Pravasi

  • രണ്ട് ബിഗ് ടിക്കറ്റ്  എടുക്കുന്നവർക്ക് രണ്ട് ടിക്കറ്റുകള്‍ അധികം നേടാം;ഓഫർ സെപ്റ്റംബര്‍ 13 മുതല്‍ 30 വരെ

    അബുദാബി: സെപ്റ്റംബര്‍ 13 മുതല്‍ 30 വരെ ബിഗ് ടിക്കറ്റിന്റെ ബൈ 2 ഗെറ്റ് 2 ഫ്രീ പ്രൊമോഷൻ വഴി വമ്ബൻ വിജയം നേടാൻ ഉപയോക്താക്കള്‍ക്ക് നാല് അവസരങ്ങള്‍.ഈ കാലയളവില്‍ രണ്ട് ബിഗ്  ടിക്കറ്റെടുക്കുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ അധികം നേടാം. ഇതോടെ ഒക്ടോബര്‍ മൂന്നിന് നടക്കുന്ന 15 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാൻഡ് നറുക്കെടുപ്പില്‍ വിജയിക്കാനുള്ള അവസരം നാലായി ഉയരും. ഇതേ ഡ്രോയില്‍ തന്നെ 9 സമാശ്വാസ സമ്മാനങ്ങളും ഇതേ ടിക്കറ്റിലൂടെ ലഭിക്കും. ഒരു ആഴ്ച്ച നറുക്കെടുപ്പിലും ഈ ടിക്കറ്റ് ഉപയോഗിച്ച്‌ പങ്കെടുക്കാം. ഇതിലൂടെ 100,000 ദിര്‍ഹമാണ് ആഴ്ച്ച തോറും നേടാനാകുക. ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ ഒക്ടോബര്‍ മൂന്നിന് വൈകീട്ട് 7.30-ന് ആണ്.ഗ്രാൻഡ് പ്രൈസിന് പുറമെ ഒൻപത് പേര്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം AED 100,000, മൂന്നാം സമ്മാനം AED90,000, നാലാം സമ്മാനം AED 80,000, അഞ്ചാം സമ്മാനം AED 70,000, ആറാം സമ്മാനം AED 60,000,…

    Read More »
  • വീട്ടുകാരെ ഉപേക്ഷിച്ച്, പാസ്‌പോര്‍ട്ടോ ഇഖാമയോ ഇല്ലാതെ മൂന്നു പതിറ്റാണ്ട് സൗദിയില്‍; രോഗം തളര്‍ത്തിയ ബാലചന്ദ്രന്‍ പിള്ളയെ കുടുംബത്തിനും വേണ്ട

    റിയാദ്: വീടുമായും നാടുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് ഇഖാമ പോലുമില്ലാതെ 31 വര്‍ഷം സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിച്ച പ്രവാസി മലയാളി രോഗം തളര്‍ത്തിയതോടെ ജീവിത സായാഹ്നത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. പാസ്പോര്‍ട്ട്, ഇഖാമ തുടങ്ങിയ രേഖകളൊന്നുമില്ലാതെ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ കൊല്ലം പുനലൂര്‍ സ്വദേശി ബാലചന്ദ്രന്‍ പിള്ളയാണ് മടക്കയാത്രയ്ക്ക് വഴിതേടി സാമൂഹിക പ്രവര്‍ത്തകരെ സമീപിച്ചത്. കുടുംബത്തെ സംരക്ഷിക്കുകയോ ഒരിക്കലും ബന്ധപ്പെടുകയോ ചെയ്യാതെ വിദേശത്ത് കഴിഞ്ഞതിനാല്‍ ബാലചന്ദ്രന്‍ പിള്ളയെ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് നാട്ടിലുള്ള കുടുംബം അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട റിയാദ് കേളി കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ കേരളത്തിലെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ട് മുമ്പ് സൗദിയില്‍ എത്തിയതിന്റെ ഒരു രേഖയും ഇല്ലാത്തതിനാല്‍ ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കാനുള്ള നീക്കം ഏറെ ശ്രമകരമായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം ലേബര്‍ കോടതി, നാടുകടത്തല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കിയിരുന്നു. സൗദിയിലെത്തിയതിന്റെ ഒരു തെളിവും ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ രണ്ടു…

    Read More »
  • യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് വൻ ഓഫർ; ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റയും, കുറഞ്ഞ നിരക്കിൽ ഇന്റർനാഷണൽ കോളുകളും

    അബുദാബി: യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് വൻ ഓഫറുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റയും, കുറഞ്ഞ നിരക്കിൽ ഇന്റർനാഷണൽ കോളുകളും നൽകുന്ന മൊബൈൽ സർവ്വീസ് തൊഴിലാളികൾക്ക് മാത്രമായി പ്രഖ്യാപിച്ചു. ഹാപ്പിനെസ് സിം എന്നാണ് തൊഴിലാളികൾക്കുള്ള ഈ ഓഫറിന്റ പേര്. പേരു പോലെത്തന്നെ പ്രവാസി തൊഴിലാളികളുടെ ഹാപ്പിനസ് ഉറപ്പാക്കാനാണ് ഈ സിം. കുടുംബത്തിലേക്ക് ഒന്ന് വിളിക്കാനും, മക്കളെ കാണാനും വമ്പൻ ചെലവാണെന്ന് ഇനി വിഷമിക്കേണ്ട. വീഡിയോ കോളിന് ഡാറ്റ റീചാർജ് ചെയ്ത് മടുക്കേണ്ട. ഇനി ആറ് മാസത്തേക്ക് ഇന്റർനെറ്റ് ഡേറ്റ സൗജന്യം. ഇന്റർനാഷണൽ കോളിന്റെ അധിക ബില്ലും പേടിക്കേണ്ട. കുറഞ്ഞ നിരക്കാണ് തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വരുമാനമുള്ള എന്നാൽ ഏറെ കഷ്ടപ്പെടുന്ന ബ്ലൂ കോളർ തൊഴിലാളികളെ സഹായിക്കാനാണ് മന്ത്രാലയത്തിന്റെ ഈ ഓഫർ. മൊബൈൽ സേവന കമ്പനിയായ ‘ഡു’വുമായി ചേർന്നാണ് പുതിയ ഹാപ്പിനസ് സിം. സർവ്വീസ് സെന്ററുകളിൽ നിന്നും ഗൈഡൻസ് സെന്ററുകളിൽ നിന്നും ഓൺലൈനായും സിം…

    Read More »
  • ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണ് കൊല്ലം സ്വദേശിക്ക് അബുദാബിയിൽ ദാരുണാന്ത്യം

    അബുദാബി:ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം.കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞ് (42) ആണ് മരിച്ചത്. സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ കമ്ബനിയില്‍ ഡ്രൈവറായിരുന്നു.ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണായിരുന്നു അപകടം.

    Read More »
  • മലയാളി യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

    അബുദാബി: മലയാളി യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു.മുണ്ടക്കയം കോരുത്തോട് പള്ളിപ്പടിയിൽ 4 ആം വാർഡിൽ തോമസ് പെരുമണ്ണിലിന്റെ ഇളയ മകൻ റ്റിറ്റു തോമസ് ( 24 വയസ്സ് ) ആണ് മരിച്ചത്.  അബുദാബിയിലെ മുസഫയിലുണ്ടായ  വാഹനാപകടത്തിലാണ് മരണം. സംസ്കാരം പിന്നീട്.

    Read More »
  • കൊല്ലം ജില്ലാ പ്രവാസി സമാജം ‘മംഗഫ്’ മേഖല ‘പൊന്നോണം 23’ സംഘടിപ്പിച്ചു

    കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് മംഗഫ്, അബു ഹലീഫ/ മെഹബുള്ള യൂണിറ്റുകളുള്‍പ്പെട്ട മംഗഫ് മേഖലയുടെ നേതൃത്വത്തില്‍ ‘പൊന്നോണം 23’ എന്ന പേരില്‍ സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച തിരുവോണാഘോഷം സംഘടിപ്പിച്ചു. മംഗഫ് യൂണിറ്റ് കണ്‍വീനര്‍ അബ്ദുല്‍ വാഹിദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനത്തില്‍, സമാജം പ്രസിഡന്റ് അലക്‌സ് മാത്യു ഉല്‍ഘാടനം നിര്‍വഹിച്ചു. ജന. സെക്രട്ടറി ബിനില്‍ റ്റി. ടി., ട്രെഷറര്‍ തമ്പി ലുക്കോസ്, മഹ്ബുള യൂണിറ്റ് കണ്‍വീനര്‍ വര്‍ഗീസ് ഐസക്ക്, വനിതാ വേദി ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍, സജി കുമാര്‍ പിള്ള, ആലപ്പുഴ അസോസിയേഷന്‍ പ്രസിഡന്റ് ബിനോയ് ചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബൈജു മിഥുനം സ്വാഗതവും ശശികുമാര്‍ കര്‍ത്ത നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്ന അംഗങ്ങളുടെയും നൃത്ത ഗാനങ്ങളും നാടന്‍ പാട്ടു സംഘം ‘ജടായു ബീറ്റസ് ‘ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഷാജി ശാമുവല്‍, ലാജി എബ്രഹാം,…

    Read More »
  • സൗദി അറേബ്യയിലെ റോഡപകട മരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനം കുറഞ്ഞു

    റിയാദ്: സൗദി അറേബ്യയിലെ റോഡപകട മരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനം കുറഞ്ഞതായി രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2016 ൽ റോഡപകട മരണങ്ങളുടെ എണ്ണം 9,311 ൽ നിന്ന് 2021 ൽ 6,651 ആയി കുറഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2030 ഓടെ റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം കൈവരിക്കുന്നതിന് സൗദിയുടെ ഈ നേട്ടം വലിയ സംഭാവന ചെയ്യും. റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറക്കുക ‘വിഷൻ 2030’ ന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. ട്രാഫിക് സുരക്ഷക്കുള്ള മന്ത്രിതല സമിതിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും തുടർച്ചയായ പിന്തുണയുടെയും പ്രവർത്തനങ്ങളുടെയും ഫലമാണ് റോഡപകട മരണ നിരക്ക് കുറക്കാനായത്.  

    Read More »
  • എട്ട് വര്‍ഷം മുമ്പ് സ്പോര്‍ണ്‍സര്‍ നല്‍കിയ കേസ്; ഉംറക്കെത്തി പിടിയിലായ ഇന്ത്യക്കാരന്‍ നാട്ടിലേക്ക് മടങ്ങി

    ജിദ്ദ: എട്ട് വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ ജോലിചെയ്തിരുന്ന കാലത്ത് തൊഴിലുടമ നല്‍കിയ കേസ് നിലനില്‍ക്കവെ വീണ്ടും സൗദിയിലെത്തി പിടിയിലായ ഇന്ത്യക്കാരന്‍ നാട്ടിലേക്ക് മടങ്ങി. ഹൈദരബാദ് സ്വദേശി ഗൗസം ഖാന്‍ ആണ് ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്. ജോലി ചെയ്ത സമയത്ത് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്പോണ്‍സറുമായി തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സ്പോണ്‍സര്‍ കേസ് നല്‍കുകയായിരുന്നു. സ്പോണ്‍സറുമായി വാക്കേറ്റമുണ്ടായതോടെ കേസ് നല്‍കിയെന്നാണ് പറയപ്പെടുന്നത്. കുടുംബത്തോടൊപ്പം ഉംറക്കെത്തിയ സമയത്താണ് ഗൗസം ഖാന്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്നത്. ജിദ്ദ വിമാനത്താവളത്തില്‍ എമിഗ്രേഷന്റെ പരിശോധനയ്ക്കിടെയാണ് കേസുള്ളതായി കണ്ടെത്തിയത്. ഇതിനു പിന്നാലെ ഇദ്ദേഹത്തെ ദമാം അല്‍ഖോബാറിലെ പോലീസ് സ്റ്റേഷനിലെത്തിച്ചു. കേസ രേഖകള്‍ പരിശോധിച്ച ശേഷം ജയിലിലേക്ക് മാറ്റുകയും ചെയ്തു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇവിടെയുള്ള സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും അന്നത്തെ സ്പോണ്‍സറെ കണ്ടെത്തി സംസാരിക്കുകയും ചെയ്തു. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് 28 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഗൗസം ഖാന്‍ മോചിതനായി. കേസ് നടപടികള്‍…

    Read More »
  • സൗദിയില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

    തിരുവനന്തപുരം:സൗദിയില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു.തിരുവനന്തപുരം, കടക്കാവൂര്‍ സ്വദേശി ബിന്ദു രാജ് നടേശൻ (62) ആണ് റിയാദില്‍ മരിച്ചത്. 24 വര്‍ഷമായി റിയാദിലെ ഒരു കണ്‍സ്ട്രക്ഷൻ കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. തിരുവനന്തപുരം, കടയ്ക്കാവൂര്‍ സ്വദേശികളായ നടേശേൻറയും സരോജിനിയുടെയും മകനാണ് ബിന്ദു രാജ് നടേശൻ. ഭാര്യ: അനില ഭവാനി. മക്കള്‍: അഭിരാമി, തന്മയ.

    Read More »
  • 2.21 കോടി രൂപ ദയാധനം നല്‍കി; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 10 വര്‍ഷം സൗദി ജയിലില്‍ കഴിഞ്ഞ ഇന്ത്യക്കാരന്‍ മോചിതനായി

    റിയാദ്: കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 10 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ ബല്‍വീന്ദര്‍ സിങ് മോചിതനായി. കൊല്ലപ്പെട്ട ഈജിപ്തുകാരന്റെ കുടുംബത്തിന് 2.21 കോടി രൂപ ദയാധനം (ബ്ലഡ് മണി) നല്‍കിയതോടെയാണ് പഞ്ചാബ് മുഖ്തസര്‍ സാബ് മല്ലാന്‍ സ്വദേശി ബല്‍വീന്ദര്‍ സിങിന്റെ മോചനം സാധ്യമായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ട് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇദ്ദേഹം അമൃത്സറിലേക്ക് തിരിച്ചു. വര്‍ഷങ്ങളോളം റിയാദ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ പരിശ്രമത്തിലൂടെയാണ് മരണത്തെ മുഖാമുഖം കണ്ട ബല്‍വീന്ദര്‍ ജീവിതം തിരിച്ചുപിടിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദയാധനം നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട ഈദ് ഇബ്രാഹീമിന്റെ കുടുംബം സമ്മതിച്ചത്. മോചനം സാധ്യമാക്കാന്‍ സൗദി അധികാരികള്‍ നല്‍കിയ നിരന്തരമായ പിന്തുണക്ക് ഇന്ത്യന്‍ എംബസി എക്സ് (പഴയ ട്വിറ്റര്‍) പ്ലാറ്റ്ഫോമിലൂടെ നന്ദി അറിയിച്ചു. മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് ഇരയുടെ കുടുംബം അറിയിച്ചതായി അപ്പീല്‍ കോടതിയെ അറിയിച്ചു. ആറ് മാസത്തിനുള്ളില്‍ ദയാധനം നല്‍കിയാല്‍…

    Read More »
Back to top button
error: