NEWS

  • സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമണത്തിൽ കലികയറി ഇറാൻ, ഇസ്രയേലിനും ​ഗൾഫ് രാജ്യങ്ങൾക്കും നേരെ തുടരെത്തുടരെ ആക്രമണം!!ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, കുവൈത്തിലെ മിനാ അൽ അഹമ്മദി റിഫൈനറി തുടങ്ങി ഏഴിടങ്ങളിൽ ബാലിസ്റ്റിക് മിസൈൽ തൊടുത്തു, ചെറുക്കാൻ സൈനികരെ അണിനിരത്താൻ ട്രംപ്

    ടെഹ്റാൻ/ വാഷിങ്ടൻ: സൗത്ത് പാഴ്സ് വാതകപ്പാടത്തിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങൾക്കുനേരെ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ഇറാൻ ആക്രമണം നടത്തി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, കുവൈത്തിലെ മിനാ അൽ അഹമ്മദി റിഫൈനറി, മിനാ അബ്ദുല്ല റിഫൈനറി, യുഎഇയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റി, ബാബ് എണ്ണപ്പാടം, സൗദി അറേബ്യയിലെ സാംറെഫ് റിഫൈനറി എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. ഇറാന്റെ മിസൈലാക്രമണം തടുത്തെങ്കിലും റാസ് ലഫാൻ വ്യാവസായിക സിറ്റിയിൽ കാര്യമായ നാശനഷ്ടമുണ്ടായതായി ഖത്തർ പറഞ്ഞു. കുവൈത്തിലെ മിനാ അൽ അഹമ്മദി, മിനാ അബ്ദുല്ല റിഫൈനറികളിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. അതേസമയം, ആർക്കും പരുക്കുല്ലെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു. സാംറെഫ് റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടം പതിച്ച് നാശനഷ്ടമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. പിന്നാലെ ഇസ്രയേലിനു നേരെയും ഇറാൻ ആക്രമണം കടുപ്പിച്ചു ഇറാനിൽനിന്നുള്ള മിസൈലുകളുടെ എണ്ണം വർധിച്ചതായി ഇസ്രയേൽ സൈന്യവും…

    Read More »
  • ‘മതി, ഇനി ഇല്ല, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്‘ : ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ

    മുംബൈ: മദ്യപാന ശീലം പൂർണമായും നിർത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. 2026 ഐപിഎലിനു മുൻപാണ് ഈ വലിയ തീരുമാനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ചെഹൽ രം​ഗത്തെത്തിയിരിക്കുന്നത്. ഐപിഎലില്‍ പഞ്ചാബ് കിങ്സിന്റെ താരമാണ് ചെഹൽ. പഞ്ചാബിനായി കിരീടം വിജയിക്കാനുള്ള തയാറെടുപ്പിലാണെന്നും, ഫിറ്റ്നസ് മെച്ചപ്പെടുത്തി, ആത്മവിശ്വാസത്തോടെ കളിക്കാനാണു ശ്രമമെന്നും ചെഹൽ വ്യക്തമാക്കി. ‘‘മതി, ഇനി ഇല്ല,ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്. എനിക്ക് ഇപ്പോൾ 35 വയസ്സായി. ഇനിയും നല്ല ആരോഗ്യത്തോടെ കളിക്കണം. ടീമിനായി എന്റെ 150 ശതമാനവും നൽകണം. ഒരു സീനിയർ താരമെന്ന നിലയിൽ ഐപിഎല്‍ കളിക്കുന്ന താരങ്ങൾ എന്നിൽനിന്ന് എന്തെങ്കിലുമൊക്കെ പഠിക്കണമെന്നുണ്ട്.’’– ചെഹൽ എബി ഡിവില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനൽ തോൽവിയെക്കുറിച്ചും ചെഹൽ വിശദീകരിച്ചു. ‘‘കഴിഞ്ഞ ഫൈനലില്‍ മാർകോ യാൻസൻ ഞങ്ങൾക്കു വേണ്ടി കളിച്ചിരുന്നില്ല. യാൻസൻ ഉണ്ടായിരുന്നെങ്കിൽ പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു. കഴിഞ്ഞ സീസണിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും യാൻസൻ…

    Read More »
  • പാറ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ടിപ്പർ ലോറിയുടെ നിയന്ത്രണം കയറ്റത്തിൽ വച്ച് നഷ്ടമായി, പിന്നോട്ടുപാഞ്ഞ ലോറി കാറിലും ബൈക്കിലുമിടിച്ച് മറിഞ്ഞു, ബൈക്ക് യാത്രികരായ രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം, കാർ പുറത്തെടുത്തത് വെട്ടിപ്പൊളിച്ച്!! കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു

    തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ 2 വിദ്യാർഥികൾ മരിച്ചു. വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് കാട്ടാക്കട കട്ടക്കോട് കൊഴുക്കൽകോണം എസ്ജെ നിവാസിൽ ജൂലി ഇഗ്നേഷ്യസ് (20) എന്നിവരാണു മരിച്ചത്. നീന്തൽ പരിശീലനത്തിനു പോയി മടങ്ങവേയാണ് ഇരുവരും അപകടത്തിൽപ്പെട്ടത് പിരപ്പൻകോട്-പാലാംകോണം നാഗരുകുഴിയിൽ ഇന്നു ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. പാറ കയറ്റി പോയിരുന്ന ലോറി കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് കാറിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു. തുടർന്ന് ലോറി മറിഞ്ഞു. കാറിൽ കുടുങ്ങിയവരെയും ബൈക്ക് യാത്രക്കാരെയും നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വിദ്യാർഥികളുടെ മരണം സംഭവിച്ചിരുന്നു.

    Read More »
  • ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലം അമേരിക്കൻ സമ്പദ് വ്യവസ്ഥ, ഇറാൻ സംഘർഷത്തോടെ പണപ്പെരുപ്പം കരുതിയതിലും മോശം- സാമ്പത്തിക ശാസ്ത്രജ്ഞൻ

    വാഷിങ്ടൺ: ഇറാൻ സംഘർഷത്തോടെ ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലമാണ് യുഎസ് സമ്പദ്‌വ്യവസ്ഥയെന്ന് സാമ്പത്തികശാസ്ത്രജ്ഞനായ ഇ.ജെ. ആന്റോണി. ഇറാനിലെ സംഘർഷത്തെ തുടർന്നുണ്ടായ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും ഫിനാൻഷ്യൽ ടൈംസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹം. സമ്പദ്‌വ്യവസ്ഥ ദുർബലമായി കാണപ്പെടുന്നുവെന്നും പണപ്പെരുപ്പം കരുതിയതിലും മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലിശനിരക്കുകളെക്കുറിച്ചുള്ള ഫെഡറൽ റിസർവിൻ്റെ മാർച്ച് യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം 2025-ൽ ഊർജച്ചെലവ് കുറഞ്ഞത് മൊത്തത്തിലുള്ള വില സമ്മർദ്ദം ലഘൂകരിക്കാൻ സഹായിച്ചതായും ആന്റോണി സൂചിപ്പിച്ചു. എങ്കിലും, വർധിച്ചുവരുന്ന ഊർജവില ആ പ്രവണതയെ മാറ്റുകയും സമ്പദ്‌വ്യവസ്ഥയിലുടനീളം പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൺസർവേറ്റീവ് ഹെറിറ്റേജ് ഫൗണ്ടേഷനിലെ നിലവിലെ ചീഫ് ഇക്കോണമിസ്റ്റായ ആന്റണിയെ ട്രംപ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയുടെ തലവനായി കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം ആന്റണിയുടെ നാമനിർദ്ദേശം ട്രംപ് പൊടുന്നനെ പിൻവലിക്കുകയും ബ്രെറ്റ് മാറ്റ്സുമോയെ തിരഞ്ഞെടുക്കുകയും ചെയ്തു. യുഎസ്…

    Read More »
  • രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ല, ജാമ്യം റദ്ദാക്കില്ല!!  ഫോണിൽനിന്ന് പരാതിക്കാരികളുടെ നമ്പറുകൾ നീക്കം ചെയ്യണം, ഇക്കാര്യം കോടതിയെ അറിയിക്കണം- എസ്ഐടിയുടെ ആവശ്യം തള്ളി കോടതി

    തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണെൃമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുലിന്റെ ഫോണുകളിൽ നിന്ന് പരാതിക്കാരികളുടെ നമ്പർ നീക്കം ചെയ്യണമെന്ന് നിർദ്ദേശം. നീക്കം ചെയ്ത് കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കേസിലെ പരാതിക്കാരിയെ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് എസ്‌ഐടി കോടതിയിൽ എത്തിയത്. എന്നാൽ പരാതിക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന വാദം കോടതി അംഗീകരിച്ചില്ല. കർശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം എന്നിവയായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥകൾ. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് യുവതി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. യുവതി നൽകിയ പരാതി അടക്കം കോടതിയിൽ സമർപ്പിച്ചായിരുന്നു രാഹുലിന്റെ മുൻകൂർ…

    Read More »
  • ലക്ഷി പ്രീയയ്ക്ക് പറ്റിയതു പോലെ വീണാനായർക്കും, വോട്ടില്ല; പെരുമ്പാവൂരിലും ഏറ്റുമാനൂരിലും ട്വന്‍റി 20 സ്ഥാനാർത്ഥി മാറ്റം

    കൊച്ചി: പെരുമ്പാവൂരിൽ സ്ഥാനാർത്ഥിയായി ട്വന്‍റി 20 പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രീയയെ പോലെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും വോട്ടില്ല. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്. എന്നാൽ വോട്ടേഴ്സ്ലിസ്റ്റിൽ വീണയുടെ പേരില്ല. വീണയ്ക്കും ലക്ഷ്മിക്കും പകരം സ്ഥാനാർഥികളെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ട്വന്‍റി 20. പെരുമ്പാവൂരിലെ പെരുമ്പാവൂരിൽ കോൺഗ്രസ് വിട്ട നേതാവിനെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. പെരുമ്പാവൂരിൽ ലക്ഷ്മി പ്രീയയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ട്വന്റി-20 വലിയ റോഡ് ഷോയ്ക്കുള്ള സജ്ജീകരണങ്ങൾ നടത്തുകയുണ്ടായി. വലിയ ഫ്ലക്സുകളും കമാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഒരുക്കിയിരുന്നു. പിന്നാലെ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന കാര്യം പാർട്ടി അറിഞ്ഞത്. തുടർന്ന് ആ പരിപാടി റദ്ദാക്കുകയായിരുന്നു.

    Read More »
  • അന്ന് എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ല, എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാർ…സന്ദീപ്, പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീർക്കാൻ പ്രതിഭാ​ഗം!! മാനസികാരോഗ്യപ്രശ്‌നവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ച് പ്രതി സൈക്യാട്രി ഡോക്ടർമാരെ പോലും കബളിപ്പിച്ചു- പ്രോസിക്യൂഷൻ, കോടതിയിൽ പൊട്ടിക്കരഞ്ഞ് ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ, ശിക്ഷ ശനിയാഴ്ച

    കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും അധ്യാപകനായി പ്രതി സന്ദീപ് കോടതിയിൽ. അന്നു താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. തന്റെ പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന വൈകാരികമായ അഭ്യർത്ഥനയും പ്രതി കോടതിക്ക് മുന്നിൽ വെച്ചു. അതേസമയം കേസിൽ വാദം പൂർത്തിയായതോടെ ശിക്ഷ ശനിയാഴ്ച വിധിക്കും. കോടതിൽ സന്ദീപ് നടത്തുന്നത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. കോടതി നടപടികൾക്കിടെ മകൾ നേരിട്ട ക്രൂരതകളെക്കുറിച്ച് വിവരിക്കുന്നത് കേൾക്കവേ വന്ദനയുടെ മാതാപിതാക്കൾ കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു. ഡോ. വന്ദനദാസ് വധക്കേസിൽ കേസിൽ നീതി തേടിയുള്ള പോരാട്ടത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. അതേസമയം സന്ദീപ് ആശുപത്രിയിലെത്തിയത് ഡോക്ടറെ കൊലപ്പെടുത്താൻ അല്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് മാനസികപ്രശ്‌നങ്ങൾ ഉണ്ട് എന്ന്…

    Read More »
  • നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്തതിനാലാണ് പാർട്ടി വിട്ടത്; ഇന്ന് നിസ്വാർത്ഥരായ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ എനിക്കൊപ്പമുണ്ട്; മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും’ – ജി. സുധാകരന്റെ പോസ്റ്റ്

    അമ്പലപ്പുഴ: കേരളത്തിലെ സിപിഎമ്മിൽ നിർഭയമായും സത്യസന്ധമായും രാഷ്ട്രീയപ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണെന്നും അതിനാലാണ് താൻ പാർട്ടി വിട്ടതെന്നും മുൻ മന്ത്രി ജി. സുധാകരൻ. അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയ രാഷ്ട്രീയം കൈയാളുന്നവർക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തന്റെ തീരുമാനമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. നിലവിൽ തന്റെ മണ്ഡലത്തിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ആത്മാർഥമായും നിസ്വാർഥമായും പ്രവർത്തിക്കുന്നത് കാണുന്നുണ്ടെന്നും അവരോടെല്ലാമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; ‘ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവർത്തിച്ച എനിക്ക് നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്. അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയാ രാഷ്ട്രീയം കൈയാളുന്നവർക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തത്. അമ്പലപ്പുഴയുടെയും ജില്ലയുടെയും കേരളത്തിന്റെയും വികസന മുന്നേറ്റമാണ്…

    Read More »
  • ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റിനു നേരെയുള്ള ഇറാൻ ആക്രമണം; കൊണ്ടതോ ഇന്ത്യയ്ക്കും

    ന്യൂഡൽഹി: ഖത്തറിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) പ്ലാന്റായ റാസ് ലഫാൻ പ്ലാന്റിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര എണ്ണ, വാതക വിപണികളിലെ പ്രതിസന്ധി രൂക്ഷമായി. നിലവിൽ ഈ പ്ലാന്റിൽ നിന്നുള്ള ഉത്പാദനം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. ലോകത്തിലെയും മുൻനിര പ്ലാന്റാണിത്. അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച എൽഎൻജി ഉൽപ്പാദകരിൽ ഒന്നാണ് ഖത്തർ . ഇത് ആദ്യത്തെ തടസ്സമല്ല; മാർച്ച് ആദ്യ വാരത്തിൽ, ഖത്തരി വാതക പാടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരായ ഖത്തർ എനർജി ഉത്പാദനം നിർത്തിവയ്ക്കാൻ നിർബന്ധിതരാക്കി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക സംഭരണിയുടെ ഭാഗമായ ഇറാനിലെ സൗത്ത് പാർസ് വാതക പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ ആക്രമണങ്ങൾ എന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഏകദേശം 50% പ്രകൃതിവാതകം സംഭരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെ ഈ സാഹചര്യം പ്രത്യേകിച്ച്…

    Read More »
  • ഒരു പദവിയും ഇല്ലാതെ ഒരു മൂവർണ്ണക്കൊടിയും പിടിച്ച് KS നിങ്ങൾ കാസർഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാൽ ആ യാത്ര തിരുവനന്തപുരത്തു എത്തുമ്പോൾ ഒരു ജനസാ​ഗരമാകും, സ്ഥാനാർഥിയായില്ലെങ്കിൽ അങ്ങ് നയിക്കണം, കണ്ണൂരിനെ മാത്രമല്ല കേരളത്തിലെ പ്രവർത്തകരെ, ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം, പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്- രാഹുൽ മാങ്കൂട്ടത്തിൽ

    തിരുവനന്തപുരം: കണ്ണൂരിൽ കെ. സുധാകരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ ആഹ്ളാദത്തോടെ ഏറ്റെടുക്കുമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. അങ്ങനെയല്ലെങ്കിൽ സുധാകരൻ നയിക്കണമെന്നും പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ജീവന് തുല്യം അങ്ങയെ സ്നേഹിക്കുന്ന ഞങ്ങൾ കോൺഗ്രസ്‌ പ്രവർത്തകരെ സങ്കടപ്പെടുത്തരുതെന്നും അങ്ങേക്കെതിരെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മാനസികാവസ്ഥ ആലോചിക്കണമെന്നും കുറിപ്പിൽ പറയുന്നു. കെ.സുധാകരൻ കോൺഗ്രസ് വിടാനൊരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഷുഹൈബും സജിത്ത് ലാലും ലോനാപ്പിയും ബെന്നിയും ദാസനും വസന്തനും തൊട്ട് കണ്ണൂരിൽ മാത്രം എത്രയോ മനുഷ്യർ കോൺഗ്രസിന്റെ മൂവർണക്കൊടി പിടിച്ചതിന്റെ പേരിൽ രക്തം തേവി ജീവൻ വെടിഞ്ഞാണ് ഈ പ്രസ്ഥാനത്തിന് ജീവൻ നൽകിയത്. കണ്ണൂരിലെ ആ രക്തസാക്ഷികളുടെ നേതാവാണ് പ്രിയപ്പെട്ട സുധാകരേട്ടൻ. ആ രക്തസാക്ഷികളുടെ മാത്രമല്ല കേരളത്തിലെ ഉശിരുള്ള പ്രവർത്തകരുടെ ഊർജ്ജമാണ് നിങ്ങൾ. കണ്ണൂർ MLA എന്നല്ല കേരള മുഖ്യമന്ത്രി എന്നത് പോലും…

    Read More »
Back to top button
error: