Kerala
-
നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും ഭരണ പക്ഷത്തോടു വേണ്ട, ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല- ശിവൻകുട്ടി. ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ… മുദ്രാവാക്യം വിളിച്ച് കെ.ടി ജലീൽ, കെ.കെ. രമയ്ക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ഭയം ആണോ?- വിഡി സതീശൻ… സഭയിൽ നാടകീയ രംഗങ്ങൾ
തിരുവനന്തപുരം: നാടകീയ രംഗങ്ങൾക്കൊടുവിൽ സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങി പ്രതിഷേധിച്ചു. പാർട്ടി പ്രതികൾക്ക് പരോൾ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതിൽ പ്രതിഷേധിച്ചാണ് സഭാ നടപടികൾ ബഹിഷ്കരിച്ചത്. പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങൾ സഭ വിട്ട് പുറത്തിറങ്ങി. സർക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാർട്ടി കുറ്റവാളികൾക്ക് പരോൾ വാരിക്കോരി നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകിയത്. ടി.പി കേസ് പ്രതികൾക്ക് മൂന്നുവർഷം പരോൾ ലഭിച്ചു. ഇത്തരം ഗൗരവമേറിയ കാര്യമാണ് സഭയിൽ ഉന്നയിച്ചത്. എന്നാൽ, ഇതിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി. കെ.കെ. രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയം ആണോയെന്നും സതീശൻ ചോദിച്ചു. പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതോടെ പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർക്ക് മുന്നിലെത്തിയാണ് ആദ്യം പ്രതിഷേധിച്ചത്. ഇത് വകവയ്ക്കാതെ സ്പീക്കർ സഭാ നടപടികൾ തുടർന്നു. ഇതിനിടയിൽ സംസാരം തുടരാൻ…
Read More » -
‘പരിശോധന നടത്തിയ സ്ഥലത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ല, തോക്ക് കൈക്കലാക്കി വെടിയുതിര്‍ത്തത് അത്ഭുതപ്പെടുത്തുന്നു, സംരംഭകന്റെ വിലപ്പെട്ട ജീവന്‍ ഇല്ലാതാക്കി’; സി.ജെ. റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; നിര്‍മലാ സീതാരാമന് കത്തയച്ചു
തിരുവനന്തപുരം: ബംഗളൂരുവിലെ ആദായനികുതി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബില്‍ഡേഴ്സ് മേധാവിയും റിയല്‍റ്ററുമായ സി.ജെ. റോയിയുടെ അസ്വാഭാവിക മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. സംരംഭകന്റെ ആത്മഹത്യയെന്ന് സംശയിക്കുന്ന ഈ മരണം പൊതുസമൂഹത്തെയും ബിസിനസ്സ് സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ രാജ്യത്തെ നികുതി ഭരണ സംവിധാനത്തിന് മേലേറ്റ ‘കളങ്ക’മാണിത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ‘നോണ്‍-ഇന്‍ട്രൂസീവ് യൂസേജ് ഓഫ് ഡാറ്റ ടു ഗൈഡ് ആന്‍ഡ് ഇനേബിള്‍’ (NUDGE) എന്ന നയത്തിലൂന്നിയായിരിക്കണം ആദായനികുതി വകുപ്പിന്റെ നടപടികളെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. അപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രം ‘അതിക്രമിച്ചുള്ള നടപടികള്‍’ (intrusive action) ആവശ്യമായി വന്നേക്കാം, എങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ ‘അങ്ങേയറ്റത്തെ ജാഗ്രത’ പാലിക്കണമെന്നതാണ് കീഴ്വഴക്കമെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ‘ആവശ്യമായ ജാഗ്രതയുടെ കുറവ്’ ഒരു സംരംഭകന്റെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദായനികുതി വകുപ്പ് നടത്തിയ…
Read More » -
ആശമാരെ തൊട്ടാല്‍ വിവരം അറിയുമെന്നു പറഞ്ഞ സുരേഷ് ഗോപി എവിടെ? ആശമാര്‍ക്ക് നക്കാപ്പിച്ച കൂട്ടാതെ കേന്ദ്ര ബജറ്റ്; സാംസ്‌കാരിക നായകര്‍ക്കും മിണ്ടാട്ടമില്ല; കേരളം കൂട്ടിയത് 2000 രൂപ
ന്യൂഡല്‍ഹി: രണ്ടു ഘട്ടങ്ങളിലായി രണ്ടായിരം രൂപ വര്‍ധിപ്പിച്ചിട്ടും ആശമാരുടെ ഓണറേറിയത്തില്‍ നയാ പൈസ വര്‍ധിപ്പിക്കാതെ കേന്ദ്ര ബജറ്റ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ‘മണിമുറ്റത്താവണിപ്പന്തല്‍’ പാടി സ്വീകരിച്ച എസ്.യു.സി.ഐ. പ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ സമരരംഗത്ത് എത്തിയ നേതാവ് എസ്. മിനിയടക്കമുള്ളവരോ സാംസ്‌കാരിക പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് ആയിരം രൂപയും കഴിഞ്ഞ ബജറ്റില്‍ ആയിരം രൂപയും സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഒറ്റയടിക്ക് 25,000 രൂപയാക്കണമെന്ന ആവശ്യം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത്. ഇക്കാലയളവില്‍ പിന്തുണയുമായി ആശയമാരുടെ സമരപ്പന്തലില്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ അടക്കം രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ഉയര്‍ത്തിയത്. അടുത്ത കേന്ദ്ര ബജറ്റില്‍ ആശമാര്‍ക്ക് ഓണറേറിയം വര്‍ധനയുണ്ടാകുമെന്നും ഇവര്‍ ഉറപ്പു നല്‍കി. എന്നാല്‍, ഒന്നുമുണ്ടായില്ല. ഇതിനു പിന്നാലെയാണ് കേരളം മുഴുവന്‍ സമരവുമായി ആശമാര്‍ രംഗത്തുവന്നത്. ഓരോ ജില്ലയിലും പ്രമുഖ വ്യക്തിത്വങ്ങളാണ് ഇവര്‍ക്കു സ്വീകരണം നല്‍കിയത്. പുതിയ ബജറ്റിനു പിന്നാലെ ആശമാര്‍ക്കു പിന്തുണയുമായി വന്ന എഴുത്തുകാരി സാറ ജോസഫ് അടക്കം പ്രതികരിച്ചിട്ടില്ല.…
Read More » -
‘സംസാരിച്ചതെല്ലാം മരണത്തെക്കുറിച്ചു മാത്രം’; സി.ജെ. റോയി എല്ലാം നേരത്തേ തീരുമാനിച്ച് ഉറപ്പിച്ചു? ആത്മഹത്യാ കുറിപ്പില്‍ ബിസിനസ് പിന്‍ഗാമി ആരെന്ന വ്യക്തമായ നിര്‍ദേശം; അഭിമുഖങ്ങളിലും സംസാരിച്ചത് താന്‍ ഇല്ലാതാകുന്ന കാലത്തെക്കുറിച്ച്
ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ ഡയറിക്കുറിപ്പുകള്‍ നല്‍കുന്നത് ജീവനൊടുക്കാനുള്ള തീരുമാനം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു എന്ന സൂചനകള്‍. കുടുംബത്തോട് ക്ഷമചോദിച്ചതാണ് കുറിപ്പ് ആരംഭിക്കുന്നത്. കടുത്ത തീരുമാനം എടുക്കുകയാണെന്നും അതിന് മാപ്പ് ചോദിക്കുകയാണെന്നും കുറപ്പിലുണ്ട്. ഡയറിയില്‍ എഴുതി തയ്യാറാക്കിയ കുറിപ്പ് കഴിഞ്ഞ ദിവസമാണ് കുടുംബത്തിന് ലഭിച്ചതെന്നാണു വിവരം. മരണശേഷം എങ്ങനെ ബിസിനസ് കൊണ്ടുപോകണമെന്നും ആരാണ് പിന്‍ഗാമികളെന്നും ഉത്തരവാദിത്തങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്നും തുടക്കം മുതലുള്ള ആളുകളെ വഞ്ചിക്കരുതെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാ കുറിപ്പിന് സമാനമായിട്ടുള്ള വിവരങ്ങളാണ് ഡയറിയിലുള്ളത്. അതിനാല്‍ മരിക്കാനുള്ള തീരുമാനം റോയ് നേരത്തെ തന്നെ ആലോചിച്ചുറപ്പിച്ചിരുന്നു എന്നാണ് സംശയം. മരണം സംഭവിച്ച വെള്ളിയാഴ്ച രാവിലെ റോയ് തന്റെ സഹോദരന്‍ സി.ജെ ബാബുവിനെ മൂന്ന് തവണ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിരുന്നു. ഈ സമയത്ത് ബാബു തായ്ലന്‍ഡിലായിരുന്നു. മരിക്കാന്‍ ഉറപ്പിച്ചതിന് ശേഷമുള്ള വിളിയായിരുന്നു ഇതെന്ന സംശയമാണ് പൊലീസിനുള്ളത്. സാമ്പത്തിക വിവരങ്ങള്‍ റോയ് പലതവണ ഭാര്യയുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ്…
Read More » -
“ഐ ആം ഗെയിം” ടീമിന് വിജയം; മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കേരളാ ടീം
പൂനെയിൽ നടന്ന മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കേരളാ ടീം. 55 പ്ലസ് വിഭാഗത്തിൽ നടന്ന മത്സരത്തിലാണ് ടീം സ്വർണ്ണം സ്വന്തമാക്കിയത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന “ഐ ആം ഗെയിം” എന്ന ചിത്രത്തിന്റെ ടീം ആണ് ഇത്തവണ കേരളാ ടീമിനെ സ്പോൺസർ ചെയ്തത്, “ഐ ആം ഗെയിം” എന്നെഴുതിയ ജേഴ്സിയിൽ ആണ് കേരളാ ടീം മത്സരത്തിന് ഇറങ്ങിയത്. നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ തന്നെ ഒരു മികച്ച നേട്ടമാണ് ഇത്തവണ കേരളാ ടീം സ്വന്തമാക്കിയത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ്…
Read More » -
‘ കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്, കേന്ദ്രം നല്കിയ പദ്ധതികൾ എത്രയെണ്ണം സംസ്ഥാനം നടപ്പാക്കി? ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ സംസ്ഥാനത്ത് എൻഡിഎ സർക്കാർ വരണം‘- രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് തുടർച്ചയായ അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. കേരളത്തിനൊന്നും കിട്ടിയിട്ടില്ല എന്ന് പറയുന്ന സംസ്ഥാന സർക്കാരിനോട് ഒരുകാര്യം ചോദിക്കാനുള്ളത് തന്ന കാര്യങ്ങൾ എന്തുകൊണ്ട് നിങ്ങൾ ചെയ്തിട്ടില്ല എന്നാണ്. എയിംസിനുള്ള ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ല. കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്.ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ NDA സർക്കാർ ഇവിടെ വരണം. രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഇന്നത്തെ ബജറ്റിൽ യുവാക്കൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുദ്രാവാക്യം മാത്രം പറയുന്ന സർക്കാർ അല്ല നരേന്ദ്രമോദിയുടേത്. കേന്ദ്രസർക്കാർ എന്തുകൊണ്ട് കേരളത്തിൽ വികസനം നടപ്പാക്കുന്നില്ല എന്ന് ശരിക്കും ചർച്ച ചെയ്യണം. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണ്. പദ്ധതികൾ വെറുതെ പ്രഖ്യാപിച്ചിട്ട് കാര്യമില്ല. തന്ന കാര്യങ്ങൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് പരിശോധിക്കണം. തന്ന കാര്യങ്ങൾ നടപ്പാക്കാതെ ബജറ്റ് സമയത്ത് ദുഷ്പ്രചരണം ചെയ്യുകയല്ല വേണ്ടത്. കേരളത്തിൽ പുതിയ പദ്ധതികൾ നടപ്പാക്കണമെങ്കിൽ എൻഡിഎ സർക്കാർ ഭരണം വരണം. ഡബിൾ…
Read More » -
കുഞ്ഞു വിനോദിനിയുടെ വലതുഭാഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും, വാക്കുപാലിച്ച് പ്രതിപക്ഷ നേതാവ്!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ
കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസുകാരി കുഞ്ഞു വിനോദിനിയോട് പ്രതിപക്ഷ നേതാവ് പറഞ്ഞ വാക്ക് പാലിച്ചു, വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ ആശുപത്രി വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ പിടിപ്പിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്. സാധാരണ കൈ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മെക്കാനിസമാണ് ഈ കൃത്രിമ കൈക്കുള്ളത്. കൈയ്ക്ക് മുകളിൽ ഇടുന്ന ഗ്ലൗസും മറ്റ് സാങ്കേതിക വിദ്യകളും ഉൾപ്പെടുന്ന ഈ ഉപകരണം വിനോദിനിക്ക് വലിയ സഹായമാകും. അതുപോലെ സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ പറയുന്നു. കൃത്യമായ പരിശീലനത്തിലൂടെ വിനോദിനിക്ക് ഇത് പൂർണ്ണമായി ഉപയോഗിക്കാൻ സാധിക്കുമെന്നും വിദഗ്ദർ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ…
Read More »


