Kerala
-
കോൺഗ്രസിൽ പ്രശ്നങ്ങളിൽ നേട്ടമുണ്ടാക്കാനുള്ള സിപിഎം പ്രവർത്തകന്റെ നീക്കം കയ്യോടെ പൊക്കി സിസിടിവി!! ‘കെസി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് വച്ച് ഫോട്ടൊ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് സിപിഎം പ്രവർത്തകൻ… ഫെക്സ് വെക്കുന്ന ദൃശ്യങ്ങൾ തെളിവടക്കം പുറത്തുവിട്ട് കോൺഗ്രസ്
വാടാനപ്പള്ളി: കോൺഗ്രസിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സ് വച്ചതെന്ന് സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദിന്റെ ശബ്ദ സന്ദേശം. ഫ്ലെക്സ് വെക്കുന്നിടത്തെ സിസിടിവി കേടാണെന്നാണ് വിചാരിച്ചത്. പുതിയതു വച്ചത് അറിഞ്ഞില്ലെന്നും മുഹമ്മദ് പറയുന്ന വാട്സാപ് സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. കഴിഞ്ഞ രാത്രിയാണ് കെ.സി. വേണുഗോപാലിന്റെ ഫോട്ടോ വച്ച, ‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസിന്റെ പേരിലായിരുന്നു ഈ ഫ്ലെക്സ്. കൂടാതെ ഇതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ബോർഡ് വയ്ക്കുന്നത് സിസിടിവിയിൽ തെളിഞ്ഞതോടെ നാട്ടുകാരെല്ലാം വിവരമറിഞ്ഞു. യുഡിഎഫ് മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകി. പിന്നാലെ പ്രതിഷേധ പ്രകടനവും നടത്തി. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.
Read More » -
കടകംപള്ളിയ്ക്കെതിരെ ഫ്ലെക്സ്- ‘പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ; പ്രസ്ഥാനത്തെ തിരിച്ചുതരൂ‘
കഴക്കൂട്ടം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരേ ഫ്ലക്സ് ബോർഡ്. കഴക്കൂട്ടം കുളത്തൂർ ജംഗ്ഷനിലാണ് കടകംപള്ളിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് ഉയർന്നത്. കുളത്തൂർ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.പാർട്ടിയാണ് വേണ്ടതെന്നും വ്യക്തികളല്ലെന്നും എഴുതിയിട്ടുണ്ട്. കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗം ശ്യാം മോഹൻ്റെ ചിത്രവും ഫ്ലക്സിലുണ്ട്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയാണ് ശ്യാം. പണാധിപത്യം തുലയട്ടെ ജനാധിപത്യം വളരട്ടെ, നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചുതരൂ എന്ന് ഫ്ളക്സിൽ എഴുതിയിട്ടുണ്ട്. മുൻപ് പാർട്ടി വിട്ടുപോയ ചിലരെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ഏരിയാ കമ്മിറ്റിയിലും കുളത്തൂരിലും വിഭാഗീയത ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കുളത്തൂർ, ആറ്റിപ്ര മേഖലകളിൽ കനത്ത തോൽവിയാണ് സിപിഎം നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച വോട്ട് സിപിഎമ്മിന് നേടാനായിരുന്നില്ല.
Read More » -
‘ഒരിക്കൽ ഒരു എം.എൽ.എ മാത്രമുണ്ടായിരുന്ന കേരളത്തിൽ എൻ.ഡി.എയ്ക്ക് ഇന്ന് മൂന്ന് എം.എൽ.എമാരുണ്ട്; അവിടെ എൻ.ഡി.എ അധികാരത്തിലേറുന്ന കാലം വിദൂരമല്ല‘ – നരേന്ദ്രമോദി
ബെംഗളൂരു: രാഷ്ട്രീയലാഭത്തിനായി കോൺഗ്രസ് സ്വന്തം സഖ്യകക്ഷികളെയുപോലും വഞ്ചിക്കുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “വർഷങ്ങളോളം ഡി.എം.കെ യുടെ പിന്തുണയിലൂടെയാണ് കോൺഗ്രസ് തമിഴ്നാട്ടിൽ നിലനിന്നത്. എന്നാൽ രാഷ്ട്രീയ സാഹചര്യം മാറിയപ്പോൾ അതേ പാർട്ടിയെ പിന്നിൽ നിന്ന് കുത്താൻ കോൺഗ്രസ് മടിച്ചില്ല,” എന്നാണ് മോദി ആരോപിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷമുള്ള ആദ്യ ബെംഗളൂരു സന്ദർശനത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എച്ച്.എ.എൽ വിമാനത്താവളത്തിന് സമീപം ബി.ജെ.പി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെയും പ്രസംഗത്തിൽ പരാമർശിച്ച മോദി, എൻ.ഡി.എ കേരളത്തിൽ അധികാരത്തിലെത്തുന്ന ദിവസം ഏറെ ദൂരെയല്ലെന്ന് പറഞ്ഞു. “ഒരിക്കൽ ഒരു എം.എൽ.എ മാത്രമുണ്ടായിരുന്ന കേരളത്തിൽ എൻ.ഡി.എയ്ക്ക് ഇന്ന് മൂന്ന് എം.എൽ.എമാരുണ്ട്. ഇത് കേരള രാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ സൂചനയാണ്,” എന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയിട്ടും കോൺഗ്രസ് ഇതുവരെ മുഖ്യമന്ത്രി പ്രഖ്യാപിച്ച് സർക്കാർ രൂപീകരിക്കാത്തതിനെച്ചൊല്ലിയും പ്രധാനമന്ത്രി വിമർശിച്ചു. “ജനവിധി ലഭിച്ചിട്ടും അവർക്ക്…
Read More » -
‘ഡൽഹിയിൽ ഒരിക്കൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ അമ്പത് ദിവസത്തോളം എടുത്തിരുന്നു; അന്ന് രാജ്യതലത്തിൽ തന്നെ അനിശ്ചിതത്വം സൃഷ്ടിച്ച നേതാവാണ് ഇപ്പോൾ കോൺഗ്രസിനെ വിമർശിക്കുന്നത്‘- മോദിയ്ക്ക് മറുപടിയുമായ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുട്ട മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിനെ കുറിച്ച് വിമർശിക്കുന്നതിന് മുമ്പ് ഡൽഹിയിലെ പഴയ രാഷ്ട്രീയ സാഹചര്യങ്ങൾ മോദി ഓർക്കണമെന്നും ചെന്നിത്തല പറഞ്ഞു. “കേരളത്തിൽ തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് അഞ്ച് ദിവസം മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. എന്നാൽ ഡൽഹിയിൽ ഒരിക്കൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ അമ്പത് ദിവസത്തോളം എടുത്തിരുന്നു. അന്ന് രാജ്യതലത്തിൽ തന്നെ അനിശ്ചിതത്വം സൃഷ്ടിച്ച നേതാവാണ് ഇപ്പോൾ കോൺഗ്രസിനെ വിമർശിക്കുന്നത്,” എന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്ന സംഘടനയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “നാഗ്പൂരിലെ ആസ്ഥാനത്ത് നിന്ന് നിർദേശം വന്നാൽ അതനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടി അല്ല കോൺഗ്രസ്. എല്ലാ നേതാക്കളുമായും ചർച്ച നടത്തി ജനാധിപത്യപരമായ രീതിയിലാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്,” എന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേൾക്കുന്നുണ്ടെന്നും അന്തിമ തീരുമാനം…
Read More » -
‘എല്ലാ തവണയും പ്രതിപക്ഷ നേതാവും ഉപനേതാവും ഒരേ പാർട്ടിയിൽ നിന്നാകണമെന്നൊരു നിയമമില്ല; ചില രാഷ്ട്രീയ രീതികൾ കാലാനുസൃതമായി മാറണം’; നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കുശേഷം ഇടതുമുന്നണിക്കുള്ളിലെ അധികാര-നേതൃത്വ ചർച്ചകൾ കൂടുതൽ സജീവമാകുന്നതിനിടെ, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ അവകാശവാദം ശക്തമാക്കി സി.പി.ഐ. ആ പദവി പാർട്ടിക്ക് ലഭിക്കേണ്ടതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡൽഹിയിൽ തുറന്നുപറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന സൂചനകൾ ശക്തമായ സാഹചര്യത്തിലാണ് സി.പി.ഐയുടെ ഈ നിർണായക പ്രതികരണം. “പ്രതിപക്ഷ ഉപനേതൃസ്ഥാനം കീഴ്‌വഴക്കമാണെന്നും ഭരണഘടനാപരമായ സ്ഥാനമല്ലെന്നുമാണ് സി.പി.എം നേതാക്കൾ പറയുന്നത്. അത് ശരിയാണ്. എന്നാൽ കേരള രാഷ്ട്രീയത്തിൽ ആ പദവിക്ക് വ്യക്തമായ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എല്ലാ തവണയും പ്രതിപക്ഷ നേതാവും ഉപനേതാവും ഒരേ പാർട്ടിയിൽ നിന്നാകണമെന്നൊരു നിയമമില്ല. ചില രാഷ്ട്രീയ രീതികൾ കാലാനുസൃതമായി മാറണം. ഇതും അത്തരത്തിലൊരു മാറ്റമായിരിക്കും,” എന്ന് ബിനോയ് വിശ്വം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്കുള്ള ജനവിധിയായ മുന്നറിയിപ്പാണെന്നും തെറ്റുകൾ തിരുത്താതെ മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ സി.പി.എം സ്വീകരിച്ച സമീപനത്തെയും അദ്ദേഹം പരോക്ഷമായി വിമർശിച്ചു. തൊഴിലാളി…
Read More » -
പിറന്നാൽ ആഘോഷിച്ചതിനു പിന്നാലെ ദുരന്തം!! വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അരഫില്ലറിലെ വെട്ടുകല്ലുകൾ തലയിലേക്ക് ഇടിഞ്ഞുവീണ് ആറുവയസുകാരന് ദാരുണാന്ത്യം
മലപ്പുറം: നിലമ്പൂർ രാമംകുത്തിൽ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറ് വയസുകാരന് ദാരുണാന്ത്യം. നിലമ്പൂർ രാമംകുത്ത് പാറേങ്ങൽ മൊയ്തുവിന്റെ മകൻ സിഫ്രാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച സിഫ്രാന്റെ ആറാം ജന്മദിനമായിരുന്നു. പിറന്നാൾ ആഘോഷത്തിന് പിന്നാലെയായിരുന്നു ദുരന്തം. സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുണികൾ ഉണക്കാനായി നിർമ്മിച്ച താൽക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകൾ സിഫ്രാന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കൾ ഉടൻതന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൈഹയാണ് മാതാവ്. റാഷിൻ, റഷ ഫാത്തിമ, സായാൻ എന്നിവർ സഹോദരങ്ങളാണ്.
Read More » -
പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം!! ഒഴുക്കിൽപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോതമംഗലം: വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. തിരുവല്ല സ്വദേശിയായ ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവമുണ്ടായത്. കോതമംഗലത്തെ ദന്തൽ കോളേജിലെ ഒൻപതംഗ വിദ്യാർഥിസംഘമാണ് വടാട്ടുപാറയ്ക്ക് സമീപമുള്ള പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. പിന്നാലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൂന്ന് പേരെയും കണ്ടെത്താനായത്. ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾത്തന്നെ മൂവരുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. അതേസമയം വനമേഖലയിലൂടെ ഒഴുകുന്ന ഈ പുഴയിൽ വലിയ കയങ്ങളും ആഴമുള്ള ഭാഗങ്ങളുമുണ്ടെന്നും ഇത് അപകടമേഖലയാണെന്നും മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളതാണ്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ പലപ്പോഴും ഇത് പാലിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുൻപും ഇതേ പുഴയുടെ അസമന്നൂർ ഭാഗത്ത് മൂന്ന്…
Read More » -
ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരിക്കേസിൽ കുടുക്കും, ഭീഷണി… പരാതി നൽകാൻ വന്ന യുവതിക്ക് ലൈംഗികാതിക്രമം, പരാതിയിൽ എസ്ഐക്കെതിരെ കേസ്
എറണാകുളം: പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ എസ്ഐക്കെതിരെ കേസ്. സംഭവത്തിൽ എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെ പോലീസ് കേസെടുത്തു. പരാതി നൽകാനെത്തിയ യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും വശീകരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതി നൽകാനെത്തിയ സ്ത്രീയോടെ തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരിക്കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അതേസമയം സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ പ്രതിയായ മുജീബ് റഹ്മാൻ ഒളിവിൽ പോയി. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
Read More » -
നേതൃത്വത്തെ വിമർശിച്ച പാലക്കാട് ഏരിയക്കമ്മിറ്റി അംഗത്തിനെതിരെ ജില്ലാ സെക്രട്ടറിയുടെ അധിക്ഷേപം, പിന്നാലെ തരംതാഴ്ത്തി…സിപിഎമ്മിൽ കൂട്ടരാജി, മുപ്പതോളം പേർ പാർട്ടി വിടുന്നു, 24 പേർ രാജിക്കത്ത് നൽകി
പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. ജില്ലാ നേതൃത്വത്തെ വിമർശിച്ച ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് മുപ്പതോളം പേർ പാർട്ടി വിടാൻ തീരുമാനിച്ചത്. ഇതുവരെ നാല് ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നായി 24 പേർ രാജിസമർപ്പിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിനെ പാർട്ടിയിൽ നിന്ന് തരംതാഴ്ത്തിയിരുന്നു. ഏരിയാ കമ്മിറ്റി യോഗത്തിൽവെച്ച് ജില്ലാ നേതൃത്വത്തോട് കലഹിച്ചതിന് പിന്നാലെയാണ് അബ്ദുൽ ഷുക്കൂറിനെ പാർട്ടി തരംതാഴ്ത്തിയത്. ‘പാലക്കാട് ഏരിയാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ നിരന്തരം പാർട്ടി ജില്ലാ സെക്രട്ടറി അധിക്ഷേപിക്കുകയാണ്. എന്റെ ഔദാര്യത്തിലാണ് നീ പാർട്ടി കമ്മിറ്റിയിൽ ഇരിക്കുന്നത് എന്നാണ് അധിക്ഷേപിച്ചത്. അതിൽ പ്രതിഷേധിച്ചാണ് ഞങ്ങളുടെ രാജി’ എന്നാണ് രാജിവെച്ച അംഗങ്ങൾ പറയുന്നു. പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരായ പ്രതിഷേധമാണ് ഈ രാജിയെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും പുറത്തുപോകാൻ നിൽക്കുന്നവർ ആവശ്യപ്പെട്ടു. അതുപോലെ ഉത്തര മലബാറിൽ നിന്നുളള നിയുക്ത എംഎൽഎയുടെ നേതൃത്വത്തിൽ പാലക്കാട് കൺവെൻഷൻ ഉണ്ടാകുമെന്നും പാലക്കാട്ടെ സിപിഎമ്മിലെ അതൃപ്തർ കൺവെൻഷനിൽ പങ്കെടുക്കുമെന്നും…
Read More » -
‘മലപ്പുറം ജില്ല വിഭജിക്കണം; മലയാളം മീഡിയം വിദ്യാഭ്യാസം എൽ.പി തലത്തിൽ മാത്രമാക്കണം; സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കണം‘- തിരൂർ സബ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ജില്ല വിഭജനം ഭരണസൗകര്യത്തിനും പൊതുസേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായകരമാകുമെന്നാണ് സബ് കളക്ടറുടെ പോസ്റ്റിൽ പറയുന്നത്. മലപ്പുറം പോലുള്ള ജനസാന്ദ്രതയേറിയ വലിയ ജില്ലകളിൽ ഭരണസംവിധാനങ്ങൾക്ക് അമിതഭാരം നേരിടുന്ന സാഹചര്യമുണ്ടെന്നും, അതിനാൽ വിഭജനം പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, മലയാളം മീഡിയം വിദ്യാഭ്യാസം എൽ.പി തലത്തിന് അപ്പുറം തുടരേണ്ടതില്ലെന്നും ഹയർസെക്കൻഡറി വരെയുള്ള പഠനം ഇംഗ്ലീഷ് മീഡിയമാക്കണമെന്നും നിർദേശിക്കുന്നു. സ്കൂൾ വിദ്യാഭ്യാസ രംഗത്തെ ‘എ പ്ലസ് ഉദാരവൽക്കരണം’ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാർക്ക് വിതരണത്തിലെ അമിത ഇളവുകൾ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നു. ദിലീപ്.കെ.കൈനിക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇനിയിപ്പോൾ 2029 വരെ ഇലക്ഷൻ ഇല്ലാത്ത 3…
Read More »