Breaking NewsKeralaLead NewsNEWS

‘തന്ത്രിക്ക് നെടുമ്പറമ്പിൽ ഫിനാൻസിൽ നിക്ഷേപമില്ല’… 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് പലതവണയായി വന്ന് ആന്റോ ആന്റണി എംപി രണ്ടു കോടി പലശയ്ക്ക് വാങ്ങി, നൽകിയത് നിക്ഷേപകരുടെ പണം- എൻഎം രാജു

തിരുവനന്തപുരം: ആൻറോ ആൻറണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് ആകെ 20 ലക്ഷം മാത്രമാണ് നൽകിയിട്ടുള്ളതെന്ന് തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ്. 2019 ലെ തെരഞ്ഞെടുപ്പ് കാലത്ത് നൽകിയതാണെന്നും അന്ന് ആൻറോയ്ക്ക് നൽകിയത് നിക്ഷേപകരുടെ പണമാണെന്നും ഈ വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചുവെന്നും ഫിനാൻസ്. തന്ത്രി കണ്ഠര് രാജീവരർക്ക് സ്ഥാപനത്തിൽ നിക്ഷേപമില്ലെന്നും ഫിനാൻസ് ഉടമ എൻ എം രാജു വ്യക്തമാക്കി.

ആൻറോ ആൻറണി 2019 തെരഞ്ഞെടുപ്പിൻറെ പ്രചരണ സമയത്ത് പല തവണ ഫിനാൻസിൽ വന്നിരുന്നു, പ്രചരണത്തിൻറെ ഭാഗമായി 2 കോടി രൂപ പലിശക്ക് നൽകി. രണ്ട് മാസത്തിനകം പണം നൽകുമെന്നാണ് പറഞ്ഞത്. വർഷം 7 കഴിഞ്ഞിട്ടും പണം നൽകിയിട്ടില്ല. ഇതുവരെ 20 ലക്ഷം മാത്രമാണ് നൽകിയത്. ഈടൊന്നും നൽകാതെയാണ് പണം നൽകിയത് എന്നും എൻഎം രാജു വ്യക്തമാക്കി.

Signature-ad

അതേസമയം നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടു വർഷമായി ഇഡി അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്, അന്വേഷണത്തിൻറെ ഭാഗമായി സ്ഥാപനത്തിൻറെ 44 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്. നൂറു കണക്കിന് നിക്ഷേപകരിൽ നിന്ന് കൈപ്പറ്റിയ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എൻഎം രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി ഒട്ടേറെ പോലീസ് കേസുകൾ ആണ് ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരെ ഉള്ളത്. 2014 മേയ് ഏഴിന് സ്ഥാപനയുടമ എൻ.എം.രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

2024 ജൂലൈ മുതൽ ഈ തട്ടിപ്പിൽ ഇഡി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് ഇവിടെ നിക്ഷേപം ഉണ്ടായിരുന്നു എന്ന ആരോപണം ഉയർന്നത്. തന്ത്രി ഈ സ്ഥാപനത്തിൽ രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നും, സ്ഥാപനം പൊട്ടിയപ്പോൾ അദ്ദേഹം പരാതിപോലും നൽകിയില്ലെന്നും ആയിരുന്നു ആരോപണം. ഇതിൽ വ്യക്തത വരുത്താൻ വ്യാഴാഴ്ച ഇവിടെ ഇഡി റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: