World
-
ഇന്ത്യ അഫ്ഗാൻ ജനതയോടൊപ്പം!! ഈ ആക്രമണത്തെ സൈനിക നടപടി എന്ന പേരിൽ മറയ്ക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നത്, ആശുപത്രികളെയും രോഗികളെയും ലക്ഷ്യമാക്കുന്നത് യാതൊരു മതവും നിയമവും ന്യായീകരിക്കില്ല, പാക്കിസ്ഥാനെതിരെ കടുത്ത വിമർശനം ഉയർത്തി ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിയെ ലക്ഷ്യമിട്ട് നടന്ന പാക് വ്യോമാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ ആക്രമണം ക്രൂരവും ഭീരുത്വപരവുമായ പ്രവർത്തിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. താലിബാൻ ഭരണകൂടം പാക്കിസ്ഥാനെതിരെ ഉന്നയിച്ച ആരോപണത്തിൽ, മാനസികാരോഗ്യ കേന്ദ്രമായ ഒമീദ് ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 400 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതേസമയം, പാക്കിസ്ഥാൻ ഈ ആരോപണം നിഷേധിച്ചു. തങ്ങളുടെ ആക്രമണം കൃത്യമായ ലക്ഷ്യങ്ങളിലേക്കാണ് നടത്തിയതെന്നും സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയിട്ടില്ലെന്നും ഇസ്ലാമാബാദ് വ്യക്തമാക്കി. ഒമീദ് അഡിക്ഷൻ ട്രീറ്റ്മെന്റ് ആശുപത്രിയിലുണ്ടായ ആക്രമണത്തെക്കുറിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചു. “ഇത് ഒരു ഭീരുത്വപരവും മനുഷ്യത്വരഹിതവുമായ ആക്രമണമാണ്. സൈനിക ലക്ഷ്യമായി ഒരിക്കലും കണക്കാക്കാനാവാത്ത ഒരു ആരോഗ്യകേന്ദ്രത്തിൽ നിരവധി നിരപരാധികളാണ് കൊല്ലപ്പെട്ടത്,” പ്രസ്താവനയിൽ പറയുന്നു. ഈ ആക്രമണത്തെ സൈനിക നടപടി എന്ന പേരിൽ മറയ്ക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാന്റെ സ്വാധീനത്തിനും പ്രദേശിക സമാധാനത്തിനും നേരെയുള്ള തുറന്ന ആക്രമണമാണിതെന്നും കേന്ദ്രം വ്യക്തമാക്കി. പരിശുദ്ധ…
Read More » -
‘വേണ്ട, യുഎസിന് നിങ്ങളുടെ സഹായം ആവശ്യമില്ല, ‘: ഹോർമൂസ് കടലിടുക്ക് സൈനീകബലത്തിലൂടെ പിടിച്ചടക്കാൻ യുഎസിനൊപ്പം നില്ക്കണമെന്ന ആവശ്യം തള്ളിയ സഖ്യക്ഷികളോട് ട്രംപ്
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിക്കുന്ന നാവിക സഖ്യത്തിൽ ചേരാൻ വിസമ്മതിച്ച സഖ്യകക്ഷികളെ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പ്രധാന എണ്ണപ്പാത സംരക്ഷിക്കാൻ അമേരിക്കയ്ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്, ഏറ്റവും കരുത്തുറ്റ സൈന്യം ഞങ്ങളുടേതാണ്,’ എന്ന് പറഞ്ഞ ട്രംപ്, നാറ്റോ അംഗങ്ങൾ കൂട്ടുത്തരവാദിത്തം കാണിക്കുന്നില്ലെന്ന് ആരോപിച്ചു. സഖ്യകക്ഷികൾ അമേരിക്കയെ എത്രത്തോളം പിന്തുണയ്ക്കുമെന്ന് പരീക്ഷിക്കാനാണ് താൻ സഹായം തേടിയതെന്ന് ട്രംപ് വെളിപ്പെടുത്തി. ‘എനിക്ക് അവരുടെ ആവശ്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അവർ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് ഞാൻ ഇത് ചെയ്തത്,’ എന്ന് അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി അമേരിക്ക വലിയ തുക ചിലവഴിക്കുന്നുണ്ടെന്നും അവരുടെ പ്രതികരണത്തിൽ താൻ സന്തുഷ്ടനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയുടെ നിലപാടിൽ താൻ വലിയ നിരാശനാണെന്നും ട്രംപ് വ്യക്തമാക്കി. രണ്ട് ദിവസം മുൻപാണ് ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ ട്രംപ് സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ ജർമ്മനി,…
Read More » -
യുഎസ്- ഇസ്രയേൽ സ്ഫോടനത്തിൽ ഖമനേയിയുടെ മരുമകന്റെ തല രണ്ടായി പിളർന്നു, ഇറാൻ സൈനിക മേധാവിയുടേതായി കുറച്ചു മാംസക്കഷ്ണങ്ങൾ മാത്രമേ അവശേഷിച്ചുള്ളു….സ്വന്തം പിതാവും ഭാര്യയും മകനും കൂടപ്പിറപ്പുകളുമെല്ലാം ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെട്ടു, മൊജ്താബ രക്ഷപ്പെട്ടത് ആക്രമണം നടക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയതിനാൽ, രക്ഷപ്പെട്ടവരിൽ മറ്റൊരു സഹോദരനും… ഓഡിയോ പുറത്ത്
തെഹ്‌റാൻ: ഇറാൻ്റെ മുൻ സുപ്രീം ലീഡറായ അലി ഖമനേയി കൊല്ലപ്പെട്ടതായി പറയപ്പെടുന്ന യുഎസ്- ഇസ്രായേൽ സംയുക്ത വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മൊജ്തബ ഖമനേയി, തന്റെ പിതാവും കുടുംബത്തിലെ മറ്റ് അംഗങ്ങളും കൊലപ്പെട്ട് യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി ദി ടെലിഗ്രാഫിന് ലഭിച്ച ചോർന്ന ഓഡിയോയിൽ പറയുന്നു. സ്‌ഫോടനത്തിന് മിനിറ്റുകൾക്ക് മുമ്പ് അദ്ദേഹം ജോലിക്കായി കോമ്പൗണ്ടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ഫെബ്രുവരി 28-ന് രാവിലെ ഏകദേശം 9.32ഓടെയാണ് തെഹ്‌റാനിലെ ഖമനെയിയുടെ ഓഫീസ് സമുച്ചയത്തെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇറാൻ്റെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെയും ഖമനെയി കുടുംബത്തെയും ഒരേസമയം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണിതെന്ന സൂചനയും ഓഡിയോ നൽകുന്നു. ആക്രമണത്തിന്റെ വിശദമായ വിവരണം അയത്തുള്ള അലി ഖമനേയിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റേതാണെന്ന് ചോർന്ന റെക്കോർഡിംഗ് പറയുന്നു. ബ്രിട്ടീഷ് മാധ്യമമായ ദി ടെലഗ്രാഫ് പുറത്തുവിട്ട ഓഡിയോ പ്രകാരം, 56കാരനായ മൊജ്തബ ഖമനേയി ആക്രമണം നടന്ന ഏതാനും…
Read More » -
വീണ്ടും വീഡിയോ പങ്കുവച്ച് നെതന്യാഹു ; ‘നിർദേശങ്ങൾ പാലിക്കൂ, ഒരുമിച്ചു വിജയിക്കാം‘
ടെൽ അവീവ് ∙ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന സമൂഹമാധ്യമ പ്രചാരണങ്ങൾക്ക് മറുപടിയായി സ്വന്തം വിഡിയോ പങ്കുവച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും, മുൻപ് പ്രചരിച്ച കോഫി ഷോപ്പ് വിഡിയോ ഡീപ്പ് ഫേക്ക് ആണെന്ന വാദങ്ങൾക്കും ഇടയിലാണ് നെതന്യാഹു എക്സ് അക്കൗണ്ടിൽ പുതിയ വിഡിയോ പങ്കുവച്ചത്. ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്തുവിട്ട 90 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ നെതന്യാഹു ഉദ്യോഗസ്ഥരോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതായി കാണാം. കുന്നുകളും പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളും പശ്ചാത്തലമായുള്ള വിഡിയോയിൽ സൈനിക വേഷത്തിലും അല്ലാതെയും ഉള്ള സ്ത്രീകളോട് നെതന്യാഹു ചിരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്. ‘നിർദേശങ്ങൾ പാലിക്കൂ, ഒരുമിച്ചു വിജയിക്കാം’ എന്നാണ് വിഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ പറയുന്നത്. ബെന്യാമിൻ നെതന്യാഹുവിന്റെ 6 വിരലുകളുള്ള എഐ വിഡിയോ പ്രചരിച്ചതിനു പിന്നാലെ അദ്ദേഹം ജീവനോടെയില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇസ്രയേൽ ആ വാർത്തകൾ നിഷേധിച്ചു. പിന്നാലെ കോഫി ഷോപ്പിൽ നിന്ന് ചായകുടിക്കുന്ന നെതന്യാഹുവിന്റെ മറ്റൊരു വിഡിയോ പുറത്തുവന്നു. എന്നാൽ ആ…
Read More » -
ഇറാനെ തളർത്താനുറച്ച് ഇസ്രയേൽ; ഇനിയുള്ള മൂന്നാഴ്ചത്തേയ്ക്ക് കൃത്യമായ പദ്ധതി തയ്യാറാക്കിയുള്ള തീവ്ര യുദ്ധം
ടെൽ അവീവ്: ഇറാന്റെ ആയുധശേഷി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള യുദ്ധത്തിന് പദ്ധതിയിട്ട് ഇസ്രായേൽ. വരുന്ന മൂന്നാഴ്ചത്തെ യുദ്ധത്തിനായി വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ആക്രമണ ദൗത്യങ്ങൾ നീട്ടാനുള്ള പദ്ധതിയും തങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഇസ്രയേൽസൈന്യം തിങ്കളാഴ്ച പറഞ്ഞു. ഇസ്രയേലിനെതിരെ പ്രയോഗിക്കാനുള്ള ഇറാന്റെആയുധ ശേഷി ദുർബലമാക്കുകയാണ് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇസ്രയേൽസേനാ വക്താവ് ലെഫ്. കേണൽ നദവ് ഷൊഷാനി പറഞ്ഞു. ബാലിസ്റ്റിക് മിസൈലിനുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ, ആണവസംവിധാനങ്ങൾ, മറ്റു സുരക്ഷാസൗകര്യങ്ങൾ എന്നിവയ്ക്കുനേരേ ആക്രമണം നടത്തുന്നത് ഇതിനായാണെന്നും പറഞ്ഞു. 1.10 ലക്ഷം കരുതൽസൈനികരെ ദൗത്യത്തിനുതയ്യാറാക്കിയിട്ടുണ്ടെന്നും ഇനിയും ആയിരക്കണക്കിനു ലക്ഷ്യങ്ങൾ ആക്രമിക്കാനുണ്ടെന്നും അറിയിച്ചു. അതിനിടെ, ഞായറാഴ്ചരാത്രി മിർകാസി, മഹല്ലത്, ഖൊമേയ്ൻ, അറാക് എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. തിങ്കളാഴ്ച ടെഹ്‌റാൻ, ഷിറാസ്, തബ്‌റിസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ഇസ്രയേലിലെ ടെൽ അവീവ് ലക്ഷ്യമിട്ട് ഇറാൻ മിസൈൽ അയച്ചു. ജറുസലേമിനെ ലക്ഷ്യമിട്ട് അയച്ച മിസൈൽ ജൂതമതവും ക്രിസ്തുമതവും ഇസ്ലാംമതവും പാവനമായിക്കരുതുന്ന ടെംപിൾ മൗണ്ടിനടുത്തെത്തിയെന്ന് ഇസ്രയേൽ പോലീസ് പറഞ്ഞു. ആകാശത്തുവെച്ചു തകർത്ത മിസൈലിന്റെ അവശിഷ്ടം…
Read More » -
കാബൂളിലെ ആശുപത്രിക്ക് നേരെ പാക് വ്യോമാക്രമണം, 400 മരണം, 250 പേർക്ക് പരുക്ക്, ആശുപത്രി കെട്ടിടം പൂർണമായി തകർന്നു!! ആക്രമിക്കപ്പെട്ടത് ഏകദേശം 3,000 ഓളം അന്തേവാസികൾ താമസിച്ച ലഹരിവിമുക്ത കേന്ദ്രം- നിഷേധിച്ച് പാക്കിസ്ഥാൻ
കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിലെ ലഹരിവിമുക്ത കേന്ദ്രമായ ആശുപത്രിക്ക് നേരെ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ. ആക്രമണത്തിൽ 250 ഓളം പേർക്ക് പരുക്കേറ്റതായും ആശുപത്രി കെട്ടിടം പൂർണ്ണമായും തകർന്നതായും താലിബാൻ വക്താവ് ഹംദുള്ള ഫിത്രത്ത് വ്യക്തമാക്കി. ആക്രമണം നടക്കുമ്പോൾ ഈ കെട്ടിടത്തിൽ ഏകദേശം 3,000 ഓളം അന്തേവാസികൾ ചികിത്സയിലുണ്ടായിരുന്നു എന്നാണ് വിവരം. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തീ അണയ്ക്കാൻ അഗ്നിശമനസേനാംഗങ്ങൾ പണിപ്പെടുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. എന്നാൽ, ആക്രമിക്കുമ്പോൾ ആശുപത്രിയോ, സിവിലിയൻ കേന്ദ്രങ്ങളോ ലക്ഷ്യം വെച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ വാദിച്ചു. കാബൂളിലും നംഗർഹാറിലും നടത്തിയ ആക്രമണങ്ങളിൽ താലിബാൻ്റെയും മറ്റ് തീവ്രവാദികളുടെയും സൈനിക താവളങ്ങളും സാങ്കേതിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളും ആയുധപ്പുരകളും മാത്രമാണ് തകർത്തതെന്ന് പാക്കിസ്ഥാൻ പ്രസ്താവനയിൽ അറിയിച്ചു. പാക്കിസ്ഥാനിലെ നിരപരാധികൾക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന സൗകര്യങ്ങളാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നും, ആശുപത്രി ആക്രമിച്ചു എന്ന അവകാശവാദം അതിർത്തി കടന്നുള്ള ഭീകരവാദത്തിന് നൽകുന്ന പിന്തുണ മറച്ചുവെക്കാനുള്ള വ്യാജ…
Read More » -
‘തുടങ്ങാന്‍ പറഞ്ഞിട്ടില്ല, നിര്‍ത്തിയാല്‍ അതിലേറെ അപകടം’; ഇറാന്റെ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാതെ പിന്‍മാറരുതെന്ന് അമേരിക്കയോട് ഗള്‍ഫ് രാജ്യങ്ങള്‍; ഇറാന്‍ ഇപ്പോള്‍ ശത്രുരാജ്യമെന്നും ജിസിസി; യുദ്ധത്തില്‍ പങ്കാളിയാകണോ എന്നതും ആലോചിക്കും
ദുബായ്: ഇറാനുമായുള്ള യുദ്ധത്തെ എതിര്‍ത്തെങ്കിലും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാടെ പിന്‍മാറരുതെന്ന് അമേരിക്കയോട് അഭ്യര്‍ഥിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഗള്‍ഫിന്റെ എണ്ണ വിതരണ ശൃംഖലയെയും അതിനെ ആശ്രയിച്ചു കഴിയുന്ന സമ്പദ്വ്യവസ്ഥയെയും ഇറാന്‍ ഇനിയും ഭീഷണിപ്പെടുത്താന്‍ ഇടവരരുത് എന്നാണ് അവരുടെ നിലപാടെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍ ചേരാന്‍ വാഷിംഗ്ടണ്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്നും അഞ്ച് പാശ്ചാത്യ-അറബ് നയതന്ത്രജ്ഞര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. സൈനിക നീക്കത്തിന് പ്രാദേശിക പിന്തുണയുണ്ടെന്ന് കാണിക്കുന്നതിലൂടെഅന്താരാഷ്ട്ര തലത്തിലും സ്വന്തം രാജ്യത്തും കൂടുതല്‍ അംഗീകാരം നേടാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നത്. ‘ഇറാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും ലക്ഷ്മണരേഖ ലംഘിച്ചുവെന്ന വികാരം ഗള്‍ഫിലുടനീളം വ്യാപകമാണ്’- സൗദി ആസ്ഥാനമായുള്ള ഗള്‍ഫ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സാഗര്‍ പറഞ്ഞു. ‘ആദ്യം ഞങ്ങള്‍ അവരെ പ്രതിരോധിക്കുകയും യുദ്ധത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് നേരെ നേരിട്ട് ആക്രമണം തുടങ്ങിയതോടെ അവര്‍ ശത്രുവായി മാറി. അവരെ മറ്റൊരു രീതിയില്‍…
Read More » -
ഹോര്‍മൂസ് കടക്കണോ? പിടിച്ചെടുത്ത മൂന്ന് ടാങ്കറുകള്‍ വിട്ടു കൊടുക്കണം; ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഉടക്കുവച്ച് ഇറാന്‍; മുംബൈ തീരത്തു തടഞ്ഞത് തിരിച്ചറിയല്‍ രേഖകളില്ലാത്ത കപ്പലുകള്‍; അനധികൃത എണ്ണക്കടത്ത് നടത്തിയെന്ന് സൂചന
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ പതാകയുള്ളതോ ഇന്ത്യയിലേക്ക് വരുന്നതോ ആയ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെങ്കില്‍ ഫെബ്രുവരിയില്‍ പിടിച്ചെടുത്ത മൂന്നു ടാങ്കറുകള്‍ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ഇറാന്‍. ഇതേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കാളികളായ മൂന്നുപേര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചു റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചില മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യണമെന്നും ടെഹ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥനായ സ്രോതസുകളില്‍ ഒരാള്‍ പറഞ്ഞു. തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കുകയോ മാറ്റുകയോ ചെയ്തുവെന്നും സമുദ്രത്തില്‍ വെച്ച് നിയമവിരുദ്ധമായ കപ്പലുകള്‍ തമ്മിലുള്ള ചരക്ക് കൈമാറ്റത്തില്‍ (ship-to-ship transfers) ഏര്‍പ്പെട്ടുവെന്നും ആരോപിച്ച് ഇന്ത്യന്‍ അധികൃതര്‍ ഇറാന്‍ ബന്ധമുള്ള മൂന്ന് ടാങ്കറുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം പിടിച്ചെടുത്തിരുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ന്യൂഡല്‍ഹിയിലെ ഇറാന്‍ അംബാസഡര്‍ തിങ്കളാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ, ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയോ, ഇറാന്റെ വിദേശകാര്യ മന്ത്രാലയമോ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, രണ്ട് ഇന്ത്യന്‍…
Read More »
