NEWS

  • പരാതിപ്പെടാന്‍ മെനക്കെട്ടില്ല; കേസിനുപോയി വര്‍ഷങ്ങള്‍ കളയാനും ശ്രമിച്ചില്ല; പെണ്‍കുട്ടിയോട് അശ്ലീല പരാമര്‍ശം നടത്തിയ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് ആണ്‍സുഹൃത്ത്; ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസില്ല; സംഭവം തിരുവല്ലയില്‍

    ചങ്ങനാശേരി; തന്നോട് അശ്ലീല പരാമര്‍ശം നടത്തിയ യുവാവിനെക്കുറിച്ച് പോലീസില്‍ പരാതിപ്പെടാനോ കേസുകൊടുക്കാനോ ഒന്നും ആ പെണ്‍കുട്ടി നിന്നില്ല. തന്നോട് അശ്ലീല വര്‍ത്തമാനം പറഞ്ഞ അവനെക്കുറിച്ച് നേരെ ഫോണ്‍ ചെയ്ത്് ആണ്‍സുഹൃത്തിനോട് പറഞ്ഞു. കേട്ടമാത്രയില്‍ പാഞ്ഞെത്തി അവള്‍ക്കൊപ്പം നിന്നവന്‍ ആ അശ്ലീലവീരനെ തല്ലി. തല തല്ലിപ്പൊട്ടിച്ചു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടുമില്ല. തിരുവല്ലയിലാണ് സംഭവം.     ചങ്ങനാശ്ശേരി സ്വദേശി 27 വയസുകാരന്‍ വിഷ്ണുവിനാണ് പരിക്കേറ്റത്. തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയോട് ആണ് വിഷ്ണു അശ്ലീല പരാമര്‍ശം നടത്തിയത്. രാവിലെ 10 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത് എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. ഭയന്ന് പോയ പെണ്‍കുട്ടി ഉടന്‍ തന്റെ ആണ്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചു. സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് വിഷ്ണുവുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.   ഇതിനിടെ കയ്യില്‍ കരുതിയിരുന്ന ചങ്ങല ഉപയോഗിച്ച് വിഷ്ണു പെണ്‍കുട്ടിയുടെ ആണ്‍…

    Read More »
  • ശരണം വിളിച്ച് ദിലീപ് ശബരിമലയില്‍; സന്നിധാനത്തെത്തിയത് പുലര്‍ച്ചെ; പ്രത്യേക വഴിപാടുകള്‍ നടത്തി; സുരക്ഷയ്ക്ക് രണ്ടു പോലീസുകാര്‍ മാത്രം; പതിനെട്ടാംപടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി കടന്നെത്തി

      പത്തനംതിട്ട; ശരണം വിളിച്ച് മല ചവിട്ടി നടന്‍ ദിലീപ് ശബരിമലയിലെത്തി. പതിനെട്ടാംപടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴി കടന്നാണ് ദിലീപ് സന്നിധാനത്തത്തി ദര്‍ശനം നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവുമിക്തനാക്കിയ ശേഷമുള്ള ആദ്യ ശബരിമല ദര്‍ശനമായിരുന്നു. പുലര്‍ച്ചയോടെ സാന്നിധാനത്ത് എത്തിയ ദിലീപ് ദര്‍ശനത്തിനു ശേഷം പ്രത്യേക വഴിപാടുകളും നടത്തി.10 മണിയോടെ വീണ്ടും ദര്‍ശനത്തിനായെത്തി. രണ്ടു പോലീസുകാര്‍ മാത്രമാണ് ദിലിപീന് സുരക്ഷയ്്ക്കായി ഉണ്ടാായിരുന്നത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് വിവാദമായിരുന്നു. ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ദര്‍ശനം നടത്തിയതില്‍ ഹൈക്കോടതി ഇടപെടുകയും ചെയ്തു. ഇതിനു ശേഷം ശബരിമയില്‍ സെലിബ്രിറ്റികള്‍ക്കുള്ള പോലീസ് സുരക്ഷയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

    Read More »
  • ബിജെപിക്കെങ്ങിനെ വോട്ടു കുറഞ്ഞു; സിറ്റിംഗ് സീറ്റുകള്‍ പോയതെങ്ങിനെ; രാജീവ് ചന്ദ്രശേഖര്‍ അന്വേഷണത്തിനിറങ്ങുന്നു; കടുത്ത അതൃപ്തിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; കൊട്ടിഘോഷിച്ച തൃശൂര്‍ കോര്‍പറേഷനില്‍ രണ്ടക്കം തികയ്ക്കാനായില്ല; ക്രൈസ്തവ വോട്ടുകള്‍ കിട്ടിയില്ല; പാലക്കാടും വലിയ മെച്ചമുണ്ടായില്ല; അടിയൊഴുക്കുണ്ടായോ എന്ന് പരിശോധിക്കും; ശബരിമല സ്വര്‍ണക്കവര്‍ച്ച ഫലപ്രദമായി വിനിയോഗിക്കാനായില്ല

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര വോട്ടും സീറ്റും ബിജെപിക്ക് നേടാനാകാതെ പോയതില്‍ സംസ്ഥാന അധ്യക്ഷന് കടുത്ത അതൃപ്തി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളില്‍ അടിയൊഴുക്കുണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരുന്നത് ശരിയായോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം കരുതുന്നത്. ബിജെപിക്കെങ്ങിനെ വോട്ടുകള്‍ കുറഞ്ഞുവെന്നതും സിറ്റിംഗ് സീറ്റുകള്‍ എങ്ങനെ നഷ്ടമായെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഒരുങ്ങുന്നതായാണ് സൂചന. ഏറ്റവും മികച്ച രീതിയില്‍ വീടുവീടാന്തരം നടത്തിയ പ്രചരണതന്ത്രം ഫലപ്രദമായില്ലെന്ന വിലയിരുത്തലാണ് രാജീവിനുള്ളത്. രാജീവിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം താഴേത്തട്ടില്‍ ബിജെപി നടത്തിയ പ്രചരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വിചാരിച്ചത്ര വോട്ടുകള്‍ ബിജെപി അക്കൗണ്ടി്ല്‍ വന്നില്ല. സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നത് ബിജെപിക്ക് കനത്ത തിരച്ചടിയാായി. ഇതെന്തുകൊണ്ടു സംഭവിച്ചുവെന്നതിനെക്കുറിച്ച് വിശദമായി തന്നെ അന്വേഷിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ തീരുമാനിച്ചിരിക്കുന്നത്. സിറ്റിംഗ് സീറ്റുകൡലുണ്ടായിരുന്നവര്‍ കാഴ്ചവെച്ച മോശം പെര്‍ഫോമെന്‍സാണ് തിരിച്ചടിയായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറെ പ്രതീക്ഷയോടെ ജനം ജയിപ്പിച്ചുവിട്ടവര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും ജനകീയ വിഷയങ്ങളില്‍ ഇടപെടാതെ അലംഭാവം കാണിച്ചതും സിറ്റിംഗ്…

    Read More »
  • ഇടതുസര്‍ക്കാരിന് സിപിഐയുടെ വിമര്‍ശനം; ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമെന്ന് ജനയുഗം എഡിറ്റോറിയല്‍

      കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ തിരിച്ചടികളെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഡിറ്റോറിയല്‍. മൃദുഭാഷയിലെങ്കിലും രൂക്ഷവിമര്‍ശനമാണ് ജനയുഗത്തില്‍ സിപിഐ സിപിഎമ്മിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പുഫലം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് ജനയുഗം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അടുത്തകാലത്തെ ചില നടപടികളെങ്കിലും ആ വിശ്വാസത്തിന് തെല്ലെങ്കിലും ഉലച്ചില്‍ സംഭവിക്കാന്‍ കാരണമായിട്ടുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കു കൂടിയുള്ള അവസരമാണിതെന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വ്യക്തമാക്കുന്നതായി മുഖപ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധവും കനത്ത രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും ജനയുഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.   ഒരു നൂറ്റാണ്ടിലേറെ നീണ്ട സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോഴും മത, ജാതിവാദങ്ങളടക്കം പ്രതിലോമ ചിന്തകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിത്തട്ടില്‍ ഇപ്പോഴും ആഴത്തില്‍ വേരോട്ടമുള്ള ഒരു സമൂഹംതന്നെയാണ് നമ്മുടേതെന്നും വിസ്മരിച്ചുകൂടാ. മതമൗലികവാദമടക്കം മതബോധത്തോടും ജാതീയതയോടും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം പാലിക്കേണ്ട അകലം പാലിക്കുന്നില്ലെന്നും…

    Read More »
  • തരൂര്‍ തുറന്നടിച്ചു; എന്റെയും രാഹുലിന്റെയും പ്രത്യയശാസ്ത്രം വെവ്വേറെയെന്ന് ശശി തരൂര്‍; ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ് കോണ്‍ഗ്രസിനില്ല

      തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശശി തരൂര്‍ വീണ്ടും കോണ്‍ഗ്രസിനെതിരെയുള്ള വാക് പോര് ശക്തമാക്കി. ഇത്തവണ മോദി സ്്തുതി വിട്ട് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് തരൂര്‍ എക്‌സില്‍ പോസ്റ്റിട്ടിരിക്കുന്നത്. തനിക്ക് കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള സകല അതൃപ്തിയും ഇഷ്ടക്കേടും പ്രകടമാക്കുന്നതാണ് പോസ്റ്റ്. ദേശീയ നേതൃത്വത്തെ വരെ പരാമര്‍ശിച്ചാണ് പോസ്റ്റ്. തന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രത്യയ ശാസ്ത്രം വെവ്വേറെയാണെന്ന കടുത്ത വിമര്‍ശനവും തരൂര്‍ ഉന്നയിച്ചിട്ടുണ്ട്. രണ്ട് ആശയ ധാരകളെ ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന്റെ കഴിവുകേടെന്ന് എക്‌സ് പോസ്റ്റില്‍ പറയുന്നു. ശശി തരൂരും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്‌നം അവരുടെ സഹവര്‍ത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ് കോണ്‍ഗ്രസിനില്ല എന്നതാണ് പ്രശ്‌നം- തരൂര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. രണ്ട് ദിവസം മുമ്പ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നിരുന്നു. പാര്‍ട്ടിയുടെ…

    Read More »
  • ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി ദിലീപ്; പിന്മാറയത് എറണാകുളത്തപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തില്‍ നിന്ന്; കാരണം വ്യക്തമല്ലെങ്കിലും സ്ത്രീകള്‍ എതിര്‍ത്തതിനെ തുടര്‍ന്നെന്ന് സൂചന

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ ക്ഷേത്രോത്സവ പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് വിവാദമായി. എറണാകുളത്തപ്പന്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനമാണ് വിവാദമായത്. ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസില്‍ ദിലീപിന്റെ ചിത്രവും പേരും വെച്ചിരുന്നു. എന്നാല്‍ സംഗതി വിവാദമായതോടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് ദിലീപ് അറിയിച്ചു. എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ദിലീപിനെ പരിപാടിയുടെ ഉദ്ഘാടകനാക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു, പ്രത്യേകിച്ച് സ്ത്രീകളില്‍ നിന്ന്. ഇതാണ് പിന്‍മാറ്റത്തിനു കാരണമെന്നാണ് സൂചന. ദിലീപ് പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. നാളെയായിരുന്നു പരിപാടി നടക്കാനിരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകള്‍ ദിലീപിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ ആക്രമിക്കപ്പെട്ട നടിയും മുന്‍ ഭാര്യ മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും ഇന്നലെ സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഇരുവര്‍ക്കും വലിയ പിന്തുണയാണ് ഈ പോസ്റ്റുകള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ഉദഘാടകനായി ദിലീപിനെ തീരുമാനിച്ചതിലും…

    Read More »
  • പറക്കുംതളികയുടെ പ്രദര്‍ശനം നിര്‍ത്തിച്ച് കെ.എസ്.ആര്‍.സി ബസിലെ യാത്രക്കാരി; ബസില്‍ ചേരിതിരിഞ്ഞ് തര്‍ക്കം; ദിലീപിന്റെ സിനിമ വേണ്ടെന്ന് ഒരു വിഭാഗം; ഒടുവില്‍ ടിവി ഓഫ് ചെയ്തു

      തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെ.എസ്.ആര്‍.ടി.സി ബസില്‍ പ്രദര്‍ശിപ്പിച്ചത് നിര്‍ത്തിവെപ്പിച്ച് യാത്രക്കാരി. ദിലീപിന് അനുകൂലമായും ദിലീപിനെ എതിര്‍ത്തും ബസിനകത്ത് രണ്ടു ചേരികള്‍. ഒടുവില്‍ ടിവി ഓഫ് ചെയ്ത് ബസുകാര്‍. തിരുവനന്തപുരം – തൊട്ടില്‍പാലം റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് ദിലീപിന്റെ സിനമയെ ചൊല്ലി പ്രതിഷേധമുണ്ടായത്. പറക്കുംതളികയെന്ന സിനിമ ബസില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആര്‍ ശേഖര്‍ ആണ് ഈ സിനിമ കാണിക്കരുതെന്നാവശ്യപ്പെട്ട് ബസിനുള്ളില്‍ ആദ്യം പ്രതിഷേധമറിയിച്ചത്.   ഇതിനു പിന്നാലെ ബസിലെ യാത്രക്കാരില്‍ സ്ത്രീകളടക്കമുള്ള ചിലരും ഇതേ അഭിപ്രായവുമായി മുന്നോട്ടുവരികയും പറക്കുംതളികയുടെ പ്രദര്‍ശനം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബസിലെ ചില യാത്രക്കാര്‍ ഇത് എതിര്‍ത്ത് രംഗത്ത് വന്നത് ദിലീപിനെ അനുകൂലിച്ചതോടെ വാക്കുതര്‍ക്കമായി. തുടര്‍ന്ന് കണ്ടക്ടര്‍ക്ക് സിനിമ ഓഫ് ചെയ്യേണ്ടിയും വന്നു. കോടതി വിധി വന്ന ശേഷം ഇത്തരത്തില്‍ സംസാരിക്കുന്നത് എന്തിനെന്ന് ചിലര്‍ ചോദിച്ചു. എന്നാല്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഈ സിനിമ കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്.…

    Read More »
  • ഗൂഢാലോചന ആരോപിച്ച് മഞ്ജുവാര്യര്‍ വീണ്ടും; നീതി നടപ്പായില്ലെന്ന് എഫ്ബി പോസ്റ്റ്; കുറ്റം ആസൂത്രണം ചെയ്തവര്‍ പുറത്താണ്; അത് ഭയപ്പെടുത്തുന്നുവെന്നും മഞ്ജു; അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാകൂവെന്നും മഞ്ജുവാര്യര്‍

      തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിനു ശേഷം ആദ്യ പ്രതികരണവുമായി നടിയും ദിലീപിന്റെ ആദ്യഭാര്യയുമായ മഞ്ജുവാര്യര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് മഞ്ജുവാര്യര്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്. ഗൂഢാലോചന ആരോപണം മഞ്ജു തന്റെ കുറിപ്പിലും ആവര്‍ത്തിച്ചു. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളുവെന്നും കുറ്റം ആസൂത്രണം ചെയ്തവര്‍ പുറത്താണെന്നത് ഭയപ്പെടുത്തുന്നുവെന്നും മഞ്ജു തുറന്നടിച്ചിട്ടുണ്ട്. അവര്‍ ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാകൂവെന്നും മഞ്ജു വാര്യര്‍ കുറിപ്പില്‍ പറയുന്നു. കോടതി കുറ്റവിമുക്തനാക്കിയ ശേഷം പുറത്തുവന്ന നടന്‍ ദിലീപ് മഞ്ജുവാര്യര്‍ക്കെതിരെയാണ് ആദ്യം വിമര്‍ശനം ഉന്നയിച്ചത്. ഗൂഢാലോചന ആദ്യം ഉന്നയിച്ചത് മഞ്ജുവാണെന്നും ദിലീപ് ആരോപിച്ചിരുന്നു. എന്നാല്‍ വിധി വന്നതിന് രണ്ടു ദിവസം കഴിഞ്ഞാണ് മഞ്ജുവിന്റെ പ്രതികരണം വന്നിരിക്കുന്നത്. അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നതിനു തൊട്ടുപിന്നാലെയാണ് മഞ്ജുവിന്റെ പോസ്റ്റ് വന്നത്. മഞ്ജുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം – ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ…

    Read More »
  • വിധിക്കൊടുവില്‍ അതിജീവിത മനസു തുറന്നു; വിചാരണക്കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ തടവിലാക്കപ്പെട്ട പോലെയായിരുന്നുവെന്ന് അതിജീവിത; ഓപ്പണ്‍ കോടതി വേണമെന്ന ആവശ്യം അംഗീകരിച്ചില്ല; ഒന്നാംപ്രതി എന്റെ ഡ്രൈവറല്ലെന്നും നടി; നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി; പണം വാങ്ങിയവര്‍ അധിക്ഷേപ കമന്റുകളും നുണക്കഥകളും തുടരുക

      തൃശൂര്‍: കോടതി വിധി വന്ന് രണ്ടാം ദിവസം അതീജീവിതയായ നടി തന്റെ മനസു തുറന്നു. ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഉള്ളുപൊള്ളിക്കൊണ്ട് നടി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. വിചാരണ കോടതിയില്‍ വിശ്വാസം നഷ്ടമായെന്നും കേസില്‍ തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും അവര്‍ തുറന്നു പറഞ്ഞു. വിചാരണ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടമാര്‍ തടവിലാക്കപ്പെട്ട പോലെയായിരുന്നു. കോടതിയില്‍ നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കേസ് തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നും അതിജീവിത ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു.   അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ – എട്ടു വര്‍ഷം, ഒന്‍പത് മാസം, 23 ദിവസങ്ങള്‍.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു, പ്രതികളില്‍ ആറുപേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അതുപോലെ…

    Read More »
  • പാലക്കാട് ഇന്‍ഡ്യ സഖ്യം ഭരണം പിടിക്കാന്‍ സാധ്യത; നഗരസഭ ഭരണത്തില്‍ നിന്ന് ബിജെപിയെ തടയാന്‍ തിരക്കിട്ട നീക്കങ്ങള്‍; സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ നീക്കം; സ്വതന്ത്രര്‍ ഫലം നിശ്ചയിക്കും; തിരുവനന്തപുരവും പാലക്കാടും ബിജെപി ഭരിക്കേണ്ടെന്ന് എതിര്‍പക്ഷം

      പാലക്കാട് : സംസ്ഥാനത്ത് രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസും സിപിഎമ്മും ദേശീയരാഷ്ട്രീയത്തിലെ ഇന്‍ഡ്യ സഖ്യത്തിന്റെ മോഡല്‍ പാലക്കാട് നഗരസഭയില്‍ പ്രയോഗിക്കാനൊരു്ങ്ങുന്നു. ബിജെപിക്ക് പാലക്കാട് നഗരസഭയില്‍ ഭരണം നല്‍കാതിരക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കാനുള്ള ധാരണകള്‍ സംബന്ധിച്ച് അണിയറ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. സിപിഎമ്മിന്റെ രണ്ടു സ്വതന്ത്രരടക്കമുള്ള മൂന്നു സ്വതന്ത്രരേയും ചേര്‍ത്ത് സിപിഎം കോണ്‍ഗ്രസ് സഖ്യത്തില്‍ പാലക്കാട് ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയും ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ് ടിപ്പുവിന്റെ കോട്ടയുടെ അകത്തളങ്ങളില്‍. കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാടും ബിജെപി ഭരിക്കണ്ട എന്നാണ് ഇടതുവലതു മുന്നണികള്‍ ഒരുമിച്ചെടുത്തിരിക്കുന്ന നിലപാട്. പാലക്കാട് ഭരണം വേണമെന്നുവെച്ചാല്‍ തങ്ങളുടെ കൈപ്പിടിയിലൊതുക്കാമെന്നതുകൊണ്ട് രണ്ടും കല്‍പ്പിച്ചൊരു കളിക്കാണ് ഇരുകൂട്ടരും ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ പോലും പരസ്പരം വാളോങ്ങി പോരാടിയ യുഡിഎഫിനും എല്‍ഡിഎഫിനും പാലക്കാട്ടെ ജനങ്ങളെ തങ്ങളുടെ നിലപാട് വ്യക്തമാക്കാനാണ് ഇനിയുള്ള ശ്രമം. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കും പോലെ കേരളത്തില്‍ എതിര്‍ക്കാന്‍ ഇതേ മാര്‍ഗമുള്ളു എന്നാണ് ഇടതുവലതിന്റെ ന്യായം. പാലക്കാട് നഗരസഭയില്‍ ബിജെപിയെ തടയാന്‍ സഖ്യ സാധ്യത തെളിഞ്ഞതോടെ…

    Read More »
Back to top button
error: