World
-
യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നോ? യുദ്ധത്തിന് പടയാളികളില്ല; 10 ലക്ഷം റഷ്യന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടെന്ന് ബ്രിട്ടീഷ് കണക്ക്; കൂലിപ്പട്ടാളത്തില്‍ ചേരാന്‍ വിദേശികള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളവും ബോണസും പൗരത്വവും വാഗ്ദാനം; പിടിച്ചു നില്‍ക്കാന്‍ പെടാപ്പാട്
മോസ്‌കോ: നാലുവര്‍ഷമായി തുടരുന്ന യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ദീര്‍ഘകാലം യുക്രൈന്‍ പിടിച്ചു നില്‍ക്കുമെന്നു പ്രതീക്ഷിക്കാതിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഏഴു ലക്ഷം സൈനികര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയിച്ചത്. എത്രപേര്‍ കൊല്ലപ്പെട്ടെന്നോ എത്രപേര്‍ പരുക്കേറ്റ് ചികില്‍സയിലാണെന്നോ ഉള്ള വിവരങ്ങളൊന്നും റഷ്യ പുറത്തുവിടുന്നില്ല. കുറഞ്ഞതു പത്തുലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു ബ്രിട്ടീഷ് പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍. റഷ്യയിലെ സ്വതന്ത്ര വെബ്‌സൈറ്റായ മീഡിയ സോണയും ബിബിസിയും സന്നദ്ധപ്രവര്‍ത്തകരുടെ സംഘവും ചേര്‍ന്ന് യുക്രെയ്നില്‍ കൊല്ലപ്പെട്ട 1,60,000 സൈനികരുടെ പേരുകള്‍ ശേഖരിച്ച് പുറത്തുവിട്ടിരുന്നു. ഇതില്‍ 550 പേരുകള്‍ രണ്ട് ഡസനിലേറെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇന്ത്യയടക്കം നാല്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കൂലിപ്പടയാളികള്‍ റഷ്യയ്ക്കുവേണ്ടി യുക്രെയ്നില്‍ പോരാടുന്നുണ്ട്. 2024ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയ സ്വന്തം സൈനികരെ നേരിട്ട് അയച്ചിട്ടുണ്ട്. അതും പോരാതെ വന്നതോടെയാണ് തട്ടിപ്പ് റിക്രൂട്ടിങ് ഏജന്‍സികളെ അടക്കം ഉപയോഗിച്ച് വിദേശ പൗരന്മാരെ റഷ്യന്‍ പട്ടാളെ വിലക്കെടുക്കുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ പട്ടാളക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് സ്വന്തം…
Read More » -
എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് ട്രംപിന്റെ അവകാശവാദം മാത്രം; അക്കാര്യത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ
മോസ്‌കോ: എണ്ണ വാങ്ങുന്നത് നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്താൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. റഷ്യൻ വക്താവായ ദിമിത്രി പെസ്‌കോവാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമർശങ്ങൾ റഷ്യ സൂക്ഷ്മമായി വിശകലനംചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇതിനാൽ റഷ്യൻ എണ്ണ ഇറക്കുമതിചെയ്യുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% അധിക തീരുവ ഒഴിവാക്കിയതായും ട്രംപ് പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിലാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരണം നടത്തിയത്. ”ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് റഷ്യ കൂടുതൽ പ്രധാന്യം നൽകുന്നത്. അങ്ങനെ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്താനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇത് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്”,…
Read More » -
പിണക്കം മാറ്റി ഇണങ്ങിയപ്പോൾ ട്രംപ് ഇന്ത്യയ്ക്കേകിയത് പ്രേത്യേക സമ്മാനം! ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് യുഎസ് തീരുവയുള്ള രാജ്യമായി ഇന്ത്യ
വാഷിങ്ടൺ: ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതോടെ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയ്ക്ക് മേലുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കിയാണ് അമേരിക്ക കുറച്ചത്. തീരുവ കുറച്ചതിൽ ട്രംപിന്റെ നടപടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ പിഴച്ചുങ്കമായുള്ള 25 ശതമാനം അടക്കം 50 ശതമാനമായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള തീരുവ. ഇതാണ് 18 ശതമാനത്തിലേക്ക് കുറഞ്ഞത്. തിങ്കളാഴ്ച നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമമായെന്ന് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് അറിയിച്ചത്. അതേസമയം ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനെക്കുറിച്ച് ഇന്ത്യ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തെക്കുറിച്ച്റ ട്രംപ് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. തീരുവ കുറച്ചതിന് പകരമായി റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് യുക്രൈൻ യുദ്ധം തീർക്കുന്നതിന് സഹായകരമാകുമെന്നും ട്രംപ് പറയുകയുണ്ടായി. യുഎസിന്റെ ഊർജ, സാങ്കേതിക,…
Read More » -
‘പാകിസ്ഥാനെ എങ്ങനെ വിലക്കും? ഇരട്ടത്താപ്പ് നടക്കില്ലെന്ന് മുന്‍ ഐസിസി ചെയര്‍മാന്‍; ഇന്ത്യ മാറിനിന്നപ്പോള്‍ വിലക്കിയില്ല, ഐസിസി പക്ഷം പിടിക്കുന്നെന്നും ഇഹ്‌സാന്‍ മാനി
ഇസ്ലാമാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മല്‍സരങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനെ വിലക്കാന്‍ ഐസിസിക്ക് കഴിയില്ലെന്ന് ഐസിസി മുന്‍ ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി. മുന്‍ പിസിബി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ പാക്കിസ്ഥാന്‍ കളിക്കില്ല എന്ന് പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരില്ലെന്ന് പാക്കിസ്ഥാന്‍ പറഞ്ഞതോടെയാണ് പാക്കിസ്ഥാന്റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് നേരത്തെ ഐസിസി മാറ്റിയിരുന്നത്. ഈ മാസം 15ന് കൊളംബോയില്‍ വച്ചാണ് ഇന്ത്യപാക് മല്‍സരം നിശ്ചയിച്ചിരുന്നത്. പാക്കിസ്ഥാനെതിരായ വിലക്ക് പ്രായോഗികമല്ലെന്നാണ് മാനി വ്യക്തമാക്കുന്നത്. തീരുമാനം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റേതാണെന്നും പിസിബിക്ക് അതില്‍ പങ്കില്ലെന്നതുമാണ് ഇതിന് കാരണമായി മാനി പറയുന്നത്. മാത്രവുമല്ല, ചാംപ്യന്‍സ് ട്രോഫി കളിക്കായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയെ ആരും വിലക്കിയിരുന്നില്ലെന്നും മാനി ചൂണ്ടിക്കാട്ടുന്നു. ഇരട്ടത്താപ്പ് പറ്റില്ലെന്നും നിലവില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഐസിസി പക്ഷം പിടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചതായി സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » -
വീണ്ടും മോദി- ട്രംപ് ഭായി-ഭായി; ഫോണ്‍ വിളിയില്‍ അലിഞ്ഞ് താരിഫ് പോര്; താരിഫ് 18 ശതമാനമാക്കി; റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്തും; കൃഷിയിലടക്കം 500 ബില്യണ്‍ ഡോളര്‍ ഇടപാടിന് ഇന്ത്യ സമ്മതിച്ചെന്നും ട്രംപ്
വാഷിംഗ്ടണ്‍: ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലെത്തി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതോടെയാണ് ഇരു രാജ്യങ്ങളും വ്യാപാരത്തില്‍ കുറഞ്ഞ തീരുവ ചുമത്താന്‍ തീരുമാനമായത്. നിലവില്‍ അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ 18 ആക്കും. ഇന്ത്യക്കു ചുമത്തിയ പിഴത്തീരുവ 25 ശതമാനവും എടുത്തുമാറ്റും. പകരം, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്താന്‍ സമ്മതിച്ചെന്നും വാര്‍ത്തകളുണ്ട്. അമേരിക്കന്‍ എനര്‍ജി, ടെക്‌നോളജി, കാര്‍ഷിക മേഖലയില്‍ 500 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്കും ഇന്ത്യ തയാറായെന്നു ട്രംപ് അവകാശപ്പടുന്നു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അടുത്തിടെ വമ്പന്‍ കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യന്‍ വിപണി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മുമ്പില്‍ തുറന്നിട്ട കരാര്‍, മദര്‍ ഓഫ് ഓള്‍ ഡീല്‍സ് എന്നാണ് മോദി വിശേഷിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടുമുതല്‍ ആരംഭിച്ച താരിഫ് യുദ്ധത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. ജൂലൈ 31ന് 25 ശതമാനം താരിഫ് പ്രഖ്യാപിച്ചു. റഷ്യ എണ്ണ വാങ്ങുന്നതു തുടര്‍ന്നാല്‍…
Read More » -
ബലൂചിസ്ഥാനിൽ ആക്രമണം നടത്തിയത് 24 കാരി ആസിഫയും മറ്റൊരു യുവതിയും, ഐഎസ്‌ഐ ആസ്ഥാനം ആക്രമിച്ചത് ആസിഫ… വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് ബിഎൽഎ!! വിഘടനവാദികൾ ചാവേറാകാൻ നോട്ടമിടുന്നത് സാധാരണക്കാരെയും താഴ്ന്ന വരുമാനക്കാരെയുമെന്ന് ഖ്വാജ ആസിഫ്, 40 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ140 ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടത്തിയ സംഘർഷത്തിൽ ചവേർ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ടാണ് ബിഎൽഎ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ചാവേറുകളിലൊരാൾ 24കാരിയായ ആസിഫ മെംഗാൾ ആണെന്ന് തിരിച്ചറിഞ്ഞു. ഇവർ ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിയാണെന്നും 21-ാം വയസിൽ ബിഎൽഎയിൽ ചേർന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. 21ാം വയസിൽ ബിഎൽഎയിൽ ചേർന്ന ഇവർ സ്വന്തം താത്പര്യത്തിൽ ആണ് ചാവേർ ആയതെന്നാണ് റിപ്പോർട്ട്. ശനിയാഴ്‌ച നുഷ്‌കിയിലെ ഐഎസ്‌ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫയായിരുന്നു. അതേസമയം രണ്ടാമതെ സ്ത്രീയെ ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതേസമയം ബലൂചിസ്ഥാനിൽ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 50 ലേറെ സൈനികരും പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ‘ഓപ്പറേഷൻ ഹെറോഫ് 2 ” എന്ന പേരിൽ സുരക്ഷാ സേനയ്‌ക്കെതിരെ ബലൂച് വിമതർ അക്രമം അഴിച്ചുവിട്ടത്. ഇതിന് മറുപടിയായി പാക്കിസ്ഥാൻ സുരക്ഷാ സേന 40 മണിക്കൂർ നീണ്ടുനിന്ന…
Read More » -
റഫാ അതിര്‍ത്തി തുറന്നു; ട്രംപിന്റെ ഗാസ പദ്ധതിയില്‍ ഇനിയെന്ത്? ഹമാസ് ആയുധം താഴെവച്ചില്ലെങ്കില്‍ വീണ്ടും യുദ്ധമെന്ന് ഇസ്രയേല്‍; മരുമകന്റെ ‘ന്യൂ ഗാസ’ പദ്ധതിയില്‍ കെട്ടിടങ്ങള്‍ മാത്രം; എങ്ങനെ ജീവിക്കുമെന്ന് പലസ്തീനികള്‍; പശ്ചിമേഷ്യ വീണ്ടും ചര്‍ച്ചയില്‍
ഈജിപ്തുമായുള്ള റഫ അതിര്‍ത്തി തുറന്നതോടെ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി അടുത്ത ഘട്ടത്തിലേക്ക്. ഹമാസ് നിരായുധീകരിക്കപ്പെടുമോ എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ട്രംപിനു മുന്നില്‍ ഇപ്പോഴും പരിഹരിക്കാതെ കിടക്കുന്നത്. ഹമാസിന്റെ ആക്രമണങ്ങളും ഇസ്രയേലിന്റെ തിരിച്ചടിയും ഗാസയെ ഇപ്പോഴും കൊലക്കളമാക്കുന്നു. ഹമാസ് നിരായുധീകരിക്കാന്‍ വിസമ്മതിച്ചാല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ പദ്ധതിയുടെ പശ്ചാത്തലവും പരിഹരിക്കപ്പെടാന്‍ ബാക്കിയുള്ള പ്രധാന വിഷയങ്ങളും എന്തൊക്കെയാണ്? എന്താണ് ഗാസയ്ക്കായുള്ള ട്രംപിന്റെ പദ്ധതി? സെപ്റ്റംബറില്‍, ട്രംപ് ഒരു പ്രാഥമിക വെടിനിര്‍ത്തലിനായുള്ള 20 ഇന പദ്ധതിയും തുടര്‍ന്ന് വിപുലമായ പരിഹാരത്തിലേക്കുള്ള നടപടികളും രൂപരേഖയായി അവതരിപ്പിച്ചു. ഹമാസ് നിരായുധീകരിക്കപ്പെടണമെന്നും ഗാസയില്‍ ഭരണപരമായ പങ്കൊന്നും വഹിക്കരുതെന്നും, ഇസ്രായേല്‍ തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കണമെന്നും, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ പ്രദേശത്തിന്റെ വിപുലമായ പുനര്‍നിര്‍മ്മാണം നടത്തണമെന്നും കരാര്‍ ആവശ്യപ്പെടുന്നു. പദ്ധതിയുടെ എല്ലാ കാര്യങ്ങളിലും ഇരുപക്ഷവും ഇതുവരെ പൂര്‍ണമായി യോജിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്രതലത്തില്‍ ഇതിന് വ്യാപകമായ അംഗീകാരം ലഭിച്ചു. ഒക്ടോബര്‍ 9-ന് ഇസ്രായേലും ഹമാസും പദ്ധതിയുടെ ആദ്യ…
Read More » -
പിന്‍മാറ്റം തീക്കളി; ഇന്ത്യ-പാക് മത്സര മൂല്യം 4500 കോടി രൂപയുടേത്; 10 സെക്കന്‍ഡ് പരസ്യത്തിന് 40 ലക്ഷംവരെ; മറ്റൊരു മത്സരത്തിനും ഈ മൂല്യമില്ല; ജിയോ സ്റ്റാര്‍ അടക്കം പണം തിരികെ ചോദിക്കും; പാകിസ്താന്‍ ടീമിനെ തകര്‍ക്കുന്ന നീക്കമെന്നും മുന്നറിയിപ്പ്; വരും മണിക്കൂറുകള്‍ നിര്‍ണായകം
ന്യൂഡല്‍ഹി: ആധുനിക ക്രിക്കറ്റ് സമ്പദ്വ്യവസ്ഥയില്‍ ചില മത്സരങ്ങള്‍ വെറും ട്രോഫികളേക്കാള്‍ മൂല്യമുള്ളവയാണ്. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം വെറുമൊരു മത്സരക്രമം മാത്രമല്ല; അത് ടൂര്‍ണമെന്റിനെ സാമ്പത്തികമായി താങ്ങിനിര്‍ത്തുന്ന ചാലകശക്തിയാണ്. സംപ്രേക്ഷണ മൂല്യം വര്‍ദ്ധിപ്പിക്കാനും, സ്വന്തമായി വരുമാനം കണ്ടെത്താന്‍ ശേഷിയില്ലാത്ത മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സബ്സിഡി നല്‍കാനും ഈ മത്സരം സഹായിക്കുന്നു. അതുകൊണ്ട് തന്നെ, ലോകകപ്പില്‍ പങ്കെടുക്കാമെങ്കിലും ഇന്ത്യക്കെതിരെ കളിക്കില്ലെന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാടിന് ഐസിസി (ഐസിസി) നല്‍കിയ മറുപടി കേവലം ഒരു പ്രസ്താവനയല്ല, മറിച്ച് കടുത്ത മുന്നറിയിപ്പാണ്. ഈ തീരുമാനം ക്രിക്കറ്റ് ലോകത്തെയും പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാവിയെയും എങ്ങനെ ബാധിക്കുമെന്ന് ഐസിസി ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഇത് വെറും രാഷ്ട്രീയമല്ലഇത് പണത്തിന്റെ കാര്യമാണ്, അതും വലിയൊരു തുകയുടെ. 500 ദശലക്ഷം ഡോളറിന്റെ മത്സരം (4,500 കോടി) ഇന്ത്യ-പാകിസ്ഥാന്‍ ടി20 മത്സരം കുറഞ്ഞത് 500 ദശലക്ഷം ഡോളര്‍ (ഏകദേശം 4,500 കോടി രൂപ) മൂല്യമുള്ളതാണെന്ന് കണക്കാക്കപ്പെടുന്നു. സംപ്രേക്ഷണ അവകാശം, പരസ്യങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ്,…
Read More » -
ഗ്രാമിയില്‍ തിളങ്ങി ദലൈലാമയും സ്പില്‍ബര്‍ഗും; ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ വേദിയില്‍ പ്രതികരിച്ച് കലാകാരന്‍മാര്‍
ഗ്രാമി പുരസ്‌കാരങ്ങളില്‍ ചരിത്രം. ടിബറ്റന്‍ ആത്മീയ ഗുരു ദലൈലാമയ്ക്കും അമേരിക്കന്‍ ഫിലിം മേക്കര്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനും പുരസ്‌കാരം. കെ പോപ്പിനും പുരസ്‌കാരകത്തിളക്കം. മികച്ച ഓഡിയോ ബുക്ക് , നറേഷന്‍, സ്റ്റോറി ടെല്ലിങ് ആന്‍ഡ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് ദലൈലാമയുടെ പുരസ്‌കാരനേട്ടം. ‘മ്യൂസിക് ഫോര്‍ ജോണ്‍ വില്യംസ്’ മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയതോടെയാണ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ആദ്യ ഗ്രാമി സ്വന്തമാക്കിയത്. മികച്ച ഗാനത്തിനുള്ള പുരസ്‌കാരമാണ് ‘കെ-പോപ്പ് ഡീമണ്‍ ഹണ്ടേഴ്‌സ്’ ലെ ‘ഗോള്‍ഡന്‍’ എന്ന ഗാനം നേടിയത്. കരിയറിലെ ആദ്യ ഗ്രാമി പുരസ്‌കാരം നേടി ലേഡി ഗാഗ. ആബ്ര കാ ഡാബ്രയിലൂടെ ഡാന്‍സ് പോപ്പ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് നേട്ടം. റാപ്പ് കാറ്റഗറിയില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കെന്‍ഡ്രിക് ലാമര്‍. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനാണ് ബാഡ് ബണ്ണിക്ക് പുരസ്‌കാരം. ആല്‍ബം ഓഫ് ദി ഇയര്‍ പുസ്‌കാരം സ്വന്തമാക്കാന്‍ കടുത്ത മല്‍സരമാണ് മൂവരും നടത്തുന്നത്. പുലിറ്റ്സ്റ്റര്‍ പ്രൈസ് വിജയ് കൂടിയായ ലാമര്‍ക്ക് ഗ്രാമിയില്‍ 9…
Read More » -
കുപ്രസിദ്ധ ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം വെളിപ്പെടുത്തണം, മെയിലിൽ പരാമർശിക്കുന്നതുപോലെ എന്ത് ഉപദേശമാണ് അദ്ദേഹത്തിൽ നിന്ന് മോദി സ്വീകരിച്ചത്? വിഷയം പാർലമെന്റിൽ എടുത്തിടാൻ പ്രതിപക്ഷം
ന്യൂഡൽഹി: അന്തരിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ട സംഭവം പാർലമെന്റിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം. ഈ വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ലൈംഗിക കുറ്റവാളിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കുപ്രസിദ്ധ കുറ്റവാളിയായ എപ്സ്റ്റീനുമായി മോദിക്കുള്ള ബന്ധമെന്താണ്? മെയിലിൽ പരാമർശിക്കുന്നതുപോലെ എന്ത് ഉപദേശമാണ് അദ്ദേഹത്തിൽ നിന്ന് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും. അതേസമയം എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളിലാണ് മോദിയുടെ പേര് പരാമർശിക്കുന്നത്. എപ്സ്റ്റീന്റെ ഒരു ഇ മെയിലിൽ മോദിയുടെ പേര് പറയുന്നുണ്ട്. തന്റെ ഉപദേശം സ്വീകരിച്ച്, മോദി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനുവേണ്ടി 2017ൽ ഇസ്രയേൽ സന്ദർശിച്ചുവെന്നും അത് ഗുണം ചെയ്തുവെന്നുമാണ് എപ്സ്റ്റീന്റേതായി പുറത്തുവന്ന മെയിലിൽ പറയുന്നത്. എന്നാൽ സന്ദർശനത്തിന്റെ പിന്നിലെ കാര്യങ്ങളോ എന്ത് ഗുണം ലഭിച്ചുവെന്നത് സംബന്ധിച്ചോ മെയിലിൽ പരാമർശമില്ല. എപ്സ്റ്റീൻ ഫയലുകളിൽ മോദിയുടെ പേര് പരാമർശിച്ചത്…
Read More »