NEWS
-
ദേശീയപാതാ വികസനത്തിലെ അപാകതകള്‍ ; മണ്ണുസാമ്പിളുകള്‍ ഉള്‍പ്പെടെ 378 സ്ഥലങ്ങളില്‍ പരിശോധന ; 18 ജിയോ ടെക്നിക്കല്‍ ഏജന്‍സികളെ നിയമിച്ചു, ആദ്യ 100 പ്രദേശങ്ങളില്‍ ഒരു മാസത്തിനുള്ളില്‍
കൊല്ലം: പലയിടത്തും ദേശീയപാതയുമായി ബന്ധപ്പെട്ട വിവാദം തുടരുന്ന സാഹചര്യത്തില്‍ പരിശോധന നടത്താന്‍ ദേശീയപാതാ അതോറിറ്റി. 378 സ്ഥലങ്ങളില്‍ പരിശോധന നടത്തും. മണ്ണിന്റെ സാമ്പിളുകള്‍ പരിശോധിക്കാന്‍ 18 ജിയോ ടെക്നിക്കല്‍ ഏജന്‍സികളെ നിയമിച്ചു. കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്നതിന് പിന്നാലെയാണ് പരിശോധന നടത്താന്‍ തീരുമാനം വന്നിരിക്കുന്നത്. ദേശീയ പാതയിലെ എല്ലാ റീച്ചുകളിലും സുരക്ഷ ഓഡിറ്റ് നടത്തും. ഇതിനകം നിര്‍മ്മാണം പൂര്‍ത്തിയായതും, പുരോഗമിക്കുന്നതും, ഇനിയും ആരംഭിക്കാത്തതുമായ സ്ഥലങ്ങളിലും പരിശോധന നടത്തും. 710 ദിവസത്തിനുള്ളില്‍ ഏജന്‍സികള്‍ പ്രവൃത്തി ആരംഭിക്കും. ആദ്യ 100 സ്ഥലങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കും. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും. ദേശീയപാത 66ന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തില്‍ ആശങ്കയുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ കണ്ടെത്തല്‍. പ്രശ്ന പരിഹാരത്തിനു പ്രേത്യേക പദ്ധതിയുമായി ദേശീയ പാത അതോറിറ്റി അറിയിച്ചു. ഫീല്‍ഡ്, ലാബ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, നിര്‍മാണങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും വീണ്ടും പരിശോധിക്കും. ആവശ്യമുള്ളിടത്ത് മതിലുകള്‍ പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിക്കും. കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ്…
Read More » -
ആദ്യത്തെ കേസില്‍ അറസ്റ്റ് ഒഴിവായി രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യവും ; എംഎല്‍എ ഓഫീസും തുറന്നു, അവിടെയെത്തി രാഹുല്‍ മാങ്കുട്ടത്തില്‍ ; ഒളിവില്‍ നിന്നും പുറത്തുവന്നു വോട്ടു ചെയ്തു, ഇനി മണ്ഡലത്തില്‍ സജീവമാകും
പാലക്കാട് : ആദ്യത്തെ കേസില്‍ അറസ്റ്റ് ഒഴിവാക്കുകയും രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ജാമ്യവും കിട്ടിയ സാഹചര്യത്തില്‍ പാലക്കാട് തന്റെ മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ വോട്ടു ചെയ്യാനെത്തിയിരുന്നു. എന്നിരുന്നാലും രാഹുലിനെതിരേ സംഘടന നടപടിയെടുത്തിരിക്കുകയും 15 ാം തീയതി ഹൈക്കോടതി മൂന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയുമാണ്. രണ്ടാഴ്ച ഒളിവില്‍ കഴിഞ്ഞശേഷം ഇന്ന് വോട്ട് രേഖപ്പെടുത്താന്‍ പാലക്കാട്ട് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി. കുന്നത്തൂര്‍മൂട് ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് ഓഫീസിലെത്തിയത്. കര്‍ശനമായ ഉപാധികളോടെയാണ് രാഹുലിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുക അന്വേഷണത്തില്‍ ഇടപെടാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഉപാധി. ഇതനുസരിച്ച് രാഹുലിന് ഇനിയും ഒളിവില്‍ പോകാനും കഴിയാത്ത സ്ഥിതിയുണ്ട്. ഹൈക്കോടതി ആദ്യകേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ ജയിലില്‍ പോകേണ്ടിവരും. രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. പറയാനുള്ളത് കോടതിയില്‍ പറയുമെന്നും…
Read More » -
രണ്ടാഴ്ച ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒടവില്‍ പുറത്തേക്ക്; പാലക്കാട്ട് വോട്ട് ചെയ്യാനെത്തി ; സത്യം ജയിക്കുമെന്നും പറയാനുള്ളത് കോടതിയില്‍ പറയുമെന്നും പറഞ്ഞപ്പോള്‍ കൂക്കുവിളിയും പ്രതിഷേധവും
പാലക്കാട് : ലൈംഗികാപവാദക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം പുറത്തേക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ സമ്മതിദാനം വിനിയോഗിക്കാന്‍ രാഹുല്‍മാങ്കൂട്ടത്തില്‍ കുന്നത്തൂര്‍ നാട്ടിലെത്തി. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന എല്‍എല്‍എ പുറത്തുവന്നത്. രണ്ടാമത്തെ പീഡനകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയതി പിന്നാലെയാണ് നാടകയീമായി രാഹുലിന്റെ പ്രത്യക്ഷപ്പെടല്‍. പറയാനുള്ളത് കോടതിയില്‍ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്. രണ്ടാമത്തെ ലൈംഗികപീഡനക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. രാഹുല്‍ സ്ഥിരംകുറ്റവാളിയെന്നും സമാനകുറ്റങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സമര്‍പ്പിച്ച തെളിവുകള്‍ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ പറഞ്ഞത്. ആദ്യ കേസില്‍ അറസ്റ്റ് തടഞ്ഞ ഹൈകോടതി…
Read More » -
അരുണാചല്‍ പ്രദേശില്‍ മലയിടുക്കില്‍ 1000 അടിതാഴ്‌നയിലേക്ക് ലോറി മറിഞ്ഞു ; അസമില്‍ നിന്നുള്ള 21 തൊഴിലാളികള്‍ അപകടത്തില്‍ പെട്ടു ; 18 മൃതദേഹങ്ങള്‍ കണ്ടെത്തി, സംഭവം പുറത്തറിഞ്ഞത് നാലു ദിവസത്തിന് ശേഷം
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ലോറി 1000 അടി താഴ്ചയിലേക്ക് മറിഞ്ഞ് 21 തൊഴിലാളികള്‍ മരണമടഞ്ഞു. ഈ ആഴ്ച ആദ്യം അരുണാചല്‍ പ്രദേശിലെ അന്‍ജാവ് ജില്ലയില്‍, ഹയൂലിയാങ്-ചഗ്ലാഗം റോഡിലാണ് അപകടം നടന്നത്. ടിന്‍സുകിയയിലെ ഗില്ലാപുക്രി ടീ എസ്റ്റേറ്റിലെ ധേലഘാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ആസാമിലെ ടിന്‍സുകിയ ജില്ലയില്‍ നിന്നുള്ള തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കായിരുന്നു അപകടത്തില്‍ പെട്ടത്. അപകടം നടന്ന് നാലു ദിവസത്തിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഡിസംബര്‍ 8 ന് രാത്രിയിലായിരുന്നു അപകടം നടന്നത്. അരുണാചല്‍ പ്രദേശിലെ മലയിടുക്കിലേക്കാണ് ട്രക്ക് മറിഞ്ഞത്. ഒരു ഡംബര്‍ റോഡില്‍ നിന്ന് തെന്നിമാറി ഏകദേശം 1,000 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഒരു ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി പോയ തൊഴിലാളികളാണ് അപകടത്തിലായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ടിന്‍സുകിയയില്‍ നിന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്. ലോറിയില്‍ ആകെ സഞ്ചാരികള്‍ 22 പേരുണ്ടായിരുന്നു. 18പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായിട്ടാണ് വിവരം. മൂന്ന്‌പേരെ കാണാതാകുകയും ചെയ്തു. ജീവനോടെ രക്ഷപ്പെട്ട ഒരാളായിരുന്നു പുറംലോകത്തെ…
Read More » -
വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു; പട്ടാമ്പിയില്‍ മുസ്ലിംലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി സംഘര്‍ഷം ; പോലീസ് ഇടപെടല്‍ വേണ്ടി വന്നു
പട്ടാമ്പി: തെരഞ്ഞെടുപ്പിനിടയില്‍ ബൂത്തില്‍കയറി വോട്ടുപിടിച്ചെന്ന് ആരോപിച്ച് പാലക്കാട് മുസ്‌ളീം ലീഗ് പ്രവര്‍ത്തകരും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കവും കലഹവും. വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക ബൂത്തില്‍ കയറി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തര്‍ക്കം. സംഭവത്തില്‍ സംഘര്‍ഷം ശാന്തമാക്കാന്‍ പോലീസ് ഇടപെടല്‍ വേണ്ടി വന്നു. പട്ടാമ്പി നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡിലെ കൂള്‍ സിറ്റി ബൂത്തിന് മുന്നിലായിരുന്നു തര്‍ക്കം. വാര്‍ഡില്‍ മുസ്ലിംലീഗിന്റെ ടി പി ഉസ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വതന്ത്രനായി കെ പി സാജിദ്, അബ്ദുല്‍ കരീം എന്നിവര്‍ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്. സിപിഐഎം പിന്തുണയോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രന്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അബ്ദുല്‍കരീം തങ്ങളുടെ സ്വതന്ത്രനാണെന്നും വാര്‍ഡില്‍ വോട്ട് കുറവായതിനാലാണ് പ്രചാരണത്തിനിറങ്ങാതിരുന്നതെന്നും സിപിഐഎം നേതൃത്വം അറിയിച്ചു. തര്‍ക്കം പിന്നീട് വാഗ്വാദമായി മാറുകയും ഒടുവില്‍ പോലീസിന്റെ ഇടപെടല്‍ വേണ്ടി വരികയും ചെയതു.
Read More » -
പിന്തുണയ്ക്കുന്നവരില്‍ അധികവും സ്ത്രീകള്‍ ; തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെ ഉദ്ദേശം സ്ത്രീകള്‍ക്കടക്കം ബോധ്യമുണ്ട് ; രാഹുലിനെ ന്യായീകരിച്ച് അബ്ദുള്‍ വഹാബ് എംപി
മലപ്പുറം: രാഹുലിനെ പിന്തുണയ്ക്കുന്നവരില്‍ അധികവും സ്ത്രീകളാണെന്നും തെരഞ്ഞെ ടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെ ഉദ്ദേശം സ്ത്രീകള്‍ക്ക ടക്കം ബോധ്യമുണ്ടെന്നും പി വി അബ്ദുല്‍ വഹാബ് എം പി. രാഹുല്‍ മാങ്കൂട്ടത്തിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സര്‍ക്കാരിനായിരിക്കും തിരിച്ചടിയാകു കയെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു. ഇവിടെ ഇര ഒരാളല്ലല്ലോ?. ആകാശത്തുനിന്നാണ് വരുന്ന പരാതികളെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണെന്നും പറഞ്ഞു. രാഹുല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് രൂക്ഷമായി പ്രതികരണം നടത്തി. രാഹുലിനെതി രായ രണ്ടാമത്തെ പരാതി കെപിസിസിയല്ലേ പൊലീസിന് കൈമാറിയതെന്ന് മുഖ്യമന്ത്രി പരിഹാസ രൂപേണ ചോദിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസിലെ ‘സ്ത്രീലമ്പടന്മാര്‍’ എന്നാണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരയായവര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ നോക്കി യാല്‍ മനസിലാകും. എന്തുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ടുവരാത്തത്? അക്കാ ര്യം ഗൗരവമായി പരിശോധിക്കണം. നിങ്ങളെ കൊന്ന് തള്ളും എന്നാണ് ഭീഷണി. നിസഹായവരായവര്‍ പുറത്തുപറയാന്‍ ഭയപ്പെടുകയാണ്. ജീവന്‍ അപകടത്തിലാകുമെന്ന് അവര്‍ ഭയപ്പെടുകയാണ്. വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങളും ചിലപ്പോള്‍ പുറത്തുവന്നേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ത്ഥ ലൈംഗിക…
Read More » -
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം’; പ്രതി സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു, കേസിലെ വസ്തുതകള്‍ പരിശോധിച്ചില്ലെന്നും പ്രോസിക്യൂഷന്‍വാദം ; ബലാത്സംഗക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍. വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതിയുടെ ഉത്തരവെന്ന് ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചു. പ്രതി സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം, രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിയിലെ മൂന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബലാത്സംഗ പരാതിയില്‍ സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു സെഷന്‍സ് കോടതി നേരത്തേ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. പരാതി നല്‍കിയതിലെ കാലതാമസം ചൂണ്ടിക്കാട്ടിയ സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. പൊലീസിന് പരാതി നല്‍കാതെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതിലും കോടതി സംശയം ഉന്നയിച്ചു.
Read More » -
ഇവിടെ വിഐപികൾക്കു മാത്രമേ പരിഗണനയുള്ളൂ, സാധാരണക്കാർ ആർക്കും പ്രധാനമല്ല!! സൂരജ് ലാമയെ ആശുപത്രിയിലേക്ക് അയയ്ക്കുന്നു എന്നുള്ള പോലീസിന്റെ രേഖ എവിടെ? ആരും കൂടെപ്പോയില്ലേ? ആരാണ് ആംബുലൻസിന് പണം നൽകിയത്? ചുരുക്കത്തിൽ കൊല്ലാൻ വേണ്ടി കൊണ്ടുവന്നതു പോലെ അല്ലേ?
കൊച്ചി: മഹാത്മാ ഗാന്ധി പറഞ്ഞ കാര്യങ്ങൾ മനസിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നേ നന്നായേനേ എന്നു ഹൈക്കോടതി. ‘‘ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല. കുവൈറ്റിൽ നിന്നു നാടുകടത്തപ്പെട്ട സൂരജ് ലാമയുടെ കാര്യത്തിൽ എല്ലാ സംവിധാനവും പരാജയപ്പെട്ടു. ഇവിടെ വിഐപികൾക്കു മാത്രമേ പരിഗണനയുള്ളൂ. സാധാരണക്കാർ ആർക്കും പ്രധാനമല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കുവൈത്തിൽനിന്നു നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാനില്ലെന്നു കാട്ടി മകൻ സന്ദൻ ലാമ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിനിടെ കളമശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതിൽ ഫൊറൻസിക് ഫലം ഹാജരാക്കാനും കോടതി നിർദേശിച്ചു. സൂരജ് ലാമയുടെ കാര്യത്തിൽ ഇതുവരെ സംഭവിച്ച പലതും ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച് നൽകിയ മറുപടിയിൽ ഇനിയും ചോദ്യങ്ങൾ ബാക്കിയാണ്. അദ്ദേഹത്തെ കുവൈത്തിൽനിന്നു കയറ്റി വിട്ടതു സംബന്ധിച്ച രേഖകൾ കേന്ദ്രം സമർപ്പിക്കണം. പോലീസ് സൂരജ് ലാമയെ ഒരു ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ആംബുലൻസ്…
Read More » -
ഗർഭഛിദ്രത്തിനുള്ള ഗുളിക എത്തിച്ചത് യുവതി ആവശ്യപ്പെട്ടതനുസരിച്ച്, ഗുളികയെപ്പറ്റി മറ്റൊരറിവുമില്ല!! ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ, കേസ് 17ലേക്ക് മാറ്റി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. രാഹുലിന്റെ നിർദേശപ്രകാരം ഗർഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി. എന്നാൽ യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഗുളിക എത്തിച്ചതെന്നും ഗുളികയെപ്പറ്റി മറ്റൊരറിവുമില്ലെന്നുമാണ് ജോബിയുടെ ഹർജിയിൽ പറയുന്നു. അതേസമയം രാഹുലിനൊപ്പം ഇയാളും ഒളിവിലാണ്. കേസ് പരിഗണിക്കുന്നത് 17ലേക്ക് മാറ്റി. ഇന്നലെ ഹോംസ്റ്റേയിൽവച്ചു പീഡിപ്പിച്ചു എന്ന കേസിൽ രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 3 മാസത്തേക്ക്, ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ അന്വേഷണസംഘത്തിനു മുൻപിൽ ഹാജരാകണം. ഇതിനുപുറമേ, എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറ നിർദേശിച്ചു. കൂടാതെ രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്. ഇതിനെതിരെ പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.
Read More » -
ചൈനയോട് കോർക്കാൻ നിൽക്കണ്ട, അവർ മൂടോടെ തകർത്തിട്ട് പോകും, യുഎസിന്റെ ഓരോ തന്ത്രത്തിനും ചൈനയുടെ പക്കൽ ഡ്യൂപ്പുണ്ട്!! ഒരു മഹാശക്തിയുമായി യുദ്ധം ചെയ്ത് വിജയിക്കാനുള്ള ശക്തി യുഎസിനില്ല, തയ്വാൻ വിഷയത്തിൽ യുദ്ധമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കും- മുന്നറിയിപ്പുമായി യുഎസ് രഹസ്യരേഖ
വാഷിങ്ടൻ: ചൈനയോട് കൊമ്പു കോർക്കാൻ നിൽക്കേണ്ടന്ന് യുഎസ് രഹസ്യരേഖ. തയ്‌വാൻ വിഷയത്തിൽ സംഘർഷമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കും, സൈന്യത്തെ പരാജയപ്പെടുത്തുമെന്നും യുഎസ് രഹസ്യരേഖയിൽ പറയുന്നു. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ് ചെലവേറിയതും ദുർബലവുമായ ആയുധങ്ങളെ ആശ്രയിക്കുമ്പോൾ എതിരാളികൾ വില കുറഞ്ഞതും സാങ്കേതിക വിദ്യയിൽ കൂടുതൽ മികച്ചതുമായ ആയുധങ്ങൾ വികസിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം തയ്‌വാൻ വിഷയത്തിൽ ഇടപെടാനുള്ള എല്ലാ വിദേശ ശ്രമങ്ങളെയും തകർക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്. തയ്‌വാന് അടുത്തുള്ള ദ്വീപിൽ ജപ്പാൻ മിസൈലുകൾ സ്ഥാപിച്ചതിനെതിരെ ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. “ ചൈനയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ഞങ്ങൾക്ക് ഉറച്ച ഇച്ഛാശക്തിയും ദൃഢനിശ്ചയവും അതിനുള്ള ശേഷിയുമുണ്ട്. എല്ലാ വിദേശ ഇടപെടലുകളെയും ഞങ്ങൾ തകർക്കും.”–തയ്‌വാൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചൈനീസ് മന്ത്രാലയത്തിന്റെ വക്താവ് പെങ് ക്വിംഗെൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അതുപോലെ യുഎസ് യുദ്ധവിമാനങ്ങളും യുദ്ധ കപ്പലുകളും ഉപഗ്രഹങ്ങളും തകർക്കാനുള്ള…
Read More »