NEWS

  • ദിലീപിന്റെ വിധിയെന്താകുമെന്നറിയാന്‍ ആകാംക്ഷയോടെ ആരാധകര്‍; നടിയെ ആക്രമിച്ച കേസിന്റെ വിധി ഏതാനും മണിക്കൂറുകള്‍ക്കകം; ദിലീപ് കേസിലെ എട്ടാം പ്രതി; വിധി പ്രഖ്യാപിക്കുക രാവിലെ 11ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

      കൊച്ചി: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രമാദമായ കേസിന്റെ വിധി പ്രഖ്യാപനം ഇന്ന്. നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നുരാവിലെ 11ന് വിധി പറയും. കേസിലെ എട്ടാം പ്രതി നടന്‍ ദിലീപാണ്. എന്താണ് വിധിയെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദിലീപിന്റെ ആരാധകരും മലയാള സിനിമ ലോകവും. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം പത്തു പ്രതികള്‍ കുറ്റക്കാരണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 11 മണിക്ക് ശേഷം ഉത്തരവ് പറയും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നതടക്കമുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന നടന്‍ ദിലീപിന്റെ കാര്യത്തിലടക്കം കോടതി എന്ത് നിലപാടെടുക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നത്. ആറുവര്‍ഷം നീണ്ട…

    Read More »
  • ഫെമിനിച്ചി ഫാത്തിമമാര്‍ ഉണ്ടായിക്കൊണ്ടിരിക്കും; അവര്‍ പറയട്ടെ പറയുന്നത് കേള്‍ക്കാം; അവര്‍ പറയുന്നത് കേള്‍ക്കേണ്ട കാര്യങ്ങളാണ്; പുതിയ ശബ്്ദങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ പഞ്ഞിവെക്കരുതെന്ന് കേരളജനത

      കോഴിക്കോട് : ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. സ്വതന്ത്ര സുന്ദര ഭാരതത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വില കല്‍പ്പിക്കുക എന്നത് ഒരു മര്യാദ കൂടിയാണ്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ മടികൂടാതെ തുറന്നു പറഞ്ഞ ചില കാര്യങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ വാളെടുക്കുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ചങ്കൂറ്റത്തെ അഭിനന്ദിച്ചുകൊണ്ട് കൂടെ നില്‍ക്കുകയാണ് കേരളം ചെയ്യേണ്ടത് എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍ മറുഭാഗത്ത് ഹാലിളകിയ ഒരു കൂട്ടം സൈബര്‍ യുദ്ധവുമായി രംഗത്ത്. സൈബര്‍ ആക്രമണം ശരിയല്ലെന്നും ഇതൊരു കുട്ടി പറഞ്ഞ കാര്യമാണെന്നും അതത്ര കാര്യമാക്കേണ്ട എന്നും മുസ്ലിം ലീഗ് പറയുമ്പോള്‍ അതിനെതിരെയും വിമര്‍ശനം ശക്തമായിട്ടുണ്ട്. സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്നായിരുന്നു മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസിന്റെ പരാമര്‍ശം. പരാമര്‍ശം. മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദത്തിലായിരുന്നു ഫാത്തിമ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം…

    Read More »
  • ഒരു നാക്കു പിഴയുടെ ശുഭകരമായ അന്ത്യം; സുരേഷ് ഗോപി തള്ളിയ അപേക്ഷ 75 ദിവസം കൊണ്ട് വീടായി മാറി; സിപിഎം ഏറ്റെടുത്ത വെല്ലുവിളി അവര്‍ വിജയിപ്പിച്ചു; ഇടതുപക്ഷത്തിന് ഇത് അഭിമാന സ്മാരകം ബിജെപിക്ക് ദുഃഖ സ്മാരകം

      തൃശൂര്‍: ഒരു നാക്കു പിഴ സംഭവിച്ചതിന് ഒടുവില്‍ ശുഭകരമായ അന്ത്യം. വീടിനു വേണ്ടിയുള്ള അപേക്ഷയുമായി ജനപ്രതിനിധിയെ കാണാനെത്തിയ പ്രജയെ നിഷ്‌കരുണം തള്ളിയ ബിജെപിക്കും എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കും വേണ്ടിയിരുന്നില്ല എന്ന് ജീവിതകാലം മുഴുവന്‍ തോന്നിപ്പിക്കുന്ന അബദ്ധമാണ് സിപിഎം കാലാകാലങ്ങളിലേക്കുള്ള അവരുടെ നേട്ടമാക്കി മാറ്റിയത്. തൃശൂരില്‍ കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി . 75 ദിവസം കൊണ്ടാണ് സിപിഎം പൂര്‍ത്തിയാക്കിയത്. ചേര്‍പ്പ് പുള്ളില്‍ സിപിഎം കൊച്ചു വേലായുധന് വീടൊരുക്കിയത് ബിജെപി അപേക്ഷ തള്ളിയ ഒരു സാധാരണക്കാരന് വീട് വച്ചു കൊടുക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ടായിരുന്നു. പാര്‍ട്ടിയും പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ കൊച്ചു വേലായുധനുള്ള വീട് സിപിഎമ്മിന്റെ വിജയ സ്മാരകവും ബിജെപിയുടെ ദുഃഖ സ്മാരകവുമായി മാറി. നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്ത ശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീട് കൈമാറും. സിപിഎം ചേര്‍പ്പ് ഏരിയ കമ്മിറ്റിയുടെ…

    Read More »
  • മാങ്കുട്ടത്തിലിനു പിന്നാലെ തരൂര്‍ തെറിക്കുമോ; രാഹുല്‍ ചെയ്തതിനേക്കാള്‍ കുറ്റകരമായ കാര്യങ്ങളാണ് തരൂര്‍ ചെയ്യുന്നതെന്ന് ശക്തമായ അഭിപ്രായം; കോണ്‍ഗ്രസ് പുറത്താക്കില്ല രാജിവെപ്പിക്കും;പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ വന്നാല്‍ മുറിച്ചു മാറ്റണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

      തിരുവനന്തപുരം : കോണ്‍ഗ്രസില്‍ ഇത് വെട്ടി നിരത്തലുകളുടെ കാലമെന്ന് സംശയം. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് പിന്നാലെ തിരുവനന്തപുരം എംപി ഡോ. ശശി തരൂരിനെതിരെയാണ് കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്.   എന്നാല്‍ രാഹുലിനെ പുറത്താക്കിയ പോലെ തരൂരിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി രക്തസാക്ഷി പരിവേഷം കൊടുക്കണ്ട എന്നാണ് തരൂര്‍ വിരുദ്ധരുടെ ശക്തമായ അഭിപ്രായം. lതരൂര്‍ വേണമെങ്കില്‍ രാജിവച്ചു പുറത്തു പോട്ടെ അല്ലാതെ പുറത്താക്കുകയല്ല വേണ്ടത് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.രാഹുലിനെതിരെ ശബ്ദിച്ച പോലെ തന്നെ തരൂരിനെതിരെയും ഉണ്ണിത്താന്‍ ആഞ്ഞടിക്കുകയാണ്.   ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്, അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് താന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നു പറഞ്ഞു . ഒരു മനുഷ്യന് ഒരു ജന്മം ഒരു പാര്‍ട്ടിയെക്കൊണ്ട് നേടിയെടുക്കാനുള്ള പരമാവധി സ്വന്തമാക്കിയ തരൂരിന് ഇപ്പോള്‍ എന്താണ് അസ്വസ്ഥതയും അസംതൃപ്തിയും. എന്താണ് ഈ പാര്‍ട്ടിയില്‍നിന്ന് അദ്ദേഹം ഇനി നേടാനുള്ളത്. അദ്ദേഹത്തിന്…

    Read More »
  • അബാദ് പ്ലാസ മുതല്‍ ഗോവവരെ: നടിയെ ആക്രമിക്കാന്‍ നടത്തിയത് നാലുവര്‍ഷം നീണ്ട ഗൂഢാലോചന; വിവാഹ മോചനത്തില്‍ എത്താന്‍ കാര്യണം ദിലീപ്- കാവ്യ ബന്ധമെന്ന മഞ്ജുവിന്റെ നിര്‍ണായക മൊഴി; ‘മാഡം’ ആരെന്നറിയാന്‍ അന്വേഷണം കാവ്യയിലേക്കും

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് നടി മഞ്ജു വാരിയരുടെ മൊഴി. വിവാഹമോചനത്തില്‍ എത്താന്‍ കാരണം ദിലീപ്- കാവ്യ ബന്ധമാണെന്നായിരുന്നു മഞ്ജുവിന്റെ മൊഴി. ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. മഞ്ജുവിനെ അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചു. അതിജീവിതയെ ദിലീപിന് സംശയമുണ്ടായിരുന്നെന്നും മഞ്ജു മൊഴി നല്‍കി.   നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയും ദിലീപും ചേര്‍ന്ന് നടത്തിയത് നാലുവര്‍ഷം നീണ്ട ഗൂഡാലോചനയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഗൂഡാലോചനയില്‍ മാഡത്തിനും പങ്കെന്ന വിവരത്തില്‍ അന്വേഷണം കാവ്യാ മാധവനിലേക്കും നീണ്ടു. കുടുംബബന്ധം തകര്‍ത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരണയെന്നാണ് കുറ്റപത്രം. പൊലീസിന്റെ കുറ്റപത്ര പ്രകാരം നടിയെ ആക്രമിക്കാനുള്ള ഗൂഡാലോചന ആരംഭിക്കുന്നത് 2013ല്‍ ആണെന്നാണു പറയുന്നത്.   2013 മാര്‍ച്ച്. സ്ഥലം: അബാദ് പ്ലാസ, കൊച്ചി, റൂം നമ്പര്‍ 410: 2013 മാര്‍ച്ച് 26 നും ഏപ്രില്‍ ഏഴിനുമിടയില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലെ 410ാം നമ്പര്‍ മുറിയില്‍ നടന്‍ ദിലീപും പള്‍സര്‍ നടിയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തി. നടിയുടെ…

    Read More »
  • വിധി ദിനത്തില്‍ കനത്ത സുരക്ഷ; പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം; വന്‍ പോലീസ് സന്നാഹം; നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ ഭാവി ഇന്നറിയാം; കേസന്വേഷണം അട്ടിമറിച്ചതിന്റെ തെളിവുകളെന്നു പോലീസ്‌

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയാനിരിക്കെ കനത്ത സുരക്ഷ. കോടതിയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ക്കും  മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. സുരക്ഷയ്ക്ക് കൂടുതല്‍ പൊലീസിനെ വിന്യസിക്കും ഒന്നര കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ഒന്നര കോടി രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണ സംഘം. കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന് തെളിവുകളുണ്ട്. അന്വേഷണം അട്ടിമറിക്കാനായി വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ദിലീപാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ചികിത്സാ രേഖകൾ ഉണ്ടാക്കിയെന്നും അന്വേഷണസംഘം കണ്ടെത്തി   പൾസർ സുനിയെ അറിയില്ലെന്ന് ദിലീപ് പറയുമ്പോഴും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് തെളിവുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഒന്നര കോടി രൂപയ്ക്ക് നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയത്. കേസായാൽ മൂന്നര കോടി തരാമെന്ന് ദിലീപ് പറഞ്ഞു. 2015ൽ ഒരു ലക്ഷത്തി പതിനായിരം രൂപ ദിലീപ് സുനിക്ക് നൽകി.…

    Read More »
  • ഫോര്‍മുല വണ്‍ ലോക കിരീടം ലാന്‍ഡോ നോറിസിന്; അബുദാബിയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു; പോയിന്റ് പട്ടികയില്‍ ഒന്നാമത്‌

    സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാൻപ്രീയ്ക്കൊടുവില്‍ മക്‌ലാരൻ താരം ലാൻഡോ നോറിസ് കരിയറിലെ ആദ്യ ഫോർമുല വൺ ലോകകിരീടം സ്വന്തമാക്കി. മത്സരത്തിൽ റെഡ് ബുള്ളിന്റെ നിലവിലെ ചാംപ്യൻ മാക്സ് വെർസ്റ്റപ്പൻ ഒന്നാമതെത്തിയപ്പോൾ മക്‌ലാരന്റെ തന്നെ ഓസ്കർ പിയാസ്ട്രി രണ്ടാമതും നോറിസ് മൂന്നാമതുമായാണ് ഫിനിഷ് ചെയ്തത്.   ഇതോടെ, ചാംപ്യൻഷിപ് പട്ടികയില്‍ വെർസ്റ്റപ്പനെക്കാൾ രണ്ട് പോയിന്റ് മുന്നിലെത്തി നോറിസ് കിരീടം ഉറപ്പിച്ചു. 2020-ൽ ലൂയിസ് ഹാമിൽട്ടനു ശേഷം ഫോർമുല വൺ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് 26-കാരനായ നോറിസ്. ഇതോടെ മാക്സ് വെർസ്റ്റപ്പന്റെ നാലു വർഷം നീണ്ട കിരീടവാഴ്ചയ്ക്ക് അവസാനമായി.   വെർസ്റ്റപ്പനെക്കാൾ 12 പോയിന്റിന്റെയും പിയാസ്ട്രിയേക്കാള്‍ 16 പോയിന്റിന്റെയും മുൻതൂക്കവുമായാണ് നോറിസ് നിർണായകമായ അവസാന മത്സരത്തിനിറങ്ങിയത്. റെഡ് ബുള്ളിനായി വെർസ്റ്റാപ്പൻ പോൾ പൊസിഷനിൽനിന്ന് മത്സരം തുടങ്ങിയപ്പോൾ ഒന്നാം നിരയിൽ നോറിസും തൊട്ടുപിന്നല്‍ മൂന്നാമനായി പിയാസ്ട്രിയും അണിനിരന്നു. വെർസ്റ്റാപ്പന് കിരീടം നേടണമെങ്കിൽ നോറിസ് നാലാമതോ അതിൽ താഴെയോ എത്തണമായിരുന്നു.  സീസണിലുടനീളം ലീഡ്…

    Read More »
  • സംഭാഷണങ്ങള്‍ പോലും മറന്നുപോകുന്നു; മലയാളത്തിന്റെ പ്രിയനടി ഭാനുപ്രിയയ്ക്കു മറവിരോഗം? ദൈനംദിന ജീവിതത്തെയും ബാധിക്കുന്നെന്ന് റിപ്പോര്‍ട്ട്; രാജശില്‍പിയും അഴകിയ രാവണനും എങ്ങനെ മറക്കും; നൃത്തത്തില്‍ തുടങ്ങിയ അഭിനയജീവിതം

    തൊണ്ണൂറുകളിലെ സിനിമാ പ്രേമികളുടെ മനം കവര്‍ന്ന ഭാനുപ്രിയയ്ക്കു മറവിരോഗമെന്നും ഡയലോഗുകള്‍ മറന്നുപോകുന്നെന്നും റിപ്പോര്‍ട്ട്. കൊച്ചുകൊച്ചു സന്തോഷങ്ങള്‍, അഴകിയ രാവണന്‍ എന്നീ ചിത്രങ്ങളിലൂടെയും മോഹന്‍ലാലിന്റെ രാജശില്‍പിയിലും അഴകിന്റെ നിറകുടമായി എത്തിയ താരമാണ് ഭാനുപ്രിയ. മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഇന്ന് മറവി രോഗത്തിന്റെ പിടിയിലാണ്. സൂപ്പര്‍ താരങ്ങളുടെ നായിക ആന്ധ്ര സ്വദേശിയാണെങ്കിലും മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായിരുന്നു ഭാനുപ്രിയ. 1992-ല്‍ രാജശില്പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ഭാനുപ്രിയ മലയാളത്തില്‍ തുടക്കം കുറിച്ചു. ഇതിനൊപ്പം തമിഴും തെലുങ്കും കന്നടയിലും അവസരങ്ങള്‍ തേടിയെത്തിയ ഭാനുപ്രിയ പിന്നീട് മലയാളത്തിലേക്ക് എത്തിയത് 1995 ല്‍ സുരേഷ് ഗോപിയുടെ ഹൈവേ എന്ന ചിത്രത്തില്‍. തൊട്ടടുത്ത വര്‍ഷം ഭാനുപ്രിയ മമ്മൂട്ടിയുടെ നായികയായി നായകനാക്കി കമല്‍ സംവിധാനം ചെയ്ത ‘അഴകിയ രാവണനി’ലും അഭിനയിച്ചു. കുട്ടിശങ്കരന്‍ എന്ന നായക കഥാപാത്രത്തിനൊപ്പം സിനിമയിലുടനീളം നിറഞ്ഞു നിന്ന അനുരാധ എന്ന കഥാപാത്രം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ‘കുല’ത്തിലും സുരേഷ് ഗോപിയുടെ നായികയായി. 2000 ത്തില്‍ കൊച്ചുകൊച്ചു സന്തോഷങ്ങളിലെ…

    Read More »
  • തട്ടിക്കൊണ്ടുപോയ വ്യവസായിയെ കണ്ടെത്തി; പിന്നില്‍ ബിസിനസ് വൈരാഗ്യം; കണ്ടെത്തിയത് പാലക്കാട് ഉപേക്ഷിക്കപ്പെട്ട നിലയില്‍; മര്‍ദിച്ച് അവശനാക്കിയെന്ന് മൊഴി

    മലപ്പുറം: തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ മലപ്പുറം വണ്ടൂർ സ്വദേശിയായ വ്യവസായിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. വണ്ടൂർ സ്വദേശി മുഹമ്മദാലിയെയാണ് പാലക്കാട് കോതകുറിശ്ശിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. ബിസിനസ് രംഗത്തെ ശത്രുതയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് മർദ്ദനമേറ്റ് അവശനായ മുഹമ്മദാലി പൊലീസിന് മൊഴി നൽകി.   ഇന്നലെ വൈകിട്ട് ആറരയോടെയാണ് അഞ്ചംഗ സംഘം മുഹമ്മദാലിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്നയുടൻ വ്യാപകമായ അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെയും വാഹനത്തെയും കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്നുള്ള തിരച്ചിലിലാണ് ഇന്ന് രാവിലെ കോതകുറിശ്ശിയിൽ നിന്നും ഇദ്ദേഹത്തെ കണ്ടെത്തിയത്. അക്രമികൾ ഇദ്ദേഹത്തെ ഇവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.   ശരീരമാസകലം പരുക്കേറ്റ നിലയിലായിരുന്ന മുഹമ്മദാലിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ഗുരുതരമായി മർദ്ദനമേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ബിസിനസ് രംഗത്തെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും മുഹമ്മദാലി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു കോളേജ്…

    Read More »
  • വിളിക്കാത്ത സ്ഥലത്തു വന്നാല്‍ ‘കടക്കു പുറത്ത്’ എന്നു പറയും; വിളിച്ചയിടത്തേ പോകാന്‍ പാടുള്ളൂ; മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരിയുമായി മുഖ്യമന്ത്രി

    കോഴിക്കോട്: ളിക്കാത്ത സ്ഥലത്ത് വന്നിരുന്നാല്‍ ‘കടക്ക് പുറത്ത് ’ എന്നു പറയുമെന്നും വിളിച്ച സ്ഥലത്ത് മാത്രമേ വന്നിരിക്കാവൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാരിരുന്നു അദ്ദേഹം. 2017 ൽ മാധ്യമ പ്രവർത്തകരോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞതിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘അമ്പലക്കള്ളന്മാര്‍ കടക്കു പുറത്ത്’ എന്ന തരത്തില്‍  യുഡിഎഫ് പ്രചാരണം  തുടങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ‘കടക്ക് പുറത്ത് എന്ന് പറഞ്ഞത് വിളിക്കാത്ത സ്ഥലങ്ങളില്‍ പോയിരിക്കുന്നവരെ ഉദ്ദേശിച്ചാണ്. വിളിച്ച ഇടത്തേ എവിടെയാണെങ്കിലും പോകാവൂ. വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല.വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. നിങ്ങള്‍ അങ്ങനെ വന്ന് ഇരുന്നാല്‍ ‘ നിങ്ങള്‍ ദയവായി ഒന്ന് പുറത്തുപോകുമോ’ എന്ന് ചോദിക്കുന്നതിന് പകരം ‘നിങ്ങള്‍ കടക്ക് പുറത്ത്’ എന്ന് ഞാന്‍ പറഞ്ഞിരിക്കും. അത്രയേ ഉള്ളൂ’. മുഖ്യമന്ത്രി വിശദീകരിച്ചു. 2017 ജൂലൈയിൽ തിരുവനന്തപുരത്തെ സംഘർഷങ്ങളെക്കുറിച്ച് അന്നത്തെ ഗവർണർ പി.സദാശിവത്തിന്‍റെ നിർദ്ദേശാനുസരണം മുഖ്യമന്ത്രിയും ബിജെപി…

    Read More »
Back to top button
error: