Pravasi

  • വിമാന ടിക്കറ്റിന്റെ മൂന്നിലൊന്ന് മതി, ബേപ്പൂര്‍-കൊച്ചി-ദുബായ് ക്രൂയിസ് കപ്പല്‍ യാത്ര യാഥാര്‍ഥ്യമാവുന്നു

    കൊച്ചി: ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഏറ്റവും എളുപ്പം വിമാനങ്ങള്‍ തന്നെയാണ് എന്നതില്‍ സംശയമൊന്നുമില്ല.എന്നാൽ കൊള്ളനിരക്കാണ് യാത്രക്കാർക്ക് പലപ്പോഴും തിരിച്ചടിയാകുന്നത്.അവിടെയാണ് കടൽയാത്രകൾ ജനങ്ങൾക്ക് പ്രിയപ്പെട്ടതാകുന്നത്. ആകാശത്തിലും ഭൂമിയിലും യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ആരെയും മോഹിപ്പിക്കുന്ന യാത്രകളില്‍ ഒന്നായിരിക്കും കടല്‍ വഴിയുള്ളത്. അനന്തമായി കിടക്കുന്ന കടലിലൂടെയുള്ള കപ്പല്‍ യാത്ര അത്ര ഭീകരമോ അധിക ചെലവുള്ളതോ ഒന്നുമല്ല. സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ കപ്പല്‍ യാത്ര നടത്താനാവും. കുറഞ്ഞ ബജറ്റില്‍ അന്താരാഷ്ട്ര യാത്രകള്‍ നല്‍കുന്നതിനുമായി ബേപ്പൂര്‍-കൊച്ചി-ദുബായ് ക്രൂയിസ് സര്‍വീസിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെ പ്രവാസി യാത്രക്കാരില്‍ നിന്ന് വൻ ഡിമാൻഡ് കണ്ടതിനെ തുടര്‍ന്നാണ് ഇതിന് പച്ചക്കൊടി നല്‍കിയിരിക്കുന്നത്. കേരളത്തേയും ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇടയില്‍ ക്രൂയിസ് സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാറിന്റെ പ്രൊപ്പോസലിനു കേന്ദ്ര സര്‍ക്കാരും ഇപ്പോൾ അനുമതി നല്‍കിയിരിക്കുകയാണ്.   ഇതുകൊണ്ട് ഏറ്റവും ഗുണമുണ്ടാവുന്നത് പ്രവാസികള്‍ക്കാവും. പ്രവാസി യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ക്രൂയിസ് സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി…

    Read More »
  • ദുബൈയില്‍ അമിതവേഗത്തിലെത്തിയ കാര്‍ പാലത്തില്‍നിന്ന് താഴേക്ക് വീണ് രണ്ടുപേര്‍ മരിച്ചു

    ദുബൈ: ദുബൈയില്‍ അമിതവേഗത്തിലെത്തിയ കാര്‍ പാലത്തില്‍നിന്ന് താഴേക്ക് വീണ് രണ്ടുപേര്‍ മരിച്ചു. അല്‍ ഖവാനീജിലെ ഇത്തിഹാദ് മാളിന് സമീപമുള്ള പാലത്തില്‍ നിന്നാണ് സ്‌പോര്‍ട്സ് കാര്‍ താഴേക്ക് വീണതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.55നാണ് അപകടമുണ്ടായത്. ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാര്‍ പാലത്തിന്റെ വളവില്‍ ഇടിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് ബാരിയര്‍ തകര്‍ത്ത് പാലത്തില്‍ നിന്ന് താഴെയുള്ള സ്ട്രീറ്റിലേക്ക് വീണു. തുടര്‍ന്ന് കാറിന് തീപിടിക്കുകയുമായിരുന്നു. ഡ്രൈവറും ഒപ്പമുണ്ടായിരുന്ന സ്ത്രീയുമാണ് മരിച്ചത്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. പൊലീസും രക്ഷാപ്രവര്‍ത്തകരും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. ഗതാഗതം നിയന്ത്രിക്കുകയും അപകടസ്ഥലം സുരക്ഷിതമാക്കുകയും ചെയ്തു. ആംബുലൻസുകളുടെയും റെസ്ക്യൂ വാഹനങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

    Read More »
  • സൗദിയില്‍ വഴിക്കടവ് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി

    റിയാദ്: നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മാനു മമ്മു എന്ന ഉക്കാഷ(43) സൗദിയിലെ ഹാഇലില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് വര്‍ഷത്തോളമായി ഇസ്തിറാഹയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഹാഇലില്‍ സംസ്‌കരിക്കുന്നതിനുള്ള ശ്രമത്തിലാണ് കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം. രേഖകളും നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിവരുന്നതായി ഹായില്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി കരീം തുവ്വൂര്‍, റിയാദ് കെ.എം.സി.സി സെക്രട്ടറി സിദിഖ് തുവ്വൂര്‍, വെല്‍ഫയര്‍ വിഭാഗം പ്രവര്‍ത്തകരായ മുനീര്‍ തൊഴക്കാവ്, സിദിഖ് മട്ടന്നൂര്‍, സകരിയ്യ ആയഞ്ചേരി, ബാപ്പു എസ്റ്റേറ്റ് മുക്ക് എന്നിവര്‍ അറിയിച്ചു. അതിനിടെ, ജുനൂബിയ കെ.എം.സി.സി നേതാവും ഹജ്ജ് സേവന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എറണാകുളം വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഭാര്യയുമായി സംസാരിച്ചിരിക്കെ കുഴഞ്ഞു വീണ യൂനുസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ ഐസിയു…

    Read More »
  • യുഎഇയില്‍ നിയമപരമായി രണ്ട് വരുമാനം നേടണോ? വഴിയുണ്ട്, അറിയേണ്ടതെല്ലാം ഇതിലുണ്ട്

    അബുദാബി: പലപ്പോഴും ഒരു വരുമാനം കൊണ്ട് നമ്മുക്ക് പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. അപ്പോഴാണ് രണ്ടാമത്തെ ഒരു വരുമാനം തേടി നമ്മള്‍ പോകുന്നത്. ഇന്ത്യയില്‍ രണ്ടാമത് ഒരു വരുമാനം ഉണ്ടാക്കാന്‍ വലിയ നിയമപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ അങ്ങനെയല്ല. യുഎഇയില്‍ ഇപ്പോള്‍ ചില കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചില നിയത്തില്‍ ഇളവുകള്‍ വന്നിട്ടുണ്ട്. യുഎഇയില്‍ നിയമ പരമായി രണ്ട് വരുമാനം സ്വന്തമാക്കാന്‍ സാധിക്കുന്ന ചില ജോലികളും വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന വിവിധ മാര്‍ഗങ്ങളുണ്ട്. ബിസിനസിലേക്കോ ജോലിയിലേക്കോ ഇറങ്ങുമ്പോള്‍ നമ്മുക്ക് ഒഴിവുകള്‍ കുറവായിരിക്കും. എന്നാല്‍ അതിന്റെ ഇടയില്‍ ചില ഫ്രീലാന്‍സിംഗ് ജോലി ചെയ്യാന്‍ സാധിച്ചാല്‍ അത് ചെറിയ ഒരു വരുമാനം നമ്മുക്ക് ലഭിക്കും. അത്തരത്തില്‍ പണം സമ്പാദിക്കാനുള്ള എളുപ്പമാര്‍?ഗമാണ് യുഎഇയില്‍ വന്നിരിക്കുന്നത്. യുഎഇയില്‍ നിയമപരമായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് ഒരു ഫ്രീലാന്‍സ് പെര്‍മിറ്റ് ആവശ്യമാണ്. അതില്ലാതെ പ്രവര്‍ത്തിക്കുന്നത് നിയമ ലംഘനത്തിന്റെ പരിധിയില്‍ വരും. അധ്യാപകരാകാന്‍ താല്‍പ്പര്യമുണ്ടോ? യുഎഇയില്‍ നിങ്ങള്‍ക്ക് രണ്ടാമതൊരു വരുമാനം…

    Read More »
  • ഷാര്‍ജയിൽ വാഹനാപകടം ;മലയാളി മരിച്ചു

    ഷാര്‍ജ: സജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മുക്കണ്ണന്‍ താഴയിലയപുരയില്‍ ബഷീര്‍ (47) ആണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ജോലിക്ക് പോകവെയാണ് അപകടം സംഭവിച്ചത്. ബഷീര്‍ സഞ്ചരിച്ച സൈക്കിളില്‍ മറ്റൊരു വാഹനം വന്നിടിഹാന് അപകടമുണ്ടായത്. ഉടനെ ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജയില്‍ ഒരു സ്‌ക്രാപ്പ് കമ്ബനിയിലെ ജീവനക്കാരനാണ് മരിച്ച ബഷീര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ഹംസ, മാതാവ്: അസീമ, ഭാര്യ: റസിയ

    Read More »
  • യുഎഇയില്‍ സ്വദേശിവത്കരണ നിയമം പാലിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും

    ദുബൈ: യുഎഇയില്‍ സ്വദേശിവത്കരണ നിയമം പാലിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. അമ്പതിലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴില്‍ മേഖലയില്‍ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ലക്ഷ്യം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്നാണ് മുന്നറിയിപ്പ്. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് നല്‍കിയത്. 2023ലെ വാര്‍ഷിക സ്വദേശിവത്കരണ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ 2024 ജനുവരി മുതല്‍ പിഴ നല്‍കേണ്ടി വരുമെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാന്‍ ഇതുവരെ സാധിക്കാത്ത കമ്പനികള്‍ക്ക് നാഫിസ് പ്ലാറ്റ്‌ഫോം വഴി യോഗ്യരായ യുഎഇ പൗരന്മാരെ കണ്ടെത്താം. ടാർഗറ്റ് മറികടക്കുന്നതിന് നിയമാനുസൃതമല്ലാത്ത മാർഗങ്ങൾ സ്വീകരിച്ചാൽ നടപടിയുണ്ടാകും. നിയമലംഘനത്തിന് 42,000 ദിർഹമാണ് പിഴ ചുമത്തുന്നത്. നിയമലംഘനം ആവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്നു മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയും ചുമത്തും. 2026നകം സ്വകാര്യ സ്ഥാപനങ്ങളിൽ 10 ശതമാനം സ്വദേശിവത്കരണം എന്നതാണ് സർക്കാറിന്റെ ലക്ഷ്യം.  

    Read More »
  • സൗദി അറേബ്യയുടെ വടക്കൻ മേഖല കൊടും ശൈത്യത്തിെൻ്റെ പിടിയിൽ

    റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖല കൊടും ശൈത്യത്തിെൻ്റെ പിടിയിൽ. വടക്കൻ അതിർത്തി പ്രവിശ്യയിലെ തുറൈഫിൽ താപനില മൂന്നു ഡിഗ്രി വരെ താഴ്ന്നു. രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. അബഹ, ഹായിൽ, ഖുറയ്യാത്ത്, ബീശ എന്നിവിടങ്ങളിൽ നാലു ഡിഗ്രിയും ഖമീസ് മുശൈത്ത്, നജ്റാൻ, ശറൂറ എന്നിവിടങ്ങളിൽ അഞ്ചു ഡിഗ്രിയും വാദിദവാസിർ, അറാർ എന്നിവിടങ്ങളിൽ ആറു ഡിഗ്രിയും തബൂക്ക്, റഫ്ഹാ, ഖൈസൂമ, സകാക്ക എന്നിവിടങ്ങളിൽ ഏഴു ഡിഗ്രിയും ബുറൈദയിൽ എട്ടു ഡിഗ്രിയും തായിഫിലും അൽബാഹയിലും ഒമ്പതു ഡിഗ്രിയുമാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കൻ സൗദിയിലെ റഫ്ഹയിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. നഗരത്തിലെ റോഡുകളും ചത്വരങ്ങളും പാർക്കുകളും മൂടൽമഞ്ഞിൽ കുളിച്ചു. ദൃശ്യക്ഷമത കുറഞ്ഞതോടെ രാജ്യാന്തര റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു.  

    Read More »
  • കടയിലനിന്നും നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലനിന്നും ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ചു; മസ്‌കറ്റിൽ മൂന്ന് പേര്‍ പിടിയിൽ

    മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ മോഷണം നടത്തിയ മൂന്ന് പേര്‍ പിടിയില്‍. കടയില്‍ നിന്നും നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച സംഭവത്തിലാണ് ഇവരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗവര്‍ണറേറ്റിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഒമാനില്‍ തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് 28 പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായി. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൊഴില്‍ മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ മുഖേന മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നിയമം ലംഘിച്ച് പല പ്രവാസി തൊഴിലാളികളും ഇരുമ്പും സ്‌ക്രാപ്പും മറ്റും ശേഖരിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നതായി അധികൃതര്‍ കണ്ടെത്തി.  

    Read More »
  • യുഎഇയില്‍ ഇനി സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിന് പെര്‍മിറ്റ് വേണം

    അബുദബി: യുഎഇയില്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നവര്‍ക്ക് നിയന്ത്രണം. ട്യൂഷന്‍ ക്ലാസുകള്‍ എടുക്കുന്നവര്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് എടുക്കണം. മാനവിഭവ ശേഷി, എമിറൈറ്റസേഷന്‍ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. അനധികൃതമായി ട്യൂഷന്‍ എടുക്കുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷയായിരിക്കും ലഭിക്കുക. നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷനുകള്‍ തടയുക എന്ന് ലക്ഷ്യമിട്ടാണ് നടപടി. യോ?ഗ്യരായ അധ്യാപകര്‍ക്ക് എംഒഎച്ച്ആര്‍ഇയുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ പെര്‍മിറ്റിനായി അപേക്ഷിക്കാവുന്നതാണ്. രണ്ട് വര്‍ഷത്തേക്ക് പെര്‍മിറ്റ് സജന്യമായിരിക്കും. വര്‍ക്ക് പെര്‍മിറ്റിന് യോഗ്യരായവര്‍ക്ക് സ്വകാര്യ ട്യൂഷന്‍ നടത്താനും ഇതുമൂലം വരുമാനം ഉണ്ടാക്കാനും അനുമതി ലഭിക്കും. സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്‌കൂളുകളിലെ രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍, തൊഴില്‍രഹിതരായ വ്യക്തികള്‍, 15 മുതല്‍ 18 വരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും പെര്‍മിറ്റിനായി അപേക്ഷിക്കാവുന്നതാണ്.

    Read More »
  • സൗദിയിൽ നിയമലംഘകരായ പ്രവാസികൾക്കെതിരെ ശക്തമായ നടപടി തുടരുന്നു; ഒരാഴ്ചക്കിടെ 18,428 പേർ കൂടി പിടിയിൽ

    റിയാദ്: സൗദിയിൽ നിയമലംഘകരായ പ്രവാസികൾക്കെതിരെ ശക്തമായ നടപടി തുടരുന്നു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനാണ് റെയ്ഡ് തുരുന്നത്. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ നിയമലംഘകരായ 18,428 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ ഏഴ് മുതൽ 13 വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. താമസനിയമം ലംഘിച്ച 11,664 പേർ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 4,301 പേർ, തൊഴിൽനിയമ ലംഘനം നടത്തിയ 2,463 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,000 പേർ അറസ്റ്റിലായി. ഇവരിൽ 36 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റു രാജ്യക്കാരുമാണ്. 61 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത 11 പേരും അറസ്റ്റിലായിട്ടുണ്ട്.

    Read More »
Back to top button
error: