World
-
പാക്കിസ്ഥാന്റെ ഇടനില സംശയകരം, അമേരിക്ക സ്വന്തം താത്പര്യങ്ങൾക്കായി പാക്കിസ്ഥാന്റെ മധ്യസ്ഥത ഉപയോഗിക്കുന്നു!! ലെബനനിൽ ഇതുവരെ 250 പേർ കൊല്ലപ്പെട്ടു, ലക്ഷ്യം ലിതാനി നദിയുടെ തെക്കുഭാഗത്ത് ഹെസ്ബുള്ളയുടെ സാന്നിധ്യം അവസാനിപ്പിക്കുക- റൂവെൻ അസർ
ന്യൂഡൽഹി: യുഎസ്–ഇറാൻ സന്ധി ചർച്ചകളിൽ പാക്കിസ്ഥാൻ വഹിക്കുന്ന മധ്യസ്ഥതയിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവെൻ അസർ. ഇസ്ലാമാബാദിനെ “വിശ്വസനീയ കളിക്കാരനായി കാണുന്നില്ലെന്നു, അമേരിക്ക സ്വന്തം താൽപര്യങ്ങൾക്കായി പാക്കിസ്ഥാന്റെ സഹായം ഉപയോഗിക്കുന്നതാണെന്നും വാർത്താ ഏജൻസിയായ ANI-യോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ഏപ്രിൽ 11-ന് നടക്കാനിരിക്കുന്ന യുഎസ്– ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് മുന്നോടിയായി ആയിരുന്നു ഈ പ്രതികരണം. ഇതിനിടെ യുദ്ധ ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇസ്ലാമാബാദിലേക്ക് പോകാനിടയുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗാസ യുദ്ധവിരാമ ചർച്ചകളിൽ മുമ്പ് ഖത്തർ, തുർക്കി പോലുള്ള രാജ്യങ്ങളെ യുഎസ് ഉപയോഗിച്ച മാതൃകയുമായി പാക്കിസ്ഥാന്റെ പങ്ക് താരതമ്യം ചെയ്യാമെന്നും അംബാസഡർ ചൂണ്ടിക്കാട്ടി. ഫലത്തിൽ യുഎസിനൊപ്പം ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് ഇസ്രായേലിന് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ലെബനനിലെ സാഹചര്യം ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് റൂവെൻ അസർ വ്യക്തമാക്കി. തെക്കൻ ലെബനനിൽ നിന്ന് ഹെസ്ബുള്ളയുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും അദ്ദേഹം…
Read More » -
ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് ട്രംപിന്റെ പിൻതുണയോടെ?, ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, യുഎസ്– ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂർ തികയും മുൻപ്തന്നെ പുതിയ സംഘർഷം
തെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ട് ആഴ്ചത്തെ യു എസ്–ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ പശ്ചിമേഷ്യയിൽ പുതിയ സംഘർഷാവസ്ഥ. ഇസ്രായേൽ ലെബനനിൽ തുടരുന്ന സൈനികാക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗോള ഇന്ധന ഗതാഗതത്തിന്റെ പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് അടച്ചത് ലോകവ്യാപകമായി എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഈ കടലിടുക്ക് വീണ്ടും തുറക്കാമെന്ന് ഇറാൻ മുൻപ് സമ്മതിച്ചിരുന്നുവെങ്കിലും, ലെബനനിലെ സാഹചര്യം ചൂടുപിടിച്ചതോടെ ഇറാൻ നിലപാട് കടുപ്പിച്ചതായാണ് സൂചന. ഫാർസ് ന്യൂസ് ഏജെൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇസ്രായേൽ ലെബനനിൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇറാൻ ഈ നീക്കം സ്വീകരിച്ചത്. ഇതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ്– ഇറാൻ വെടിനിർത്തൽ കരാറിനെ പിന്തുണച്ചെങ്കിലും, അതിൽ ലെബനൻ ഉൾപ്പെടുന്നില്ലെന്ന് വ്യക്തമാക്കി. “ഇറാൻ കടലിടുക്ക് തുറക്കുകയും മേഖലയിലെ ആക്രമണങ്ങൾ നിർത്തുകയും ചെയ്യുന്നുവെങ്കിൽ ട്രംപിന്റെ…
Read More » -
ലെബനിലെങ്ങും ഇസ്രയേൽ വ്യോമാക്രമണം;89 ആളുകളോളം കൊല്ലപ്പെട്ടു; 700-ൽപ്പരം പേർക്ക് പരിക്ക്; ഹോർമൂസിൽ വീണ്ടും പ്രതിസന്ധി; അമേരിക്ക- ഇറാൻ വെടിനിർത്തൽ നിലനിൽക്കുമോ?
ബെയ്റൂത്ത്: യു.എസ്–ഇറാൻ വെടിനിർത്തൽ ധാരണയുടെ ഭാവിയെ ആശങ്കയിലാഴ്ത്തി ലെബനനിൽ വ്യാപക വ്യോമാക്രമണം നടത്തി ഇസ്രയേൽ . ആക്രമണങ്ങളിൽ കുറഞ്ഞത് 89 പേർ കൊല്ലപ്പെട്ടതായും 700-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെയ്റൂത്ത് ഉൾപ്പെടെ ലെബനനിലെ നൂറോളം ഇടങ്ങളിലാണ് വ്യോമാക്രമണം നടന്നത്.അതിനുള്ള തിരിച്ചടിയായി ഹിസ്ബുള്ള ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ആക്രമണങ്ങളെ “കാടത്തം” എന്നു വിശേഷിപ്പിച്ച് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ രംഗത്തെത്തി. നിരവധി കെട്ടിടങ്ങൾ തകർന്നതോടെ ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. ടയർ നഗരത്തിലെ ജനവാസ മേഖലയിലുള്ള ബഹുനില കെട്ടിടം സ്‌ഫോടനത്തിൽ തകർന്നതും സമീപ പ്രദേശങ്ങൾ പുകമഞ്ഞിൽ മുങ്ങിയതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിന് മുൻപ് പ്രദേശവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ പ്രതിരോധസേന മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ലെബനനിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം നിയന്ത്രിച്ചതായി റിപ്പോർട്ടുണ്ട്. വെടിനിർത്തൽ ധാരണയിലെ പ്രധാന വ്യവസ്ഥകളിലൊന്നായ കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഇതോടെ ബാധിക്കപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. ഇന്ന്…
Read More » -
‘ലബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ അവസാനിപ്പിക്കണം; അതിന് തയ്യാറായില്ലെങ്കിൽ ടെൽ അവീവിനെ ലക്ഷ്യമിടും‘: ഇറാൻ
ന്യൂഡൽഹി: ലബനനിലെ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രയേൽ നഗരമായ ടെൽ അവീവിനെ ലക്ഷ്യമിടുമെന്ന് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഇറാന്റെ ഈ നീക്കം. തെക്കൻ ലബനനിലെ സൈനിക നടപടി നിർത്തിയില്ലെങ്കിൽ, തങ്ങളുടെ മിസൈൽ യൂണിറ്റുകൾ ടെൽ അവീവിൽ ആക്രമണം നടത്തുമെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഈ താക്കീത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് പ്രഖ്യാപിച്ച വെടിനിർത്തലിനെ ചൊല്ലി ഇസ്രയേലും പാകിസ്താനും വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലബനന് ബാധകമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറയുന്നത് വെടിനിർത്തൽ കരാറിൽ ലബനനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ്. ഇതിനിടെ തെക്കൻ ലബനനിലെ നഗരങ്ങളിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇസ്രയേൽ സൈന്യം പുതിയ…
Read More » -
‘ഈ വെടിനിർത്തൽ കരാർ യുദ്ധത്തിന്റെ അവസാനമല്ല, താൽക്കാലിക തന്ത്രപരമായ ഇടവേള മാത്രം, ഞങ്ങളുടെ കൈകൾ ഇപ്പോഴും ട്രിഗറിലാണ്’- ഇറാൻ
ടെഹ്റാൻ: ഇറാൻ- അമേരിക്ക സംഘർഷത്തിനിടെ നിർണായകമായ വഴിത്തിരിവായി രണ്ട് ആഴ്ച നീളുന്ന വെടിനിർത്തലിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ച പിന്നാലെ രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങൾക്കും ഉടൻ വെടിനിർത്താൻ നിർദേശം നൽകി ഇറാന്റെ സുപ്രീം നേതാവായ മൊജ്താബ ഖമനേയി. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും, താൽക്കാലിക തന്ത്രപരമായ ഇടവേള മാത്രമാണെന്നും തെഹ്‌റാൻ വ്യക്തമായി മുന്നറിയിപ്പ് നൽകി. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി വഴി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, “യുദ്ധം അവസാനിച്ചിട്ടില്ല. എങ്കിലും സുപ്രീം നേതാവിന്റെ നിർദ്ദേശപ്രകാരം എല്ലാ സൈനിക വിഭാഗങ്ങളും വെടിനിർത്തണം” എന്ന് ഖമേനി വ്യക്തമാക്കി. അതേസമയം വെടിനിർത്തൽ നിലവിൽ വന്നിട്ടും, രാജ്യത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളിൽ യാതൊരു കുറവും വരുത്തില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നതെന്നും വിലയിരുത്തലുകളുണ്ട്. ഇതോടൊപ്പം തന്നെ, അമേരിക്കയോ ഇസ്രയേലോ ചെറിയൊരു പിഴവെങ്കിലും നടത്തുകയാണെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. “ഈ യുദ്ധവിരാമം യുദ്ധത്തിന്റെ അവസാനമെന്നർത്ഥമല്ല. ഞങ്ങളുടെ കൈകൾ ഇപ്പോഴും…
Read More » -
ഇറാഖിൽ ഭീകരർ തട്ടികൊണ്ടുപോയ അമേരിക്കൻ പത്രപ്രവർത്തകയെ മോചിപ്പിച്ചെന്ന് അമേരിക്ക; അതിയായ സന്തോഷമെന്നും ഇറാഖിലെ ഉദ്യോഗസ്ഥർക്ക് നന്ദിയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി
വാഷിംഗ്ടൺ: ഇറാഖിൽ നിന്ന് തട്ടിക്കൊണ്ടുപോയ അമേരിക്കൻ പത്രപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. കിറ്റിൽസണിന്റെ ഇറാഖിൽ നിന്ന് മടങ്ങിവരവ് ഉറപ്പാക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് റൂബിയോ പറഞ്ഞു. “ഇറാഖിലെ ബാഗ്ദാദിനടുത്ത് വിദേശ ഭീകര സംഘടനയായ കതൈബ് ഹിസ്ബല്ലയിലെ അംഗങ്ങൾ അടുത്തിടെ തട്ടിക്കൊണ്ടുപോയ അമേരിക്കൻ പത്രപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, യുദ്ധ വകുപ്പ്, ഒന്നിലധികം ഏജൻസികളിലെ യുഎസ് ഉദ്യോഗസ്ഥർ, ഇറാഖി സുപ്രീം ജുഡീഷ്യൽ കൗൺസിൽ, ഇറാഖി പങ്കാളികൾ എന്നിവർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നന്ദി അറിയിക്കുന്നു.”എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു,
Read More » -
‘ലെബനനിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ട്’- പാക് പ്രധാനമന്ത്രി!! രണ്ടാഴ്ചത്തെ വെടിനിർത്തൽ ലെബനാൻ ഉൾക്കൊള്ളുന്നില്ല- ബെഞ്ചമിൻ നെതന്യാഹു…പാക്കിസ്ഥാനെ തള്ളി ഇസ്രയേൽ
ടെൽ അവീവ്: ലെബനനിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ടെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വാക്കുകൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രണ്ടാഴ്ചത്തെ വെടിനിർത്തൽ ലെബനാൻ ഉൾക്കൊള്ളുന്നില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് പിന്തുണ അറിയിച്ച നെതന്യാഹു, എന്നാൽ രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനാൻ ഉൾപ്പെടില്ലെന്നു അറിയിക്കുകയായിരുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഇസ്രയേലിന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് നെതന്യാഹുവിന്റെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്. ‘ഇറാൻ ഹോർമുസ് തുറന്നുതരികയും യുഎസ്, ഇസ്രായേൽ, മേഖലയിലെ മറ്റ് രാജ്യങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ, രണ്ട് ആഴ്ചത്തേക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നു’ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. അതുപോലെ ഇറാന്റെ ഭീകര ഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രായേലും പിന്തുണയ്ക്കുന്നു. ചർച്ചകളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നെന്ന് യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. ‘ഇറാൻ ഇനി അമേരിക്കയ്ക്കും ഇസ്രായേലിനും അറബ്…
Read More » -
10 ഉപാധികൾ ചർച്ചകളിലൂടെ അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിക്കുകയുള്ളൂ- ഇറാൻ!! ഉപാധികൾ അംഗീകരിച്ച് അമേരിക്ക, നിയമവിരുദ്ധ യുദ്ധത്തിൽ ശത്രുവിന് ചരിത്രപരമായ, തകർപ്പൻ പരാജയം സംഭവിച്ചു- ദേശീയ സുരക്ഷാ കൗൺസിൽ… അമേരിക്കയുടെ വിജയമെന്ന് ട്രംപ്, യുഎസ് മറച്ചു വച്ച ഉപാധികൾ പുറത്തുവിട്ട് ഇറാൻ
ടെഹ്‌റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇനി രണ്ടാഴ്ചത്തേക്ക് സമാധാനത്തിന്റെ നാളുകൾ. ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിച്ചതോടെ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ വിജയം അവകാശപ്പെട്ട് യുഎസും ഇറാനും രംഗത്തെത്തി. ഇറാനിയൻ ജനതയ്ക്കെതിരായ നിയമവിരുദ്ധ യുദ്ധത്തിൽ ശത്രുവിന് ചരിത്രപരമായ, തകർപ്പൻ പരാജയം സംഭവിച്ചിരിക്കുന്നുവെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ ഒരു വലിയ വിജയം കൈവരിക്കുകയും അമേരിക്കയെ തങ്ങളുടെ പത്തിന ഉപാധികൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തുവെന്നും അവർ അവകാശപ്പെട്ടു. പത്ത് ഉപാധികൾ ചർച്ചകളിലൂടെ അംഗീകരിക്കുമ്പോൾ മാത്രമേ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിക്കുകയുള്ളൂ എന്നും സുരക്ഷാ കൗൺസിൽ അറിയിച്ചു. ‘വിജയത്തിൽ എല്ലാ ഇറാൻ ജനതയെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ വിജയത്തിന്റെ വിശദാംശങ്ങൾ അന്തിമമാകുന്നതുവരെ അധികാരികളുടെ ഭാഗത്തുനിന്ന് ക്ഷമയും വിവേകവും ആവശ്യമാണെന്നും ഇറാനിയൻ ജനതയുടെ ഐക്യവും ഐക്യദാർഢ്യവും നിലനിർത്തണമെന്നും അഭ്യർഥിക്കുന്നു’, പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഇറാന്റെ ഉപാധികൾക്കുമേലുള്ള ചർച്ചകൾ ഏപ്രിൽ 11-ന് ഇസ്ലാമാബാദിൽ ആരംഭിക്കുമെന്നും വെടിനിർത്തൽ കാലപരിധി നീട്ടാൻ സാധ്യതയുണ്ടെന്നും ഇറാന്റെ…
Read More » -
ആശ്വാസം; രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറായി അമേരിക്ക; ഹൊർമൂസ് എത്രയും പെട്ടെന്ന് തുറക്കണമെന്ന് ഇറാനോട് ട്രംപ്
വാഷിങ്ടൺ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനസമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് ഇറാൻ എത്രയും വേഗം തുറന്നുകൊടുക്കണമെന്ന കർശന ഉപാധിയോടെയാണ് ഈ വെടിനിർത്തലെന്നും ട്രംപ് വ്യക്തമാക്കി. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രംപ് തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി അറിയിച്ചു. ‘ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങൾ നിർത്തിവെക്കാൻ പാക് നേതാക്കൾ അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്ക് ഉടൻതന്നെ തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാണെങ്കിൽ, രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കും’.- ട്രംപ് കുറിച്ചു. ഇറാനെതിരായ സൈനിക നീക്കത്തിനുള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് നേരത്തെ ട്രംപിനോട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് അഭ്യർഥിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറന്നുകൊടുക്കണമെന്ന് അദ്ദേഹം ഇറാനോടും ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം…
Read More » -
ചൈനയും റഷ്യയും ഉടക്കി; ഹോര്‍മൂസ് തുറക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള നീക്കം പാളി; യുഎന്‍ സഭയില്‍ ബഹ്‌റൈന്‍ കൊണ്ടുവന്ന പ്രമേയത്തെ വീറ്റോ ചെയ്തു; കപ്പല്‍ ഗതാഗതത്തിലെ പ്രതിസന്ധി തുടരും
യുഎന്‍: ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ഗതാഗതം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യുഎന്‍ പ്രമേയത്തെ ചൈനയും റഷ്യയും വീറ്റോ ചെയ്തു. സുപ്രധാനമായ ഈ ജലപാത സുരക്ഷിതമാക്കുന്നതില്‍ അമേരിക്കയോടൊപ്പം ചേരാന്‍ ലോകസഭയിലെ യുഎസ് അംബാസഡര്‍ ‘ഉത്തരവാദിത്തമുള്ള രാഷ്ട്രങ്ങളോട്’ ആഹ്വാനം ചെയ്തു. ബഹ്റൈന്‍ അവതരിപ്പിച്ച പ്രമേയത്തെ 15 അംഗ രക്ഷാസമിതിയില്‍ 11 പേര്‍ അനുകൂലിച്ചു. ചൈനയും റഷ്യയും എതിര്‍ത്തു. രണ്ട് രാജ്യങ്ങള്‍ വിട്ടുനിന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന തന്റെ അന്ത്യശാസനം ഇറാന്‍ അംഗീകരിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്ത സാഹചര്യത്തില്‍, ‘ഒരു പരിഷ്‌കൃതി മുഴുവന്‍ ഇന്ന് രാത്രി മരിക്കും’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതു മുതല്‍ എണ്ണവില കുതിച്ചുയരുകയാണ്. അഞ്ച് ആഴ്ചയിലേറെയായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ, ലോകത്തെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോയിരുന്ന പാതയായ കടലിടുക്ക് ടെഹ്റാന്‍ വലിയ തോതില്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. സമിതിയിലെ ഒരു സ്ഥിരം അംഗത്തിന്റെ നെഗറ്റീവ് വോട്ട് കാരണം കരട്…
Read More »