷഹാബ് മിസൈൽ കുടുംബത്തിലെ തലമൂത്ത കാരണവരായ ഈ സെജ്ജിൽ മിസൈൽ?

      ടെഹ്റാൻ: ഇസ്രായേലിനെയും അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ആദ്യമായി സെജ്ജിൽ മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഞായറാഴ്ച സെജിൽ മിസൈൽ ഉപയോഗിച്ചതെന്ന് ഇറാനിയൻ സർക്കാർ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ സൈനിക ഓപ്പറേഷനായ “ഓപ്പറേഷൻ ട്രൂ പ്രോമിസ് 4”ൻ്റെ ഭാഗമായാണ് അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഈ മിസൈൽ വിക്ഷേപിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാൻ്റെ ശക്തമായ സൈനിക വിഭാഗമായ Islamic Revolutionary Guard Corps (IRGC) ആണ് സെജ്ജിൽ-2 മിസൈൽ പ്രയോഗിച്ചത്. ഈ ആയുധം അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾക്കുപോലും വെല്ലുവിളി ഉയർത്തുന്ന ശേഷിയുള്ളതാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം പെൻ്റഗൺ നൽകിയ വിവരങ്ങൾ പ്രകാരം യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ 15,000-ത്തിലധികം ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിനിടയിൽ അമേരിക്കൻ നാവികസേനയുടെ ആംഫിബിയസ് കപ്പലായ USS ട്രിപ്പോളി (LHA-7) കൂടുതലായി 2,500 മാരീൻസ് സൈനികരെ മേഖലയിൽ വിന്യസിച്ചതായി അമേരിക്കൻ…

      Read More »
    • ‘സുരക്ഷയില്‍ ബാഹ്യ ആശ്രിതത്വം ഒഴിവാക്കണം, പുനപരിശോധന വേണം’; ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണങ്ങളില്‍ പ്രതികരിച്ച് അംബാസഡര്‍; ‘സൗദിയിലെ ആക്രമണങ്ങളില്‍ ഉത്തരവാദിത്വമില്ല, ഇറാന്‍ അത് ചെയ്‌തെങ്കില്‍ ഏറ്റെടുത്തേനെ’

      റിയാദ്: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധത്തില്‍ ‘ഗൗരവമായ പുനപരിശോധന’ ആവശ്യമാണെന്നും, ഈ മേഖലയ്ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ ബാഹ്യശക്തികളുടെ അധികാരം പരിമിതപ്പെടുത്തണമെന്നും സൗദി അറേബ്യയിലെ ഇറാന്‍ അംബാസഡര്‍. യുദ്ധം മൂലം ബന്ധങ്ങള്‍ വഷളാകുമെന്ന് ആശങ്കയുണ്ടോ എന്ന ചോദ്യത്തിനോടു പ്രതികരിക്കുകയായിരുന്നു അംബാസഡര്‍ അലിറെസ ഇനായത്തി. ‘അതൊരു പ്രസക്തമായ ചോദ്യമാണ്, അതിനുള്ള ഉത്തരം ലളിതമായിരിക്കാം. നമ്മള്‍ അയല്‍ക്കാരാണ്, നമുക്ക് പരസ്പരം ഒഴിവാക്കാന്‍ കഴിയില്ല; നമുക്ക് ഗൗരവമായ ഒരു പുനപരിശോധന ആവശ്യമാണ്.’ ‘കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഈ മേഖല സാക്ഷ്യം വഹിച്ചത് ഒഴിവാക്കല്‍ സമീപനത്തിന്റെയും ബാഹ്യശക്തികളിലുള്ള അമിതമായ ആശ്രിതത്വത്തിന്റെയും ഫലമാണ്. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) ആറ് അംഗങ്ങളും ഇറാഖും ഇറാനും തമ്മില്‍ ആഴത്തിലുള്ള ബന്ധം വേണ’മെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഫെബ്രുവരി 28-ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഗള്‍ഫ് അറബ് രാജ്യങ്ങള്‍ 2,000-ത്തിലധികം മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളാണ് നേരിട്ടത്. യുഎസ് നയതന്ത്ര കാര്യാലയങ്ങളും സൈനിക താവളങ്ങളും കൂടാതെ സുപ്രധാന ഗള്‍ഫ് എണ്ണ…

      Read More »
    • ഇസ്രായേലിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന്; ഇറാനില്‍ വ്യാപക അറസ്റ്റ്; ജനങ്ങളില്‍ പിടിമുറുക്കി റവല്യൂഷനറി ഗാര്‍ഡുകള്‍; ആക്രമണം ഭയന്ന് ചെക്ക് പോയിന്റുകള്‍ പാലങ്ങള്‍ക്ക് അടിയിലേക്കു മാറ്റി

      ദുബായ്: ഇറാനിലെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേലിനും യുഎസിനും അതീവ രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിച്ച് ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ പുതിയ കേന്ദ്രങ്ങളില്‍ ഇസ്രായേലിന്റെയും യുഎസിന്റെയും യുദ്ധവിമാനങ്ങള്‍ ആക്രമണം തുടരുന്നതിനിടയിലാണ് നടപടി. ഇറാന്റെ സൈനിക, സുരക്ഷാ നിര്‍മിതികളുടെ വിവരങ്ങള്‍ ഇസ്രായേലിന് അയച്ചുകൊടുത്തു എന്നാരോപിച്ച് വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ 20 പേരെ അറസ്റ്റ് ചെയ്തതായി അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. പ്രവിശ്യാ പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. വ്യോമാക്രമണങ്ങള്‍ കാര്യമായി ബാധിക്കാത്ത വടക്കുകിഴക്കന്‍ ഇറാനിലും 10 പേര്‍ പിടിയിലായിട്ടുണ്ട്. തന്ത്രപ്രധാനമായ ഇടങ്ങളെക്കുറിച്ചും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ‘സയണിസ്റ്റ് ശത്രുക്കളും (ഇസ്രായേല്‍) യുഎസും ഇറാനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തന്നെ, കലാപങ്ങള്‍ അഴിച്ചുവിടുന്നതിനായി കൂലിപ്പടയാളികളെയും ചാരന്മാരെയും സജീവമാക്കിയിരിക്കുകയാണ്,’ എന്ന് റവല്യൂഷണറി ഗാര്‍ഡ്സിന്റെ ഇന്റലിജന്‍സ് വിഭാഗത്തെ ഉദ്ധരിച്ച് തസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും അനുശോചന ചിഹ്നങ്ങള്‍…

      Read More »
    • പശ്ചിമേഷ്യൻ യുദ്ധം: എണ്ണക്കയറ്റുമതിയെന്ന പോലെ ജലവിതരണവും മുടക്കി; ​ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ

      ടെഹ്റാൻ: അമേരിക്ക, ഇസ്രായേൽ- ഇറാൻ യുദ്ധം ഗൾഫിലെ എണ്ണ, ഊർജ്ജ മാർഗങ്ങളെ മാത്രമല്ല, ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ ജലവിതരണത്തിനും ഭീഷണിയായിരിക്കുകയാണ്. യുദ്ധം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും പേർഷ്യൻ ഗൾഫിലെ കുറഞ്ഞത് രണ്ട് ഉപ്പുവെള്ള നിർമ്മാർജ്ജന പ്ലാന്റുകളെങ്കിലും തകർന്നു, ഇത് ദശലക്ഷക്കണക്കിന് ആളുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മാർച്ച് 7 ന് ശേഷം രാജ്യത്തെ പ്രധാനപ്പെട്ടൊരു ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം ഏകദേശം 30 ഗ്രാമങ്ങളിലേക്കുള്ള ജലവിതരണത്തെ തടസ്സപ്പെടുത്തിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാൻ യുഎസിനെ കുറ്റപ്പെടുത്തി, എന്നാൽ അമേരിക്കയും ഇസ്രായേലും അക്കാര്യം നിഷേധിച്ചു. ബഹ്‌റൈനിൽ, ഇറാനിയൻ ഡ്രോൺ ഒരു ഡീസലൈനേഷൻ പ്ലാന്റിന് സാരമായ നാശനഷ്ടം വരുത്തിയതായി അധികൃതർ പറഞ്ഞു. സംഭവം ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്ന് രാജ്യത്തെ ജല, വൈദ്യുതി അതോറിറ്റി പറഞ്ഞു. പ്രകൃതിദത്ത ശുദ്ധജല സ്രോതസ്സുകൾ വളരെ പരിമിതമായ ഗൾഫ് രാജ്യങ്ങൾക്ക് ഡീസലൈനേഷൻ പ്ലാന്റുകൾ നിർണായകമാണ്. ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ ശുദ്ധജല വിതരണത്തിന്റെ പകുതിയിലധികവും ഡീസലൈനേഷനെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ…

      Read More »
    • ട്രംപ് കൂട്ടിയാൽ കൂടില്ല, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ മോദിയെ വിളിക്കൂ, യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു… ട്രംപിന് നിർദേശം നൽകി മുൻ യുഎസ് കേണൽ

      വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ– ഇസ്രായേൽ- അമേരിക്ക സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, പ്രശ്നപരിഹാരത്തിനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് നിർദ്ദേശിച്ച് മുൻ യു.എസ് സൈനിക ഉദ്യോഗസ്ഥൻ. അമേരിക്കൻ സൈന്യത്തിലെ വിരമിച്ച കെണൽ ഡഗ്ലസ് മാക്ഗ്രെഗർ ആണ് യുദ്ധം അവസാനിപ്പിക്കാൻ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. അമേരിക്കൻ കമൻ്ററി ഹോസ്റ്റ് ടക്കർ കാൾസൺ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് മാക്ഗ്രിഗറിൻ്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ യുദ്ധം തുടരുന്നത് അമേരിക്കയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പ്രശ്നപരിഹാരത്തിനായി ഒരു ശക്തമായ ഇടനിലക്കാരൻ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായും ഇസ്രയേലുമായുമുള്ള ഇന്ത്യയുടെ നയതന്ത്ര സ്വാധീനവും അന്താരാഷ്ട്ര ബന്ധങ്ങളും പരിഗണിക്കുമ്പോൾ, മോദിക്ക് ഈ സംഘർഷത്തിൽ ഇടപെട്ട് ചർച്ചകൾക്ക് വഴിയൊരുക്കാൻ കഴിയുമെന്ന് മാക്രിഗർ ചൂണ്ടിക്കാട്ടി. “എല്ലാ പക്ഷങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് ചർച്ച ചെയ്യാൻ…

      Read More »
    • ഖാർ​ഗ് ദ്വീപ് ഇറാന് നട്ടെല്ലെങ്കിൽ ചൈനയുടെ ഹൃദയം; യുഎസിന്റെ ഓരോ ആക്രമണവും കൊള്ളുന്നത് ചൈനയുടെ കവിളിൽ

      ബെയ്ജിം​ഗ്: ഇറാൻ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണം ചൈനയെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. രാജ്യത്തെ ഇന്ധന വില മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറാന്റെ ‘കിരീട രത്നം’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ച ദ്വീപിൽ യുഎസ് ബോംബാക്രമണം നടത്തുകയുണ്ടായി. പ്രധാനമായും ഇറാന്റെ സൈനീക കേന്ദ്രങ്ങൾ ഉന്നമിട്ടയിരുന്നു ആക്രമണം. എണ്ണക്കയറ്റുമതി സൗകര്യങ്ങൾ ഒഴിവാക്കപ്പെട്ടു, എന്നാൽ ഇപ്പോഴിതാ,ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിൽ ഇറാൻ ഇടപെട്ടാൽ അത് നശിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം 21 മൈൽ (33 കിലോമീറ്റർ) അകലെയുള്ള ഖാർ​ഗെന്ന ചെറിയ പവിഴപ്പുറ്റ് ദ്വീപ് ഇറാന്റെ മിക്കവാറും എല്ലാ എണ്ണ കയറ്റുമതിയും കടന്നുപോകുന്ന പ്രാഥമിക ടെർമിനലാണ്. യുദ്ധം ആരംഭിച്ചതിനുശേഷം ഇറാൻ 13.7 ദശലക്ഷം ബാരലുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്, അടുത്തിടെ ഖാർഗിൽ ഒന്നിലധികം ടാങ്കറുകൾ കയറ്റുന്നത് കണ്ടതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന്…

      Read More »
    • യുദ്ധം അവസാനിപ്പിക്കാനുള്ള ഏതൊരു നീക്കവും സ്വാ​ഗതം ചെയ്യുന്നു: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

      ടെഹ്റാൻ: യുദ്ധത്തിന് പൂർണ വിരാമം ഉണ്ടാക്കുന്ന ഏത് ഉദ്യമത്തെയും ഇറാൻ സ്വാഗതം ചെയ്യുന്നുവെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. പശ്ചിമേഷ്യൻ രൂക്ഷമായ യുദ്ധസാഹചര്യം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടയിലാണ് അരാഗ്ചിയുടെ പ്രസ്താവന. ഇസ്രയേലുമായുള്ള ഇപ്പോഴത്തെ യുദ്ധത്തിൽ തങ്ങൾ അയൽരാജ്യങ്ങളിലെ യാതൊരു സാധാരണക്കാരെയും താമസസ്ഥലങ്ങളെയും ലക്ഷ്യമിട്ടിട്ടില്ലെന്നും ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേലായിരിക്കാമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. യുഎഇയിൽ നിന്ന് യുഎസ് ആക്രമണം നടത്തിയതായി നേരത്തെ ഇറാൻ പറഞ്ഞിരുന്നു. ഷാഹെദ്-136 ഡ്രോണിന്റെ പുനർനാമകരണം ചെയ്ത പതിപ്പായ ലൂക്കാസ് ഉപയോഗിച്ച് യുഎസ് അനാവശ്യമായ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ ആരോപിക്കുകയും ചെയ്തു. ഗൾഫ് മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഈ ഡ്രോണുകൾ ഉപയോഗിച്ച് ഇറാനെ മനഃപൂർവം കുടുക്കാൻ ഉപയോഗിക്കുന്നു എന്ന് അരാഗ്ചി ആരോപിച്ചു. തുർക്കി, കുവൈത്ത്, ഇറാഖ് തുടങ്ങിയ അയൽരാജ്യങ്ങളിലെ നിരവധി സംശയാസ്പദമായ ആക്രമണങ്ങളെ അരാഗ്ചി ചൂണ്ടിക്കാട്ടി. അസർബൈജാനും ഇറാനുമായുള്ള ബന്ധം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേൽ ആണെന്നും അരാ​ഗ്ചി ആരോപിച്ചു. അതുപോലെ, സൗദി അറേബ്യയിലെ ഇറാൻ അംബാസഡർ അലിറെസ ഇനായത്തി…

      Read More »
    Back to top button
    error: