ബലൂചില്‍ പാക് ആക്രമണം; ബോംബ് വര്‍ഷിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും; 58 മരണം; ബിഎല്‍എയ്ക്കു പിന്തുണ നല്‍കുന്നത് ഇന്ത്യയെന്ന് പാകിസ്താന്‍; ജനങ്ങളെ കേള്‍ക്കാന്‍ തയാറാകൂ എന്നു തിരിച്ചടിച്ച് ഇന്ത്യ

ഇസ്ലാമാബാദ്: മൂന്നുദിവസമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന ബലൂചിസ്ഥാനില്‍ വിമതരെ നേരിടാന്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് പാക്കിസ്ഥാന്‍ സൈന്യം. ആക്രമണങ്ങളില്‍ ഇതുവരെ 58 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ ഹെറോഫില്‍ പാക് സൈന്യത്തിനും പൊലീസിനും കനത്ത നാശമുണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളും പൊലീസ് സ്റ്റേഷനും വരെ ബി.എല്‍.എ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായാണ് സൈന്യം കനത്ത പ്രത്യാക്രമണം നടത്തിയത്.
ഒട്ടേറെ സ്ഥലങ്ങളില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 197 വിമതര്‍ കൊല്ലപ്പെട്ടെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന വിവരം. നുഷ്‌കി ഉള്‍പ്പെടെയുള്ള ബലൂച് പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ടെന്നും പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹെലികോപ്റ്ററുകളും ഡ്രോണുകളുടെ ഉപയോഗിച്ചുള്ള ആക്രമണം സ്ഥിരീകരിക്കാന്‍ പാക് ആഭ്യന്തര മന്ത്രാലയമോ പ്രതിരോധമന്ത്രാലയമോ തയാറായില്ല
കൂടുതല്‍ സ്വയംഭരണാവകാശവും ബലൂചിസ്ഥാനിലെ അമൂല്യധാതുക്കളില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്കും ആവശ്യപ്പെട്ടാണ് ബലൂച് ജനത കാലങ്ങളായി പോരാടുന്നത്. അതിന് സായുധനേതൃത്വം നല്‍കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ പാക്കിസ്ഥാനും അമേരിക്കയും ചൈനയുമടക്കം ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ നടത്തിവന്ന ബിഎല്‍എ ശനിയാഴ്ച ആസൂത്രിതവും അതിവിപുലവുമായ ആക്രമണമാണ് സൈനിക പോസ്റ്റുകള്‍ക്കും പൊലീസ് പോസ്റ്റുകള്‍ക്കും നേരെ ഒരേസമയം നടത്തിയത്. വനിതാ ചാവേറുകളടക്കം ആക്രമണത്തിന്റെ ഭാഗമായി. നുഷ്‌കി, പസ്‌നി എന്നിവിടങ്ങളിലാണ് ചാവേര്‍ ആക്രമണം നടന്നത്. 280 പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് ബിഎല്‍എ അവകാശപ്പെട്ടു.
ഓപ്പറേഷന്‍ ഹെറോഫ് രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് ബിഎല്‍എ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പാക്കിസ്ഥാന്‍ സൈന്യം അതീവജാഗ്രതയിലും മുന്നൊരുക്കത്തിലുമാണ്. പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍. ഏറ്റവും വലിയ ഈ പ്രവിശ്യയാണ് പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്രമായ പ്രദേശവും. മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ജനസംഖ്യ കുറവാണെങ്കിലും ബലൂചിസ്ഥാന്റെ വലിപ്പമാണ് പാക് സൈന്യത്തിനും തലവേദനയാകുന്നത്. ഇറാനുമായും അഫ്ഗാനുമായും അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാനില്‍ ചൈനയ്ക്ക് വന്‍ നിക്ഷേപമുണ്ട്. ചൈന നിര്‍മിക്കുന്ന ഗ്വാദര്‍ തുറമുഖവും ഇവിടെയാണ്.
കൂടുതല്‍ സ്വയംഭരണാധികാരത്തിനും തങ്ങളുടെ പ്രകൃതിവിഭവങ്ങളില്‍ വലിയ പങ്കിനും വേണ്ടി പോരാടുന്ന വംശീയ ബലൂച് വിഘടനവാദികളുടെ നേതൃത്വത്തിലുള്ള ദശാബ്ദങ്ങള്‍ നീണ്ട സായുധ പോരാട്ടത്തെയാണു പാകിസ്താന്‍ നേരിടുന്നത്. പ്രവിശ്യയിലെ ജനങ്ങളോട് തങ്ങളുടെ പ്രസ്ഥാനത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട ബി.എല്‍.എ തങ്ങളുടെ ‘ഓപ്പറേഷന്‍ ഹെറോഫ്’ (അഥവാ ബ്ലാക്ക് സ്റ്റോം)ല്‍ കൂടെ സൈനികരെ വധിച്ചെന്നും അവകാശപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 4 മണിക്ക് നുഷ്‌കിയിലും മത്സ്യബന്ധന തുറമുഖമായ പസ്‌നിയിലും നടന്ന ആത്മഹത്യാ സ്‌ഫോടനങ്ങളോടെയാണ് വാരാന്ത്യ ആക്രമണങ്ങള്‍ ആരംഭിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ക്വറ്റയുള്‍പ്പെടെ 11 സ്ഥലങ്ങളില്‍ തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടന്നു. ഉപരോധത്തിനിടെ കലാപകാരികള്‍ കുറഞ്ഞത് ആറ് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകള്‍ പിടിച്ചെടുക്കുകയും പ്രവിശ്യാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയും ചെയ്തു. ക്വറ്റയിലെ പ്രവിശ്യാ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു കിലോമീറ്റര്‍ (0.6 മൈല്‍) പരിധിയില്‍ വരെ അവര്‍ എത്തിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരിണമിക്കുന്ന സായുധകലാപം
വിഘടനവാദികള്‍ക്കു സഹായം നല്‍കുന്നത് ഇന്ത്യയാണെന്നാണു പാകിസ്താന്റെ ആരോപണം. എന്നാല്‍, ഇതു സാധൂകരിക്കുന്ന തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. ഇസ്ലാമാബാദ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം ആ പ്രദേശത്തെ ജനങ്ങളുടെ ‘ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍’ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഇന്ത്യ തിരിച്ചടിച്ചു.
കഴിഞ്ഞ ദശകത്തില്‍ സായുധകലാപം പുതിയ രൂപങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് 2015 മുതല്‍ 2017 വരെ ബലൂചിസ്ഥാനില്‍ സൈന്യത്തെ നയിച്ച റിട്ട. ലഫ്റ്റനന്റ് ജനറല്‍ അമീര്‍ റിയാസ് പറഞ്ഞു. ആക്രമണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതികരണം നിര്‍ണ്ണായകമായിരിക്കും, അത് ബി.എല്‍.എയുടെ ശേഷി ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകും. രാഷ്ട്രീയ പ്രക്രിയയിലൂടെയും ഭരണനിര്‍വഹണത്തിലൂടെയും മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
It has grappled with a decades-long insurgency led by ethnic Baloch separatists seeking greater autonomy and a larger share of its natural resources.
The BLA, which has urged people of the province to support the movement, said on Tuesday it had killed 280 soldiers during its Operation “Herof”, or Black Storm, but gave no evidence.
Security officials said the weekend attacks began at 4 a.m. on Saturday with suicide blasts in Nushki and the fishing port of Pasni and gun and grenade attacks in 11 more places, including Quetta.






