മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പേരിലുൾപ്പെടെയുള്ള 4 കേസുകൾ അടിയന്തര പരി​ഗണനയ്ക്കായി ലിസ്റ്റ് ചെയ്യിച്ച ഹർജിക്കാരന് 40,000 രൂപ പിഴയിട്ട നടപടി റദ്ദാക്കില്ലെന്ന് ഹൈക്കോടതി; ഇതേ കാര്യങ്ങൾ ആവർ‍ത്തിച്ചാൽ പിഴ 10,000 രൂപയിൽ ഒതുങ്ങുകയില്ലെന്നും കോടതികൊച്ചി : മുഖ്യമന്ത്രിയുടെ മക്കൾ വീണയുടെ കമ്പനി എക്‌സലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാട്, ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയടക്കം 4. കേസുകൾ അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ലിസ്റ്റ് ചുമത്തിയതിന് ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. ഓരോ കേസിനും 10,000 രൂപ വീതം 40,000 രൂപ ഹർജിക്കാരനായ എം.ആർ.അജയൻ അടയ്‌ക്കണമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ ഇനി പിഴ 10,000 രൂപയിൽ നിൽക്കില്ലെന്നും ജസ്റ്റിസുമാരായ എ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അവധിക്കാല ബെഞ്ച് കോടതി ചെലവായി വിധിച്ച 40,000 രൂപ ഹർജിക്കാരൻ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു. അവധിക്കാല ബെഞ്ചിൽ 4 കേസുകൾ ലിസ്റ്റ് ചെയ്തതിന് എം.ആർ.അജയൻ കഴിഞ്ഞ ഡിസംബർ 23നാണ് കോടതി പിഴ ചുമത്തിയത്. അവധിക്കാല ബെഞ്ച് ചേരുന്ന അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാനാണ് കോടതി പിഴ ചുമത്തിയത്. ഒരു കേസിനു ശേഷം ഹർജിക്കാരൻ്റെ അഭിഭാഷകരും കോടതിയിൽ ഉണ്ടായിരുന്നില്ല. കോടതി അവധിക്ക് ശേഷം ചേരുമ്പോൾ ജനുവരി 21ന് പരിഗണിക്കാമെന്ന് തീരുമാനിച്ചിരുന്ന കേസുകളാണ് പിന്നീട് അവധിക്കാല ബെഞ്ചിൽ ലിസ്റ്റ് ചെയ്തതെന്ന് പിഴ ചുമത്തിയ വേളയിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ പിഴ ചുമത്തിയ നടപടിക്ക് മേൽ എം.ആർ.അജയൻ പുനഃപരിശോധനാ ഹർജി നൽകിയതിനെ തുടർന്നാണ് തീരുമാനത്തിന് മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹർജിക്കാരൻ്റെ ആവശ്യം ദുരുദ്ദേശപരമാണെന്നും നടപടി പുനഃപരിശോധിക്കാൻ മതിയായ കാരണങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി റിവ്യൂ പെറ്റിഷൻ തള്ളിയത്.

    Kerala

    • അട്ടിമറി നടന്നതായി സംശയം ; ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ കവചം സ്വര്‍ണ്ണത്തില്‍ തന്നെയായിരുന്നെന്ന് സൂചന ; തെളിവുകളായി മൂന്ന് മാസം മുമ്പത്തെ ദൃശ്യങ്ങള്‍ പുറത്തുവന്നു

      തിരുവനന്തപുരം:  വിവാദമായ ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ കവചം സ്വ ര്‍ണ്ണത്തില്‍ തന്നെയായിരുന്നെന്ന തെളിവുകള്‍ പുറത്തുവന്നു. കവചം സ്വര്‍ണ്ണമാ ണെ ന്ന് തെളിയിക്കുന്ന മൂന്നുമാസം മുമ്പത്തെ് ദൃശ്യങ്ങളാണ് പുറത്തുവന്നിരി ക്കു ന്ന ത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലുകള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്മാര്‍ട്ട് ക്രിയേഷനിലെ ആളുകള്‍ വന്ന് വാതില്‍ ഘടിപ്പിക്കുന്ന സമയത്തെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2019 ജൂലൈ മാസത്തിലാണ് സ്വര്‍ണ്ണം പൂശുന്നതിനായി ശില്‍പ്പങ്ങള്‍ കൊണ്ടുപോയത്. 2019 ല്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് സ്വര്‍ണത്തില്‍ തന്നെയായിരുന്നുവെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് മാസത്തിനിടയില്‍ അട്ടിമറി നടന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ദേവസ്വം ബോര്‍ഡ് സ്വര്‍ണംപൂശുന്നതിനായി തനിക്ക് നല്‍കിയത് ചെമ്പുപാളിക ളാണെന്ന് നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചിരുന്നു. 2019ല്‍ സ്വര്‍ണം പൂശി നല്‍കിയപ്പോള്‍ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശി രണ്ട് താങ്ങുപീഠങ്ങള്‍ കൂടി അധികമായി നല്‍കിയെന്നും ഇത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും ആരോപിച്ച് ഉണ്ണി കൃഷ്ണന്‍ പോറ്റി രംഗത്തെത്തിയതോടെയാണ് വിവാദം. ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ മുന്‍പായിരുന്നു ഈ ആരോപണം.…

      Read More »
    • മോഹന്‍ലാലിനെ കേരളസര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു ; നടനെ അഭിനന്ദിക്കുന്നത് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഒരു പി ആര്‍ വര്‍ക്ക് ആക്കി

      കോട്ടയം: കേരളത്തിന്റെ പൊതുസ്വത്തായ മോഹന്‍ലാലിനെ കേരളസര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മോഹന്‍ലാലിനെ സര്‍ക്കാര്‍ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയില്‍ ആണ് ആ പരിപാടി സംഘടിപ്പിച്ചതെന്നും വിമര്‍ശിച്ചു. മോഹന്‍ലാല്‍ എല്ലാവരും സ്‌നേഹിക്കുന്ന മഹാനടനാണ്. മോഹന്‍ലാലിനെ സംഘടിത താല്പര്യത്തിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത് സംഘാടകരാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു. മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് കൊടുക്കുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ നോക്കണമാ യിരുന്നു. അത് കേരളത്തിന്റെ ആദരവാക്കി മാറ്റപ്പെട്ട വണ്ണം പ്രൗഢി കൊടുക്കേ ണ്ടത് സംഘാടകരുടെ താല്പര്യമാണെന്നും അവരെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു പി ആര്‍ വര്‍ക്ക് ആക്കിയിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മോഹന്‍ലാല്‍  പൊതു സ്വത്താണ്. അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം കിട്ടിയ തില്‍ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ചടങ്ങ് ആയ തി നാല്‍ ഞങ്ങള്‍ അത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെസി വേണു ഗോപാല്‍ പറഞ്ഞു.  

      Read More »
    • എന്‍എസ്എസില്‍ കലാപത്തിന് ശക്തികൂടുന്നു ; പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ സുകുമാരന്‍ നായര്‍ക്കെതിരേ പ്രമേയം പാസ്സാക്കി തലവടി ശ്രീദേവി വിലാസം കരയോഗം

      ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതല്‍ സുകുമാരന്‍ നായര്‍ക്കെതിരെ എന്‍ എസ് എസില്‍ കലാപത്തിന് ശക്തി കൂടുന്നു. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മറ്റൊരു കരയോഗം കൂടി പ്രമേയം പാസാക്കി. കുട്ടനാട് താലൂക്ക് യൂണിയന്‍ വാര്‍ഷിക പൊതുയോഗത്തിലായിരുന്നു പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്. സുകുമാരന്‍ നായര്‍ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം തലവടി ശ്രീദേവി വിലാസം 2280 നമ്പര്‍ കരയോഗമാണ് പാസാക്കിയത്. പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ എന്‍ എസ് എസിനെ സ്വാര്‍ത്ഥ ലാഭത്തിനായി ഇടതുപക്ഷത്തിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് നടത്തിയിരിക്കുന്നത്. ഇതോടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ഇടത് അനുകൂല നിലപാടിന് കരയോഗങ്ങളില്‍ നിന്നും എതിര്‍പ്പ് നേരിടുകയാണ്. ഇടത് പിന്തുണയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളും വിമര്‍ശനങ്ങളും എന്‍ എസ് എസിനുള്ളില്‍ ദിനംപ്രതി ശക്തമാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ശ്രീദേവി വിലാസം കരയോഗത്തിന്റെ പ്രമേയം. നേരത്തേ പത്തനംതിട്ട ജില്ലയില്‍ നിന്നുമായിരുന്നു വ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായതെങ്കില്‍ ഇപ്പോള്‍ മറ്റു…

      Read More »
    • ആഗോള അയ്യപ്പസംഗമത്തില്‍ ഒപ്പം നിന്ന വെള്ളാപ്പള്ളി നടേശനും കൈവിട്ടു ; മൗനമാചരിച്ച് എന്‍എസ്എസ്, കിട്ടിയ മേല്‍ക്കൈ പോകുന്നുവെന്ന് ഇടത് മുന്നണിയിലും അടക്കം പറച്ചില്‍

      തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം നാളെ മുതല്‍ നിയമസഭയില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം. പുതിയ വിവാദങ്ങള്‍ മലവെ ള്ളപ്പാച്ചില്‍ പോലെ വരുമ്പോള്‍ പ്രതിപക്ഷത്തിനെതിരേ പ്രതിരോധത്തി നുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ഇടതുപ ക്ഷത്തിനെതിരേ പ്രതിപക്ഷത്തിന് സ്വര്‍ണ്ണമോഷണം തുറുപ്പുചീട്ടായി മാറുക യാ ണ്. കിട്ടിയ മേല്‍ക്കൈ സ്വര്‍ണ്ണവിവാദത്തില്‍ പോകുന്നുവെന്ന് ഇടത് മുന്ന ണി യി ല്‍ അടക്കം പറച്ചില്‍. ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാറിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനും യുഡിഎഫിനെയും ബിജെപിയെയും പോലെ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. വിശ്വാസപ്രശ്‌നത്തില്‍ ഇടതിനൊപ്പം അടിയുറച്ച് നിന്ന എസ്എന്‍ഡിപിക്ക് സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ബോര്‍ഡിനെ ഒട്ടും വിശ്വാസമില്ല. ആഗോള അയ്യപ്പ സംഗമം വഴി എന്‍എസ്എസിനെ അടക്കം കൂടെ നിര്‍ത്തി കിട്ടിയ മേല്‍ക്കൈ ആകെ പോകുന്നുവെന്നാണ് ഇടത് മുന്നണിയിലെ അടക്കം പറച്ചില്‍. ആഗോള അയ്യപ്പ സംഗമത്തില്‍ സമദൂരം വിട്ട് ഇടത്തോട്ട് ചാഞ്ഞ എന്‍എസ്എസ് സ്വര്‍ണ്മപ്പാളി വിവാദത്തില്‍ മൗനം തുടരുകയാണ്. വിവാദ നടപടികളെല്ലാം ഉണ്ടായത് ഇടത് സര്‍ക്കാറിന്റെയും…

      Read More »
    • മുടക്കിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം വീണ്ടും അവതരിപ്പിക്കും ; അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പി ടി എ ; സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു വിദ്യാഭ്യാസവകുപ്പും

      തിരുവനന്തപുരം: കലോത്സവത്തിനിടെ അദ്ധ്യാപകര്‍ മുടക്കിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം ഷോ വീണ്ടും അവതരിപ്പിക്കും. കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ കര്‍ട്ടന്‍ ഇട്ടതിനെ തുടര്‍ന്ന് മുടങ്ങിയ മൈം നാളെ ഉച്ചക്ക് 12 മണിക്ക് അവതരിപ്പിക്കാനാണ് തീരുമാനം. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിര്‍ത്തും. നിര്‍ത്തിവച്ച കലോത്സവം രാവിലെ മുതല്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈമിംഗ് ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ ഇന്നലെയാണ് കാസര്‍കോട് കുമ്പള ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ കലോത്സവം നിര്‍ത്തിവെച്ചത്. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈമിംഗ് മുഴുപ്പിക്കുന്നതിന്റെ മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. ഇന്ന് തുടരേണ്ട കലോത്സവം മാറ്റി വെച്ചതായും അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി ഉണ്ടാകും. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഏതെങ്കിലും ഒരു കലാരൂപം അവതരിപ്പിച്ചാല്‍ അത് തടയുന്നതും അതിന്റെ പേരില്‍ യുവജനോത്സവം…

      Read More »
    • ലീഗുകാര്‍ നാടിന് നരകം സമ്മാനിച്ച് ഏതോ സ്വര്‍ഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ ; കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് കൊടുക്കുന്നതിന് തുല്യമെന്ന് പി സരിന്‍

      പാലക്കാട്: ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് കൊടുക്കുന്നതിന് തുല്യമാണെന്നും ബിജെപിയെ അവരുടെ വഴിക്ക് വളരാന്‍ വഴിവെട്ടിക്കൊടുത്തവരാണ് ലീഗെന്നും സിപിഐഎം നേതാവ് പി. സരിന്‍. മതത്തിന്റെ പേരില്‍ രാഷ്ട്രീയത്തെ ചുരുക്കിക്കൊണ്ട് വന്ന് മുസ്ലിം ലീഗ് സമം മുസ്ലിം എന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്നതോടെയാണ് ബിജെപിക്കാര്‍ ഹിന്ദു സമം ബിജെപിയെന്നാക്കി മാറ്റിയതെന്നും സരിന്‍ പറഞ്ഞു. ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നത് എന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ച് ഏതോ സ്വര്‍ഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാരെന്ന വിവാദപ്രസ്താവനയും നടത്തി. തിരുവേഗപ്പുറയിലെ ലീഗുകാര്‍ക്ക് മതഭ്രാന്താണ്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെ ചേര്‍ത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്നും പറഞ്ഞു. മലപ്പുറം ജില്ലയോട് അടുത്ത് നില്‍ക്കുന്ന പ്രദേശമായതിനാല്‍ സെക്യുലര്‍ രാഷ്ട്രീയത്തിന്റെ മുഖം പോലും തച്ചുടച്ച്കൊണ്ട് ലീഗ് ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു. കേരളത്തില്‍ മുസ്ലീം ലീഗ് യുഡിഎഫിനൊപ്പമാണ്, ഡല്‍ഹിയില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും സരിന്‍ പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ സിപിഐഎം നടത്തിയ…

      Read More »
    • തിരുവോണം ബമ്പറായ 25 കോടി നേടിയ ഭാഗ്യശാലി ഒരു വനിത ; ടിക്കറ്റ് വിറ്റ ലതീഷിനും കോളടിച്ചു, കമ്മീഷന്‍ കിട്ടാന്‍ പോകുന്നത് രണ്ടരക്കോടി ; മാസങ്ങളുടെ ഇടവേളയില്‍ കോടികള്‍ രണ്ടെണ്ണം

      കൊച്ചി: തിരുവോണം ബമ്പറായ 25 കോടി നേടിയ ആ ഭാഗ്യശാലി ഒരു വനിതയാണെന്ന് സൂചന. നെട്ടൂര്‍ സ്വദേശിയാണ് യുവതിയെന്നാണ് വിവരം. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും. മാസങ്ങളുടെ ഇടവേളയില്‍ തന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റുകള്‍ക്ക് ഒരു കോടിയും 25 കോടിയും അടിച്ചതിന്റെ സന്തോഷത്തിലാണ് ലോട്ടറി ഏജന്റായ ലതീഷ്. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടി. ് പാലക്കാട് തിരുവനന്തപുരം വഴിയാണ് ഭാഗ്യം കൊച്ചി നെട്ടൂരിലേക്ക് എത്തിയത്്. ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂര്‍ വിട്ട് പോകാന്‍ സാധ്യത ഇല്ലെന്നും…

      Read More »
    • ‘ശ്രീമതി വീണാ ജോര്‍ജ്, ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ?, കപ്പല്‍ ഉലഞ്ഞാലും ഇല്ലെങ്കിലും ആരോഗ്യം ഉലയുന്നു’: ആരോഗ്യ മന്ത്രിക്കെതിരേ രാഹുല്‍ മാങ്കൂട്ടത്തില്‍

      തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കല്‍ പ്രതിവിധിയുണ്ടോയെന്നാണ് വീണയോട് രാഹുലിന്റെ ചോദ്യം. കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് ‘അശ്രദ്ധ’ എന്നാണോ ‘ക്രൈം’ എന്നാണോ പറയേണ്ടതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ ചോദിക്കുന്നു. താന്‍ എംഎല്‍എ ആയതിനു ശേഷം നിരവധി തവണ നേരിട്ടും കത്തുകള്‍ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകള്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. ലൈംഗിക ആരോപണ വിധേയനായ ശേഷം ഇതാദ്യമായാണ് രാഹുല്‍ ഒരു മന്ത്രിയ്‌ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ശ്രീമതി വീണാ ജോര്‍ജ്, പാലക്കാട് ജില്ലാ ആശുപത്രിയില്‍ എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിച്ചു എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ, അടുത്ത നിമിഷം താങ്കള്‍…

      Read More »
    • മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; വികാരാധീനനായി താരം; ‘ഞാന്‍ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷി പോരാതെ വരുന്നു’

      തിരുവനന്തപുരം: ഡല്‍ഹിയില്‍ വച്ച് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയതിനേക്കാള്‍ വൈകാരികഭാരത്തോടെയാണു തിരുവനന്തപുരത്തു നില്‍ക്കുന്നതെന്നും, ഇതു ഞാന്‍ ജനിച്ചു വളര്‍ന്ന, കൗമാരം ചെലവഴിച്ച മണ്ണാണെന്നും മോഹന്‍ലാല്‍ . ‘അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അറിയാതെ ഞാന്‍ പാര്‍ത്ത മണ്ണാണിത്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പഴയ പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എനിക്കു സ്വീകരണം നല്‍കുന്നത് ജനങ്ങളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. അതുകൊണ്ടെല്ലാം ഞാന്‍ അനുഭവിക്കുന്ന വൈകാരികഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷി പോരാതെവരുന്നു.’  –നിറഞ്ഞ കൈയ്യടികള്‍ക്കിടെ ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്കുള്ള അംഗീകാരമെന്നും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിത്യജീവിതത്തില്‍ പലപ്പോഴും മലയാളി മോഹന്‍ലാല്‍ ആകുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു ചടങ്ങിന് ജഗതി ശ്രീകുമാറും എത്തിയിരുന്നു. ആശംസ അര്‍പ്പിച്ച് നടി അംബിക പറഞ്ഞ വാക്കുകളും ആരാധകര്‍ക്ക് ആവേശമായി. രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസിനൊപ്പം നാന്‍സിയായും ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ്…

      Read More »
    • ആരാണാ ഭാഗ്യവാന്‍? തിരുവോണം ബമ്പര്‍ 25 കോടി അടിച്ചത് ടിഎച്ച് 577825 എന്ന് നമ്പറിന് ; നെട്ടൂര്‍ സ്വദേശി ലതീഷ് വില്‍പ്പന നടത്തിയ ടിക്കറ്റിന് സമ്മാനം ; മാസങ്ങള്‍ക്ക് മുമ്പ് ഒരുകോടിയും അടിച്ചു

      തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പര്‍ 25 കോടിയുടെ സമ്മാനം അടിച്ചത് ടിഎച്ച് 577825 എന്ന് നമ്പറിന്. കേരളം ആകാംഷയോടെ കോടീശ്വരനെ കാത്തിരിക്കുന്നു. വൈറ്റില നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി ഏജന്റായ ലതീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 500 രൂപ വിലയുള്ള ഓണം ബംമ്പര്‍ ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ വില്‍പ്പന നടന്നത്. നെട്ടൂര്‍ സ്വദേശിയായ ലതീഷ് ഐഎന്‍ടിയുസി ജംഗ്ഷനില്‍ വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് ബമ്പര്‍ അടിച്ചിരിക്കുന്നത്. നേരത്തേ കഴിഞ്ഞമാസങ്ങളില്‍ ഒരുകോടി രൂപ സമ്മാനം അടിച്ച ഏജന്റാണ് ലതീഷ്. കൂടുതല്‍ ടിക്കറ്റുകളും പോയത് നെട്ടൂര്‍ ഭാഗത്ത് തന്നെയാണ്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. കൂടാതെ 5,000 മുതല്‍ 500 രൂപ…

      Read More »
    Back to top button
    error: