Kerala
-
“ആദ്യം മോശമായി പെരുമാറിയത് എന്നോട്!! അയാൾ കുട്ടിയെ ബെഡ്ഷീറ്റോടെ എടുത്തു കൊണ്ടുവന്ന് മടിയിലിരുത്തി, ബെഡ്ഷീറ്റിന് അടിയിലൂടെ കുട്ടിയുടെ ദേഹത്ത് സ്പർശിക്കാൻ തുടങ്ങി, തെളിവിനായി ഞാൻ ഫോണിൽ വീഡിയോ ചിത്രീകരിച്ചു”- ആറുവയസുകാരിക്ക് രക്ഷകയായി വീണ
പുനലൂർ: ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയായ 6 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടാൻ സഹായിച്ചത് കൊട്ടാരക്കര സ്വദേശിയായ വീണയുടെ സമയോചിതമായ ഇടപെടൽ. ഈ മാസം 7ന് പുലർച്ചെ ഒന്നോടെ പാലക്കാട്–തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ട്രെയിനിൽ തെന്മലയിലായിരുന്നു സംഭവം. വീണ ഫോണിൽ ചിത്രീകരിച്ച പ്രതിയുടെ വീഡിയോയിലൂടെയാണ് കൊല്ലം അയത്തിൽ വടക്കേതിൽ ഗാന്ധിനഗർ 110ൽ എ. സാനിഷ് (46) പിടിയിലായത്. സംഭവത്തെക്കുറിച്ച് വീണ പറയുന്നതിങ്ങനെ- ‘ഉറങ്ങുന്ന സമയത്ത് എന്നെയാണ് അയാൾ ആദ്യം ശല്യം ചെയ്തത്. എന്റെ കാലിൽ കാലുകൊണ്ട് സ്പർശിച്ചു. ഞാൻ ഉണർന്നു. അറിയാതെയാകുമെന്ന് ആദ്യം കരുതി. രണ്ടാമത് തട്ടിയപ്പോൾ ഞാൻ കാൽമാറ്റി. മൂന്നാമതും ഇതുതന്നെ ആവർത്തിച്ചപ്പോൾ ഞാൻ ദേഷ്യത്തോടെ എന്തിനാ തട്ടിയതെന്നു ചോദിച്ചു. അയാളുടെ സീറ്റിൽ കാൽ നിവർത്തി വച്ചോളാൻ പറഞ്ഞു. വേണ്ടെന്നു ഞാൻ പറഞ്ഞു. അയാൾ പെട്ടെന്നു ട്രെയിനിനു പുറകിലേക്കു പോയി. അവിടെ ഒരു കുടുംബം ഉറക്കത്തിലായിരുന്നു. അവരുടെ കുട്ടിയെ ബെഡ്ഷീറ്റോടെ എടുത്തു കൊണ്ടുവന്ന് മടിയിലിരുത്തി. അയാളുടെ സ്വന്തം…
Read More » -
ഇനി ഒരു കൈ എൻഡിഎയിൽ പയറ്റിനോക്കാൻ കേരള കോൺഗ്രസ് എം?!! എൻഡിഎയിലേക്ക് പോകണം, അർഹമായ പരിഗണന കിട്ടിയാൽ പോകുന്നതിൽ തെറ്റില്ല!! കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയിൽ ഒരു വിഭാഗം
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം എൻഡിഎയിലേക്ക് പോകണമെന്ന് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയിൽ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇനി യുഡിഎഫ് അല്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോകാൻ സാധ്യതയുണ്ടെങ്കിൽ അത് ഉപയോഗിക്കണമെന്നാണ് ഈ വിഭാഹത്തിന്റെ ആവശ്യം. കേരള കോൺഗ്രസ് എം കൊല്ലം ജില്ലാ കമ്മിറ്റിയിൽ നിന്നാണ് നിർദ്ദേശം വന്നത്. കൂടാതെ മലബാർ മേഖലയിൽ നിന്നും സമാനാഭിപ്രായം ഉയർന്നു. മറ്റൊരു മുന്നണിയിലേക്ക് സാധ്യതയുണ്ടെങ്കിൽ ഒഴിവാക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. അർഹമായ പരിഗണന കിട്ടിയാൽ പോകുന്നതിൽ തെറ്റില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. ഇന്നലെയായിരുന്നു കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ചേർന്നത്. യോഗത്തിൽ പിണറായി വിജയനും സിപിഎമ്മിനും എൽഡിഎഫ് നേതാക്കൾക്കുമെതിരെ വിമർശനം ഉയർന്നിരുന്നു. നിയമസഭാ തോൽവിയുടെ കാരണം പിണറായി വിജയനാണെന്നാണ് നേതാക്കൾ യോഗത്തിൽ പറഞ്ഞത്. ഇനിയും പിണറായി വിജയൻ തന്നെ നയിച്ച് മുന്നോട്ട് പോയാൽ കനത്ത തിരിച്ചടി ഉണ്ടാകും. ബംഗാളിന് സമാനമായ അവസ്ഥയിലേക്ക് പോകും. സിപിഐയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് നല്ലതാകുമെന്നും അഭിപ്രായം ഉയർന്നിരുന്നു. കൂടാതെ…
Read More » -
ഐ.സി ബാലകൃഷ്ണൻ വി.ഡി സതീശനെ പിന്തുണച്ചില്ല; പുൽപ്പള്ളിയിൽ പാർട്ടിക്കുള്ളിൽ വിമർശനം, തർക്കം
പുല്‍പ്പള്ളി: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള കോണ്‍ഗ്രസ് അകത്തള ചര്‍ച്ചകള്‍ വയനാട്ടിലും ചൂടുപിടിക്കുന്നു. ബത്തേരി നിയോജകമണ്ഡലത്തില്‍നിന്ന് വിജയിച്ച എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍ കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി യോഗം കടുത്ത വാക്കേറ്റത്തിനും ഭിന്നതയ്ക്കും വേദിയായി. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന യോഗത്തിലാണ് ഐ.സി. ബാലകൃഷ്ണനെതിരെ ഒരു വിഭാഗം നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാതിരുന്നതാണ് പ്രവര്‍ത്തകരുടെയും പ്രാദേശിക നേതാക്കളുടെയും പ്രധാന പ്രതിഷേധകാരണം. തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരുടെയും മണ്ഡലത്തിലെ പൊതുവികാരത്തിന്റെയും പ്രാധാന്യം കണക്കിലെടുക്കാതെയാണ് ഐ.സി. ബാലകൃഷ്ണന്‍ വ്യക്തിപരമായ നിലപാട് സ്വീകരിച്ചതെന്ന വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷകര്‍ക്ക് മുന്നില്‍ അഭിപ്രായം അറിയിക്കുന്നതിന് മുമ്പ് പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തണമായിരുന്നുവെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നു. ഐ.സി. ബാലകൃഷ്ണനെ അനുകൂലിച്ച് ചില നേതാക്കള്‍ വിശദീകരണം നല്‍കാന്‍ ശ്രമിച്ചെങ്കിലും, യോഗത്തിലെ ഭൂരിപക്ഷത്തിന്റെ പ്രതിഷേധത്തിന് മുന്നില്‍ ആ വാദങ്ങള്‍ക്ക്…
Read More » -
കാലത്തിനൊത്ത് നിയമസഭാ നടപടികളും മാറ്റത്തിന് വഴിമാറുന്നു; രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-നിയമസഭയാവുനുള്ള തയ്യാറെടുപ്പിൽ കേരളം
തിരുവനന്തപുരം: സാങ്കേതിക നവീകരണത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടന്ന് കേരള നിയമസഭ. പുതിയ നിയമസഭാ കാലയളവോടെ സമ്പൂർണ ഇ-നിയമസഭ സംവിധാനത്തിലേക്കാണ് സഭയുടെ നീക്കം. എം.എൽ.എമാരുടെ പ്രവർത്തനങ്ങൾ മുതൽ സഭാനടപടികളുടെ മുഴുവൻ രേഖകളും ഡിജിറ്റലാക്കുന്ന പദ്ധതിക്ക് അന്തിമരൂപം ലഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി, സഭയിൽ സംസാരിക്കുന്ന അംഗത്തിന്റെ ശ്രദ്ധ നേടാൻ ഇനി കൈ ഉയർത്തിക്കാണിക്കേണ്ട സാഹചര്യം മാറും. അംഗങ്ങൾക്ക് സ്പീക്കറുമായി നേരിട്ട് ആശയവിനിമയം നടത്താൻ പ്രത്യേക മൊബൈൽ ആപ്പാണ് ഒരുക്കുന്നത്. ചോദ്യോത്തരവേള, ഹാജർ, റിപ്പോർട്ടുകൾ, മേശപ്പുറത്തുവെക്കുന്ന രേഖകൾ, പ്രമേയങ്ങൾ, വോട്ടെടുപ്പ്, സഭാകലണ്ടർ തുടങ്ങി നിയമസഭാ പ്രവർത്തനങ്ങളിലെ പ്രധാന ഘടകങ്ങൾ എല്ലാം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേയ്ക്ക് മാറും. ഓരോ അംഗവും ഒരു സമ്മേളനത്തിൽ എത്ര സമയം സഭയിൽ പങ്കെടുത്തു, ഹാജർ നില എന്തായിരുന്നു തുടങ്ങിയ വിവരങ്ങളും ഇ-സഭ സംവിധാനത്തിൽ ലഭ്യമാകും. പുതിയ അംഗങ്ങൾക്കായി പ്രത്യേക പരിശീലനവും നൽകും. രാജ്യത്ത് സമ്പൂർണ ഇ-നിയമസഭ സംവിധാനം നടപ്പാക്കുന്ന ആദ്യ നിയമസഭയായി കേരളം മാറാനാണ് ലക്ഷ്യം. ആറുവർഷം മുമ്പ് യു.എൽ.സി.സി.യുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി…
Read More » -
മുഖ്യമന്ത്രിയെ കാത്തു കേരളം; എഐസിസി പ്രഖ്യാപനം ഉടൻ, സോണിയയുടെ നിലപാട് നിര്‍ണായകം
മുഖ്യമന്ത്രിയെ കാത്ത് കേരളം. എഐസിസി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. സോണിയ ഗാന്ധിയുടെ നിലപാട് നിർണായകമാകും. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള കെസി വേണുഗോപാലിന് മുൻതൂക്കം ഉണ്ടെങ്കിലും സോണിയ ഗാന്ധി അനുകൂല തീരുമാനമെടുക്കുമെന്നാണ് വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങളുടെ പ്രതീക്ഷ. എംഎൽഎമാരുടെ പിന്തുണ എന്ന പാർട്ടി മാനദണ്ഡത്തിൽ മാറ്റം ഉണ്ടാകില്ലെന്ന് KC പക്ഷം. ഇന്നലെ ചേർന്ന മൂന്നു മണിക്കൂർ യോഗത്തിനുശേഷം ഒറ്റ പേരിലേക്ക് എത്താൻ കഴിയാത്തതിനാൽ തീരുമാനം മല്ലികാർജുൻ ഖർഗെക്ക് വിട്ടിരുന്നു. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം വി.ഡി.സതീശൻ കൊച്ചിയിൽ എത്തി. പുലർച്ചെ 1.15ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ സതീശനെ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു. മാധ്യമങ്ങളോട് വി.ഡി.സതീശൻ പ്രതികരിച്ചില്ല. തുടർന്ന് ആലുവ ദേശത്തെ വീട്ടിലേക്ക് പോയി. നേതാക്കളുമായുള്ള ചര്‍ച്ചയില്‍ കേരളത്തിലെ തെരുവ് യുദ്ധത്തിൽ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മൂന്നുനേതാക്കളും തെരുവ് യുദ്ധം…
Read More » -
നേതാക്കൾ പറഞ്ഞു അണികൾ കേട്ടു…നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്- നേതാക്കൾ!! ഫ്ലക്സുകളും പോസ്റ്റുകളും നീക്കം ചെയ്ത് അണികൾ
ന്യൂഡൽഹി: തങ്ങളെ ആരെയും അനുകൂലിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും കാണാൻ പാടില്ലെന്ന വിഡി, കെസി, ആർസി നേതാക്കളുടെ ഒറ്റക്കെട്ടായ നിർദേശം അനുസരിച്ച് പാർട്ടി പ്രവർത്തകർ. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നില്ലെന്ന് നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് ഫ്ലെക്സുകൾ നീക്കം ചെയ്യാൻ പ്രവർത്തകരോട് നേതാക്കൾ ആവശ്യപ്പെട്ടത്. ഇതോടെ ഡൽഹിയിലും തിരുവനന്തരപുരത്തും തുടങ്ങി സമൂഹമാധ്യമങ്ങളിലടക്കം ഇട്ടിരുന്ന പോസ്റ്റുകളും ഫ്ലക്സുകളും നീക്കം ചെയ്ത് തുടങ്ങി. അതേേസമയം കേരളത്തിലെ മുഖ്യമന്ത്രിയായി ആരുവരുമെന്ന കാര്യത്തിൽ ഇന്നും തീരുമാനമായില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാരെന്ന് നിശ്ചിത സമയത്തിനുള്ളിൽ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് ദീപാദാസ് മുൻഷി മാധ്യമങ്ങളെ അറിയിച്ചു. 23നാണ് അവസാന തിയതി. അതിനുള്ളിൽ തീരുമാനമാകുമെന്ന് ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർക്കൊപ്പമാണ് അവർ മാധ്യമങ്ങളെ കണ്ടത്. അതേസമയം കേരളത്തിലെ എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയതിന്…
Read More » -
പരാതിയുമായ് പോലീസ് സ്റ്റേഷനിൽ എത്തിയാൾ മുറ്റത്ത് നിർത്തിയിട്ട ജീപ്പുമായി ഒറ്റപോക്ക്, അതും മദ്യലഹരിയിൽ; ഒടുവിൽ പിടിയിലായി; സംഭവം കണ്ണൂരിൽ
കണ്ണൂർ: കണ്ണൂരിൽ അര്‍ധരാത്രിയില്‍ പോലീസ് ജീപ്പുമായി കടന്നയാളെ നാട്ടുകാര്‍ പിടികൂടി. സൈബര്‍ പൊലീസ് ഓഫിസിന്‍റെ മുറ്റത്തുനിന്നാണ് ഗുരുവായൂര്‍ സ്വദേശി ഹംസത്ത് മദ്യലഹരിയില്‍ ജീപ്പ് കടത്തിയത്. കണ്ണൂര്‍ റേഞ്ച് ഐജിയുടെ ഓഫിസിന് സമീപത്തുനിന്നാണ് സര്‍ക്കാര്‍ വാഹനം പ്രതി ഓടിച്ചുപോയത്. രാത്രി പന്ത്രണ്ടരയോടെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിയ അംസത്തിന്‍റെ പരാതി തന്‍റെ ഫോണ്‍ മോഷണം പോയി എന്നായിരുന്നു. പൊലീസുകാര്‍ വിവരം കുറിച്ചെടുത്തു. മദ്യലഹരിയിലായിരുന്ന ഹംസത്തിന് പക്ഷേ തൃപ്തി വന്നില്ല. തൊട്ടടുത്തുള്ള സൈബര്‍ പൊലീസിന്‍റെ ഓഫിസിലേക്ക് ചെന്നു. അവിടെ ആരെയും കണ്ടില്ല. മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പില്‍ കയറിയിരുന്നു. വണ്ടിയുടെ താക്കോല്‍ അവിടെ തന്നെ കണ്ടതോടെ ഒന്നും നോക്കിയില്ല. സ്റ്റാര്‍ട്ട് ചെയ്ത് ഒറ്റപ്പോക്ക്. നഗരം ചുറ്റി എസ്എന്‍ പാര്‍ക്കിന് സമീപത്തെ തട്ടുകടയില്‍ എത്തി. വണ്ടിയില്‍നിന്നറങ്ങി. മദ്യലഹരിയില്‍ ആടിയാടി വരുന്നത് കണ്ട് ചിലര്‍ക്ക് സംശയമായി. നേരെ സ്റ്റേഷനില്‍ വിളിച്ചു. ടൗണ്‍ പൊലീസ് പറന്നുവന്ന് ഹംസത്തിനെ തൂക്കിയെടുത്തു. ഗുരുവായൂര്‍ സ്വദേശിയായ ഹംസത്ത് കണ്ണൂരില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. മദ്യപിച്ച് അടിയുണ്ടാക്കിയ…
Read More » -
‘പ്രവർത്തകർ പക്വത കാണിക്കണം; ഇത്തരം പ്രകടനങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം’ – ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള ചർച്ചകൾക്കിടെ തെരുവിലിറങ്ങിയുള്ള പ്രവർത്തകരുടെ പരസ്യ പ്രതിഷേധങ്ങൾക്കെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. തെരുവിൽ കാണുന്നത് യഥാർഥ പൊതുജനവികാരമാണെന്ന് പറയാൻ കഴിയില്ലെന്നും വൈകാരികത പ്രകടിപ്പിക്കുന്ന പ്രവർത്തകർ പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രകടനങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയോടും നേതാക്കളോടുമുള്ള സ്നേഹംകൊണ്ട് പ്രവർത്തകർ വൈകാരികമായി പെരുമാറുന്നതിൽ തെറ്റില്ലെങ്കിലും അതിൽ മിതത്വം പാലിക്കേണ്ടതുണ്ട്. പ്രകടനങ്ങൾക്കിടയിലേക്ക് മറ്റുള്ളവർ നുഴഞ്ഞുകയറി പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിയുടെ തലയിൽ വരും. തന്റെ മണ്ഡലത്തിലുള്ള പ്രവർത്തകരോട് പരസ്യമായ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും നിൽക്കരുതെന്ന് താൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെയും എ.കെ. ആന്റണിയെയും പോലുള്ള നേതാക്കളെ മുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്ത പാർട്ടിയുടെ നടപടിക്രമങ്ങളിൽ പ്രവർത്തകർ വിശ്വാസമർപ്പിക്കുകയാണ് വേണ്ടത്. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ പൊതുജനവികാരമായി കാണാൻ കഴിയില്ല. ഇത്തരം സന്ദർഭങ്ങൾ മറ്റ് രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടിയും…
Read More » -
ട്രെയിനിൽ ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പൂപ്പനൊപ്പം ഉറങ്ങുകയായിരുന്ന ആറുവയസുകാരിയെ എടുത്തുകൊണ്ടു പോയി ക്രൂരമായ ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ
കൊല്ലം: ആറ് വയസുകാരിയായ തമിഴ് ബാലികയ്ക്കു നേരെ ട്രെയിനിൽ ക്രൂരമായ ലൈംഗികാതിക്രമം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ കുട്ടിയാണ് അതിക്രമം നേരിട്ടത്. സംഭവത്തിൽ പ്രതി കൊല്ലം സ്വദേശി സാനിഷി(40)നെ പുനലൂർ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. തെങ്കാശിയിൽ നിന്ന് എടത്വാപള്ളിയിൽ വന്ന് മടങ്ങവെയായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയിരുന്ന പാലരുവി എക്‌സ്പ്രസിൽ വെച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പുപ്പനൊപ്പം കിടക്കുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആരുമറിയാതെ എടുത്ത് സ്വന്തം സീറ്റിൽ കൊണ്ടുപോയി ഉപദ്രവിക്കുകയിരുന്നു.
Read More »
