NEWS

  • ട്രംപിനെ സുഖിപ്പിക്കാൻ ചെയ്തതെല്ലാം വെള്ളത്തിൽ, തീരുവയാകട്ടെ ബദ്ധ ശത്രുക്കളായ ഇന്ത്യക്കാൾ കൂടുതൽ!! ഇന്ത്യ- യുഎസ് പുതിയ കൂട്ടുകെട്ടിൽ നിൽക്കെക്കള്ളിയില്ലാതെ പാക്കിസ്ഥാൻ, പ്രധാനമന്ത്രിയും സിഡിഎഫും തച്ചിന് വൈറ്റ്ഹൗസ് കയറിയിറങ്ങിയിട്ടും ഒരുപകാരവുമുണ്ടായില്ലല്ലോയെന്ന് പാക് മാധ്യമങ്ങൾ, ‘സെയിൽസ്മാൻ ഇൻ ചാർജ്’ പരിഹസിച്ച് സോഷ്യൽമീഡിയ

    ഇസ്‌ലാമാബാദ്: ട്രംപിനെ സുഖിപ്പിക്കാൻ എന്തൊക്കെ ചെയ്തു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം പോലും ചെയ്തിട്ടും യുഎസുമായുള്ള നയതന്ത്ര ബന്ധത്തിൽ തിരിച്ചടി നേരിട്ട് പാക്കിസ്ഥാൻ. ഇന്ത്യ– യുഎസ് വ്യാപാര കരാറിനു പിന്നാലെ തീരുവ 18 ശതമാനമാക്കി കുറച്ചതാണ് നയതന്ത്ര രംഗത്ത് പാക്കിസ്ഥാന് തിരിച്ചടിയായത്. ഇതോടെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയും പരിഹാസവുമായി രം​ഗത്തെത്തിയിട്ടുണ്ട്. യുഎസുമായി മികച്ച ബന്ധം സ്ഥാപിച്ചിട്ടും ഇന്ത്യയേക്കാൾ ഒരു ശതമാനം കൂടുതലാണ് പാക്കിസ്ഥാന് യുഎസ് ഏർപ്പെടുത്തിയ തീരുവ. ഇതോടെ പാക്ക് ഭരണ നേതൃത്വത്തിന് നേർക്ക് കടുത്ത വിമർശനമാണ് പാക്കിസ്ഥാനിനുള്ളിൽ നിന്ന് തന്നെ ഉയരുന്നത്. ഇതിനു ആക്കം കൂട്ടുന്നതാണ് ഇന്ത്യയും യുഎസും തമ്മിൽ പുതുതായി ഒപ്പുവച്ച വ്യാപാര കരാർ. ഇത് പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് നേതാവായ ഹമദ് അസ്ഹർ നയതന്ത്ര രംഗത്തെ പാക്കിസ്ഥാന്റെ പരാജയത്തെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തി. പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സിഡിഎഫ് അസിം മുനീറും വാഷിങ്ടണിൽ തുടർച്ചയായി സന്ദർശനം…

    Read More »
  • സ്പീക്കറെ തെരുവിലിട്ട് അലക്കരുത്; ഞാന്‍ ആകാശത്തുനിന്ന് കെട്ടിയിറങ്ങി സ്പീക്കറായില്ല; ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മടിയില്ല, പ്രതിപക്ഷ തയാറുണ്ടോ? എ.എന്‍. ഷംസീര്‍

    തിരുവനന്തപുരം: സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്ന് എ.എന്‍.ഷംസീര്‍. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ല. ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം ജനാധിപത്യ ഭൂഷണമല്ലെന്നും പൊലീസ് ബാരിക്കേഡ് ചാടിക്കിടക്കുന്നത് പോലെയാണ് ഡയസിൽ കയറിയതെന്നും പ്രതിഷേധത്തെ അപലപിച്ച് ഷംസീര്‍ പറഞ്ഞു. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് മടിയില്ലെന്നും ഷംസീര്‍ വ്യക്തമാക്കി. സ്വര്‍ണക്കൊളളയില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഭരണപക്ഷം പറഞ്ഞിട്ടും പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് നിര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ പറഞ്ഞു. ഇന്നലെയാണ് സഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി എംഎല്‍എമാരായ അന്‍വര്‍ സാദത്തും മാത്യു കുഴല്‍നാടനും പ്രതിഷേധിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള ഉന്നയിച്ചായിരുന്നു പ്രതിഷേധം. സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ആദ്യം പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് സ്പീക്കറുടെ മുഖത്തിനു നേര്‍ക്ക് സ്വർണം കട്ടത് ആരപ്പ എന്ന ബാനറും ഉയര്‍ത്തി. ബാനര്‍ താഴ്ത്തണമെന്നു സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇതിനിടെ മുദ്രാവാക്യം വിളികളുമായി ഭരണപക്ഷ അംഗങ്ങളും സീറ്റ് വിട്ട് മുന്‍നിരയിലേക്ക് നീങ്ങി. ഇതോടെ സഭയില്‍ വന്‍ബഹളമായി. പിന്നാലെയാണ് സ്പീക്കറുടെ ഡയസില്‍ കയറി എംഎല്‍എമാരായ അന്‍വര്‍സാദത്തും മാത്യു…

    Read More »
  • തണ്ണിമത്തൻ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടക വസ്തു ശേഖരം!! പിടികൂടിയത് നൂറിലേറെ പെട്ടികളിലായി നാലായിരത്തോളം ജലറ്റിൻ സ്റ്റിക്കുകളും 17 ഡിറ്റനേറ്ററും, സ്ഫോടക വസ്തുക്കൾ തൃശൂരിലേക്കു കൊണ്ടുവന്നതെന്ന് പിടിയിലായ പപ്പാരാപ്പട്ടി സ്വദേശി

    പാലക്കാട്: വാളയാർ– വടക്കഞ്ചേരി ദേശീയപാതയിൽ തണ്ണിമത്തൻ കൊണ്ടുപോകുന്ന മിനിലോറിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഫോടകവസ്തുക്കൾ പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് ധർമപുരി പപ്പാരാപ്പട്ടി സ്വദേശി സെന്തിൽ കുമാറിനെ (47) സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ നിന്ന് നൂറിലേറെ പെട്ടികളിലായി നാലായിരത്തോളം ജലറ്റിൻ സ്റ്റിക്കുകളും 17 ഡിറ്റനേറ്ററും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി ഒൻപതോടെ യാക്കരയിലെ പാലക്കാട് ഗവ. മെഡിക്കൽ കോളജിനു സമീപത്തെ സർവീസ് റോഡിൽ വച്ചാണ് ലോറി പിടികൂടിയത്. ലോറിയുടെ മുകളിൽ കൂട്ടിയിട്ട തണ്ണിമത്തൻ മാറ്റി പരിശോധിച്ചപ്പോഴാണു പെട്ടികളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ക്വാറികളിൽ ഉപയോഗിക്കുന്ന ലക്ഷങ്ങൾ വിലവരുന്ന സ്ഫോടകവ സ്തുക്കളാണിവ. സേലത്തു നിന്നു കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ തൃശൂരിലേക്കു കൊണ്ടുപോകുകയായിരുന്നു എന്നു സെന്തിൽ കുമാർ പെലീസിനു മൊഴി നൽകി. സൗത്ത് ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. ഡ്രൈവറെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നു പോലീസ് അറിയിച്ചു. അതേസമയം…

    Read More »
  • ‘ഫെബ്രുവരിയിലാണ് കളിയെന്നത് ഓര്‍മവേണം’; ട്വന്റി 20 ടീമിന് മുന്നറിയിപ്പുമായി ധോണി; ഇന്ത്യ അപകടകാരിയായ ടീം; പക്ഷേ ടോസ് നിര്‍ണായകം; രോഹിത്തിനും കോലിക്കും പരസ്യ പിന്തുണ

    ബംഗളുരു: കുട്ടി ക്രിക്കറ്റിലെ കിരീട നേട്ടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റന്‍ ധോണി. ‘ഇന്ത്യന്‍ ടീം അതിശക്തരാണ്. ലോകത്തെ ഏറ്റവും അപകടകാരികളായ ടീമുമാണ്. ചാംപ്യന്‍ ടീമിനുവേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സംഘം. അവര്‍ക്ക് ട്വന്റി 20യില്‍ അസാമാന്യ അനുഭവസമ്പത്തുമുണ്ട്. സമ്മര്‍ദങ്ങള്‍ അതിജീവിച്ചവരാണ്. പക്ഷേ ഫെബ്രുവരിയിലാണു കളിക്കുന്നതെന്ന് ഓര്‍ക്കണം’ ക്യാപ്റ്റന്‍ കൂള്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏറ്റവും ഭയക്കേണ്ട കാര്യം അന്തരീക്ഷത്തിലെ മഞ്ഞിന്റെയും ഈര്‍പ്പത്തിന്റെയും സാന്നിധ്യമാണ്. ഇത് പലപ്പോഴും പ്രതീക്ഷകളെ അട്ടിമറിച്ചേക്കാം. ഐ ഹേറ്റ് ഡ്യൂ…’ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റര്‍ ജതിന്‍ സപ്രുവിന് നല്‍കിയ അഭിമുഖത്തില്‍ ധോണി പറഞ്ഞു. താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുമ്പോഴും ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നതും ഈ സാഹചര്യമായിരുന്നുവെന്ന് എം.എസ്. തുറന്നുപറഞ്ഞു. മഞ്ഞുള്ളപ്പോള്‍ ടോസ് നിര്‍ണായകമാകും. മല്‍സരത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ അതിന് പ്രാധാന്യം കൂടും. ടീമിന്റെ ഘടനയെക്കുറിച്ചും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുമെന്നും ധോണി പറഞ്ഞു. ‘ഏതുസാഹചര്യത്തെയും നേരിടാന്‍ കെല്‍പ്പുള്ള ടീമാണ് ഇന്ത്യയ്ക്ക് ഇന്നുള്ളത്. പരുക്കുകള്‍ ഒഴിവാക്കണം. ഓരോരുത്തരും ടീം…

    Read More »
  • ഇന്ത്യയോടുള്ള മത്സരം മാത്രമായി ഉപപേക്ഷിക്കാന്‍ പാകിസ്ഥാന് കഴിയുമോ? പറ്റും പക്ഷേ, സൂപ്പര്‍ എട്ടില്‍ കഷ്ടപ്പെടും; നിയമം പറയുന്നത് ഇത്

    ന്യൂഡല്‍ഹി: ട്വന്‍ി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് ശേഷവും തുടര്‍ന്ന ബഹിഷ്‌കരണ ഭീഷണികള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ചത്. പക്ഷേ, ഇന്ത്യക്കെതിരേ കളിക്കില്ലെന്നാണ് നിലപാട്. പാക് ക്രിക്കറ്റ് ബോര്‍ഡിനു പകരം സര്‍ക്കാരാണ് ഇക്കാര്യം പറഞ്ഞതെന്നു മാത്രം. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല. ബംഗ്ലദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ ഇത്തരം സെലക്ടീവ് ബഹിഷ്‌കരണം ലോകകപ്പില്‍ സാധ്യമാണോ? ഐസിസിയുടെ നിയമം പറയുന്നതെന്ത്? സാങ്കേതികമായി പറഞ്ഞാല്‍ ഒരു മല്‍സരം പാക്കിസ്ഥാന് ഒഴിവാക്കാം. അത് തടയാന്‍ നിലവില്‍ ഐസിസിക്ക് നിയമമില്ല. എന്നിരുന്നാലും അത്തരം പ്രവണത തടയാനും ഗുരുതരസ്ഥിതിയൊഴിവാക്കാനും ഐസിസിക്ക് നിയമങ്ങളുണ്ട്. പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം ഇന്ത്യയ്‌ക്കെതിരെയുള്ള മല്‍സരം ബഹിഷ്‌കരിക്കാനാണ് പാക്കിസ്ഥാന്റെ നീക്കമെങ്കില്‍ ഐസിസിക്ക് ചില നടപടികള്‍ സ്വീകരിക്കാം. വാക്കോവര്‍ നിയമം: നിശ്ചയിച്ചുറപ്പിച്ച മല്‍സരത്തിന് ഒരു ടീം കളിക്കാന്‍ ഇറങ്ങുന്നില്ലെങ്കില്‍ എതിര്‍ ടീമിനെ ആ കളിയിലെ വിജയിയായി ഐസിസി പ്രഖ്യാപിക്കും. ഇന്ത്യന്‍ ടീം…

    Read More »
  • ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം; ശബരി റെയില്‍ പദ്ധതിയുടെ പാതി ചെലവു വഹിക്കാന്‍ സംസ്ഥാനം; 1900 കോടി കിഫ്ബി വഴി നല്‍കും; പുനലൂര്‍വഴി വിഴിഞ്ഞവുമായി ബന്ധിപ്പിക്കാനും നീക്കം; ദേശീയപാത പദ്ധതിക്ക് നല്‍കിയത് 5580 കോടി

    തിരുവനന്തപുരം: അങ്കമാലി എരുമേലി ശബരി റെയില്‍പാത പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കും. 1,900 കോടി രൂപ കിഫ്ബി വഴി നല്‍കും. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. അതേസമയം, കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കാന്‍ പദ്ധതിച്ചെലവിന്റെ ഒരു വിഹിതം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രത്തിന്റെ നിര്‍ബന്ധ ബുദ്ധി വികസന സ്വപ്നങ്ങളുടെ ചിറകരിയുകയാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ശബരിപാതയുടെ കാര്യത്തിലും ഇതേ അവസ്ഥ തുടര്‍ന്നതിനാലാണ് പകുതി വിഹിതം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. മലയോര മേഖലയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്ന ഈ പദ്ധതി എരുമേലിയില്‍ നിന്ന് പുനലൂര്‍ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് റെയില്‍വേ പദ്ധതിക്ക് വേണ്ടി…

    Read More »
  • ‘കൊലപാതകം പോലെയുള്ള കേസല്ല, സങ്കീര്‍ണവും അസാധാരണവും, എസ്‌ഐടി ജോലി കൃത്യമായി ചെയ്യുന്നുണ്ട്, അന്വേഷണം നല്ലരീതിയില്‍’; ശബരിമല കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉന്നയിച്ച വി.ഡി. സതീശന് കനത്ത തിരിച്ചടിയായി കോടതി വിലയിരുത്തല്‍; പ്രതിപക്ഷം പ്രതിരോധത്തില്‍

    കൊച്ചി: ശബരിമല സ്വര്‍ണ മോഷണക്കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അന്വേഷണം മരവിപ്പിക്കുന്നെന്ന ഗുരുതര ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കനത്ത തിരിച്ചടിയായി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍. ബജറ്റ് ചര്‍ച്ച ചെയ്യണമെന്നു ധനമന്ത്രിയടക്കം നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണപക്ഷത്തിനെതിരേ രൂക്ഷമായ ആക്രമണം അഴിച്ചുവിടാനാണ് ഈ ദിവസങ്ങളില്‍ പ്രതിപക്ഷം മുതിര്‍ന്നത്. സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണം മരവിപ്പിക്കുകയാണെന്ന് പറഞ്ഞ സതീശന്‍, മന്ത്രിമാര്‍ക്കൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എസ്‌ഐടി അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത ഏറ്റവും മികച്ചതാണ്. കൊലപാതകം, മര്‍ദ്ദനം പോലെ വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന അന്വേഷണമല്ല ഈ കേസിലേത്. അതിസങ്കീര്‍ണമായ അസാധാരണ കേസാണിത്. കൊള്ളയുടെ ഓരോ കണ്ണിയും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. 90 ദിവസത്തിന് ശേഷം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ല. സ്വാഭാവിക ജാമ്യം ലഭിച്ചതുകൊണ്ട് മാത്രം കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍,…

    Read More »
  • ബലൂചില്‍ പാക് ആക്രമണം; ബോംബ് വര്‍ഷിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും; 58 മരണം; ബിഎല്‍എയ്ക്കു പിന്തുണ നല്‍കുന്നത് ഇന്ത്യയെന്ന് പാകിസ്താന്‍; ജനങ്ങളെ കേള്‍ക്കാന്‍ തയാറാകൂ എന്നു തിരിച്ചടിച്ച് ഇന്ത്യ

    ഇസ്ലാമാബാദ്: മൂന്നുദിവസമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന ബലൂചിസ്ഥാനില്‍ വിമതരെ നേരിടാന്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് പാക്കിസ്ഥാന്‍ സൈന്യം. ആക്രമണങ്ങളില്‍ ഇതുവരെ 58 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ ഹെറോഫില്‍ പാക് സൈന്യത്തിനും പൊലീസിനും കനത്ത നാശമുണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളും പൊലീസ് സ്റ്റേഷനും വരെ ബി.എല്‍.എ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായാണ് സൈന്യം കനത്ത പ്രത്യാക്രമണം നടത്തിയത്. ഒട്ടേറെ സ്ഥലങ്ങളില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 197 വിമതര്‍ കൊല്ലപ്പെട്ടെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന വിവരം. നുഷ്‌കി ഉള്‍പ്പെടെയുള്ള ബലൂച് പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ടെന്നും പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹെലികോപ്റ്ററുകളും ഡ്രോണുകളുടെ ഉപയോഗിച്ചുള്ള ആക്രമണം സ്ഥിരീകരിക്കാന്‍ പാക് ആഭ്യന്തര മന്ത്രാലയമോ പ്രതിരോധമന്ത്രാലയമോ തയാറായില്ല കൂടുതല്‍ സ്വയംഭരണാവകാശവും ബലൂചിസ്ഥാനിലെ അമൂല്യധാതുക്കളില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്കും ആവശ്യപ്പെട്ടാണ് ബലൂച് ജനത കാലങ്ങളായി പോരാടുന്നത്. അതിന് സായുധനേതൃത്വം നല്‍കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ പാക്കിസ്ഥാനും അമേരിക്കയും…

    Read More »
  • സുരേഷ് ​ഗോപി പറഞ്ഞത് ഞാൻ കേട്ടിട്ടില്ല, ‘എയിംസ് വരും മറ്റേ മോനേ’ എന്നാവില്ല ‘പൊന്നു മോനെ’… എന്ന് വിളിച്ചതായാണ് മനസിലാക്കുന്നത്!! ബജറ്റിൽ പറയാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദി കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്, സർക്കാർ അഹന്ത കളഞ്ഞ് ചർച്ചയ്ക്കു തയാറാകണം, നാവുകൊണ്ട് ഒരു മനുഷ്യനെ അറുത്തു കൊന്ന ആളാണ് പിപി ദിവ്യ- ശോഭാ സുരേന്ദ്രൻ

    കണ്ണൂർ: സുരേഷ് ഗോപി എയിംസ് വരും മറ്റേ മോനേ എന്നല്ല ‘പൊന്നു മോനെ’ എന്ന് വിളിച്ചതായാണ് മനസിലാക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. എയിംസ് വരും മറ്റേ മോനേ എന്ന് സുരേഷ് ഗോപി പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. സുരേഷ് ഗോപി പറഞ്ഞത് എന്താണെന്ന് താൻ കേട്ടിട്ടില്ലെന്നും ശോഭ പറഞ്ഞു. എത്രയോ പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയക്കാരെപ്പോലെ കൃത്യതയോടെ വാക്കുകൾ പറയാൻ സാധിക്കുന്നുണ്ടോ എന്നു മറ്റുള്ളവരാണു പറയേണ്ടത്. അദ്ദേഹം പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കിയാൽ മതി. ‘‘കേന്ദ്രസർക്കാരിന് ബജറ്റിൽ വാരിക്കോരി പറയാമായിരുന്നു. കേരളത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കുറേ ബിജെപിക്കാർ ജയിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ചിന്ത എങ്കിൽ നടപ്പാക്കാൻ പറ്റാത്ത കാര്യങ്ങളും പറയാൻ സാധിക്കുമായിരുന്നു. ബജറ്റിൽ പറയാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദി കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇനിയും സമയം വൈകിയിട്ടില്ല. രാഷ്ട്രീയത്തിന് അധീതമായി പരിശ്രമം നടത്തണം. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് എയിംസ് വരുമെന്നാണു കേന്ദ്രം…

    Read More »
  • എനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണം, പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് വാദിക്കുന്നത്… എന്തുകൊണ്ട് അസാമിൽ എസ്ഐആർ ഇല്ല?… ബംഗാളിൽ കമ്മീഷൻ ഉദ്യോഗസ്ഥരോട് ശത്രുതാമനോഭാവം- എതിർവാദം പച്ചക്കള്ളമാണ് കമ്മീഷന്റെ അഭിഭാഷകർ പറയുന്നത്- മമത!! നാലര പതിറ്റാണ്ടിനു ശേഷം കോടതിയിൽ വക്കീൽ വേഷത്തിൽ കോടതിയിൽ ദീദി

    ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രിംകോടതിയിൽ. പശ്ചിമ ബംഗാളിൽ പ്രത്യേക ഇൻറൻസീവ് റിവിഷൻ (SIR) നടത്തുന്നതിന് പിന്നിലെ ഉദ്ദേശ്യം ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ വിമർശനം ഉയർത്തിയത്. സമാന നടപടികൾ അസമിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന ചോദ്യവും അവർ ഉന്നയിച്ചു. അതേസമയം നാലര പതിറ്റാണ്ടിനുശേഷമാണ് അഭിഭാഷകക്കുപ്പായം അണിഞ്ഞ് മമത ബാനർജി സുപ്രീംകോടതിയിൽ നേരിട്ടെത്തിയത്. തനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണമെന്ന് മമത ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു. പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത് എന്നാണ് മമത കോടതിയിൽ പറഞ്ഞത്. “ജനങ്ങൾ വീടുകളിൽ ഇല്ലാത്ത സമയത്താണ് എസ്ഐആർ നടപടികൾ നടത്തിയത്. ബിഎൽഒമാരുടെ ആത്മഹത്യകൾക്കു പിന്നാലെ കുറ്റം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മേൽ ചുമത്തി. ഇത് പീഡനത്തിന്റെ ഫലമാണ്. എന്തുകൊണ്ട് പശ്ചിമ ബംഗാൾ ലക്ഷ്യമിടുന്നു… അസം എന്തുകൊണ്ട്…

    Read More »
Back to top button
error: