Breaking NewsKeralaLead News

അട്ടിമറി നടന്നതായി സംശയം ; ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ കവചം സ്വര്‍ണ്ണത്തില്‍ തന്നെയായിരുന്നെന്ന് സൂചന ; തെളിവുകളായി മൂന്ന് മാസം മുമ്പത്തെ ദൃശ്യങ്ങള്‍ പുറത്തുവന്നു

തിരുവനന്തപുരം:  വിവാദമായ ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ കവചം സ്വ ര്‍ണ്ണത്തില്‍ തന്നെയായിരുന്നെന്ന തെളിവുകള്‍ പുറത്തുവന്നു. കവചം സ്വര്‍ണ്ണമാ ണെ ന്ന് തെളിയിക്കുന്ന മൂന്നുമാസം മുമ്പത്തെ് ദൃശ്യങ്ങളാണ് പുറത്തുവന്നിരി ക്കു ന്ന ത്.

ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലുകള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്മാര്‍ട്ട് ക്രിയേഷനിലെ ആളുകള്‍ വന്ന് വാതില്‍ ഘടിപ്പിക്കുന്ന സമയത്തെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2019 ജൂലൈ മാസത്തിലാണ് സ്വര്‍ണ്ണം പൂശുന്നതിനായി ശില്‍പ്പങ്ങള്‍ കൊണ്ടുപോയത്. 2019 ല്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് സ്വര്‍ണത്തില്‍ തന്നെയായിരുന്നുവെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് മാസത്തിനിടയില്‍ അട്ടിമറി നടന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണിത്.

Signature-ad

ദേവസ്വം ബോര്‍ഡ് സ്വര്‍ണംപൂശുന്നതിനായി തനിക്ക് നല്‍കിയത് ചെമ്പുപാളിക ളാണെന്ന് നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചിരുന്നു. 2019ല്‍ സ്വര്‍ണം പൂശി നല്‍കിയപ്പോള്‍ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശി രണ്ട് താങ്ങുപീഠങ്ങള്‍ കൂടി അധികമായി നല്‍കിയെന്നും ഇത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും ആരോപിച്ച് ഉണ്ണി കൃഷ്ണന്‍ പോറ്റി രംഗത്തെത്തിയതോടെയാണ് വിവാദം. ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ മുന്‍പായിരുന്നു ഈ ആരോപണം. പിന്നീട് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂ ട്ടിലെ വീട്ടില്‍ നിന്ന് ഈ പീഠങ്ങള്‍ കണ്ടെടുത്തതോടെയാണ് വിവാദം ഉയര്‍ന്നത്.

1998ല്‍ വ്യവസായി വിജയ് മല്യയാണ് ശബരിമല ശ്രീ കോവിലിലും ദ്വാരപാലക ശില്‍പങ്ങളിലും പീഠങ്ങളിലും സ്വര്‍ണം പൊതിഞ്ഞ് നല്‍കിയത്. ഇതിന് 2019ല്‍ മങ്ങലേറ്റതിനെ തുടര്‍ന്ന് സ്വര്‍ണം പൂശി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ സമീപിക്കുകയായിരുന്നു. 2019 ജൂലൈ മാസം തിരുവാഭരണ കമ്മീഷണര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്ട്രേ റ്റീവ് ഓഫീസര്‍, തന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണംപൊതിഞ്ഞ പാളി കള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തയച്ചു. ഇത് പിന്നീട് തൂക്കി നോക്കിയപ്പോള്‍ നാല് കിലോയുടെ കുറവ് അനുഭവപ്പെട്ടു.

പിന്നീട് തിരുവാഭരണ കമ്മീഷന്റെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശുകയും തിരികെ സന്നിധാനത്ത് എത്തിക്കുകയും ചെയ്‌തെങ്കിലും വീണ്ടും മങ്ങലേറ്റതോടെ അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇത് തന്റെ അറിവോടെയല്ല എന്ന് കാണിച്ച് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് വിവാദവും തുടങ്ങിയത്്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: