NEWS

  • ഇതൊരു നിയമകാവ്യനീതി; അവളെ ആക്രമിച്ചവര്‍ അവളുടെ നാട്ടിലെ തടവറയില്‍; നടിയെ ആക്രമിച്ച കേസിലെ കുറ്റക്കാരെന്ന് കോടതി വിധിച്ച ആറു പ്രതികളും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍; ഇനി ശിക്ഷ വിധിക്കും വെള്ളിയാഴ്ച വരെ വിയ്യൂരില്‍

      തൃശൂര്‍: ഇതാണ് നിയമത്തിന്റെ കാവ്യനീതി. നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികളും അതിജീവിതയുടെ നാട്ടിലെ തടവറയിലായി. നടിയെ ആക്രമിച്ച കേസില്‍ കോടതി ശിക്ഷിച്ച പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. നടി തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിംഗിന് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. നടിയെ വാഹനത്തില്‍ ബലാല്‍സംഗം ചെയ്തതായി തെളിഞ്ഞ പള്‍സര്‍ സുനി അടക്കം ഒന്ന് മുതല്‍ ആറുവരെ പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് , അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഇവരെയാണ് വിയ്യൂരിലെത്തിച്ചിരിക്കുന്നത്.    

    Read More »
  • കോടതി വെറുതേ വിട്ടതോടെ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ നടന്മാരുടെ സംഘടന ; ഇക്കാര്യം എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തതായി സൂചന ; നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും പ്രതികരണം

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിയ്ക്ക് പിന്നാലെ നടനെ എഎംഎംഎ യില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യം എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ചയായെന്ന് സൂചന. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അമ്മ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നും പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അമ്മ പ്രസിഡന്റ് ശ്വേത മേനോനോ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനോ വിധിയില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോടതി വിധിയില്‍ വ്യക്തിപരമായി സന്തോഷ മെന്നാണ് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്. വിധി അമ്മയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നുമാണ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരന്‍ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസമെന്നും പറഞ്ഞു. കേസില്‍ കുറ്റവിമുക്തനായ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുക്കുന്ന കാര്യം ഇന്നത്തെ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്തുവെന്നാണ് വിവരം. നടി ആക്രമിക്കപ്പെടുന്ന സമയത്ത് താരസംഘടനയിലെ ട്രഷറര്‍ ആയിരുന്നു ദിലീപ്. അതിജീവിതയ്ക്ക് ഐക്യദാ ര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടന എറണാകുളം…

    Read More »
  • ഗൂഡാലോചനയ്ക്ക് തെളിവില്ല, ദിലീപിനെ വെറുതേ വിട്ടു, കോടതി മാറ്റരുതെന്നു പറഞ്ഞു ; കേസില്‍ കോടതിവിധി പറഞ്ഞതിന് പിന്നാലെ നടിയുടെ പഴയ ഹര്‍ജികളും നടത്തിയ പ്രതികരണവും ചര്‍ച്ചയായി മാറുന്നു

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ നേരത്തേ അതിജീവിത നടത്തിയ പ്രതികരണവും ചര്‍ച്ചയായി മാറുന്നു. ഈ കോടതി കേസ് പരിഗണിച്ചാല്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് അതിജീവിത നേരത്തേ നടത്തി പ്രസ്താവനയാണ് വീണ്ടും ശ്രദ്‌ധേയമാകുന്നത്. കേസില്‍ കോടതി വിധി പറഞ്ഞതിന് പിന്നാലെ നടിയുടെ ഈ ഹര്‍ജികളും വീണ്ടും ചര്‍ച്ചയാകുകയാണ്. അതേസമയം, നേരത്തെ കോടതി മാറ്റത്തിനെതിരെ അവര്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും അന്ന് ഇരുകോടതികളും ഹര്‍ജി തളളിയിരുന്നു. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച തായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്ന് സംശയിക്കണം. സിബിഐ കോടതി യില്‍ നടക്കുന്ന വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും വനിതാ…

    Read More »
  • കൃത്യമായി ലൊക്കേറ്റ് ചെയ്ത് രഹസ്യമായി എത്തിയിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ വഴുതിപ്പോകുന്നു ; അന്വേഷണസംഘത്തില്‍ തന്നെ ചാരന്മാരെന്ന് സംശയം ; പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

    തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ ഒളിവില്‍ പോയിരിക്കുന്ന കോണ്‍ഗ്രസ് നേതാ വും എംഎല്‍എ യുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പുതിയ അ ന്വേഷണസംഘത്തെ നിയോഗിച്ചു. നിലവിലുള്ള അന്വേഷണ സംഘത്തില്‍ നിന്നും വിവര ങ്ങള്‍ രാഹുല്‍ മാങ്കുട്ടത്തിലിന് ചോര്‍ന്ന് കിട്ടുന്നുണ്ടോ എന്ന് സംശയം ബലപ്പെട്ടതിനെ തുടര്‍ ന്നാണ് ഈ നടപടി. പല തവണയായി വിവരംകിട്ടി കൃത്യമായി ലൊക്കേറ്റ് ചെയ്ത് അന്വേഷണസംഘം എത്തു മ്പോള്‍ രാഹുല്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. രണ്ടാമത്തെ കേസിലും അറസ്റ്റ തടയ ണമെന്ന ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേ ക്ഷയില്‍ കോടതി തീരുമാനം ഉണ്ടാകുന്നതിന് മുമ്പായി രാഹുലിനെ പൊക്കാനുള്ള നീക്ക ത്തിലാണ് പോലീസ്. രാഹുലിനെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് വിവരം ചോരാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സംഘത്തെക്കുറിച്ച് ആലോചിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നവര്‍ക്ക് എതിരേയും നടപടി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ബംഗലുരുവില്‍ ഒരു അഭിഭാഷകയുടെ സംരക്ഷണത്തിലാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.…

    Read More »
  • നടത്തിയത് ശരീരമാകെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള ക്രൂര പീഡനം ; എനിക്ക് നിന്നെ റേപ്പ് ചെയ്യണമെന്ന് അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു ; പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു

    തിരുവനന്തപുരം: എനിക്ക് നിന്നെ റേപ്പ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ടിരുന്നു രാഹുല്‍ മാങ്കൂട്ട ത്തില്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നും ശരീരമാകെ മുറിവേല്‍പ്പിക്കുന്ന രീതി യിലായിരുന്നു ലൈംഗികാതിക്രമമെന്നും അതിജീവിതയുടെ മൊഴി. പാനിക് അറ്റാക്കും ശ്വാ സം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നെന്നും മൊഴിയില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ 23 കാരിയുടെ മൊഴി അന്വേഷണ സംഘം എടുത്തു. വിവാഹവാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാ യിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറിലാണ് മൊഴി സമര്‍പ്പിച്ചത്. വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിക്കുകയും സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചപ്പോള്‍ മാനസികമായും ശാരീരികമായും തകര്‍ന്നുപോയെന്നും അതിജീവിത പറഞ്ഞു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നുവെന്നും. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാന്‍ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞ് വേണമെന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. രാഹുലിനെ ഭയമാണെന്നും…

    Read More »
  • എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ രക്ഷപ്പെട്ടു ; പക്ഷേ ഇത് അന്തിമ വിധിയല്ലെന്ന് പ്രോസിക്യൂഷന്‍ ; ദിലീപിനെതിരേ ഗൂഡാലോചന കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന തെളിയിക്കാനാകാതെ എട്ടാം പ്രതി നടന്‍ ദിലീപ് രക്ഷപ്പെട്ടെങ്കിലും അത് അന്തിമമല്ലെന്നും നടനെ വെറുതെ വിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രൊസിക്യൂഷന്‍. വിധി അന്തിമമല്ലെന്നും മേല്‍ക്കോടതികള്‍ ഇനിയുമുണ്ടെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചത്. അന്തിമ വിധി വരെ അതിജീവിതയ്ക്ക് ഒപ്പം അന്വേഷണ സംഘം ഉണ്ടാകും. ഗൂഢാലോചന കുറ്റം തെളിയിക്കല്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. മേല്‍ക്കോടതിയില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും സന്ധ്യ പ്രതികരിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. കേരളത്തിലെ സിനിമാമേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിച്ച കേസായിരുന്നു ദിലീപിന്റേതെന്ന് ബി സന്ധ്യ പ്രതികരിച്ചു. ”ഈ കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ വന്നു എന്നാണ് വ്യക്തമാകുന്നത്. അന്തിമ വിധി വരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണസംഘവും പ്രോസിക്യൂഷനും ഉണ്ടാകും. മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരുപാട്…

    Read More »
  • റണ്‍വേ സിനിമയുടെ ഇന്റര്‍വെല്‍ പഞ്ച് പോലെയെന്ന് ആരാധകര്‍; അടി സക്കേ ഡയലോഗടിച്ച് ദിലീപ് ഫാന്‍സുകാര്‍; ദിലീപിന് മടക്കിക്കിട്ടുന്നു നഷ്ടമായ സ്ഥാനമാനപദവികള്‍; കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിന് ഇനി തിരിച്ചുവരവിന്റെ നാളുകള്‍; വിധിയില്‍ അതൃപ്തിയുമായി പലരും; പിന്തുണയുമായി സംഘടനകള്‍

      കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ കഥ മാറുകയാണ്. ഒരു ബ്ലോക്കബസ്റ്റര്‍ സിനിമയിലെ ഇന്റര്‍വെല്‍ ബ്ലോക്ക് പോലെ ദിലീപ് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനിനി തിരിച്ചുവരവിന്റെ നാള്‍വഴികള്‍. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനെത്തുന്ന നായകന്റെ പവറും ഡയലോഗ് പഞ്ചും. വിധിയറിഞ്ഞ് കോടതി വളപ്പില്‍ വെച്ചേ അതിന്റെ സൂചന ദിലീപ് തന്നുകഴിഞ്ഞു. പോലീസിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ഒരു ആക്ഷന്‍ സിനിമയുടെ പഞ്ച് സീന്‍ പോലൊരു സീന്‍. മഞ്ജുവിന്റെ പേരെടുത്ത് പറഞ്ഞുള്ള അപ്രതീക്ഷിത കടന്നാക്രമണം. എട്ടൊമ്പതു വര്‍ഷം നിങ്ങള്‍ പറഞ്ഞില്ലേ ഇനി ഞാന്‍ പറയട്ടെ എന്ന് മാധ്യമങ്ങളോടുള്ള ഡയലോഗ്…. അതെ ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് ശക്തനായി തിരിച്ചുവരവിനൊരുങ്ങുകയാണ്.   തന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ക്കെതിരെ ആഞ്ഞിടിച്ചാണ് ദിലീപ് കോടതി വളപ്പ് കടന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം ഗൂഢാലോചനയാണെന്നും അന്വേഷിക്കണമെന്നും ആദ്യം പറഞ്ഞ് തനിക്കെതിരെ ഗൂഢാലോചനയുടെ സംശയം സൃഷ്ടിച്ചത് മഞ്ജുവാണെന്ന് ദിലീപ് ആദ്യമേ പറഞ്ഞു. തന്റെ കരിയര്‍ നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിന് ഒരു…

    Read More »
  • വിധി കേട്ടപ്പോള്‍ അവര്‍ പറഞ്ഞത് ഇതാണ്: ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് എം.വി.ഗോവിന്ദന്‍; കേസില്‍ നിന്ന് മോചിതനാകുമെന്ന് നടന് നേരത്തെ അറിയാമായിരുന്നുവെന്ന് നികേഷ്‌കുമാര്‍; അന്തിമവിധി ആയിട്ടില്ലല്ലോ നമുക്ക് കാത്തിരിക്കാമെന്ന് ഡോ.ബി.സന്ധ്യ: സര്‍ക്കാരെന്നും അതിജീവിതക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്‍; ദിലീപ് അഗ്നിശുദ്ധി വരുത്തി പുറത്തുവന്നതില്‍ സന്തോഷമെന്ന് നിര്‍മാതാവ് സുരേഷ്‌കുമാര്‍

      തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത കോടതി വിധി കേട്ടപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സിനിമാ മേഖലയിലുള്ളവര്‍ പ്രതികരിച്ചത് ഇങ്ങനെയൊക്കെയാണ് –   എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിജീവിക്കൊപ്പമാണ് സര്‍ക്കാര്‍. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറെന്നാണ് സിപിഎം നിലപാട്. ഗൂഢാലോചന തെളിയിക്കപ്പെടണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നത്. ഇത്തരം കേസുകളില്‍ തെളിവുകള്‍ ശേഖരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. പക്ഷേ അത് കൃത്യമായ രീതിയില്‍ തെളിയിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിന്റെ പ്രതികരണത്തിന് പ്രസക്തിയില്ല. എല്ലാ ക്രിമിനലുകളേയും നേരിട്ട് കൊണ്ടാണ് പോലീസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ കേസിന്റെ വിധിയില്‍ യഥാര്‍ത്ഥത്തില്‍ ഗൂഢാലോചന തെളിയിക്കപ്പെടുന്നതിന് അപ്പീല്‍ പോവും. സര്‍ക്കാരും അതിജീവിതയ്‌ക്കൊപ്പമാണ്. അതിജീവിത വിധിയില്‍ തൃപ്തിയില്ലെന്നാണ് പ്രതികരിച്ചത്. അവരുടെ തൃപ്തിയാണ് പ്രധാനം. പ്രോസിക്യൂഷന് വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കണം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍…

    Read More »
  • കരഞ്ഞു കാലുപിടിച്ചിട്ടും രാഹുല്‍ ബലാത്സംഗം ചെയ്‌തെന്ന് മൊഴി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ പരാതിക്കാരി മൊഴി നല്‍കി; പലതവണ ഭീഷണിപ്പെടുത്തി; പേടികൊണ്ടാണ് ഒന്നും പുറത്തുപറയാതിരുന്നത്

    തിരുവനന്തപുരം: രക്ഷപ്പെടാന്‍ കരഞ്ഞു കാലുപിടിച്ചിട്ടും അതിനനുവദിക്കാതെ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്‌തെന്ന് അതിജീവിതയുടെ മൊഴി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസില്‍ പരാതിക്കാരി മൊഴി നല്‍കിയപ്പോഴാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രക്ഷപ്പെടാന്‍ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ നല്‍കി. രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ആദ്യ കേസില്‍ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസില്‍ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. പേരില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

    Read More »
  • അവള്‍ തൃശൂരിലെ വീട്ടിലിരുന്ന് വിധിയറിഞ്ഞു; വിധിയറിഞ്ഞപ്പോള്‍ ഷോക്കായി; ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍; വൈകാതെ മാധ്യമങ്ങളെ കാണുമെന്നും സൂചന; കോടതി ഗൂഢാലോചന എന്ന ഗുരുതരമായ കാര്യത്തിലേക്ക് കടന്നതേയില്ലെന്ന് ബന്ധുക്കള്‍; പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി; ആരെല്ലാം നിഷ്‌കളങ്കനെന്നും പറഞ്ഞാലും ചോറുണ്ണുന്നവര്‍ അത് വിശ്വസിക്കില്ലെന്ന് ഭാഗ്യലക്ഷ്മി

    തൃശൂര്‍: ഇന്നുരാവിലെ താന്‍ ആക്രമിക്കപ്പെട്ട കേസിന്റെ വിധി വരുമ്പോള്‍ അവള്‍ തൃശൂരിലെ വീട്ടിലുണ്ടായിരുന്നു – അവള്‍ ആക്രമിക്കപ്പെട്ട ആ നടി.. പതിനൊന്നുമണിക്ക് വിധി വരുമ്പോഴേക്കും അവള്‍ ഭക്ഷണമൊക്കെ കഴിച്ച് ടിവിക്ക് മുന്നിലിരുന്നിരുന്നു. കൂടെ എല്ലാ പിന്തുണയുമായി അവള്‍ക്കൊപ്പം വീട്ടുകാരും ബന്ധുക്കളും സിനിമയിലെ കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ചെറിയൊരു പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നുവെന്ന് നടിയുടെ അടുത്ത ബന്ധുവും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് ബി മേനോന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ നേര്‍വിപരീതമായ വിധി വന്നപ്പോള്‍ ഷോക്കുണ്ടായി എന്നത് സത്യമാണ്. ഷോക്കുണ്ടെങ്കിലും അവള്‍ കരയുകയൊന്നും ചെയ്തില്ലെന്നും വൈകാതെ മാധ്യമങ്ങളെ കാണാന്‍ ശ്രമിക്കുമെന്നും അഭിഭാഷകരുമായി ആലോചിച്ച് കോടതിവിധി കൂടി പരിശോധിച്ച ശേഷമായിരിക്കും അതെന്നും ബന്ധുക്കള്‍ പറഞ്ഞു. നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഇന്നലെ തന്നെ തിരുവനന്തപുരത്തു നിന്ന് നടിയുടെ തൃശൂരിലെ വീട്ടിലെത്തിയിരുന്നു. വിധിയറിഞ്ഞ ശേഷം ഭാഗ്യലക്ഷ്മി അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍   നാലുകൊല്ലം മുന്‍പ് തൃശൂരില്‍ അവള്‍ക്കൊപ്പം എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍…

    Read More »
Back to top button
error: