Pravasi
-
ആവശ്യമായ രേഖകളില്ല, കുവൈത്തിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ 19 പ്രവാസി മലയാളി നഴ്സുമാര്‍ ഉൾപ്പെടെ 30 ഇന്ത്യക്കാര്‍ അറസ്റ്റിൽ; പിടിയിലായതില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മമാരും
കുവൈത്ത് സിറ്റി: പത്തൊമ്പത് മലയാളികൾ ഉൾപ്പെടെ 30 ഇന്ത്യൻ നഴ്സുമാർ കുവൈത്തിൽ അറസ്റ്റിൽ. ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പരിശോധനയിൽ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കുവൈത്തിൽ ജോലി ചെയ്യാനുള്ള ലൈസൻസോ യോഗ്യതയോ ഇവർക്കില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവർ ജോലിക്ക് യോഗ്യരാണെന്നും ശരിയായ തൊഴിൽ വിസയും സ്പോൺസർഷിപ്പും ഉള്ളവരാണെന്നുമാണ് മലയാളി നഴ്സുമാരുടെ കുടുംബാംഗങ്ങൾ അവകാശപ്പെടുന്നത്. മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാർ അറസ്റ്റിലായത്. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിൽ പലരും മൂന്ന് മുതൽ 10 വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. ഫിലീപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്. സുരക്ഷാ പരിശോധനയിൽ ആകെ 60 പേർ പിടിയിലായി. അറസ്റ്റിലായ മലയാളി നഴ്‌സുമാരിൽ പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയ നിരവധി സ്ത്രീകളുമുണ്ട്. വിസ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും…
Read More » -
മതിയായ യോഗ്യതയില്ല;19 മലയാളി നഴ്സുമാര്‍ കുവൈറ്റിലെ ജയിലിൽ
കുവൈറ്റ് സിറ്റി:19 മലയാളി നഴ്സുമാര്‍ കുവൈറ്റിലെ ജയിലില്‍.കുവൈറ്റിലെ മാലിയയിലുള്ള സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്സുമാരാണു തടവറയിലായത്. താമസനിയമം ലംഘിച്ചെന്നും ലൈസൻസ് ഇല്ലെന്നും മതിയായ യോഗ്യത ഇല്ലാത്തവരെന്നും ആരോപിച്ച് ഇവരെ പിടികൂടിയത്. എന്നാല്‍, പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തില്‍ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കള്‍ പറയുന്നു. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ ഉള്‍പ്പെടെയാണ് ദിവസങ്ങളായി കുവൈറ്റ് ജയിലില്‍ കഴിയുന്നത്. ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയില്‍ നടന്നിരുന്ന ആശുപത്രിയില്‍ അടുത്തിടെ സ്പോണ്‍സറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തര്‍ക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. എല്ലാവര്‍ക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോണ്‍സര്‍ഷിപ്പും ഉണ്ട്. പലരും 3 മുതല്‍ 10 വര്‍ഷം വരെയായി ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരില്‍ 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേരെയാണ് കുവൈത്ത് മാനവശേഷി സമിതി പിടികൂടിയത്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം…
Read More » -
കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ മേഖല പൊന്നോണം 23 സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ്, അബ്ബാസിയ, ഫര്‍വാനിയ, സാല്‍മിയ, ഹസാവിയ യൂണിറ്റുകളുള്‍പ്പെട്ട അബ്ബാസിയ മേഖലയുടെ നേതൃത്വത്തില്‍ ‘പൊന്നോണം 23 ‘എന്ന പേരില്‍ സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച തിരുവോണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ യൂണിറ്റ് കണ്‍വീനര്‍ ഷാജി ശാമുവലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനത്തില്‍, സമാജം പ്രസിഡന്റ് അലക്‌സ് മാത്യു ഉല്‍ഘാടനം നിര്‍വഹിച്ചു. ജന. സെക്രട്ടറി ബിനില്‍ റ്റി. ടി., ട്രെഷറര്‍ തമ്പി ലുക്കോസ്, ഫര്‍വാനിയ യൂണിറ്റ് കണ്‍വീനര്‍ വല്‍സരാജ്, സാല്‍മിയ യൂണിറ്റ് ജോ. കണ്‍വിനര്‍ അജയ് നായര്‍ വനിതാ വേദി ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍, മെഗാഫെസ്റ്റ് കണ്‍വിനര്‍ ശശികര്‍ത്താ, മഹാബലി തമ്പുരാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അബ്ബാസിയ യൂണിറ്റ് എക്‌സിക്യൂട്ടിവ് മെമ്പറും അബ്ബാസിയ മേഖല പൊന്നോണം 23 ഫുഡ് കണ്‍വീനറുമായ രാജുവര്‍ഗീസ് സ്വാഗതവും പ്രസിഡന്റ് നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്ന അംഗങ്ങളുടെയും നൃത്ത ഗാനങ്ങളും, ഷംന അല്‍ അമിന്റെ നേതൃത്വത്തില്‍ തിരുവാതിരയും,…
Read More » -
സൗദിയില്‍ ലോറി മറിഞ്ഞ് തീപിടിച്ച് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
ജിദ്ദ:സൗദിയിൽ ലോറി മറിഞ്ഞ് തീപിടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ നീറാട് പുതുവാക്കുന്ന് വേണു(54) ആണ് മരിച്ചത്. യാമ്ബുവില്‍നിന്ന് ജിദ്ദയിലേക്ക് സിമന്‍റ് മിക്സചറുമായി വന്ന ലോറിയാണ് മറിഞ്ഞത്. ലോറി പൂര്‍ണമായും കത്തി നശിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
Read More » -
കുറഞ്ഞ വരുമാനമുള്ളവരെ ലക്ഷ്യമിട്ട് പുതിയ സിം കാര്‍ഡ്;6 മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ, കുറഞ്ഞ നിരക്കിലുള്ള അന്താരാഷ്ട്ര കോളുകൾ
ദുബായ്:കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ ലക്ഷ്യമിട്ട് യുഎഇയില്‍ പുതിയ സിം കാര്‍ഡ്.6 മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റയാണ് ഓഫര്‍.ഒപ്പം കുറഞ്ഞ നിരക്കിലുള്ള അന്താരാഷ്ട്ര കോളുകളും ലഭ്യമാണ്. എല്ലാവർക്കും സന്തോഷം എന്ന നിലയിൽ ഹാപ്പിനസ് സിം കാര്‍ഡാണ് അവതരിപ്പിച്ചിരിക്കുന്നത്. MoHRE എന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം, എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലി കമ്മ്യൂണിക്കേഷൻസ് കമ്ബനിയായ EITCയുടെ du എന്നിവയുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം കാര്‍ഡിന് രൂപം നല്‍കിയിരിക്കുന്നത്. കോളുകള്‍ക്കും, ഇന്റര്‍നെറ്റിനും ലഭിക്കുന്ന ആനുകൂല്യത്തിന് പുറമേ, MoHRE നല്‍കുന്ന പ്രധാനപ്പെട്ട അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഹാപ്പിനസ് സിമ്മിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.ബിസിനസ് സേവാ കേന്ദ്രങ്ങളും, ഗൈഡൻസ് കേന്ദ്രങ്ങളും സന്ദര്‍ശിച്ച് തൊഴിലാളികള്‍ക്ക് സിം കാര്‍ഡ് വാങ്ങാവുന്നതാണ്. കൂടാതെ, MoHREയുടെ ഓണ്‍ലൈൻ സേവനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തൊഴില്‍ കരാറുകള്‍ പുതുക്കിയും സിം കാര്‍ഡ് സ്വന്തമാക്കാം.
Read More » -
സന്ദര്‍ശക, വിദ്യാര്‍ഥി വിസ നിരക്കുകള്‍ ഉയര്‍ത്തി യുകെ; അടുത്തമാസം പ്രാബല്യത്തിലാകും
ലണ്ടന്‍: സന്ദര്‍ശക, വിദ്യാര്‍ഥി വിസ നിരക്കുകള്‍ ഉയര്‍ത്തി യുകെ. വിദ്യാര്‍ഥി വീസയില്‍ 127 പൗണ്ടാണ് (13,000 രൂപയിലേറെ) വര്‍ധിപ്പിച്ചത്. ഇതോടെ വിദ്യാര്‍ഥി വിസക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 490 പൗണ്ടായി. ആറുമാസത്തില്‍ താഴെയുള്ള സന്ദര്‍ശന വിസ ഫീസില്‍ 15 പൗണ്ട് വര്‍ധിപ്പിച്ചു. 115 പൗണ്ട് (11,000ലധികം രൂപ) ആണ് സന്ദര്‍ശന വിസയ്ക്കുള്ള പുതിയ അപേക്ഷ ഫീസ്. ഒക്ടോബര്‍ നാലു മുതലാകും പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകുക. എമിഗ്രേഷന്‍ ഫീസിലും ഒക്ടോബര്‍ നാലു മുതല്‍ വര്‍ധനയുണ്ടാകും. പൊതുമേഖലയിലെ ശമ്പളം ഉയര്‍ത്തുകയും സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് വിസ നിരക്കുകള്‍ യുകെ വര്‍ധിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫീസ് നിരക്കില്‍ വര്‍ധനയുണ്ടാകുമെന്ന് ജൂലൈയില്‍ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. മറ്റുവിഭാഗങ്ങളിലുള്ള വിസ നിരക്കുകളിലും വിവധ സേവനങ്ങളിലുമെല്ലാം വര്‍ധനയുണ്ട്. വിസ നിരക്ക് പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളേയും പ്രതികൂലമായി ബാധിക്കും. യുകെയില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഏറ്റവുമധികം പഠനത്തിനായി എത്തിയിട്ടുള്ളത്.
Read More » -
ചെറിയ അശ്രദ്ധ മൂലം ദാരുണ അപകടം; തീപ്പൊള്ളലേറ്റ് ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞ പ്രവാസി മലയാളി യുവാവ് മരിച്ചു
റിയാദ്: തീപ്പൊള്ളലേറ്റ് ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് മെഹ്ഫിലിൽ ഫസൽ പൊയിലൻ (37) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് താമസസ്ഥലത്തെ അടുക്കളയിൽനിന്ന് പാചകവാതക സിലിണ്ടർ ചോർന്ന് തീയാളി പിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് (ശനിയാഴ്ച) പുലർച്ചെ മൂന്നോടെ മരിച്ചു. അഞ്ചുവർഷത്തോളമായി റിയാദ് എക്സിറ്റ് ആറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. പാചകത്തിനിടെ ജോലിയാവശ്യാർഥം പെട്ടെന്ന് വിളി വന്നപ്പോൾ പുറത്തുപോയതാണ്. ഗ്യാസ് സിലിണ്ടർ തുറന്നത് ഓർക്കാതെ പോയ യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തി റൂമിനുള്ളിൽ ലൈറ്റിട്ടപ്പോൾ തീയാളി പിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. പിതാവ്: കുന്നുമ്മൽ അബ്ദുല്ല. മാതാവ്: പൊയിലൻ ആയിഷ (മാലൂർ). ഭാര്യ: ആസ്യ. മക്കൾ: ആലിയ മെഹ്വിഷ്, അസ്ബ മെഹക്. സഹോദരങ്ങൾ: ഫുളൈൽ, ഫൈസൽ, നൗഫൽ,…
Read More » -
6 മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ ; കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ ലക്ഷ്യമിട്ട് യുഎഇയിൽ പുതിയ സിം കാര്‍ഡ്’
ദുബായ്:കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ ലക്ഷ്യമിട്ട് യുഎഇയിൽ പുതിയ സിം കാര്‍ഡ്.6 മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റയാണ് ഓഫർ. 6 മാസത്തെ സൗജന്യ ഇന്റര്‍നെറ്റ്, കുറഞ്ഞ നിരക്കിലുള്ള അന്താരാഷ്ട്ര കോളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ഹാപ്പിനസ് സിം കാര്‍ഡാണ് അവതരിപ്പിച്ചിരിക്കുന്നത്. MoHRE എന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം, എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലി കമ്മ്യൂണിക്കേഷൻസ് കമ്ബനിയായ EITCയുടെ du എന്നിവയുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം കാര്‍ഡിന് രൂപം നല്‍കിയിരിക്കുന്നത്. കോളുകള്‍ക്കും, ഇന്റർനെറ്റിനും ലഭിക്കുന്ന ആനുകൂല്യത്തിന് പുറമേ, MoHRE നല്‍കുന്ന പ്രധാനപ്പെട്ട അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഹാപ്പിനസ് സിമ്മിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. ബിസിനസ് സേവാ കേന്ദ്രങ്ങളും, ഗൈഡൻസ് കേന്ദ്രങ്ങളും സന്ദര്‍ശിച്ച് തൊഴിലാളികള്‍ക്ക് സിം കാര്‍ഡ് വാങ്ങാവുന്നതാണ്. കൂടാതെ, MoHREയുടെ ഓണ്‍ലൈൻ സേവനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തൊഴില്‍ കരാറുകള്‍ പുതുക്കിയും സിം കാര്‍ഡ് സ്വന്തമാക്കാം.
Read More » -
ജോലിസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി അറേബ്യ; അഞ്ചു വര്‍ഷം തടവും 66 ലക്ഷം രൂപ വരെ പിഴയും!
റിയാദ്: ജോലിസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി അറേബ്യ. അഞ്ചു വര്‍ഷം വരെ തടവോ പരമാവധി 300,000 റിയാലോ (66 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് ശിക്ഷയായി ലഭിക്കുക. ചില സാഹചര്യങ്ങളില്‍ തടവുശിക്ഷയും പിഴയും ഒരുമിച്ചും ലഭിക്കാം. പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളില്‍ പീഡനം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിറ്റുകളോട് സൗദി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പീഡത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുവാനു സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സൗദിയില്‍ സമീപ കാലത്ത് ശക്തമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ലൈംഗിക പീഡനത്തിന് അഞ്ചു വര്‍ഷം വരെ തടവും പരമാവധി 300,000 റിയാല്‍ പിഴയും ശിക്ഷ നല്‍കുന്ന നിയമത്തിന് 2018ല്‍ സൗദി അറേബ്യ അംഗീകാരം നല്‍കിയിരുന്നു. ലൈംഗികാതിക്രമം നേരിടുന്ന വ്യക്തി നിയമപരമായി പരാതി നല്‍കിയില്ലെങ്കിലും ശിക്ഷയില്‍ മാറ്റം വരുത്താനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Read More » -
യുഎഇയിൽ ഉള്ള മുൻ മലയാളി സൈനികനെതിരെ അറസ്റ്റ് വാറണ്ട്
പാലക്കാട്:യുഎഇയിലുള്ള മുൻ സൈനികനെതിരെ ഭാര്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയാണ് മണ്ണാര്‍ക്കാട് സ്വദേശിയായ ഭര്‍ത്താവിനെതിരെ യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ. പ്രീത ശ്രീറാം മാധവ് മുഖേന ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിലും പൊലീസിലും പരാതി നല്‍കിയിരിക്കുന്നത്. 25 വര്‍ഷം മുൻപായിരുന്നു ഇവരുടെ വിവാഹം. രണ്ടു മക്കളുമുണ്ട്. സൈന്യത്തില്‍നിന്നു വിരമിച്ച ശേഷം 2013 ല്‍ ഭര്‍ത്താവ് യുഎഇയിലെത്തി. ആദ്യം സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. പിന്നീട് കണ്‍സല്‍റ്റിങ് കമ്ബനി ആരംഭിച്ചു. അതിനിടെ ദുബായിലുള്ള ഒരു യുവതിയുമായി അടുപ്പത്തിലായതോടെ താനുമായുള്ള ദാമ്ബത്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയെന്ന് വീട്ടമ്മ പറയുന്നു. യുവതിയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് അവരെ വിവാഹം കഴിക്കാൻ വീട്ടമ്മയുടെ സത്യവാങ്മൂലം ആവശ്യപ്പെട്ടു.എന്നാൽ ഇവർ എഴുതി നൽകാൻ തയ്യാറാകാതെ ഇരുന്നതോടെ നാട്ടിലെത്തി ക്രൂരമായി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.വയറ്റില്‍ തൊഴിയേറ്റ് സാരമായ പരുക്കുകളോടെ ആശുപത്രിയിലായ വീട്ടമ്മയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ വാറന്റ് കൈപ്പറ്റാതെ ബാങ്ക്…
Read More »