Kerala

    • സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി; വാർത്ത നൽകിയത് ദേശീയ മാധ്യമം ‘ടൈംസ് നൗ’

      തിരുവനന്തപുരം: സുരേഷ് ഗോപിയെ ചുട്ടുകൊന്ന് ദേശീയ മാധ്യമം ടൈംസ് നൗ.  കോണ്‍ഗ്രസ്സ് നേതാവാക്കിയ ശേഷമാണ് ചുട്ടുകൊന്നത്.  തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ വാര്‍ത്തയക്കൊപ്പം ടൈംസ് നൗ നല്‍കിയത് സുരേഷ് ഗോപിയുടെ ചിത്രമാണ്! രണ്ടുദിവസമായി കാണാനില്ലാതിരുന്ന ജയകുമാറിനെ സ്വന്തം വീടിന് പിറകില്‍ കൈകാലുകള്‍ കെട്ടി കത്തിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു. താന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിന് നങ്കുനേരി കോണ്‍ഗ്രസ് എംഎല്‍എ റൂബി മനോഹരന്‍ ഭീഷണിപ്പെടുത്തുന്നതായി ജയകുമാര്‍ നേരത്തെ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു.

      Read More »
    • ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി; കെട്ടിവെച്ച് യാത്ര 

      കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങി. ആദ്യ സർവീസില്‍ തന്നെ ഹൗസ് ഫുള്ളായാണ് ബസിന്‍റെ യാത്ര. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. രാവിലെ 11:30 യോടെ ബസ് ബെംഗളൂരുവില്‍ എത്തും. എന്നാല്‍, ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി. വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടരുന്നത്. യാത്ര തുടങ്ങി അല്‍പസമയത്തിനകം തന്നെ വാതില്‍ തനിയെ തുറന്നുവരുകയായിരുന്നു. തുടര്‍ന്നാണ് വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ച്‌ യാത്ര തുടങ്ങിയത്. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലര്‍ക്കും താല്‍പ്പര്യം. ഡിപ്പോയില്‍ നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചവരും ഏറെയാണ്. സീറ്റ് നമ്ബര്‍ 25ലായിരുന്നു മുഖ്യമന്ത്രിയിരുന്നത്. ഈ സീറ്റില്‍…

      Read More »
    • 20 ലും ജയിക്കും; പക്ഷേ, നാലിടത്ത്‌ കടുത്ത മത്സരം: ഹസൻ

      തിരുവനന്തപുരം: ഇരുപതു ലോക്‌സഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് വിജയസാധ്യതയുണ്ടെന്നു കെ.പി.സി.സി. ആക്‌ടിങ്‌ പ്രസിഡന്റ്‌ എം.എം.ഹസന്‍.  പത്രസമ്മേളനത്തിലായിരുന്നു ഹസൻ ഇക്കാര്യം വ്യക്‌തമാക്കിയത്. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്‌, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കടുത്ത മത്സരമായിരുന്നു നടന്നതെന്നും ഹസൻ വ്യക്തമാക്കി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ്‌ മുന്‍ഷി, കെ.പി.സി.സി. രാഷ്‌ട്രീയ കാര്യസമിതിയംഗങ്ങള്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുത്തു.

      Read More »
    • വയനാട് കോൺഗ്രസിന് സൃഷ്ടിക്കാന്‍ പോകുന്നത് വലിയ പ്രതിസന്ധി

      രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയില്‍ മത്സരിക്കാനുള്ള തീരുമാനം കേരളത്തിലെ കോണ്‍ഗ്രസ്സിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. സോണിയ ഗാന്ധി കുത്തകയാക്കി വച്ച റായ്ബറേലിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ കൂടി ശക്തമായ പിന്തുണ ഉള്ളതിനാല്‍ രാഹുല്‍ ഗാന്ധിക്ക് വിജയം ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തില്‍ വയനാട് ഉപേക്ഷിച്ച്‌ റായ്ബറേലിയില്‍ നില്‍ക്കാനാണ് രാഹുല്‍ ഗാന്ധി താല്‍പ്പര്യപ്പെടുക. ഇത് വയനാട്ടില്‍ ഒരു ഉപതിരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക. വയനാട് പോലെ ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം റായ് ബറേലിയില്‍ കോണ്‍ഗ്രസ്സിന് ഉണ്ടാവില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല ഹിന്ദി ഹൃദയഭൂമിയില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കാന്‍ റായ്ബറേലിയില്‍ സീറ്റ് നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്സിന് അനിവാര്യവുമാണ്.   ഇവിടെയാണ് യു.ഡി.എഫ് ഇനി യഥാര്‍ത്ഥ പ്രതിസന്ധി നേരിടാന്‍ പോകുന്നത്.മൂന്നു സീറ്റാണ് മുസ്ലീംലീഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കു വേണ്ടി വിട്ടുവീഴ്ച ചെയ്താണ് രാജ്യസഭ സീറ്റെന്ന ഓഫറിന് ലീഗ് സമ്മതിച്ചത്. രാഹുല്‍ ഗാന്ധി റായ്ബറേലിയിലേക്ക് കൂട് മാറുന്നതോടെ മുന്‍ നിലപാടില്‍ നിന്നും ലീഗും പിന്നോട്ട് പോകാനാണ് സാധ്യത.  …

