Kerala

    • അൻവറിനു കുത്തിയ വോട്ടുകൾ ഏതുപെട്ടിയിലേത്? നിലമ്പൂരിന്റെ വിധിയെഴുത്തറിയാൻ മൂന്നു നാൾ, ഇത്തവണ പോളിങ് ശതമാനം 73.25 %

      നിലമ്പൂർ: നിലമ്പൂരിൽ വിധിയെഴുത്ത് പൂർത്തിയായി. ഇനി ജനമനസ് ആർക്കൊപ്പമാണെന്ന് അറിയാൻ മൂന്നുനാൾ കാത്തിരിക്കണം. ഇത്തവണത്തെ പോളിങ് ശതമാനം 73.25 %. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46 % എന്നിങ്ങനെയായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം. അതേസമയം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 75.23% ആയിരുന്നു. ആകെ വോട്ടർമാർ 2,32,381. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി.വി. അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഇതേച്ചൊല്ലി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും…

      Read More »
    • സർക്കാർ ശ്രമിക്കുന്നതു വൈദ്യുതി വേലിയുടെ പേരിൽ അഴിമതി നടത്താൻ!! കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടതിന് പൂർണ ഉത്തരവാദി സർക്കാരും സ്ഥലം എംഎൽഎയും: സി. കൃഷ്ണകുമാർ

      പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഞാറക്കോട് കുമാരൻ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിന്റെ പൂർണ ഉത്തരവാദി സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രിലിൽ മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ അലൻ എന്ന യുവാവ് കൊല്ലപ്പെട്ടപ്പോൾ എംഎൽഎയും ജില്ലാ ഭരണകൂടവും വനംവകുപ്പും നൽകിയ ഉറപ്പ് പാലിച്ചിരുന്നെങ്കിൽ മറ്റൊരു ജീവൻ കൂടി നഷ്ടപ്പെടുമായിരുന്നില്ല. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ റെയിൽ ഫെൻസിങ് പദ്ധതി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അതിനുപകരം വൈദ്യുതി വേലിയുടെ പേരിൽ അഴിമതി നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുവാൻ സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ ജില്ലാഭരണ കൂടവും എംഎൽഎയും വനംവകുപ്പും ജനങ്ങൾക്ക് നൽകിയ ഉറപ്പ് സമയബന്ധിതമായി നടപ്പാക്കണം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ ജോലിയും, കേന്ദ്രസർക്കാർ നൽകുന്ന പത്ത്‌ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും ധനസഹായമായി നൽകണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

      Read More »
    • സ്വരാജിനോട് വ്യക്തിപരമായി ഇഷ്ടം, ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ നാടകം, തനിക്ക് കൂടുതൽ പറയാനുണ്ട്, ഇപ്പോൾ പ്രതികരിച്ച് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നില്ല- വേടൻ

      തൃശൂർ: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനോട് തനിക്ക് വ്യക്തിപരമായി ഇഷ്ടമാണെന്ന് ഹിരൺദാസ് മുരളി എന്ന റാപ്പർ വേടൻ. ഇന്ന ആളുകൾ ജയിക്കണം എന്ന അഭിപ്രായമില്ല. തിരഞ്ഞെടുപ്പ് നല്ല രീതിയിൽ നടക്കണം. തനിക്ക് കൂടുതൽ പറയാനുണ്ടെന്നും എന്നാൽ ഇപ്പോൾ അക്കാര്യങ്ങൾ പറഞ്ഞ് കൂടുതൽ പ്രശ്‌നത്തിലാകുന്നില്ലെന്നും വേടൻ നിലമ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് വലിയ രാഷ്ട്രീയ നാടകമാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും വേടൻ പറഞ്ഞു. താൻ സ്വതന്ത്ര സംഗീതജ്ഞനാണ്. സ്വതന്ത്രമായി പാട്ടെഴുതുകയും ആളുകൾക്ക് വേണ്ടി സംസാരിക്കുകയുമാണ് ലക്ഷ്യം. അത് തുടരാനാണ് തീരുമാനം. ഒരു കാലത്ത് താനും പിണറായി വിജയനെ പോലെയായാലോ എന്നും രാഷ്ട്രീയ പാർട്ടി തുടങ്ങി മുഖ്യമന്ത്രിയായാലോ എന്നും വേടൻ ചോദിച്ചു. അതേസമയം നേരത്തെതന്നെ തനിക്കു ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അനുഭാവമില്ലെന്ന് വ്യക്തമാക്കി വേടൻ രംഗത്തെത്തിയിട്ടുണ്ട്. തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണെന്നായിരുന്നു വേടൻ പ്രതികരിച്ചത്. വേടൻ സ്വതന്ത്ര കലാകാരനാണെന്നും കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി ചെയ്യുകയാണെങ്കിൽ സ്വാതന്ത്ര്യം…

      Read More »
    • തരൂർ പറഞ്ഞത് നുണ, കോൺ​ഗ്രസ് ഇലക്ഷൻ കമ്മീഷന് നൽകിയ താരപ്രചാരകരുടെ പട്ടികയിൽ എട്ടാമത്തെ പേരുകാരൻ ശശി തരൂർ

      തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ പാർട്ടിയിൽ നിന്നു ആരും ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ വാദം ശരിയല്ലെന്ന് വ്യക്തമാക്കി കോൺ​ഗ്രസിന്റെ താര പ്രചാരകരുടെ പട്ടിക. കോൺ​ഗ്രസ് ഇലക്ഷൻ കമ്മീഷന് നൽകിയ താരപ്രചാരകരുടെ 40 അം​ഗ പട്ടികയിൽ ശശി തരൂരും ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ രണ്ടിന് പുറത്തിറക്കിയ 40 പേരുടെ പട്ടികയിൽ എട്ടാമതായാണ് തരൂരിന്റെ പേര് ഉൾപെടുത്തിയിരിക്കുന്നത്. പട്ടികയിൽകെസി വേണു​ഗോപാൽ, പ്രിയങ്ക ​ഗാന്ധി, ദീപാദാസ് മുൻഷി, അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നത്തല, കെ സുധാകരൻ എന്നിവർക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്റെ പേര് കൊടുത്തിരിക്കുന്നത്. കൊടിക്കുന്നേൽ സുരേഷിന്റെ പേര് ഒമ്പതാമതും കെ മുരളീധരന്റെ പേര് പട്ടികയിൽ പത്താമതുമാണ്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പേര് പതിനാലാമതാണ്. അതേസമയം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ചില്ല എന്നായിരുന്നു തരൂർ പറഞ്ഞിരുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യം തന്നെയാണ്. താൻ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തിൽ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചില്ല. നിലമ്പൂരിൽ വരാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും…

      Read More »
    • വോട്ടർമാരെ സ്വാധീനിക്കാൻ മണ്ഡലത്തിനു പുറത്തുനിന്ന് എൽഡിഎഫ് ആൾക്കാരെ ഇറക്കി? ചുങ്കത്തറ, കുറുമ്പലങ്ങോട് ബൂത്തുകളിൽ സംഘർഷം, മൂന്ന് എൽഡിഎഫ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

      നിലമ്പൂർ: നിലമ്പൂർ വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തിൽ സംഘർഷം. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഇതേച്ചൊല്ലി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം പിന്നീട് ഉന്തും തള്ളിലേക്കും നീങ്ങി. പോലീസ് ഇടപ്പെട്ടാണ് സ്ഥിതി​ഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ തിരുനാവായ സ്വദേശികളായ 3 എൽഡിഎഫ് പ്രവർത്തകരെ പോ ലീസ് കസ്റ്റഡിയിലെടുത്ത് പോത്തുകല്ല് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൂന്നു മണി വരെ 59.68% പോളിങ് രേഖപ്പെടുത്തി. രാവിലെ മുതൽ പെയ്ത മഴയ്ക്കു ശമനമായതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തിക്കൊണ്ടിരിക്കുകയാണ്. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന കണക്കു കൂട്ടലിലാണ് മുന്നണികൾ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.      

      Read More »
    • വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു, കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി അറസ്റ്റിൽ

      തലശ്ശേരി: വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ച കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വച്ചും പിന്നീട് ലോഡ്ജ് മുറിയിലെത്തിച്ചു വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പാലയാട് ക്യാംപസ് ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പോലീസ് അറസ്റ്റ് ചെയ്തത്. ക്യാംപസിലെ വിദ്യാർഥിനി നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. അധ്യാപകൻ തന്റെ ചേംബറിലും തലശ്ശേരിയിലെ ഒരു ലോഡ്ജ് മുറിയിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥിനിയുടെ പരാതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

      Read More »
    • കോൺ​ഗ്രസ് വിട്ട് എവിടേക്കുമില്ല!! നിലമ്പൂരിൽ ക്ഷണിച്ചിരുന്നേൽ പോകുമായിരുന്നു, എന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ല, പ്രധാനമന്ത്രിയോട് സംസാരിച്ചതു ഔദ്യോ​ഗിക കാര്യം മാത്രം- പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ

      മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ രം​ഗത്ത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യംതന്നെയാണ്. ഞാൻ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തിൽ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും എനിന്നു ലഭിച്ചില്ല. നിലമ്പൂരിൽ വരാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോവുമായിരുന്നെന്നും തരൂർ പറഞ്ഞു. അതുപോലെ നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സ്ഥാനാർഥ്യാണ് നിലമ്പൂരിൽ യുഡിഎഫിനുള്ളത്. മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് പ്രത്യേകിച്ച് ക്ഷണമുണ്ടായിരുന്നില്ല. ക്ഷണം വേണമെന്നില്ല. പക്ഷേ, പരിപാടി സംഘടിപ്പിക്കുമ്പോൾ സംഘാടകർ അറിയിക്കുമല്ലോ. നിലമ്പൂരിൽ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോവുമായിരുന്നു. തന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും തരൂർ പറഞ്ഞു. അതേസമയം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, പാർട്ടിയോടും പാർട്ടി പ്രവർത്തകരോടുമെല്ലാം സൗഹൃദപരമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജിപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം തരൂർ തള്ളി.…

      Read More »
    • കെട്ടിപ്പിടിക്കരുത്, ഒഴിഞ്ഞുമാറി അന്‍വര്‍; തോളില്‍ കയ്യിട്ട് ഷൗക്കത്തും സ്വരാജും

      മലപ്പുറം: നിലമ്പൂരില്‍ പോളിങ് ബൂത്ത് സന്ദര്‍ശനങ്ങള്‍ക്കിടെ തമ്മില്‍ കണ്ട സ്ഥാനാര്‍ഥികളുടെ പ്രതികരണം വോട്ടെടുപ്പ് ദിനത്തിലെ കൗതുകമായി. വീട്ടികുത്ത് ജിഎല്‍പിഎസില്‍ ബൂത്ത് സന്ദര്‍ശനത്തിനിടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജും തമ്മില്‍ കണ്ടത്. ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ ഇരുവരും പരസ്പരം ആശ്ലേഷിച്ചും ആശംസ അറിയിച്ചുമാണ് പിരിഞ്ഞത്. അതേസമയം, മാനവേദന്‍ സ്‌കൂളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ കണ്ട സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ അദ്ദേഹത്തോട് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞു. കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞ് കൈ മാത്രം കൊടുക്കുകയായിരുന്നു. മറ്റു കുശലാന്വേഷണത്തിനു ഇരുവരും മുതിര്‍ന്നില്ല. കെട്ടിപ്പിടിക്കരുതെന്ന് അന്‍വര്‍ പറഞ്ഞതോടെ ഷൗക്കത്ത് അന്‍വറിന് കൈകൊടുത്ത് പിരിഞ്ഞു. ധൃതരാഷ്ട്രാലിംഗനത്തിന്റെ ആളാണ് ഷൗക്കത്തെന്ന് പിന്നീട് പ്രതികരിച്ച അന്‍വര്‍ അഭിനേതാക്കളുടെ കെട്ടിപ്പിടിത്തമാണ് സ്വരാജും ഷൗക്കത്തും തമ്മിലുണ്ടായതെന്നും പറഞ്ഞു. ”എനിക്ക് അഭിനയിക്കാനറിയില്ല. പച്ചമനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. സ്ഥാനാര്‍ഥികള്‍ തമ്മില്‍ സൗഹൃദമുണ്ടാകണം, എന്നാല്‍ ആത്മാര്‍ഥമായിരിക്കണം, പിന്നില്‍ കൂടി പാരവയ്ക്കരുത്.” അന്‍വര്‍ പറഞ്ഞു.

      Read More »
    • പഴയ പരിപാടി വീണ്ടും ആവർത്തിച്ച് ​ഗവർണർ!! സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഭാരതാംബ ചിത്രം, പ്രതിഷേധം അറിയിച്ചു, ഒന്നും മിണ്ടിയില്ല, ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നു- വി ശിവൻകുട്ടി

      തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉൾപെടുത്തിയതിൽ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി. ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിൽ വിളക്കു തെളിയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്കരിച്ചതെന്ന് മന്ത്രി പിന്നീടു മാധ്യമങ്ങളോടും പറഞ്ഞു. വ്യാഴാഴ്ച രാജ്ഭവനിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിയിൽ ഭാരതാംബ ചിത്രത്തിന് മുന്നിൽ വിളക്കു കൊളുത്തിയിരുന്നു. തുടർന്നാണ് താൻ പരിപാടി ബഹിഷ്കരിക്കുന്നെന്ന് പ്രഖ്യാപിച്ച് വി. ശിവൻകുട്ടി ഇറങ്ങിവന്നത്. തുടർന്ന് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു. ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. എന്നാൽ, രാജ്യസങ്കൽപ്പത്തിന് ചേർന്ന ചിത്രമായിരുന്നില്ല രാജ്ഭവനിൽ ഉണ്ടായിരുന്നത്. അതിനാൽ താൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് അവാർഡ് നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മടങ്ങി. ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധമല്ല, രാജ്യതാത്പര്യത്തിന് വിരുദ്ധമായ സങ്കൽപ്പത്തോടാണ് പ്രതിഷേധം. എന്റെ രാജ്യം ഇന്ത്യയാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്.…

      Read More »
    • മരുമകന് രണ്ട് മിനിറ്റുള്ള റീൽ ഉണ്ടാക്കാൻ വേണ്ടി വരിക 9.9 ലക്ഷം രൂപ, മനുഷ്യ ജീവനു പിണറായി ഇട്ടതും ആ വിലതന്നെ!! എന്റെ വോട്ട് 75,000 ൽ നിൽക്കില്ല, സത്യപ്രതിജ്ഞയ്ക്ക് അണികൾക്കൊപ്പം കാൽനടയായി നിയമസഭയിലേക്ക് പോകും- പിവി അൻവർ

      നിലമ്പൂർ: നിയമസഭയിലേക്ക് നിലമ്പൂരിൽ നിന്നു സത്യപ്രതിജ്ഞ ചെയ്യാൻ കാൽനടയായി പോകുമെന്ന് പി.വി. അൻവർ. ഇത് തന്റെ അമിതമായ ആത്മവിശ്വാസമല്ലെന്നും ജനങ്ങളെ അറിയാവുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണെന്നും അൻവർ പറഞ്ഞു. ‘പി.വി. അൻവർ ഒറ്റക്കല്ല നിയമസഭയിലേക്ക് പോകുക. നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായിട്ടാണ് സത്യപ്രതിജ്ഞചെയ്യാൻ പോകുക. ഇക്കാര്യം ചർച്ച ചെയ്തുകഴിഞ്ഞു. ചിലപ്പോൾ കാൽനടയായി ഒരാഴ്ചയെടുത്തായിരിക്കും പോകുക. അങ്ങനെയും ആലോചിക്കുന്നുണ്ട്. ഇത് സംഭവിക്കും. അമിതമായ ആത്മവിശ്വാസമല്ല. അത് ജനങ്ങളെ എനിക്ക് അറിയുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണ്. എന്റെ പോരാട്ടം മലയോര കർഷകർക്ക് വേണ്ടിയാണ്. ചെറുതായിട്ട് തുടങ്ങിയിട്ടേയുള്ളൂ. റിസൾട്ട് വന്നതിന്റെ പിറ്റേദിവസം പോരാട്ടത്തിന് ആരംഭം കുറിക്കും’, അദ്ദേഹം പറഞ്ഞു. ഇന്ന് വോട്ടുചെയ്യുന്ന വോട്ടർ നാളെ രാവിലെ ഇവിടെ ജീവിച്ചിരിക്കും എന്ന് ഉറപ്പില്ലാത്ത നാട്ടിലാണ് ഞങ്ങൾ ജീവിക്കുന്നത്. മനുഷ്യരേയും മൃഗങ്ങളേയും വേർതിരിക്കുന്ന ഒരു വേലികെട്ടിത്തരണമെന്ന് മാത്രമേ ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നുള്ളൂ. അല്ലാതെ ആകാശത്തെ അമ്പിളിമാമനെ പിടിച്ചുകൊണ്ടുതരണമെന്ന് സർക്കാരിനോട് പറഞ്ഞിട്ടില്ല. ആന ചവിട്ടിക്കൊന്നാലും കരടി കടിച്ചു തിന്നാലും പത്തുലക്ഷം. ഒരു മനുഷ്യ ജീവന് പിണറായി വിജയൻ…

      Read More »
    Back to top button
    error: