NEWS

  • എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ രക്ഷപ്പെട്ടു ; പക്ഷേ ഇത് അന്തിമ വിധിയല്ലെന്ന് പ്രോസിക്യൂഷന്‍ ; ദിലീപിനെതിരേ ഗൂഡാലോചന കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന തെളിയിക്കാനാകാതെ എട്ടാം പ്രതി നടന്‍ ദിലീപ് രക്ഷപ്പെട്ടെങ്കിലും അത് അന്തിമമല്ലെന്നും നടനെ വെറുതെ വിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രൊസിക്യൂഷന്‍. വിധി അന്തിമമല്ലെന്നും മേല്‍ക്കോടതികള്‍ ഇനിയുമുണ്ടെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചത്. അന്തിമ വിധി വരെ അതിജീവിതയ്ക്ക് ഒപ്പം അന്വേഷണ സംഘം ഉണ്ടാകും. ഗൂഢാലോചന കുറ്റം തെളിയിക്കല്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. മേല്‍ക്കോടതിയില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും സന്ധ്യ പ്രതികരിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. കേരളത്തിലെ സിനിമാമേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിച്ച കേസായിരുന്നു ദിലീപിന്റേതെന്ന് ബി സന്ധ്യ പ്രതികരിച്ചു. ”ഈ കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ വന്നു എന്നാണ് വ്യക്തമാകുന്നത്. അന്തിമ വിധി വരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണസംഘവും പ്രോസിക്യൂഷനും ഉണ്ടാകും. മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരുപാട്…

    Read More »
  • റണ്‍വേ സിനിമയുടെ ഇന്റര്‍വെല്‍ പഞ്ച് പോലെയെന്ന് ആരാധകര്‍; അടി സക്കേ ഡയലോഗടിച്ച് ദിലീപ് ഫാന്‍സുകാര്‍; ദിലീപിന് മടക്കിക്കിട്ടുന്നു നഷ്ടമായ സ്ഥാനമാനപദവികള്‍; കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിന് ഇനി തിരിച്ചുവരവിന്റെ നാളുകള്‍; വിധിയില്‍ അതൃപ്തിയുമായി പലരും; പിന്തുണയുമായി സംഘടനകള്‍

      കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ കഥ മാറുകയാണ്. ഒരു ബ്ലോക്കബസ്റ്റര്‍ സിനിമയിലെ ഇന്റര്‍വെല്‍ ബ്ലോക്ക് പോലെ ദിലീപ് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനിനി തിരിച്ചുവരവിന്റെ നാള്‍വഴികള്‍. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനെത്തുന്ന നായകന്റെ പവറും ഡയലോഗ് പഞ്ചും. വിധിയറിഞ്ഞ് കോടതി വളപ്പില്‍ വെച്ചേ അതിന്റെ സൂചന ദിലീപ് തന്നുകഴിഞ്ഞു. പോലീസിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ഒരു ആക്ഷന്‍ സിനിമയുടെ പഞ്ച് സീന്‍ പോലൊരു സീന്‍. മഞ്ജുവിന്റെ പേരെടുത്ത് പറഞ്ഞുള്ള അപ്രതീക്ഷിത കടന്നാക്രമണം. എട്ടൊമ്പതു വര്‍ഷം നിങ്ങള്‍ പറഞ്ഞില്ലേ ഇനി ഞാന്‍ പറയട്ടെ എന്ന് മാധ്യമങ്ങളോടുള്ള ഡയലോഗ്…. അതെ ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് ശക്തനായി തിരിച്ചുവരവിനൊരുങ്ങുകയാണ്.   തന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ക്കെതിരെ ആഞ്ഞിടിച്ചാണ് ദിലീപ് കോടതി വളപ്പ് കടന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം ഗൂഢാലോചനയാണെന്നും അന്വേഷിക്കണമെന്നും ആദ്യം പറഞ്ഞ് തനിക്കെതിരെ ഗൂഢാലോചനയുടെ സംശയം സൃഷ്ടിച്ചത് മഞ്ജുവാണെന്ന് ദിലീപ് ആദ്യമേ പറഞ്ഞു. തന്റെ കരിയര്‍ നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിന് ഒരു…

    Read More »
  • വിധി കേട്ടപ്പോള്‍ അവര്‍ പറഞ്ഞത് ഇതാണ്: ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് എം.വി.ഗോവിന്ദന്‍; കേസില്‍ നിന്ന് മോചിതനാകുമെന്ന് നടന് നേരത്തെ അറിയാമായിരുന്നുവെന്ന് നികേഷ്‌കുമാര്‍; അന്തിമവിധി ആയിട്ടില്ലല്ലോ നമുക്ക് കാത്തിരിക്കാമെന്ന് ഡോ.ബി.സന്ധ്യ: സര്‍ക്കാരെന്നും അതിജീവിതക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്‍; ദിലീപ് അഗ്നിശുദ്ധി വരുത്തി പുറത്തുവന്നതില്‍ സന്തോഷമെന്ന് നിര്‍മാതാവ് സുരേഷ്‌കുമാര്‍

      തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത കോടതി വിധി കേട്ടപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സിനിമാ മേഖലയിലുള്ളവര്‍ പ്രതികരിച്ചത് ഇങ്ങനെയൊക്കെയാണ് –   എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിജീവിക്കൊപ്പമാണ് സര്‍ക്കാര്‍. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറെന്നാണ് സിപിഎം നിലപാട്. ഗൂഢാലോചന തെളിയിക്കപ്പെടണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നത്. ഇത്തരം കേസുകളില്‍ തെളിവുകള്‍ ശേഖരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. പക്ഷേ അത് കൃത്യമായ രീതിയില്‍ തെളിയിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിന്റെ പ്രതികരണത്തിന് പ്രസക്തിയില്ല. എല്ലാ ക്രിമിനലുകളേയും നേരിട്ട് കൊണ്ടാണ് പോലീസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ കേസിന്റെ വിധിയില്‍ യഥാര്‍ത്ഥത്തില്‍ ഗൂഢാലോചന തെളിയിക്കപ്പെടുന്നതിന് അപ്പീല്‍ പോവും. സര്‍ക്കാരും അതിജീവിതയ്‌ക്കൊപ്പമാണ്. അതിജീവിത വിധിയില്‍ തൃപ്തിയില്ലെന്നാണ് പ്രതികരിച്ചത്. അവരുടെ തൃപ്തിയാണ് പ്രധാനം. പ്രോസിക്യൂഷന് വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കണം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍…

    Read More »
  • കരഞ്ഞു കാലുപിടിച്ചിട്ടും രാഹുല്‍ ബലാത്സംഗം ചെയ്‌തെന്ന് മൊഴി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ പരാതിക്കാരി മൊഴി നല്‍കി; പലതവണ ഭീഷണിപ്പെടുത്തി; പേടികൊണ്ടാണ് ഒന്നും പുറത്തുപറയാതിരുന്നത്

    തിരുവനന്തപുരം: രക്ഷപ്പെടാന്‍ കരഞ്ഞു കാലുപിടിച്ചിട്ടും അതിനനുവദിക്കാതെ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്‌തെന്ന് അതിജീവിതയുടെ മൊഴി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസില്‍ പരാതിക്കാരി മൊഴി നല്‍കിയപ്പോഴാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രക്ഷപ്പെടാന്‍ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ നല്‍കി. രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ആദ്യ കേസില്‍ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസില്‍ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. പേരില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

    Read More »
  • അവള്‍ തൃശൂരിലെ വീട്ടിലിരുന്ന് വിധിയറിഞ്ഞു; വിധിയറിഞ്ഞപ്പോള്‍ ഷോക്കായി; ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍; വൈകാതെ മാധ്യമങ്ങളെ കാണുമെന്നും സൂചന; കോടതി ഗൂഢാലോചന എന്ന ഗുരുതരമായ കാര്യത്തിലേക്ക് കടന്നതേയില്ലെന്ന് ബന്ധുക്കള്‍; പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി; ആരെല്ലാം നിഷ്‌കളങ്കനെന്നും പറഞ്ഞാലും ചോറുണ്ണുന്നവര്‍ അത് വിശ്വസിക്കില്ലെന്ന് ഭാഗ്യലക്ഷ്മി

    തൃശൂര്‍: ഇന്നുരാവിലെ താന്‍ ആക്രമിക്കപ്പെട്ട കേസിന്റെ വിധി വരുമ്പോള്‍ അവള്‍ തൃശൂരിലെ വീട്ടിലുണ്ടായിരുന്നു – അവള്‍ ആക്രമിക്കപ്പെട്ട ആ നടി.. പതിനൊന്നുമണിക്ക് വിധി വരുമ്പോഴേക്കും അവള്‍ ഭക്ഷണമൊക്കെ കഴിച്ച് ടിവിക്ക് മുന്നിലിരുന്നിരുന്നു. കൂടെ എല്ലാ പിന്തുണയുമായി അവള്‍ക്കൊപ്പം വീട്ടുകാരും ബന്ധുക്കളും സിനിമയിലെ കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ചെറിയൊരു പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നുവെന്ന് നടിയുടെ അടുത്ത ബന്ധുവും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് ബി മേനോന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ നേര്‍വിപരീതമായ വിധി വന്നപ്പോള്‍ ഷോക്കുണ്ടായി എന്നത് സത്യമാണ്. ഷോക്കുണ്ടെങ്കിലും അവള്‍ കരയുകയൊന്നും ചെയ്തില്ലെന്നും വൈകാതെ മാധ്യമങ്ങളെ കാണാന്‍ ശ്രമിക്കുമെന്നും അഭിഭാഷകരുമായി ആലോചിച്ച് കോടതിവിധി കൂടി പരിശോധിച്ച ശേഷമായിരിക്കും അതെന്നും ബന്ധുക്കള്‍ പറഞ്ഞു. നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഇന്നലെ തന്നെ തിരുവനന്തപുരത്തു നിന്ന് നടിയുടെ തൃശൂരിലെ വീട്ടിലെത്തിയിരുന്നു. വിധിയറിഞ്ഞ ശേഷം ഭാഗ്യലക്ഷ്മി അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍   നാലുകൊല്ലം മുന്‍പ് തൃശൂരില്‍ അവള്‍ക്കൊപ്പം എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍…

    Read More »
  • കേരളം നടുങ്ങിയ ആക്രമണം; ആക്രമിക്കപ്പെട്ടത് തൃശൂര്‍-എറണാകുളം യാത്രക്കിടെ; ആക്രമണം നടന്നത് 2017 ഫെബ്രുവരി 17ന്

      തൃശൂര്‍: കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം 2017 ഫെബ്രുവരി 17-നാണുണ്ടായത്. ഷൂട്ടിങ് ആവശ്യത്തിന് തൃശൂരില്‍നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. പ്രധാനപ്രതി ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലായിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. രാത്രി വളരെ വൈകിയും ദിലീപിനെയും നാദിര്‍ഷായേയും ആലുവ പോലീസ് ക്ലബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതും നടന്‍ സിദ്ദിഖ് കാര്യങ്ങള്‍ അന്വേഷിച്ചെത്തിയതുമൊക്കെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഒന്നാംപ്രതി എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ പത്തു പ്രതികളാണ് കേസിലുണ്ടായിരുന്നത്. രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ എട്ടുവര്‍ഷത്തിനുശേഷമാണ് വിധി വന്നത്. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍,…

    Read More »
  • നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍; ദിലീപ് കുറ്റക്കാരനെന്ന് സ്ഥിരീകരിക്കാന്‍ തെളിവുകളില്ലെന്ന് കോടതി; ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാര്‍; ബാക്കിയുള്ളവരെ വെറുതെ വിട്ടു; വിധി പ്രഖ്യാപിച്ചത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍. ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങളില്‍ ദിലീപിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. കേസില്‍ പള്‍സര്‍ സുനിയടക്കം ആദ്യത്തെ ആറു പ്രതികള്‍ മാത്രമാണ് കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ചുമത്തിയ കൂട്ടബലാത്സംഗം, ഗൂഢാലോചന എന്നിവയടക്കമുള്ള കുറ്റങ്ങള്‍ കോടതി ശരിവെച്ചിട്ടുണ്ട്. ആറുപേരുടെ ജാമ്യം റദ്ദാക്കുകയും ഇവരെ ജയിലിലേക്ക് അയക്കുകയും ചെയ്തു.   നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അന്തിമവിധി വന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധിപറഞ്ഞത്. രാവിലെ 11ന് തന്നെ ജഡ്ജി വിധി പ്രസ്താവനടപടികള്‍ തുടങ്ങി. പത്തുപ്രതികളും കോടതിയിലെത്തിയിട്ടുണ്ടോ എന്ന് കോടതി ആദ്യമേ പേരുവിളിച്ച് പരിശോധിച്ചു. ദിലീപടക്കമുള്ള പ്രതികളെ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഓരോ പ്രതിയേയും പേരെടുത്തു വിളിച്ചു. തുടര്‍ന്ന് പെട്ടന്ന് തന്നെ വിധി പ്രസ്താവവും വന്നു.

    Read More »
  • എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ നടിയുടെ അഭിഭാഷക; തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതി വരെ പോകുമെന്നും അഡ്വ.ടി.ബി.മിനി

      കൊച്ചി: കേരളത്തെ ഞെട്ടിച്ച നടി ആക്രമണ കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ അഭിഭാഷക. മതിയായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നുംം തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതി വരെ പോകുമെന്നും അഡ്വ.ടി.ബി.മിനി പറഞ്ഞു. ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഇന്ന് രാവിലെ 11നാണ് വിധി. സമൂഹ മന:സാക്ഷിയെ നടുക്കിയ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വിധി പറയുന്നത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി എന്‍.എസ്.സുനില്‍ എന്ന പള്‍സര്‍ സുനിയും എട്ടാം പ്രതി പി ഗോപാലകൃഷ്ണന്‍ എന്ന ദിലീപും ആണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗം കുറ്റം ചുമത്തിയിരുന്നു. വിധി പറയുമ്പോള്‍ പ്രതികളും കോടതിയില്‍ ഹാജാരാകും.…

    Read More »
  • ദിലീപിന്റെ വിധിയെന്താകുമെന്നറിയാന്‍ ആകാംക്ഷയോടെ ആരാധകര്‍; നടിയെ ആക്രമിച്ച കേസിന്റെ വിധി ഏതാനും മണിക്കൂറുകള്‍ക്കകം; ദിലീപ് കേസിലെ എട്ടാം പ്രതി; വിധി പ്രഖ്യാപിക്കുക രാവിലെ 11ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

      കൊച്ചി: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രമാദമായ കേസിന്റെ വിധി പ്രഖ്യാപനം ഇന്ന്. നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നുരാവിലെ 11ന് വിധി പറയും. കേസിലെ എട്ടാം പ്രതി നടന്‍ ദിലീപാണ്. എന്താണ് വിധിയെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദിലീപിന്റെ ആരാധകരും മലയാള സിനിമ ലോകവും. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം പത്തു പ്രതികള്‍ കുറ്റക്കാരണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 11 മണിക്ക് ശേഷം ഉത്തരവ് പറയും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നതടക്കമുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന നടന്‍ ദിലീപിന്റെ കാര്യത്തിലടക്കം കോടതി എന്ത് നിലപാടെടുക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നത്. ആറുവര്‍ഷം നീണ്ട…

    Read More »
  • ഫെമിനിച്ചി ഫാത്തിമമാര്‍ ഉണ്ടായിക്കൊണ്ടിരിക്കും; അവര്‍ പറയട്ടെ പറയുന്നത് കേള്‍ക്കാം; അവര്‍ പറയുന്നത് കേള്‍ക്കേണ്ട കാര്യങ്ങളാണ്; പുതിയ ശബ്്ദങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ പഞ്ഞിവെക്കരുതെന്ന് കേരളജനത

      കോഴിക്കോട് : ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. സ്വതന്ത്ര സുന്ദര ഭാരതത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വില കല്‍പ്പിക്കുക എന്നത് ഒരു മര്യാദ കൂടിയാണ്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ മടികൂടാതെ തുറന്നു പറഞ്ഞ ചില കാര്യങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ വാളെടുക്കുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ചങ്കൂറ്റത്തെ അഭിനന്ദിച്ചുകൊണ്ട് കൂടെ നില്‍ക്കുകയാണ് കേരളം ചെയ്യേണ്ടത് എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍ മറുഭാഗത്ത് ഹാലിളകിയ ഒരു കൂട്ടം സൈബര്‍ യുദ്ധവുമായി രംഗത്ത്. സൈബര്‍ ആക്രമണം ശരിയല്ലെന്നും ഇതൊരു കുട്ടി പറഞ്ഞ കാര്യമാണെന്നും അതത്ര കാര്യമാക്കേണ്ട എന്നും മുസ്ലിം ലീഗ് പറയുമ്പോള്‍ അതിനെതിരെയും വിമര്‍ശനം ശക്തമായിട്ടുണ്ട്. സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്നായിരുന്നു മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസിന്റെ പരാമര്‍ശം. പരാമര്‍ശം. മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദത്തിലായിരുന്നു ഫാത്തിമ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം…

    Read More »
Back to top button
error: