Kerala

    • തൃശൂരുകാര്‍ ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ; കന്യാസ്ത്രീവിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി കമാന്ന് മിണ്ടുന്നില്ലെന്ന് പരിഹാസം

      തൃശൂര്‍: തൃശൂരുകാര്‍ ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നും പോലീസിനെ അറി യിക്കണോ എന്ന് ആശങ്കയുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ഓര്‍ത്ത ഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം. ‘ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുപ്പ് ഡല്‍ഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസില്‍ അറിയിക്കണമോ എന്നാശങ്ക” എന്നാണ് പരിഹാസ രൂപേണ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചത്. കന്യാസ്ത്രീകളെ ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്ത വിഷയത്തിലും ഒഡീഷയില്‍ കന്യാസ്ത്രീ കള്‍ക്കും വൈദികര്‍ക്കും നേരെ നടന്ന ആക്രമണത്തിലും സുരേഷ് ഗോപി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ പരോക്ഷ പരിഹാസം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം ആരോപിച്ച് കേസില്‍ കുടുക്കിയതിന് പിന്നാലെ ഇന്നലെ ഒഡീഷയിലെ ബജ്‌രംദള്‍ പ്രവര്‍ത്തകര്‍ രണ്ടു വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചത് വലിയ ചര്‍ച്ചയായിരുന്നു. പാര്‍ലമെന്റിലടക്കം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിഷയം ഉന്നയിക്കുകയും ബിജെപി യുടെ സംസ്ഥാന നേതൃത്വം അടക്കം ഇടപെടുകയും ചെയ്തിട്ടും…

      Read More »
    • ‘ഇത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന സാമുദായിക വേട്ട’; ഒഡീഷയില്‍ വൈദികരെ ആക്രമിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

      തിരുവനന്തപുരം: ഒഡിഷയി കത്തോലിക്കാ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതപരിവര്‍ത്തനം എന്ന കള്ള ആരോപണത്തിന്റെ മറവില്‍ നടന്ന ഈ ആക്രമണം, രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന സാമുദായിക വേട്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജലേശ്വറിലെ ഗംഗാധര്‍ ഗ്രാമത്തില്‍ ഒരു മരണാനന്തര ചടങ്ങിലെ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കായി എത്തിയ ജലേശ്വറിലെ സെയ്ന്റ് തോമസ് ഇടവക വികാരി കോട്ടയം കുറവിലങ്ങാട് സ്വദേശി ഫാ. ലിജോ ജോര്‍ജ് നിരപ്പേല്‍, തൃശൂര്‍ സ്വദേശി ബാലസോര്‍ രൂപതയുടെ ജോഡ ഇടവകയിലെ ഫാ. വി. ജോജോ, ആലപ്പുഴ സന്ന്യാസിനി സഭാംഗങ്ങളായ സിസ്റ്റര്‍ മോളി, സിസ്റ്റര്‍ എലേസ എന്നിവരെയാണ് മര്‍ദിച്ചത്. വൈദികരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞായിരുന്നു കൈയേറ്റം. അരമണിക്കൂറിന് ശേഷം പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ബജ്‌റംഗദള്‍ പ്രവര്‍ത്തകരായ 70 ല്‍ അധികം പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍…

      Read More »
    • പ്രശ്‌നം പരിഹരിക്കാനും അവര്‍ക്കെതിരേ ഒന്നും പറയാന്‍ പാടില്ലെന്നും പറഞ്ഞതാണ് ; എല്ലാം സന്ധി ചെയ്ത ശേഷം തന്നെ കുടുക്കാന്‍ നോക്കുന്നു ; പരിശോധന വേണ്ടത് വിദഗ്ദ്ധസമിതിക്കെന്ന് ഡോ. ഹാരീസ് ഹസന്‍

      തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ തന്നോട് ആവശ്യപ്പെടുകയും താന്‍ സമ്മതിക്കുകയും ചെയ്തിട്ടും തന്നെ വിടുന്നില്ലെന്നും അതിന് ശേഷമാണ് തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നതെന്നും ഡോ. ഹാരീസ് ഹസന്‍. ഇന്ന് രാവിലെ ഒരാള്‍ വിളിച്ച് അവര്‍ക്കെതിേര ഒന്നും പറയാന്‍ പാടില്ലെന്ന് പറയുകയും ചെയ്തിരുന്നതായി അദ്ദേഹം വ്യക്തമാക്കി. വിവാദം ഒത്തുതീര്‍പ്പാക്കാന്‍ തന്നോട് ചില പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാം സമ്മതിക്കുകയും ഈ വിഷയത്തില്‍ സന്ധി ഉണ്ടാക്കുകയും ചെയ്തതാണ്. എന്നിട്ടും തന്നെ കുടുക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. യൂറോളജിയുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതിയാണ് യൂറോളജി ഉപകണങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരേ അന്വേഷണം നടത്തിയത്. വിദഗ്ധ സമിതി എന്നോടൊന്നും ചോദിച്ചില്ലെന്നും യൂറോളജി വകുപ്പുമായി ബന്ധമില്ലാ ത്തവരാണ് വിദഗ്ധ സമിതിയില്‍ ഉള്ളത്. അവരാണ് ഇതൊക്കെ അന്വേഷിച്ചത്. ഉപകരണങ്ങള്‍ തിരിച്ചറിയാത്തവരാണ് മുറിയില്‍ കയറി പരിശോധിച്ചത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തനിക്ക് ഇനി വേണ്ടെന്നും മെമ്മോയ്ക്ക് തിങ്കളാഴ്ച മറുപടി നല്‍കുമെന്നും ഹാരിസ് പറഞ്ഞു. മെഡിക്കല്‍ കോളേജ്…

      Read More »
    • സിപിഐഎം നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍പോയോ? പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ; സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നതൊക്കെ ശരിയല്ലെന്ന് മറുപടി

      കണ്ണൂര്‍: സാമൂഹ്യമാധ്യമങ്ങളില്‍ ആള്‍ക്കാര്‍ കഥയുണ്ടാക്കാറുണ്ടെന്നും അതിനൊന്നും പ്രതികരണം നല്‍കുന്നതല്ല തങ്ങളുടെ ജോലിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി നേതാക്കള്‍ രഹസ്യമായി ജോത്സ്യന്മാരെ കാണാന്‍ പോകുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നതായുള്ള വാര്‍ത്തയോടായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സംസ്ഥാന സമിതിയില്‍ ഇങ്ങിനെ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്നും ഓരോ കാര്യങ്ങള്‍ ഉണ്ടാക്കി അതിന് പ്രതികരണം ഉണ്ടാക്കാന്‍ നോക്കേണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. എം വി ഗോവിന്ദന്‍ പ്രശസ്ത ജോത്സ്യനെ സന്ദര്‍ശിച്ചതിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ലെന്നായിരുന്നു പ്രതികരണം. സംസ്ഥാന നേതാക്കള്‍ ജോത്സ്യന്‍മാരെ കണ്ടെന്നും ഈ വിഷയം സംസ്ഥാന സമിതിയില്‍ കണ്ണൂരില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവ് ഉന്നയിച്ചെന്നുമായിരുന്നു നേരത്തേ പുറത്തുവന്ന അഭ്യൂഹങ്ങള്‍. എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നതെന്ന് കണ്ണൂരില്‍ നിന്നുള്ള നേതാവ് ചോദിച്ചതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

      Read More »
    • ഷവര്‍മ്മ കഴിക്കുന്നവരാണോ? എന്നാല്‍ ഇതുകൂടി അറിഞ്ഞോളുക ; സംസ്ഥാനത്ത് പ്രത്യേക പരിശോധന ; പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

      തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയുകയായിരുന്നു ലക്ഷ്യം. 256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളില്‍ 59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. 1557 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. പാഴ്സലില്‍ തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം.…

      Read More »
    • ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന രോഗിയെ പീഡിപ്പിച്ച അറ്റന്റര്‍ക്കെതിരേ നടപടി ; 2023 ല്‍ നടന്ന സംഭവത്തില്‍ എ എം ശശീന്ദ്രനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു ; മനുഷ്യത്വ വിരുദ്ധതയുടെ കേസ് കോടതിയില്‍

      കോഴിക്കോട് : ഓപ്പറേഷന്‍ കഴിഞ്ഞ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നയാളെ പീഡനത്തി നിരയാക്കിയ അറ്റന്ററെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോ ളേജില്‍ നടന്ന സംഭവത്തില്‍ പ്രതിയായ അറ്റന്‍ഡര്‍ എ എം ശശീന്ദ്രനെതിരേയാണ് നടപ ടി. ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ ഇയാള്‍ തെറ്റുക്കാരനാണെന്ന് കണ്ടെത്തി യതോടെ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയിലാണ് പുറത്താക്കല്‍. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എംഎം ശശീന്ദ്രന്‍ പീഡിപ്പിച്ചത്. സസ്‌പെന്‍ഷനിലായിരുന്ന പ്രതിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് അതിജീവിതയും ആശുപത്രിയിലെ മറ്റ് ജീവനക്കാരും ആവശ്യപ്പെട്ടിരുന്നു. 2023 മാര്‍ച്ച് 18 ന് നടന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ ഉണ്ടായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഒപ്പുവെച്ച ഉത്തരവ് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് നടപടിയെടുത്തെങ്കിലും ഇയാള്‍ക്കെതിരേയുള്ള പീഡനക്കേസ് കോടതിയിലാണ്. പോരാട്ടം വിജയം കണ്ടെന്നാണ് അതിജീവിതയുടെ പ്രതികരണം. അതേസമയം പൂര്‍ണ്ണമായ നീതി കിട്ടിയില്ലെന്നും ഇപ്പോള്‍ പിരിച്ചുവിടല്‍ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും കോടതി കൂടി ശിക്ഷിക്കണമെന്നും അതിജീവിത പ്രതികരിച്ചു.

      Read More »
    • ഡോ. ഹാരീസിനെ സംശയനിഴലില്‍ നിര്‍ത്താനുള്ള പ്രിന്‍സിപ്പലിന്റെ ശ്രമവും പാളി ; മുറിയില്‍ നിന്നും കണ്ടെത്തിയ കവര്‍ ബില്‍ അല്ല ; നെഫ്രോസ്‌കോപ്പുകളുടെ ഡെലിവറി ചലാന്‍ ; ഉപകരണം റിപ്പയര്‍ ചെയ്യാന്‍ കൊടുത്തത് തന്നെ

      തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ ഡോ. ഹാരിസ് ഹസന്റെ ഓഫീസ് മുറിയില്‍ നിന്ന് കണ്ടെത്തിയ ബില്‍ നെഫ്രോസ്‌കോപ്പുകളുടെ ഡെലിവറി ചലാന്‍. ഡോ. ഹാരിസിനെ സംശയ നിഴലിലാക്കി രാവിലെ വാര്‍ത്താസമ്മേളനം നടത്തിയ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ ആരോപണങ്ങള്‍ ഇതോടെ വീണ്ടും പാളി. ഡെലിവറി ചെയ്ത എറണാകുളത്തെ ക്യാപ്‌സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷന്‍ മാനേജിങ് പാട്‌നര്‍ സുനില്‍ കുമാര്‍ വാസുദേവ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നു. ഉപകരണം നന്നാക്കാനായി എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ നല്‍കിയെന്നും റിപ്പയറിംഗിന് കൂടുതല്‍ തുകയാകുമെന്ന് കണ്ടെത്തിയതോടെ കമ്പനിയോട് തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെടുകയും അവര്‍ തിരിച്ചയച്ചെന്നുമാണ് തന്റെ മുറിയില്‍ രണ്ട് ഉപകരണങ്ങള്‍ പെട്ടിയിലായി കണ്ടെത്തിയെന്ന് പ്രിന്‍സിപ്പലിന്റെ ആരോപണത്തിന് ഡോ. ഹാരിസ് നല്‍കിയ മറുപടി. ഉപകരണം റിപ്പെയര്‍ ചെയ്യാന്‍ കൊടുത്തിരുന്നത് ക്യാപ്‌സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിലായിരുന്നു. മുറിയിലെ പെട്ടിയുടെ മുകളില്‍ വെച്ചിരുന്ന ചെലാനില്‍ നെഫ്രോസ്‌കോപ്പിന് പകരം മോസിലോസ്‌കോപ്പ് എന്നായിരുന്നു രേഖപ്പെടുത്തിയിരിക്കുന്നത്. അത്് ഓഫീസ് സ്റ്റാഫിന് പറ്റിയ പിഴവാണെന്നും സുനില്‍ കുമാര്‍ വാസുദേവ് പറഞ്ഞു.…

      Read More »
    • സംസ്ഥാനത്ത് വൈദ്യുതാഘാതമേറ്റ് വീണ്ടും മരണം ;  മോട്ടോര്‍പുരയിലേക്ക് പോയ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു ; ദുരന്തമുണ്ടാക്കിയത് കൃഷിയിടത്ത് പൊട്ടിവീണ വൈദ്യുതിലൈന്‍

      തൃശൂര്‍: സ്‌കൂള്‍ കെട്ടിടത്തിന് മീതെയുള്ള വൈദ്യൂതി ലൈനില്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചതിന്റെ ഷോക്ക് അടങ്ങും മുമ്പ് വൈദ്യൂതാഘാതമേറ്റ് സംസ്ഥാനത്ത് ഞെട്ടിക്കുന്ന മറ്റൊരു മരണം കൂടി. കൃഷിയിടത്തിലെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീക്ക് ദാരുണാന്ത്യം. കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലി(48)യാണ് ഷോക്കേറ്റ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.  എരുമപ്പെട്ടി കുണ്ടന്നൂരില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തേങ്ങ പെറുക്കുവാനായി പോയതായിരുന്നു ജൂലി. അപ്പോഴായിരുന്നു അപകടമുണ്ടായത്. പറമ്പിലെ മോട്ടോര്‍ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈന്‍ പൊട്ടിവീണ് അതില്‍ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞമാസമായിരുന്നു കൊല്ലം തേവലക്കരയില്‍ സ്‌കൂളിന് മുകളിലൂടെ കിടന്ന വൈദ്യുതി ലൈനില്‍ തട്ടി മേല്‍ക്കൂരയ്ക്ക് മേല്‍ വീണ കൂട്ടുകാരന്റെ ചെരിപ്പെടുക്കാന്‍…

      Read More »
    • മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി ഡോ. ഹാരീസ് ചിറക്കല്‍ ; കേടായ ഉപകരണം റിപ്പയര്‍ ചെയ്യാന്‍ കൊടുത്തു, പണമില്ലാത്തതിനാല്‍ അയച്ച ഉപകരണം കമ്പനി തിരിച്ചയച്ചു

      തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട് രാവിലെ നടന്ന മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി ഡോ. ഹാരീസ് ചിറക്കല്‍. തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഹാരീസ് പറഞ്ഞു. നേരത്തേ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു പെട്ടിയില്‍ നിന്ന് ഉപകരണം കണ്ടെത്തിയതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി കെ ജബ്ബാര്‍ പറഞ്ഞിരുന്നു. കേടുപാട് വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ വേണ്ടി എറണാകുളത്തേക്ക് അയച്ചിരുന്നതായും റിപ്പയര്‍ ചെയ്യാന്‍ വലിയ തുകയാകും എന്ന് കണ്ടെത്തിയതോടെ എറണാകുളത്തെ കമ്പനി യോട് മടക്കി അയക്കാന്‍ ആവശ്യപ്പെടുകയും അങ്ങനെ വന്ന ഉപകരണങ്ങളാണ് റൂമില്‍ ഉണ്ടായിരുന്നതെന്നും പറഞ്ഞു. ആദ്യഘട്ടത്തില്‍ ഡോ. ചിറക്കന്റെ മുറിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ഈ പെട്ടി കണ്ടിരുന്നില്ലെന്നും വീണ്ടും നടത്തിയ പരിശോധനയില്‍ ഈ പെട്ടി കണ്ടെത്തിയത് അസ്വാഭാവികത തോന്നിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. ഈ ഉപകരണം പുതിയതായി വാങ്ങിയതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബില്ലില്‍ മോസിലോസ്‌കോപ്പ് എന്നാണ് എഴുതിയിരുന്നതെന്നും പ്രിന്‍സിപ്പല്‍…

      Read More »
    • ‘ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം, മുറിയില്‍ ആരോ കടന്നതായും CCTVയില്‍ കണ്ടു’; ഡോ. ഹാരിസിനെ സംശയമുനയില്‍ നിര്‍ത്തി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

      തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെ സംശയമുനയില്‍ നിര്‍ത്തി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഡോ ഹാരിസിന്റെ മുറിയില്‍ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം കണ്ടെത്തിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പി.കെ ജബ്ബാര്‍ പറഞ്ഞു. ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് കണ്ടെത്തി. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ട്. ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം. ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായും സിസി ടിവിയില്‍ ഉണ്ടെന്നും പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ.ഹാരിസിന്റെ മുറിയില്‍ നിന്ന് ഓഗസ്റ്റ് രണ്ടിന് മോസിലോസ്‌കോപ്പ് വാങ്ങിയതിന്റെ ബില്ല് കണ്ടെത്തി, ഇതില്‍ അസ്വാഭാവികതയുണ്ട് അന്വേഷണം വേണം. ഹാരിസിന്റെ മുറിയില്‍ മൂന്ന് തവണ പരിശോധന നടന്നുവെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ആദ്യ പരിശോധനയില്‍ ഹാരിസിന്റെ മുറിയില്‍ കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് എന്ന ഉപകരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സര്‍ജിക്കല്‍ ഉപകരണങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലാത്തതിനാല്‍ സര്‍ജിക്കല്‍, ടെക്നിക്കല്‍ ടീമുമായി വീണ്ടും പരിശോധന നടത്തി. അതില്‍ ആദ്യ പരിശോധനയില്‍ കാണാത്ത…

      Read More »
    Back to top button
    error: