Kerala

    • ആദ്യദിനം ഏഴുകോടി; ‘ഭഭബ’ കളക്ഷന്‍ റിപ്പോര്‍ട്ട്; ദിലീപ് ചിത്രത്തിന് ആദ്യ ദിനം കിട്ടുന്ന ഏറ്റവും വലിയ തുക; കെജിഎഫിന്റെയും എമ്പുരാന്റെയും പട്ടികയിലേക്ക്‌

      ആദ്യ ദിനം റെക്കോർഡ് കലക്‌ഷനുമായി ദിലീപ് ചിത്രം ‘ഭഭബ’. 7.2 കോടിയാണ് ആദ്യദിനം കേരളത്തിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. ഒരു ദിലീപ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്‌ഷൻ കൂടിയാണിത്. ഒടിയൻ, കെജിഎഫ്2, ലിയോ, എമ്പുരാൻ, കൂലി എന്നീ സിനിമകളാണ് ഇതിനു മുമ്പ് കേരള ബോക്സ്ഓഫിസിൽ നിന്നും ആദ്യദിനം 7 കോടിക്കു മുകളിൽ കലക്‌ഷൻ നേടിയത്.   അഡ്വാൻസ് ബുക്കിങിലും ‘ഭഭബ’യ്ക്കു മികച്ച പ്രതികരണം ലഭിച്ചിരുന്നു. മണിക്കൂറില്‍ പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് ബുക്ക്മൈ ഷോ പ്ലാറ്റ്ഫോമിലൂടെ വിറ്റുപോയത്. ഏകദേശം ഒരു കോടിക്കു മുകളിലാണ് ആദ്യ ദിനം മാത്രം പ്രി സെയ്ൽ ബിസിനസ്സിലൂടെ ചിത്രം നേടിയത്. ക്രിസ്മസ് റിലീസുകളിൽ ആദ്യം എത്തുന്ന സിനിമ കൂടിയാണിത്. ‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. “ഭയം ഭക്തി ബഹുമാനം” എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ആക്‌ഷൻ, കോമഡി, ഗാനങ്ങൾ, ത്രിൽ എന്നിവ കോർത്തിണക്കി ഒരുക്കിയ ഈ ആഘോഷ ചിത്രം…

      Read More »
    • ‘കണ്ടിട്ട്ണ്ട്.. ഒരുപാട് കണ്ടിട്ട്ണ്ട്. ഒരുപാടു കണ്ടിട്ടുണ്ട് എന്ന ഇന്നസെന്റ് ഡയലോഗ് ആണു മനസില്‍ വന്നത്; പക്ഷേ പിന്നീട് അവിടെ നടന്നത് ഞെട്ടിച്ചു’; മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടിക്കാഴ്ചയും സംവാദവും വിവരിച്ച് കുറിപ്പ് വൈറല്‍; സഹായികളെ ഒഴിവാക്കി നിര്‍ദേശങ്ങള്‍ കുറിച്ചെടുത്ത് മുഖ്യമന്ത്രി

      തിരുവനന്തപുരം: എഴുത്തുകാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സഹായികളെ ഒഴിവാക്കി നോട്ട് ബുക്കും പേനയുമെടുത്ത് എഴുത്തുകാര്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ കുറിച്ചെടുക്കുന്നതും പിന്നീട് അതിനെക്കുറിച്ചുള്ള ദീര്‍ഘമായ മറുപടിയുമാണ് കവി ശൈലന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരുമാസം മുമ്പ് ലഭിച്ച ക്ഷണം അനുസരിച്ച് തിരുവനന്തപുരത്ത് സമ്മേളനത്തിന് എത്തിയതെന്നും അവിടെ നടന്ന രീതികള്‍ ഞെട്ടിച്ചെന്നുമാണ് ശൈലന്റെ കുറിപ്പ്.   കുറിപ്പിന്റെ പൂര്‍ണരൂപം   മുഖ്യമന്ത്രി എഴുത്തുകാരുമൊത്തൊരു കൂടിക്കാഴ്ചയും സംവാദവും നടത്തുന്നു പങ്കെടുക്കണം എന്നുള്ള ക്ഷണം (ഏറക്കുറെ ഒരു മാസം മുന്‍പ്) കിട്ടിയപ്പോള്‍ അത് മെക്കാനിക്കല്‍ ആയൊരു പ്രോഗ്രാം എന്നാണ് കരുതിയിരുന്നത്. ച്ചാല്‍ പ്രഹസനം. ആ ഒരു മൂഡില്‍ തന്നെ അതിന് പോയതും. നല്ലൊരു ഡ്രസിടാന്‍ പോലും മെനക്കെട്ടില്ല. രാത്രിയാത്രക്ക് കംഫര്‍ട്ട് ആയ ലൂസായഒരു ഷേര്‍ട്ട് ഇട്ട് കയ്യില്‍ വേറൊന്ന് കരുതാതെ ചെന്നിറങ്ങുകയായിരുന്നു. സ്റ്റേജില്‍ മുഖ്യമന്ത്രി എന്തൊക്കെയോ പറയും. നമ്മളത് താഴെ കേട്ടിരിക്കും. മൈക്കിനോട് അത്ര പ്രതിപത്തി ഉള്ള ആരെങ്കിലുമൊക്കെ പിന്നെ…

      Read More »
    • ‘ഇത്തരം വൈകൃതങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളത്’: വീണ്ടും കുറിപ്പുമായി അതിജീവിത; ‘അതിക്രമം നടന്നപ്പോള്‍ പരാതിപ്പെട്ടത് തെറ്റ്, ഇരയോ അതിജീവിതയോ അല്ല, മനുഷ്യ ജീവി മാത്രം, ഞാന്‍ ജീവിച്ചോട്ടെ’

      നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബര്‍ ആക്രമണത്തില്‍ പോലീസിനെ സമീപിച്ച അതിജീവിതയുടെ വൈകാരി കുറിപ്പ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അതിജീവിതയുടെ കുറിപ്പ് ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അത് അപ്പോള്‍ത്തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത് അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു. 20 വര്‍ഷം ശിക്ഷയ്ക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു. അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ…

      Read More »
    • അനുഭവിച്ച കൊടിയ അതിക്രമങ്ങളെക്കുറിച്ചാണ് ആ കുട്ടി ഷൂട്ടിംഗിനിടെ പറഞ്ഞുകൊണ്ടിരുന്നത്; അവള്‍ ഗുരുതരമായ ട്രോമയിലായിരുന്നു; ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടനും അഭിഭാഷകനുമായ സി.ഷുക്കൂറിന്റെ വൈകാരികമായ ഫെയ്‌സ്ബുക്ക് കുറിപ്പ്; ആ പെണ്‍കുട്ടി നല്‍കിയ പരാതി നമ്മുടെ സ്ത്രീ പോരാട്ട ചരിത്രങ്ങളിലെ ഏറ്റവും ശ്രദ്ധേയവും ധീരവുമായ ചുവടുവെയ്പ്പാണെന്നും ഷുക്കൂര്‍

          കൊച്ചി; നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം അവരുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് വളരെ ഹൃദയസ്പര്‍ശിയായി പറഞ്ഞുകൊണ്ട് ന്നാ താന്‍ കേസ് കൊട് എന്ന് സിനിമയിലൂടെ ശ്രദ്ധേയനായ നടനും അഭിഭാഷകനുമായ സി.ഷുക്കൂറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് നൊമ്പരക്കുറിപ്പാകുന്നു. അതിജീവിതയ്ക്ക് എല്ലാ പിന്തുണയുമേകിയാണ് ഷുക്കൂര്‍ പോസ്റ്റിട്ടിരിക്കുന്നത്. അതിജീവിതയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായെന്നും ഷുക്കൂര്‍ പറയുന്നു. കൂടെ അഭിനയിക്കുമ്പോഴെല്ലാം അവര്‍ അനുഭവിച്ച കൊടിയ അതിക്രമങ്ങളെ കുറിച്ചും കേസിനെ കുറിച്ചുമായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നതെന്നും ഷുക്കൂര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. അതിഗുരുതരമായ ട്രോമയില്‍ കൂടി കടന്നാണ് അതിജീവിത പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായതെന്നും ഷുക്കൂര്‍ പറഞ്ഞു. ഷുക്കൂറിന്റെ വാക്കുകള്‍ ഇങ്ങനെ…. അവര്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന് പോലീസില്‍ പരാതി നല്‍കുക, രണ്ടാമത്തേത് മിണ്ടാതിരിക്കുക. ഈ രണ്ട് കാര്യങ്ങളില്‍ ഏത് സ്വീകരിച്ചാലും അക്രമികള്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ അവരുടെ കൈയ്യില്‍ ഉണ്ട്. അത് ഏത് സമയത്തും പുറത്തുവരാം. അത്തരം ഒരു അതിഗുരുതരമായ ട്രോമയില്‍ കൂടി കടന്നാണ് അവര്‍…

      Read More »
    • ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പ്രത്യേക അന്വേഷണസംഘത്തെ ഉഴപ്പാന്‍ അനുവദിക്കാതെ ഹൈക്കോടതി: അന്വേഷണത്തിന് ഇ.ഡിയുമെത്തുന്നു; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

        പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടി എത്തുന്നതോടെ അന്വേഷണം മുറുകും. ഇപ്പോള്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഉഴപ്പാന്‍ അനുവദിക്കാതെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍. കേസില്‍ രണ്ടുപേരെ കൂടി എസ്‌ഐടി അറസ്റ്റു ചെയ്തു. സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയുമാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പങ്ക് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനായിരുന്നു. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്.   സ്വര്‍ണക്കൊള്ളയില്‍ ഇരുവര്‍ക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്. സ്വര്‍ണപ്പാളികള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പങ്കജ് ഭണ്ഡാരി എല്ലാ വിധ പിന്തുണ നല്‍കിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗോവര്‍ധനാണ് ഈ സ്വര്‍ണം സൂക്ഷിച്ചത്. ശബരിമലയിലെ സ്വര്‍ണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവര്‍ധന്‍ സ്വര്‍ണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്ഐടിക്ക് ലഭിക്കുകയായിരുന്നു. മാത്രവുമല്ല, പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒന്നിലധികം തവണ ഇടപെടല്‍…

      Read More »
    • ഇനി ഭീഷണി നേരിട്ട്; ഭാഗ്യലക്ഷ്മിക്ക് ഫോണിലൂടെ ഭീഷണിയെത്തി; ഇനിയും നീ ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും; പരാതി നല്‍കാന്‍ ഭാഗ്യലക്ഷ്മി

        കൊച്ചി: ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഇനിയുയര്‍ന്നാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഫോണിലൂടെ ഭീഷണി. ദിലീപിനെതിരെ ഇനി സംസാരിച്ചാല്‍ മുഖത്ത് ആസിഡൊഴിക്കുമെന്ന് തനിക്ക് ഭീഷണി ഫോണ്‍ കോള്‍ വന്നതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. കേട്ടലറയ്ക്കുന്ന അസഭ്യമാണ് ഫോണിലൂടെ പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദിലിപീനെതിരെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതിന് പിന്നാലെയാണ് ഫോണ്‍ കോള്‍ വന്നതെന്നാണ് വിവരം. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ് ഭാഗ്യലക്ഷ്മിയുടെ പരിഹാസത്തോടെ ചോദിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതു മുതല്‍ ഭാഗ്യലക്ഷ്മി അതിജീവിതയ്‌ക്കൊപ്പം നിന്നു കൊണ്ട് ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ദിലീപിനെ സിനിമ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് രാജി വെക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ദിലീപിന്റെ പുതിയ സിനിമയായ ഭഭബയുടെ റിലീസിനു ശേഷം അവര്‍ എഫ് ബി പോസ്റ്റിട്ടത്. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഫോണ്‍ വിളിച്ച നമ്പര്‍ സഹിതം ഉടന്‍…

      Read More »
    • ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഉയര്‍ന്നു തന്നെ; ദിലീപിനെതിരെ പരിഹാസ എഫ്ബി പോസ്റ്റുമായി ഭാഗ്യലക്ഷ്മി; എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്ന ഫെയ്‌സ്ബുക്ക് കുറിപ്പ്

        കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ ശബ്ദം വീണ്ടുമുയര്‍ന്നു. ഇത്തവണ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണെന്ന് മാത്രം. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഉറച്ചുനില്‍ക്കുന്ന ഭാഗ്യലക്ഷ്മി ദിലീപിനെതിരെയാണ് പുതിയ എഫ്ബി കുറിപ്പിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ ഭാഗ്യലക്ഷ്മിയുടെ ചോദ്യം. അവളെയും അവളോടൊപ്പം നില്‍ക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളില്‍ ഒരു ക്വട്ടേഷന്‍ മനുഷ്യന്‍ ഉണ്ട്, പള്‍സര്‍ സുനിയും കൂട്ടാളികളും ഉണ്ട് എന്ന് സ്വയം തിരിച്ചറിയുക എന്നു പറഞ്ഞാണ് ഭാഗ്യലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്.   കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ യാതൊരു പിആര്‍ വര്‍ക്കും ഫാന്‍സിന്റെ ആദരവുമില്ലാതെ ആ നടിയുടെ സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ഇതെല്ലാം ഉണ്ടായിട്ടും പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ് പരിഹസിക്കുന്നത്. അവള്‍ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങള്‍ക്ക് വേണ്ടിയാണെന്നും അവളുടെ പോരാട്ടം ഒരു കരുത്താണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഭാഗ്യലക്ഷ്മിയുടെ കുറിപ്പിന്റെ പ്രസക്തഭാഗം അവളുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഇട്ടിട്ട് അവളുടെ…

      Read More »
    • കളങ്കാവലല്ല കൈക്കൂലിക്കാവല്‍; ജയിലില്‍ പരോള്‍മാഫിയയുടെ ഓണ്‍ലൈന്‍ അഴിഞ്ഞാട്ടം; എത്ര കൊടിയ ക്രിമിനലിനും പരോള്‍ കിട്ടും കൈക്കൂലി കൊടുത്താല്‍; കേരളത്തില്‍ പരോളിനും കൈക്കൂലി; മുന്‍കാല പരോളുകള്‍ അന്വേഷിക്കണമെന്നാവശ്യം ശക്തം;ജയിലുകളില്‍ പരിശോധന വരും; കൈക്കൂലി വാങ്ങിയ ഡിഐജിക്ക് പേരിനൊരു സസ്‌പെന്‍ഷന്‍

        തൃശൂര്‍: എത്ര കൊടിയ ക്രിമിനലാണെങ്കിലും കാശുവീശിയെറിഞ്ഞാല്‍ ജയിലില്‍ നിന്ന് പരോള്‍ കിട്ടി സുഖമായി പുറത്തിറങ്ങാമെന്നും വീണ്ടും കാശെറിഞ്ഞാല്‍ പരോള്‍ നീട്ടിക്കിട്ടുമെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വിശദമായി അന്വേഷിക്കും. കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴും അലയൊലികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ അകത്തളക്കഥകള്‍ പുറത്തുവന്നതോടെയാണ് പരോളുകള്‍ അനുവദിക്കുന്നതിലെ അഴിമതിയും കൈക്കൂലിവാങ്ങലും വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ കേരളത്തിലെ പരോള്‍ വിവാദം കേന്ദ്രം നേരിട്ട് അന്വേഷിക്കുമെന്നും സൂചനകളുണ്ട്. പല പ്രമാദമായ കേസുകളിലും പെട്ടവര്‍ക്ക് പരോള്‍ ലഭിച്ച മുന്‍കാല ഫയലുകള്‍ വിശദമായി പരിശോധിക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കെല്ലാം പരോള്‍ കിട്ടാറുണ്ടെന്നത് ഏതു സംസ്ഥാനത്തും നടക്കുന്ന കാര്യമാണെങ്കിലും കേരളത്തില്‍ ഇത്തരമൊരു വിഷയത്തില്‍ അന്വേഷണം വരുന്നത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം.   കേരളത്തിലെ ജയിലുകളിലെല്ലാം ഇതുമായി ബന്ധപ്പെട്ട പരിശോധന സംസ്ഥാന സര്‍ക്കാര്‍ തന്നെ അടിയന്തിരമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. കേന്ദ്രത്തില്‍ നിന്ന് ഇതു സംബന്ധിച്ച് എന്തെങ്കിലും ചോദ്യമോ അന്വേഷണമോ വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍…

      Read More »
    • ബിജെപി നേതൃത്വം തിരിച്ചറിയുന്നു തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കിട്ടിയ വോട്ടുകള്‍ സുരേഷ് ഗോപിക്ക്;ബിജെപിക്കല്ല; സുരേഷ് ഗോപിയുടെ പ്രസ്താവനകളും വിവാദങ്ങളും തിരിച്ചടിയായി; ക്രൈസ്തവ വോട്ടുകള്‍ പിടിച്ചുനിര്‍ത്താനായില്ല; അടിയൊഴുക്കുകള്‍ സംഭവിച്ചെന്നും സംശയം

          തൃശൂര്‍: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തോല്‍വി സംസ്ഥാന നേതൃത്വം പരിശോധിക്കുന്നു. പ്രതീക്ഷിച്ചത്ര ക്രൈസ്തവ വോട്ടുകള്‍ ബിജെപി അക്കൗണ്ടില്‍ വീഴ്ത്താനായില്ല എന്നതാണ് തോല്‍വിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തൊട്ടാകെ ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവസഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപി നടത്തിയ ‘ക്രിസ്ത്യന്‍ ഔട്ട്റീച്ച്’ പരിപാടി തദ്ദേശതിരഞ്ഞെടുപ്പില്‍ ഗുണംചെയ്തില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ധാരാളമായി ലഭിച്ച തൃശൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ആ കണക്ക് മനസ്സില്‍ വച്ചാണ് ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞത്. ആ കണക്ക് മനസ്സില്‍ കിടക്കുന്നത് കൊണ്ട് തന്നെ പലയിടത്തും കാര്യമായി പ്രവര്‍ത്തിക്കാനും ബിജെപി ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. പല സീറ്റുകളും കിട്ടാതെ പോയതിന് കാരണം ഈ ഒഴുക്കന്‍ മട്ടാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി യുഡിഎഫ് അക്കൗണ്ടിലേക്ക് ഒഴുകി. തൃശൂരിന് പുറമേ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും…

      Read More »
    • കള്ളനെന്ന് മുദ്രകുത്തി ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കി ; ഛത്തീസ്ഗഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു ; സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ വാളയാര്‍ പോലീസിന്റെ കസ്റ്റഡിയില്‍

      പാലക്കാട് : കള്ളനെന്ന് മുദ്രകുത്തി നാട്ടുകാര്‍ മര്‍ദ്ദിച്ച അന്യസംസ്ഥാന തൊഴിലാളി മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ വാളയാര്‍ പോലീസിന്റെ കസ്റ്റഡിയില്‍. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. രാംനാരായണന്റെ മൃതദേഹം നാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും അതിനുശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാള്‍ മരിച്ചത്.  

      Read More »
    Back to top button
    error: