Pravasi
-
മഴക്കുവേണ്ടി കുവൈത്തിലെ പള്ളികളിൽ പ്രത്യേക പ്രാര്‍ഥന
കുവൈത്ത്സിറ്റി: രാജ്യത്തെ വിവിധ പള്ളികളില്‍ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന നടന്നു. രാവിലെ 10.30നായിരുന്നു പ്രാർഥന. വിവിധ ഗവർണറേറ്റിലെ 100 ലേറെ പള്ളികളില്‍ പ്രാർഥനയും നമസ്‌കാരവും നടന്നു. വിശ്വാസികള്‍ ദൈവത്തോട് കൂടുതല്‍ അടുക്കണമെന്നും മഴക്കുവേണ്ടി ദൈവത്തോട് പ്രാ൪ഥന നടത്തണമെന്നും ഇമാമുമാര്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ കൃഷിക്കും ജൈവ നിലനില്‍പ്പിനും മഴ അനിവാര്യമായതിനാലാണ് പ്രത്യേക പ്രാർഥന നടത്തിയത്. ഔഖാഫ് മന്ത്രാലയം ഇതിനായുള്ള നിർദേശം നേരത്തെ നല്‍കിയിരുന്നു.
Read More » -
പത്തനംതിട്ട സ്വദേശി കുവൈത്തില്‍ മരിച്ചു
കുവൈത്ത് സിറ്റി: പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി വലിയവീട്ടില്‍ ജോർജ് വർഗീസ് വി (മോഹൻ – 73 വയസ്) കുവൈത്തില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുബാറക്ക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നാഷണല്‍ ബാങ്ക് ഓഫ് കുവൈത്തിലെ മുൻ ജീവനക്കാരനാണ്. സംസ്‌കാരം തിരുവനന്തപുരം പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലില്‍ പിന്നീട് നടത്തും. ഭാര്യ : സൂസി ജോർജ്, മകള്‍ : ജെൻസി മേരി ജോർജ് (നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത്)
Read More » -
സൗദിയിൽ ഏറ്റവും കൂടുതൽ അവസരം ഈ 10 തൊഴിലുകള്‍ക്ക്
റിയാദ്: സൗദിയിൽ വരുംവർഷങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഏതൊക്കെ മേഖലകളിൽ എന്ന് വെളിപ്പെടുത്തി പ്രൊഫഷണല്‍ നെറ്റ്‌വർക്ക് ലിങ്ക്ഡ്‌ഇൻ. സൗദിയില്‍ അതിവേഗം വളരുന്ന 10 തൊഴിൽ മേഖലകൾ ഇവയാണ് 1. പേഷ്യൻ്റ് കെയർ ടെക്നീഷ്യൻ: രോഗികള്‍ക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങളില്‍ സഹായിച്ചുകൊണ്ട് സഹായം നല്‍കുക. അതുപോലെ തന്നെ രോഗമുക്തി സുഗമമാക്കുന്നതിന് വൈകാരിക പിന്തുണയും നല്‍കുക. 2. ഇൻഫർമേഷൻ സിസ്റ്റം അനലിസ്റ്റ്: കമ്ബനിയുടെ വിവര സാങ്കേതിക വിദ്യ പരിശോധിച്ച് അതിൻ്റെ കമ്ബ്യൂട്ടർ സിസ്റ്റങ്ങളും സോഫ്റ്റ്‌വെയർ ആവശ്യകതകളും നിർണയിക്കുകയും അതിനനുസരിച്ച് പരിഹാരങ്ങള്‍ സൃഷ്ടിക്കുകയോ നിർദ്ദേശിക്കുകയോ ചെയ്യുക. 3. ബിഐഎം കോർഡിനേറ്റർ: ഒരു പ്രോജക്റ്റിൻ്റെ രൂപകല്‍പ്പനയിലും നിർമ്മാണ ഘട്ടങ്ങളിലും ഡിജിറ്റല്‍ പ്രക്രിയകള്‍ക്ക് ബില്‍ഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (ബിഐഎം) കോർഡിനേറ്റർമാർ നിർണായക പങ്ക് വഹിക്കുന്നു. 4. ഹെല്‍ത്ത് ആൻഡ് സേഫ്റ്റി മാനേജർ: സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുക. അപകടസാധ്യത വിലയിരുത്തുകയും സുരക്ഷിതമായ പ്രവർത്തന നടപടിക്രമങ്ങള്‍ വികസിപ്പിക്കുകയും സൈറ്റുകള്‍ പരിശോധിക്കുകയും ചെയ്യുന്നു. 5. ഹ്യൂമൻ റിസോഴ്‌സ് ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്: ശമ്ബളം,…
Read More » -
അടയ്ക്കേണ്ടത് വെറും 300 രൂപ; പ്രവാസികൾക്ക് പെൻഷൻ മുതൽ മെഡിക്കൽ സഹായം വരെ; വിശദവിവരങ്ങൾ
ജോലി തേടി വിദേശത്തേക്ക് പോകുന്നവരില്‍ വലിയൊരു ഭാഗവും ജീവിത കാലം മുഴുവൻ പ്രവാസികളായി തുടരുന്നു എന്നതാണ് സത്യം.പ്രത്യേകിച്ചും ഗൾഫ് മേഖലയിലുള്ളവർ.ഇവരിൽ കൂടുതല്‍ പേരും പ്രായമാകുമ്ബോഴാണ് ഗള്‍ഫ് വിടുന്നത്. മറ്റൊരു ജോലിക്ക് സാധിക്കാത്ത കാലത്ത് നാട്ടിലേക്ക് എത്തുമ്ബോള്‍ ഇത്തരക്കാർക്ക് പെൻഷൻ സാമ്ബത്തിക സഹായമാകും. ഇതിനായി കേരള പ്രവാസി വെല്‍ഫെയർ ബോർഡ് ഇത്തരത്തിലുള്ള വാർധക്യ പെൻഷൻ നല്‍കുന്നുണ്ട്.ഒപ്പം നിരവധി ആനുകൂല്യങ്ങളും. ആനുകൂല്യങ്ങൾ *പ്രവാസിക്ക് പ്രതിമാസ പെൻഷൻ *മരിച്ചാൽ നോമിനിക്ക് പെൻഷൻ *ഗുരുതരമായ അസുഖങ്ങൾക്ക് 50,000 രൂപ വരെ പ്രത്യേക സഹായം *മക്കളുടെ വിവാഹ ചെലവുകള്‍ക്കായി 10,000 രൂപ വരെ പ്രത്യേക സാമ്ബത്തിക സഹായം *വനിതാ അംഗത്തിന് പ്രസവത്തിനും ഗർഭച്ഛിദ്രത്തിനും സാമ്ബത്തിക സഹായം * അടയ്ക്കേണ്ടത് പ്രതിമാസം വെറും 300 രൂപ മാത്രം പ്രവാസി പെൻഷൻ വിദേശത്ത് അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കായി കേരള സർക്കാർ ആരംഭിച്ച റിട്ടയർമെന്റ് സേവിംഗ്സ് പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി. വിദേശത്ത് ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും താഴ്ന്നതോ…
Read More » -
യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികള്‍ പ്രഖ്യാപിച്ചു
അബുദബി:യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികള്‍ പ്രഖ്യാപിച്ചു. വ്രതം ആരംഭിക്കുന്ന മാർച്ചില്‍ മൂന്ന് ആഴ്ച സ്കൂളുകള്‍ക്ക് അവധിയായിരിക്കും. റമദാൻ മാസത്തോട് അനുബന്ധിച്ചുള്ള അവധിയും ഈദ് അൽ ഫിത്തർ അവധിയും കണക്കിലെടുത്താണ് വിദ്യാർത്ഥികൾക്ക് നീണ്ട അവധി ലഭിക്കുക. സാധാരണ രണ്ടാഴ്ചത്തെ അവധിയാണ് ലഭിക്കാറ് എന്നാൽ ഇത്തവണ ഈദ് അൽ ഫിത്തറിനെ തുടർന്നാണ് മൂന്ന് ആഴ്ചത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിജ്റ കലണ്ടർ പ്രകാരം റമദാൻ മാർച്ച് 12 ന് ആരംഭിക്കുമെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിള്‍ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) അറിയിച്ചു.ഈദുല്‍ ഫിതർ ഏപ്രില്‍ 10 ന് ആവാനാണ് സാധ്യത. ഈ സമയത്തോടെ വസന്തകാല അവധിക്കായി സ്കൂളുകൾ അടയ്ക്കും. ദുബായ് നോളേജ് ആൻഡ് ഹ്യൂമൻ ഡവലപ്മന്റ് അതോറിറ്റി വെബ്സൈറ്റിലെ നിർദേശപ്രകാരം പ്രൈവറ്റ് സ്കൂളുകളുടെ അവധി മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ ആയിരിക്കും. ഇന്റർനാഷണൽ സ്കൂളുകളിൽ സെക്കന്റ് ടേമിലെ ഇന്റെർണൽ അസ്സസ്മെന്റ് റമദാന് മുൻപ് നടത്തും. മറ്റ് ഇന്റെർണൽ പരീക്ഷകൾ മെയ്,ജൂൺ…
Read More » -
ശ്രീരാമന്റെ ചിത്രം ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ; വ്യാജവീഡിയോയുമായി വീണ്ടും സംഘപരിവാർ
ജനുവരി 22 തിങ്കളാഴ്ചയായിരുന്നു അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേല്‍ തുടങ്ങി നൂറുകണക്കിന് പ്രമുഖരാണ് പങ്കെടുത്തത്. പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ ദുബായ് ബുർജ് ഖലീഫയില്‍ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചതായി സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരണമുണ്ടായിരുന്നു. കെട്ടിടത്തിന് മുകളില്‍ ശ്രീരാമന്റെ രൂപം വർണപ്രകാശത്തോടെ കത്തി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. 916 കാരറ്റ് ശുദ്ധമായ ഇസ്ലാമിക രാജ്യത്ത്’ എന്ന കുറിപ്പോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണെന്ന് വാർത്ത മാദ്ധ്യമങ്ങള്‍ നടത്തിയ ഫാക്റ്റ് ചെക്കിലൂടെ മനസിലായത്. ചിത്രം എഡിറ്റ് ചെയ്ത് ചില സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ശ്രീരാമന്റെ രൂപം ബുർജ് ഖലീഫയില്‍ തെളിയിച്ചതിന്റെ യാതൊരു ചിത്രങ്ങളോ റിപ്പോർട്ടുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. സാധാരണ ദിവസങ്ങളില്‍ ചിത്രങ്ങള്‍ പ്രദർശിപ്പിച്ചാല്‍ ബൂർജ് ഖലീഫ അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവയ്ക്കാറുണ്ട്.…
Read More » -
റിയാദിൽ മദ്യശാല; ചരിത്ര മാറ്റത്തിനൊരുങ്ങി സൗദി
റിയാദ്: ചരിത്രത്തിലാദ്യമായി മദ്യശാല തുറക്കാനുള്ള നീക്കവുമായി സൗദി അറേബ്യ .തലസ്ഥാനമായ റിയാദില്‍ മദ്യക്കട തുറക്കാൻ സൗദി അറേബ്യ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർക്കാണ് മദ്യം ലഭ്യമാക്കുകയെന്ന് റിപ്പോർട്ടില്‍ പറയുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറൻസ് എടുക്കുകയും വേണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നും പറയുന്നു. അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറന്നേക്കും. ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമായതിനാല്‍ സൗദിയില്‍ സമ്ബൂർണ മദ്യനിരോധന നയമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. പെട്രോള്‍ അടിസ്ഥാനമാക്കിയുള്ള സമ്ബദ് വ്യവസ്ഥക്ക് ശേഷം വിഷൻ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിതെന്നും കരുതുന്നു. എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ തുറക്കുക. അമുസ്‌ലിംകള്‍ക്ക് മാത്രമായിരിക്കും…
Read More » -
അയോധ്യയിൽ നിന്നും അബുദാബിയിലേക്ക്; ‘അഹ്ലന്‍ മോദി’ ഒരുക്കങ്ങള്‍ തുടങ്ങി
അബുദാബി:യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘അഹ്ലന്‍ മോദി’ പരിപാടിയുടെ ഒരുക്കങ്ങള്‍ തുടങ്ങി. ഫെബ്രുവരി 13ന് ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. യുഎഇയിലെ 150 തില്‍ അധികം ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അബുദബിയിലെ ആദ്യത്തെ പരമ്ബരാഗത ഹിന്ദു ക്ഷേത്രമായ ബാപ്‌സിന്റെ ഉദ്ഘാടനത്തിനായാണ് നരേന്ദ്രമോദി യുഎഇയിലെത്തുന്നത്. മോദിക്കായി ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കുന്നത്. 400ലധികം പ്രാദേശിക കലാകാരന്മാരുടെ ആകര്‍ഷണീയമായ പ്രകടനങ്ങള്‍ ഉണ്ടാകും. നൂറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യയുഎഇ സൗഹൃദവും ഇന്ത്യയുടെ സമ്ബന്നമായ സാംസകാരിക വൈവിധ്യങ്ങളും അനാവരണം ചെയ്യുന്ന പരിപാടികള്‍ ഇടിനോടനുബന്ധിച്ച് നടക്കും. പരിപാടിയുടെ സൗജന്യ രജിസ്‌ട്രേഷന്‍ www.ahlanmodi.iae വഴി നടത്താവുന്നതാണ്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രാജ്യത്തെ ഏഴ് എമിറേറ്റുകളില്‍ നിന്നും സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഫെബ്രുവരി 14നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. അബുദബിയില്‍ ഒരുങ്ങുന്ന ഹിന്ദു ക്ഷേത്രം…
Read More » -
വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശനം; വാർത്ത തള്ളി ഒമാൻ
മസ്കറ്റ്: ഒമാനിലേക്ക് വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് പ്രവേശിക്കാനാവുമോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും കറങ്ങി നടക്കുന്ന ഒരു ചോദ്യമാണിത്. റോയല്‍ ഒമാന്‍ പൊലീസ് പറയുന്നത് പ്രകാരം, ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഒമാനില്‍ വിസയില്ലാതെ പ്രവേശിക്കാനാകില്ല. ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളും തെറ്റാണെന്ന് പൊലിസ് പറഞ്ഞു. ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വീസാ നടപടികളില്‍ മാറ്റമില്ലെന്നും മുന്‍കാലങ്ങളിലേത് പോലെ തുടരുന്നതായും റോയല്‍ പൊലിസ് പറഞ്ഞു. അതേസമയം, യു എസ്, കാനഡ, യൂറോപ്യന്‍ വിസകളുള്ള ഇന്ത്യക്കാര്‍ ഒമാനിലേക്ക് വരുമ്ബോള്‍ ഓണ്‍ അറൈവല്‍ വിസാ ലഭിക്കും. കനേഡിയന്‍ റസിഡന്‍സിനും സൗജന്യമായി ഓണ്‍ അറൈവല്‍ വിസയില്‍ ഒമാൻ സന്ദർശിക്കാം. 14 ദിവസത്തേക്കാണ് ഇത്തരത്തില്‍ വിസ ലഭിക്കുക. ഒമാനും ഖത്തറും ഉള്‍പ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാമെന്നായിരുന്നു വ്യാപകമായി പ്രചരിച്ചത്. ഹെന്‍ലി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്ര ചെയ്യാനാവുക എന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇതോടെ ഒമാന്‍റെ കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്.
Read More » -
ഒമാനില്‍ മലയാളി യുവാവ് മരിച്ചനിലയില്‍
മസ്‌കറ്റ്: മലയാളി യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാന്‍ ബഷീറിനെയാണ്(24) ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബഷീര്‍ കനിയാങ്കണ്ടി – മൈമൂന ദമ്പതികളുടെ മകനാണ്. ഹിജാരിയില്‍ കോഫിഷോപ്പ് നടത്തുകയായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read More »