NEWS

  • ഇൻഫാന്റിനോയുടെ സമാധാന ശ്രമം പാളി, ഇസ്രായേൽ- പാലസ്തീൻ പ്രതിനിധികൾ തമ്മിൽ വേദിയിൽ തർക്കം, ബാസിം ഷെയ്ഖ് സുലൈമാന് കൈകൊടുക്കാതെ പലസ്തീൻ ഫുട്ബോൾ അസോ. മേധാവി!! ഫിഫ വേദിയിൽ നാടകീയരംഗങ്ങൾ– വിഡിയോ

    വാൻകൂവർ (കാനഡ): ഫിഫ രാജ്യാന്തര കായികവേദിയിൽ ഇസ്രയേലിനെതിരെ പരസ്യ പ്രതിഷേധവുമായി പലസ്തീൻ രം​ഗത്ത്. ഇസ്രയേൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാന് ഹസ്തദാനം നൽകാൻ വിസമ്മതിച്ച് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ മേധാവി ജിബ്രിൽ റജൂബ് വേദിയിൽനിന്ന് ഇറങ്ങിപ്പോയി. വാൻകൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിനിടെയാണ് ഇസ്രയേലിനോടുള്ള തങ്ങളുടെ പരസ്യപ്രതിഷേധം അറിയിച്ച് പലസ്തീൻ രം​ഗത്തെത്തിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ, വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ വർഷം ഫിഫ സമാധാന സമ്മാനം ഏർപ്പെടുത്തുകയും അത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകുകയും ചെയ്തയാളാണ് ഇൻഫന്റീനോ. അടുത്ത വർഷം നടക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നതിനുള്ള തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുൻപ് പ്രതിനിധികളുമായി ഒരു ഫോട്ടോ സെഷൻ നടത്താൻ ആഗ്രഹിക്കുന്നതായി ഇൻഫന്റീനോ അറിയിച്ചു. എന്നാൽ ഇസ്രയേൽ പ്രതിനിധിക്കൊപ്പം ഫോട്ടോയെടുക്കാനും ഹസ്തദാനം നടത്താനും പലസ്തീൻ പ്രതിനിധി വിസമ്മതിച്ചു. ‘‘ഇസ്രയേലികൾ അവരുടെ ഫാഷിസവും വംശഹത്യയും വെള്ളപൂശാൻ കൊണ്ടുവന്ന ഒരാൾക്ക്…

    Read More »
  • പി ടീ, ദേ…. കാപ്പൻ ചേട്ടൻ വരുന്നു.. നിങ്ങൾ ഇനിയും പരസ്പരം തുണയാവുക…തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്… ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ…

    കൊച്ചി: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻറെ വിയോഗത്തിൽ ഫേസ്ബുക്കിൽ ഹൃദയഹാരിയായ കുറിപ്പുമായി തൃക്കാക്കര എംഎൽഎ ഉമ തോമസ്. “കാപ്പൻ ചേട്ടൻ പോയി.. എന്നുവെച്ചാൽ ശരീരത്തിൻറെ ഒരു ഭാഗം പോയി എന്നർത്ഥം.” – ഉമ തോമസിന്റെ ആ കുറിപ്പുകളിൽ നിന്നുതന്നെയറിയാം ഡിജോ കാപ്പൻ എന്ന മനുഷ്യനുമായി പിടി തോമസിന്റെ കുടുംബത്തിനുണ്ടായിരുന്ന അടുപ്പം. ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാളാണ്. പി ടീ, ദേ…. കാപ്പൻ ചേട്ടൻ വരുന്നു… നിങ്ങൾ ഇനിയും പരസ്പരം തുണയാവുക എന്ന് കുറിച്ചാണ് ഉമ തോമസ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഉമാ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ- കാപ്പൻ ചേട്ടൻ പോയി.. എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം. വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ. ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം. ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ തളർന്നു കിടന്നത്. ജീവിതത്തിലുടനീളം പി…

    Read More »
  • അമേരിക്കൻ പ്രസിഡന്റ് 2026 ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാര പട്ടികയിൽ ഉൾപ്പെട്ടതായി സൂചന, പുരസ്കാര കമ്മിറ്റിക്ക് തലവേദന സൃഷ്ടിച്ച് ഇറാൻ- അമേരിക്ക യുദ്ധം

    നോർവെ: 2026-ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിനായുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ് നടപടികൾ നോർവീജിയൻ നോബൽ കമ്മിറ്റി ആരംഭിച്ചുകഴിഞ്ഞു. ആകെ 287 സ്ഥാനാർഥികളാണ് ഇത്തവണ പരിഗണനയിലുള്ളതെന്ന് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കുന്നു. അതിൽ തന്നെ 197 വ്യക്തികളും 90 സംഘടനകളും ഉൾപ്പെടുന്നു. സ്ഥാനാർഥികളുടെ വിവരങ്ങൾ 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമമെങ്കിലും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തവണത്തെ പട്ടികയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ട്രംപ് ഭരണകൂടം നടത്തിയ നയതന്ത്ര ഇടപെടലുകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കാൻ സാധ്യതയുള്ള ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2026-ന്റെ തുടക്കത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളെത്തുടർന്ന് അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾക്കിടയിൽ നടന്ന വെടിനിർത്തൽ ചർച്ചകളിലും സുരക്ഷാ സംഭാഷണങ്ങളിലും ട്രംപിന്റെ പങ്കാളിത്തം നിർണ്ണായകമായിരുന്നുവെന്നും ഇസ്ലാമാബാദിൽ നടന്ന ഉന്നതതല ചർച്ചകൾ മേഖലയിലെ സ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്നും നാമനിർദ്ദേശം ചെയ്തവർ വിശ്വസിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പക്ഷെ ആഗോളതലത്തിൽ വലിയ ഭൗമരാഷ്ട്രീയ വിള്ളലുകൾ നിലനിൽക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാറ്റോ രാജ്യങ്ങൾക്കിടയിലെ ഭിന്നതകളും ഹോർമുസ്…

    Read More »
  • ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞു, ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറെ ചവിട്ടിക്കൊന്നു, മൃതദേഹം മാറ്റാൻ സമ്മതിക്കാതെ സമീപത്ത് നിലയിറപ്പിച്ച് ആന!! രണ്ടാം പാപ്പാന് ​ഗുരുതര പരുക്ക്

    അങ്കമാലി: ക്ഷേത്രോത്സവത്തിനെത്തിച്ച ആനയെ കുളിപ്പിക്കുവാൻ കൊണ്ടുപോകുന്നതിനിടെ വിരണ്ടോടി, ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. എറണാകുളം അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. മയ്യനാട് അരുണിമ പാർത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ആനയെ കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഒന്നാം പാപ്പാനെയടക്കം ആന ആക്രമിച്ചു. രണ്ടുപേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. രണ്ടാംപാപ്പാന്റെ നില ​ഗുരുതരമെന്നാണ് വിവരം. പരുക്കേറ്റ കൊല്ലം പുത്തൻപുരയ്ക്കൽ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ആനയുടെ ചവിട്ടേറ്റു മരിച്ച വിഷ്ണുവിന്റെ മൃതദേഹത്തിനടുത്ത് നിന്നും മാറാതെ നിൽക്കുകയാണ് ആന. ആർആർടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മലയാറ്റൂരിൽ നിന്നുള്ള ആർആർടി സംഘം സ്ഥലത്തെത്തും.  

    Read More »
  • വോ‌ട്ടിനു പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല, എൽപിജി വിതരണത്തിലെ നിയന്ത്രണം… ഇടിത്തീയായി വിലവർദ്ധനവ്!! വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപ കൂട്ടി എണ്ണക്കമ്പനികൾ… സിലിണ്ടർ വില 3,000 കടന്നു

    തിരുവനന്തപുരം: കേരളമുൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കാൻ കാത്തിരുന്നതുപോലെ എൽപിജി സിലിണ്ടർ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നാണ് റിപ്പോർട്ട്. ഇതോടെ സിലിണ്ടർ വില 3,000 കഴിഞ്ഞു. 3,085 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടർ വില. അതേസമയം തിരുവനന്തപുരത്ത് 3,106 രൂപയായി. കോഴിക്കോട് 3,117.5 രൂപ ആയി. പുതിയ വില വർദ്ധനവ് ഹോട്ടലുകൾക്കും തട്ടുകടകൾക്കുമെല്ലാം ഗുരുതര ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. സിലിണ്ടർ വിലവർധിച്ചത് ഭക്ഷണവിഭവങ്ങളുടെ വില കൂട്ടാൻ ഹോട്ടലുകളെ നിർബന്ധിതരാക്കും. ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വില കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാർച്ച് ഒന്നിന് 31 രൂപയും മാർച്ച് ഏഴിന് 115 രൂപയും കൂട്ടിയിരുന്നു. മാത്രമല്ല തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പശ്ചിമബംഗാൾ, അസം, തമിഴ്‌നാട് തുടങ്ങി സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്താത്തതും കേരളത്തിലെ ഹോട്ടൽ മേഖലയെ സാരമായി…

    Read More »
  • ഹോർമുസ് തുറക്കാൻ ട്രംപ് അന്താരാഷ്ട്ര സഹായം തേടിയിറങ്ങുന്നു, ആദ്യം പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കൂ, എന്നിട്ട് സഖ്യമുണ്ടാക്കാം… മുഖംതിരിച്ച് ഫ്രാൻസും ബ്രിട്ടനുമുൾപ്പെടെയുള്ള രാജ്യങ്ങൾ!! എണ്ണവില നാലുവർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

    വാഷിങ്ടൺ: ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു, എത്ര ശ്രമിച്ചിട്ടും അമ്മാത്തേക്ക് എത്തുന്നുമില്ലെന്ന അവസ്ഥയിൽ അമേരിക്കയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഇതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ യുഎസ് അന്താരാഷ്ട്രസഹായം തേടുന്നതായി റിപ്പോർട്ട്. കടലിടുക്ക് തുറക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ അന്താരാഷ്ട്രസഖ്യം രൂപവത്കരിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. സഖ്യത്തിന്റെ ഭാഗമാകാൻ യുഎസ് വിദേശകാര്യവകുപ്പ് മറ്റുരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം തടസപ്പെട്ടതോടെ എണ്ണവില നാലുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയ സാഹചര്യത്തിലാണ് പുതു നീക്കം. അതേസമയം ‘മാരിടൈം ഫ്രീഡം കൺസ്ട്രക്ട്’ എന്ന പേരിലാകും യുഎസ് രൂപവത്കരിക്കുന്ന അന്താരാഷ്ട്രസഖ്യം അറിയപ്പെടുക. വിവരങ്ങളുടെ കൈമാറ്റം, നയതന്ത്രമാർഗത്തിലെ ഏകോപനം, ഉപരോധങ്ങൾ നടപ്പാക്കാൻ സഹായം എന്നിവയാകും ഈ സഖ്യം ചെയ്യുകയെന്നാണ് യുഎസ് വിദേശകാര്യവകുപ്പ് നൽകുന്ന വിവരം. ഈ സഖ്യത്തിൽ അംഗമാകുന്നതിനെക്കുറിച്ച് ഫ്രാൻസും ബ്രിട്ടനുമുൾപ്പെടെ ഏതാനും രാജ്യങ്ങൾ ചർച്ചനടത്തിയിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ചശേഷം മാത്രമേ ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കൂവെന്ന് രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, ഇറാനിൽ സാധ്യമായ പുതിയ സൈനികനടപടികളെക്കുറിച്ച് യു.എസ്.…

    Read More »
  • ഫാത്തിമയെ കൊന്നശേഷം അരമണിക്കൂറോളം നാലുമാസം പ്രായമുള്ള കുഞ്ഞുമായി അവിടെയിരുന്നു, കുറുക്കന്മാർ വരുന്ന കണ്ടപ്പോൾ കുഞ്ഞിനെ അവിടെ കിടത്തി മൃതദേഹം കുഴികുത്തി മൂടി, വീട്ടിലെത്തി കുഞ്ഞിനെ ഉമ്മയെ ഏൽപിച്ചു, അടുത്ത പള്ളിയിൽ കയറി നിസ്കരിച്ച ശേഷം റെയിൽവേ സ്റ്റേഷനിലേക്ക്

    പൊന്നാനി: ബീച്ചിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊന്നാനി കോടതി റിമാൻഡ് ചെയ്തു. പൊന്നാനി രായിൻ മരയ്ക്കാർ വീട്ടിൽ മുഹമ്മദി (24) നെയാണ് റിമാൻഡ് ചെയ്തത്. പുനർഗേഹം ഭവനസമുച്ചയത്തിലെ ഫാത്തിമ (23)യാണ് സംശയത്തെ തുടർന്ന് ഭർത്താവ് മുഹമ്മദ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. ഭാര്യയിൽ അവിഹിതബന്ധം സംശയിച്ചുണ്ടായ വാക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് ഫാത്തിമയെ കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട മുഹമ്മദിനെ ബുധനാഴ്ച ഉച്ചയ്ക്ക് പരപ്പനങ്ങാടി റെയിൽവേ ട്രാക്കിനു സമീപത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇൻസ്‌പെക്ടർ കെ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രതിയുമായി ബീച്ചിൽ തെളിവെടുപ്പ് നടത്തി. ഇതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മുഹമ്മദ് പോലീസിനോട് വെളിപ്പെടുത്തി. തെളിവെടുപ്പിനിടെ പ്രതിക്കുനേരേ ഫാത്തിമയുടെ പിതാവ് അയ്യൂബും നാട്ടുകാരും ആക്രോശിച്ച് രം​ഗ്തെത്തിയതോടെ പ്രതിയുമായി പോലീസ് പെട്ടെന്ന് മടങ്ങി. അതേസമയം ഫാത്തിമയെ കൊലപ്പെടുത്തിയശേഷം മുക്കാൽ മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ പുനർഗേഹം…

    Read More »
  • മോദിക്ക് ശേഷം ആര് പ്രധാനമന്ത്രിയാകും? മൂന്നു പ്രമുഖരെ കുറിച്ചു ജ്യോതിഷികള്‍ പറയുന്നത് എന്ത്? നിലവിലെ ഗ്രഹനിലകള്‍ ഈ നേതാക്കള്‍ക്ക് അനുകൂലം; ഏറ്റവും കഠിനാധ്വാനിക്ക് സീറ്റ്

    ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഒരു പ്രധാന ചോദ്യം ഉയര്‍ന്നുനില്‍ക്കുന്നു: നരേന്ദ്ര മോദിക്ക് ശേഷം ആര് ഭരണം ഏറ്റെടുക്കും? രാഷ്ട്രീയ വിശകലന വിദഗ്ധര്‍ തങ്ങളുടെ പ്രവചനങ്ങള്‍ നടത്തുമ്പോള്‍, ജ്യോതിഷികളും ഈ കൗതുകകരമായ രഹസ്യത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഗ്രഹങ്ങളുടെ ചലനങ്ങളെയും ജ്യോതിഷ ചാര്‍ട്ടുകളെയും അടിസ്ഥാനമാക്കി, മൂന്ന് പ്രമുഖ നേതാക്കള്‍ മോദിയുടെ പിന്‍ഗാമികളാകാന്‍ സാധ്യതയുള്ളവരായി ഉയര്‍ന്നുവരുന്നു. അവരുടെ ഭാഗ്യം വര്‍ധിക്കുന്നതായാണ് കാണപ്പെടുന്നത്. ജ്യോതിഷ പ്രകാരം അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തില്‍ ആരാണ് മുന്നിലുള്ളതെന്ന് നമുക്ക് ഈ കൗതുകകരമായ അന്വേഷണത്തിലൂടെ പരിശോധിക്കാം. രാഷ്ട്രീയവും ജ്യോതിഷവും തമ്മിലുള്ള സവിശേഷമായ ബന്ധം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പണ്ടുമുതല്‍ക്കേ ജ്യോതിഷത്തിന് വലിയ പങ്കുണ്ട്. ചരിത്രപരമായി രാജാക്കന്മാരും ചക്രവര്‍ത്തിമാരും തങ്ങളുടെ തീരുമാനങ്ങള്‍ക്കായി ജ്യോതിഷികളുടെ ഉപദേശം തേടിയിരുന്നു, ആ പാരമ്പര്യം ഇന്നും തുടരുന്നു. മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, എങ്കിലും അദ്ദേഹത്തിന് ശേഷം പാര്‍ട്ടി ആരെയായിരിക്കും തങ്ങളുടെ മുഖമായി തിരഞ്ഞെടുക്കുക എന്നത് ചോദ്യമായി അവശേഷിക്കുന്നു. നിലവിലെ ഗ്രഹനിലകള്‍ ചില നേതാക്കള്‍ക്ക്…

    Read More »
  • ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വരുമാനമുള്ള പ്രദേശങ്ങള്‍ പുറത്ത്: 2026-ലെ ഏറ്റവും ദരിദ്രമായ 10 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും; കേരളത്തിലെത്തി ബിജെപി നേതാക്കള്‍ പറയുന്ന സ്വര്‍ഗം ഇതാണ്!

    ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ക്രമാനുഗതമായി വികസിച്ചിട്ടുണ്ടെങ്കിലും, ആ വളര്‍ച്ച എല്ലായിടത്തും ഒരേപോലെയല്ല എത്തിയിരിക്കുന്നത്. ആളോഹരി വരുമാനം പരിശോധിച്ചാല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇപ്പോഴും വളരെ വലുതാണ്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷനില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകളും 2025-26 ലെ സംസ്ഥാന ബജറ്റ് രേഖകളും സൂചിപ്പിക്കുന്നത് ദേശീയ ശരാശരി പ്രതിവര്‍ഷ ആളോഹരി വരുമാനം ഇപ്പോള്‍ ഏകദേശം 2 ലക്ഷം രൂപയ്ക്ക് അടുത്താണെന്നാണ്. എന്നാല്‍ പല സംസ്ഥാനങ്ങളും ഇപ്പോഴും ആ നിലവാരത്തിന് താഴെയാണ്. ബിജെപി നേതാക്കള്‍ കേരളത്തിലടക്കം എത്തി മാതൃകയാക്കുമെന്ന് ആവര്‍ത്തിക്കുന്ന പല സംസ്ഥാനങ്ങളും കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലാണ് എന്നതാണ് വസ്തുത. നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കുന്നു. 1. ബിഹാര്‍ പട്ടികയില്‍ ഏറ്റവും താഴെയായി ബിഹാര്‍ തുടരുന്നു. സംസ്ഥാന സാമ്പത്തിക സര്‍വേയിലെ കണക്കുകള്‍ പ്രകാരം, 2025-26 വര്‍ഷത്തില്‍ ബിഹാറിന്റെ പ്രതിവര്‍ഷ ആളോഹരി വരുമാനം ഏകദേശം 60,000 മുതല്‍ 65,000 രൂപ വരെയാണെന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോഴും വലിയൊരു വിഭാഗം ജനങ്ങള്‍…

    Read More »
  • ‘ഇവിഎം മെഷീനുകൾ വോട്ടെണ്ണൽ ഹാളിലേക്ക് കൊണ്ടുപോകുന്ന നിർണ്ണായക സമയത്ത്, അവർ മെഷീനുകൾ മാറ്റാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്’… രാത്രിയും പകലും കാവൽ വേണം, എനിക്ക് കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും- പ്രവർത്തകർക്ക് ജാഗ്രതാ നിർദേശവുമായി മമത

    കൊൽക്കത്ത: ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം നൽകി മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് നാലിന് കൗണ്ടിംഗ് കേന്ദ്രങ്ങളിൽ 24 മണിക്കൂറും ‘കാവൽ നിൽക്കാൻ’ മമത പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ടെണ്ണൽ നടപടിക്രമങ്ങൾ നടക്കുന്ന മുഴുവൻ സമയത്തും ജാഗ്രത പാലിക്കണം. 294 നിയമസഭാ മണ്ഡലങ്ങളിലെയും കൗണ്ടിംഗ് കേന്ദ്രങ്ങൾ സ്ഥാനാർത്ഥികളും മുതിർന്ന നേതാക്കളും നേരിട്ട് നിരീക്ഷിക്കണമെന്നും അവർ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് മമതയുടെ ആഹ്വാനം. മാത്രമല്ല ബിജെപി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളെ മമത തള്ളിക്കളയുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ നിരുത്സാഹപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിശാലമായ രാഷ്ട്രീയ തിരക്കഥയുടെ ഭാഗമാണ് എക്‌സിറ്റ് പോളെന്നും മമത ആരോപിച്ചു. ‘നമ്മൾ 226 സീറ്റുകൾ കടക്കുമെന്ന് അവർക്കറിയാം, തൃണണൂൽ മുന്നേറ്റം തടയാൻ ബിജെപിക്ക് കഴിയില്ലെന്ന് അവർക്ക് അറിയാം’ മമത പറഞ്ഞു. അതുപോലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ…

    Read More »
Back to top button
error: