World
-
അഞ്ചുവർഷത്തിനുള്ളിൽ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക 50000 കോടി ഡോളറിൻറെ സാധനങ്ങൾ!! ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപഴം എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല, അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കും… ഇന്ത്യ- യുഎസ് സംയുക്ത പ്രസ്താവന പുറത്ത്
ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമായതിനു പിന്നാലെ കരാറു സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ പരമാവധി നികുതി 18 ശതമാനമാക്കി കുറച്ചു. അതുപോലെ അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കും. അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉൾപ്പെടെ കാർഷിക വിഭവങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുണ്ടാകും. അതേസമയം റഷ്യൻ എണ്ണ സംബന്ധിച്ച് കരാറിൽ യാതൊരു വിധ പരാമർശവുമില്ല അഞ്ചുവർഷത്തിനുള്ളിൽ 50000 കോടി ഡോളറിൻറെ സാധനങ്ങൾ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. കാർഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്. ചില അമേരിക്കൻ വിളകൾക്ക് തീരുവ കുറയ്ക്കും. മണിച്ചോളം, സോയബീൻ എണ്ണ, പിസ്ത, കശുവണ്ടി, ബദാം, പഴങ്ങൾ എന്നിവയ്ക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകുമെന്ന് യുഎസ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.…
Read More » -
ജയ് വിളിച്ചതും ഓശാന പാടിയതുമെല്ലാം വെറുതെയായി പാക്കിസ്ഥാനെ… ട്രംപ് പാലം വലിച്ചു!! യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട ഭൂപടത്തിൽ പാക്ക് അധിനിവേശ കശ്മീർ ഉൾപ്പെടെയുള്ളവ ഇന്ത്യയുടെ ഭാഗം, ചൈന സ്വന്തമെന്നു പറയുന്ന അക്സായ് ചിന്നും ഇന്ത്യയ്ക്ക് സ്വന്തം…
ന്യൂഡൽഹി: ഇന്ത്യയും യുഎസും വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെ സുപ്രധാന രാഷ്ട്രീയ നീക്കവുമായി ട്രംപ് ഭരണകൂടം. വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതിനിടെ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട ഭൂപടത്തിൽ, പാക്ക് അധിനിവേശ കശ്മീർ ഉൾപ്പെടെയുള്ള ജമ്മു കശ്മീർ മുഴുവനായും ഇന്ത്യയുടെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ, ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന അക്സായ് ചിന്നും ഈ ഔദ്യോഗിക ഭൂപടത്തിൽ ഇന്ത്യയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം യുഎസിന്റെ ഈ പുതിയ നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് പലരും നിരീക്ഷിക്കപ്പെടുന്നത്. മുൻപ് യുഎസോ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ പുറത്തുവിട്ട ഭൂപടങ്ങളിൽ പാക്കിസ്ഥാന്റെ ആശങ്കകൾ കണക്കിലെടുത്ത് പാക്ക് അധിനിവേശ കശ്മീരിനെ വ്യക്തമായി വേർതിരിച്ച് രേഖപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഏറ്റവും പുതിയ ഭൂപടം പാക്കിസ്ഥാന്റെ അവകാശവാദങ്ങളെ പാടേ തള്ളിക്കളയുകയാണ്. 2020ൽ ജമ്മു കശ്മീർ, ലഡാക്കിന്റെ ചില ഭാഗങ്ങൾ, ഗുജറാത്തിലെ ജുനഗഡ്, മാനവദർ, സർ ക്രീക്ക് എന്നിവ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാൻ പുതിയ രാഷ്ട്രീയ…
Read More » -
‘എങ്ങനെയാണ് ഒരു വാട്സ് ആപ്പ് സന്ദേശം വൈഭവിനെ ആക്രമണകാരിയാക്കിയത്? ഫൈനലിന് 48 മണിക്കൂര്‍ മുമ്പ് കിട്ടിയ മെസേജിന് മറുപടി ‘യേസ് സര്’! പിന്നെ നാം കണ്ടതെല്ലാം വെടിക്കെട്ട്; ഇടംകൈയന്‍ പേസര്‍മാരെ തെരഞ്ഞുപിടിച്ച് അടിച്ചത് എന്തുകൊണ്ട്?
ന്യൂഡല്‍ഹി: അഫ്ഗാനെതിരായ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ സെമി ഫൈനല്‍ മത്സരത്തിന്റെ വിജയാഘോഷം നടക്കുന്നു. ഇന്ത്യയുടെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷന്‍ എത്തി. ഒരുപക്ഷേ, ഫൈനലിലെ വൈഭവിന്റെ മിന്നും പ്രകടനത്തിന്റെ പ്രചോദനം ആ സന്ദേശമായിരുന്നിരിക്കാം. അതു മറ്റാരുമായിരുന്നില്ല, കുട്ടിക്കാലത്തെ പരിശീലകനും ഉപദേശകനുമൊക്കെയായ മനീഷ് ഓജയുടേതായിരുന്നു! സന്ദേശം ഇതായിരുന്നു: ‘നീ ഗംഭീരമായി ബാറ്റ് ചെയ്യുന്നുണ്ട്, പക്ഷേ സെഞ്ച്വറി ഇപ്പോഴും അകന്നു നില്ക്കുന്നു. രഞ്ജി ട്രോഫി ഒഴികെ പങ്കെടുത്ത മിക്കവാറും എല്ലാ ടൂര്‍ണമെന്റുകളിലും ഒരു സെഞ്ച്വറിയെങ്കിലും നേടിയിട്ടുണ്ട്’. തന്റെ ആദ്യ ഐസിസി ഫൈനലിന് വെറും 48 മണിക്കൂര്‍ മാത്രം ബാക്കിയുള്ള 14 വയസുകാരനെ തളര്‍ത്താനുള്ള ഒന്നായിരുന്നില്ല ഇത്. സമസ്തിപൂരില്‍നിന്ന് അയച്ചുകൊടുത്ത വീഡിയോകളില്‍നിന്ന് ആ കുട്ടിയിലെ പ്രതിഭ തിരിച്ചറിഞ്ഞ ഓജയ്ക്ക് അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും നന്നായി അറിയാമായിരുന്നു. അതു സമ്മര്‍ദമായിരുന്നില്ല, മറിച്ചു പ്രോത്സാഹനമായിരുന്നു. ‘അവനെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയിലായിരുന്നില്ല അത്. അവന്റെ തന്നെ നിലവാരത്തെയും മുന്‍കാല റെക്കോര്‍ഡുകളെയും കുറിച്ച് ഞാനൊന്ന് ഓര്‍മ്മിപ്പിച്ചു…
Read More » -
ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്തു; ലോകകപ്പ് ഇന്ത്യന്‍ കൗമാരപ്പടയുടെ കൈയില്‍; അഭിനന്ദന പ്രവാഹവുമായി രാജ്യം; സ്ഥിരതയുടെയും പോരാട്ട വീര്യത്തിന്റെയും അടയാളമെന്ന് ബിസിസിഐ
ഹരാരെയിൽ നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടി. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഉയർത്തിയ 412 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. എല്ലാ അർത്ഥത്തിലും ആധിപത്യം പുലർത്തിയാണ് U19 ലോകകപ്പ് ഇന്ത്യ ഉയർത്തി. ടൂർണമെന്റിലുടനീളം ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഈ കിരീടനേട്ടം. Team India be like: Top karne ki aadat ho gayeli hai apun ko The 6th trophy for Team India in the ICC Men’s #U19WorldCup Watch the highlights https://t.co/nXMmxDoivS pic.twitter.com/VDeA2PH3Gh — Star Sports (@StarSportsIndia) February 6, 2026 പതിനാലുകാരനായ വിസ്മയ താരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. വെറും 80 പന്തിൽ നിന്ന് സൂര്യവംശി അടിച്ചുകൂട്ടിയത് 175 റൺസാണ്. ഈ ഇന്നിംഗ്സിന്റെ…
Read More » -
സമ്മര്‍ദമോ? പോയി പണി നോക്ക്; ഫൈനലില്‍ വൈഭവ് ഇറങ്ങിയത് കരുതിക്കൂട്ടി തന്നെ; റെക്കോഡുകള്‍ വരിവരിയായി പോക്കറ്റില്‍; ഫൈനലിലെ പ്രായം കുറഞ്ഞ സെഞ്ചുറിക്കാരന്‍
ന്യൂഡല്‍ഹി: അണ്ടര്‍ 19ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കൗമാര പ്രതിഭ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്. 55 പന്തില്‍ സെഞ്ചറി തികച്ച താരം അടുത്ത 16 പന്തില്‍ 150 റണ്‍സ് തികച്ചു. 80 പന്തില്‍ 175 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 55 പന്തിലെ സെഞ്ചറിയോടെ അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാമത്തെ അതിവേഗ സെഞ്ചറിയും വൈഭവിന്റെ പേരിലായി. ഓസ്ട്രേലിയയുടെ വില്‍ മലജ്സുക് (51 പന്തില്‍) ആണ് ഒന്നാമത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും പ്രായംകുറഞ്ഞ സെഞ്ചറിക്കാരനും വൈഭവ് തന്നെ. ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ ഇന്ത്യയ്ക്ക് തുടക്കിലേ നഷ്ടമായി. വൈഭവുമൊത്ത് 142 റണ്‍സിന്റെ കൂട്ട്കെട്ട് തീര്‍ത്ത ശേഷമാണ് മാത്രെ മടങ്ങിയത്. പിന്നാലെ സെമിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആരോണിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ ഒന്‍പത് റണ്‍സെടുക്കാനേ ആരോണിന് ഫൈനലില്‍ കഴിഞ്ഞുള്ളൂ. ഫൈനല്‍ വരെയുള്ള യാത്രയില്‍ മൂന്ന് അര്‍ധസെഞ്ചറികള്‍ സ്വന്തമാക്കിയപ്പോഴും ഒന്നും നൂറിലെത്തിക്കാന്‍ വൈഭവിനു കഴിഞ്ഞില്ല. ഇതിന്റെ ക്ഷീണം ഫൈനലില്‍ തീര്‍ത്തു. ഫൈനലില്‍ 80…
Read More » -
ഇസ്ലാമാബാദിൽ വൻ ചാവേറാക്രമണം: 31പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരുക്ക്; ;അടിയന്തരാവസ്ഥ പ്രഖാപിച്ച് പാക് ഭരണകൂടം
ഇസ്ലാമാബാദ്: പാകിസ്താന്റെ തലസ്ഥാന നഗരമായ ഇസ്ലാമാബാദിൽ ഷിയാ ആരാധനാലയത്തിൽ വൻ സ്ഫോടനം. ഷെഹ്സാദ് ടൗൺ മേഖലയിലെ ടർലായി ഇമാംബർഗാഹിലാണ് സംഭവം. സംഭവത്തിൽ 31 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. 169 പേർക്ക് പരിക്കേറ്റിട്ടുണ്ട് .ചാവേർ ആക്രമണമാണ് നടന്നതെന്നാണ് വിവരം. പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. സ്ഫോടനത്തിൽ പരിക്കേറ്റവരെ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഇസ്ലാമാബാദിലെ ജി 11 മേഖലയിലെ കോടതിയ്ക്ക് പുറത്ത് സ്ഫോടനം നടന്നിരുന്നു. അന്ന് 12 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read More » -
അമേരിക്കൻ പൗരന്മാർ ഈ നിമിഷം ഇറാൻ വിടണം, അമേരിക്കൻ– ഇറാനിയൻ ഇരട്ട പൗരത്വമുള്ളവർക്ക് പ്രത്യേക അപകടസാധ്യത’, ആശയവിനിമയ ബ്ലാക്ക്ഔട്ട് , ഗതാഗത തടസം, ചോദ്യം ചെയ്യൽ, അറസ്റ്റ് എന്നിവയ്ക്ക് സാധ്യത, വിമാന സർവീസുകൾ ഏതുനിമിഷവും പരിമിതപ്പെടും!! സുരക്ഷിതമാണെങ്കിൽ, അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം രാജ്യം വിടുക.., പൗരന്മാർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി
ടെഹ്റാൻ: മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ “ഉടൻ രാജ്യം വിടണം” എന്ന അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി. ആശയവിനിമയ ബ്ലാക്ക്ഔട്ട് വ്യാപകമാകുന്നതും ഗതാഗത തടസങ്ങളും ചോദ്യം ചെയ്യൽ, അറസ്റ്റ് സാധ്യതകൾ എന്നിവ വർധിക്കുന്നതും മുന്നറിയിപ്പിൽ പറയുന്നു. അതുപോലെ ഇറാനിൽ ഇന്റർനെറ്റ്, മൊബൈൽ, ലാൻഡ്ലൈൻ സേവനങ്ങൾ കർശനമായി നിയന്ത്രിക്കുന്നതായി എംബസി അറിയിച്ചു. പൊതുഗതാഗതം തടസപ്പെടുകയും നിരവധി റോഡുകൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. വിമാന സർവീസുകളും പരിമിതപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യമാണെന്നും അറിയിപ്പിൽ പറയുന്നു. “ഇന്റർനെറ്റ് പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട്. സുരക്ഷിതമാണെങ്കിൽ, അമേരിക്കൻ പൗരന്മാർ അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം രാജ്യം വിടുന്നത് പരിഗണിക്കണം,” യുഎസ് എംബസി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. യുഎസ് സർക്കാർ സഹായത്തെ ആശ്രയിക്കാതെ തന്നെ യാത്രാ പദ്ധതികൾ തയ്യാറാക്കണമെന്നും, വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാകാൻ സാധ്യതയുണ്ടെന്നും എംബസി അറിയിച്ചു. അതുപോലെ രാജ്യം വിടാൻ കഴിയാത്തവർ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും, ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കണമെന്നും പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും…
Read More » -
‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’; വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്ന് പിരിച്ചുവിട്ടതിനു പിന്നാലെ കുറിപ്പുമായി തരൂരിന്റെ മകന്; ജെഫ് ബെസോസിന്റെ ഇടപെടലില്‍ നഷ്ടമായത് ലക്ഷക്കണക്കിന് വരിക്കാരെ; തലമുതിര്‍ന്ന എഡിറ്റര്‍മാര്‍ രാജിവച്ചു; ഇതിഹാസ പത്രത്തിന്റെ ചിറകരിയുമ്പോള്‍
ന്യൂയോര്‍ക്ക്: ‘ജനാധിപത്യം ഇരുളില്‍ മരിക്കുന്നു’ (Democracy dies in darkness). 12 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ന്യൂസ് ഡസ്കില്‍നിന്നുള്ള ചിത്രം പങ്കുവച്ച് ശശി തരൂരിന്റെ മകന് ഇഷാന് തരൂര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ലോകമെമ്പാടും വായനക്കാരുള്ള വാഷിംഗ്ടണ്‍ പോസ്റ്റില്‍നിന്നു പിരിച്ചുവിടപ്പെട്ട മുന്നൂറു ജീവനക്കാരില്‍ ഒരാളാണ് ഇഷാന് തരൂര്‍. ‘ന്യൂസ്റൂമി’നെയും സഹപ്രവര്‍ത്തകരെയും ഓര്‍ത്തു ദുഖിക്കുന്നെന്നും ഇഷാന് കുറിച്ചു. ‘വാഷിംഗ്ടണ്‍ പോസ്റ്റിലെ ഭൂരിഭാഗം അന്താരാഷ്ട്ര വിഭാഗം ജീവനക്കാര്‍ക്കും മറ്റ് നിരവധി മികച്ച സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം എന്നെയും ഇന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഞങ്ങളുടെ ന്യൂസ് റൂമിനും, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തില്‍ പോസ്റ്റിനായി സേവനമനുഷ്ഠിച്ച നിസ്തുലരായ പത്രപ്രവര്‍ത്തകരെയും ഓര്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു. ഏതാണ്ട് 12 വര്‍ഷമായി എന്റെ സുഹൃത്തുക്കളും സഹകാരികളുമായിരുന്ന എഡിറ്റര്‍മാരും ലേഖകരും. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു’ തരൂര്‍ എക്സില്‍ കുറിച്ചു. 2017 മുതല്‍ ആരംഭിച്ച വേള്‍ഡ് വ്യൂ എന്ന കോളം കൈകാര്യം ചെയ്തിരുന്നത് ഇഷാന് ആയിരുന്നു. അമേരിക്കന്‍ മാധ്യമലോകത്ത്…
Read More » -
മസ്കിന്റെ സ്പേസ് എക്സില്‍ ചൈനീസ് രഹസ്യ നിക്ഷേപം? ഗുരുതര ആരോപണവുമായി സെനറ്റര്‍മാര്‍; അന്വേഷിക്കാന്‍ പെന്റഗണിനു നിര്‍ദേശം; അമേരിക്കയുടെ സൈനിക- രഹസ്യ അന്വേഷണ രംഗത്തും ആശങ്ക; നിക്ഷേപം എത്തിയത് വളഞ്ഞ വഴിയിലൂടെ
ന്യൂയോര്‍ക്ക്: ചൈനീസ് നിക്ഷേപകര്‍ രഹസ്യമായി ഓഹരികള്‍ കൈക്കലാക്കിയെന്ന ആരോപണങ്ങള്‍ക്കിടയില്‍, സ്പേസ് എക്സിനെക്കുറിച്ച് (space x) അടിയന്തര അന്വേഷണം നടത്താന്‍ രണ്ട് ഡെമോക്രാറ്റിക് യുഎസ് സെനറ്റര്‍മാര്‍ വ്യാഴാഴ്ച പെന്റഗണിനോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണു കത്തുനല്‍കിയതെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്പേസ് എക്സിലെ ചൈനീസ് നിക്ഷേപം ‘ദേശീയ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും പ്രധാനപ്പെട്ട സൈനിക, രഹസ്യാന്വേഷണ, സിവിലിയന്‍ നിര്‍മിതികളെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ടെന്നും’ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സെനറ്റര്‍മാരായ എലിസബത്ത് വാറനും ആന്‍ഡി കിമ്മുമാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് കത്തെഴുതിയത്. ചൈനയുമായി ബന്ധമുള്ള നിക്ഷേപകര്‍ സ്പേസ് എക്സ് ഓഹരികള്‍ വാങ്ങുന്നത് മറച്ചുവയ്ക്കാന്‍ കേമാന്‍ ഐലന്‍ഡ്സ് (Cayman Islands), ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍വഴി പണം എത്തിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകളും കോടതി മൊഴികളും ഉദ്ധരിച്ച് നിയമനിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്ക് സ്ഥാപിച്ച സ്പേസ് എക്സ്, അമേരിക്കയുടെ സൈനിക-രഹസ്യാന്വേഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. യുക്രൈന് പ്രതിരോധത്തെ പിന്തുണയ്ക്കുന്ന സ്റ്റാര്‍ലിങ്ക് എന്ന…
Read More » -
ട്രംപിലും മൂത്ത യുഎസ് ഭരണാധികാരികളെവരെ ഇന്ത്യ പുഷ്പം പോലെ നേരിട്ടിട്ടുണ്ട്, അതുകൊണ്ട് കൂടുതൽ വിരട്ടലും വിലപേശലുമൊന്നും ഇങ്ങോട്ടു വേണ്ട, ഇന്ത്യയ്ക്ക് പ്രതികൂലമായ കരാറാണെങ്കിൽ അംഗീകരിക്കില്ല, വേണമെങ്കിൽ ട്രംപിന്റെ ഭരണംതീരുംവരെ കാത്തിരിക്കാം- യുഎസിന് താക്കീത് നൽകി ഡോവൽ
ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ പ്രാബല്യത്തിൽ വന്നതായി ആദ്യം പ്രഖ്യാപിക്കുകയും വിജയം അമേരിക്കയ്ക്കാണെന്ന് ട്രംപ് ഭരണകൂടം കൊട്ടിഘോഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വ്യാപാരക്കരാർ ചർച്ചകളിൽ ഇന്ത്യ സ്വീകരിച്ചത് മുൻപെങ്ങുമില്ലാത്തവിധം കർക്കശ നിലപാടെന്ന് റിപ്പോർട്ട്. അമേരിക്കയുടെ വിരട്ടലും വിലപേശലും വേണ്ടെന്നും വേണമെങ്കിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകാലം തീരുംവരെ കാത്തിരിക്കാൻ തയാറാണെന്നും മോദി ഗവൺമെന്റ് ട്രംപ് ഭരണകൂടത്തെ ചർച്ചകളിൽ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട് അതേസമയം ട്രംപ് ഏറ്റവുമധികം പകരം തീരുവ ചുമത്തിയ രാജ്യമായിരുന്നു ഇന്ത്യ. വ്യാപാര, പ്രതിരോധ മേഖലകളിൽ ഉൾപ്പെടെ പതിറ്റാണ്ടുകളായി സുഹൃദ് രാഷ്ട്രമായിട്ടും പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത ചങ്ങാതി ആയിട്ടും ട്രംപ് ഇന്ത്യയെയാണ് താരിഫ് യുദ്ധത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത്. ഇതോടെ മോദിയും ട്രംപും തമ്മിലെ സൗഹൃദവും ഇതോടെ മോശമായിരുന്നു. താരിഫ് യുദ്ധത്തിൽ മറ്റ് പല രാജ്യനേതാക്കളും വാഷിങ്ടണിലെത്തുകയും ട്രംപിനെ കാണുകയും ചെയ്തെങ്കിലും, അവരെല്ലാം അമേരിക്കയ്ക്ക് ഗുണംചെയ്യുന്ന വ്യാപാരക്കരാറുകൾക്കാണ് വഴങ്ങിയത്. എന്നാൽ 50% തീരുവയുണ്ടായിട്ടും ഇന്ത്യ പക്ഷേ, ട്രംപിന്റെ ആവശ്യങ്ങൾക്ക് മുൻപിൽ വഴങ്ങിയിരുന്നില്ല. റഷ്യൻ എണ്ണയുടെ…
Read More »