      Read More »
    • മഴവെള്ള സംഭരണം; ചെയ്യേണ്ടത് ഇത്രമാത്രം 

      ഓരോ വേനൽക്കാലവും കുടിവെള്ളത്തിന്റെ വില എന്തെന്ന് നമ്മെ പഠിപ്പിക്കുന്നു.ഇത്തവണത്തെ സ്ഥിതിയും വിത്യസ്തമല്ല. ഇനിയുള്ള ഓരോ വേനൽക്കാലത്തും  കുടിവെള്ളക്ഷാമം കൂടുതൽ കൂടുതൽ രൂക്ഷമാകാനുമാണ് സാധ്യത. അതിനാൽ വളരെ വേഗത്തിൽ നമുക്ക് ഇതിനെ പ്രതിരോധിച്ചേ മതിയാവൂ. അതിന് ഇന്ന് നമ്മുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം  ലഭിക്കുന്ന മഴവെള്ളത്തെ സംഭരിച്ചു സൂക്ഷിക്കുക എന്നതു മാത്രമാണ്. നദികളും തടാകങ്ങളും കുളങ്ങളും തോടുകളും കാവുകളും നെൽപ്പാടങ്ങൾ ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങളാലുമൊക്കെ ഒരു കാലത്ത് കേരളം ജലസമ്പന്നതയിൽ ഒന്നാമതായിരുന്നു.മലകളിടിച്ചും മണ്ണുവാരിയും വയലുകൾ നികത്തിയും മരങ്ങൾ വെട്ടിമാറ്റിയും നാം തന്നെ അതിന്റെ കടയ്ക്കൽ കത്തിവച്ചു.നാഡി- ഞരമ്പുകൾപ്പോലെ  അങ്ങോളമിങ്ങോളം കിടന്നിരുന്ന നെൽപ്പാടങ്ങളാണ് കേരളത്തിലെ ഭൂഗർഭജലം ഒരളവിൽ കൂടുതൽ താഴാതെ കാത്തുസൂക്ഷിച്ചു കൊണ്ടിരുന്നത്.ഇന്നു പാടങ്ങളില്ല, ആവശ്യത്തിന് മഴയുമില്ല.അതിനാൽതന്നെ നദികളിൽ പലതും രേഖകളിൽ മാത്രവും! ജൂൺ ഒന്നുമുതൽ മേയ് മുപ്പത്തിയൊന്നുവരെയാണ് കേരളത്തിൽ ജലവർഷമായി കണക്കാക്കുന്നത്.അതിൽതന്നെ എഴുപതു ശതമാനം മഴയും ലഭിക്കേണ്ടത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ്.പക്ഷെ മഴ കേരളത്തിൽ ഈ പതിവ് തെറ്റിക്കാൻ തുടങ്ങിയിട്ട് കാലം…

      Read More »
    • ചൂടുകുരുവിനെ തടയാം; ചെയ്യേണ്ടത് ഇത്രമാത്രം

      പൊള്ളുന്ന ഈ ചൂടിൽ ചർമപ്രശ്നങ്ങളെ ഏറെ സൂക്ഷിക്കണം.പ്രധാനി ചൂടുകുരുവാണ്.കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു ഉണ്ടാവാം.ചൂടുകുരു ശമിക്കാൻ വീട്ടിലിരുന്നു ചെയ്യാവുന്ന ചില കാര്യങ്ങളിതാ: തണുത്ത വെള്ളത്തിൽ മുക്കിയ കോട്ടൻ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമർത്തുന്നത് അസ്വസ്ഥത കുറയ്ക്കും. സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക. കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്. തുവർത്തിയ ഉടനെ പെർഫ്യൂം കലരാത്ത പൗഡർ ദേഹത്ത് തൂവുക. ചർമത്തിൽ അധികമുള്ള ഈർപ്പം അവ വലിച്ചെടുത്തോളും. ശരീരം തണുപ്പിക്കാനായ ലാക്ടോകലാമിൻ ലോഷൻ പുരട്ടുക. ഇലക്കറികൾ ധാരാളം കഴിക്കുക. തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാൻ സഹായിക്കും. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക. വേപ്പില അരച്ച് പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചിൽ ശമിക്കാൻ സഹായിക്കും. ത്രിഫലപ്പൊടി വെള്ളത്തിൽ ചാലിച്ച് ദേഹത്ത് പുരട്ടിയാൽ ചൂടുകുരു മൂലമുള്ള അസ്വസ്ഥത ശമിക്കും.

      Read More »
    • കരിപ്പൂരില്‍ നിന്ന് ഇനി ലക്ഷദ്വീപിലേക്ക് പറക്കാം;അഗത്തി സർവീസുമായി ഇൻഡിഗോ

      കോഴിക്കോട്: ഇനി മുതല്‍ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പറക്കാം. ഇൻഡിഗോ കമ്ബനിയാണ് ചരിത്രത്തിലാദ്യമായി കരിപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്ക് അഗത്തി സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. 78 പേർക്ക് സഞ്ചരിക്കാവുന്ന എ.ടി.ആർ വിഭാഗത്തിലുള്ള വിമാനമാണ് സർവ്വീസ് നടത്തുന്നത്.5000-6000 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 10.20ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 10.55ന് കൊച്ചിയിലെത്തും.11.25ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒരു മണിക്ക് അഗത്തിയിലെത്തുന്ന രീതിയിലാണ് ക്രമീകരണം.തുടർന്ന് അഗത്തിയില്‍നിന്ന് ഉച്ചക്ക് 12.10ന് മടങ്ങുന്ന വിമാനം 1.25ന് കൊച്ചിയിലെത്തി പിന്നീട് 1.45ന് പുറപ്പെട്ട് 2.30ന് കരിപ്പൂരില്‍ തിരിച്ചെത്തും. എല്ലാ ദിവസവും സർവ്വീസ് ഉണ്ടാകും.ആദ്യ സർവ്വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് അഖിലേഷ് കുമാർ, ചീഫ് സെക്യൂരിറ്റി ഓഫിസർ ഹബീബ് റഹ്മാൻ, ഇൻഡിഗോ മാനേജർ ഡെറിൻ റോയ്, അസിസ്റ്റന്റ് മാനേജർ പ്രവീണ്‍ കുമാർ തുടങ്ങിയവർ പങ്കെടുത്തു.ആദ്യ സർവ്വീസ് വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് കേക്ക് മുറിച്ച്‌ ഉദ്ഘാടനം ചെയ്തു.

      Read More »
    • 27 വര്‍ഷം; അങ്കമാലി – എരുമേലി ശബരി റെയില്‍ പാതയ്ക്ക് ഇനിയെങ്കിലും ഉയരുമോ പച്ചക്കൊടി?

      കൊച്ചി: 1997ല്‍ പ്രഖ്യാപിച്ച അങ്കമാലി – എരുമേലി ശബരി റെയില്‍ പാതയുടെ നിർമ്മാണം ഇപ്പോഴും ത്രിശങ്കുവില്‍. നിർമ്മാണം പൂർത്തിയായ ഏഴ് കിലോമീറ്റർ ട്രാക്ക് കാടുപിടിച്ച്‌ കിടക്കുകയാണ്. മൂന്നു ജില്ലകളിലൂടെ കടന്നുപോകുന്ന പദ്ധതി 1997-98ലാണ് പ്രഖ്യാപിച്ചത്. 111 കിലോ മീറ്റർ നീളമുള്ള പാതയുടെ ഏഴ് കിലോമീറ്റർ പാത മാത്രമാണ് നിർമ്മാണം പൂർത്തിയായത്. കാലടി സ്റ്റേഷനും പെരിയാറിലെ പാലവും നിർമ്മാണം പൂർത്തിയായെങ്കിലും 2019ല്‍ പദ്ധതി മരവിപ്പിക്കുകയായിരുന്നു. പദ്ധതി നിലച്ചതോടെ 24 വർഷം മുൻപ് കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ ഉടമകള്‍ വസ്തു വില്‍ക്കാനോ ഈടുവെച്ച്‌ വായ്പ വാങ്ങാനോ കഴിയാതെ ദുരിതത്തിലാണ്. 3,810 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ശബരി ലൈനിനായി കേരള റെയില്‍ ഡിവലപ്‌മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയത്.ഇതിന്റെ പകുതിയായ 1905 കോടി കേരളം നല്‍കണം.ഇതാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രധാന തടസ്സം. മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത നിബന്ധനകളാണ് അത് ദേശീയ പാത നിർമ്മാണത്തിനായാലും റയിൽവെ വികസനത്തിനായാലും കേന്ദ്രം കേരളത്തിന് മുന്നിൽ വയ്ക്കുന്നത്.ദേശീയപാത വികസനത്തിനായി 5,519 കോടി രൂപയാണ് കേരളം നൽകിയത്.…

      Read More »
    • തിരുവനന്തപുരം റയിൽവെ സ്റ്റേഷനിൽ വിമാനത്താവളത്തിന് സമാനമായ വികസനം; നിര്‍മാണക്കരാര്‍ കെ-റെയിലിന്

      തിരുവനന്തപുരം: സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ നവീകരണത്തിനുള്ള കരാർ കെ-റെയില്‍ ആർ.വി.എൻ.എലിന്. ആധുനിക സംവിധാനങ്ങളോടെ നവീകരിക്കുന്ന പദ്ധതിയുടെ ചെലവ് 439 കോടി രൂപയാണ്. കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരമാണ് നവീകരണം. 42 മാസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ. നിർമാണജോലികള്‍ ഉടൻ തുടങ്ങിയേക്കും. വർക്കല റെയില്‍വേ സ്റ്റേഷൻ നവീകരണം ഏറ്റെടുത്തതും കേരള റെയില്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡും(കെ-റെയില്‍)റെയില്‍ വികാസ് നിഗം ലിമിറ്റഡു(ആർ.വി.എൻ.എല്‍.)മാണ്. 27 റെയില്‍വേ മേല്പാലങ്ങളുടെ നിർമാണവും ഇവർക്കാണ്. തലസ്ഥാന നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ് തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ.പൈതൃകമന്ദിരത്തിന്റെ വാസ്തുശാസ്ത്ര പ്രത്യേകതകള്‍ അതേപടി നിലനിർത്തിയാകും പുതിയ കെട്ടിടങ്ങള്‍ നിർമിക്കുന്നത്. തെക്കുവടക്ക് ഭാഗങ്ങളിലായിരിക്കും പുതിയവയുടെ നിർമാണം. വിമാനത്താവളങ്ങള്‍ക്കു സമാനമായ സൗകര്യത്തോടെ ഇരിപ്പിടങ്ങള്‍. പുറപ്പെടുന്നവർക്കും എത്തിച്ചേരുന്നവർക്കും പ്രത്യേക ലോഞ്ചുകള്‍ ഉണ്ടാകും. ലിഫ്റ്റ്, എസ്കലേറ്ററുകള്‍ എന്നിവ നിർമിക്കും. ട്രെയിൻ പുറപ്പെടുന്നതിനു തൊട്ടുമുമ്ബ് നിശ്ചിതസമയത്ത് യാത്രക്കാർക്ക് പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാം. അനാവശ്യ തിരക്കു കുറയ്ക്കാൻ ഈ നിയന്ത്രണങ്ങള്‍ സഹായകമാകും. ട്രെയിൻ വിവരങ്ങള്‍ അറിയാൻ കൂടുതല്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ബോർഡുകള്‍ സ്റ്റേഷന്റെ വിവിധ…

      Read More »
    • കടം വാരിക്കൂട്ടുന്നതിൽ തമിഴ്‌നാടും മഹാരാഷ്ട്രയും മുന്നിൽ;കേരളം ഗുജറാത്തിനേക്കാൾ പിന്നിൽ

      ന്യൂഡൽഹി: കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച കോലാഹലങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഒരു നിയന്ത്രണവുമില്ലാതെ കടംവാരിക്കൂട്ടുകയാണെന്ന വിമര്‍ശനം പ്രതിപക്ഷവും കേന്ദ്രസര്‍ക്കാരും ഉന്നയിക്കുന്നു. കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം കടുംവെട്ട് നടത്തുകയാണെന്നും സാമ്പത്തികമായി ഉപരോധിക്കുന്നതാണ് ഈ നടപടിയെന്നും സംസ്ഥാന സര്‍ക്കാരും വാദിക്കുന്നു. കേരളവും കേന്ദ്രവും തമ്മില്‍ ഈ കടമെടുപ്പ് പരിധി സംബന്ധിച്ച പോര് സുപ്രീം കോടതിയില്‍ പോലുമെത്തി. എന്നാല്‍, റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് (RBI Bulletin April 2024) വ്യക്തമാക്കുന്നത് രാജ്യത്തെ വലിയ (Major) സംസ്ഥാനങ്ങള്‍ക്കിടയില്‍ കടമെടുപ്പില്‍ ഏറ്റവും പിന്നിലാണ് കേരളം എന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ കണക്കുപ്രകാരം മൊത്തം കടമെടുപ്പില്‍ (Gross market borrowing) തമിഴ്‌നാടാണ് 91,001 കോടി രൂപയുമായി ഒന്നാംസ്ഥാനത്ത്. 80,000 കോടി രൂപ കടമെടുത്ത് മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തുമാണ്. ആന്ധ്രാപ്രദേശ് 68,400 കോടി രൂപയും ഉത്തര്‍പ്രദേശ് 61,350 കോടി രൂപയും കര്‍ണാടക 60,000 കോടി രൂപയുമാണ് കടമെടുത്തിട്ടുള്ളത്. രാജസ്ഥാന്‍ (59,049 കോടി…

      Read More »
    Back to top button
    error: